St. George Jacobite Syrian Orthodox Church - Tauranga

St. George Jacobite Syrian Orthodox Church - Tauranga ST. GEORGE JACOBITE SYRIAN ORTHODOX CHRISTIAN CHURCH - TAURANGA, NEW ZEALAND

15/05/2024
എല്ലാവരെയും സാദരം മോർ ഗീവര്ഗീസ് സഹദായുടെ ഓർമ പെരുന്നാളിലേക്കും , ഇടവകയുടെ വാർഷിക പെരുന്നാളിലേക്കും ക്ഷണിക്കുന്നു 🙏🏻💒ലോകമ...
13/04/2024

എല്ലാവരെയും സാദരം മോർ ഗീവര്ഗീസ് സഹദായുടെ ഓർമ പെരുന്നാളിലേക്കും , ഇടവകയുടെ വാർഷിക പെരുന്നാളിലേക്കും ക്ഷണിക്കുന്നു 🙏🏻💒

ലോകമെങ്ങുമുള്ള പള്ളികളിലും ദയറാകളിലും ആദരണീയനായിരിക്കുന്ന പരിശുദ്ധനായ മാർ ഗീവറുഗീസ് സഹദായുടെ പുകഴ്ച്ചപ്പെരുനാളിലേക്ക് ഞങ്ങളെയും കൂട്ടിച്ചേർത്ത്, ഈ വലിയപെരുന്നാളിൽ സഭാമക്കളെ സന്തോഷിപ്പിച്ച് ആനന്ദിപ്പിക്കുകയും പരിശുദ്ധനായ ഗീവറുഗീസിനെ സഭയിൽ ദീപസ്‌തംഭമായിട്ട് ആക്കുകയും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ സകലരോഗങ്ങളെയും വേദനകളെയും സുഖപ്പെടുത്തുന്നതിന് ശക്തനാക്കുകയും ചെയ്‌തവനുമായിരി ക്കുന്ന കർത്താവിനു സ്‌തുതി 🙏🏻

ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവരെ, പ. സഭയുടെ ഓസ്ട്രേലിയ, ന്യൂ സീലാൻഡ്, മലേഷ്യ, സിംഗപ്പൂർ മലങ്കര അതിഭദ്രാസനത്തിന്റെ പ്രഥമ റസ...
07/02/2024

ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവരെ,

പ. സഭയുടെ ഓസ്ട്രേലിയ, ന്യൂ സീലാൻഡ്, മലേഷ്യ, സിംഗപ്പൂർ മലങ്കര അതിഭദ്രാസനത്തിന്റെ പ്രഥമ റസിഡന്റ് മെത്രാപ്പോലീത്ത ആയി പള്ളി പ്രതിപുരുഷ യോഗം തിരഞ്ഞെടുത്ത വന്ദ്യ. വയലിപ്പറമ്പിൽ ജോർജ് വര്ഗീസ് കശീശക്ക് , പ. ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയര്കീസ് ബാവായുടെ മലങ്കര സന്ദർശന വേളയിൽ ഫെബ്രുവരി 8 ന് തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാന കേന്ദ്രത്തിൽ വെച്ച് വി.കുര്ബാനയോടനുബന്ധിച്ച് മറ്റ് ആറ് വൈദീകരോടൊന്നിച് ദയറൂസോ ( റമ്പാൻ ) സ്ഥാനം നൽകുന്ന ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം പ. സഭയുടെ ഔദ്യോഗിക ചാനൽ ആയ JSC ന്യൂസിൽ ന്യൂ സീലാൻഡ് സമയം ഉച്ച തിരിഞ്ഞു 2.30 മുതൽ ഉണ്ടായിരിക്കും .

ലിങ്ക് :https://www.youtube.com/live/jeDF4QPQ8lg?feature=shared

സ്ഥാനാരോഹണ ശുശ്രൂഷയും വന്ദ്യ. അച്ചന്റെ ഈ ഭദ്രാസനത്തിൽ ഉള്ള തുടർ ശുശ്രൂഷകളും ദൈവ നാമ മഹത്വത്തിനും, ദൈവ ജനത്തിന്റെ ആത്മീയ ക്ഷേമത്തിനുമാകാൻ എല്ലാവരും പ്രാർത്ഥനയിൽ ആയിരിക്കേണമേ

