ശ്രീ ഉദിയന്നൂർ ദേവി ക്ഷേത്രം

ശ്രീ ഉദിയന്നൂർ ദേവി ക്ഷേത്രം ഉദിയന്നൂർ അമ്മേ ശരണം

12/11/2025

വിശേഷാൽ ആയില്യ പൂജ

12/11/2025

വിശേഷാൽ ആയില്യ പൂജ 🙏നാഗരാജാവേ ശരണം 🙏

ധന്വന്തരി മന്ത്രം,  രോഗങ്ങളിൽ നിന്ന് മുക്തിനേടാൻ ഈ മന്ത്രജപം പതിവാക്കൂ.ഹൈന്ദവ വിശ്വാസപ്രകാരം ആയുസ്സിന്റെയും ആരോഗ്യത്തിന്...
25/10/2025

ധന്വന്തരി മന്ത്രം, രോഗങ്ങളിൽ നിന്ന് മുക്തിനേടാൻ ഈ മന്ത്രജപം പതിവാക്കൂ.
ഹൈന്ദവ വിശ്വാസപ്രകാരം ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും ദേവതയാണ് ധന്വന്തരി

ധന്വന്തരി ഗായത്രീ മന്ത്രം:

ഓം വാസുദേവായ വിദ്മഹേ
വൈദ്യരാജായ ധീമഹി
തന്നോ ധന്വന്തരി പ്രചോദയാത്

ശ്രീ ധന്വന്തരീ ധ്യാനശ്ലോകം ജപിച്ച ശേഷം ധന്വന്തരി മന്ത്രം നൂറ്റെട്ട് തവണ ജപിക്കാവുന്നതാണ്

ശ്രീ ധന്വന്തരീ ധ്യാനശ്ലോകം

ശംഖം ചക്രം ജളൂകം ദധതമമൃത

കുംഭം ച ദോർഭിശ്ചതുർഭി:

സൂക്ഷ്മസ്വച്ഛാതിഹൃദ്യാം

ശുകപരിവിലസൻമൗലിമംഭോജനേത്രം

കാളാംഭോദോജ്വലാഭം കടിതടവിലസത് ചാരു പീതാംബരാഢ്യം

വന്ദേ ധന്വന്തരിം തം നിഖിലഗദവന പ്രൗഢദാവാഗ്നിലീലം

ധന്വന്തരി മന്ത്രം

"ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരയേ അമൃതകലശഹസ്തായ
സർവാമയവിനാശായ
ത്രൈലോക്യനാഥായ
മഹാവിഷ്ണവേ നമഃ "

ഐശ്വര്യത്തിന് നാഗാഷ്ടക മന്ത്രം1 ) ഓം നാഗാത്മികായൈ നാഗാരൂഢായൈ നമഃ2 ) ഓം ആകാശബീജായ നാഗായ പ്രമോദായ നമഃ3 ) ഓം പൃഥ്വീ കല്‍പ്പ...
18/09/2025

