Children of Immaculate Heart of Holy Mary

Children of Immaculate Heart of Holy Mary In the End My Immaculate Heart Will Triumph

07/09/2024

Forward as received

ഡോക് ട്രൈനൽ കമ്മീഷനും ഓണാഘോഷവും.
സീറോ മലബാർ സഭയുടെ, മാർ ടോണി നീലങ്കാവിൽ ചെയർമാനായുള്ള ഡോക് ട്രൈനൽ കമ്മീഷൻ അതിൻ്റെ സെക്രട്ടറിയായ റവ.ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ അച്ചനെക്കൊണ്ട് തയ്യാറാക്കിച്ച് 18-08-2024 ൽ നൽകിയ ഓണാഘോഷവും ക്രൈസ്തവവിശ്വാസവും എന്ന തലക്കെട്ടിലുള്ള ലഘുലേഖ ഓണം ഏതെങ്കിലും ഒരു മതവിശ്വാസത്തിൻ്റെ ആഘോഷമല്ല,മറിച്ച് , ഒരു സാംസ്കാരിക ആഘോഷം മാത്രമാണ് എന്നു പ്രസ്താവിച്ചുകൊണ്ട് ഓണം ആഘോഷിക്കാൻ ക്രൈസ്തവരെ ആഹ്വാനം ചെയ്യുന്നു. ഈ വ്യാഖ്യാനത്തിനും ആഹ്വാനത്തിനും പിൻബലം നൽകാനായി കത്തോലിക്കാ സഭയുടെ വിവിധ പ്രബോധനരേഖകളിൽ നിന്നും ഉദ്ധരണികൾ സമൃദ്ധമായി നൽകുകയും ചെയ്യുന്നുണ്ട് ( ഉദാ. അക്രൈസ്തവമതങ്ങൾ 2, തിരുസ്സഭ 16,സഭ ആധുനിക ലോകത്തിൽ 22, രക്ഷകൻ്റെ മിഷൻ 5, കർത്താവായ യേശു 6, ഏഷ്യയിലെ സഭ 29 etc). കമ്മീഷൻ പറഞ്ഞു വിശ്വസിപ്പിക്കാൻ കിണഞ്ഞുശ്രമിച്ചതു പോലെ ഓണം ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടിരിക്കുന്നതല്ലെങ്കിൽ അഥവാ ഓണത്തിന് മതപരമായ യാതൊരു മാനങ്ങളുമില്ലെങ്കിൽ പിന്നെ എന്തിനാണ് ഇതര മതങ്ങളുമായുള്ള ബന്ധം, ഇതര മതാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അവയിൽതന്നെ രക്ഷാകരമാണോ, മതാന്തരസംവാദത്തിൻ്റെ പ്രാധാന്യം എന്നീ തലക്കെട്ടുകളിൽ ഏറെ കാര്യങ്ങൾ കമ്മീഷൻ വിശദീകരിച്ചിരിക്കുന്നത്? ഓണത്തിന് മതപരമായ മാനമുണ്ടെന്ന് ലഘുലേഖയുടെ രചയിതാവിനുതന്നെ തൻ്റെ ഉള്ളിലുള്ള അവബോധത്തെയാണ് അത് വെളിപ്പെടുത്തുന്നത്.