ദൈവം കാണിക്കുന്ന സിഗ്‌നൽ" ദൈവം നിന്നെ  അറിയുന്നു. അവിടുന്നു നിന്നെ സ്നേഹിക്കുന്നു. അവിടുന്നു നിന്നെ സംരക്ഷിക്കുന്നു. നിൻ...
27/01/2024

ദൈവം കാണിക്കുന്ന സിഗ്‌നൽ

" ദൈവം നിന്നെ അറിയുന്നു. അവിടുന്നു നിന്നെ സ്നേഹിക്കുന്നു. അവിടുന്നു നിന്നെ സംരക്ഷിക്കുന്നു. നിൻറെ ആത്യന്തിക നൻമയാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. '''

റിച്ചാർഡ് ഹാൽവേഴ്സസൻറെ ഈ വാക്കുകളെക്കുറിച്ച് സംശയം തോന്നുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാകുക സാധാരണമാണ്.

പ്രിയപ്പെട്ടവരുടെ ആകസ്മികമരണം, ഭേദമാകാത്ത രോഗം, ഏകാന്ത ജീവിതം എന്നിങ്ങനെയുളള മർമഭേദകമായ ജീവിതാനുഭവങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരുമ്പോൾ ഇതിനുതക്കവണ്ണം ഞാൻ എന്തു പാപം ചെയ്തു എന്നു സ്വയം ചോദിച്ചുപോകും.

ജീവിതത്തിലുണ്ടാകുന്ന ക്‌ളേശാനുഭവങ്ങൾ കർമഫലങ്ങളാണെന്ന സങ്കല്പത്തിലാണ് ഈ ചോദ്യം വേരൂന്നിനില്ക്കുന്നത്. ഓരോ പ്രവൃത്തിക്കും അതതിൻറതായ ഫലം ലഭിക്കുമെന്നുളളതാണല്ലോ കർമഫലസിദ്ധാന്തം ചൂണ്ടിക്കാണിക്കുന്നത്. ഇത് നിഷേധിക്കണമെന്നു പറയുന്നില്ല. എന്നാൽ ദൈവം നമ്മെ അറിയുന്നു. സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു. നമ്മുടെ നൻമ മാത്രമാണ് അവിടുന്ന് ആഗ്രഹിക്കുന്നത് എന്ന യാഥാർഥ്യത്തിലാണ് നാം പിടിമുറുക്കേണ്ടത്. മറേറതൊരു തത്ത്വശാസ്ത്രത്തെയും കാൾ നമുക്കു നമ്പാവുന്ന യാഥാർഥ്യമാണിത്.

നമ്മുടെ ജീവിതത്തിലെ ഏകാന്തത്തടവറകൾപോലും നമ്മുടെ നൻമയ്ക്കുവേണ്ടി ദൈവം ഉപയോഗിക്കാറുണ്ട്. കപ്പലപകടത്തിൽ നിന്നു രക്ഷപെട്ട റോബിൻസൺ ക്രൂസോ ജനവാസമില്ലാത്ത ഒരു ദ്വീപിലാണല്ലോ ചെന്നുചേർന്നത്. ഒരു മനുഷ്യജീവിയെപോലും കാണാനില്ലാത്ത ദ്വീപിൽ ഒരാൾ ഒറ്റയ്ക്കു താമസിക്കേണ്ടിവരിക എന്നതിനെപ്പറ്റി ഒന്നാലോചിച്ചുനോക്കുക. ഇതിനെക്കാൾ മനംമടുപ്പിക്കുന്ന മറെറന്തെങ്കിലും ലോകത്തിലുണ്ടോ?

