Sandhya Vinod

Sandhya Vinod ഭാരതീയ സമസ്‌കാരം പൈതൃകം എന്നിവയൊക്ക?

 #ശംഖുനാദം  #കേരളത്തിലെ_ക്ഷേത്രങ്ങൾ  #തിരുവനന്തപുരം_വേട്ടയ്ക്കൊരുമകൻ_ക്ഷേത്രം  #വേട്ടയ്ക്കൊരു_മകൻ.കാട്ടാളരൂപം സ്വീകരിച്ച...
14/07/2019

#ശംഖുനാദം

#കേരളത്തിലെ_ക്ഷേത്രങ്ങൾ

#തിരുവനന്തപുരം_വേട്ടയ്ക്കൊരുമകൻ_ക്ഷേത്രം

#വേട്ടയ്ക്കൊരു_മകൻ.

കാട്ടാളരൂപം സ്വീകരിച്ച പാർവതീ പരമേശ്വരന്മാരുടെ പുത്രൻആണ് വേട്ടയ്ക്കൊരു മകൻ. അമ്പും,വില്ലും,മഹാവിഷ്ണു സമ്മാനിച്ച പൊൻചുരികയും, ഈ ദൈവത്തിന്റെ ആയുധങ്ങൾ. വേട്ടക്കൊരുമകനെ ഭാരതത്തിൽ കേരളത്തിൽ ആണ് കൂടുതലായി ആരാധിക്കുന്നത്.

#വേട്ടയ്ക്കൊരു_മകൻ_ഐതിഹ്യം:

അർജുനനു പാശുപതാസ്ത്രം നൽകാനായി കാട്ടാളരൂപം സ്വീകരിച്ച പാർവതീ-പരമേശ്വരന്മാർക്കുണ്ടായ ദിവ്യശിശുവാണ് വേട്ടയ്ക്കൊരുമകൻ എന്നാണ് സങ്കല്പം..

വനവാസകാലത്ത് വ്യാസന്റെയും ശ്രീകൃഷണന്റെയും നിര്‍ദ്ദേശ പ്രകാരം പാശുപതാസ്ത്രം ലഭിക്കുന്നതിനായി അര്‍ജ്ജുനന്‍ ശിവനെ തപസ്സ് ചെയ്യുകയും അർജുനനു പാശുപതാസ്ത്രം നൽകാനായി കാട്ടാളരൂപം സ്വീകരിച്ച പാർവതീ-പരമേശ്വര ന്മാർക്കുണ്ടായ ദിവ്യശിശുവാണ് വേട്ടയ്ക്കൊരുമകൻ എന്നാണ് സങ്കല്പം.

#ചരിത്രം:

ഉത്തര കേരളത്തില്‍ നായര്‍ സമുദായക്കാരുടെ കുടുംബപരദേവതയാണ്. പൊതുവേ ശാന്ത ശീലനായി കാണപ്പെടുമെങ്കിലും ക്ഷിപ്രകോപിയായിട്ടാണ് മിക്കവാറും കണക്കാക്കുന്നത്. വെട്ടേക്കാരന്‍, കിരാത മൂര്‍ത്തി, വേട്ടക്കൊരു സ്വാമി, വേട്ടയ്ക്കരമകന്‍ എന്നെല്ലാം ഈ ദേവന്‍ അറിയപ്പെടുന്നുണ്ട്. ആദ്യകാലത്ത് വെട്ടേക്കരുമകന്‍ എന്നാണു അറിയപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ വേട്ടയ്ക്കൊരുമകന്‍ എന്നാണു അറിയപ്പെടുന്നത്. വേട്ടയ്ക്ക് + അര (അരന്റെ = ശിവന്‍) മകന്‍ വെട്ടയ്ക്കരുമകനും വേട്ടയ്ക്കൊരുമകനുമായതായായി ആളുകള്‍ വിശ്വസിക്കുന്നു.

ബാലുശ്ശരി കോട്ടയാണ് വേട്ടയ്ക്കൊരു മകന്റെ പ്രധാന ആസ്ഥാനം. നായര്‍മാരുടെ പരദേവത എന്ന് പറഞ്ഞാല്‍ മലബാറില്‍ വേട്ടയ്ക്കൊരുമകനാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നീലേശ്വരം, കോട്ടയ്ക്കല്‍, പെരുവല്ലൂര്‍, കായംകുളം, അമ്പലപ്പുഴ തുടങ്ങിയ നിരവധി ക്ഷേത്രങ്ങളില്‍ വലിപ്പത്തിലും പ്രൌഡിയിലും മുന്നിട്ടു നില്‍ക്കുന്നത് നിലമ്പൂര്‍ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രമാണ്. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രങ്ങള്‍ കണ്ടു വരുന്നുണ്ടെങ്കിലും കണ്ണൂര്‍ കാസര്‍ഗോഡ്‌ ജില്ലകളില്‍ മാത്രമാണ് വേട്ടയ്ക്കൊരു മകന്‍ തെയ്യം കെട്ടിയാടുന്നത്‌.

#വേട്ടക്കൊരുമകൻ

കേരളത്തിൽ ആണ് ഈ ദേവന് പ്രസിദ്ധിയും പ്രചാരവും കൂടുതലുള്ളത്.. വടക്കങ്കെരളത്തിലാണ് കൂടുതലായി വേട്ടക്കരുമകനെ ആരാധിക്കുന്നത്.

കേരളത്തിൽ മാത്രമായി ആരാധിക്കപ്പെടുന്ന ഒരു ഹിന്ദുദേവതയാണ് വേട്ടയ്ക്കൊരുമകൻ. വേട്ടയ്ക്കരമകൻ,വേട്ടേക്കാരൻ,കിരാതമൂർത്തി, വേട്ടക്കൊരു സ്വാമി,എന്നെല്ലാം അറിയപ്പെടുന്ന ഈ ദേവൻ ക്ഷത്രിയകുടുംബത്തിൽപെട്ട പല കുടുംബങ്ങളുടെയും പരദേവതയാണ്. വേട്ടയ്ക്കൊരുമകൻ പൊതുവെ ശാന്തശീലനായി കണക്കാക്കപ്പെടുന്നുവെങ്കിലും ക്ഷിപ്രകോപിയായും ചിലപ്പോൾ മിക്കവാറും പുരാവൃത്തങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്.

#കോട്ടയ്ക്കകം_വേട്ടയ്ക്കൊരുമകൻ_ക്ഷേത്രം_ചരിത്രം

തിരുവനന്തപുരം കോട്ടയ്ക്കകത്ത് ഫോർട്ട്‌ സ്കൂളിനോട് ചേർന്നാണ് ഈ അമ്പലം സ്ഥിതിചെയ്യുന്നത്.

ഈ അമ്പലത്തിലെ ചരിത്രം ആരിലും കൗതുകം ജനിപ്പിക്കും. ഇവിടത്തെ പ്രതിഷ്ടയുടെ പിന്നിലുള്ള ഐതിഹ്യം ഇതാണ്. തിരുവിതാംകൂറിലെ ഭരണാധികാരിയായിരുന്ന
അനിഴംതിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് കായംകുളം രാജാവിനെ ആക്രമിച്ചു കീഴടക്കാൻ പലപ്രാവശ്യം നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. മഹാരാജാവ് വിശ്വസ്തനായ അനുയായി രാമയ്യൻ ദളവയുമായി ചർച്ചകൾ നടത്തി, ഒടുവിൽ കായംകുളം രാജാവിന്റെ വിജയത്തിന് കാരണം കായംകുളം കൊട്ടാരത്തിലെ വേട്ടയ്ക്കൊരുമകൻ പ്രതിഷ്ഠയാണെന്ന നിഗമനത്തിലെത്തി.