ഓണം ഏതെങ്കിലും ഒരു മത വിശ്വാസത്തിൻ്റെ ആഘോഷമായി മനസ്സിലാക്കേണ്ടതില്ല എന്ന കമ്മീഷൻ്റെ നിലപാട് സത്യത്തോടു പൊരുത്തപ്പെടുന്നതാണോ? അല്ല എന്നാണ് ഉത്തരം. ഓണം ക്രൈസ്തവവിശ്വാസാചാരങ്ങളിലെ യാതൊന്നിൽ നിന്നും ഉടലെടുത്തതല്ല. അത് ബുദ്ധമതത്തിൽ നിന്നോ ഇസ്ലാം മത വിശ്വാസത്തിൽ നിന്നോ ജൻമംകൊണ്ടതുമല്ല. അത് ഹിന്ദുമത വിശ്വാസത്തിലെ ഐതിഹ്യത്തിൽനിന്ന് രൂപംകൊണ്ടതും ഏതാനും പതിറ്റാണ്ടുകൾ മുമ്പുവരെ പൂർണ്ണമായും ഹൈന്ദവ മതാഘോഷമായിത്തന്നെ ആചരിച്ചിരുന്നതുമാണ്. 1961-ലാണ് അന്നത്തെ കേരള സർക്കാർ ഓണത്തെ ദേശീയോൽസവമായി പ്രഖ്യാപിക്കുന്നത്. വാണിജ്യലോകം കച്ചവടലാഭസാധ്യകളെ മുതലെടുക്കാൻ അതിനെ പൊതു ആഘോഷമാക്കി മാറ്റാൻ ഉൽസാഹിക്കുകയും ചെയ്തു.
ഇത്തരം ആഘോഷം ഏതു പരിധിവരെയാകാം എന്നതു വിസ്മരിച്ച് ക്രൈസ്തവ ദൈവാലയങ്ങളുടെ അകത്തുവരെ ഓണപ്പൂക്കളം ഇടുകയും ഓണക്കുർബാനവരെ നടത്തുകയും മാവേലി യേശു തന്നെയെന്ന് വ്യാഖ്യാനിക്കുകവരെ ചെയ്തപ്പോഴാണ് ഇത്രയ്ക്ക് അപഭ്രംശം പാടില്ലായെന്ന് ദൈവകല്പനകളെ വിലമതിക്കുന്നവർ വിളിച്ചുപറഞ്ഞത്. അത് സത്യവിശ്വാസത്തെ അനർഘനിധിയായി കണക്കാക്കുന്ന വിശ്വാസികളുടെ പൊതു വിശ്വാസ അവബോധത്തിൽനിന്ന് അഥവാ Sensus fidelium-ത്തിൽ നിന്ന് ഉയർന്ന സ്വരമാണ്. അതാണ് ധ്യാനകേന്ദ്രങ്ങളിൽനിന്നു പോലും മുഴങ്ങിയത്. അതിനെ യുക്തിഭദ്രമല്ലാത്തതും സത്യവിരുദ്ധവുമായ പ്രസ്താവനകളിലൂടെ മറി കടക്കാനുള്ള കമ്മീഷൻ്റെ ഉദ്യമം അസ്വീകാര്യമാണ്.
" സഭയുടെ പ്രബോധനാധികാരം ദൈവവചനത്തിന് അതീതമല്ല; അതിനു ശുശ്രൂഷ നടത്തുകയാണു ചെയ്യുന്നത് " എന്ന് ccc 86 പഠിപ്പിക്കുന്നു. " തിരുലിഖിത പഠനമായിരിക്കണം വിശുദ്ധ ദൈവശാസ്ത്രത്തിൻ്റെ ആത്മാവ് " എന്ന് ccc 132 പറയുന്നു. ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും സർവ്വശക്തിയോടുംകൂടെ സ്നേഹിക്കണമെന്നും അവിടുത്തോടുള്ള വിശ്വസ്തതയിൽനിന്ന് വ്യതിചലിക്കരുതെന്നുമുള്ള വചനകല്പനയെ അനുവർത്തിക്കുന്നതിൽ നിന്ന് വിശ്വാസികളെ പിന്തിരിപ്പിക്കാൻ സാംസ്കാരികാഘോഷം, സാംസ്കാരികാനുരൂപണം, മതാന്തരസംവാദം, മതസൗഹാർദ്ദം തുടങ്ങിയ മനോഹരപദങ്ങളുടെ സഹായത്തോടെ ഡോക്ട്രൈനൽ കമ്മീഷൻ അധികാര ദുർവിനിയോഗം നടത്തരുത്. വിശ്വാസത്തെ അഭംഗുരം കാത്തു സൂക്ഷിക്കാൻ സഹായിക്കുക എന്നതാണ് കമ്മീഷൻ്റെ ചുമതല. അല്ലാതെ, വിശാലഹൃദയത്തിൻ്റെ പൊയ്മുഖമണിഞ്ഞ് അതിൽ വെള്ളം ചേർക്കുക എന്നതല്ല. Political correctness അല്ല biblical correctness ആണ് കമ്മീഷൻ മുറുകെ പിടിക്കേണ്ടത്.
ഓണാഘോഷാചാരങ്ങൾക്ക് അന്യമത പശ്ചാത്തലമുണ്ടെന്നു മനസ്സിലാക്കി അതിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ആഗ്രഹിക്കുന്ന ക്രൈസ്തവരോട് ഓണം ആഘോഷിക്കണമെന്നു പറയാൻ കമ്മീഷന് എന്ത് അധികാരം? അതു തള്ളിക്കളയാൻ വിശ്വാസികൾക്ക് സകല അവകാശവുമുണ്ട്. ബെനഡിക്റ്റ് പതിനാറാമൻ പാപ്പായുടെ സൂക്തം കമ്മീഷനംഗങ്ങളും സമാനമനസ്കരും ഓർമ്മിക്കുന്നത് നല്ലതായിരിക്കും : " ഇത് അവൻ്റെ സഭയാണ്, ദൈവശാസ്ത്രജ്ഞൻമാരുടെ പരീക്ഷണശാലയല്ല".