റോബിൻസൺ ക്രൂസോ ഒരു കുടിലുണ്ടാക്കി അവിടെ താമസം ആരംഭിച്ചു. ഈ ദ്വീപിൽനിന്നു തന്നെ രക്ഷിക്കണേ എന്നു ക്രൂസോ നിത്യവും പ്രാർഥിച്ചു. അതോടൊപ്പം നോക്കെത്താത്ത ദൂരംവരെ പരന്നു കിടക്കുന്ന സമുദ്രത്തിലേക്കു ചാഞ്ഞും ചരിഞ്ഞും നോക്കും. വല്ല കപ്പലും കടന്നുപോകുന്നുണ്ടോ എന്നറിയാൻ. മുമ്പിൽ കരകാണാക്കടൽ! അതിന്റെ ഇരമ്പലല്ലാതെ മറെറാന്നും കേൾക്കാനില്ല. ഒരു ദിവസം ഉച്ചയ്ക്കുശേഷം റോബിൻസൺ ക്രൂസോ പതിവുപോലെ മീൻ പിടിക്കാൻ പോയി. തിരിച്ചുവന്നപ്പോൾ തൻറെ പാർപ്പിടം കത്തിയെരിയുന്നതായിട്ടാണു കണ്ടത്. പുക ആകാശം മുട്ടെ ഉയർന്നു. സർവസ്വവും ക ചാമ്പലായി. ദൈവം എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നു ക്രൂസോ സ്വയം ചോദിച്ചു.

അദ്ദേഹത്തിന്റെ ഒടുങ്ങാത്ത നൈരാശ്യം സന്തോഷമായി മാറാൻ ഒരു ദിവസം കൂടി മാത്രമേ കാത്തിരിക്കേണ്ടിവന്നുള്ളൂ. പിറേദിവസം ഒരു കപ്പൽ ദ്വീപിൻറ കരയ്ക്കു വന്നടുത്തു. ക്യാപ്ററൻ കരക്കിറങ്ങി . കപ്പൽ അവിടെ അടുപ്പിക്കാനിടയായ സാഹചര്യം റോബിൻസൺ ക്രൂസോയോടു ക്യാപ്ററൻ വിവരിച്ചു: ''ഇന്നലെ ഇവിടെ ഒരു പുക കണ്ടു. അതുകണ്ടില്ലായിരുന്നെങ്കിൽ താങ്കൾ ഈ ദ്വീപിൽ കുടുങ്ങിയിട്ടുണ്ടെന്നു ഞങ്ങൾ മനസ്സിലാക്കുകയില്ലായിരുന്നു ....

പുക കണ്ടപ്പോൾ ആരോ സിഗ്‌നൽ കാണിക്കുകയാണെന്നത്രെ ആ കപ്പൽക്കാർ ഓർത്തത്. അതേ, ദൈവം കാണിച്ച സിഗ്നലായി രുന്നു അത്. തനിക്കുള്ളതു മുഴുവൻ തീ പിടിച്ചു ചാമ്പലായപ്പോൾ ദൈവം ഇത്ര കൂരമായി പ്രവർത്തിച്ചല്ലോ എന്ന് ക്രൂസോക്ക്
തോന്നിയെങ്കിലും, ദൈവം മനുഷ്യൻറെ ആത്യന്തികനൻമയ്ക്കുവേണ്ടി പ്രവർത്തിക്കുന്നുവെന്ന യാഥാർഥ്യം പിന്നീടു ബോധ്യമായി. "അവിടുന്ന് എൻറെ വിലാപത്തെ നൃത്തമാക്കിത്തീർത്തു'' എന്നു ദാവീദിനെപ്പോലെ നമുക്കു പാടാൻ കഴിയുന്നത് ആത്യന്തികമായ വിടുതൽ ലഭിക്കുമ്പോൾ മാത്രമായിരിക്കും..

ഈശ്വരകൃതമായ മുൻകരുതൽഇരുകരകളിലുമുളള കേരതരുനിരകളും, കരിമ്പിൻതോട്ടങ്ങളും, തലയാട്ടിക്കൊണ്ടു നില്ക്കുന്ന കമുകുകളും നയനോൽസവമരു...
25/01/2024

