Sreekrishna Swami temple Thodupuzha

Sreekrishna Swami temple Thodupuzha Thodupuzha Sreekrishna Swamy Temple northside of river and western side of main road and main civil

ഇടുക്കി ജില്ലയിലെ പ്രശസ്തവും പുരാതനവുമായ ക്ഷേത്രങ്ങളിലൊന്നാണ് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. അത്യപൂര്‍വവും ഉല്‍കൃഷ്ടവുമായ ചടങ്ങുകളും അനുഷ്ഠാനങ്ങളും ആചാര്യ മര്യാദകളും ഇവിടുത്തെ ഉത്സവത്തിന്റെ മാത്രം പ്രത്യേകതകളാണ്. എഴുന്നെള്ളിപ്പിനും ക്ഷേത്രകലകള്‍ക്കും പ്രാധാന്യം കൊടുത്തും, പൂര്‍വ്വാചാര പ്രകാരമുള്ള ചിട്ടയോടെയും നടത്തുന്ന ഉത്സവം തൊടുപുഴയിലെ ദേശീയോത്സവമാണ്.
ഉത്സവത്തിനു മുന്നോടിയായി കൊടിയേറ്റിനു തല

േന്ന് വൈകിട്ട് ദീപാരാധനയ്ക്കു ശേഷം മണ്ഡപത്തില്‍ നിര്‍വിഘ്‌ന പരിസമാപ്തിക്കായി മഹാഗണപതി പൂജയോടെ പ്രാസാദ ശുദ്ധി ക്രിയകള്‍ തുടങ്ങുന്നു. ഗോപുരം മുതല്‍ ശ്രീകോവില്‍ വരെയുള്ള എല്ലാ ക്ഷേത്ര സമുച്ചയവും ഉള്‍പ്പെടുന്ന പദമാണ് പ്രാസാദം. ഇത് ദേവന്റെ സ്ഥൂല ശരീരമാണ്. ബിംബം സൂക്ഷ്മ ശരീരവും. ഈ സ്ഥൂലസൂക്ഷ്മ ശരീരങ്ങളില്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള മാലിന്യങ്ങളെ ദുരീകരിക്കാനുള്ള ചടങ്ങുകളാണ് ഉത്സവത്തിന്റെ പ്രാരംഭമായി കൊടിയേറ്റിന്റെ തലേന്ന് രാത്രിയും കൊടിയേറ്റ് ദിവസം രാവിലെയുമായി ക്ഷേത്രത്തില്‍ നടക്കുന്നത്. പ്രാസാദ ശുദ്ധിയെ തുടര്‍ന്ന് തെക്കേ വലിയമ്പലത്തില്‍ രാക്ഷോഘ്‌നഹോമവും വടക്കേ വലിയമ്പലത്തില്‍ വാസ്തുകലശ പൂജയും, വാസ്തുഹോമവും, വാസ്തുബലിയും ക്ഷേത്രം തന്ത്രിയും പരികര്‍മ്മിമാരും ചേര്‍ന്ന് നടത്തുന്നു. ദേവ സന്നിധിയില്‍ അസ്ത്രകലശപൂജയും വാസ്തുകലശാഭിഷേകവും നടത്തി പുണ്യാഹ പ്രോഷണവും നടത്തുന്നു. പിറ്റേന്നു കാലത്ത് മണ്ഡലത്തില്‍ ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം എന്നിവ യഥാവിധി പൂജിച്ച് ദേവന് തത്തല്‍ കലശാഭിഷേകങ്ങളും നടത്തുന്നു. അന്നു വൈകിട്ട് ദീപാരാധനയ്ക്ക് ശേഷമാണ് ബലിക്കല്‍ പുരയില്‍ വച്ചു നമസ്‌ക്കാരം.
നിത്യവും അഞ്ചു പൂജകളും നിത്യശീവേലികളും ദീപാരാധനയും പ്രധാന ദേവനായ ശ്രീകൃഷ്ണനുണ്ട്. കിഴക്കു ഭാഗത്ത് തെക്കേവാതില്‍ തടത്തിന്‍മേല്‍ ഭഗവതി (വാതില്‍ മാടം ഭഗവതി)സാന്നിധ്യവും, തിരുമുറ്റത്ത് കന്നിമൂലയില്‍ മഹാ ഗണപതിയും ഉണ്ട്. തേവാരമൂര്‍ത്തിയായ ശിവന്‍, ദുര്‍ഗ്ഗ, സാളഗ്രാമം തുടങ്ങിയ സാന്നിധ്യങ്ങളെയും പ്രത്യേകമായി ആചരിച്ചു വരുന്നു. പ്രദക്ഷിണ വഴിക്ക് പുറത്ത് കന്നി മൂലയില്‍ ശ്രീ ശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്നു. മതിലിനു പുറത്ത് തെക്കു ഭാഗത്ത് സര്‍പ്പങ്ങളെയും കുടിയിരിത്തിയിരിക്കുന്നു. സാധാരണ ക്ഷേത്രങ്ങളിലെ നടപടിക്രമങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു പൂജാനുഷ്ഠാനമാണ് ഇവിടെയുള്ളത്. ബ്രാഹ്മമുഹൂര്‍ത്തത്ില്‍ പള്ളിയുണര്‍ത്തിയ ശേഷം നട തുറന്ന് മേല്‍ശാന്തി ശ്രീകോവിലില്‍ പ്രവേശിക്കുന്നതോടൊപ്പം തന്നെ നൈവേദ്യവുമായി കീഴ്ശാന്തിയും എത്തിയിരിക്കണം. അല്‍പ്പം പോലും താമസത്തിനിട വരുത്താതെ ഉഷ നിവേദ്യം കഴിച്ചതിനു ശേഷം മാത്രമേ നിര്‍മ്മാല്യം മാറ്റി അഭിഷേകവും മലരു നിവേദ്യവും നടത്തുകയുള്ളൂ. ഭോക്തുകാമനായി മാതാവിനെ സമീപിച്ച ശ്രീകൃഷ്ണ ഭഗവാനെ സങ്കല്‍പ്പിച്ച് യോഗീശ്വരന്‍ ആദ്യമായി നല്‍കിയ നിവേദ്യമായാണ് ഇതിന്റെ സങ്കല്‍പ്പമെന്നു പറയപ്പെടുന്നു. അന്ന പ്രകാശത്തിന് മുന്‍പു കുട്ടികളെ ദേവസന്നിധിയില്‍ ദര്‍ശനം നടത്തിച്ച് അടിമ കിടത്തി തീര്‍ഥവും പ്രസാദവും നല്‍കിയതിനു ശേഷം ചോറൂണു നടത്തുന്നതും ഇവിടെ കണ്ടു വരുന്നു. അടിമ കിടത്തുകയെന്നത് വളരെ ശ്രേഷ്ഠമായാണ് കരുതുന്നത്. ശ്രീകൃഷ്ണ ഭഗവാന്‍ കുട്ടിയെ തന്റെ കളിക്കൂട്ടുകാരനായി സ്വീകരിക്കുകയും അവരെ യാതൊരാപത്തും വരാതെ രക്ഷിച്ച് ആയുരാരോഗ്യസൗഖ്യങ്ങള്‍ നല്‍കി രക്ഷിക്കുമെന്നും അനുഭവ സമ്പന്നരായ ഭക്തര്‍ പറയുന്നു. ബാലലീലാ വിനോദ തല്‍പ്പരനായ ഈ ദേവന് ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളില്‍ ചിലതാണ് പാല്‍പ്പായസ നിവേദ്യവും കദളിപ്പഴവും പഞ്ചസാരയും. പൊതുവേ ചെറിയ കുട്ടികള്‍ക്ക് മധുരപദാര്‍ഥങ്ങളോട് ഇഷ്ടം കൂടുമല്ലോ? അതു പോലെ തന്നെയാണ് നെയ് വിളക്ക് തെളിയിക്കലും.
കുട്ടികള്‍ക്ക് ഉണ്ടാകുന്ന രാപ്പനി, ദുഃസ്വപ്നം കണ്ട് പേടിച്ച് കരച്ചില്‍, വിട്ടുമാറാത്ത ബാലരോഗങ്ങള്‍ തുടങ്ങിയ ബാലപീഡകള്‍ മാറുന്നതിനു വേണ്ടി പുള്ളും പ്രാവും സമര്‍പ്പിക്കുന്നത് ഇവിടെ മാത്രം കണ്ടു വരുന്ന വിശേഷപ്പെട്ട വഴിപാടാണ്. പക്ഷി പീഡ നിമിത്തം കുട്ടികള്‍ക്കുണ്ടാകുന്ന അസുഖങ്ങളെ ഈ ദേവന്‍ അത്ഭുതകരമായി ശമിപ്പിക്കുന്നു. വെള്ളി കൊണ്ട് പുള്ളും പ്രാവും(അല്ലെങ്കില്‍ പുള്ളും മുട്ടയും)ഉണ്ടാക്കി നടയ്ക്കല്‍ വച്ച് പ്രാര്‍ഥിച്ച് പ്രസാദം വാങ്ങി കുട്ടികള്‍ക്ക് കൊടുത്താല്‍ പിന്നീടൊരിക്കലും ആ അസുഖം ഉണ്ടാകാറില്ല. ഭഗവാന് ചാര്‍ത്തിയ മാല വാങ്ങി ഗൃഹത്തില്‍ പൂജാമുറിയില്‍ സൂക്ഷിച്ചാല്‍ അദൃശ്യശക്തികള്‍ മൂലമുണ്ടാകുന്ന ബാല ദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും. കംസഭൃത്യനായ ബകാസുരന്‍ വലിയൊരു ഗൃദ്ധൃ രൂപത്തില്‍(പുള്ളിന്റെ രൂപത്തില്‍)കൃഷ്ണനും കൂട്ടുകാര്‍ക്കും അടുത്തു വരവെ അവരെ കൊല്ലുന്നതിനായി പിടിച്ച് വിഴുങ്ങിയെങ്കിലും ആയിരം സൂര്യനെ വിഴുങ്ങിയാലെന്ന പോലെ ഉള്ളു പൊള്ളി പെട്ടെന്ന് താഴോട്ടിട്ടുകളയവെ, ആ ദുരാത്മാവിന്റെ മേല്‍ച്ചുണ്ടിലും കീഴ്ചുണ്ടിലും പിടിച്ച് രണ്ടായി കീറി സംഹരിച്ചു. ബകന്‍ വിരോധഭാവത്തിലാണെങ്കിലും ഭഗവത് സായൂജ്യം തന്നെയാണ് പൂകിയത്. ഭിന്ന പ്രകൃതികളായ പറവകളോടും ജീവജാലങ്ങളോടും ഭഗവാന്‍ യഥായോഗ്യം ഇടപെട്ട് നിഗ്രഹാനുഗ്രഹ ലീലകളെ അനുവര്‍ത്തിച്ചു. ദേവന്‍ ഉപകൃത ഭാവത്തിലും അപകൃത ഭാവത്തിലും വിഭിന്നമായി നടിച്ച് ഭക്തരെ അനുഗ്രഹിക്കുന്നു.