രാമയ്യൻ ദളവ, കായംകുളം രാജാവിന്റെ ആശ്രിതന്മാരിലൊരാളുടെ ഷഷ്ടി പൂർത്തിയാഘോഷത്തിനുള്ള നടത്തിപ്പുകാരനായി വേഷപ്രച്ഛന്നനായി അവരോടൊപ്പം കൂടി, ബുദ്ധിഭ്രമ ബാധിതനായി അഭിനയിച്ചു. രോഗശമനത്തിനായി കായംകുളം കൊട്ടാരത്തിന്റെ അകത്തളങ്ങളിലുള്ള ക്ഷേത്രത്തിൽ ഭജനമിരിക്കാൻ ദളവായ്ക്ക് കായംകുളം രാജാവിന്റെ അനുമതി ലഭിച്ചു. കാലം കുറെ കഴിഞ്ഞപ്പോൾ ദളവയുടെ ജല്പനങ്ങൾ ആരും ശ്രദ്ധിക്കാതെയായി, ബുദ്ധിഭ്രമം ബാധിച്ചയാളല്ലേ അതുകൊണ്ടാവും എന്നുകരുതി. പൂജകഴിഞ്ഞു അവശേഷിക്കുന്ന പൂക്കൾ ശേഖരിച്ച് താൻ, വേട്ടയ്ക്കൊരുമകൻ വിഗ്രഹം പേറിനടക്കുന്നു എന്ന് വിളിച്ചുകൂവി നടക്കുക ദളവയുടെ സ്വഭാവമായി മാറി. ദളവയുടെ അഭിനയം ദ്വാരപാലകർ ആദ്യകാലങ്ങളിൽ സസൂക്ഷ്മം വീക്ഷിച്ചിരുന്നുവെങ്കിലും ക്രമേണ അവർ രാമയ്യനെ ശ്രദ്ധിക്കാതെയായി.
ഒരു സന്ധ്യാസമയത്ത് രാമയ്യൻ തേവാരപ്പുരയിൽ എത്തുകയും, പ്രാർത്ഥനയിൽ മുഴുകുകയും, നിവേദ്യം കഴിക്കുകയും നിമിഷ നേരങ്ങൾക്കുള്ളിൽ ആരുമറിയാതെ വിഗ്രഹം കൈക്കലാക്കി തന്റെ പൂക്കൂടയ്ക്കുള്ളിലാക്കി. വിഗ്രഹം ഇരുന്ന സ്ഥലത്ത് പൂക്കളും പൂമാലയും കൊണ്ട് വിഗ്രഹത്തിന്റെ പ്രതീതി ജനിപ്പിച്ചശേഷം പിച്ചുംപേയും പറഞ്ഞ് സ്ഥലംവിട്ടു.
നേരം പുലർന്നപ്പോൾ വിഗ്രഹം നഷ്ട്ടപ്പെട്ട വാർത്ത രാജ്യമെങ്ങും പരന്നു. രാമയ്യനെ അന്വേഷിച്ചുവെങ്കിലും ഫലമുണ്ടായില്ല, പുലർന്നപ്പോഴേക്കും വിഗ്രഹം സുരക്ഷിതമായി അനന്തപുരിയിൽ എത്തിയിരുന്നു. കൊട്ടാരത്തിൽ പ്രതിഷ്ഠിച്ച വിഗ്രഹത്തിനു കായംകുളത്തെ പോലെത്തന്നെ പൂജാദികർമ്മങ്ങൾ മുടങ്ങാതെ നടത്തിയെന്നാണ് ഐതിഹ്യം,

അതിനുശേഷം നടന്ന യുദ്ധത്തിൽ കായംകുളം രാജാവ് പരാജയപ്പെടുകയും ചെയ്തുവെന്നാണ് ചരിത്രം. വിഗ്രഹമല്ല, പകരം അവിടെ സൂക്ഷിച്ചിരുന്ന സുദർശനചക്രമാണ് രാമയ്യൻ ദളവ കൈക്കലാക്കിയെന്നും തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയതെന്നും അഭിപ്രായമുണ്ട്. പക്ഷെ കായംകുളം മഹാരാജാവിന്റെ പൂർവികർ കൈമാറിവന്ന വേട്ടയ്ക്കൊരുമകൻ വിഗ്രഹം, അവിടെനിന്നും കാണാതെ പോയതായും അതിനുശേഷമാണ് കായംകുളം രാജാവിന്റെ അംഗീകാരങ്ങൾ നഷ്ട്ടമായതെന്നും ചൊൽപ്പാട്ടുകൾ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.

#പൂജകളും_വഴിപാടുകളും

ഈ അമ്പലത്തിലെ പ്രത്യേകവഴിപാടുകൾ വറ പൂജയും, തേങ്ങയേറുമാണ്. ആണ്ടിലൊരു ദിവസമാണ് പൂജ നടത്തിവരുന്നത്. അന്ന് ഭഗവാന്റെ രൂപം വരച്ച് പൂജാദികർമ്മങ്ങൾ നടത്തുകയാണ് പതിവ്. കളംവരയ്ക്കുന്ന ക്ഷേത്രാങ്കണത്തിനുചുറ്റും അലങ്കാര വസ്തുക്കൾ കൊണ്ട് മോടിപിടിപ്പിക്കും. കളംവരയ്ക്കൽ ഉച്ചയോടെ ആരംഭിക്കും, കളംവരയ്ക്കാൻ സഹായത്തിനു കാരൂർനായരും ഉണ്ടാകും. ത്രിസന്ധ്യയിൽ വിഗ്രഹം ആനപ്പുറത്തെഴുന്നള്ളിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചുകുറെസമയം പാട്ടും വാദ്യമേളങ്ങളും നടത്തും. തുടർന്ന് കളംവരച്ചയാൾ അതിന്റെ ജീവൻ തിരിച്ചെടുക്കും, ശേഷം കാരൂർനായർ മേളത്തിനൊത്ത് തുള്ളുകയും, കളം മായ്ക്കുകയും തേങ്ങയേറ് ആരംഭിക്കുകയും ചെയ്യുന്നു.തേങ്ങയേറ്കൊണ്ട് ഉദ്ദേശിക്കുന്നത്, നായാട്ടിനുപോയി മടങ്ങിവരുന്ന ദേവന്റെ ക്ഷീണംതീർക്കാൻ ദാഹജലം നൽകി തൃപ്തിപ്പെടുത്തുകയാണത്രെ.