ഐശ്വര്യത്തിന് നാഗാഷ്ടക മന്ത്രം

1 ) ഓം നാഗാത്മികായൈ നാഗാരൂഢായൈ നമഃ

2 ) ഓം ആകാശബീജായ നാഗായ പ്രമോദായ നമഃ

3 ) ഓം പൃഥ്വീ കല്‍പ്പായ നാഗായ നാഗരാജായ

ആഗ്‌നയേ നമഃ

4 ) ഓം നാഗായ നാഗഭൂഷായ സാമോദായ പ്രയോഗവിദേ

ദേവ ഗന്ധര്‍വപൂജകായ ഹ്രീം നാഗായ ഹ്രീം നമഃ

5 ) ഓം വായുബീജായ ആഗ്‌നേയ ശക്തയേ

മേഘ നാദായ സാമായ വേദപ്രിയായ ശൈവായ

ചിത്രകായ നമഃ

6 ) ഓം പ്രയോഗവിദേ പ്രയുക്തായ ശൈവായ

ചിത്രകാമിനേ

ചൈതന്യഭൂഷായ സത്യായ നമോ നമഃ

7 ) ഓം കേശവായ കേശിഘ്‌നേസാഗരായ
സത്യായ ചിത്രായ വശ്യായ സായുക്ത മനേനാഗാനന്ദായ നമഃ

8 ) ഓം ശൈവായ നീലകണ്ഠായ രുദ്രാത്മനേരുദ്രായ

സത്യായ പഞ്ചായുധധാരിണേ

പഞ്ചാംഗഘോഷായ ഹ്രീം നമഃ

ഈ എട്ട് മന്ത്രങ്ങള്‍ അഞ്ച് പ്രാവശ്യം വീതം

ആയില്യം നക്ഷത്രം തുടങ്ങി ഇരുപത്തിയെട്ട് ദിവസ്സവും

ജപിക്കുക. ഭക്തിയോടെ ജപിച്ചാല്‍ നാഗപ്രീതിയാല്‍ എല്ലാ ഐശ്വര്യവും കൈവരും

06/05/2025

അമ്മേ ശരണം 🙏🏼 ഉദിയന്നൂർ ദേവി വിളക്കുക്കെട്ട് ഉത്സവം

03/05/2025

ഉദിയനൂരമ്മയുടെ മേടപുണർത്ത മഹോത്സവം 2025

03/10/2024

നവരാത്രി വ്രതം
കന്നി, മകരം, മീനം, മിഥുനം എന്നീ മാസങ്ങളിൽ നവരാത്രമാചരിക്കാമെങ്കിലും കന്നി നവരാത്രത്തിനാണ് സർവ്വ പ്രാധാന്യം. 9 ദിവസം ആചരിക്കുവാൻ സൗകര്യപ്പെടാത്തവർക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്ടിക്കുവാൻ വിധിയുണ്ട്. കേരളത്തിൽ പ്രായേണ മൂന്നു ദിവസമാണ് (പൂജ വെയ്പ് മുതൽ പൂജയെടുപ്പുവരെ) ആചരിക്കുന്നത്. ശക്ത്യുപാസനാ പ്രധാനമായ ഈ ദിവസങ്ങളിൽ ദേവീ ഭാഗവതം, ദേവീമാഹാത്മ്യം, മാർക്കണേഡേയ പുരാണം, ലളിത സാഹസ്രനാമം, കനകധാരാ സ്തോത്രം, മഹാലക്ഷ്മി അഷ്ടകം, ഭദ്രകാളി പത്ത്, മറ്റു ദേവി സ്തുതികൾ എന്നിവ വായിക്കുകയും പുരശ്ചരണാദികൾ ആചരിക്കുകയും വേണം.

ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി

നവരാത്രിയുടെ ഏറ്റവും പ്രധാനപെട്ട മൂന്ന് ദിവസങ്ങൾ. നവരാത്രിയുടെ എട്ടാം ദിവസമാണ് ദുർഗ്ഗാഷ്ടമി, ഒൻപതാം ദിവസമായ മഹാനവമി, പത്താം ദിവസം വിജയ ദശമി എന്ന പേരിൽ അറിയപ്പെടുന്നു.

ദുർഗ്ഗാഷ്ടമി (പൂജവെപ്പ്, ദുർഗ്ഗാ പൂജ)

നവരാത്രിയിലെ ദുർഗ്ഗയ്ക്കായി സമർപ്പിതമായ ദിവസം. ആദിപരാശക്തിയെ ദുഃഖനാശിനിയായ ദുർഗ്ഗാ ഭഗവതിയായി ദുർഗ്ഗാഷ്ടമി ദിവസം ആരാധിക്കുന്നു. സകലതും ഭഗവതിക്ക് കാണിക്ക വെക്കുന്ന ദിനം. അന്ന് നടത്തുന്ന ദേവി പൂജകൾ, പ്രാർത്ഥനകൾ തുടങ്ങിയവ ഭയങ്ങളും ദുഃഖങ്ങളും ആപത്തുകളും അകറ്റും എന്നാണ് വിശ്വാസം. ദുർഗാഷ്ടമി നാളിൽ വൈകുന്നേരം തൊഴിലാളികൾ പണിയായുധങ്ങളും, എഴുത്തുകാരും ഉദ്യോഗസ്ഥരും പേനയും, കുട്ടികൾ പാഠപുസ്തകങ്ങളും ഭഗവതിയ്ക്ക് മുൻപിൽ സമർപ്പിക്കണം എന്നാണ് വിശ്വാസം. അതിനാൽ ഈ ദിവസത്തിന്‌ "ആയുധപൂജ അല്ലെങ്കിൽ പൂജവെപ്പ്“ എന്ന പേര് ലഭിച്ചു. ഭഗവതി ക്ഷേത്രങ്ങളിൽ വിശേഷ ദിവസം.