ചിങ്ങം 1 🌺🌺🌺ചിങ്ങമാസംഐശ്വര്യത്തിന്റെ പുതുവർഷാരംഭം 🌻🌻🌻🌻🌻🌻🌻🌻പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുവര്‍ഷത്തെ വരവേല്‍ക്ക...
17/08/2016

ചിങ്ങം 1 🌺🌺🌺

ചിങ്ങമാസം
ഐശ്വര്യത്തിന്റെ പുതുവർഷാരംഭം
🌻🌻🌻🌻🌻🌻🌻🌻
പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുവര്‍ഷത്തെ വരവേല്‍ക്കം
🍀🌺🌻🌹🍁🍂🌼🌸🌷🌺
🍃 എല്ലാ പ്രിയ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ പുതുവല്‍‌സരാശംസകൾ നേരുന്നു 🍃
🍀🌺🌻🌹🍁🍂🌼🌸🌳🌺🌷

07/03/2016

🏻 മഹാശിവരാത്രി🏻
ആര്‍ഷ ഭാരത സംസ്കാരത്തിലെ ഏറ്റവും മോക്ഷദായകമായ സുദിനം. ചിന്തയെത്താത്ത കാലത്തോളം പിന്നിലേക്ക്‌ പോയാല്‍ പോലും ശിവരാത്രി വ്രതാചരണത്തിന്‍റെ ഉല്‍പ്പത്തിയിലേക്ക് എത്താന്‍ കഴിയില്ല എന്നത് തന്നെ ഈ സുദിനത്തിന്‍റെ പ്രാധാന്യവും പഴമയും വിളിച്ചോതുന്നു . മാഘ മാസത്തിലെ കറുത്ത ചതുര്‍ദ്ദശ്ശി അര്‍ദ്ധ രാത്രിയില്‍ വരുന്ന ദിവസമാണ് ശിവരാത്രിയായി ഭാരതം ആഘോഷിക്കുന്നത് . പാലാഴിമഥന സമയത്ത് ലോകനാശകാരിയായ കാളകൂട വിഷം പാനം ചെയ്ത ശിവനെ ആ തിഥി തീരുവോളം ഉറക്കമിളച്ച് പരിചരിച്ച പാർവ്വതീദേവിയേയും ദേവഗണങ്ങളെയും കൂടി അനുസ്മരിക്കാന്‍ ഈ ദിനം ഉപകരിക്കുന്നു ..! ഉറക്കം കളഞ്ഞും, ഉപവസിച്ചും ഭക്തന്മാര്‍ പുണ്യം തേടുന്നു .
ശിവ ഭക്തന്മാര്‍ക്ക് മോക്ഷത്തിനായി നാല് മാര്‍ഗ്ഗങ്ങളാണ് പുരാണങ്ങളില്‍ പറയുന്നത് ..! ശിവനെ പൂജിക്കുക,രുദ്രമന്ത്രം ജപിക്കുക, ശിവരാത്രിയില്‍ ഉപവസിക്കുക, കാശിയില്‍ മരിക്കുക എന്നിവയാണ് ആ നാല് മാര്‍ഗ്ഗങ്ങള്‍ ..! അതില്‍ ഏറ്റവും പ്രധാനം ശിവരാത്രിക്ക് തന്നെയാണ് ദ്രാവിഡ സംസ്കാരം ഉള്‍ക്കൊണ്ട കേരളത്തി ന്‍റെ പൈതൃകത്തില്‍ ശിവരാത്രി വ്രതത്തിന് വലിയ പ്രാധാന്യം ഉണ്ടെന്നത് ചരിത്രമാണ് ..
ദേവിയുടെ വാഹനമായ സിംഹവും ശിവന്‍റെ വാഹനമായ കാളയും ശത്രുവോ ഇരയോ ആയിരുന്നിട്ടു കൂടി പരസ്പര സഹവര്‍ത്തിത്വത്തോടെ ശിവ കുടുംബത്തില്‍ കഴിയുന്നു .. ഗണപതിയുടെ വാഹനമായ എലിയും ,ശിവന്‍റെ ആഭരണമായ പാമ്പും ശത്രുവോ ഇരയോ ആയിരുന്നിട്ടു കൂടി സസുഖം ശിവകുടുംബത്തില്‍ വാഴുന്നു .. മുരുകന്‍റെ വാഹനമായ മയിലും ശിവന്‍റെ കഴുത്തിലെ പാമ്പും ശത്രുവോ ഇരയോ ആയിരുന്നിട്ടു കൂടി ഒരു കുടുംബത്തില്‍ വസിക്കുന്നു .! ഇത്ര മഹത്തായ ഒരു സന്ദേശം നല്‍കാന്‍ കഴിയുന്ന ഒരു ലോക സങ്കല്‍പ്പമോ കുടുംബ സംകല്പ്പമോ ശിവ കുടുംബത്തില്‍ അല്ലാതെ മറ്റൊരിടത്തും കാണാനാകില്ല ..!
"വസു ദൈവ കുടുംബകം "....

"ലോകാ : സമസ്താ:സുഖിനോ ഭവന്തു :"എന്ന ആപ്തവാഖ്യം പ്രത്യക്ഷീകരിച്ചിരിക്കുന്നത് തന്നെ ശിവകുടുംബത്തില്‍ തന്നെയാണ് .ക്ഷിപ്ര കോപിയും അല്‍പ്പ പ്രാസാദിയും ആണെന്ന് പറയുമ്പോഴും തന്നെ പൂജിക്കുന്നവനെ കൈവിട്ട ചരിത്രം ശ്രീ പരമേശ്വരനില്ല..! ദുഷ്ടനാണെങ്കിലും ഭക്തനായിരുന്ന രാവണന് ചന്ദ്രഹാസം എന്ന വാള്‍ നല്കിയതും .അര്‍ജ്ജുനനു പാശുപതാസ്ത്രം നല്കിയതും ,ചുട്ടെരിച്ച കാമനെ അരൂപിയായി പിന്നീടു നിലനിര്‍ത്തിയതും ഒക്കെയായി എത്രയോശിവാനുഗ്രഹത്തിന്‍റെ ഏടുകള്‍ പുരാണങ്ങളില്‍ പറയുന്നുണ്ട്. "ശിവ" ശബ്ദം മംഗള സൂചകമാണ്

20/08/2014

Thodupuzha Sreekrishna Swamy Temple northside of river and western side of main road and main civil

