The Living Church of Kuwait

The  Living  Church  of   Kuwait It's Pentecostal Church Based on the Biblical Doctrines. We Believe in the Triune God and the Bible is the Inspired Word of God...

22/02/2017
27/06/2015

Yoga is not a mere physical exercise. We should understand the trap behind it...

27/12/2014

New Year Calendar and Bible card

Kuwait Pastors with Dr. John Jacob and Pr. Raju Methra
27/11/2014

Kuwait Pastors with Dr. John Jacob and Pr. Raju Methra

23/11/2014

വിശുദ്ധരായി പ്രഖ്യാപിക്കല്‍ എന്ന വിവരക്കേട്.....

എല്ലാ വിശ്വാസികളെയും അപ്പസ്തോലന്മാര്‍ തങ്ങളുടെ ലേഖനങ്ങളില്‍ പൊതുവായി വിശുദ്ധരെന്നാണ് സംബോധന ചെയ്തിരിക്കുന്നത്. അശുദ്ധമായ വിശ്വാസങ്ങളില്നികന്ന്‍ വിശുദ്ധമായ വിശ്വാസത്തിലേക്ക് കടന്നുവരുന്ന വ്യക്തികള്ക്ക് ഇതിനേക്കാള്‍ അനുയോജ്യമായ മറ്റൊരു വിശേഷണം നല്കായനില്ല! എന്നാല്‍ വിശുദ്ധരെ പ്രഖ്യാപിക്കുന്ന രീതി അപ്പസ്തോലിക പാരംപര്യത്തിന്റെയോ ബൈബിളിന്റെയോ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതല്ല. അപ്പസ്തോലന്മാരുടെ കാലത്തോ പിന്നീടിങ്ങോട്ടുള്ള നൂറ്റാണ്ടുകളിലോ ഇങ്ങനെയൊരു കീഴവഴക്കം ഉണ്ടായിരുന്നില്ല. ആയിരം വര്ഷ ത്തെ പഴക്കപോലുമില്ലാത്ത ഈ ആചാരത്തിന്റെ ഉറവിടം തികച്ചും വചനവിരുദ്ധവും അപ്പസ്തോലന്മാരുടെ പാരമ്പര്യത്തിനു ചേരാത്തതുമാണ്. വിശുദ്ധരെ പ്രഖ്യാപിക്കുകയെന്ന സാഹസത്തിനുപിന്നില്‍ വെറും കച്ചവട താത്പര്യം മാത്രമാണുള്ളത്. ഏകരക്ഷകനായ യേശുവിനെ പ്രഘോഷിക്കുന്നതിനും ആ നാമത്തെ ധ്യാനിക്കുന്നതിനുമുള്ള സമയത്തില്നിുന്ന്‍ അല്പമെങ്കിലും അപഹരിക്കുകയെന്ന സാത്താന്റെ കുതന്ത്രവും ഇതിന്റെ പിന്നിലുണ്ട്. ദൈവവുമായുള്ള മനുഷ്യന്റെ ബന്ധത്തെ ദുര്ബ ലമാക്കാന്‍, നന്മയുടെ രൂപം ധരിച്ചെത്തിയ തിന്മയാണ് വിശുദ്ധരെ പ്രഖ്യാപിക്കല്‍! മാത്രവുമല്ല, വിശ്വാസികളെല്ലാം വിശുദ്ധരുടെ സഹ പൗരന്മാരാണെന്ന യാഥാര്ത്ഥ്യ ത്തെ മറച്ചുപിടിക്കാനും ഇതു കാരണമാകുന്നുണ്ട്.

ക്രിസ്തുവോ അപ്പസ്തോലന്മാരോ പഠിപ്പിക്കാത്ത ആശയങ്ങളുമായി പ്രത്യക്ഷപ്പെടുന്നവരെ നാം സൂക്ഷിക്കണം. ക്രൈസ്തവസഭകളില്‍ പാഷാണ്ടതകള്‍ ഉടലെടുത്ത കാലഘട്ടങ്ങളിലാണ് വിശുദ്ധരെ വാഴിക്കുന്ന പ്രവണതയും നാമ്പെടുത്തത്. രാജാക്കന്മാരും രാജപത്നിമാരും ഇത്തരത്തില്‍ ക്രിസ്തീയ വിശുദ്ധരായി! ക്രൈസ്തവസഭകള്ക്ക് രാജഭക്തി പ്രകാശിപ്പിക്കാനുള്ള അവസരമായി വിശുദ്ധ പ്രഖ്യാപനങ്ങളെ കണ്ടിരുന്നു! വിധിക്കാന്‍ അധികാരമുള്ളത് യേശുവിനു മാത്രമാണെന്ന് വചനം പറയുന്നു. ഒരുവനെ വിശുദ്ധനായി പ്രഖ്യാപിക്കുകയെന്നാല്‍, അവനെ വിധിക്കുന്നതിനു തുല്യമാണ്. ഒരുവന്റെ നന്മതിന്മകളെ പരിശോധിച്ച് വിധിപ്രഖ്യാപിക്കുന്നത് യേശുക്രിസ്തുവാണ്. പിതാവുപോലും വിധിയില്‍ ഇടപെടുന്നില്ല. യേശു ഇപ്രകാരം അരുളിച്ചെയ്തു: "പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്പി്ച്ചിരിക്കുന്നു"(യോഹ:5;22). പിതാവ് അവിടുത്തെ പുത്രനു നല്കി്യിരിക്കുന്ന ഈ അധികാരത്തില്‍ മനുഷ്യനു കൈകടത്താന്‍ അവകാശമില്ല! യേശുവിന്റെ പുനരാഗമനത്തില്‍ മാത്രം സംഭവിക്കേണ്ട ഒരു പ്രക്രിയ മനുഷ്യന്‍ ഏറ്റെടുത്തത്തിലെ സാംഗത്യം മനസ്സിലാകുന്നില്ല!