കണ്ണഞ്ചിപ്പിക്കുന്ന ഉജ്വലമായ പ്രകാശവലയത്തിൽ വാദ്യഘോഷങ്ങളോടെ രാത്രി പൂജകഴിഞ്ഞു ചടങ്ങ് ആരംഭിക്കുന്നു. പരികർമ്മി പടിഞ്ഞാറ്ഭാഗത്തേക്ക് തിരിഞ്ഞിരുന്നു വേട്ടയ്‌ക്കൊരുമകനെ ധ്യാനിച്ച് ഏകാഗ്രതയോടെ നൂറുകണക്കിന് നാളികേരങ്ങൾ ഇരുകൈകൊണ്ടും എറിഞ്ഞുടയ്ക്കും, തുടർന്ന് കളംവരച്ചതിന്റെ ശേഷിച്ചഭാഗം ഭക്തജനങ്ങൾക്ക് കാരൂർനായർ പ്രസാദമായി നൽകും.ഈ പ്രസാദം സൂക്ഷിക്കുന്ന ഗൃഹങ്ങളിൽ വേണ്ടത്ര ഐശ്വര്യവും അഭിവൃദ്ധിയുമുണ്ടാകുമെന്നാണ് ഐതിഹ്യം.

 #ശംഖുനാദം  #ഹിന്ദുവിശ്വാസങ്ങളും_ആചാരങ്ങളും  #ഗായത്രീമന്ത്രംമന്ത്രങ്ങൾ ശക്തിയുടെ ഉറവിടമാണ്‌. മന്ത്രമെന്നാൽ മനസ്സിനെ ത്രാ...
06/07/2019

#ശംഖുനാദം

#ഹിന്ദുവിശ്വാസങ്ങളും_ആചാരങ്ങളും

#ഗായത്രീമന്ത്രം

മന്ത്രങ്ങൾ ശക്തിയുടെ ഉറവിടമാണ്‌. മന്ത്രമെന്നാൽ മനസ്സിനെ ത്രാണനം ചെയ്യുന്നത് എന്നാണർഥം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണു ഗായത്രി മന്ത്രം. അതായത് മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രം ആണു് ഗായത്രീമന്ത്രം.

#ഗായത്രിമന്ത്രത്തിന്റെ_സവിശേഷത

ഹൈന്ദവമന്ത്രങ്ങളിൽ സർവശ്രേഷ്ഠമായി പരിഗണിക്കുന്ന ഒരു വൈദികമന്ത്രമാണ് ഗായത്രീമന്ത്രം. കാലം, ദേശം, അവസ്ഥ എന്നീ ഉപാധികളെ ലംഘിക്കാതെ ഏവർക്കും (ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും) അത് ജപിക്കുവാനുള്ള അവകാശം ഉണ്ട്. ബ്രഹ്മചാരിക്കും ഗൃഹസ്ഥനും വാനപ്രസ്ഥനും സന്യാസിക്കും ഈ മന്ത്രം ജപിക്കാനുള്ള അവകാശം ഉണ്ടെന്നതാണ് ഗായത്രിയുടെ സവിശേഷത

ഹൈന്ദവ വിശ്വാസ പ്രകാരം ഗുരു തന്റെ ശിക്ഷ്യന് ആദ്യമുപദേശിക്കുന്ന മന്ത്രം ആണ് ഗായത്രി മന്ത്രം. കാരണം എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും, ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ് മന്ത്രങ്ങൾ ചെയ്യതാൽ ആണ് ഉത്തമ ഫലം ലഭിക്കുക എന്നാണ് വിശ്വാസം.

#ഗായത്രിമന്ത്രം

ഓം ഭൂർഭുവ: സ്വ:
തത് സവിതുർവരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്

പദാനുപദ വിവർത്തനം.

ഭൂഃ - ഭൂമി,
ഭുവസ് - അന്തരീക്ഷം,
സ്വർ - സ്വർഗം.
തത് - ആ,
സവിതുർ - സവിതാവിന്റെ സൂര്യന്റെ,
വരേണ്യം - ശ്രേഷ്ഠമായ.
ഭർഗസ് - ഊർജപ്രവാഹം പ്രകാശം,
ദേവസ്യ - ദൈവികമായ,
ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു
യഃ - യാതൊന്ന്
നഃ - ഞങ്ങളുടെ നമ്മളുടെ
ധിയഃ - ബുദ്ധികളെ
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ.

ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാനെ പോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാർത്ഥനയുടെ സാരം

സവിതാവിനോടുള്ള പ്രാർത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യഭഗവാനാൻ ആണെന്ന് പറയുമെങ്കിലും ഈ പ്രപഞ്ചത്തെ നിലനിർത്തുന്ന പരബ്രഹ്മ പൊരുൾ ആയ പ്രപഞ്ച ശ്കതിയേ ആണ് ഇവിടെ സൂചിപ്പിക്കുന്നത്. സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ഭഗവതി പഞ്ചമുഖിയും ദശഹസ്തയുമാണ്. സൂര്യമണ്ഡലത്തിൽ കുടികൊള്ളുന്ന ഗായത്രി എന്ന ഈ ഭഗവതി ആദിപരാശക്തി തന്നെയാണ് എന്നാണ് വിശ്വാസം.

ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രൻ (വിശ്വം=ലോകം, മിത്ര=സുഹൃത്ത്) ആണ്
ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക്‌ ആവേശിച്ചപ്പോൾ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി എന്നായി.

ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം. “ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നാണ് ഗായത്രി എന്ന ശബ്ദത്തിന് അർത്ഥം കല്പിച്ചിരിക്കുന്നത്.

ഗായത്രിമന്ത്രം അഷ്ടാക്ഷരയുക്തമായ മൂന്ന് പദങ്ങളോട് കൂടിയതാണ്. അതായത് ഗായത്രി മന്ത്രത്തില്‍ ഇരുപത്തിനാൽ അക്ഷരങ്ങൾ അടങ്ങിയിട്ടുണ്ട്.

തത് സവിതുര്‍ വരേണ്യം ( 8 അക്ഷരങ്ങൾ )
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി ( 8 അക്ഷരങ്ങൾ )
ധീയോയോന പ്രചോദയാത് ( 8 അക്ഷരങ്ങൾ)

ഇതിലെ ഓരോ അക്ഷരങ്ങൾക്കും ഓരോ ശക്തി ദേവതകളുണ്ട് .

1. ആദിപരാശക്തി 2. ബ്രാഹ്മി 3. വൈഷ്ണവി
4. ശാംഭവി 5. വേദമാതാ 6. ദേവ മാതാ
7. വിശ്രമാതാ 8. മതംഭര 9. മന്ദാകിനി
10. അപജ 11. ഋഷി 12. സിദ്ധി
13. സാവിത്രി 14. സരസ്വതി 15. ലക്ഷ്മി
16. ദുര്‍ഗ്ഗ 17. കുണ്ടലിനി 18. പ്രജാനി
19. ഭവാനി 20. ഭുവനേശ്വരി 21. അന്നപൂര്‍ണ്ണ
22. മഹാമായ 23. പയസ്വിനി 24. ത്രിപുര

ത്രിപുരദഹനകാലത്ത് ഭഗവാൻ ശ്രീപരമേശ്വരന്റെ രഥത്തിന്റെ മുകളിൽ ചരടായി ജപിച്ചു കെട്ടിയിരിക്കുന്നതു ഗായത്രീമന്ത്രമാണ്.

സർവ ശ്രേയസുകൾക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാർഥനാവിഷയം.