Magistariam is subject to The Word of God :- Dei Verbum

06/07/2024
*ഈറ്റുനോവിന്റെ കാലം തല്‍സമയ ശുശ്രൂഷ | DAY 13 | BR THOMAS KUMALI | EETUNOVINTE KAALAM*https://youtube.com/live/3biu-hQ85Q...
22/04/2024

*ഈറ്റുനോവിന്റെ കാലം തല്‍സമയ ശുശ്രൂഷ | DAY 13 | BR THOMAS KUMALI | EETUNOVINTE KAALAM*
https://youtube.com/live/3biu-hQ85Q8?feature=share

*ഈ തൽസമയ ശുശ്രൂഷയുടെ ലിങ്ക് പരമാവധി ആളുകളിലേക്ക്‌ എത്തിക്കൂ....സുവിശേഷവേലയിൽ പങ്കാളികളാകൂ...*

പരിശുദ്ധ ബൈബിളും അമ്മ മാതാവിന്റെ മുന്നറിയിപ്പുകളും സഭയുടെ പഠനങ്ങളും സാക്ഷിയാക്കി കുടുംബങ്ങളുടെ വിശുദ്ധീകരണ...

13/04/2024

Received as Forwarded
ബഹുമാനപ്പെട്ട സർവ്വശ്രീ നരേന്ദ്ര മോദി , അമിത് ഷാ , സാറ് മാരെ ,

നിങ്ങളുടെ മൗനാനുവാദത്തോടെ , നിങ്ങൾ സ്വന്തമെന്ന് വിളിക്കുന്നവർ പീഡിപ്പിക്കുന്ന യേശുക്രിസ്തുവിനെ വിശ്വസിക്കുന്ന ക്രൈസ്തവ സഭാമക്കൾ നിങ്ങളുടെ അറിവിലേക്കായി സമർപ്പിക്കുന്ന തുറന്ന കത്ത്.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയിൽ ലക്ഷക്കണക്കിനാളുകൾ ഉടുതുണിയും ഭക്ഷണവും മരുന്നും വിദ്യാഭ്യാസവും പാർപ്പിടവുമില്ലാതെ ജീവിക്കുന്നുണ്ട്!
അങ്ങനെവരുമ്പോൾ 100 , 500 , 1000 , 2000 , വർഷങ്ങൾക്ക് മുൻപുള്ള അവസ്ഥ എത്ര ദയനീയമായിരിക്കും?

അന്നൊക്കെ ഇന്ത്യയിൽ വന്ന ക്രിസ്ത്യൻ മിഷ്നറിമാർ കണ്ടത് ഉടുതുണിയും ആഹാരവുമില്ലാത്ത കൂനിക്കൂടിയിരിക്കുന്ന ഞങ്ങളുടെ പൂർവ്വികരെയായിരുന്നു എന്നത് തുറന്ന് പറയാൻ ഞങ്ങൾക്ക് യാതൊരു മടിയില്ല!
(ഒരുപക്ഷെ നിങ്ങളുടെ പൂർവീകരും അങ്ങനെയായിരിക്കാം!)
മിഷനറിമാർ കഴുത്തിലൂടെകയറുന്ന തണുപ്പിനെ അകറ്റാൻ കോളർ മുറുക്കി കെട്ടിയിരുന്ന ടൈ അഴിച്ചു കോണകം ഉടുപ്പിച്ചപ്പോഴായിരുന്നു അന്നത്തെ പൂർവ്വീകരുടെ നാണം മറഞ്ഞത്!

അവർ നൽകിയ മൈസ് പൊടിയുടെയും ഗോതമ്പിന്റെയും ബലത്തിലാണ് പൂർവ്വീകരുടെ ആസനത്തിൽ കെട്ടിയിരുന്ന എട്ടുകാലിവല പൊട്ടിയത്!
അവർ കൊടുത്ത കമ്പിളിയുടെ ചൂടാണ് ഇന്നത്തെ തലമുറ ലോകം കാണാൻ അവസരമൊരുക്കിയത്!
പെൻസിലും പേനയും അക്ഷരങ്ങളും ആദ്യമായി കാണുന്നത് മിഷണറിമാരിലൂടെയാണ്!
ഞങ്ങളുടെ വയറ്റിലുള്ള ബാക്റ്റീരിയകൾക്കും കൃമികൾക്ക് പോലും ഈ സത്യമറിയാം!

