20/03/2024
സദ്ഗമയ ആർഷവാണി 1550
2024 മാർച്ച് 19 (1199 മീനം 7 ബുധൻ)
ദൂരാതതിഥയോ യസ്യ ഗൃഹമായാന്തി നിര്‍വൃതാഃ।
ഗൃഹസ്ഥഃ സ തു വിജ്ഞേയ ശേഷാസ്തു ഗൃഹരക്ഷിണഃ॥
സുഭാഷിതസുധാനിധി॥
നമ്മുടെ ആര്‍ഷ സംസ്കാരത്തില്‍ അതിഥിസത്കാരം എന്നത് ഈശ്വരാരാധനയ്ക്കും ഗുരുശുശ്രൂഷയ്ക്കും എല്ലാം തുല്യമായ ഒരു മഹത്കര്‍മ്മം ആയി പരിഗണിക്കപ്പെടുന്നു.
അതിഥി സത്കാരത്തിന്‍റെ പ്രാധാന്യം അടിവരയിട്ടു പറയുന്ന ഒരു സുഭാഷിതം.
അര്‍ത്ഥം:
“ഒരു വ്യക്തിയെ ഗൃഹസ്ഥന്‍ എന്ന് വിളിക്കണമെങ്കില്‍ അയാളുടെ വീട്ടിലേയ്ക്ക് ദൂരെ നിന്നും അടുത്തു നിന്നും എല്ലാം ഒത്തിരി അതിഥികള്‍ എന്നും സന്തോഷത്തോടെ സന്ദര്‍ശിക്കുകയും അയാളുടെ ഉദാരമായ സ്വീകരണം തൃപ്തിയോടെ സ്വീകരിക്കുകയും ചെയ്യുന്നു എന്ന കാര്യം ഉറപ്പുവരുത്തണം. അപ്രകാരം അതിഥികള്‍ സന്ദര്‍ശിക്കാത്ത വീട്ടിന്‍റെ ഉടമസ്ഥന്‍ ആ കെട്ടിടത്തിന്‍റെ വെറും കാവല്‍ക്കാരനായി മാത്രമേ കരുതപ്പെടുകയുള്ളൂ.”
നമ്മുടെ പൈതൃകം നമ്മെ പഠിപ്പിക്കുന്നത് നാം അതിഥികളെ ദൈവങ്ങള്‍ക്ക് തുല്യരായി കാണണം എന്നാണ്.
വേദങ്ങള്‍ ഉദ്ഘോഷിക്കുന്നു “അതിഥി ദേവോ ഭവ“
നാം ഏതു സമയത്തും അതിഥികളെ സ്വാഗതം ചെയ്യുമായിരുന്നു. മുന്‍കൂട്ടി പരിപാടിയിടുക, കാര്യക്രമം നിശ്ചയിക്കുക എന്ന ചിന്ത അക്കാര്യത്തില്‍ ഉദിക്കുമായിരുന്നില്ല, അതിഥിക്കും ആതിഥേയനും.
ശാസ്ത്രങ്ങള്‍ എപ്പോഴും ഒരു കാര്യം നിര്‍ദ്ദേശിച്ചിരുന്നു. നമ്മുടെ വീട് തേടിയെത്തുന്ന അതിഥിയോടുള്ള പെരുമാറ്റം അയാളുടെ വലിപ്പച്ചെറുപ്പം, കുലം, ഗോത്രം, സമൂഹത്തില്‍ ഉള്ള അന്തസ്സ് എന്നിവ പരിഗണിച്ചാവരുത് എന്ന്. വരുന്ന അതിഥി ദൈവം തന്നെയാണ്.
അതിഥി എന്ന വാക്കിനു അര്‍ത്ഥം തന്നെ നമുക്ക് ഒരു സൂചനയും മുന്നറിയിപ്പും നല്‍കാതെ നമ്മെ തേടി എത്തുന്ന വ്യക്തി എന്നാണ്.
