27/06/2026
@@ഫ്രഞ്ച് വനിതയെയും അഞ്ച് മക്കളെയും 12 വർഷത്തോളം തടവിലാക്കിയ പാക് സ്വദേശി പിടിയിൽ
🐐🇵🇰പെഷവാർ: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ഫ്രഞ്ച് സ്വദേശിനിയായ ഭാര്യയെയും അഞ്ച് മക്കളെയും പത്ത് വർഷത്തിലധികമായി വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവ് പോലീസ് പിടിയിൽ. സിൽവി യാസ്മിന (54) എന്ന ഫ്രഞ്ച് വനിതയെയും മക്കളെയുമാണ് പോലീസ് സംഘം അതീവ ഗുരുതരമായ സാഹചര്യത്തിൽ വീട്ടിൽ നിന്നും രക്ഷപെടുത്തിയത്.
2014-ൽ ഓസ്‌ട്രേലിയയിൽ നിന്നും പാകിസ്ഥാനിലേക്ക് മാറിയത് മുതൽ ഭർത്താവ് തങ്ങളെ വീട്ടുതടങ്കലിലാക്കുകയായിരുന്നുവെന്ന് യാസ്മിന പോലീസിനോട് പറഞ്ഞു. ഈ കാലയളവിലുടനീളം ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങളാണ് തങ്ങൾ ഇരയായതെന്നും ഇവർ വെളിപ്പെടുത്തി.
മക്കളിൽ ഒരാൾ അതിസാഹസികമായി വീടിന് പുറത്തുകടന്ന് പോലീസിൽ വിവരമറിയിച്ചതോടെയാണ് പത്തു വർഷത്തിലേറെ നീണ്ട ക്രൂരത പുറംലോകമറിഞ്ഞത്. തുടർന്ന് പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ, അതീവ ദയനീയമായ അവസ്ഥയിലുള്ള ഒരു ചെറിയ മുറിയിൽ നിന്നുമാണ് പരിക്കുകളോടെ ഇവരെ കണ്ടെത്തിയത്.
നിലവിൽ പെഷവാറിലെ താല്ക്കാലിക അഭയകേന്ദ്രത്തിലേക്ക് മാറ്റിയ ഇവർ എത്രയും വേഗം ജന്മനാടായ ഫ്രാൻസിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പ്രതിക്കെതിരെ കർശന വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
https://www.theguardian.com/world/2026/jun/24/pakistan-police-rescue-french-woman-sylvie-yasmina-children-allegedly-held-captive-husband
✝️ Team CASA