സർവതിൻറെയും കാരണഭൂതയായ ജഗദീശ്വരിയുടെ മുൻപിൽ എല്ലാം സമർപ്പിച്ച്‌ വിനീതനായി വീണ്ടും അമ്മയുടെ അനുഗ്രഹത്തോടെ ജീവിത വിജയത്തിനായി പുതുതായി എല്ലാം തുടങ്ങുന്നു എന്ന്‌ വിശ്വാസം.

മഹാനവമി (ഭഗവതി പൂജ)

പൂജ വെപ്പിന്റെ രണ്ടാം ദിനമാണിത്. പ്രാർഥനകളും പൂജകളും ക്ഷേത്ര ദർശനവും നടത്താൻ വിശേഷപ്പെട്ട ദിവസം. പരാശക്തിയെ ഐശ്വര്യത്തിന്റെ ഭഗവതിയായ മഹാലക്ഷ്മി സങ്കല്പത്തിൽ ആരാധിക്കുവാൻ ആളുകൾ തെരെഞ്ഞെടുക്കുന്ന ദിവസം. അന്നത്തെ ഭഗവതി പൂജ ഐശ്വര്യവും ദുഃഖമോചനവും പ്രദാനം ചെയ്യുന്നതും ഏറ്റവും പുണ്യകരവും കൂടിയാണ് എന്നാണ് വിശ്വാസം. അന്ന് ദേവി സ്തുതികൾ ജപിക്കുന്നതും വെറുതേ കേൾക്കുന്നത് പോലും വിശേഷമാണ് എന്നാണ് വിശ്വാസം. ദേവി മാഹാത്മ്യം, ലളിത സഹസ്രനാമം, കനകധാരാ സ്തോത്രം, മഹാലക്ഷ്മി അഷ്ടകം തുടങ്ങിയവയുടെ ജപത്തിന് വിശേഷ ദിവസം. ഈ ദിവസം രാത്രി കൊല്ലൂർ മൂകാംബികയിൽ പുഷ്പ രഥോത്സവം നടക്കുന്നു.

വിജയദശമി (പൂജ എടുപ്പ്, വിദ്യാരംഭം, മഹാസരസ്വതി പൂജ)

കന്നി വെളുത്ത പക്ഷത്തിലെ ദശമി-നവമി രാത്രിയുടെ അവസാനത്തിൽ - വിജയദശമിയായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. പരാശക്തിയുടെ വിജയ സൂചകമായ ഈ ദിനം വിശ്വാസികൾ അതിപ്രധാനമായി കരുതുന്നു. അന്ന് പ്രഭാതത്തിൽ പൂജവെച്ച പുസ്തകങ്ങളും തൊഴിൽ വസ്തുക്കളും ഭഗവതിയുടെ പ്രസാദമായി സങ്കൽപ്പിച്ചു തിരികെ എടുക്കുന്നു. വിദ്യയ്ക്കും ഐശ്വര്യത്തിനും സർവ വിജയത്തിനും വേണ്ടി വിശേഷാൽ പ്രാർത്ഥനകൾ, പൂജകൾ എന്നിവ നടത്തുന്നു. കേരളത്തിൽ അന്ന് പ്രഭാതത്തിൽ മഹാസരസ്വതി പൂജ, കുട്ടികളുടെ വിദ്യാരംഭം എന്നിവ നടക്കുന്നു. ദേവി ക്ഷേത്രങ്ങളിൽ ഭഗവതിയെ അന്ന് മഹാസരസ്വതിയായി അണിയിച്ചൊരുക്കി ആരാധിക്കുന്നു. വിശ്വാസികൾ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതും അന്ന് തന്നെ.

സമസ്ത സത്കർമ്മങ്ങൾക്കും പറ്റിയ പുണ്യ നാളാണിത്. വിദ്യാരംഭം മുതലായ ശുഭ കർമ്മങ്ങൾ അന്ന് ആരംഭിക്കുന്നു. പരാശക്തിയെ അന്ന് മഹാസരസ്വതിയായി, മഹിഷാസുര മർദിനിയായി, സിദ്ധിദാത്രിയായി ആരാധിക്കുന്നു.