അവരുടെ ആനുകൂല്യം സ്വീകരിച്ചവരിൽ 2% മാത്രമാണ് ക്രിസ്ത്യാനികളായത്! ആനുകൂല്യം കൊടുത്താൽ എല്ലാവരും ക്രിസ്ത്യാനികളാകുമെങ്കിൽ ഇന്ത്യയിൽ ഇന്ന് 100% വും ക്രിസ്ത്യാനികളേ കാണുമായിരുന്നുള്ളൂ!
എന്നാൽ പൂർവീകരും ഞങ്ങളും ക്രിസ്ത്യാനികളായത് യേശു സത്യദൈവമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ്! ഞങ്ങൾ മതം മാറിയവരല്ല , ജാതിമതം ഉപേക്ഷിച്ചവരും മനം മാറി ക്രിസ്തുമാർഗ്ഗത്തിൽ ജീവിക്കുന്നവരുമാണ്!

കഴിഞ്ഞ ദശകത്തിലും ഞങ്ങളുടെ അമ്മമാരുടെ കൂടെ മൈസ് പൊടിയും പാൽപ്പൊടിയും വാങ്ങാൻ ക്യു നിന്നിരുന്ന എത്രയോ അക്രൈസ്തവ സഹോദരിമാരുണ്ടായിരുന്നു! അവരാരും ക്രിസ്ത്യാനികളാകാതെയാണ് ഇപ്പോഴും ജീവിക്കുന്നത്! പക്ഷേ അവർക്കിപ്പോഴും ക്രിസ്ത്യാനികളോട് ബഹുമാനവും നന്ദിയുമുണ്ട്!

എന്നാൽ അതെല്ലാം മറന്നുപോയതോ അറിയാത്തതോ ആയ പുതു തലമുറയിൽപ്പെട്ട കുറച്ചുപേർ അടുത്ത കാലത്തായി ക്രിസ്ത്യാനികളെ പീഡിപ്പിക്കാനും ഓടിക്കാനും ശ്രമിക്കുന്നത് നിങ്ങൾക്ക് അറിഞ്ഞുകൂടാതില്ല!

ഞങ്ങൾ ഭാരതീയരല്ലേ? ഞങ്ങൾക്കും ഇവിടെ ജീവിക്കാൻ അവകാശമുണ്ട്! മനുഷ്യരുടെ ഔദാര്യമല്ല , കർത്താവിന്റെ തെരഞ്ഞെടുപ്പാണ് ഇന്ത്യയിൽ ഞങ്ങൾ ജീവിക്കുക എന്നുള്ളത്! അതിനാണ് ഇവിടെ ജനിപ്പിച്ചത്! ഞങ്ങൾ അന്യഗ്രഹ ജീവികളല്ലല്ലോ!
ഇവിടെ എല്ലാവരും ( ഞങ്ങളും നിങ്ങളും )കുടിയേറ്റക്കാരായ വിദേശികളാണ്! ഇന്ത്യയിൽ ഒരു മാനവ വംശം ആരംഭിച്ചിട്ടില്ല!
ആദ്യം വന്നവർക്കേ ഇവിടെ ജീവിക്കാൻ അവകാശമുള്ളൂ എങ്കിൽ ആദിവാസികളായ ദ്രാവിഡർക്കാണ് അങ്ങനെ പറയാനുള്ള അവകാശം! അവരെ നിങ്ങൾ അവർണ്ണർ എന്ന് പറഞ്ഞ് അടിച്ചമർത്തി!

അക്കാരണത്താൽ നിങ്ങൾക്ക് ഇവിടെ ജീവിക്കാനുള്ള അതേ സ്വാതന്ത്ര്യം ഞങ്ങൾക്കുമുണ്ട്! ന്യൂനപക്ഷം എന്നപേരിലാണ് ക്രിസ്ത്യാനികൾളെ വേണ്ടാത്തതെങ്കിൽ അവർ ലോകത്തിന് നൽകിയ സംഭാവനകൾ സ്വീകരിക്കുന്നതെന്തിന്?

