26/11/2020
കൈപ്പിള്ളിക്കാവിൽ ക്ഷേത്ര പ്രവേശനത്തിന് വിലക്ക്
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
പെരിയാമ്പ്ര കൈപ്പിള്ളിക്കാവിൽ നിലവിലെ കൈപ്പിള്ളിക്കാവ് ശ്രീദുർഗ്ഗാ ദേവീ ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റിക്കാർക്കും അംഗങ്ങൾക്കും മറ്റ് ഭക്തജനങ്ങൾക്കും വിലക്ക്.
നിലവിൽ ക്ഷേത്രം നിൽക്കുന്ന ക്ഷേത്രത്തിന്റെ വസ്തുവകകൾ വർഷങ്ങളായി കൈവശം വച്ചനുഭവിക്കുന്ന രാമകൃഷ്ണൻ നായർ കുളങ്ങര, ശശിധരൻ നായർ കുളങ്ങര, തങ്കമ്മ കുളങ്ങര എന്നീ സ്വകാര്യ വ്യക്തികൾ നൽകിയ പരാതിയിലാണ് തൊടുപുഴ മുൻസിഫ് കോടതി ഉത്തരവിട്ടത്. പരാതിക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ ഉള്ളടക്കത്തിലെ പ്രസക്ത ഭാഗങ്ങൾ ചുവടെ:
1. നാരായണൻ നായർ കുളങ്ങര എന്നയാളാണ് കൈപ്പിള്ളിക്കാവ് സ്ഥാപിച്ചത്.
2. അദേഹത്തിന്റെ പേരിലാണ് കാവ് നിൽക്കുന്ന സ്ഥലം ഉള്ളത് അതുകൊണ്ട് അതിന്റെ അവകാശം കുളങ്ങരക്കാർക്ക് മാത്രമാണ്.
3 കൈപ്പിള്ളിക്കാവ് കുളങ്ങര കുടുംബക്കാരുടെ മാത്രം സ്വകാര്യ കുടുംബ ക്ഷേത്രമാണ്.
4. നാരായണൻ നായരുടെ കാലശേഷം അദേഹത്തിന്റെ മക്കളായ രാമകൃഷ്ണൻ നായർ, ശശിധരൻ നായർ, തങ്കമ്മ എന്നിവർക്കാണ് അവകാശം.
5. ക്ഷേത്രം സ്ഥാപിച്ചതും 2002 ൽ പുനർനിർമ്മിച്ചതും കുളങ്ങരക്കാരാണ്.
6. അന്നുമുതൽ കാവിന്റെ മുഴുവൻ നടത്തിപ്പും കുളങ്ങര രാമകൃഷ്ണൻ നായരും മറ്റ് സഹോദരങ്ങളുമാണ് നടത്തിവരുന്നത്.
7. ക്ഷേത്രം ശാന്തിയായ നീലകണ്ഠൻ ഉണ്ണിയെയും കഴകം ലതിയെയും നിയമിച്ചതും അവർക്ക് ശമ്പളം നൽകുന്നതും കുളങ്ങരക്കാരാണ്.
8. ക്ഷേത്രത്തിന്റെ മുഴുവൻ ഭരണകാര്യങ്ങൾ നിർവഹിക്കുന്നതും ബാധ്യതകൾ നോക്കുന്നതും കുളങ്ങരക്കാരാണ്.
9. അയല്പക്കത്തെ വളരെ കുറച്ച് ഹിന്ദു വീട്ടുകാരുടെ സഹകരണം മാത്രമാണ് ഉള്ളത്.
10. വിശേഷദിവസങ്ങളിൽ മാത്രം ആരാധന നടത്തുന്നതിനുള്ള അവകാശമാണ് ഈ ഹിന്ദുകുടുംബങ്ങൾക്ക് രാമകൃഷ്ണൻ നായർ നൽകിയിട്ടുള്ളത്.
11. രാമകൃഷ്‌ണൻ നായർ നിയമിച്ച ഉപദേശക സമിതികളാണ് ഇത്രയും നാൾ പ്രവർത്തിച്ചുകൊണ്ടിരുന്നത്.