നവരാത്രിഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി.ഹൈന്ദവ വിശ്വാസപ്രകാരം കലകളുടെയും വിദ്യാരംഭത്തിന്...
03/10/2024

നവരാത്രി
ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി.ഹൈന്ദവ വിശ്വാസപ്രകാരം കലകളുടെയും വിദ്യാരംഭത്തിന്റെയും ആരാധനയുടെയും വിജയത്തിന്റെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. നവരാത്രിയുടെ അവസാന മൂന്ന് ദിവസങ്ങൾ ആണ് ഏറ്റവും വിശേഷം. ഇവ ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നി പേരുകളിൽ അറിയപ്പെടുന്നു. പ്രധാനമായും സെപ്റ്റംബർ‌-ഒക്ടോബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. സ്ത്രീ ശക്തി, മഹാശക്തി, മാതൃത്വം, യുവതി, ബാലിക, ഊർവരത, ഐശ്വര്യം, വിദ്യ തുടങ്ങിയ ഭാവങ്ങളിൽ പ്രപഞ്ചനാഥയായ ആദിശക്തിയെ ആരാധിക്കുന്ന ദിവസങ്ങൾ എന്ന നിലയിൽ നവരാത്രി വിശേഷിപ്പിക്കപ്പെടാറുണ്ട്.ദുർഗ്ഗാ പൂജ, ദസ്റ തുടങ്ങിയ പേരുകളിലും ഈ ഉത്സവം അറിയപ്പെടുന്നു. കേരളത്തിൽ മഹാസരസ്വതി പൂജയ്ക്ക് ഈ ദിവസങ്ങളിൽ പ്രാധാന്യം വരുന്നു. ഇത് വിദ്യാരംഭം എന്നറിയപ്പെടുന്നു. അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി അറിവിൻറെ പ്രകാശം പ്രദാനം ചെയ്യുന്നു എന്നതാണ് നവരാത്രി ആഘോഷത്തിന്റെ സന്ദേശം. പൊതുവേ ജഗദീശ്വരിയായ ആദിപരാശക്തിയെ വിവിധ ഭാവങ്ങളിൽ ആരാധിക്കുന്ന നാളുകളാണ് നവരാത്രി. പ്രാദേശിക ഭേദങ്ങൾക്കനുസരിച്ച് നവരാത്രി ആഘോഷത്തിനു വ്യത്യസ്ത ഭാവതലങ്ങളുണ്ട്. കേരളത്തിൽ സരസ്വതി പൂജ അഥവാ വിദ്യാരംഭം, തമിഴ്നാട്ടിൽ കൊലുവെയ്പ്പ്, കർണാടകയിൽ ദസറ, കൊല്ലൂർ മൂകാംബികയിൽ പുഷ്പ രഥോത്സവം, ഉത്തരഭാരതത്തിൽ രാമലീല, ബംഗാളിൽ ദുർഗ്ഗാപൂജ, അസമിൽ കുമാരീ പൂജ, സപ്തമാതൃപൂജ, ശ്രീവിദ്യാ ഉപാസകർക്ക് ശ്രീചക്രപൂജ എന്നിങ്ങനെ നീളുന്നു വ്യത്യസ്തതയുടെ ഭാവതലങ്ങൾ.കേരളത്തിൽ സരസ്വതി പൂജ അഥവാ വിദ്യാരംഭം, തമിഴ്നാട്ടിൽ കൊലുവെയ്പ്പ്, കർണാടകയിൽ ദസറ, കൊല്ലൂർ മൂകാംബികയിൽ പുഷ്പ രഥോത്സവം, ഉത്തരഭാരതത്തിൽ രാമലീല, ബംഗാളിൽ ദുർഗ്ഗാപൂജ, അസമിൽ കുമാരീ പൂജ, സപ്തമാതൃപൂജ, ശ്രീവിദ്യാ ഉപാസകർക്ക് ശ്രീചക്രപൂജ എന്നിങ്ങനെ നീളുന്നു വ്യത്യസ്തതയുടെ ഭാവതലങ്ങൾ. ചിലർ നവരാത്രി നാളുകളിൽ വ്രതം അനുഷ്ഠിക്കുന്നു. വ്രതങ്ങളുടെ റാണിയാണ് നവരാത്രി വ്രതം എന്നാണ് സങ്കല്പം. നവരാത്രിയിൽ ഭഗവതിയെ ഉപാസിക്കുന്നവർക്ക് ആഗ്രഹപൂർത്തിയും ദുഃഖമോചനവും കാര്യവിജയവും ഫലം എന്ന് വിശ്വാസം. ശാക്തേയ വിശ്വാസപ്രകാരം ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ഭഗവതിയായ ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളെ ആരാധിക്കുന്നു.അതിന്റെ ഭാഗമായി ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. മറ്റൊരു രീതിയിൽ ദുർഗ്ഗയുടെ ഒൻപത് രൂപങ്ങളെ (നവദുർഗ്ഗ) ആരാധിക്കുന്നു. ഇത് മഹാഗൗരിയിൽ തുടങ്ങി സിദ്ധിദാത്രിയിൽ അവസാനിക്കുന്നു. ചിലപ്പോൾ സപ്തമാതാക്കളായ ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി, ചാമുണ്ഡി എന്നിവരെ ആരാധിക്കുന്നു. ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണിത്. പല ഭഗവതി ക്ഷേത്രങ്ങളിലും ഉത്സവം, പൊങ്കാല, പൂരം, ദേവിഭാഗവത നവാഹയജ്ഞം, ചണ്ഡികാഹോമം, ഐശ്വര്യപൂജ, അഷ്ടലക്ഷ്മിപൂജ, സരസ്വതിപൂജ, ലളിത സഹസ്രനാമ പാരായണം, ആത്മീയ പ്രഭാഷണങ്ങൾ തുടങ്ങിയവ ഈ സമയത്ത് നടത്തപ്പെടുന്നു.