യേശു തന്റെ ശിഷ്യന്മാരെ ലോകത്തേക്ക് അയച്ചപ്പോള്‍, നിങ്ങള്‍ പോയി വിശുദ്ധരെ പ്രഖ്യാപിക്കണമെന്ന് കല്പിച്ചിരുന്നോ? അവിടുന്ന് കല്പിച്ചത്: "സ്വര്ഗ്ഗ ത്തിലും ഭൂമിയിലുമുള്ള സകല അധികാരവും എനിക്കു നല്കിപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ പുറപ്പെട്ട് സകല ജാതികളെയും ശിഷ്യരാക്കുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവരെ സ്നാനം കഴിപ്പിക്കുകയും ഞാന്‍ നിങ്ങളോടു കല്പിാച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. ലോകാവസാനത്തോളം എല്ലാ നാളും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ:28;18-20). ഇവിടെ മൂന്നു കാര്യങ്ങളാണ് യേശു ഭരമേല്പിച്ചത്; ശിഷ്യപ്പെടുത്തുക, സ്നാനപ്പെടുത്തുക, അവിടുന്ന് കല്പിച്ചവ അനുസരിക്കാന്‍ പഠിപ്പിക്കുക. ഈ മൂന്ന്‍ ഉത്തരവാദിത്വങ്ങളില്നി ന്ന്‍ ശ്ലൈഹീകസഭകള്‍ വിരമിക്കുകയും, അവിടുന്ന് എല്പിക്കാത്ത കാര്യങ്ങളില്‍ വ്യാപരിക്കുകയും ചെയ്യുന്നു. വിശുദ്ധര്മ്മാരുടെ ജീവിതത്തിലെ നല്ല മാതൃകകള്‍ പിന്തുടരുന്നതില്‍ തെറ്റില്ല. എന്നാല്‍, അവരുടെ പ്രതിമകള്‍ നിര്മ്മി ച്ചു വണങ്ങിയാല്‍, അത് വിഗ്രഹാരാധനയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഇവരുടെ പ്രതിമകള്‍ നിര്മ്മി ച്ച്, അവയ്ക്കുമുന്നില്‍ പലവിധ അനുഷ്ടാനങ്ങള്‍ നടത്തുന്നതും ആരാധനയുടെ മറ്റൊരു രൂപംതന്നെയാണെന്ന കാര്യം മറക്കരുത്കൂ. വിശുദ്ധിയില്‍ ജീവിച്ച ഒരുവന് ദൈവം വാഗ്ദാനം ചെയ്ത രക്ഷ അനുഭവിക്കണമെങ്കില്‍, ആരുടെയെങ്കിലും പ്രഖ്യാപനം ആവശ്യമില്ല. അതുപോലെതന്നെ, ആരെങ്കിലും പ്രഖ്യാപിച്ചതുകൊണ്ട്, അശുദ്ധനായ ഒരുവന്‍ വിശുദ്ധനാകുകയില്ല. ഒരുവന്‍ വിശുദ്ധനോ അശുദ്ധനോ എന്ന് ദൈവം നിശ്ചയിക്കട്ടെ!

22/11/2014

ക്രിസ്തീയ സഭയിലെ വിജാതീയ-ആചാരങ്ങള്‍

ക്രിസ്തീയതയില്‍ ആഭിചാര കര്മ്മറങ്ങള്ക്കും മന്ത്രവാദത്തിനും സ്ഥാനമില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍, വിജാതിയര്ക്കു തുല്യമോ അതിനേക്കാള്‍ പൈശാചികാമോ ആയ ആഭിചാരക്രിയകള്‍ ക്രിസ്തീയതയുടെ പേരില്‍ നടത്തപ്പെടുന്നുണ്ടെന്നതാണ് യാഥാര്ത്ഥ്യം ! ചാത്തന്സേകവയ്ക്കു സമാനമായ രീതിയിലുള്ള സേവകള്‍ ക്രിസ്തീയ വിശുദ്ധരുടെ പേരുപയോഗിച്ചുകൊണ്ട് നടത്തുന്ന വ്യക്തികളുണ്ട്. ഹൈന്ദവര്‍ നടത്തുന്ന ശത്രുസംഹാര പൂജകള്ക്കു് തുല്യമായ പൂജകള്‍ ക്രിസ്തീയവത്ക്കരിച്ചു നടത്തുന്ന പുരോഹിതന്മാര്പ്പോ ലും ക്രൈസ്തവരുടെയിടയില്‍ ഉണ്ടെന്നത് ഗൗരവമായി കാണണം! തലമുറകളെപ്പോലും നശിപ്പിക്കുന്ന ഇത്തരം പൈശാചികതയെക്കുറിച്ച് വിശ്വാസികളില്‍ അവബോധമുണ്ടായില്ലെങ്കില്‍ വന്നുഭവിക്കുന്ന ദുരന്തം ചെറുതായിരിക്കില്ല! താത്കാലികമായ ഉയര്ച്ചണകള്ക്കു്വേണ്ടി ചെയ്യുന്ന ക്ഷുദ്രകര്മ്മ ങ്ങളുടെ അനന്തരഫലമായി നരകയാതനയനുഭവിക്കുന്ന അനേകം കുടുംബങ്ങള്‍ നമുക്കിടയിലുണ്ട്. പാരമ്പര്യ രോഗങ്ങള്‍, പാരമ്പര്യമായി വിവാഹബന്ധങ്ങള്‍ തകരുന്ന അവസ്ഥ, പെട്ടന്നുള്ള മരണങ്ങള്‍, പാരമ്പര്യമായി ആത്മഹത്യാ പ്രവണത തുടങ്ങിയവയെല്ലാം ആഭിചാരകര്മ്മ ങ്ങളുടെ ദുരന്തഫലങ്ങളില്‍ ചിലതുമാത്രമാണ്!