നിങ്ങൾ ക്രിസ്ത്യാനികളെ കൊല്ലാനും പള്ളി പൊളിക്കാനും അണികളെ ആഹ്വാനം ചെയ്യുന്ന ഹിന്ദി ഭാഷ ഹിന്ദുസ്ഥാനിയിൽനിന്ന് മിഷനറിമാർ രൂപീകരിച്ചതാണ്!
നിങ്ങൾ ലോകമാകെ വിനോദയാത്ര നടത്തുന്നത് പുരാണത്തിലെ പുഷ്പക വിമാനത്തിലല്ല , ക്രിസ്ത്യാനികൾ വികസിപ്പിച്ച കോപ്റ്ററിലും വിമാനത്തിലും കാരവാനിലുമാണ്!

നിങ്ങൾ സ്ത്രീ സംരക്ഷണം ഉറപ്പാക്കുന്നത് ലക്ഷ്മണരേഖ വരച്ചിട്ടല്ല , കർത്താവായ ദൈവം മോശയിലൂടെ വെളിപ്പെടുത്തിയ നിയമസംവിധാനത്തിലൂടെയാണ്!

നിങ്ങൾ ഉപയോഗിക്കുന്ന ജീവൻരക്ഷാ ഉപകരണങ്ങളും മരുന്നുകളും യഹൂദരിലൂടെയും ക്രിസ്ത്യാനികളിലൂടെയും കർത്താവ് എല്ലാവർക്കുമായി വെളിപ്പെടുത്തിയവയാണ്! അത്‌ ആർക്കും കൊടുക്കാതെ അവർ സ്വന്തമായി വെച്ചില്ല!

പാമ്പ് കടിച്ചാൽ ജീവൻ തിരിച്ചുകിട്ടാനായി നിങ്ങൾ കൊടുക്കുന്നത് പാലാഴി അമൃതല്ല , ഫ്രഞ്ച് ഡോക്റ്റർ ആൽബർട്ട് കാൽമെറ്റിലൂടെ വെളിപ്പെട്ട ആന്റിവെനമാണ് !

നായ കടിച്ചാൽ ഭ്രാന്തിളകാതിരിക്കാൻ നിങ്ങൾ കൊടുക്കുന്നത് ചരകസംഹിതയിൽ പറയുന്ന കഷായമല്ല , ക്രിസ്ത്യൻ മിഷ്നറിയായ ലൂയി പാസ്റ്ററിലൂടെ കർത്താവ് വെളിപ്പെടുത്തിയ വാക്സിനാണ്!
അതേകർത്താവ് ജാതിമത ഭ്രാന്ത് ഇല്ലാതാക്കാൻ മിഷനറിമാരിലൂടെ കൊടുത്തുവിട്ട വാക്സിനാണ് സ്നേഹവും കരുണയും നിസ്വാർത്ഥതയും ഏകദൈവ വിശ്വാസവും പരസഹായവും!
അത്‌ സന്തോഷത്തോടെ സ്വീകരിച്ച മുൻകാല ഭാരതീയരുടെ മനസ്സിൽ കഴിഞ്ഞനാൾ വരെ ക്രിസ്തീയ വിരോധത്തിന്റെ ഭ്രാന്ത് പിടിച്ചിട്ടില്ലായിരുന്നു! ഇന്ന് നിങ്ങൾ വർഗീയതയുടെ റാബീസ് വികസിപ്പിക്കുകയും അത്‌ പാവപ്പെട്ട നിരക്ഷരുടെ രക്തത്തിൽ കുത്തിവെച്ച് ഭ്രാന്ത് പിടിപ്പിച്ച് ക്രിസ്ത്യാനികളെ വകവരുത്തുകയും മതഭ്രാന്തരെ സൃഷ്ടിക്കുകയും ചെയ്യുന്നു!

കോടികളുടെ സമ്പത്തുണ്ടായിട്ടും അതെല്ലാം വേണ്ടെന്ന് വെച്ച് , എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച് , പ്രതികൂല കാലാവസ്ഥയോടും പകർച്ചവ്യാധിയോടും ദാരിദ്ര്യത്തോടും കൂട്ടുകൂടി സാധുക്കളെ സഹായിക്കാൻ ഇറങ്ങിയിട്ടുള്ള അനേകായിരങ്ങൾ ലോകത്തിലും ഇന്ത്യയിലും മിഷനറിമാരായി പ്രവർത്തിച്ചിട്ടുണ്ട് , പ്രവർത്തിക്കുന്നുണ്ട്! മിഷ്നറിമാർ കഴിഞ്ഞ
2000 വർഷമായി കടന്നുവന്ന പീഡനത്തിന്റെ ചരിത്രം അറിഞ്ഞുകൂടാത്തവരല്ല അവർ ! ഏത് പീഡനത്തെയും നേരിടാൻ -- സഹിക്കാൻ -- കർത്താവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു!