20/08/2014
17/04/2014

ഇടുക്കി ജില്ലയിലെ പ്രശസ്തവും പുരാതനവുമായ ക്ഷേത്രങ്ങളിലൊന്നാണ് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. അത്യപൂര്‍വവും ഉല്‍കൃഷ്ടവുമായ ചടങ്ങുകളും അനുഷ്ഠാനങ്ങളും ആചാര്യ മര്യാദകളും ഇവിടുത്തെ ഉത്സവത്തിന്റെ മാത്രം പ്രത്യേകതകളാണ്. എഴുന്നെള്ളിപ്പിനും ക്ഷേത്രകലകള്‍ക്കും പ്രാധാന്യം കൊടുത്തും, പൂര്‍വ്വാചാര പ്രകാരമുള്ള ചിട്ടയോടെയും നടത്തുന്ന ഉത്സവം തൊടുപുഴയിലെ ദേശീയോത്സവമാണ്.
ഉത്സവത്തിനു മുന്നോടിയായി കൊടിയേറ്റിനു തലേന്ന് വൈകിട്ട് ദീപാരാധനയ്ക്കു ശേഷം മണ്ഡപത്തില്‍ നിര്‍വിഘ്‌ന പരിസമാപ്തിക്കായി മഹാഗണപതി പൂജയോടെ പ്രാസാദ ശുദ്ധി ക്രിയകള്‍ തുടങ്ങുന്നു. ഗോപുരം മുതല്‍ ശ്രീകോവില്‍ വരെയുള്ള എല്ലാ ക്ഷേത്ര സമുച്ചയവും ഉള്‍പ്പെടുന്ന പദമാണ് പ്രാസാദം. ഇത് ദേവന്റെ സ്ഥൂല ശരീരമാണ്. ബിംബം സൂക്ഷ്മ ശരീരവും. ഈ സ്ഥൂലസൂക്ഷ്മ ശരീരങ്ങളില്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള മാലിന്യങ്ങളെ ദുരീകരിക്കാനുള്ള ചടങ്ങുകളാണ് ഉത്സവത്തിന്റെ പ്രാരംഭമായി കൊടിയേറ്റിന്റെ തലേന്ന് രാത്രിയും കൊടിയേറ്റ് ദിവസം രാവിലെയുമായി ക്ഷേത്രത്തില്‍ നടക്കുന്നത്. പ്രാസാദ ശുദ്ധിയെ തുടര്‍ന്ന് തെക്കേ വലിയമ്പലത്തില്‍ രാക്ഷോഘ്‌നഹോമവും വടക്കേ വലിയമ്പലത്തില്‍ വാസ്തുകലശ പൂജയും, വാസ്തുഹോമവും, വാസ്തുബലിയും ക്ഷേത്രം തന്ത്രിയും പരികര്‍മ്മിമാരും ചേര്‍ന്ന് നടത്തുന്നു. ദേവ സന്നിധിയില്‍ അസ്ത്രകലശപൂജയും വാസ്തുകലശാഭിഷേകവും നടത്തി പുണ്യാഹ പ്രോഷണവും നടത്തുന്നു. പിറ്റേന്നു കാലത്ത് മണ്ഡലത്തില്‍ ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം എന്നിവ യഥാവിധി പൂജിച്ച് ദേവന് തത്തല്‍ കലശാഭിഷേകങ്ങളും നടത്തുന്നു. അന്നു വൈകിട്ട് ദീപാരാധനയ്ക്ക് ശേഷമാണ് ബലിക്കല്‍ പുരയില്‍ വച്ചു നമസ്‌ക്കാരം.
നിത്യവും അഞ്ചു പൂജകളും നിത്യശീവേലികളും ദീപാരാധനയും പ്രധാന ദേവനായ ശ്രീകൃഷ്ണനുണ്ട്. കിഴക്കു ഭാഗത്ത് തെക്കേവാതില്‍ തടത്തിന്‍മേല്‍ ഭഗവതി (വാതില്‍ മാടം ഭഗവതി)സാന്നിധ്യവും, തിരുമുറ്റത്ത് കന്നിമൂലയില്‍ മഹാ ഗണപതിയും ഉണ്ട്. തേവാരമൂര്‍ത്തിയായ ശിവന്‍, ദുര്‍ഗ്ഗ, സാളഗ്രാമം തുടങ്ങിയ സാന്നിധ്യങ്ങളെയും പ്രത്യേകമായി ആചരിച്ചു വരുന്നു. പ്രദക്ഷിണ വഴിക്ക് പുറത്ത് കന്നി മൂലയില്‍ ശ്രീ ശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്നു. മതിലിനു പുറത്ത് തെക്കു ഭാഗത്ത് സര്‍പ്പങ്ങളെയും കുടിയിരിത്തിയിരിക്കുന്നു. സാധാരണ ക്ഷേത്രങ്ങളിലെ നടപടിക്രമങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു പൂജാനുഷ്ഠാനമാണ് ഇവിടെയുള്ളത്. ബ്രാഹ്മമുഹൂര്‍ത്തത്ില്‍ പള്ളിയുണര്‍ത്തിയ ശേഷം നട തുറന്ന് മേല്‍ശാന്തി ശ്രീകോവിലില്‍ പ്രവേശിക്കുന്നതോടൊപ്പം തന്നെ നൈവേദ്യവുമായി കീഴ്ശാന്തിയും എത്തിയിരിക്കണം. അല്‍പ്പം പോലും താമസത്തിനിട വരുത്താതെ ഉഷ നിവേദ്യം കഴിച്ചതിനു ശേഷം മാത്രമേ നിര്‍മ്മാല്യം മാറ്റി അഭിഷേകവും മലരു നിവേദ്യവും നടത്തുകയുള്ളൂ. ഭോക്തുകാമനായി മാതാവിനെ സമീപിച്ച ശ്രീകൃഷ്ണ ഭഗവാനെ സങ്കല്‍പ്പിച്ച് യോഗീശ്വരന്‍ ആദ്യമായി നല്‍കിയ നിവേദ്യമായാണ് ഇതിന്റെ സങ്കല്‍പ്പമെന്നു പറയപ്പെടുന്നു. അന്ന പ്രകാശത്തിന് മുന്‍പു കുട്ടികളെ ദേവസന്നിധിയില്‍ ദര്‍ശനം നടത്തിച്ച് അടിമ കിടത്തി തീര്‍ഥവും പ്രസാദവും നല്‍കിയതിനു ശേഷം ചോറൂണു നടത്തുന്നതും ഇവിടെ കണ്ടു വരുന്നു. അടിമ കിടത്തുകയെന്നത് വളരെ ശ്രേഷ്ഠമായാണ് കരുതുന്നത്. ശ്രീകൃഷ്ണ ഭഗവാന്‍ കുട്ടിയെ തന്റെ കളിക്കൂട്ടുകാരനായി സ്വീകരിക്കുകയും അവരെ യാതൊരാപത്തും വരാതെ രക്ഷിച്ച് ആയുരാരോഗ്യസൗഖ്യങ്ങള്‍ നല്‍കി രക്ഷിക്കുമെന്നും അനുഭവ സമ്പന്നരായ ഭക്തര്‍ പറയുന്നു. ബാലലീലാ വിനോദ തല്‍പ്പരനായ ഈ ദേവന് ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളില്‍ ചിലതാണ് പാല്‍പ്പായസ നിവേദ്യവും കദളിപ്പഴവും പഞ്ചസാരയും. പൊതുവേ ചെറിയ കുട്ടികള്‍ക്ക് മധുരപദാര്‍ഥങ്ങളോട് ഇഷ്ടം കൂടുമല്ലോ? അതു പോലെ തന്നെയാണ് നെയ് വിളക്ക് തെളിയിക്കലും.
കുട്ടികള്‍ക്ക് ഉണ്ടാകുന്ന രാപ്പനി, ദുഃസ്വപ്നം കണ്ട് പേടിച്ച് കരച്ചില്‍, വിട്ടുമാറാത്ത ബാലരോഗങ്ങള്‍ തുടങ്ങിയ ബാലപീഡകള്‍ മാറുന്നതിനു വേണ്ടി പുള്ളും പ്രാവും സമര്‍പ്പിക്കുന്നത് ഇവിടെ മാത്രം കണ്ടു വരുന്ന വിശേഷപ്പെട്ട വഴിപാടാണ്. പക്ഷി പീഡ നിമിത്തം കുട്ടികള്‍ക്കുണ്ടാകുന്ന അസുഖങ്ങളെ ഈ ദേവന്‍ അത്ഭുതകരമായി ശമിപ്പിക്കുന്നു. വെള്ളി കൊണ്ട് പുള്ളും പ്രാവും(അല്ലെങ്കില്‍ പുള്ളും മുട്ടയും)ഉണ്ടാക്കി നടയ്ക്കല്‍ വച്ച് പ്രാര്‍ഥിച്ച് പ്രസാദം വാങ്ങി കുട്ടികള്‍ക്ക് കൊടുത്താല്‍ പിന്നീടൊരിക്കലും ആ അസുഖം ഉണ്ടാകാറില്ല. ഭഗവാന് ചാര്‍ത്തിയ മാല വാങ്ങി ഗൃഹത്തില്‍ പൂജാമുറിയില്‍ സൂക്ഷിച്ചാല്‍ അദൃശ്യശക്തികള്‍ മൂലമുണ്ടാകുന്ന ബാല ദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും. കംസഭൃത്യനായ ബകാസുരന്‍ വലിയൊരു ഗൃദ്ധൃ രൂപത്തില്‍(പുള്ളിന്റെ രൂപത്തില്‍)കൃഷ്ണനും കൂട്ടുകാര്‍ക്കും അടുത്തു വരവെ അവരെ കൊല്ലുന്നതിനായി പിടിച്ച് വിഴുങ്ങിയെങ്കിലും ആയിരം സൂര്യനെ വിഴുങ്ങിയാലെന്ന പോലെ ഉള്ളു പൊള്ളി പെട്ടെന്ന് താഴോട്ടിട്ടുകളയവെ, ആ ദുരാത്മാവിന്റെ മേല്‍ച്ചുണ്ടിലും കീഴ്ചുണ്ടിലും പിടിച്ച് രണ്ടായി കീറി സംഹരിച്ചു. ബകന്‍ വിരോധഭാവത്തിലാണെങ്കിലും ഭഗവത് സായൂജ്യം തന്നെയാണ് പൂകിയത്. ഭിന്ന പ്രകൃതികളായ പറവകളോടും ജീവജാലങ്ങളോടും ഭഗവാന്‍ യഥായോഗ്യം ഇടപെട്ട് നിഗ്രഹാനുഗ്രഹ ലീലകളെ അനുവര്‍ത്തിച്ചു. ദേവന്‍ ഉപകൃത ഭാവത്തിലും അപകൃത ഭാവത്തിലും വിഭിന്നമായി നടിച്ച് ഭക്തരെ അനുഗ്രഹിക്കുന്നു.