ക്രിസ്തീയതയുടെ മറവില്‍ നടത്തപ്പെടുന്ന ആഭിചാരക്രിയകളില്‍ പലതും വിശ്വാസത്തിന്റെ ഭാഗമാണെന്ന ചിന്തയിലാണ് വിശ്വാസികള്‍ സമീപിക്കുന്നത്. അങ്ങനെയൊരു ധാരണ ജനിപ്പിക്കാനുള്ള പൊടിക്കൈകള്‍ ക്ഷുദ്രവിദ്യക്കാര്‍ പ്രയോഗിക്കാറുമുണ്ട്. കേരളത്തിലെ പല സഭകളിലും പ്രാചീനകാലംമുതല്‍ സേവകളും ആഭിചാരകര്മ്മ ങ്ങളും വിശ്വാസത്തിന്റെ ഭാഗമാണെന്ന രീതിയില്ത്ത ന്നെ അനുഷ്ഠിച്ചിരുന്നു. ഈ ആധുനീക കാലത്തും പുത്തന്‍ രൂപത്തില്‍ ഇത്തരം കര്മ്മ്ങ്ങള്‍ ചെയ്യുന്ന ക്രൈസ്തവ നാമധാരികളുണ്ട് എന്നകാര്യം വിസ്മരിക്കരുത്.
ക്രിസ്തീയതയുടെ മറയിട്ടു മന്ത്രവാദം നടത്തുന്നവര്‍!
എല്ലാ പൈശാചികതകളെയും ക്രിസ്തീയമായി പുനരവതരിപ്പിക്കുന്ന പ്രവണത ക്രിസ്ത്യാനികളുടെയിടയില്‍ പണ്ടുമുതല്ക്കേുയുണ്ട്. ഇത്തരത്തിലുള്ള അനുകരണങ്ങള്ക്ക്സ ക്രിസ്തീയതയോളംതന്നെ പഴക്കവുമുണ്ട്! ഭാരതത്തിലെ 'പാഗണ്‍' ആചാരങ്ങള്‍ അതേപടി ക്രിസ്തീയതയിലേക്ക് പകര്ത്തിമയതാണെങ്കിലും ഇത്തരം ആചാരങ്ങളെ ന്യായീകരിക്കാന്‍ ദൈവവചനത്തെ വളച്ചൊടിക്കുന്ന പ്രവണതയാണ് ഇന്നു കാണുന്നത്. യഹൂദരും ആദിമ ക്രൈസ്തവസമൂഹവും ആചരിച്ചിരുന്ന രീതികളാണ് ഇവയെല്ലാമെന്നു സ്ഥിരീകരിക്കാന്‍ അടിസ്ഥാനരഹിതമായ പാരമ്പര്യവാദങ്ങള്‍ ചില കുബുദ്ധികള്‍ ഉയര്ത്തു ന്നു. 'ക്നാനായ' ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിന്റെ ആചാരങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, ദുരാചാരങ്ങളുടെ പരമ്പരതന്നെ കാണാന്‍ കഴിയും! വിജാതിയരുടെ സംസ്കാരത്തിലെ നന്മകളെ സ്വീകരിക്കാമെന്ന വരട്ടുവാദവുമായി ചില ദൈവശാസ്ത്രങ്ങള്‍ ഇറക്കിയിട്ടുണ്ട്. ഇതു ദൈവവചനത്തിനു വിരുദ്ധവും ദൈവത്തെ പ്രകോപിപ്പിക്കുന്നതുമാണ്. വിജാതിയരുടെ ഏതെങ്കിലും ആചാരങ്ങളെ അനുകരിക്കാന്‍ ഉപദേശിക്കുന്ന ഒരു വചനംപോലും ബൈബിളില്‍ എവിടെയും കാണാന്‍ കഴിയില്ല. എന്നാല്‍, അവരെ അനുകരിക്കരുതെന്ന ഉപദേശം അനേകം ഭാഗങ്ങളില്‍ വായിക്കാന്‍ സാധിക്കും!

അനാചാരങ്ങളുടെ അനുകരണം ആരംഭിച്ചത് ഒരുപക്ഷെ സഭാധികാരികള്‍ ആയിരിക്കണമെന്നില്ല. മൗനാനുമതിയിലൂടെ സഭയുടെ പാരമ്പര്യമായി പരിഗണിക്കപ്പെട്ടതാകാം. എന്നാല്‍, ഇന്ന് ഇവയൊന്നും ഉപേക്ഷിക്കാന്‍ കഴിയാത്തവിധം പാരമ്പര്യത്തിന്റെ ഭാഗമായി മാറി! ചെറിയ അവഗണനകളിലൂടെ കടന്നുവരികയും പിന്നീട് മഹാദുരന്തങ്ങളായി പരിണമിക്കുകയും ചെയ്ത അനേകം തിന്മകള്‍ ക്രൈസ്തവ സഭകളിലുണ്ട്!