അത്തരത്തിൽപ്പെട്ട ചില പേരുകേട്ട മിഷനറിമാരാണ് നിങ്ങളുടെ സ്വന്തക്കാരെന്ന് പറയുന്നവർ ചുട്ടുകൊന്ന ഗ്രഹാം സ്റ്റൈൻസും മക്കളും റാണി മരിയയും സ്റ്റാൻസാമിയും മറ്റും! കൂടാതെ നൂറുകണക്കിന് വിശ്വാസികളെ കൊന്നു തള്ളിയിട്ടുണ്ട്! ഇന്ന് പള്ളികളും പള്ളിക്കൂടവും പോലും ആക്രമിച്ചുകൊണ്ടിരിക്കുന്നു!
അനേകരെ അകാരണമായി കള്ളക്കേസുണ്ടാക്കി ജയിലിലടച്ചുകൊണ്ടിരിക്കുന്നു!

കോവിഡ് കാലത്ത് എത്ര അമ്പലങ്ങൾ ഐസൊലേഷൻ കേന്ദ്രങ്ങളാക്കാൻ വിട്ടുകൊടുത്തു?
പകരം പള്ളികളും പള്ളിക്കൂടങ്ങളുമല്ലേ അനേകരെ സംരക്ഷിക്കാൻ ഉപയോഗപ്പെടുത്തിയത്?

ഇന്നും ഒരു പ്രകൃതി ദുരന്തമുണ്ടായാൽ ക്രിസ്ത്യൻ സ്ഥാപനങ്ങളും സേവനങ്ങളുമല്ലേ ജനങ്ങൾക്ക് സഹായമായി മാറുന്നത്?

എന്നിട്ടും നിങ്ങൾ അധികാരത്തിനുവേണ്ടി കൂട്ടുപിടിച്ചരിക്കുന്ന മതതീവ്രവാദികളുടെ അക്രമണത്തിനുമുന്നിൽ മൗനം പാലിക്കുന്നു!
അവരെ അക്രമത്തിന് പ്രേരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു!

നിങ്ങളുടെ അധികാരത്തെ ഞങ്ങൾ അംഗീകരിക്കുന്നതോടും അനുസരിക്കുന്നതോടുമൊപ്പം ഒരു കാര്യം നിങ്ങളെ അനുസ്മരിപ്പിക്കുന്നു ! ഞങ്ങളെ ഭരിക്കാൻ മാത്രമേ നിങ്ങൾക്ക് സാധിക്കൂ! ഞങ്ങളെ ഏത് പ്രതിസന്ധിയിലും പരിപാലിച്ചു മുന്നോട്ടു നയിക്കുന്നത് ഞങ്ങളുടെ കർത്താവാണ്! ഞങ്ങളുടെ സംരക്ഷണം അവന്റെ കയ്യിലാണ്! സാധാരണക്കാരെ രക്ഷിക്കാൻ നിങ്ങൾക്ക് കഴിയുമായിരുന്നെങ്കിൽ പ്രാഥമിക ആവശ്യങ്ങൾപോലും നിറവേറ്റാൻ ഇല്ലാത്തതിന്റെ പേരിൽ ഇവിടെ ജനങ്ങൾ ആത്മഹത്യ ചെയ്യുകയില്ലായിരുന്നു!
ജീവിക്കാൻവേണ്ടി സ്ത്രീകൾ ശരീരം വിൽക്കുകയില്ലായിരുന്നു! ഒരു നേരത്തെ അന്നത്തിനുവേണ്ടി മോഷ്ടിക്കുകയില്ലായിരുന്നു!
അധികാരംകൊണ്ട് നിങ്ങൾ നിങ്ങളുടെ സുരക്ഷ മാത്രം ഉറപ്പിച്ചിരിക്കുന്നു!