ഈശ്വരകൃതമായ മുൻകരുതൽ

ഇരുകരകളിലുമുളള കേരതരുനിരകളും, കരിമ്പിൻതോട്ടങ്ങളും, തലയാട്ടിക്കൊണ്ടു നില്ക്കുന്ന കമുകുകളും നയനോൽസവമരുളുന്ന സുന്ദരമായ ഒരു ഭൂപ്രദേശത്തുകൂടി മണിമലയാറു സ്വച്ഛ‌ന്ദം ഒഴുകുന്നു. നീണ്ടുനിവർന്നു കിടക്കുന്ന ആറിന്റെ വിരിമാറിൽക്കൂടി ഒഴുക്കിനൊത്തു വഞ്ചിയിൽ സഞ്ചരിക്കുന്നത് എത്ര ഉല്ലാസപ്രദമാണ്! എന്നാൽ നേരേ മുമ്പിൽ അങ്ങകലെ അതാ ഒരു മല കാണുന്നു. അതിൻറ ചുവട്ടിൽച്ചെന്ന് നദി വഴിമുട്ടി നില്ക്കുകയാണോ? അകലെവച്ച് അത് കാണുമ്പോൾ യാത്രക്കാരൻ അമ്പരന്നുപോകും . എന്നാൽ ആ മലയുടെ ചുവട്ടിൽ ചെല്ലുമ്പോൾ കാണാം നദി നേരേ വലത്തോട്ടു തിരിഞ്ഞ് ഒഴുകിപ്പോകുന്നത്. ആ കൊടുവളവിൽ അകവലിവുകളും ചുഴിയും മലരിയുമെല്ലാമുണ്ട്. പാറക്കെട്ടുകളുണ്ടു മുമ്പിൽ. അതൊരപകടസ്ഥാനമാണ്. വഞ്ചി ചിലപ്പോൾ വട്ടം കറങ്ങുകയോ പാറക്കെട്ടിൽ ചെന്നു തട്ടുകയോ ചെയ്തെന്നുവരാം. പക്ഷേ പരിഭ്രമിക്കാതെ മനസ്സാന്നിധ്യത്തോടെ വഞ്ചി നിയന്ത്രിച്ചാൽ നിരപായം യാത്ര തുടരാ വുന്നതാണ്.

നമ്മുടെ ജിവിതമാകുന്ന നദി സ്വച്ഛ‌ന്ദം ഒഴുകുമ്പോൾ നാം സന്തുഷ്ടരായിരിക്കും. ദൂരെനിന്നു നോക്കുമ്പോൾ വഴിമുട്ടി നില്ക്കുന്ന മലകളോ പാറക്കെട്ടുകളോ മുമ്പിൽ കണ്ടെന്നു വരാം. എന്നാൽ നാം പരിഭ്രമിക്കുകയോ ആകുലചിത്തരാകുകയോ ചെയ്താ ലും ഇല്ലെങ്കിലും വഞ്ചി അവിടെ എത്തുകതന്നെ ചെയ്യും. അവിടെ ചെല്ലുമ്പോൾ നദി മറെറാരു ദിക്കിലേക്കു തിരിഞ്ഞൊഴുകിപ്പോകു ന്നതായി നമുക്കു കാണാം. ഈ തിരിഞ്ഞൊഴുകലിനാണു പ്രോവിഡൻസ് എന്നോ ഈശ്വരകൃതമായ മുൻകരുതലെന്നോ പറയുന്നത്.

നമ്മിൽ പലരുടെയും ജീവിതം അല്ലലൊന്നുമില്ലാതെ നേരേ ഒഴുകുമ്പോൾ അപ്രതീക്‌ഷിതമായ ചില അത്യാഹിതങ്ങളാകുന്ന മലകളിലും പാറക്കെട്ടുകളിലും ചെന്നു മുട്ടാറുണ്ട്. അവിടെ നമ്മുടെ ജീവിതം അവസാനിക്കുമെന്നോർത്തു പരിഭ്രമിച്ചേക്കാം. എന്നാൽ ഈശ്വരകൃതമായ മുൻകരുതൽ നമ്മോടുകൂടിയുണ്ടെന്നുളള കാര്യം മറന്നുപോകുന്നവരാണു പരിഭ്രമിക്കുന്നതെന്നു പറയേണ്ടതില്ലല്ലോ. സ്നേഹിക്കുന്ന ഒരു ദൈവത്തിൻറെ വകയാണു നമ്മുടെ ജീവിതമെന്നും ആ ജീവിതത്തിൻറെ ഭദ്രതക്ക് വേണ്ടി നാം കരുതുന്നതിനെക്കാൾ അധികമായ മുൻകരുതൽ ദൈവത്തിനുണ്ടെന്നും പിറകോട്ടു തിരിഞ്ഞു നോക്കിയാൽ നമുക്കുതന്നെ കാണാവുന്നതാണ്.