26/02/2014

മഹാശിവരാത്രി
കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തര്‍ക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും ഉപവാസമനുഷ്ഠിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങള്‍. ശിവലിംഗങ്ങളെ പാലും തേനുംകൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്.

ശിവരാത്രി മാഹാത്മ്യം

ശിവന്റെ അംശമായ ദുര്‍വാസാവ് ഒരിക്കല്‍ വനത്തില്‍ കൂടി സഞ്ചരിച്ചു കൊണ്ടിരുന്ന അവസരത്തില്‍ മേനക എന്ന അപ്‌സരസിന്റെ കൈയില്‍ കല്പക വൃക്ഷത്തിന്റെ പുഷ്പങ്ങള്‍ കൊണ്ട് കോര്‍ത്ത ഒരു ദിവ്യ മാല കണ്ടു. ആ മാലയുടെ പരിമളം കാട് മുഴുവന്‍ വ്യാപിച്ചു. ദുര്‍വാസാവ് അവരുടെ അടുക്കല്‍ ചെന്ന് ആ മാല അപേക്ഷിച്ചു. മേനക വിനയപൂര്‍വ്വം അദ്ദേഹത്തെ നമസ്‌കരിച്ച് മാല സംഭാവന ചെയ്തു.
ആ മാലയുമായി ദുര്‍വ്വാസാവ് ദേവലോകത്തെത്തി. ഇന്ദ്രന്‍ ഐരാവതത്തിന്റെ മുകളില്‍ കയറി ദേവകളോടു കൂടി വരുന്നത് കണ്ട ദുര്‍വ്വാസാവ് പൂന്തേന്‍ നുകര്‍ന്ന് മദം പൂണ്ട കരിവണ്ടുകളോടു കൂടിയ ആ പൂമാല തന്റെ ശിരസില്‍ നിന്നെടുത്ത് ദേവരാജാവിന് സമ്മാനിച്ചു. ഇന്ദ്രനാകട്ടെ ആ മാലയെടുത്ത് ഐരാവതത്തിന്റെ മസ്തകത്തില്‍ വെച്ചു. മദയാന മാലയുടെ സൌരഭ്യം കൊണ്ട് ആകൃഷ്ടനായി അതിന്റെ തുമ്പികൈയിലെടുത്ത് ഒന്നു മണത്തുനോക്കി നിലത്തേക്കെറിഞ്ഞു.
ഇന്ദ്രന്‍ മാലയെ അനാദരിച്ചതുകണ്ട് കുപിതനായ ദുര്‍വാസാവ് ഇങ്ങനെ ശപിച്ചു: മൂഢ ഞാന്‍ തന്ന ഈ മാലയെ അനാദരിച്ചതുകൊണ്ട് ദേവലോകത്തിന്റെ ഐശ്വര്യം നശിച്ചു പോകും. അന്നു മുതല്‍ ദേവലോകത്തിന്റെ ഐശ്വര്യം നശിച്ചു തുടങ്ങി. ചെടികളും വള്ളികളും കൂടി ക്ഷയിച്ചു പോയി. യാഗങ്ങള്‍ നടക്കാതെയായി. ദേവന്മാര്‍ക്ക് ജരാനരകള്‍ ബാധിച്ചു. ഈ ക്ഷീണാവസ്ഥ കണ്ട് അസുരന്മാര്‍ ദേവന്മാരെ എതിര്‍ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അസുരന്മാരുടെ ആക്രമണത്തില്‍ പെട്ട് ദേവന്മാര്‍ വിവശരായി.
ദേവന്മാര്‍ അഗ്‌നിദേവനെ മുന്‍ നിര്‍ത്തി കൊണ്ട് ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. ബ്രഹ്മാവ് അവരെ മഹാവിഷ്ണുവിന്റെ അടുത്തേയ്ക്ക് നയിച്ചു. എല്ലാവരും കൂടി വിഷ്ണുവിനെ സ്തുതിച്ചു. വിഷ്ണു പ്രത്യക്ഷനായി അവരോട് ഇങ്ങനെ അരുളി ചെയ്തു: അല്ലയോ ദേവഗണങ്ങളേ, നിങ്ങളുടെ തേജസിനെ ഞാന്‍ വര്‍ധിപ്പിക്കാം.ഞാന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുക. നിങ്ങള്‍ അസുരന്മാരോടു കൂടി പലവിധത്തിലുള്ള ഔഷധികളും കൊണ്ടുവന്ന് പാലാഴിയില്‍ ഇട്ട്, മഹാമേരു പര്‍വ്വതത്തെ കടക്കോലും, വാസുകിയെ കയറുമാക്കി അമൃതം കടഞ്ഞെടുക്കുക. സമുദ്രം കടയുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന അമൃതം പാനം ചെയ്താല്‍ നിങ്ങള്‍ ബലവാന്മാരും, മരണമില്ലാത്തവരും ആയിത്തീരും.
വിഷ്ണുവിന്റെ നിര്‍ദേശാനുസാരം ദേവന്മാര്‍ അസുരന്മാരോട് സന്ധിചെയ്ത് അമൃതത്തിനായി പ്രയത്‌നിച്ചു തുടങ്ങി. മന്ഥരപര്‍വ്വതത്തെ കടക്കോലും വാസുകിയെ കയറുമാക്കി വേഗത്തില്‍ സമുദ്രം കടഞ്ഞു തുടങ്ങി. മഥനം ഉല്‍ക്കടമായതോടു കൂടി വാസുകിയുടെ വായില്‍ നിന്നും കരാളമായ കാളകൂടവിഷം പുറത്തു ചാടി. (കാളകൂടവിഷം പാലാഴിയില്‍ നിന്നും ഉയര്‍ന്നു വന്നതാണെന്നും അഭിപ്രായഭേദമുണ്ട് ) കാളകൂടവിഷം വലിയ പുകയും അഗ്‌നിജ്വാലകളും നിറഞ്ഞ് ജലപ്പരപ്പില്‍ കാണപ്പെട്ടു. അതിതീഷ്ണ ഗന്ധം തട്ടിയിട്ട് ത്രിലോകങ്ങളും മയങ്ങിപ്പോയി. അസുരന്മാര്‍ ഓടി. ദേവന്മാര്‍ ഭയന്നു. വിഷ്ണു സ്വന്തം ഇന്ദ്രിയങ്ങളെ മൂടി. ലോകമാകെ ദഹിച്ചു നശിക്കുമെന്ന നില വന്നു കൂടി. ഇതുകണ്ട മഹേശ്വരന്‍ ഈരേഴു പതിനാലു ലോകത്തിന്റേയും രക്ഷയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങി. സാഹസികോഗ്രനായ രുദ്രമൂര്‍ത്തി ആ വിഷദ്രാവകം മുഴുവന്‍ വായ്ക്കകത്താക്കി. ഇതു കണ്ട് ഭയവിഹ്വലയായ പാര്‍വതി, ഉദരത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ ശിവകണ്ഠം ഞെക്കി മുറുക്കി പിടിച്ചു. വായില്‍ നിന്നും പുറത്തേയ്ക്ക് വരാതിരിക്കാന്‍ മഹാവിഷ്ണു വായ് പൊത്തി പിടിച്ചു. മേലോട്ടും കീഴോട്ടും ഗതിമുട്ടിയ വിഷം ശിവകണ്ഠത്തില്‍ നീലച്ഛായയായി പറ്റിപ്പിടിച്ചു. അങ്ങനെ പരമശിവന്‍ നീലകണ്ഠനായിത്തീര്‍ന്നു. വിഷത്തിന്റെ ആവി തട്ടിയ മഹാവിഷ്ണു നീലവര്‍ണ്ണനും, ശ്രീപാര്‍വതി കാളിയുമായി. ശ്രീപരമേശ്വരന്റെ ഈ അദ്ഭുത പ്രവര്‍ത്തി കണ്ട് ദേവദൈത്യമാനവര്‍ ശിവനെ പ്രകീര്‍ത്തിച്ചു കൊണ്ട് രാത്രി മുഴുവന്‍ ഉറങ്ങാതെയിരുന്നു. അതിനു ശേഷം കടച്ചില്‍ തുടര്‍ന്നപ്പോള്‍ പാലാഴിയില്‍ നിന്ന് അമൃത് ലഭിച്ചുവെന്നും അത് പാനം ചെയ്ത ദേവന്മാര്‍ ജനാനരമുക്തരായി ആരോഗ്യവും ഓജസ്സും വീണ്ടെടുത്തുവെന്നുമാണ് ഐതിഹ്യം.
സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.
പൂര്‍വികരുടെ ബലി പൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം.
ശിവരാത്രിയുടെ തലേനാള്‍ രാവിലെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തണം. വീട്ടുമുറ്റത്ത് ചാണകം മെഴുകി വൃത്തിയാക്കിയ സ്ഥലത്ത് നിലവിളക്ക് കൊളുത്തിവയ്ക്കുക. അതിനു മുമ്പില്‍ ഒരു നാക്കില വയ്ക്കുക. പൂവ് , അക്ഷതം (നെല്ലും ഉണക്കലരിയും), ചന്ദനം എന്നിവ കൈയില്‍ തൊഴുതുപിടിച്ച് ഓം പിതൃഭ്യോ നമ: എന്ന് എട്ട് പ്രാവശ്യം ജപിച്ച് ഇലയില്‍ സമര്‍പ്പിക്കണം. ഇത് ഏഴ് തവണ ആവര്‍ത്തിക്കുക. പിന്നെ വിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത് മൂന്ന് പ്രാവശ്യം നമസ്‌കരിച്ച് ഇലയും അക്ഷതവും ഒഴുക്കുള്ള ജലാശയത്തില്‍ കളയുക. പിന്നീടേ അന്ന പാനീയങ്ങള്‍ പാടുള്ളു.
ഉച്ചയ്ക്ക് മുമ്പായി ഓം നീലകണ്ഠായ നമ: എന്ന് 212 പ്രാവശ്യം ജപിക്കുക. നാലു മണിയാവുമ്പോള്‍ കുളിച്ച് ഓം ശശി ശേഖരായ നമ: എന്ന് 336 തവണ ജപിക്കുക. ഓം ശംഭുവേ നമ: എന്ന് 212 പ്രാവശ്യവും ജപിക്കുക. ഇത് രണ്ടും വടക്കോട്ട് നോക്കി സൂര്യസ്തമയത്തിനു മുമ്പ് ജപിക്കണം.
സന്ധ്യ കഴിഞ്ഞാല്‍ ഓം പാര്‍വ്വതി പ്രിയായേ െ്രെതലോക്യ നാഥായ ഹംഹം നമ:ശിവായ ഹ്രീം ശിവായൈ നമ: എന്ന് 108 പ്രാവശ്യവും ജപിക്കുക. പടിഞ്ഞാറോട്ട് തിരിഞ്ഞു വേണം ജപം. പിന്നീട് പഞ്ചാക്ഷര മന്ത്രം ജപിച്ച് ശരീരത്തില്‍ ഭസ്മം ധരിക്കുക.