*തൊഴുവൻകോട് ശ്രീ മഹാചാമുണ്ഡേശ്വരി ക്ഷേത്രം **തിരുവനന്തപുരം ജില്ലയിലെ നഗരാതിർത്തിയിൽ വടക്ക്-കിഴക്കുമാറിയുള്ള പുരാതനമായ ശ...
04/08/2024

*തൊഴുവൻകോട് ശ്രീ മഹാചാമുണ്ഡേശ്വരി
ക്ഷേത്രം *

*തിരുവനന്തപുരം ജില്ലയിലെ നഗരാതിർത്തിയിൽ വടക്ക്-കിഴക്കുമാറിയുള്ള പുരാതനമായ ശ്രീ മഹാചാമുണ്ഡിദേവി ക്ഷേത്രമാണ് തൊഴുവൻകോട്.*

വട്ടിയൂർക്കാവിനോട് ചേർന്നുള്ള ശാലീനസുന്ദരമായ പ്രദേശമാണ് തൊഴുവൻകോട്. ഒരു കാലത്ത് നിബിഡ വൃക്ഷങ്ങൾ നിറഞ്ഞു നിന്നിരുന്ന ഈ സ്ഥലം തൊഴുവൻകാട് എന്നാണ് അറിയപ്പെട്ടിരുന്നത്. പരാശക്തിയായ ചാമുണ്ഡിദേവി ഇവിടെ കുടികൊണ്ട് കഴിഞ്ഞപ്പോഴാണ് ഈ ദിവ്യസ്ഥാനം തൊഴുവൻകോട് എന്നായി മാറിയത്.

*ക്ഷേത്ര മഹാത്മ്യം*

തിരുവിതാംകൂർ രാജകുടുംബവും എട്ടുവീട്ടിൽ പിള്ളമാരും അമ്മയുടെ ഭക്തനും കളരി ആശാനുമായ മേക്കാട് പണിക്കരുമായും ബന്ധപ്പെട്ടതാണ് ക്ഷേത്രത്തിന്റെ ഐതിഹ്യം. എട്ടുവീട്ടിൽ പിള്ളമാരിൽപെട്ട കഴക്കൂട്ടത്ത് പിള്ളയുടെ ആശ്രിതനായിരുന്നു കളരിപണിക്കർ. അദ്ദേഹം ആരാധിച്ചിരുന്ന വിഗ്രഹമായിരുന്നു ചാമുണ്ഡേശ്വരിയുടേത്. കഴക്കൂട്ടത്ത് പിള്ളയെ വകവരുത്താനുള്ള ശ്രമം ദേവിയുടെ ശക്തികൊണ്ട് നടക്കാതെ വന്നപ്പോൾ പ്രാർത്ഥനയുടെ വഴിതേടി. പ്രാർത്ഥനയുടെ ഫലമായി ത്രിമൂർത്തികൾ പ്രതൃക്ഷപ്പെട്ടു. അവരുടെ ആവശ്യപ്രകാരം പിള്ളയുടെ ഭവനത്തിൽ നിന്നും ദേവി അകന്നു പോവുകയും ത്രിമൂർത്തികളാൽ കാട്ടിൽ കൂടിയിരുത്തപ്പെടുകയും ചെയ്‌തു. അങ്ങനെയാണ് തൊഴുവൻകോട്ടെ പ്രതിഷ്‌ഠയ്‌ക്ക് വഴിയായതെന്നാണ് ഐതിഹ്യം. പരമഭക്തനായ പണിക്കർ പിന്നീടുള്ള കാലം അമ്മയെ പൂജിച്ച് കഴിയുകയും ഒടുവിൽ യോഗീശ്വരനായി മാറുകയും ചെയ്‌തു.