ചില ചുറ്റുപാടുകളിൽ നമുക്കു വിശദീകരിക്കാനോ മനസ്സി ലാക്കാനോ കഴിയാത്ത രീതിയിൽ പ്രവർത്തിക്കുന്ന പ്രോവിഡൻസി നെപ്പററി -ഈശ്വരകൃപയെപ്പറ്റി- 'ഓർമകളും കുറിപ്പുകളും' എന്ന ഗ്രന്ഥത്തിൽ ഡോ. യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്താ അനുസ്മരിക്കുമ്പോൾ ശ്രദ്‌ധേയമായ ഒരു സംഭവകഥ ഉദ്ധരി ച്ചിട്ടുണ്ട്.

ഒരു മാന്യദേഹം ചിലസുഹൃത്തുക്കളുടെ സഹായത്തോടുകൂടി വെല്ലൂർ പട്ടണത്തിൽ അന്ധവിദ്യാർഥികൾക്കുവണ്ടി ഒരു വിദ്യാ ലയം നടത്തിവന്നിരുന്നു. ഒരു പഴയ വാടകക്കെട്ടിടത്തിലായിരുന്നു ആ സ്കൂൾ നടത്തിയിരുന്നത്. കുറെ നാൾ കഴിഞ്ഞപ്പോൾ കെട്ടിട ത്തിൻറെ ഉടമസ്ഥൻ വേറൊരാളിന് ആ കെട്ടിടം വിററു. കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്നു പുതിയ ഉടമ ആവശ്യപ്പെട്ടു. മറെറാരു കെട്ടിടം കിട്ടാനില്ലാഞ്ഞതുകൊണ്ട് ഉടനെ ആ കെട്ടിടം ഒഴിഞ്ഞുകൊടു ക്കാൻ നിർബന്ധിക്കരുതെന്ന് അപേക്ഷിച്ചു. കെട്ടിടമുടമ കൂട്ടാക്കിയില്ല. അയാൾ കെട്ടിടം ഒഴിഞ്ഞുകിട്ടുന്നതിനുവേണ്ടി കേസ് കൊടുക്കുകയും ചെയ്തു. ഒടുവിൽ കെട്ടിടം ഒഴിഞ്ഞുകൊടുക്കാൻ കോടതിയിൽനിന്നു വിധിയുണ്ടായി. ഗത്യന്തരമില്ലാതെ വന്നപ്പോൾ മുനിസിപ്പൽ അതിർത്തിക്കുള്ളിൽത്തന്നെ മറെറാരു വീടു ലഭിച്ചു. അങ്ങോട്ടു മാറുകയും ചെയ്തു. അന്നു രാത്രിയിൽ ഭയങ്കരമായ ഒരു കാറ്റും മഴയുമുണ്ടായി. അത്ഭുതം എന്നു പറയട്ടെ, അവർ ഒഴിഞ്ഞുകൊടുത്ത ആ പഴയ കെട്ടിടം ആ രാത്രിയിൽ നിലംപതിച്ചു. ഈശ്വരകൃതമായ മുൻകരുതലിന് ഇതിനെക്കാൾ വലിയൊരു തെളിവ് ആവശ്യമുണ്ടോ?

നമ്മുടെ ജീവിതത്തിൽ നേരിടുന്ന ചില അനുഭവങ്ങളുടെ അർഥവും ഉദ്ദേശ്യവും യഥാവസരം മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നു വരാം. എന്നാൽ സ്നേഹിക്കുന്ന ദൈവത്തിന്റെ കരങ്ങളിൽ അർപി തമായ ജീവിതത്തിൽ നൻമയായി പരിണമിക്കാത്തത് ഒന്നും സംഭ വിക്കുന്നില്ലെന്നുളള്ളത് ഒരു നിത്യയാഥാർഥ്യമാണ്. ഇത് നമുക്കു വിശ്വസിക്കാൻ കഴിയുമോ?

' "ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിനുവേണ്ടി മനുഷ്യനു ദുർഗ്രഹമായ മാർഗങ്ങളിൽക്കൂടി നീങ്ങുന്നു,, വെന്ന് ദാർശനികൻ ഒരു പറഞ്ഞിരിക്കുന്നത് എത്രയോ വാസ്തവമാണെന്നു നമ്മുടെ ജീവിതാനുഭവങ്ങൾതന്നെ വ്യക്തമാക്കുന്നുണ്ടല്ലോ.