പിറ്റേ ദിവസം ശിവരാത്രി ദിവസം ഉപവാസമായി ശിവരാത്രി വ്രതം അനുഷ്ഠിക്കുക. പിറ്റേന്ന് വിളക്കു വച്ച് ആദ്യ ദിവസത്തേതു പോലെ പ്രാര്‍ത്ഥിക്കുക. വ്രത പുണ്യം സമര്‍പ്പയാമി എന്ന് ജപിച്ച് പൂക്കള്‍ സമര്‍പ്പിക്കുക. പാല്‍ മൂന്ന് തവണ ഇലയിലേക്കൊഴിക്കുക. പിന്നെ ഇലയെടുത്ത് ഒഴുക്കുള്ള ജലാശയത്തിലേക്ക് കളയുക.
പരമശിവന്‍, പരമേശ്വരന്‍, മഹാദേവന്‍, മഹേശ്വരന്‍, സദാശിവന്‍, എന്നൊക്കെ കേള്‍ക്കുമ്പോള്‍ കഴുത്തില്‍ സര്‍പ്പ രാജാവായ വാസുകിയെയും, അരയില്‍ പുലിത്തോലുമായി, ദേഹം മുഴുവന്‍ രുദ്രാക്ഷവും ഭസ്മവും ധരിച്ച, ജടയും, തിങ്കള്‍ കലയും, ഗംഗയും ശിരസ്സില്‍ ചൂടിയ, ചന്ദ്രാര്‍ക്ക വൈശ്വാനരന്മാര്‍ മൂന്നു നയനങ്ങള്‍ ആയ, ഡമരുവും കൊമ്പും കുഴലും മാനും മഴുവും ത്രിശൂലവും കൈകളില്‍ ഏന്തി, നന്ദീ ഗൌരീ ഗണേശ സ്‌കന്ദ സമേതനായ കൈലാസ വാസിയായ ഒരു ഈശ്വര രൂപമാണ് എല്ലാവരുടെയും മനസ്സില്‍ തെളിയുക. മാത്രമല്ല, ജഗത്ഗുരു ശ്രീ ശങ്കരാചാര്യര്‍, ഭഗവാന്‍ ശ്രീ നാരായണ ഗുരു മുതലായ പരബ്രഹ്മസ്വരൂപികളായ ഗുരുക്കന്മാരുടെ മിക്കവാറും എല്ലാ കൃതികളിലും ഈ രൂപം സര്‍വഥാ നിറഞ്ഞു നില്‍ക്കുന്നു.
മനസ്, ബുദ്ധി, ബോധം എന്നിവയെ നമ്മുടെ ഗുരുക്കന്മാര്‍ യഥാക്രമം ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ നാമങ്ങളിലും രൂപങ്ങളിലും സൂചിപ്പിരിക്കുന്നു. മനസ്സിനും ബുദ്ധിക്കും, എങ്ങും നിറഞ്ഞു നില്‍ക്കുന്ന ആത്മാവ് അഥവാ ബോധം ഉണ്ട് എന്ന് ഒരു പക്ഷെ മനസ്സിലാക്കാന്‍ കഴിയുമെങ്കിലും ആ അനന്ദബോധത്തിന്റെ ആദിയോ അന്തമോ കണ്ടെത്തുവാന്‍ ഒരിക്കലും സാധ്യമല്ല. ബ്രഹ്മാവ് ഹംസമായും വിഷ്ണു വരാഹം അഥവാ പന്നിയായും യുഗങ്ങളോളം സഞ്ചരിച്ചിട്ടും പരമശിവന്റെ ആദിയും അന്തവും കണ്ടു പിടിക്കാനായില്ല എന്ന് പറയുന്നതിന്റെ സാരം ഇതാണ്. ശിവന്‍ എന്ന വാക്കിനു മംഗളകാരി എന്നാണ് അര്‍ഥം പരമ ശിവന്‍ എന്നാല്‍ പരമമായ മംഗളത്തെ അഥവാ മോക്ഷത്തെ പ്രദാനം ചെയ്യുന്നവന്‍ എന്നും, പരമേശ്വരന്‍ എന്ന് പറഞ്ഞാല്‍ എല്ലാ ദേവന്മാരുടെയും ഈശ്വരന്‍മാരുടെയും ഈശ്വരന്‍. അഥവാ മഹേശ്വരന്‍. അതായത് മഹാദേവന്‍..
മഹാശിവരാത്രി എന്ന പവിത്ര മുഹൂര്‍ത്തം; പാലാഴി മഥനം എന്ന കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനാല്‍ എന്താണ് സത്യത്തില്‍ ഈ പാലാഴി മഥനം എന്ന് ഹൈന്ദവ ധര്‍മ്മം അനുഷ്ടിക്കുന്നവര്‍ ഏവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ പാലാഴി മഥനം എന്ന് പറയുന്നത് ഒരു ചരിത്ര സംഭവമോ; ഐതിഹ്യമോ വെറും കഥയോ ആണ് എന്ന് കരുതുന്നവര്‍ വെറും ബുദ്ധിഹീനരാണ്. കാരണം ഓരോ മനുഷ്യ മനസ്സിലും അത്യാവശ്യം നടന്നിരിക്കേണ്ട ഒന്നാണ് ഈ പാലാഴി മഥനം.
മനസ്സിനെ തന്നെയാണ് ഇവിടെ പാലാഴി എന്ന് പറയുന്നത്. മനുഷ്യനിലെ ദുര്‍ഗ്ഗുണങ്ങള്‍ അസുരന്മാരും സദ്ഗുണങ്ങള്‍ ദേവന്മാരും ആകുന്നു. ആദ്യമായി ഇവരെ തിരിച്ചറിഞ്ഞ് ഇരു ചേരികളിലായി നിര്‍ത്തണം. അതിനു ശേഷം നമ്മിലെ അഹങ്കാരമാകുന്ന സര്‍പ്പത്തെ അഥവാ വാസുകിയെ ഉപയോഗിച്ച്. ശ്രദ്ധയാകുന്ന മന്ഥര പര്‍വതത്തെ കട കോലാക്കി മനസ്സാകുന്ന പാലാഴിയെ കടയണം, അഥവാ പ്രപഞ്ച സത്യത്തെ കുറിച്ച് മനനം ചെയ്യണം. ഇങ്ങനെയുള്ള മഥനം അഥവാ മനനം തുടരുമ്പോള്‍ ഒരു പക്ഷെ ശ്രദ്ധ മനസ്സില്‍ താഴ്ന്നു പോയി, അഥവാ മറ്റു ചിന്തകളില്‍ ലയിച്ചു പോയെന്നു വരാം. അങ്ങിനെ വന്നാല്‍ ബുദ്ധിയെ, അഥവാ വിഷ്ണുവിനെ കൂര്‍മ്മമാക്കി ശ്രദ്ധയെ വീണ്ടും ഉയര്ത്തിയെടുക്കണം, പാലാഴി മഥനം തുടരണം. അങ്ങിനെ തുടര്‍ന്നാല്‍ ആദ്യം മനുഷ്യന് സ്വന്തം തിന്മകളെ തിരിച്ചറിയുവാനും അവയെ ത്യജിക്കുവാനും കഴിയും. അത് തന്നെയാണ് കാളകൂട വിഷം. ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷമുള്ള ജീവി മനുഷ്യന്‍ ആണ് എന്നതില്‍ ഒരു സംശയവും വേണ്ട; പക്ഷെ ആ വിഷം മനസ്സില്‍ ആണെന്ന് മാത്രം. അതിനെ സ്വയം നമ്മില്‍ ബോധസ്വരൂപനായി കുടി കൊള്ളുന്ന ഭഗവാന്‍ സ്വീകരിക്കുന്നു. പകരം നമുക്ക് അഥവാ നമ്മിലെ ആത്മീയ ചിന്തകള്‍ക്ക് അമൃത് എന്ന അമരത്വം നല്‍കി അനുഗ്രഹിക്കുന്നു.
സാധാരണയായി കുംഭമാസത്തില്‍ തിരുവോണം നാളില്‍, അമാവാസി ദിവസം ആണ് ശിവരാത്രി ആയി ആഘോഷിക്കുന്നത്. ചന്ദ്രന്‍ എന്ന ഗ്രഹത്തിന് ഭൂമിയിലെ ജീവികളുടെ മനസ്സിലും ശരീരത്തിലും സ്വാധീനം ചെലുത്തുവാന്‍ കഴിയും എന്നത് ശാസ്ത്രം തന്നെ അംഗീകരിച്ചിരിക്കുന്നു. മാനസിക രോഗം ഉള്ളവര്‍ക്ക് വാവ് ദിവസം ചില പ്രത്യേക സ്വഭാവ വിശേഷങ്ങള്‍ ഉള്ളതായും; കൂടാതെ മനുഷ്യരിലും മൃഗങ്ങളിലും വാവ് ദിവസം കാമാസക്തി കൂടുതല്‍ ഉള്ളതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതായത് മനുഷ്യനെ അവന്റെ വികാരങ്ങള്‍ കീഴടക്കുന്ന ദിവസം ആണ് ചുരുക്കി പറഞ്ഞാല്‍ വാവ് ദിവസങ്ങള്‍..
പക്ഷെ ശിവരാത്രി വ്രതം എടുക്കുന്ന ഭക്തര്‍ ഈ പ്രത്യേക ദിവസം മനസ്സിനെ നിയന്ത്രിക്കാന്‍ പഠിക്കുന്നു. ഭക്ഷണം കഴിക്കാതെ; വെറും കരിക്കിന്‍ വെള്ളം മാത്രം പാനം ചെയ്ത്, ഓം നമ:ശിവായ മന്ത്രം ജപിച്ച് പകല്‍ മുഴുവന്‍ കഴിച്ചു കൂട്ടുന്നു. ശേഷം രാത്രി മുഴുവന്‍ ഉറങ്ങാതെ ഓം നമ:ശിവായ മാത്രം ജപിച്ചിരുന്ന് നിദ്രയെയും ജയിക്കുന്നു. അങ്ങിനെ മനുഷ്യനെ വികാരങ്ങള്‍ കീഴ്‌പ്പെടുത്തുന്ന ആ പ്രത്യേക ദിവസം; ആ വികാരങ്ങളെ കീഴ്‌പ്പെടുത്താന്‍ പഠിക്കുന്ന മനുഷ്യന്‍ അജയ്യനായി തീരുന്നു. അവനെ കീഴ്‌പ്പെടുത്താന്‍ പിന്നെ പ്രകൃതി ശക്തികള്‍ക്കു പോലും സാധ്യമല്ല. അവന്‍ തന്നിലും ഒപ്പം പ്രപഞ്ചം മുഴുവനും നിറഞ്ഞു നില്‍ക്കുന്ന ബോധസ്വരൂപനായ ഈശ്വരനെ ദര്‍ശിച്ച് ദേവന്മാര്‍ക്ക് പോലും അപ്രാപ്യമായ മോക്ഷം നേടി ഈശ്വരസ്വരൂപനായി ഭവിക്കുന്നു.
മഹാശിവരാത്രി
കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തര്‍ക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകള്‍ ശിവന് അര്‍പ്പിക്കുന്നതും ഉപവാസമനുഷ്ഠിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങള്‍. ശിവലിംഗങ്ങളെ പാലും തേനുംകൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്.