#ഗായത്രിമന്ത്ര_ജപരീതിയും_ഗുണങ്ങളും

സാധാരണയായി പ്രഭാത സന്ധ്യയ്ക്കും പ്രദോഷസന്ധ്യയ്ക്കുമാണു ഗായത്രി ജപിക്കേണ്ടത്. രാത്രി ജപം നിഷിദ്ധം. അതിരാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി ഇരുന്നു വേണം ഈ മന്ത്രം ജപിക്കാൻ. സ്നാനാനന്തരം ജപിക്കുന്നത് അത്യുത്തമം. അല്ലാത്തപക്ഷം ദന്ത ശുദ്ധി വരുത്തി മുഖവും കൈ കാലുകളും കഴുകിയ ശേഷം ജപിക്കാം. ഈ മന്ത്രത്തെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം. ഗായത്രി മന്ത്രം ജപിക്കുന്നത് അഷ്ടസിദ്ധികൾളും നേടിത്തരുമെന്നാണ് വിശ്വാസം. അണിമ, മഹിമ, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രകാശ്യം എന്നിവയാണ് അഷ്ടസിദ്ധികൾ.

ആഗ്രഹം പോലെ ചെറുതാകാനുള്ള കഴിവാണ് അണിമ. ഇഷ്ടാനുസരണം വലുതാവാനുള്ള കഴിവാണ് മഹിമ. ഭാരമില്ലാത്തവനായി മാറാനുള്ള കഴിവാണ് ലഘിമ. ഏറെ ഭാരമുള്ളവനായി മാറാനുള്ള കഴിവാണ് ഗരിമ. ആരേയും തന്റെ ഇഷ്ടത്തിനനുസരിച്ചു കൊണ്ടുവരാനുള്ള പ്രത്യേക കഴിവാണ് ഈശിത്വം. എല്ലാവരേയും വശീകരിക്കാനുള്ള കഴിവാണ് വശിത്വം. പ്രാപ്തി എന്നാൽ മറ്റുള്ളവർക്ക് സ്പർശിക്കാൻ കഴിയാത്ത വസ്തുക്കളെ സ്പർശിക്കാൻ ഉള്ള കഴിവാണ്. ഭൂമിയുടെ ഉള്ളിലേക്ക് അന്തർദ്ധാനംചെയ്യാനും അവിടെ നിന്ന് താനാഗ്രഹിക്കുമ്പോൾ പുറത്തേക്ക് വരാനും ഉള്ള കഴിവിനെയാണ് പ്രകാശ്യം എന്നുപറയുന്നത്.

ഗായത്രി ജപിക്കുന്ന എണ്ണത്തിനനുസരിച്ച് ഓരോരോ ഫലങ്ങളാണ് ലഭിക്കുക എന്നാണ് വിശ്വാസം.

ഈ മഹാമന്ത്രം ദിവസത്തിൽ ഒരു പ്രാവശ്യം ജപിച്ചാൽ പോലും അന്നു പകൽ ചെയ്ത ദോഷകർമ്മഫലങ്ങളെല്ലാം തീരും. ഏകാഗ്രതയോടെ പത്ത് തവണ ജപിച്ചാൽ ഒരു മാസത്തെ ദോഷകർമ്മഫലങ്ങളും ആയിരം തവണ ചൊല്ലിയാൽ ഒരു വർഷത്തെ ദോഷകർമ്മഫലങ്ങളും ശമിക്കും എന്നാണു വിശ്വാസം. മനഃശുദ്ധിയും മനോബലവും വർധിപ്പിക്കുന്നതിനോടൊപ്പം ഓരോ വ്യക്തിയിലും പോസിറ്റീവ് പ്രാണിക്എനർജി നിറയ്ക്കാനും അതിലൂടെ ഐശ്വര്യം വർധിപ്പിക്കാനും ഗായത്രീമന്ത്രത്തിനു സാധിക്കും

നിഷ്കാമ്യ ജപം എല്ലാ സിദ്ധികളും മോക്ഷവും നൽകുന്നു. 1008 ചുവന്ന മലർകളാൽ ഗായത്രി ഹോമം ചെയ്താൽ രാജകീയ പദവി തേടിയെത്തും. 1008 തവണ ഒഴുക്കുള്ള നദിയിൽ നിന്ന് ജപിച്ചാൽ സർവ്വ പാപങ്ങളും അകലും. ദിനംതോറും 1008 വീതം ഒരു വർഷം ജപിച്ചാൽ ത്രികാലജ്ഞാനം സിദ്ധിക്കും. രണ്ട് വർഷം ജപിച്ചാൽ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വർഷം ജപിച്ചാൽ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി താനെ ഉണ്ടാകും. നാല് വർഷം ജപിച്ചാൽ ദേവജന്മം ലഭിക്കും. അഞ്ച് വർഷം ജപിച്ചാൽ ഇന്ദ്രനാവാം. ആറുവർഷം ജപിച്ചാൽ ബ്രഹ്മലോകവാസം ലഭിക്കും. ഏഴുവർഷം ജപിച്ചാൽ സൂര്യമണ്ഡലത്തിൽ ഗായത്രിദേവിക്ക് സമീപസ്ഥനായി കഴിയാം

**ഗുണങ്ങൾ

തേജസ്സ്‌, യശസ്സ്, വചസ്സ്‌ എന്നീ ശക്തികൾ ചേരുന്ന ഊർജ സ്രോതസ്സാണു ഗായത്രി. ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ശക്തിയാണിത്. ഗായത്രീമന്ത്രം ഉരുവിടുമ്പോൾ ഈ മൂന്നു ശക്തികൾ നമുക്ക് അനുഗ്രഹം നൽകുന്നു. ഇതിലെ സ്വരം നൽകുന്ന പ്രാണപ്രവാഹം നമ്മുടെ ബുദ്ധിശക്തി വർധിപ്പിക്കും. ബുദ്ധിശക്തിയില്ലാതെ ആർക്കും വിജയിക്കാനാവില്ല‌. ബുദ്ധിശക്തിയിലൂടെ മാത്രമേ ആത്മശക്തി വർധിപ്പിക്കാൻ സാധിക്കൂ.

ബുദ്ധിശക്തി വർധിപ്പിക്കുന്നതിനോടൊപ്പം തന്നെ , മനശ്ശക്തികൊണ്ട് തടസ്സങ്ങൾ നീക്കുന്നതിനും, ആപത്‌ ഘട്ടങ്ങളിൽ നിന്നു സംരക്ഷിക്കുന്നതിനും അജ്ഞത നീക്കുന്നതിനും ചിന്തകളെ ശുദ്ധീകരിക്കുന്നതിനും ആശയവിനിമയപാടവം വർധിപ്പിക്കുന്നതിനും ഗായത്രി മന്ത്രോപാസന ഉത്തമമത്രേ.
ചുരുക്കത്തിൽ മന്ത്രങ്ങളിൽ ഏറ്റവും മികച്ചതു ഗായത്രിമന്ത്രമാണ്.

ഗായത്രി മന്ത്രത്തിലെ ഓരോ വാക്കും ശരീരത്തിനു കൂടുതല്‍ ഊർജ്ജം നല്‍കുന്ന വിധത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. ഈ മഹാമന്ത്രത്തിലെ അക്ഷരങ്ങൾ മനു‌ഷ്യ ശരീരത്തിലെ ഗ്രന്ഥികള‌െ തമ്മിൽ ബന്ധിപ്പിക്കുന്നു. നിത്യവും ജപിക്കുന്നതു മോക്ഷദായകമാണ്.
ദോഷങ്ങൾ ബാധിക്കാതിരിക്കാൻ ഈ ജപം സഹായിക്കുന്നു.

