25/05/2026
ബ്ലെസി എൽദോ യാത്രയായി .
ദൈവത്തിന്റെ ഓരോ തീരുമാനകൾ നമുക്ക് പലപ്പോഴും ചോദ്യം മനസ്സിൽ ഉയരും, എന്തിന് ദൈവമേ എന്ന് ? അതിനു മറുപടി കൊടുക്കുവാൻ പലപ്പോഴും മനുഷ്യ സഹജമായി സാധിക്കുന്നില്ല.
5 വയസുള്ള മകനെ കൊതി തീരാതെ ലാളിക്കുവാനുള്ള അവസരം നഷ്ടമായി,6 വർഷമായി പങ്കാളിയായി ലഭിച്ചുള്ളൂ എന്നാലും, സ്നേഹം കൊടുത്തു തീർക്കുവാൻ ആയില്ലല്ലോ എന്ന് വിതുമ്പുന്ന ഭർത്താവും:- ജോലി കാര്യങ്ങൾ എല്ലാം ഉപേക്ഷിച്ച് തന്റെ ഭാര്യയെ പൊന്നു പോലെ കഴിഞ്ഞ 8 മാസക്കാലം അവളെ ശിശ്രൂഷിച്ച പങ്കാളി, കീമോ തെറാപ്പി ചെയുമ്പോഴും, ശരീരം ക്ഷീണിക്കുമ്പോഴും മനസ് തളർന്നു പോകാതെ അവളുടെ ശർദ്ദിപോലും മുല്ലപ്പുപോലെ കണ്ട് അവളെ പരിചരിച്ച് അവളുടെ കിടക്കക്ക് അരികിൽ നിന്ന് മാറാതെ നിന്ന പങ്കാളി, മകളുടെ ചികിത്സക്കുവേണ്ടി കിടപ്പാടം പോലും വിറ്റ് തന്റെ മകളെ തിരികെക്കൊണ്ടുവരാൻ ആഗ്രഹിച്ച മാതാപിതാക്കൾ, എല്ലാവരുടെയും പ്രതീക്ഷകൾ തകർത്തു കൊണ്ട് ബ്ലെസി യാത്രയായി.
ബന്ധുക്കളും ഒപ്പം നിന്നവരും സാന്ത്വനയിൽ താമസിച്ചപ്പോൾ, സാന്ത്വനക്ക് ഒരു ഭാരം പോലും ആവരുത് എന്ന് തീരുമാനിച്ച്, അവരുപോലും അറിയരുത് എന്ന് ആഗ്രഹിച്ച് സാന്ത്വന വേണ്ടെന്ന് പറഞ്ഞപ്പോഴും, സഹായിച്ച സാന്ത്വനയുടെ എല്ലാമായ ഡോക്ടർ റോബിൻ, ആ കുടുംബത്തിന്റെ സ്നേഹത്തിന് വാക്കുകൾക്ക് അർത്ഥം കൊടുക്കുവാൻ സാധിക്കുന്നില്ല.
സാന്ത്വനയിലെ ചാപ്പലിൽ ആ കുടുംബം പൊഴിച്ച് കണ്ണീർ വൃഥാവിലാകുമോ? ആ പ്രാർത്ഥനകൾ നിഷ്ഫലമാകുമോ? ഒരിക്കലും ഇല്ല, രോഗം ഇല്ലാത്ത ലോകത്തിൽ, വേദന ഇല്ലാത്ത ലോകത്തിൽ, ദൈവ സ്നേഹം അനുഭവിക്കാൻ മാലാഖമരോടൊത്ത് വസിക്കുവാൻ ദൈവം ബ്ലെസ്സിയെ വേർത്തിരിച്ചു, ഇതുവരെയും അനുഭവിക്കാത്ത സ്നേഹം അനുഭവിച്ചറിയുവാൻ.
ദുഃഖാർത്തരായ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു. തിരുമേനി- “മോൾ വെന്റിലേറ്ററിലാണ് പ്രാർത്ഥിക്കണം” എന്നു പറഞ്ഞ് വിളിക്കുമ്പോൾ, ആ ഹൃദയത്തിന്റെ വേദനയുടെ ആഴം അറിഞ്ഞ് പ്രാർത്ഥിച്ചിരുന്നു. രണ്ട് തവണ ജയിച്ചു കയറി. മൂന്നാം തവണ ദൈവത്തിന് അത്ര പ്രിയപ്പെട്ട ബ്ലെസ്സിയെ വിട്ടുതരാൻ ദൈവം തിരുമനസ്സായില്ല. ദൈവം ആശ്വസിപ്പിക്കട്ടെ. ബ്ലെസ്സി: ആ ഭാഗ്യതീരത്തു വെച്ചു നമ്മുക്ക് വീണ്ടും കണ്ടു മുട്ടാം എന്ന് പ്രതീക്ഷയോടെ
അലക്സന്ത്രയോസ് തോമസ്
മെത്രാപോലീത്ത