ശിവരാത്രി മാഹാത്മ്യം

ശിവന്റെ അംശമായ ദുര്‍വാസാവ് ഒരിക്കല്‍ വനത്തില്‍ കൂടി സഞ്ചരിച്ചു കൊണ്ടിരുന്ന അവസരത്തില്‍ മേനക എന്ന അപ്‌സരസിന്റെ കൈയില്‍ കല്പക വൃക്ഷത്തിന്റെ പുഷ്പങ്ങള്‍ കൊണ്ട് കോര്‍ത്ത ഒരു ദിവ്യ മാല കണ്ടു. ആ മാലയുടെ പരിമളം കാട് മുഴുവന്‍ വ്യാപിച്ചു. ദുര്‍വാസാവ് അവരുടെ അടുക്കല്‍ ചെന്ന് ആ മാല അപേക്ഷിച്ചു. മേനക വിനയപൂര്‍വ്വം അദ്ദേഹത്തെ നമസ്‌കരിച്ച് മാല സംഭാവന ചെയ്തു.
ആ മാലയുമായി ദുര്‍വ്വാസാവ് ദേവലോകത്തെത്തി. ഇന്ദ്രന്‍ ഐരാവതത്തിന്റെ മുകളില്‍ കയറി ദേവകളോടു കൂടി വരുന്നത് കണ്ട ദുര്‍വ്വാസാവ് പൂന്തേന്‍ നുകര്‍ന്ന് മദം പൂണ്ട കരിവണ്ടുകളോടു കൂടിയ ആ പൂമാല തന്റെ ശിരസില്‍ നിന്നെടുത്ത് ദേവരാജാവിന് സമ്മാനിച്ചു. ഇന്ദ്രനാകട്ടെ ആ മാലയെടുത്ത് ഐരാവതത്തിന്റെ മസ്തകത്തില്‍ വെച്ചു. മദയാന മാലയുടെ സൌരഭ്യം കൊണ്ട് ആകൃഷ്ടനായി അതിന്റെ തുമ്പികൈയിലെടുത്ത് ഒന്നു മണത്തുനോക്കി നിലത്തേക്കെറിഞ്ഞു.
ഇന്ദ്രന്‍ മാലയെ അനാദരിച്ചതുകണ്ട് കുപിതനായ ദുര്‍വാസാവ് ഇങ്ങനെ ശപിച്ചു: മൂഢ ഞാന്‍ തന്ന ഈ മാലയെ അനാദരിച്ചതുകൊണ്ട് ദേവലോകത്തിന്റെ ഐശ്വര്യം നശിച്ചു പോകും. അന്നു മുതല്‍ ദേവലോകത്തിന്റെ ഐശ്വര്യം നശിച്ചു തുടങ്ങി. ചെടികളും വള്ളികളും കൂടി ക്ഷയിച്ചു പോയി. യാഗങ്ങള്‍ നടക്കാതെയായി. ദേവന്മാര്‍ക്ക് ജരാനരകള്‍ ബാധിച്ചു. ഈ ക്ഷീണാവസ്ഥ കണ്ട് അസുരന്മാര്‍ ദേവന്മാരെ എതിര്‍ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അസുരന്മാരുടെ ആക്രമണത്തില്‍ പെട്ട് ദേവന്മാര്‍ വിവശരായി.
ദേവന്മാര്‍ അഗ്‌നിദേവനെ മുന്‍ നിര്‍ത്തി കൊണ്ട് ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. ബ്രഹ്മാവ് അവരെ മഹാവിഷ്ണുവിന്റെ അടുത്തേയ്ക്ക് നയിച്ചു. എല്ലാവരും കൂടി വിഷ്ണുവിനെ സ്തുതിച്ചു. വിഷ്ണു പ്രത്യക്ഷനായി അവരോട് ഇങ്ങനെ അരുളി ചെയ്തു: അല്ലയോ ദേവഗണങ്ങളേ, നിങ്ങളുടെ തേജസിനെ ഞാന്‍ വര്‍ധിപ്പിക്കാം.ഞാന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുക. നിങ്ങള്‍ അസുരന്മാരോടു കൂടി പലവിധത്തിലുള്ള ഔഷധികളും കൊണ്ടുവന്ന് പാലാഴിയില്‍ ഇട്ട്, മഹാമേരു പര്‍വ്വതത്തെ കടക്കോലും, വാസുകിയെ കയറുമാക്കി അമൃതം കടഞ്ഞെടുക്കുക. സമുദ്രം കടയുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന അമൃതം പാനം ചെയ്താല്‍ നിങ്ങള്‍ ബലവാന്മാരും, മരണമില്ലാത്തവരും ആയിത്തീരും.
വിഷ്ണുവിന്റെ നിര്‍ദേശാനുസാരം ദേവന്മാര്‍ അസുരന്മാരോട് സന്ധിചെയ്ത് അമൃതത്തിനായി പ്രയത്‌നിച്ചു തുടങ്ങി. മന്ഥരപര്‍വ്വതത്തെ കടക്കോലും വാസുകിയെ കയറുമാക്കി വേഗത്തില്‍ സമുദ്രം കടഞ്ഞു തുടങ്ങി. മഥനം ഉല്‍ക്കടമായതോടു കൂടി വാസുകിയുടെ വായില്‍ നിന്നും കരാളമായ കാളകൂടവിഷം പുറത്തു ചാടി. (കാളകൂടവിഷം പാലാഴിയില്‍ നിന്നും ഉയര്‍ന്നു വന്നതാണെന്നും അഭിപ്രായഭേദമുണ്ട് ) കാളകൂടവിഷം വലിയ പുകയും അഗ്‌നിജ്വാലകളും നിറഞ്ഞ് ജലപ്പരപ്പില്‍ കാണപ്പെട്ടു. അതിതീഷ്ണ ഗന്ധം തട്ടിയിട്ട് ത്രിലോകങ്ങളും മയങ്ങിപ്പോയി. അസുരന്മാര്‍ ഓടി. ദേവന്മാര്‍ ഭയന്നു. വിഷ്ണു സ്വന്തം ഇന്ദ്രിയങ്ങളെ മൂടി. ലോകമാകെ ദഹിച്ചു നശിക്കുമെന്ന നില വന്നു കൂടി. ഇതുകണ്ട മഹേശ്വരന്‍ ഈരേഴു പതിനാലു ലോകത്തിന്റേയും രക്ഷയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങി. സാഹസികോഗ്രനായ രുദ്രമൂര്‍ത്തി ആ വിഷദ്രാവകം മുഴുവന്‍ വായ്ക്കകത്താക്കി. ഇതു കണ്ട് ഭയവിഹ്വലയായ പാര്‍വതി, ഉദരത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ ശിവകണ്ഠം ഞെക്കി മുറുക്കി പിടിച്ചു. വായില്‍ നിന്നും പുറത്തേയ്ക്ക് വരാതിരിക്കാന്‍ മഹാവിഷ്ണു വായ് പൊത്തി പിടിച്ചു. മേലോട്ടും കീഴോട്ടും ഗതിമുട്ടിയ വിഷം ശിവകണ്ഠത്തില്‍ നീലച്ഛായയായി പറ്റിപ്പിടിച്ചു. അങ്ങനെ പരമശിവന്‍ നീലകണ്ഠനായിത്തീര്‍ന്നു. വിഷത്തിന്റെ ആവി തട്ടിയ മഹാവിഷ്ണു നീലവര്‍ണ്ണനും, ശ്രീപാര്‍വതി കാളിയുമായി. ശ്രീപരമേശ്വരന്റെ ഈ അദ്ഭുത പ്രവര്‍ത്തി കണ്ട് ദേവദൈത്യമാനവര്‍ ശിവനെ പ്രകീര്‍ത്തിച്ചു കൊണ്ട് രാത്രി മുഴുവന്‍ ഉറങ്ങാതെയിരുന്നു. അതിനു ശേഷം കടച്ചില്‍ തുടര്‍ന്നപ്പോള്‍ പാലാഴിയില്‍ നിന്ന് അമൃത് ലഭിച്ചുവെന്നും അത് പാനം ചെയ്ത ദേവന്മാര്‍ ജനാനരമുക്തരായി ആരോഗ്യവും ഓജസ്സും വീണ്ടെടുത്തുവെന്നുമാണ് ഐതിഹ്യം.
സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.
പൂര്‍വികരുടെ ബലി പൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തണം.
ശിവരാത്രിയുടെ തലേനാള്‍ രാവിലെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തണം. വീട്ടുമുറ്റത്ത് ചാണകം മെഴുകി വൃത്തിയാക്കിയ സ്ഥലത്ത് നിലവിളക്ക് കൊളുത്തിവയ്ക്കുക. അതിനു മുമ്പില്‍ ഒരു നാക്കില വയ്ക്കുക. പൂവ് , അക്ഷതം (നെല്ലും ഉണക്കലരിയും), ചന്ദനം എന്നിവ കൈയില്‍ തൊഴുതുപിടിച്ച് ഓം പിതൃഭ്യോ നമ: എന്ന് എട്ട് പ്രാവശ്യം ജപിച്ച് ഇലയില്‍ സമര്‍പ്പിക്കണം. ഇത് ഏഴ് തവണ ആവര്‍ത്തിക്കുക. പിന്നെ വിളക്കിനെ മൂന്ന് പ്രദക്ഷിണം ചെയ്ത് മൂന്ന് പ്രാവശ്യം നമസ്‌കരിച്ച് ഇലയും അക്ഷതവും ഒഴുക്കുള്ള ജലാശയത്തില്‍ കളയുക. പിന്നീടേ അന്ന പാനീയങ്ങള്‍ പാടുള്ളു.
ഉച്ചയ്ക്ക് മുമ്പായി ഓം നീലകണ്ഠായ നമ: എന്ന് 212 പ്രാവശ്യം ജപിക്കുക. നാലു മണിയാവുമ്പോള്‍ കുളിച്ച് ഓം ശശി ശേഖരായ നമ: എന്ന് 336 തവണ ജപിക്കുക. ഓം ശംഭുവേ നമ: എന്ന് 212 പ്രാവശ്യവും ജപിക്കുക. ഇത് രണ്ടും വടക്കോട്ട് നോക്കി സൂര്യസ്തമയത്തിനു മുമ്പ് ജപിക്കണം.
സന്ധ്യ കഴിഞ്ഞാല്‍ ഓം പാര്‍വ്വതി പ്രിയായേ െ്രെതലോക്യ നാഥായ ഹംഹം നമ:ശിവായ ഹ്രീം ശിവായൈ നമ: എന്ന് 108 പ്രാവശ്യവും ജപിക്കുക. പടിഞ്ഞാറോട്ട് തിരിഞ്ഞു വേണം ജപം. പിന്നീട് പഞ്ചാക്ഷര മന്ത്രം ജപിച്ച് ശരീരത്തില്‍ ഭസ്മം ധരിക്കുക.