ഗായത്രിമന്ത്രജപം ആരോഗ്യവും ദീർഘായുസ്സും അഭിവൃദ്ധിയും പ്രദാനം ചെയ്യുന്നു.
ചെറുപ്പം മുതലേ ഗായത്രീ മന്ത്രോപാസന ശീലിക്കുന്നതു കുട്ടികളുടെ ബുദ്ധി വികാസ ത്തിനു കാരണമാകുന്നു. മികച്ച വിദ്യാഭ്യാസം നൽകിയിട്ടും മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്തുയരാൻ ചിലർക്കു സാധിക്കുന്നില്ല. അങ്ങനെയുളളവർ ഗായത്രി മന്ത്രോപാസന ശീലമാക്കിയാൽ ഏകാഗ്രത വർധിക്കുകയും ഉന്നതവിജയം കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്യും.

പ്രാണശക്തിയിലൂറ്റെ ഇച്ഛാ ശക്തിയെയും, അതിലൂടെ ക്രിയാശക്തിയെയും പ്രചോദിപ്പിക്കുകയാണ് ഗായത്രി മന്ത്രം.

ഈ മന്ത്രത്തെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം. ഗായത്രി മന്ത്രം തുടർച്ചയായി ജപിച്ചു പോന്നാൽ മന:ശുദ്ധിയും മനോബലവും വർദ്ധിക്കും. ശരീരത്തിന്റെ ബലം വർദ്ധിക്കും. അപരിമിതമായ ഓർമ്മ ശക്തിയും ലഭിക്കും. ഗായത്രി മന്ത്രം ജപിക്കുമ്പോൾ ഏതു ഇഷ്ട ദേവതയേയും ധ്യാനിക്കാം. ഗായത്രി ശക്തി വഴിപാടിനുള്ള മന്ത്രമായിട്ടാണ് പലരും ഈ മന്ത്രത്തെ കരുതുന്നത്. എന്നാല്‍ ആര്‍ക്കും ഏത് ഈശ്വര രൂപത്തെയും ധ്യാനിച്ച് ഗായത്രി മന്ത്രം ജപിക്കാം. ഏകാഗ്രതയോടെ ഗായത്രിമന്ത്രം ജപിച്ചാൽ ജീവിതത്തിൽ സർവ്വ നന്മകളുമുണ്ടാവും.

#വിവിധ_ഗായത്രിമന്ത്രങ്ങൾ

ലോക സമൃദ്ധിക്കും ക്ഷേമത്തിനും കാരണമായ ഗായത്രികള്‍ കണ്ടു പിടിച്ചതുകൊണ്ട് കൗശികന്‍ എന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിശ്വാമിത്രന്‍ (വിശ്വം – ലോകം, മിത്രന്‍ – സുഹൃത്ത്) അഥവാ ലോകത്തിന്റെ സുഹൃത്ത് എന്നായി

അദ്ദേഹത്തിന്റെ കാലശേഷം ഓരോ ദൈവത്തിനുമുളള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാലും കണ്ടുപിടിക്കപ്പെട്ടു. അവയില്‍ ഏറ്റവും നല്ല ഫലം നല്‍കു ഗായത്രി മന്ത്രങ്ങള്‍ ഇവിടെ ഫല സഹിതം കുറിക്കുന്നു.

#ഗണപതി_ഗായത്രി

1.
ഓം ഏക ദന്തായ വിദ് മഹേ
വക്ര തുന്ധായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
ഫലം: ഉദിഷ്ഠ കാര്യ സിദ്ധിക്ക്

2.
ഓം ലംബോദരായ വിദ് മഹേ
വക്ര തുണ്ഡായ ധീമഹി
തന്നോ ദന്തിഃ പ്രചോദയാത് !!
ഫലം: സര്‍വ്വ തടസ്സങ്ങളും അകന്ന്‍ വിജയം കരഗതമാകും

#ശിവ_ഗായത്രി

1.
ഓം മഹാദേവായ വിദ് മഹേ
രൂദ്ര മൂര്‍ത്തിയേ ധീമഹി
തന്നോ ശിവ പ്രചോദയാത്. !!
ഫലം: ആയുസ്സ് വര്‍ദ്ധിക്കുന്നു.

2.
ഓം സദാ ശിവായ വിദ് മഹേ
ജഡാധരായ ധീമഹി
തന്നോ രുദ്ര പ്രചോദയാത് !!
ഫലം : ആപത്തുകള്‍ അകലുന്നു.

3.
ഓം ഗൗരീനാഥായ വിദ് മഹേ
മഹാദേവായ ധീമഹി
തന്നോ ശിവ പ്രചോദയാത് !!
ഫലം : ആപത്തുകള്‍ അകലുന്നു.

#ശ്രീഅയ്യപ്പ_ഗായത്രി

ഓം ഭൂത നാഥായ വിദ്മഹേ
മഹാ ശാസ്തായ ധീമഹി
തന്നോ അയ്യപ്പ പ്രചോദയാത് !!
ഫലം : രോഗ മുക്തി

#ശ്രീസുബ്രഹ്മണ്യ_ഗായത്രി

ഓം ഷഡാനനായ വിദ്മഹേ
ശക്തി ഹസ്തായ ധീമഹി
തന്നോ സ്‌കന്ദ പ്രചോദയാത് !!
ഫലം : സർവ്വ വേദനകളും മാറുന്നു

#സൂര്യ_ഗായത്രി

ഓം ഭാസ്‌കരായ വിദ്മഹേ
മഹാദ്യുതി കരായ ധീമഹി
തന്നോ ആദിത്യഃ പ്രചോദയാത് !!
ഫലം : കണ്ണുരോഗങ്ങള്‍ അകലുന്നു. ആരോഗ്യം വര്‍ദ്ധിക്കുന്നു.

#സോമ_ഗായത്രി

ഓം അത്രി പുത്രനായ വിദ്മഹേ
അമൃതമയായ ധീമഹി
തന്നോ സോമ പ്രചോദയാത് !!
ഫലം : ജ്ഞാനം വര്‍ദ്ധിക്കുന്നു, തണുപ്പു സംബന്ധിയായ രോഗങ്ങള്‍ അകലുന്നു. മനഃശാന്തി ലഭിക്കുന്നു

#ചൊവ്വാ_ഗായത്രി

ഓം അംഗാരകായ വിദ് മഹേ
ഭൂമി പുത്രനായ ധീമഹി
തന്നോ ഭൗമ പ്രചോദയാത് !!
ഫലം : ചൊവ്വായുടെ ഈ ഗായത്രി ജപിച്ചാല്‍ ചൊവ്വാ ദോഷം അകലുന്നു. കൂടപ്പിറപ്പുകള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കുന്നു.

#ബുധഃ_ഗായത്രി

ഓം ഗജധ്വജായ വിദ്മഹേ
ശുകഹസ്തായ ധീമഹി
തന്നോബുധഃ പ്രചോദയാത് !!
ഫലം : ബുദ്ധി വികാസം, വിദ്യാ അഭിവൃദ്ധി

#ഗുരു_ഗായത്രി

ഓം ഋഷഭധ്വജായ വിദ്മഹേ
കൃണിഹസ്തായ ധീമഹി
തന്നോ ഗുരു പ്രചോദയാത് !!
ഫലം : ഗുരുവിന്റെ ദൃഷ്ടിയാല്‍ സര്‍വ്വനന്മകളും നേടാം.