എന്തിനു നാം ഭയപ്പെടണം?ജീവിതനൈരാശ്യത്തിനടിപ്പെട്ട ഒരു സ്ത്രീ പിടിച്ചുതൂങ്ങിയിരുന്ന തന്റെ ജീവിതമാകുന്ന കയറിന്റെ താഴത്തെ തു...
24/01/2024

എന്തിനു നാം ഭയപ്പെടണം?

ജീവിതനൈരാശ്യത്തിനടിപ്പെട്ട ഒരു സ്ത്രീ പിടിച്ചുതൂങ്ങിയിരുന്ന തന്റെ ജീവിതമാകുന്ന കയറിന്റെ താഴത്തെ തുമ്പിലെത്തിയിരുന്നു. ഇനി ഒരിഞ്ചുപോലും നീളമില്ല ആ കയറിന്. പിടിവിട്ടുപോകുമോ എന്ന് അവർ ഭയപ്പെട്ടു. ഭർത്താവിന് ഒരു ചെറിയ ജോലിയുണ്ട്. തു ച്ഛമായ ശമ്പളവും. ക്ളേശാനുഭവങ്ങളുടെ ഒരു പരമ്പര ആ കൊച്ചു കുടുംബത്തിലേക്കു കടന്നുവന്നു, ഒന്നിനു പിറകേ മറെറാന്നായി. ആ കുടുംബനാഥൻ രോഗിയായിത്തീർന്നു. അഞ്ചു കുഞ്ഞുങ്ങളെ തീററിപ്പോറ്റണം. അവർക്കു വസ്ത്രം വേണം. റേഷൻകടയിൽ കൊടുക്കാനുളള തുക ഒന്നിനൊന്നു കൂടുകയാണ്. ഒരു വീടും പറമ്പുമുണ്ടായിരുന്നതു വിറ്റു. സാൽവേഷൻ ആർമിയുടെ സഹായം കൊണ്ടാണു കുട്ടികളുടെ വിശപ്പ് ഇപ്പോൾ കഷ്ടിച്ചു ശമിപ്പിക്കുന്നത്. നിരന്തരമായ ആകുലചിന്താപാരവശ്യം കൊണ്ട് ആ കുടുംബിനി രോഗിണിയായി ത്തീർന്നു. ഭാവിയെക്കുറിച്ചുള്ള എല്ലാ ആശകളും തകർന്നു.

ഒരു ദിവസം അഞ്ചു വയസ്സുളള തന്റെ പിഞ്ചുകുഞ്ഞിനെ എടുത്തുകൊണ്ട് ഒരു മുറിയിൽ അവർ കയറി ജനലുകളും വാതിലുകളുമടച്ചു. വായുകയറാൻ സാധ്യതയുള്ള എല്ലാ സുഷിരങ്ങളും കടലാസും പഴന്തുണിയും കൊണ്ടടച്ചു. ആ മുറയിൽ അവരുടെ ഹീററർ ഇരിപ്പുണ്ട്. അവർ അതു കത്തിക്കാതെ അതിലെ ഗ്യാസ് തുറന്നുവിട്ടശേഷം പോയി കട്ടിലിൽ കിടന്നു. ' "നമ്മൾ കുറച്ചുമുമ്പല്ലേ ഉറക്കമുണർന്ന് എഴുന്നേറ്റത്, എന്തിനാണുപിന്നെയും കിടക്കുന്നത്?'' ആ കൊച്ചു കുട്ടി ചോദിച്ചു. “സാരമില്ല, നമുക്ക് ഒന്നുകൂടി ഉറങ്ങാം '' ആ മാതാവു പറഞ്ഞു. ഗ്യാസ്കൊണ്ട് ആ മുറി നിറയുമ്പോൾ ശുദ്ധവായു കിട്ടാതെ വരികയും വിഷവായു ശ്വസിച്ചുമരിക്കുകയും ചെയ്യാമെന്നാ യിരുന്നു ആ സ്ത്രീയുടെ കണക്കുകൂട്ടൽ. അവർ കണ്ണടച്ചു. ഹീറററിൽ നിന്നു ഗ്യാസ് പുറത്തുപോകുന്ന ശബ്ദം മാത്രമേ കേൾക്കാനുളളൂ. പെട്ടെന്നു മനോഹരമായ ഒരു ഗാനം അവരുടെ കാതുകളിൽ പതിഞ്ഞു. അടുത്ത മുറിയിലിരുന്ന റേഡിയോ നിർത്താൻ ആ സ്ത്രീ മറന്നുപോയിരുന്നു. അവർ ആ റേഡിയോഗാനം ശ്രദ്ധിച്ചു. അതിൻറ സാരം ഇതായിരുന്നു:

