14/05/2017
അന്നദാനത്തിന്റെ മഹത്വം
പണ്ടൊരിക്കല്, ഭഗവാന് ശിവനും പാര്വ്വതിദേവിയും കൂടെ പകിട കളിക്കുകയായിരുന്നു. കളിയുടെ അവസാനം ഭഗവാന് ശിവന് പാര്വ്വതിദേവിയോട് പരാജയപ്പെട്ടു. തോല്വി പിണഞ്ഞ ഭഗവാന് തന്റെ തൃശൂലവും സര്പ്പവും ഭിക്ഷാപാത്രവും വരെ നഷ്ടപ്പെട്ടു. പരാജയ ഭാരത്താല് ഭഗവാന് ശിവന് കാട്ടില് അലഞ്ഞുനടക്കുമ്പോള് വിഷ്ണുഭഗവാന് പ്രത്യക്ഷപ്പെടുകയും വീണ്ടും കളിക്കുവാന് ഭഗവാന് ശിവനെ പ്രചോദിപ്പിക്കുകയും ചെയ്തു.
കളിയില് ജയിക്കുവാന് താന് സഹായിക്കാമെന്നും വിഷ്ണു ശിവന് വാക്കുകൊടുത്തു. അങ്ങനെ വാക്കുകൊടുത്തത് പോലെ, വിഷ്ണുഭഗവാന്റെ സഹായത്താല് ഭഗവാന് ശിവന് പാര്വ്വതിദേവിയെ തോല്പ്പിക്കുകയും തനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുകയും ചെയ്തു. കള്ളക്കളി മണത്ത പാര്വ്വതിദേവി ആ പകിടയും കളിയുമെല്ലാം തന്നെ വിഷ്ണു ഭഗവാന്റെ മായയാണെന്ന് കണ്ടുപിടിച്ചു.
പാര്വ്വതിദേവി കോപംകൊണ്ട് വിറച്ചു. ദേവിയുടെ കോപം അടക്കുവാനായി വിഷ്ണു ഭഗവാന് പറഞ്ഞു…”, നാം കാണുന്നതും കേള്ക്കുന്നതും ശ്വസിക്കുന്നതും രുചിക്കുന്നതും അനുഭവിക്കുന്നതുമെല്ലാം മായയാണ്. എന്തിനേറെ, നമ്മള് കഴിക്കുന്ന ഭക്ഷണം പോലും മായയാണ്” എന്ന്. എന്നാല് അതിനെ പാര്വ്വതിദേവി എതിര്ത്തു. ഭക്ഷണം മായയാണെങ്കില് താനും മായയാണെന്നും,, ആ അവകാശവാദം തെറ്റാണെന്നും ദേവി പറഞ്ഞു. താന് പറഞ്ഞത് ശരിയാണെന്ന് മനസ്സിലാക്കിക്കുവാന് പാര്വ്വതി ദേവി അപ്രത്യക്ഷയായി. അതോടെ ലോകം സ്തബ്ദമായി. പാര്വ്വതിദേവിയുടെ അഭാവത്തില് ലോകത്ത് ഭക്ഷണം ലഭ്യമല്ലാതായി. വൈകാതെ, ഭഗവാന് ശിവനും വിശക്കുവാന് തുടങ്ങി. ഭക്ഷണത്തിനായി ഭഗവാന് ലോകം മുഴുവന് അലഞ്ഞു. അതേസമയത്ത്, ലോകവും തന്റെ മക്കളും ഭക്ഷണം കിട്ടാതെ അലയുന്നത് കണ്ടിട്ട് സഹിക്കാനാവാതെ പാര്വ്വതിദേവി അന്നപൂര്ണ്ണേശ്വരിയുടെ രൂപംപൂണ്ട് കാശി നഗരത്തില് അന്നദാനം നടത്തുവാന് ആരംഭിച്ചു. ഇതറിഞ്ഞ ഭഗവാന് ശിവന് അന്നപൂര്ണ്ണേശ്വരിയുടെ അടുത്തെത്തുകയും ദേവിയുടെ കൈയ്യില് നിന്ന് അന്നദാനം സ്വീകരിക്കുകയും ചെയ്തു. തന്റെ വാദം ശരിയാണെന്ന് തെളിയിച്ച പാര്വ്വതിദേവി ഭഗവാന് ശിവന്റെ കൂടെ തിരിച്ച് വരികയും സകല ജീവജാലങ്ങളെയും പൂര്വ്വസ്ഥിതിയിലാക്കുകയും ചെയ്തു.