#ശുക്ര_ഗായത്രി

ഓം അശ്വധ്വജായ വിദ്മഹേ
ധനുര്‍ഹസ്തായ ധീമഹി
തന്നോ ശുക്ര പ്രചോദയാത് !!
ഫലം : ശുക്രനെ ധ്യാനിച്ച് ഈ ഗായത്രി ജപിച്ചാല്‍ വിവാഹ തടസ്സം അകലുന്നു.

#ശനി_ഗായത്രി

ഓം കാകധ്വജായ വിദ്മഹേ
ഖഡ്ഗ ഹസ്തായ ധീമഹി
തന്നോ മന്ദ പ്രചോദയാത് !!
ഫലം : ശനിദോഷം, രോഗങ്ങള്‍ എന്നിവ അകലുന്നു. ഗൃഹയോഗവും സിദ്ധിക്കുന്നു.

#രാഹു_ഗായത്രി

ഓം നാഗരാജായ വിദ്മഹേ
പദ്മ ഹസ്തായ ധീമഹി
തന്നോ രാഗു പ്രചോദയാത് !!
ഫലം : സര്‍പ്പദോഷങ്ങള്‍ അകലുന്നു

#കേതുഃ_ഗായത്രി

ഓം അശ്വധ്വജായ വിദ്മഹേ
ശൂലഹസ്തായ ധീമഹി
തന്നോ കേതുഃ പ്രചോദയാത് !!
ഫലം: തിന്മകളും ദുരോഗ്യങ്ങളും അകലുന്നു, ജ്ഞാനം, വീട് എന്നിവ കരഗതമാകുന്നു

#ശ്രീമഹാവിഷ്ണു_ഗായത്രി

ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത് !!
ഫലം : സമ്പത്ത് വര്‍ദ്ധിക്കുന്നു.

#ശ്രീനരസിംഹ_ഗായത്രി

ഓം വജ്‌റ നവായ വിദ്മഹേ
തീക്ഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹഃ പ്രചോദയാത് !!
ഫലം : ശത്രു ഭയം അകലുന്നു

#ശ്രീപരശുരാമ_ഗായത്രി

ഓം ജാമ ദഗ് ന്യായ വിദ്മഹേ
മഹാ വീരായ ധീമഹി
തന്നോ പരശുരാമ പ്രചോദയാത് !!
ഫലം : പിതൃക്കളുടെ അനുഗ്രഹം

#ശ്രീരാമ_ഗായത്രി

1.
ഓം ദശരഥായ വിദ്മഹേ
സീതാ വല്ലഭായ ധീമഹി
തന്നോ രാമഃ പ്രചോദയാത് !!
ഫലം: ജ്ഞാനം വര്‍ദ്ധിക്കുന്നു.

2.
ഓം പീതാംബരായ വിദ്മഹേ
ജഗാന്നാഥായ ധീമഹി
തന്നോ രാമ പ്രചോദയാത് !!
ഫലം : സര്‍വ്വനന്മകളും ലഭിക്കുന്നു

3.
ഓം ധര്‍മ്മ രൂപായ വിദ്മഹേ
സത്യവ്രതായ ധീമഹി
തന്നോ രാമ പ്രചോദയാത് !!
ഫലം : സര്‍വ്വ നന്മകള്‍ക്കും

#ശ്രീവരാഹമൂർത്തി_ഗായത്രി

ഓം ഭൂവരാഹായ വിദ്മഹേ
ഹിരണ്യ ഗര്‍ഭായ ധീമഹി
തന്നോ ക്രോഡഃ പ്രചോദയാത് !!
ഫലം : വരാഹമൂര്‍ത്തിയുടെ ഈ മന്ത്രമ ജപിച്ചാല്‍ ലക്ഷ്മി കടാക്ഷം എന്നും നിലനില്‍ക്കും.

#ശ്രീനിവാസ_ഗായത്രി

ഓം നിരഞ്ജനായ വിദ്മഹേ
നിരാപാശായ ധീമഹി
തന്നോ ശ്രീനിവാസായ പ്രചോദയാത് !!
ഫലം : ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറും.

#ശ്രീമഹാവിഷ്ണു_ഗായത്രി

ഓം വാഗീശ്വരായ വിദ്മഹേ
ഹയഗ്രീവായ ധീമഹി
തന്നോ ഹംസ പ്രചോദയാത് !!
ഫലം: വിദ്യയില്‍ അഭിവൃദ്ധി

#ശ്രീആദിശേഷ_ഗായത്രി

ഓം സഹസ്ര ശീര്‍ഷായ വിദ്മഹേ
വിഷ്ണു വല്ലഭായ ധീമഹി
തന്നോ ശേഷഃ പ്രചോദയാത് !!
ഫലം: ഭയം അകലുന്നു

#ശ്രീകൂർമ്മമൂർത്തി_ഗായത്രി

ഓം കശ്യപേശായ വിദ്മഹേ
മഹാബാലായ ധീമഹി
തന്നോ കൂര്‍മ്മഃ പ്രചോദയാത് !!
ഫലം : അവിചാരിതമായ അപകടങ്ങള്‍ ഒഴിഞ്ഞു പോകും

#ശ്രീ_വാമന_ഗായത്രി

ഓം ത്രിവിക്രമായ വിദ്മഹേ
വിശ്വരൂപായ ചധീമഹി
തന്നോ വാമന പ്രചോദയാത് !!
ഫലം : സന്താന ഭാഗ്യം

#ശ്രീകൃഷ്ണ_ഗായത്രി

ഓം ദാമോദരായ വിദ്മഹേ
വാസു ദേവായ ധീമഹി
തന്നോ കൃഷ്ണ പ്രചോദയാത് !!
ഫലം : സന്താന ഭാഗ്യം ലഭിക്കുന്നു.

#ശ്രീധന്വന്തരി_ഗായത്രി

ഓം ആദിവൈദ്യായ വിദ്മഹേ
ആരോഗ്യ അനുഗ്രഹാ ധീമഹി
തന്നോ ധന്വന്തരിഃ പ്രചോദയാത് !!
ഫലം : രോഗങ്ങള്‍ അകലുന്നു. ആരോഗ്യം വര്‍ദ്ധിക്കുന്നു.