അതുകൊണ്ട് ഞങ്ങൾക്കറിയാം ഞങ്ങളെ രക്ഷിക്കുന്നവനും സംരക്ഷിച്ചു പരിപാലിക്കുന്നവനും ഞങ്ങളുടെ കർത്താവാണെന്ന്! അവന്റെ ആഹ്വാനപ്രകാരമാണ് നാടിനും നാട്ടുകാർക്കും വേണ്ടി ഞങ്ങൾ ശുശ്രൂഷ ചെയ്യുന്നത്!
അക്കാരണത്താൽ ഞങ്ങളെ ആക്രമിക്കുന്നതും ഞങ്ങളുടെ വിശ്വാസത്തെ അടിച്ചമർത്തുന്നതും നിർത്താൻ നിങ്ങൾ സ്വന്തമെന്ന് വിളിക്കുന്ന നിങ്ങളുടെ മതവർഗ്ഗീയവാദികളോട് കല്പിക്കുക!

പ്രതികാരം ചെയ്യാനും അക്രമത്തിനും കർത്താവ് ഞങ്ങളോട് കല്പിച്ചിട്ടില്ല! അതുകൊണ്ട് വളരെക്കാലമായി നിങ്ങളുടെ സ്വന്തക്കാരുടെ പീഡനം ഞങ്ങൾ സഹിച്ചുകൊണ്ടിരിക്കുന്നു!
എത്ര ദ്രോഹിച്ചാലും ജനിച്ചമണ്ണ് വിട്ട് ഞങ്ങൾ എങ്ങോട്ടും പോവുകയില്ല! ആകപ്പാടെ പോകാനുള്ളത് കർത്താവിന്റെ സന്നിധിയിലേക്ക് മാത്രം!

അതുകൊണ്ട് ഞങ്ങൾക്ക് കർത്താവ് തന്നിരിക്കുന്ന സമയവും സ്വത്തും കർത്താവ് അനുവദിക്കുന്നതുവരെ ഉപയോഗപ്പെടുത്താൻ നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന അധികാരം ഉപയോഗപ്പെടുത്തി മത തീവ്രവാദികളുടെ അക്രമത്തെ തടയുക!
ഇല്ലെങ്കിൽ നിരപരാധികളുടെ നിലവിളി കേൾക്കുന്ന വിധിയാളന്റെ ഇടപെടൽ നിങ്ങൾ കാണേണ്ടിവരും!
തന്റെ മക്കളെ ദ്രോഹിക്കുന്നവരോട് യേശുക്രിസ്തു മുന്നറിയിപ്പ് നൽകിയിരിക്കുന്നത് , *ഇരുമ്പാണിമേൽ തൊഴിക്കുന്നത് അപകടമാണ്" എന്നാണ്*
അതിന്റെ പ്രത്യാഘാതം ഭയാനകമായിരിക്കും!
ലോക ചരിത്രം അതിന് സാക്ഷിയാണ്! കാരണം , ഞങ്ങൾ വിശ്വസിക്കുന്നത് ജീവനുള്ള ദൈവത്തെയാണ്! ഇത് ഭീഷണിയല്ല , ഓർമപ്പെടുത്തൽ മാത്രം!

നിങ്ങൾ ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നതുവരെയോ കർത്താവ് തീരുമാനിക്കുന്നത് വരെയോ ഞങ്ങൾ ഇത് എല്ലാവരിലേക്കും എത്തിച്ചുകൊണ്ടേയിരിക്കും!
എന്ന് ഭാരതീയ ദേശവാസികളായ ക്രിസ്തുവിശ്വാസികൾ! ജയ് ക്രൈസ്റ്റ്! ജയ് ഭാരത്! ✝️