അന്നദാനത്തിന്റെ മഹത്വം
പണ്ടൊരിക്കല്, ഭഗവാന് ശിവനും പാര്വ്വതിദേവിയും കൂടെ പകിട കളിക്കുകയായിരുന്നു. കളിയുടെ അവസാനം ഭഗവാന് ശിവന് പാര്വ്വതിദേവിയോട് പരാജയപ്പെട്ടു. തോല്വി പിണഞ്ഞ ഭഗവാന് തന്റെ തൃശൂലവും സര്പ്പവും ഭിക്ഷാപാത്രവും വരെ നഷ്ടപ്പെട്ടു. പരാജയ ഭാരത്താല് ഭഗവാന് ശിവന് കാട്ടില് അലഞ്ഞുനടക്കുമ്പോള് വിഷ്ണുഭഗവാന് പ്രത്യക്ഷപ്പെടുകയും വീണ്ടും കളിക്കുവാന് ഭഗവാന് ശിവനെ പ്രചോദിപ്പിക്കുകയും ചെയ്തു.
കളിയില് ജയിക്കുവാന് താന് സഹായിക്കാമെന്നും വിഷ്ണു ശിവന് വാക്കുകൊടുത്തു. അങ്ങനെ വാക്കുകൊടുത്തത് പോലെ, വിഷ്ണുഭഗവാന്റെ സഹായത്താല് ഭഗവാന് ശിവന് പാര്വ്വതിദേവിയെ തോല്പ്പിക്കുകയും തനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുകയും ചെയ്തു. കള്ളക്കളി മണത്ത പാര്വ്വതിദേവി ആ പകിടയും കളിയുമെല്ലാം തന്നെ വിഷ്ണു ഭഗവാന്റെ മായയാണെന്ന് കണ്ടുപിടിച്ചു.
പാര്വ്വതിദേവി കോപംകൊണ്ട് വിറച്ചു. ദേവിയുടെ കോപം അടക്കുവാനായി വിഷ്ണു ഭഗവാന് പറഞ്ഞു…”, നാം കാണുന്നതും കേള്ക്കുന്നതും ശ്വസിക്കുന്നതും രുചിക്കുന്നതും അനുഭവിക്കുന്നതുമെല്ലാം മായയാണ്. എന്തിനേറെ, നമ്മള് കഴിക്കുന്ന ഭക്ഷണം പോലും മായയാണ്” എന്ന്. എന്നാല് അതിനെ പാര്വ്വതിദേവി എതിര്ത്തു. ഭക്ഷണം മായയാണെങ്കില് താനും മായയാണെന്നും,, ആ അവകാശവാദം തെറ്റാണെന്നും ദേവി പറഞ്ഞു. താന് പറഞ്ഞത് ശരിയാണെന്ന് മനസ്സിലാക്കിക്കുവാന് പാര്വ്വതി ദേവി അപ്രത്യക്ഷയായി. അതോടെ ലോകം സ്തബ്ദമായി. പാര്വ്വതിദേവിയുടെ അഭാവത്തില് ലോകത്ത് ഭക്ഷണം ലഭ്യമല്ലാതായി. വൈകാതെ, ഭഗവാന് ശിവനും വിശക്കുവാന് തുടങ്ങി. ഭക്ഷണത്തിനായി ഭഗവാന് ലോകം മുഴുവന് അലഞ്ഞു. അതേസമയത്ത്, ലോകവും തന്റെ മക്കളും ഭക്ഷണം കിട്ടാതെ അലയുന്നത് കണ്ടിട്ട് സഹിക്കാനാവാതെ പാര്വ്വതിദേവി അന്നപൂര്ണ്ണേശ്വരിയുടെ രൂപംപൂണ്ട് കാശി നഗരത്തില് അന്നദാനം നടത്തുവാന് ആരംഭിച്ചു. ഇതറിഞ്ഞ ഭഗവാന് ശിവന് അന്നപൂര്ണ്ണേശ്വരിയുടെ അടുത്തെത്തുകയും ദേവിയുടെ കൈയ്യില് നിന്ന് അന്നദാനം സ്വീകരിക്കുകയും ചെയ്തു. തന്റെ വാദം ശരിയാണെന്ന് തെളിയിച്ച പാര്വ്വതിദേവി ഭഗവാന് ശിവന്റെ കൂടെ തിരിച്ച് വരികയും സകല ജീവജാലങ്ങളെയും പൂര്വ്വസ്ഥിതിയിലാക്കുകയും ചെയ്തു.
അന്ന പൂർണേശ്വ രിയെ നമഃ