നിലവിളക്ക്

ഇതുപോലെ കടന്നുവന്ന ഒരു മ്ലേച്ഛതയാണ് നിലവിളക്ക്! ഇത്തരത്തിലുള്ള ദുരാചാരങ്ങളെ ന്യായീകരിക്കാന്‍ പെടാപ്പാടുപെടുന്ന സഭാധികാരികളെ കാണുമ്പോള്‍ സഹതാപമാണ് തോന്നുന്നത്! യേശു ലോകത്തിന്റെ പ്രകാശമായതുകൊണ്ടാണ് നിലവിളക്കിനെ ഇവര്‍ ക്രിസ്തീയതുടെ ഭാഗമാക്കിയതെന്നു വാദിക്കുന്നവര്‍ അഥര്വ്വണവേദത്തെ സൗകര്യപൂര്വ്വം മറച്ചുവയ്ക്കുന്നു. അഥര്വ്വകവേദമെന്ന ആഭിചാരവേദത്തിലെ രണ്ടു കടുത്ത ദുര്മൂന്ത്രവാദങ്ങളെ സമന്വയിപ്പിച്ചതാണ് നിലവിളക്ക് എന്നകാര്യം മറച്ചുവയ്ക്കാന്‍ ക്രിസ്തുവിന്റെ പ്രകാശത്തെ ഇവര്‍ മറയാക്കുന്നു! അര്ത്ഥംവ അറിയാത്ത പലരും ഈ പൈശാചിക വിഗ്രഹത്തെ അലങ്കാരമായി ഭവനങ്ങളില്‍ സൂക്ഷിക്കുമ്പോള്‍, അറിവുണ്ടെന്നു ഭാവിക്കുന്നവര്‍ ദൈവാലയത്തില്‍ ഇതു പ്രതിഷ്ഠിച്ചിരിക്കുന്നു!
അഥര്വ്വ്വേദത്തിലെ ഏറ്റവും കടുത്ത പ്രയോഗങ്ങളില്‍ ഒന്നാണ് 'യോനീപൂജ'! ലിംഗപൂജയും അഥര്വ്വ്വേദത്തിലെ ക്ഷുദ്രകര്മ്മതങ്ങളില്‍ ഒന്നാണ്! ഇവ രണ്ടും സമന്വയിപ്പിച്ച രൂപമാണ് നിലവിളക്ക്! മന്ത്രവാദങ്ങളില്‍ മുഖ്യസ്ഥാനത്തു നിലവിളക്ക് വന്നത് വെറുതെയാണെന്ന് ആരും കരുതരുത്! യോനീപൂജയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഈ യാഥാര്ത്ഥ്യം വായനക്കാര്ക്കുവ മനസ്സിലാകും. അഥര്വ്വ്വേദത്തില്‍ പൂജിക്കുന്ന 'ലിംഗം' ശിവന്റെയും 'യോനി' പാര്വ്വാതിയുടെതുമാണെന്ന് ഹിന്ദുക്കള്‍ സമ്മതിച്ചാലും ചില ക്രിസ്ത്യാനികള്‍ അതു സമ്മതിക്കില്ല. ശിവ-പാര്വ്വ്തിമാരുടെ രതികേളിയുടെ പ്രതീകമാണ് നിലവിളക്ക് എന്നകാര്യവും ചില ക്രിസ്ത്യാനികള്ക്കാ്ണ് സമ്മതിക്കാന്‍ പ്രയാസം! കാരണം, ഇത് സമ്മതിച്ചുകൊണ്ട് അള്ത്താ രയില്‍ ഈ പൈശാചിക വിഗ്രഹം പ്രതിഷ്ഠിച്ചാല്‍ വിശ്വാസികള്‍ വെറുതെയിരിക്കില്ലെന്ന് ഇവര്ക്കതറിയാം. ആയതിനാല്‍, നിലവിളക്കിനു പുത്തന്‍ വ്യാഖ്യാനങ്ങള്‍ നിര്മ്മി ക്കലാണ് ചില പുരോഹിതരുടെ 'ശുശ്രൂഷ.

ആയുവേദവും കടമറ്റം സേവയും!

ആയുര്വോദ ആചാര്യന്മാരില്‍ എല്ലാവരുംതന്നെ ഏതെങ്കിലും ദുര്മ്മൂ ര്ത്തിരകളെ ഉപാസിക്കുകയും സേവിക്കുകയും ചെയ്യുന്നവരാണ് എന്ന യാഥാര്ത്ഥ്യം ചിലരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാകും. എന്നാല്‍, ബഹുഭൂരിപക്ഷം ജനങ്ങളും ഇതു മനസ്സിലാക്കാത്തവരോ ഗൗനിക്കാത്തവരോ ആണ്. ആയുര്വേനദംതന്നെ അഥര്വ്വഹവേദത്തിന്റെ ഉത്പന്നമായതിനാല്‍, മന്ത്രവാദത്തെയും സേവകളെയും പൂര്ണ്ണവമായി അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന കാരണവും ഈ അവസ്ഥയുടെ പിന്നിലുണ്ട്. ആയുര്വേണദ വൈദ്യന്മാരില്‍ കൂടുതല്പ്പേനരും ഉപാസിക്കുന്നത് മറുത, ദുര്ഗ്ഗണ, ചാത്തന്‍ തുടങ്ങിയ ഉഗ്രമൂര്ത്തി കളെ ആയിരിക്കും. ക്രൈസ്തവ നാമധാരികളായ വൈദ്യന്മാര്‍ ഇവരില്നിാന്നു വ്യത്യസ്ഥരാണെന്ന മിഥ്യാധാരണ ക്രിസ്ത്യാനികളുടെയിടയില്‍ വ്യാപകമായുണ്ട്. എന്നാല്‍, ഇതല്ല യാഥാര്ത്ഥ്യം ! ചാത്തനെയും മറുതയെയും ഉപാസിക്കുന്ന ക്രൈസ്തവ നാമധാരികളായ വൈദ്യന്മാര്‍ നമുക്കിടയില്‍ ഉണ്ടെങ്കിലും, ഏറെപ്പേരും സേവിക്കുന്നത് കുപ്രസിദ്ധ ദുര്മകന്ത്രവാദിയായിരുന്നുവെന്നു പറയപ്പെടുന്ന കടമറ്റത്തു കത്തനാരെയാണ്! കടമറ്റത്തെ ചുറ്റിപ്പറ്റി അനേകം ഐതീഹ്യങ്ങളും നിറംപിടിപ്പിച്ച കെട്ടുകഥകളും സുറിയാനി ക്രിസ്ത്യാനികളുടെയിടയില്‍ പ്രചാരത്തിലുള്ളത് നമുക്കറിയാം!മദ്ധ്യകേരളത്തിലെ ഒട്ടുമിക്ക സുറിയാനി വൈദ്യന്മാരും കടമറ്റം സേവ നടത്തുന്നവരും, മഷിനോട്ടം, കൂടോത്രം ഒഴിപ്പിക്കല്‍, ശത്രുസംഹാരം തുടങ്ങിയ ആഭിചാരക്രിയകള്‍ നടത്തുന്നവരുമാണ്. യാക്കോബായ, ഓര്ത്തംഡോക്സ്, സുറിയാനി കത്തോലിക്കാ വിഭാഗങ്ങളിലെ ചില പുരോഹിതന്മാര്പ്പോോലും ഇത്തരം ആഭിചാരങ്ങളുടെ വക്താക്കളാണ്! ഭൂതോച്ഛാടനം, കൂടോത്രം നീക്കംചെയ്യല്‍, ദോഷ പരിഹാരങ്ങള്‍ നടത്തല്‍ എന്നിവയുടെ മറവില്‍ ഇവര്‍ നടത്തുന്നത് കടുത്ത ദുര്മരന്ത്രവാദങ്ങളാണെന്നു തിരിച്ചറിയാത്ത ക്രിസ്ത്യാനികള്‍ ഇവരാല്‍ വഞ്ചിക്കപ്പെടുന്നുണ്ട്. എതിരാളികള്‍ കുഴിച്ചിട്ട തകിടുകള്‍ നീക്കംചെയ്യാന്‍ വീടിനുചുറ്റും മണ്ണുമാന്തി നടക്കുന്ന അനേകം ക്രിസ്ത്യാനികള്‍ ഇവരുടെ ഇരകളാണ്!