*ക്ഷേത്ര വിശേഷം*

മാർത്താണ്ഡവർമ്മയുടെ ആരാധനാമൂർത്തിയായ ദേവിയെ കാണാൻ മഹാരാജാവ് മാസത്തിലൊരിക്കൽ ക്ഷേത്രത്തിൽ എത്തുമായിരുന്നു.
നഗരത്തിൽ നിന്നും വരുന്നവർ പടിഞ്ഞാറേ നട വഴിയാണ് അമ്പലത്തിൽ പ്രവേശിക്കുക. ക്ഷേത്രത്തോട് അടുക്കുന്തോറും വിസ്‌മയാവഹമായ കാഴ്‌ചകളാണ് ഭക്തരെ കാത്തിരിക്കുന്നത്. വർണപ്രഭയിൽ തെളിയുന്ന ബിംബങ്ങൾ, വലിയ ഗോപുരങ്ങൾ, മതിലുകൾ പോലും ആകർഷകം. അതിലൊന്നിൽ ഗീതോപദേശം ചെയ്യുന്ന ഭഗവാന്റെയും അർജ്ജുനന്റേയും ചിത്രം. കടഞ്ഞെടുത്ത ചന്ദനത്തടിപോലെ മതിലിൽ പറ്റിപിടിച്ചു വളരുന്ന വടവൃക്ഷത്തിന്റെ വേരുകൾ ആരെയും ആകർഷിക്കും. ശിൽപചാതുര്യം വിളങ്ങുന്ന തൂണുകൾ, കോവിൽ മണ്ഡപങ്ങൾ, ഭക്തിഭാവം തുളുമ്പുന്ന ബിംബങ്ങൾ എന്നിവയാൽ ഭക്തരെ ആത്മീയ നിർവൃതിയിൽ ആറാടിക്കും തൊഴുവൻകോട് അമ്പലം.

*ചാമുണ്ഡേശ്വരി, മോഹിനിയക്ഷിയമ്മ എന്നീ രണ്ട് രണ്ട് പ്രധാന ദേവതകളാണുള്ളത്.* കൂടാതെ, ഗണപതി, യോഗീശ്വരൻ. വീരഭദ്രൻ, ഭൈരവൻ, കരിങ്കാളി, ദേവി, തമ്പുരാൻ, ഗന്ധർവൻ, യക്ഷി അമ്മ, നാഗർ, മറുത, ഭുവനേശ്വരി, ദുർഗ, ബ്രഹ്മരക്ഷസ് കൂടാതെ നവഗ്രഹ പ്രതിഷ്‌ഠയും ഗന്ധർവ്വനും കന്നിച്ചാവും ഉപദേവന്മാരായിട്ടുണ്ട്. രാവിലെ അഞ്ചരയ്‌ക്ക് നടതുറന്നാൽ ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിവരെയും വൈകിട്ട് നാലരയ്‌ക്ക് തുറന്നാൽ എട്ട് മണിവരെയും ദർശനമുണ്ടാകും.

*ശത്രുസംഹാരാർച്ചനയും സഹസ്രനാമാർച്ചനയും നവഗ്രഹാർച്ചനയും പ്രധാന വഴിപാടുകളാണ്. ഗണപതിക്കും നാഗർക്കും പ്രത്യേകം അർച്ചനയുണ്ട്. മംഗല്യപുഷ്‌പാർച്ചനയും പൊങ്കാല നിവേദ്യവുമുണ്ട്. അതിന് പുറമെ കോഴിയും ആടും പശുകുട്ടികളും നേർച്ചയായി ക്ഷേത്രത്തിൽ സ്വീകരിക്കും.*