പിറ്റേ ദിവസം ശിവരാത്രി ദിവസം ഉപവാസമായി ശിവരാത്രി വ്രതം അനുഷ്ഠിക്കുക. പിറ്റേന്ന് വിളക്കു വച്ച് ആദ്യ ദിവസത്തേതു പോലെ പ്രാര്‍ത്ഥിക്കുക. വ്രത പുണ്യം സമര്‍പ്പയാമി എന്ന് ജപിച്ച് പൂക്കള്‍ സമര്‍പ്പിക്കുക. പാല്‍ മൂന്ന് തവണ ഇലയിലേക്കൊഴിക്കുക. പിന്നെ ഇലയെടുത്ത് ഒഴുക്കുള്ള ജലാശയത്തിലേക്ക് കളയുക.
പരമശിവന്‍, പരമേശ്വരന്‍, മഹാദേവന്‍, മഹേശ്വരന്‍, സദാശിവന്‍, എന്നൊക്കെ കേള്‍ക്കുമ്പോള്‍ കഴുത്തില്‍ സര്‍പ്പ രാജാവായ വാസുകിയെയും, അരയില്‍ പുലിത്തോലുമായി, ദേഹം മുഴുവന്‍ രുദ്രാക്ഷവും ഭസ്മവും ധരിച്ച, ജടയും, തിങ്കള്‍ കലയും, ഗംഗയും ശിരസ്സില്‍ ചൂടിയ, ചന്ദ്രാര്‍ക്ക വൈശ്വാനരന്മാര്‍ മൂന്നു നയനങ്ങള്‍ ആയ, ഡമരുവും കൊമ്പും കുഴലും മാനും മഴുവും ത്രിശൂലവും കൈകളില്‍ ഏന്തി, നന്ദീ ഗൌരീ ഗണേശ സ്‌കന്ദ സമേതനായ കൈലാസ വാസിയായ ഒരു ഈശ്വര രൂപമാണ് എല്ലാവരുടെയും മനസ്സില്‍ തെളിയുക. മാത്രമല്ല, ജഗത്ഗുരു ശ്രീ ശങ്കരാചാര്യര്‍, ഭഗവാന്‍ ശ്രീ നാരായണ ഗുരു മുതലായ പരബ്രഹ്മസ്വരൂപികളായ ഗുരുക്കന്മാരുടെ മിക്കവാറും എല്ലാ കൃതികളിലും ഈ രൂപം സര്‍വഥാ നിറഞ്ഞു നില്‍ക്കുന്നു.
മനസ്, ബുദ്ധി, ബോധം എന്നിവയെ നമ്മുടെ ഗുരുക്കന്മാര്‍ യഥാക്രമം ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ നാമങ്ങളിലും രൂപങ്ങളിലും സൂചിപ്പിരിക്കുന്നു. മനസ്സിനും ബുദ്ധിക്കും, എങ്ങും നിറഞ്ഞു നില്‍ക്കുന്ന ആത്മാവ് അഥവാ ബോധം ഉണ്ട് എന്ന് ഒരു പക്ഷെ മനസ്സിലാക്കാന്‍ കഴിയുമെങ്കിലും ആ അനന്ദബോധത്തിന്റെ ആദിയോ അന്തമോ കണ്ടെത്തുവാന്‍ ഒരിക്കലും സാധ്യമല്ല. ബ്രഹ്മാവ് ഹംസമായും വിഷ്ണു വരാഹം അഥവാ പന്നിയായും യുഗങ്ങളോളം സഞ്ചരിച്ചിട്ടും പരമശിവന്റെ ആദിയും അന്തവും കണ്ടു പിടിക്കാനായില്ല എന്ന് പറയുന്നതിന്റെ സാരം ഇതാണ്. ശിവന്‍ എന്ന വാക്കിനു മംഗളകാരി എന്നാണ് അര്‍ഥം പരമ ശിവന്‍ എന്നാല്‍ പരമമായ മംഗളത്തെ അഥവാ മോക്ഷത്തെ പ്രദാനം ചെയ്യുന്നവന്‍ എന്നും, പരമേശ്വരന്‍ എന്ന് പറഞ്ഞാല്‍ എല്ലാ ദേവന്മാരുടെയും ഈശ്വരന്‍മാരുടെയും ഈശ്വരന്‍. അഥവാ മഹേശ്വരന്‍. അതായത് മഹാദേവന്‍..
മഹാശിവരാത്രി എന്ന പവിത്ര മുഹൂര്‍ത്തം; പാലാഴി മഥനം എന്ന കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനാല്‍ എന്താണ് സത്യത്തില്‍ ഈ പാലാഴി മഥനം എന്ന് ഹൈന്ദവ ധര്‍മ്മം അനുഷ്ടിക്കുന്നവര്‍ ഏവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷെ പാലാഴി മഥനം എന്ന് പറയുന്നത് ഒരു ചരിത്ര സംഭവമോ; ഐതിഹ്യമോ വെറും കഥയോ ആണ് എന്ന് കരുതുന്നവര്‍ വെറും ബുദ്ധിഹീനരാണ്. കാരണം ഓരോ മനുഷ്യ മനസ്സിലും അത്യാവശ്യം നടന്നിരിക്കേണ്ട ഒന്നാണ് ഈ പാലാഴി മഥനം.
മനസ്സിനെ തന്നെയാണ് ഇവിടെ പാലാഴി എന്ന് പറയുന്നത്. മനുഷ്യനിലെ ദുര്‍ഗ്ഗുണങ്ങള്‍ അസുരന്മാരും സദ്ഗുണങ്ങള്‍ ദേവന്മാരും ആകുന്നു. ആദ്യമായി ഇവരെ തിരിച്ചറിഞ്ഞ് ഇരു ചേരികളിലായി നിര്‍ത്തണം. അതിനു ശേഷം നമ്മിലെ അഹങ്കാരമാകുന്ന സര്‍പ്പത്തെ അഥവാ വാസുകിയെ ഉപയോഗിച്ച്. ശ്രദ്ധയാകുന്ന മന്ഥര പര്‍വതത്തെ കട കോലാക്കി മനസ്സാകുന്ന പാലാഴിയെ കടയണം, അഥവാ പ്രപഞ്ച സത്യത്തെ കുറിച്ച് മനനം ചെയ്യണം. ഇങ്ങനെയുള്ള മഥനം അഥവാ മനനം തുടരുമ്പോള്‍ ഒരു പക്ഷെ ശ്രദ്ധ മനസ്സില്‍ താഴ്ന്നു പോയി, അഥവാ മറ്റു ചിന്തകളില്‍ ലയിച്ചു പോയെന്നു വരാം. അങ്ങിനെ വന്നാല്‍ ബുദ്ധിയെ, അഥവാ വിഷ്ണുവിനെ കൂര്‍മ്മമാക്കി ശ്രദ്ധയെ വീണ്ടും ഉയര്ത്തിയെടുക്കണം, പാലാഴി മഥനം തുടരണം. അങ്ങിനെ തുടര്‍ന്നാല്‍ ആദ്യം മനുഷ്യന് സ്വന്തം തിന്മകളെ തിരിച്ചറിയുവാനും അവയെ ത്യജിക്കുവാനും കഴിയും. അത് തന്നെയാണ് കാളകൂട വിഷം. ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷമുള്ള ജീവി മനുഷ്യന്‍ ആണ് എന്നതില്‍ ഒരു സംശയവും വേണ്ട; പക്ഷെ ആ വിഷം മനസ്സില്‍ ആണെന്ന് മാത്രം. അതിനെ സ്വയം നമ്മില്‍ ബോധസ്വരൂപനായി കുടി കൊള്ളുന്ന ഭഗവാന്‍ സ്വീകരിക്കുന്നു. പകരം നമുക്ക് അഥവാ നമ്മിലെ ആത്മീയ ചിന്തകള്‍ക്ക് അമൃത് എന്ന അമരത്വം നല്‍കി അനുഗ്രഹിക്കുന്നു.
സാധാരണയായി കുംഭമാസത്തില്‍ തിരുവോണം നാളില്‍, അമാവാസി ദിവസം ആണ് ശിവരാത്രി ആയി ആഘോഷിക്കുന്നത്. ചന്ദ്രന്‍ എന്ന ഗ്രഹത്തിന് ഭൂമിയിലെ ജീവികളുടെ മനസ്സിലും ശരീരത്തിലും സ്വാധീനം ചെലുത്തുവാന്‍ കഴിയും എന്നത് ശാസ്ത്രം തന്നെ അംഗീകരിച്ചിരിക്കുന്നു. മാനസിക രോഗം ഉള്ളവര്‍ക്ക് വാവ് ദിവസം ചില പ്രത്യേക സ്വഭാവ വിശേഷങ്ങള്‍ ഉള്ളതായും; കൂടാതെ മനുഷ്യരിലും മൃഗങ്ങളിലും വാവ് ദിവസം കാമാസക്തി കൂടുതല്‍ ഉള്ളതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതായത് മനുഷ്യനെ അവന്റെ വികാരങ്ങള്‍ കീഴടക്കുന്ന ദിവസം ആണ് ചുരുക്കി പറഞ്ഞാല്‍ വാവ് ദിവസങ്ങള്‍..
പക്ഷെ ശിവരാത്രി വ്രതം എടുക്കുന്ന ഭക്തര്‍ ഈ പ്രത്യേക ദിവസം മനസ്സിനെ നിയന്ത്രിക്കാന്‍ പഠിക്കുന്നു. ഭക്ഷണം കഴിക്കാതെ; വെറും കരിക്കിന്‍ വെള്ളം മാത്രം പാനം ചെയ്ത്, ഓം നമ:ശിവായ മന്ത്രം ജപിച്ച് പകല്‍ മുഴുവന്‍ കഴിച്ചു കൂട്ടുന്നു. ശേഷം രാത്രി മുഴുവന്‍ ഉറങ്ങാതെ ഓം നമ:ശിവായ മാത്രം ജപിച്ചിരുന്ന് നിദ്രയെയും ജയിക്കുന്നു. അങ്ങിനെ മനുഷ്യനെ വികാരങ്ങള്‍ കീഴ്‌പ്പെടുത്തുന്ന ആ പ്രത്യേക ദിവസം; ആ വികാരങ്ങളെ കീഴ്‌പ്പെടുത്താന്‍ പഠിക്കുന്ന മനുഷ്യന്‍ അജയ്യനായി തീരുന്നു. അവനെ കീഴ്‌പ്പെടുത്താന്‍ പിന്നെ പ്രകൃതി ശക്തികള്‍ക്കു പോലും സാധ്യമല്ല. അവന്‍ തന്നിലും ഒപ്പം പ്രപഞ്ചം മുഴുവനും നിറഞ്ഞു നില്‍ക്കുന്ന ബോധസ്വരൂപനായ ഈശ്വരനെ ദര്‍ശിച്ച് ദേവന്മാര്‍ക്ക് പോലും അപ്രാപ്യമായ മോക്ഷം നേടി ഈശ്വരസ്