കടമറ്റത്തു കത്തനാര്‍ ഒരു ദുര്മ്മനന്ത്രവാദി!

ക്രിസ്ത്യാനികളുടെ മന്ത്രവാദിയായി അറിയപ്പെടുന്ന കടമറ്റത്തു കത്തനാരെക്കുറിച്ച് പല ഐതീഹ്യങ്ങള്‍ നിലവിലുണ്ട്. പലരും ഇയാളെ നന്മയുടെ പ്രതീകമായി കരുതുന്നു എന്നതാണ് ഏറ്റവും ഗുരുതരമായ ദുരന്തം! ഇയാളുടെ ക്രൈസ്തവനാമവും പുരോഹിതവേഷവുമാണ് അനേകരെ വഞ്ചിക്കുന്നതിനു കാരണമായത്. പുരോഹിതന്‍ എന്നു കേള്ക്കുേമ്പോള്‍ അവര്ക്കു ദിവ്യത്വം കല്പിച്ചുനല്കുന്ന അനേകര്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട്. അതുവഴി അബദ്ധങ്ങളില്‍ പതിച്ചവരും, ഇപ്പോഴും അബദ്ധങ്ങളില്‍ തുടരുന്നവരും അനേകരാണ്! മലങ്കാളി മുതല്‍ പന്ത്രണ്ടു മൂര്ത്തിനകളെയാണ് കടമറ്റത്തു കത്തനാര്‍ ഉപാസിച്ചിരുന്നത്! ഇവരില്‍ മലങ്കാളിക്കുവേണ്ടി കൌളാചാരപ്രകാരം(കവുളാചാരം) നടത്തുന്ന മന്ത്രവാദത്തിന്റെ ഭാഗമാണ് രക്തബലി! കടമറ്റം സെന്റ്‌ ജോര്ജ്ജ് പള്ളിയോടുചേര്ന്ന്ി ഇന്നും നടത്തപ്പെടുന്ന പശാചിക ആചാരമാണ് ഈ കോഴിവെട്ട്! കടമറ്റത്ത് കത്തനാര്‍ പാതാളത്തിലേക്ക് പോയിയെന്നു പറയപ്പെടുന്നത് ഒരു ഗുഹയിലൂടെയാണ്. ഈ ഗുഹ സ്ഥിതിചെയ്യുന്ന പാതാളക്കിണര്‍ പള്ളിക്കു സമീപമാണുള്ളത്.നേര്ച്ച്ക്കോഴിയേയുംകൊണ്ട് ഗുരുതിയ്ക്കായി വരുന്ന ഭക്തരുടെമേല്‍ ഈ കോഴിയെ ഉഴിഞ്ഞതിനുശേഷം കോഴിയുടെ കഴുത്തറക്കും. അതിനുമുന്പ്ര‌ ഭക്തര്‍ കൊണ്ടുവന്നിട്ടുള്ള മദ്യത്തില്നിിന്ന്‍ അല്പം കോഴിയുടെ വായില്‍ ഒഴിച്ചുകൊടുക്കുന്നു. രക്തബലി അര്പ്പിാക്കാന്‍ വരുന്ന ഭക്തര്‍, കോഴിയും മദ്യവുമാണ് കൊണ്ടുവരേണ്ടത്! ബലിക്കല്ലിലും ഇതിനു സമീപത്തു സ്ഥാപിച്ചിരിക്കുന്ന പുരാതനമായ കല്ക്കുിരിശിലും പാതാളക്കിണറിലും രക്തം ഇറ്റിക്കുന്നു! കോഴിയുടെ തലയും അല്പം മദ്യവും ഈ കിണറില്‍ നിക്ഷേപിക്കും. ഇതോടെ ബലികര്മ്മകങ്ങള്‍ ഒരുഭാഗം പൂര്ത്തി യാകും. ഈ കോഴിയെ പാചകംചെയ്യലാണ് അടുത്ത ക്രിയ. പാചകംചെയ്ത കോഴിക്കറിയില്നിിന്ന് അല്പം കിണറിനു നല്കുചന്നു. ശേഷിക്കുന്ന കോഴിയിറച്ചി ഭക്തരും പുരോഹിതശുശ്രൂഷകരും ചേര്ന്ന്അ ഭക്ഷിക്കുകയും മദ്യസേവ നടത്തുകയും ചെയ്യുന്നതോടെ ചടങ്ങുകള്‍ പൂര്ത്തി യാകും!