ഷെയർ ചെയ്യാൻ മറക്കല്ലേ 🙏🏻

26/12/2023

Quote:
''സ്വവര്‍ഗ്ഗ വിവാഹത്തില്‍ നില നിലനില്‍ക്കുന്നവര്‍ക്ക് കുമ്പസാരവും മറ്റ് കൂദാശകളും അനുഗ്രഹങ്ങളും?
സ്വവര്‍ഗ്ഗ വിവാഹിതര്‍ക്ക് നല്‍കുവാന്‍ നിലവിലുള്ളത് അനുതാപത്തിന്‍റെ സുവിശേഷം മാത്രമാണ് അത് മാത്രമാണ് അവര്‍ക്കുള്ള അനുഗ്രഹത്തിന്‍റെ വാതില്‍. അനുതപിക്കുന്ന പാപിയെ പ്രതി സ്വര്‍ഗ്ഗം സന്തോഷിക്കുന്നു. ഏത് മാരക പാപിയേയും രക്ഷയിലേക്കും അനുഗ്രഹങ്ങളിലേക്കും നയിക്കുന്നത് അനുതാപമാണ്.
സ്വവര്‍ഗ്ഗ വിവാഹിതരെ അനുഗ്രഹിക്കാന്‍ കഴിയുമെന്ന ചിന്ത തന്നെ തെറ്റാണ് പൈശാചികമാണ്. സ്വവര്‍ഗ്ഗ വിവാഹിതര്‍ ദൈവാലയത്തിലല്ല ദൈവാലയ അങ്കണത്തില്‍ പ്രവേശിക്കുന്നത് തന്നെ നിന്ദ്യവും നിഷിദ്ധവും ദൈവത്തോടുള്ള വെല്ല് വിളിയുമാണ്.അവരെ അനുഗ്രഹിക്കുന്നതിലൂടെ അനുഗ്രഹിക്കുന്നവരും ശാപഗ്രസ്ഥരായി തീരുകയാണ്. അവര്‍ സ്വവര്‍ഗ്ഗ ഭോഗികളായി തുടരുകയാണെങ്കില്‍ മാരകപാപത്തില്‍ നിത്യ നരകാഗ്നിയിലേക്ക് നടന്നടുക്കുകയാണ്.
അവരുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും യാതൊരു വിധത്തിലും അവരെ അനുഗ്രഹിക്കാന്‍ സഭ പ്രാപ്തയല്ല എന്ന് ലോകത്തോട് പ്രഘോഷിക്കുകയുമാണ് സഭചെയ്യേണ്ടത് .ദൈവത്തിന്‍റെ യഥാര്‍ത്ഥ സഭ അത് തന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നത് .എന്നാല്‍ ലോകത്തില്‍ പൈശാചിക വല്‍ക്കരിക്കപ്പെട്ട സര്‍വ്വ സഭകളും സ്വവര്‍ഗ്ഗ വിവാഹിതരെ പ്രോത്സാഹിപ്പിക്കുന്നു.
തിന്മയോട് ഏതെങ്കിലും വിധത്തില്‍ കൂട്ടാളികളാകാതിരിക്കുവാന്‍ നാം ശ്രദ്ധിക്കണം. ദൈവ പിതാവ് വെറുക്കുന്ന തിന്മയെ ന്യായീകരിച്ച് ശാപ ഗ്രസ്ഥരാകാതിരിക്കുവാന്‍ ശ്രദ്ധിക്കുവിന്‍! പാപം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നതിനാല്‍ പാപം ലഘുവായി തീരുകയില്ല മറിച്ച് നിത്യ നരകാഗ്നിയിലേക്ക് നിപതിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കും എന്നേയുള്ളു.

ശിരസായ ക്രിസ്തുവിന്‍റെ പ്രബോധനങ്ങളില്‍ നിന്ന് വേറിട്ട പ്രബോധനങ്ങള്‍ അവന്‍റെ ശരീരമായ സഭയില്‍ നിന്ന് വരികയില്ല. പ്രബോധനങ്ങളില്‍ നിന്ന് സത്യ സഭയോ അതോ വ്യജ സഭയോ എന്ന് നാം ഗ്രഹിക്കണം.
മാറ്റമില്ലാത്ത ദൈവത്തിന്‍റെ വചനങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്ന ദൈവത്തിന്‍റെ വിശുദ്ധര്‍ അനുഗ്രഹീതര്‍."
Unquote:

"എന്തെന്നാല്‍, നമ്മുടെ ആദ്യവിശ്വാസത്തെ അവസാനംവരെ മുറുകെപ്പിടിക്കുമെങ്കില്‍മാത്രമേ നാം ക്രിസ്‌തുവില്‍ പങ്കുകാരാവുകയുള്ളു."
(ഹെബ്രായര്‍ 3 : 14)

18/12/2023

ദൈവസാന്നിധ്യം ഉണ്ടാക്കുന്ന മൂന്ന് കാര്യങ്ങൾ: പാപത്തിൽ നിന്നകന്നു കൊണ്ടും, പുണ്യങ്ങൾ അഭ്യസിച്ചും, ദൈവവുമായിട്ടുള്ള ഐക്യം നിലനർത്തിയുമുള്ള ജീവിതം.

22/09/2023

‎Follow the Fr. Bosco Njaliath O.Carm Official channel on WhatsApp:

Address

Thrissur

Telephone

+919446880301

Website

Alerts

Be the first to know and let us send you an email when Children of Immaculate Heart of Holy Mary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Children of Immaculate Heart of Holy Mary:

Share