#ശ്രീഗരുഡ_ഗായത്രി

ഓം പക്ഷിരാജായ വിദ്മഹേ
സ്വര്‍ണ്ണ പക്ഷ്യായ ധീമഹി
തന്നോ ഗരുഢഃ പ്രചോദയാത് !!
ഫലം : മരണ ഭയം അകലുന
ഈ ഗായത്രികള്‍ അവരവരുടെ ഇഷ്ട ദൈവത്തെ ധ്യാനിച്ച്, അല്ലെങ്കില്‍ ഏതു ദോഷമാണോ ആ ദോഷത്തിനുളള കാരക മൂര്‍ത്തിയെ ധ്യാനിച്ച് മന്ത്രം നിത്യാ ചൊല്ലി ആരാധിച്ചാല്‍ ഫലം സുനശ്ചിതമാണ് എന്നാണ് വിശ്വാസവും അനുഭവവും.w

08/06/2019

#ശംഖുനാദം

#ഹിന്ദു_ആചാരങ്ങളും_അനുശാടനങ്ങളും

ം_വിളികൾ

1. സ്വാമിയേ ശരണമയ്യപ്പ

2. ഹരിഹര സുതനേ ശരണമയ്യപ്പ

3. കന്നിമൂലഗണപതി ഭഗവാനേ ശരണമയ്യപ്പ

4. അച്ചന്‍കോവില്‍ അരശേ ശരണമയ്യപ്പ

5. ആരിയന്‍കാവയ്യനേ ശരണമയ്യപ്പ

6. കുത്തൂപ്പുഴബാലകനേ ശരണമയ്യപ്പ

7. അയ്യം തീര്‍പ്പവനേ ശരണമയ്യപ്പ

8. ആപത് ബാന്ധവനേ ശരണമയ്യപ്പ

9. അനാഥരക്ഷകനേ ശരണമയ്യപ്പ

10. എന്‍കും നിറൈന്തവനേ ശരണമയ്യപ്പ

11. ഏഴൈപന്‍കാളനേ ശരണമയ്യപ്പ

12. എന്‍കള്‍ കുലദൈവമേ ശരണമയ്യപ്പ

13. ഏകാന്ത വാസനേ ശരണമയ്യപ്പ

14. എരുമേലി ശാസ്താവേ ശരണമയ്യപ്പ

15. ഐംകരന്‍ തമ്പിയേ ശരണമയ്യപ്പ

16. അമൈതിയൈ അളിപ്പവനേ ശരണമയ്യപ്പ

17. അണിയും തുളസി മണിയേ ശരണമയ്യപ്പ

18. അഭയം തരുവോനെ ശരണമയ്യപ്പ

19. അഴകുക്കോര്‍ വടിവമേ ശരണമയ്യപ്പ

20. ആനന്ദരൂപനേ ശരണമയ്യപ്പ

21. യാനൈമുഖന്‍തമ്പിയേ ശരണമയ്യപ്പ

22. ഇരുമുടി പ്രിയനേ ശരണമയ്യപ്പ

23. ഈശനിന്‍ പുത്തിരനേ ശരണമയ്യപ്പ

24. അറുപടയാന്‍ തമ്പിയേ ശരണമയ്യപ്പ

25. ഒപ്പറ്റ്റ ദൈവമേ ശരനമയ്യപ്പ

26. ഓങ്കാര പരംപൊരുളേ ശരണമയ്യപ്പ

27. കലിയുഗ വരദനേ ശരണമയ്യപ്പ

28. കണ്‍ കണ്‍ടദൈവമേ ശരണമയ്യപ്പ.

29. കാരുണ്ണ്യമൂര്‍ത്തിയേ ശരണമയ്യപ്പ

30. കര്‍പ്പൂര ജ്യോതിയേ ശരണമയ്യപ്പ

31. കാന്തമലൈജ്യോതിയേ ശരണമയ്യപ്പ

32. ഗുരുവുക്കും ഗുരുവേ ശരണമയ്യപ്പ

33. സകലകലാ വല്ലഭനേ ശരണമയ്യപ്പ

34. ശബരി ഗിരീശനേ ശരണമയ്യപ്പ

35. ശിവനരുള്‍ ശെല്‍വനേ ശരണമയ്യപ്പ

36. തവക്കോലം കൊണ്‍ടവനേ ശരനമയ്യപ്പ

37. തിരുമാല്‍ മകനേ ശരണമയ്യപ്പ

38. നീലകണ്‍ഠന്‍ മകനേ ശരണമയ്യപ്പ

39. നൈ അഭിഷേകപ്രിയനേ ശരണമയ്യപ്പ

40. പാണ്ധ്യരാജന്‍ കുലകൊഴുന്തേ ശരണമയ്യപ്പ

41. പാര്‍ത്ഥസാരഥി മകനേ ശരണമയ്യപ്പ

42. ഭൂതപ്പടൈ തലൈവനേ ശരണമയ്യപ്പ

43. മാധവന്‍ മകനേ ശരണമയ്യപ്പ

44. മെയ്ഞാന മൂര്‍ത്തിയേ ശരണമയ്യപ്പ

45. ജാതി-മതം കലൈന്തവനേ ശരണമയ്യപ്പ

46. ഗുരുവായൂരപ്പ മൂര്‍ത്തിയേ ശരണമയ്യപ്പ

47. വൈക്കത്തപ്പ ദേവനേ ശരണമയ്യപ്പ

48. വതക്കുംനാഥ സ്വാമിയെ ശരണമയ്യപ്പ

49. ഏറ്റുമാനൂരപ്പനേ ശരണമയ്യപ്പ

50. കടുത്തിരുത്തി ദേവനേ ശരണമയ്യപ്പ

51. പാറമേല്‍ക്കവമ്മ ദേവിയെ ശരണമയ്യപ്പ

52. ചോറ്റാനിക്കരയമ്മ ദേവിയെ ശരണമയ്യപ്പ

53. മണപ്പുള്ളിക്കാവമ്മ ദേവിയെ ശരണമയ്യപ്പ

54. മീന്‍കുളത്തിയമ്മ ദേവിയേ ശരണമയ്യപ്പ

55. മധുര മീനാക്ഷിഅമ്മ ദേവിയേ ശരണമയ്യപ്പ

56. എറണാകുളത്തപ്പ ദേവനേ ശരണമയ്യപ്പ

57. മാളികപ്പുറത്തമ്മ ദേവിയേ ശരണമയ്യപ്പ

58. മോഹിനി സുതനേ ശരണമയ്യപ്പ

59. വലിയ കടുത്തസ്വാമിയേ ശരണമയ്യപ്പ

60. ചെറിയകടുത്തസ്വാമിയേ ശരണമയ്യപ്പ

61. വാവരിന്‍ തോഴനേ ശരണമയ്യപ്പ

62. പംപാനദിയേ ശരണമയ്യപ്പ

63. പന്‍പാ വിളക്കേ ശരണമയ്യപ്പ

64. കരിമലൈ വാസനേ ശരണമയ്യപ്പ

65. അഴുതാ നദിയേ ശരണമയ്യപ്പ

66. കല്ലിടാം കുന്നേ ശരണമയ്യപ്പ

67. ചെറിയാന വട്ടമേ ശരണമയ്യപ്പ.

68. വലിയാനവട്ടമേ ശരണമയ്യപ്പ

69. അന്നദാനപ്രഭുവേ ശരണമയ്യപ്പ

70. ആനന്ദ ദായകനേ ശരണമയ്യപ്പ

71. വന്‍ പുലി വാഹനനേ ശരണമയ്യപ്പ

72. വില്ലാളി വീരനേ ശരണമയ്യപ്പ

73. പായസാന്ന പ്രിയനേ ശരണമയ്യപ്പ

74. വീരമണി കണ്‍ഠനേ ശരണമയ്യപ്പ

75. ആശ്രിത വത്സലനേ ശരണമയ്യ

76. നൈ അഭിഷേകപ്രിയനേ ശരണമയ്യപ്പ

77. സേവിപ്പോര്‍ക്കഭയം തരുവോനെ ശരണമയ്യപ്പ.