12. 2020 മെയിൽ പഴയ സമിതിയുടെ കാലാവധി കഴിഞ്ഞു, ശേഷം രാമകൃഷ്ണൻ നായർ പുതിയ ഉപദേശക സമിതിയെ നിയമിച്ചു.
13. പഴയ സമിതി പുതിയ സമിതിക്ക് രേഖകൾ കൈമാറുന്നില്ല, മാത്രമല്ല ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ സമാധാന പരമായി ആരാധന നടത്തുന്നതിന് തടസ്സം നിൽക്കുന്നു.
14. ഇക്കാരണത്താൽ നിലവിലെ ട്രസ്റ്റ് പ്രസിഡന്റ് Aസുകുമാരൻ, സെക്രട്ടറി VN ശശികുമാർ എന്നിവരും അവരുടെ അനുഭാവികളായ ട്രസ്റ്റ് അംഗങ്ങളും മറ്റ് ഭക്തജനങ്ങളും ഇവരുടെ കൈവശം ഉള്ള ഭൂമിയിൽ പ്രവേശിക്കരുത് എന്നാണു് ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനാൽ കൈപ്പിള്ളിക്കാവിൽ പോകുന്ന ഭക്തജങ്ങൾ കോടതിയലക്ഷ്യത്തിൽ പെടാൻ സാധ്യതയുണ്ട്.
------------===--=-==-==-====-===-==-----------
തങ്ങൾ കൈവശം വച്ച് അനുഭവിച്ചുകൊണ്ടിരുന്ന ക്ഷേത്രം വക സ്വത്തുക്കൾ രൂപീകരിക്കുന്ന ട്രസ്റ്റിനെ ഏല്പിച്ചുകൊള്ളാമെന്നും ക്ഷേത്ര നടത്തിപ്പിന് ട്രസ്റ്റ് കമ്മിറ്റിയുമായി സഹകരിച്ചുകൊള്ളാമെന്നും പറഞ്ഞു പറ്റിച്ചുകൊണ്ട് കൊണ്ട് നാട്ടുകാരെയും പൊതുജനങ്ങളെയും വിളിച്ചുചേർത്ത് ക്ഷേത്ര ട്രസ്റ്റ് രൂപീകരിക്കുകയും പൊതുജനങ്ങളിൽ നിന്നും പണവും സാധന സാമഗ്രികളും ശേഖരിച്ചുകൊണ്ട് ക്ഷേത്രത്തിന്റെ പണികൾ പൂർത്തീകരിക്കാൻ തയാറായിരിക്കുകയും ചെയ്ത അവസരത്തിൽ. കുളങ്ങര രാമകൃഷ്ണൻ നായരും (തങ്കപ്പൻ ) കുടുംബക്കാരും ക്ഷേത്ര സ്വത്തിലും വരുമാനത്തിലും കണ്ണുവെച്ചുകൊണ്ട് കൈപ്പിള്ളിക്കാവ് തങ്ങളുടെ സ്വകാര്യ സ്വത്താണെന്ന് അവകാശപെടുകയും അത് സ്ഥാപിച്ചുകിട്ടുന്നതിനായി കോടതിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സത്യവാങ്മൂലം നൽകുകയും അതിന്റെ ഫലമായി നിലവിലെ ട്രസ്റ്റ് കമ്മിറ്റിയെ ക്ഷേത്രത്തിൽ നിന്നും വിലക്കുകയും ചെയ്തുകൊണ്ട് കൈപ്പിള്ളികാവുമായി സഹകരിച്ചുകൊണ്ടിരിക്കുന്ന പൊതുജനങ്ങളെയും അമ്മയുടെ ഭക്തജനങ്ങളെയും വഞ്ചിച്ചിരിക്കുകയാണ്. പ്രതികരിക്കുക പ്രതിഷേധിക്കുക!!
അമ്മേ ശരണം!ദേവീ ശരണം!