സമാധാനം നമ്മൾ സ്വമേധയാ കൈവെടിയുന്നു. ആവശ്യമില്ലാതെ എത്രയോ വേദനകൾ നാം സഹിക്കുന്നു. നമ്മുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും പ്രാർഥനയിൽക്കൂടി ത്തിൻറെ സന്നിധിയിൽ ൻറ കാരണം.'' കൊണ്ടുചെല്ലുന്നില്ലെന്നുള്ളതാണ് ദൈവ അതിന്റെ കാരണം "

തന്റെ പ്രവൃത്തി തെറ്റിപ്പോയെന്ന് അവർക്കു ബോധ്യമായി. താൻ തനിയേയാണു ജീവിതത്തിലെ പ്രതികൂലസാഹചര്യങ്ങളോടു സമരം ചെയ്യുന്നതെന്നത്രേ ആ സ്ത്രീ അതുവരെ ഓർത്തിരുന്നത്. ദൈവത്തിൽ വിശ്വാസമർപിക്കുന്നവർക്കുള്ള വിഭവശേഷി ഉപയോഗിക്കുവാൻ അവർക്ക് ഇതുവരെ കഴിഞ്ഞിരുന്നില്ല. അവർ പെട്ടെന്നു ചാടി യെഴുന്നേറ്റു ഹീറററിൻറെ ഗ്യാസ്‌പൂട്ടി. ജനാലകളും വാതിലുകളും തുറന്നു. അതോടൊപ്പം ദൈവത്തിൻറെ നേരേ അടച്ചിരുന്ന വാതിലു കളും അവർ തുറന്നു. അവർ അന്നു ദൈവത്തോടു പ്രാർഥിച്ചു. പ ക്ഷേ, സഹായത്തിനുവേണ്ടിയുള്ള ഒരഭ്യർഥന ആയിരുന്നില്ല അത്. പ്രത്യുത, തനിക്കു നല്‌കിയിരിക്കുന്ന ന്ന നല്ല കുഞ്ഞുങ്ങൾ തുടങ്ങിയ എല്ലാ അനുഗ്രഹങ്ങൾക്കുവേണ്ടിയും നന്ദി പറയുകയും മേലിൽ ഒരി ക്കലും നന്ദികേടു കാണിക്കുകയില്ലെന്നു പ്രതിജ്‌ഞ ചെയ്യുകയുമാ ണ് അവർ ചെയ്ത‌തത്. വിശ്വാസത്തിൻറെ വിഭവശേഷി അവർ ഉപയോഗിക്കുവാൻ തുടങ്ങി. ജീവിതത്തിലെ കരിനിമിഷങ്ങൾ എത്രയോ ചുരുങ്ങിയതാണെന്നും അതിൽക്കൂടി പ്രകാശപൂരിതമായ ഒരു ഭാവിയിലേക്കാണു കടക്കുന്നതെന്നും പിന്നീടവർക്കു കാണാൻകഴിഞ്ഞു.

''നീ ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടിയുണ്ട്' എന്നതു ദൈവ ത്തിന്റെ വാഗ്ദാനമാണ്. ആ വാഗ്ദാനത്തിൽ വിശ്വസിക്കുന്നവരോടു ദൈവം പറയുന്നു: ''നീ വെളളത്തിൽക്കൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടിയിരിക്കും'' എന്ന്. വെള്ളത്തിൽക്കൂടി കടക്കേണ്ടിവരി കയില്ലെന്നു പറയുന്നില്ല. ജീവിതനൈരാശ്യത്തിന്റെ പെരുവെള്ള ത്തിൽക്കൂടി കടക്കേണ്ടിവന്നാലും ദൈവം നമ്മോടുകൂടി-നമ്മിൽത്തന്നെ യുണ്ട്. പിന്നെ എന്തിനു ഭയപ്പെടണം?

Address

1 Church Street, Gate Pa
Tauranga
3110

Opening Hours

9am - 11:30am

Website

Alerts

Be the first to know and let us send you an email when St. George Jacobite Syrian Orthodox Church - Tauranga posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. George Jacobite Syrian Orthodox Church - Tauranga:

Share