19/02/2014

പുരാണഗ്രന്ഥമായ രാമായണത്തിലെ ശ്രീരാമനും സീതയും വനവാസക്കാലത്ത് ജീവിച്ചിരുന്ന ഗുഹ തങ്ങള്‍ കണ്ടെത്തി എന്നാണ് പുരാവസ്തു വകുപ്പ് ഇപ്പോള്‍ അവകാശപ്പെടുന്നത്. ഛത്തീസ്ഗഡിലെ കോര്‍ബയിലാണ് വനവാസക്കാലത്ത് അവര്‍ കഴിച്ചുകൂട്ടിയിരുന്നത് .സി എന്‍ എന്‍ - ഐ ബി എന്നാണ് പുരാവസ്തു വകുപ്പ് ശ്രീരാമനും സീതയും ജീവിച്ച ഗുഹ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്. ഗുഹയ്ക്കടുത്തുള്ള ശ്രീരാമന്റെ ക്ഷേത്രത്തിന് സമീപത്തായി സീതയുടെ കാല്‍പാടുകളും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. സത്യയുഗത്തിലാണത്രെ ഈ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. ത്രേതായുഗത്തില്‍ ജീവിച്ചു എന്ന് കരുതപ്പെടുന്ന സീതയുടെ കാല്‍പ്പാടുകളാണ് അതിന് മുന്‍പത്തെ യുഗത്തില്‍ നിര്‍മിച്ച ക്ഷേത്രത്തില്‍ കാണുന്നത്.

കോര്‍ബ ഗുഹകളിലൊന്നില്‍നിന്നും ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. വനവാസക്കാലത്ത് രാമലക്ഷ്മണന്മാര്‍ സീതയോടൊരുമിച്ച് കോര്‍ബ ഗുഹകളിലെത്തി എന്നാണ് പറയപ്പെടുന്നത്. ശ്രീരാമനും സീതയും ലക്ഷ്മണനും മറ്റും സാങ്കല്‍പിക കഥാപാത്രങ്ങളാണ് എന്നും അല്ല, ജീവിച്ചിരുന്നവരാണ് എന്നും വാദങ്ങളുണ്ട്. ബാബറി മസ്ജിദ് കേസിലെ വിധിപ്രസ്താവത്തില്‍ ശ്രീരാമന്‍ ജനിച്ചത് അയോധ്യയിലാണ് എന്ന് അലഹാബാദ് ഹൈക്കോടതി പ്രസ്താവിച്ചിരുന്നു. ഇന്ത്യയിലെ പല സ്ഥലങ്ങളിലും വനവാസക്കാലത്ത് ശ്രീരാമനും സീതയും ലക്ഷ്മണനും സന്ദര്‍ശിച്ചതായി പറയപ്പെടുന്നുണ്ട്.

ആന്ധ്രപ്രദേശിലെ പ്രശസ്തമായ ലേപാക്ഷി ക്ഷേത്രം ഈ കഥയുമായി ബന്ധമുള്ളതാണ്. വയനാട്ടിലെ ജഡായുപ്പാറ, എടക്കല്‍ ഗുഹകളും ശ്രീരാമനും സീതയും ലക്ഷ്മണനും സന്ദര്‍ശിച്ചതായി പറയപ്പെടുന്നുണ്ട്.

Address

Thodupuzha
685584

Website

Alerts

Be the first to know and let us send you an email when Sreekrishna Swami temple Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share