പ്രതിഷ്‌ഠാ വാർഷികത്തോടനുബന്ധിച്ചുള്ള ക്ഷേത്രത്തിലെ ഉത്സവം പ്രസിദ്ധമാണ്. കുംഭമാസത്തിലെ കാർത്തികയ്‌ക്കാണ് പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ മഹോത്സവം. ഉത്സവകാലത്ത് പകൽ സമയത്ത് നട അടയ്‌ക്കില്ല. ഈ ദിവസങ്ങളിലെല്ലാം പൊങ്കാലയും അന്നദാനവുമുണ്ട്. അവസാന ദിവസം ഉച്ചയ്‌ക്കാണ് തിരുപൊങ്കാല മഹോത്സവം. ഉത്സവത്തോടനുബന്ധിച്ച് താലപ്പൊലിയും ഉരുൾ വഴിപാടും ഉണ്ടായിരിക്കും. താലപ്പൊലി നടക്കുന്ന സമയത്ത് ക്ഷേത്രത്തിനകത്ത് പുരുഷൻമാർക്ക് പ്രവേശനമുണ്ടായിരിക്കില്ല. ഉത്സവത്തിന്റെ സമാപന ദിവസം. നടക്കുന്ന ഹാരാർപ്പണത്തിന് അഭൂതപൂർവ്വമായ തിരക്കാണ്. ആരെയും അതിശയിപ്പിക്കും വിധം ബൃഹത്തായ രണ്ട് പനിനീർ കൊണ്ടുവരുന്നത്. . അവിടെ നിന്നും ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരവാതിലിലൂടെ അകത്ത് പ്രവേശിച്ച് ശ്രീകോവിലിന് പ്രദക്ഷിണം വച്ച് അമ്മയേയും കരിങ്കാളി ദേവിയേയും ഹാരം അണിയിക്കുന്നു. രാത്രി ഗുരുതിയോടെ നടയടക്കും.

ശിവക്ഷേത്രത്തില്‍ 21 ദിവസം പിന്‍വിളക്ക് തെളിയിച്ചാല്‍ദേവന്മാരുടെ ദേവനായ ശിവഭഗവാന്‍ സകല ഗ്രഹങ്ങളുടെയും ജഗത്തിന്റെയും നാഥന...
03/08/2024

ശിവക്ഷേത്രത്തില്‍ 21 ദിവസം പിന്‍വിളക്ക് തെളിയിച്ചാല്‍

ദേവന്മാരുടെ ദേവനായ ശിവഭഗവാന്‍ സകല ഗ്രഹങ്ങളുടെയും ജഗത്തിന്റെയും നാഥനാണ്.ശിവഭഗവാനെ ആരാധിച്ചാല്‍ തീരാത്ത ദുരിതങ്ങളില്ല. ഏതു ദുര്‍ഘടമായ ദശാസന്ധിയെയും മറികടക്കാന്‍ ശിവഭഗവാനെ ധ്യാനിച്ചാല്‍ മാത്രം മതിയാകും. മന ശുദ്ധിയോടെ ഓം നമശിവായ എന്ന മൂലമന്ത്രം ഉരുവിടുമ്പോള്‍ നാം നിന്നോടൊപ്പമുണ്ട് എന്ന് മനസ്സിനെയും ശരീരത്തെയും ബോധ്യപ്പെടുത്തുകയും ഭഗവാന്റെ ദിവ്യമായ ആ ചൈതന്യത്തിന്റെ ആ ശക്തി അനുഭവിച്ച് അറിയുകയുമാണ് ചെയ്യുന്നത്.

ശിവഭഗവാന് ഏറ്റവും പ്രിയപ്പെട്ടതാണ് ധാര’ ശിവഭഗവാന്റെ ശിരസ്സിനു മുകളില്‍ തൂക്കിയ പ്രത്യേക പാത്രത്തില്‍ സുഷിരമുണ്ടാക്കി മൂന്നു ദര്‍ഭം കൂട്ടിയുണ്ടാക്കിയ ചരടിലൂടെ ശിവഭഗവാന്റെ ശിരസ്സിലേയ്ക്ക് ധാര ഇറ്റുവീഴുന്നു. നല്ല ശുദ്ധജലമാണ് ഇതിനായി ഉപയോഗിക്കുന്നത്. ശിവക്ഷേത്രത്തില്‍ പിന്‍വിളക്ക് കത്തിക്കുന്നത് അത്യുത്തമാണ്. പിന്‍വിളക്ക് പാര്‍വ്വതി ദേവിയായിട്ടാണ് കണക്കാക്കുന്നത്. 21 ദിവസം തുടര്‍ച്ചയായി പിന്‍വിളക്ക് തെളിയിച്ചാല്‍ പ്രണയസാഫല്യം ദാമ്പത്യ സൗഖ്യം കുടുംബ ഐശ്വര്യം എന്നിവ ഉണ്ടാകുമെന്നാണ് വിശ്വാസം.