അത്തരം വ്യക്തികളെ ബഹുമാനത്തോടെ സ്വീകരിച്ച് സത്കരിക്കുക എന്നത് നമ്മുടെ സംസ്കാരത്തിന്‍റെ മുഖമുദ്ര ആയിരുന്നു.
ഇന്നൊക്കെ ആളുകള്‍ ഒരാളെ സന്ദര്‍ശിക്കുന്നതിന് മുമ്പ് ഏറെ പരിപാടികള്‍ നിശ്ചയിക്കുകയും എല്ലാവരുടെയും സൌകര്യങ്ങള്‍ ഉറപ്പു വരുത്തുകയും ചെയ്യുക എന്ന കാര്യത്തില്‍ ഏറെ വേവലാതിപ്പെടുന്നു. വളരെ അടുത്ത ബന്ധുവിനെയോ സഹോദരനെ പോലുമോ സന്ദര്‍ശിക്കുന്ന അവസരങ്ങളില്‍ പോലും ഏറെ ഔപചാരികത വച്ചു പുലര്‍ത്തുന്നു. അത്തരം ചിട്ടവട്ടങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ അത് മര്യാദയ്ക്ക് നിരക്കാത്തതായി കരുതുന്നു.
നമ്മുടെ പഴയ പാരമ്പര്യം അതായിരുന്നില്ല. ഗൃഹസ്ഥന്‍ അതിഥികളെ സ്വീകരിക്കുന്നതില്‍ ഏറെ ആനന്ദം കണ്ടെത്തി. അവര്‍ സുഹൃത്തുക്കള്‍ ആയാലും സഹോദരങ്ങള്‍ ആയാലും അപരിചിതര്‍ ആയാല്‍ പോലും. അത്തരം അതിഥികൾക്കൊപ്പം തനിക്കുള്ളതെല്ലാം പങ്കു വച്ച് ആസ്വദിക്കാന്‍ അയാള്‍ക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല.
സ്വന്തം സുഖസൌകര്യങ്ങള്‍ ഉപേക്ഷിച്ച് പോലും അതിഥികളെ സത്കരിക്കുക എന്നത് ഒരു പുണ്യകര്‍മ്മമായി കരുതിയിരുന്ന ഒരു കാലഘട്ടം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു.
🔘🔘🔘
दूराततिथयो यस्य गृहमायान्ति निर्वृताः।
गृहस्थः स तु विज्ञेय शेषास्तु गृहरक्षिणः॥
सुभाषितसुधानिधि॥
dūrātatithayo yasya gṛhamāyānti nirvṛtāḥ|
gṛhasthaḥ sa tu vijñeya śeṣāstu gṛharakṣiṇaḥ||
subhāṣitasudhānidhi||
Another great couplet praising the Indian culture where receiving guests is equated with worshipping God, preceptor and parents.
Meaning of the Subhash*tam
A person can be called a householder only if guests happily visit him from near and far and accept his generosity.
Others are just watchmen or sentinels for the structure of their houses.
Our culture expects us to treat guest as gods. Vedas declare Athithi Devo Bhava.अतिथि देवो भव
And we were happy to receive a guest at any time. We never thought of giving or taking appointments. And shastras instruct that when we receive a guest, the status, clan or the social standing of such a guest should not be considered at all.
The guest is God whatever his status is.
The word Atithi implying guest, means one who just visits us without any warning or appointment. And to receive and offer all hospitality to such persons was the hallmark of our culture. Nowadays, people are fussy about proper communication and fixing appointments even for a visit to a close relative or brother and lack of formality in such matters is seen as vulgarity even. The Indian of the yore was not like that. He loved to receive his friends, brothers and even strangers, and to share with them whatever he had.
🔳🔳🔳🔳🔳🔳🔳🔳🔳🔳
അനന്തനാരായണൻ വൈദ്യനാഥൻ
പാലക്കാട്
1550
സദ്ഗമയ സത്സംഗവേദി