കടമറ്റത്തു കത്തനാരുടെ ഉപാസനാമൂര്ത്തി കളായ മലങ്കാളിക്കും മറ്റു പന്ത്രണ്ടു പൈശാചികമൂര്ത്തിനകള്ക്കു്മായി 'വച്ചൂട്ട്' ആരാധനാക്രമത്തില്‍ നടത്തുന്ന ഈ ക്ഷുദ്രകര്മ്മതങ്ങള്‍ പള്ളിയുമായി ചേര്ത്തു വയ്ക്കുന്നുവെങ്കില്‍, ഈ പള്ളിയെ ക്രിസ്തീയ ആരാധാനാലയമായി കരുതാന്‍ കഴിയില്ല! 1600 വര്ഷ്ങ്ങള്ക്കുമമുന്പ്പ പേര്ഷ്യയയില്നിയന്നു കുടിയേറിയ 'ആബോം' പിതാവ് എന്ന വ്യക്തിയുടെ ആവശ്യപ്രകാരം അന്നത്തെ നാടുവാഴികളായിരുന്ന 'കര്ത്തായക്കന്മാര്‍' ഭാരതീയ വാസ്തുവിദ്യ പ്രകാരം പണികഴിപ്പിച്ചതാണ് കടമറ്റം പള്ളി എന്നാണു പറയപ്പെടുന്നത്. പൌലോസച്ചന്‍ എന്ന കടമറ്റത്തു കത്തനാരെ ഈ പള്ളിയുടെ ചുമതല എല്പിച്ചതിനുശേഷം ആബോം പിതാവ് ഇവിടെനിന്നും മറ്റേതോ ദേശത്തേക്കു പോയി എന്നും പറയപ്പെടുന്നു. ചരിത്രാതീത കാലംമുതല്ക്കേ മന്ത്രവാദങ്ങള്ക്കും മാന്ത്രികന്മാര്ക്കും കുപ്രസിദ്ധിയാര്ജ്ജി ച്ച നാടായിരുന്നു കടമറ്റം. ഇവിടെ ജനിച്ചുവളര്ന്ന ഒരു ഇടയബാലനായിരുന്നു പൗലോസ്! ഇയാളാണ് പിന്നീട് കടമറ്റത്തു കത്തനാര്‍ എന്ന ദുര്മ്മാന്ത്രവാദിയായി മാറിയത്!
(കടപ്പാട്: എ. ജോസഫ്‌- മനോവ ക്രിസ്തീയ മാസിക)

19/11/2014

കിഴക്കോട്ട് തിരിഞ്ഞുള്ള പ്രാര്‍ത്ഥന...

കിഴക്കോട്ടു തിരിഞ്ഞു പ്രാര്ത്ഥി്ക്കണമെന്നു ബൈബിളില്‍ എവിടെയും നിര്ദ്ദേ ശമുള്ളതായി വായിക്കുന്നില്ല. പഴയനിയമ കാലത്തായാലും പുതിയനിയമ കാലത്തായാലും കിഴക്കുനോക്കിയുള്ള പ്രാര്ത്ഥ ന സൂര്യനമസ്കാരക്കാരുടെ ശൈലിയാണ്! ക്രിസ്ത്യാനികളായിരുന്നുകൊണ്ട് സൂര്യനെ നമസ്ക്കരിക്കാനുള്ള എളുപ്പവഴിയായിട്ടാണ് സൂര്യനില്‍ യേശുവിന്റെ പ്രാതിനിധ്യം ആരോപിക്കുന്നത്! അതായത്, യേശുവിനെ മറയാക്കി സൂര്യനെ ആരാധിക്കുന്ന പൈശാചിക കുതന്ത്രമാണിത്!എന്നാല്‍, ഇത്തരം പ്രാര്‍ത്ഥനകളെ പ്രവാചകന്മാര്‍ വിമര്ശി ക്കുന്നതായി കാണാന്‍ കഴിയും. "അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു: മനുഷ്യപുത്രാ, നീ കണ്ടില്ലേ? യൂദാഭവനം ഇവിടെ കാട്ടുന്ന മ്ലേച്ഛതകള്‍ നിസ്സാരങ്ങളാണോ? അവര്‍ ദേശത്തെ അക്രമങ്ങള്ക്കൊഥണ്ടു നിറച്ചു. എന്റെ ക്രോധത്തെ ഉണര്ത്താ ന്‍ അവര്‍ വീണ്ടും തുനിഞ്ഞിരിക്കുന്നു, അവര്‍ അതാ മൂക്കത്തു കമ്പു വയ്ക്കുന്നു"(യെഹ 8:16,17).

സൂര്യനെയോ ചന്ദ്രനെയോ മറ്റ് ആകാശഗോളങ്ങളെയോ ആരാധിക്കരുതെന്നും അവയ്ക്കുമുന്നില്‍ പ്രണമിക്കരുതെന്നും മുന്നറിയിപ്പു നല്കികയിരിക്കുന്ന നിയമങ്ങള്‍ ബൈബിളിലുണ്ട്. ഈ വചനം നോക്കുക: "നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും-എല്ലാ ആകാശഗോളങ്ങളെയും-കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍"(ആവര്ത്ത്നം 4:19).

പൗരസ്ത്യ സുറിയാനിസഭകള്‍ വിശുദ്ധനായി പരിഗണിക്കുന്ന കോണ്സ്റ്റ.ന്റൈന്‍ ചക്രവര്ത്തിറയുടെ വികലമായ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ദുരാചാരമാണ് 'കിഴക്കുനോക്കി പ്രാര്ത്ഥകന'! സൂര്യനെ ദൈവമായി ആരാധിച്ചിരുന്ന വ്യക്തിയായിരുന്നു കോണ്സ്റ്റ ന്റൈന്‍ ചക്രവര്ത്തിയ! ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നുവന്നപ്പോഴും ഈ വിശ്വാസങ്ങള്‍ ഇയാള്‍ തുടര്ന്നു പോന്നു. താന്‍ ആരാധിക്കുന്ന 'സിയൂസ്' എന്ന സൂര്യദേവന്റെ പുത്രനാണ് യേശുവെന്ന് ഇയാള്‍ വിശ്വസിച്ചു. ഇസിസൂസ് എന്ന പേര് യേശുവിനു നല്കിിയത് ഇക്കാരണത്താലായിരുന്നു. ഈശോയും ജീസസും ഒക്കെയായി യേശുവിന്റെ പേര് പരിണമിച്ചത് ഇങ്ങനെയാണ്! യേശുവിനെ സൂര്യനായി പരിഗണിച്ചുകൊണ്ടുള്ള ആരാധനയുടെ ഉദ്ഭവം ഇങ്ങനെയായിരുന്നു. കോണ്സ്റ്റ ന്റൈന്‍ ചക്രവര്ത്തി്യുടെ വികലമായ വിശ്വാസങ്ങളെ തോളിലേറ്റുന്നവരാണ് ഇന്നത്തെ 'കിഴക്കുനോക്കികള്‍'!