ഭഗവാനു ധാര നടത്തുന്നത് സകല രോഗങ്ങളുടെയും പരിഹാരങ്ങള്‍ക്ക് ഉത്തമമാണെന്നാണ് വിശ്വാസം. ശിവഭഗവാനെ
സന്തോഷിപ്പിക്കാന്‍ ധാര കഴിക്കുന്നത് ഉത്തമമാണ്. പിറന്നാള്‍ ദിനത്തില്‍ കഴിക്കാന്‍ കഴിയുന്ന ഏറ്റവും ശ്രേഷ്ഠമായ വഴിപാടാണ് ശിവഭഗവാന് ധാര. ധാര കഴിയ്ക്കുന്നതിനൊപ്പം മൃത്യജ്‌യഹോമവും പായസവും കഴിക്കണം. ശിവഭഗവാന്റെ ശിരസ്സിലേയ്ക്ക് ആണ് ഗംഗ ആദ്യം ഒഴുകി വീണത്. അതു കൊണ്ട് ധാര ജലം ഗംഗാതീര്‍ത്ഥമായിട്ട് കണക്കാക്കുന്നു.

അഗ്‌നി കൊണ്ട് ചൂടുപിടിച്ച് അവസ്ഥയിലാണ് ശിവഭഗവാന്റെ ശിരസ്സ്. ഭഗവാന്റെ ശിരസ്സിനെ തണുപ്പിക്കാനാണ് ധാര നടത്തുന്നത്. ധാര നടക്കുന്ന സമയം മുഴുവന്‍ പഞ്ചാക്ഷരി മന്ത്രം ജപിച്ച് ഭഗവാന്റെ ദര്‍ശനം നടത്തിയാല്‍ ആയുര്‍ആരോഗ്യം സൗഖ്യവും കുടുംബത്തില്‍ സന്തോഷവും സമ്പത്തും ഉണ്ടാകുമെന്നാണ് വിശ്വാസം. സകല ദുരിതങ്ങളില്‍ നിന്നും മോക്ഷമാണ് ധാര നടത്തുന്നതിലൂടെ ഉണ്ടാകുന്നത്. ക്ഷീരധാര ഇളനീര്‍ ധാര തുടങ്ങിയ അഭിഷേകങ്ങളും ഭഗവാന് പ്രിയപ്പെട്ടതാണ് പാല്‍ ഇളനീര്‍ പനിനീര്‍ നെയ്യ് ഭസ്മം എണ്ണ തുടങ്ങിയവയൊക്കെ ഭഗവാന് പ്രിയപ്പെട്ട അഭിഷേകങ്ങളാണ്.

പാലാഭിഷേകവും ഇളനീര്‍ അഭിഷേകവും നടത്തിയാല്‍ വെറും വയറ്റില്‍ സേവിക്കുന്നത് ഉത്തമാണ്. പല ഉദരരോഗങ്ങള്‍ക്കും ഉത്തമാണ് പാലാഭിഷേകം. സന്താന സൗഭാഗ്യത്തിനും ഇളനീര്‍ അഭിഷേകം മനോ സുഖത്തിനും നെയ്യഭിഷേകം ഉദരരോഗശമനത്തിനും ബുദ്ധിശക്തി വര്‍ദ്ധിക്കുന്നതിനും ബുദ്ധിഭ്രമം ഇല്ലാതാക്കുന്നതിനും അപസ്മാര ഇല്ലാതാക്കുന്നതിനും ഉത്തമാണ്.

പനീര്‍ അഭിഷേകം മനോ സൗഖ്യത്തിനും ഭസ്മാഭിഷേകം ശരീരസുഖത്തിനും എണ്ണായഭിഷേകം പാപനാശത്തിനും ഉത്തമാണ്. ശനിദശ കണ്ടകശനി ഏഴര ശനി തുടങ്ങിയ ദശാസന്ധിയില്‍ ശനിയാഴ്ച്ചകളില്‍ ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ഉത്തമാണ്

Address

Trivandrum City

Alerts

Be the first to know and let us send you an email when ശ്രീ ഉദിയന്നൂർ ദേവി ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share