കിഴക്കോട്ടുതിരിഞ്ഞു പ്രാര്ത്ഥിണക്കണമെന്നു വാദിക്കുന്നവര്‍ തങ്ങളുടെ വാദങ്ങളെ ന്യായീകരിക്കാന്‍ കൂട്ടുപിടിച്ചിരിക്കുന്ന ഓരോ വചനങ്ങളും നമുക്കു പരിശോധിക്കാം.

ജ്ഞാനികളും കിഴക്കു കണ്ട നക്ഷത്രവും!

രക്ഷകനായ യേശുവിന്റെ ജനനത്തെക്കുറിച്ച് അറിവുലഭിച്ച ജ്ഞാനികള്‍ അവിടുത്തെ സന്ദര്ശി ക്കുന്നതായി ബൈബിളില്‍ വായിക്കുന്നുണ്ട്. കിഴക്കുമായി ബന്ധപ്പെട്ട ഒരു സൂചന ഇപ്രകാരം നാം അവിടെ വായിക്കുന്നു: "എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്"(മത്താ:2;2). ഇതു പറയുന്ന ജ്ഞാനികള്‍ പൗരസ്ത്യദേശക്കാരാണ്. പൗരസ്ത്യദേശമെന്നാല്‍, കിഴക്കന്ദേ്ശമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ! അതായത്, ഇവര്‍ തങ്ങളുടെ ദേശമായ കിഴക്ക് നക്ഷത്രം കാണുകയും അതിനെ അനുഗമിച്ച് ബേത് ലെഹെമില്‍ എത്തുകയും ചെയ്തു. അങ്ങനെയെങ്കില്‍, ഈ ജ്ഞാനികള്‍ പുറപ്പെട്ടത് ഇസ്രായേലിനു കിഴക്കുള്ള ഏതെങ്കിലും ദേശത്തുനിന്നായിരിക്കണം. കാരണം, ഇവര്‍ നക്ഷത്രം കണ്ടത് ഇവരുടെ ദേശത്തുവച്ചാണെന്ന് ഇവര്ത്ന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, യേശു ജനിച്ച സ്ഥലത്തിനു കിഴക്കുമായി എന്തെങ്കിലും ബന്ധം പറയാന്‍ കഴിയുന്നത് പടിഞ്ഞാറുഭാഗത്ത് ജീവിക്കുന്നവര്ക്കുത മാത്രമാണ്!
യേശുവിന്റെ ജനനസ്ഥലത്തെ ലക്ഷ്യംവച്ചാണ് കിഴക്കോട്ടു തിരിയുന്നതെങ്കില്‍, ലോകത്തുള്ള മുഴുവന്‍ ജനങ്ങളും തിരിയേണ്ടത്‌ കിഴക്കോട്ടല്ല. പടിഞ്ഞാറുഭാഗത്തുള്ളവര്‍ മാത്രമാണ് കിഴക്കോട്ടു തിരിയേണ്ടതുള്ളു! തെക്കുഭാഗത്തുള്ളവരെ സംബന്ധിച്ച് വടക്കോട്ടും, വടക്കുഭാഗത്തുള്ളവരെ സംബന്ധിച്ച് തെക്കോട്ടും, കിഴക്കുഭാഗത്ത് ജീവിക്കുന്ന ആളുകള്‍ പടിഞ്ഞാറോട്ടും തിരിഞ്ഞാലേ യേശുവിന്റെ ജനനസ്ഥലത്തേക്കു ദര്ശിനം ലഭിക്കുകയുള്ളു! സകലരെയും കിഴക്കോട്ടു തിരിച്ചുനിര്ത്താ ന്‍ ശ്രമിക്കുന്നവര്‍, ഗലീലിയോയുടെ കാലത്തിനുമുമ്പുള്ള ദൈവശാസ്ത്രമാണ് മുറുകെപ്പിടിച്ചിരിക്കുന്നത്!

യാഹ്‌വെയുടെ മഹത്വം കിഴക്കുനിന്നു വരുന്നു!

"പിന്നീട് അവന്‍ എന്നെ കിഴക്കേ പടിപ്പുരയിലേക്കു കൊണ്ടുവന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം അതാ കിഴക്കുനിന്നു വരുന്നു"(യെഹ 43:1). യെഹസ്കിയേല്‍ പ്രവാചകനു ലഭിച്ച ദര്ശ നത്തില്നിനന്നുള്ള ഭാഗമാണ് ഇവിടെ വായിച്ചത്. ദൈവത്തിന്റെ മഹത്വം കിഴക്കുനിന്നു വന്നതുകൊണ്ടാണ് ഇന്നും ഇവര്‍ കിഴക്കോട്ടു തിരിഞ്ഞുനിന്നു പ്രാര്ത്ഥി്ക്കുന്നതെന്ന ഒരു വാദം ഉയര്ത്താ റുണ്ട്. എന്നാല്‍, കിഴക്കുനിന്നു വന്ന ദൈവമഹത്വം ദൈവാലയത്തില്‍ പ്രവേശിക്കുകയും ഉള്ളിലാകെ അതു നിറയുകയും ചെയ്തുവെന്ന സത്യം ഇവര്‍ അറിഞ്ഞില്ല. വചനം ഇങ്ങനെ വെളിപ്പെടുത്തുന്നു: "അപ്പോള്‍ ആത്മാവ് എന്നെ ഉയര്ത്തി ഉള്ളിലെ അങ്കണത്തിലേക്കു കൊണ്ടുവന്നു; അതാ ദൈവമഹത്വം ആലയത്തില്‍ നിറഞ്ഞുനില്ക്കുതന്നു"(യെഹ 43:5).ദൈവാലയത്തിനുള്ളില്‍ നിറഞ്ഞുനില്ക്കുുന്ന ദൈവമഹത്വം ദര്ശിഞക്കാതെ, കിഴക്കോട്ടു തിരിഞ്ഞുനില്ക്കു ന്നതിനെ ഭോഷ്ക് എന്നല്ലാതെ മറ്റൊന്നും പറയാന്‍! ദൈവാലയത്തില്‍ ദൈവമഹത്വം നിറഞ്ഞുനില്ക്കു മ്പോള്‍ കിഴക്കോട്ടു വായില്നോനക്കി നില്ക്കു ന്നവരെക്കുറിച്ചു പ്രവാചകനിലൂടെ പറയുന്ന വചനം ഇതാണ്: "അവിടുന്ന് എന്നോടു ചോദിച്ചു: മനുഷ്യപുത്രാ, നീ ഇതു കണ്ടില്ലേ? ഇവയെക്കാള്‍ വലിയ മ്ലേച്ഛതകള്‍ നീ കാണും. ദൈവാലയത്തിന്റെ അകത്തളത്തിലേക്ക് അവിടുന്ന് എന്നെ കൊണ്ടുപോയി. യാഹ്‌വെയുടെ ആലയത്തിന്റെ വാതില്ക്കതല്‍, പൂമുഖത്തിനും ബലിപീഠത്തിനും നടുവില്‍, ഇരുപത്തിയഞ്ചോളം പേര്‍ ദൈവാലയത്തിന് പുറംതിരിഞ്ഞു കിഴക്കോട്ടു നോക്കി നില്ക്കു ന്നു. അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു"(യെഹ 8:15,16).

കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്പ്പിോണര്‍!

"കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്പ്പിപണര്‍ പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം"(മത്താ 24:27). രക്ഷകനായ യേശുവിന്റെ പുനരാഗമനവുമായി ബന്ധപ്പെട്ട് അവിടുന്നു നല്കിിയിരിക്കുന്ന സൂചനകളില്‍ ഒന്നാണിത്. കിഴക്കോട്ടു തിരിയാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകം ഈ വചനമാണെന്ന് ഇവര്‍ വാദിക്കുന്നു. ഈ വചനത്തിനുമുന്പ്ട മറ്റുചില കാര്യങ്ങള്‍ യേശു വെളിപ്പെടുത്തിയിട്ടുണ്ട്. അവയെല്ലാം അവഗണിച്ചുകൊണ്ട് ഈ വചനത്തെ മാത്രം പരിഗണിക്കുന്നത് കല്ദാ യരുടെ കൗശലാമാണ്. ക്രിസ്തു അവിടെ അല്ലെങ്കില്‍ ഇവിടെ എന്നു പറഞ്ഞുകൊണ്ട് പല വ്യാജക്രിസ്തുമാര്‍ പ്രത്യക്ഷപ്പെടുമെന്നും, അവരുടെ വഞ്ചനകളില്‍ അകപ്പെടരുതെന്നുമുള്ള മുന്നറിയിപ്പിനുശേഷമാണ് ഈ വചനം നല്കിപയിരിക്കുന്നത്. ഇടിമിന്നല്പ്പോുലെ പൊടുന്നനെയായിരിക്കും അവിടുത്തെ വരവെന്നു വെളിപ്പെടുത്താന്‍ പല ഉദാഹരണങ്ങള്‍ നല്കിടയ കൂട്ടത്തില്‍ ഈ വചനവും നല്കനപ്പെട്ടു എന്നതാണു യാഥാര്ത്ഥ്യം ! യാഹ്‌വെയുടെ ദിനം കള്ളനെപ്പോലെ വരും എന്ന വചനം യേശു നല്കി്യിട്ടുണ്ട്. ഈ വചനത്തെ വാച്യാര്ത്ഥനത്തില്‍ സ്വീകരിക്കുന്നവരുടെ അവസ്ഥ വളരെ പരിതാപകരമാണ്.

കിഴക്ക് ഏദനില്‍ ഒരു തോട്ടം!

കിഴക്കിനോടുള്ള പ്രണയത്തിന്റെ മറ്റൊരു കാരണം ഇതാണ്: "അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു"(ഉല്പ 2:8). അതിനാല്‍, നാം വിട്ടുപോന്ന പറുദീസായെ കാംഷിച്ചുകൊണ്ട് കിഴക്കോട്ടു നോക്കി പ്രാര്ത്ഥിതക്കുന്നു! എത്ര മനോഹരമായ ആശയം! ഏദനു കിഴക്ക് കര്ത്താകവു സ്ഥാപിച്ച ഈ തോട്ടത്തിനു പിന്നീട് എന്തു സംഭവിച്ചുവെന്ന് ഇവര്ക്കനറിയില്ലേ? ഈ വചനം നോക്കുക: "മനുഷ്യനെ പുറത്താക്കിയതിനുശേഷം ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാക്കാന്‍ ഏദന്തോ ട്ടത്തിനു കിഴക്ക് അവിടുന്നു കെരൂബുകളെ കാവല്‍ നിര്ത്തി ; എല്ലാവശത്തേക്കും കറങ്ങുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാളും അവിടുന്നു സ്ഥാപിച്ചു"(ഉല്പ; 3:24). പിന്നീട് ഏദനു കിഴക്കു വാസമുറപ്പിച്ച ഒരു വിരുതനെ നമുക്കു ബൈബിളില്‍ കാണാം. സഹോദരനെ കൊന്ന കായേന്‍ ആയിരുന്നു അത്. വചനം ഇങ്ങനെ: "കായേന്‍ യാഹ്‌വെയുടെ സന്നിധിവിട്ട് ഏദനു കിഴക്കു നോദു ദേശത്ത് വാസമുറപ്പിച്ചു"(ഉല്പ 4:16). യാഹ്‌വെയുടെ സന്നിധിവിട്ട് അകന്നുപോയവനാണ് പിന്നീട് ഏദനു കിഴക്ക് വസിച്ചതെങ്കില്‍, കിഴക്കുനോക്കികള്‍ യാഹ്‌വെയുടെ സന്നിധിയിലേക്കാണു നോക്കുന്നതെന്ന വാദത്തിനു കഴമ്പില്ല!

(കടപ്പാട്: ആംസ്ട്രോങ്ങ് ജോസഫ്; മനോവ ക്രിസ്തീയ മാസിക)

Address

Al Mangaf
Kuwait City

Alerts

Be the first to know and let us send you an email when The Living Church of Kuwait posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share