78. ഭസ്മാഭിഷേക പ്രിയനേ ശരനമയ്യപ്പ

79. ശബരീപീഠമേ ശരണമയ്യപ്പ

80. അപ്പാച്ചി മേടേ ശരണമയ്യപ്പ

81. ഇപ്പാച്ചികുഴിയേ ശരണമയ്യപ്പ

82. ശരംകുത്തി ആലേ ശരണമയ്യപ്പ

83. ആശ്രിതവത്സലനേ ശരണമയ്യപ്പ

84. അഭയപ്രദായകനേ ശരണമയ്യപ്പ

85. പന്തളരാജകുമാരനേ ശരണമയ്യപ്പ

86. വല്ലീദേവയാന സമേത ശ്രീ സുബ്രഹ്മണ്യ സ്വാമിയേ ശ്രരണമയ്യപ്പ

87. ക്ഷുരികായുധനേ ശരണമയ്യപ്പ

88. വാവരിന്‍ തോഴനേ ശരണമയ്യപ്പ

89. മഹിഷീസംഹാരനേ ശരണമയ്യപ്പ

90. ജാതിമതമില്ലാ ദൈവമേ ശരണമയ്യപ്പ

91. സേവിപ്പോര്‍ക്കാനന്ദ മൂര്‍ത്തിയേ ശരണമയ്യപ്പ

92. ശത്രു സംഹാരനേ ശരണമയ്യപ്പ

93. ഭഗവാനിന്‍ പൊന്നു പതിനെട്ടു പടികളെ ശരണമയ്യപ്പ.

94. ഭഗവാനിന്‍ തിരുസന്നിധിയേ ശരണമയ്യപ്പ

95. ഭസ്മക്കുളമേ ശരണമയ്യപ്പ

96. ആജ്യാഭിഷേക പ്രിയനേ ശരണമയ്യപ്പ

97. പൊന്നംബല മേടേ ശരണമയ്യപ്പ

98. സമ്സതാപരാധം പൊറുത്തരുളേണമേ ശരണമയ്യപ്പ

99. വാവരില്‍ തോഴനേ ശരണമയ്യപ്പ

100.അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നായകനേ ശരണമയ്യപ്പ..

101.ഹരിഹരസുതനാനന്ദചിത്തനയ്യനയ്യ്പ് സ്വാമിയേ ശരണമയ്യ

 #ശംഖുനാദം  #ഹിന്ദു_ആചാരങ്ങളും_അനുഷ്‌ടാനങ്ങളും  #സാവിത്രി_വ്രതംഅതീവ രഹസ്യമായ സാവിത്രീ മന്ത്രത്തെ കുറിച്ചും വ്രതാനുഷ്ഠാനത...
06/06/2019

#ശംഖുനാദം

#ഹിന്ദു_ആചാരങ്ങളും_അനുഷ്‌ടാനങ്ങളും

#സാവിത്രി_വ്രതം

അതീവ രഹസ്യമായ സാവിത്രീ മന്ത്രത്തെ കുറിച്ചും വ്രതാനുഷ്ഠാനത്തെ കുറിച്ചുമൊക്കെ ലോകത്തിനുമുന്നിൽ വിളബരം ചെയ്തത് സാക്ഷാൽ മഹാവിഷ്ണുവാണ്. നാരദമുനിയുടെ മുന്നിലാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്. ജ്യേഷ്ഠമാസത്തിലെ ശുക്ലപക്ഷചതുർദശിയിലും, കൃഷ്ണപക്ഷത്രയോദശയിലുമാണ് സാവിത്രി വ്രതം അനുഷ്ഠിക്കേണ്ടത്. (എടവമാസ്ത്തിലെ വെളുത്ത പക്ഷ പൌര്‍ണ്ണമിക്കോ അല്ലെങ്കില്‍ കറുത്ത വാവിനോ എടുക്കുന്ന വ്രതം)

"ശ്രിം ഹ്രീം ഐം സാവിത്ര്യൈ സ്വാഹാ" ഇതാണ് അതി വിഷിഷ്ടമായ സാവിത്രീ മന്ത്രം. മഹനീയമായ ഈ മന്ത്രത്തോടപ്പം സാവിത്രീവ്രതം അനിഷ്ഠിക്കുന്നതിന്ന് ചിട്ടയോടുകൂടിയ ചര്യകാളാണ് ആവിശ്യം.

പതിനാല് വർഷകാലം ഭക്തിയോടെ അർച്ചന നടത്തണമെന്നാണ് ഈ വ്രതത്തിന്റെ പ്രധാനവിധി പതിനാല് നൈവേദ്യത്തോടും, അത്രയും തന്നെ ഫലത്തോടും , പൂക്കളോടും, ധൂപത്തോടും, വസ്ത്രത്തോടും. കൂടിയാണ് അർച്ചന നടത്തേണ്ടത്, ഭക്തിയോടുകൂടിയാണ് സാവിത്രീ ദേവിയെ ധാനിക്കേണ്ടത് .

#സാവിത്രീ_ധ്യാന_മന്ത്രം

സപ്തകാഞ്ചന വർണ്ണാഭാം ജ്വലന്തിം ബ്രഹ്മതേജസാ
ഗ്രീഷ്മ മാധ്യാഹ്ന മാർത്താണ്ഡേ സഹസ്ര സമ്മിതപ്രഭാം,
ഈഷദ്ധ്യാസ്യ പ്രസന്നാസ്യാം രത്നഭൂഷണഭൂഷിതാം,
വഗ്നിദ്ധാം ശുകാധാനം ഭക്താനുഗ്രഹവിഗ്രഹാം
സുഖദാം മുക്തിദാം ശാന്താം കാന്താം ച ജഗതാം വിധേഃ
സർവ സമ്പത് സ്വരൂപാം ച പ്രദാത്രീം സർവ സമ്പദാം വേദാധിഷ്ഠാതൃദേവിം ച വേദശാസ്ത്രസ്വരൂപിണിം
വേദാബീജസ്വരൂപാം ച ഭജേതാം വേദമാതരം.

സന്ധ്യാവന്ദനത്തിനുശേഷം സ്തുതിച്ചാൽ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിത്തരുന്നതാണ് സാവിത്രീധ്യാനം. ആരാണോ സന്ധ്യാവന്ദനത്തിനു ശേഷം ഈ സ്തുതി ആലപിക്കുന്നത് അയാൾക്ക് നാലു വേദങ്ങളും ചൊല്ലിയതിന്റെ ഫലം സിദ്ധിക്കുമെന്ന് ദേവീഭാഗവതം ഉദ്ഘോഷിക്കുന്നു. ഒരിക്കൽ സക്ഷാൽ ബ്രഹ്മാവുതന്നെ സാവിത്രീദേവിയെ സ്തുതിച്ച് സന്തുഷ്ടയാക്കിയതും ഈ സ്തോത്രത്താലാണ്.

#ധ്യാനം

“സച്ചിദാനന്ദസ്വരൂപേ ത്വം മൂലപ്രകൃതിരൂപിണി
ഹിരണ്യഗർഭരൂപേ ത്വം പ്രസന്നാഭവസുന്ദരീ
തേജഃസ്വരൂപേ പരമേ പരമാനന്ദരൂപിണി
ദ്വിജാതീനാം ജാതിരൂപേ പ്രസന്നാ ഭവ സുന്ദരീ
നിത്യേനിത്യപ്രിയേദേവി നിത്യാനന്ദ സ്വരൂപിണീ
സർവമംഗളരൂപേ ച പ്രസന്നാ ഭവ സുന്ദരീ
സർവസ്വരൂപേ വിപ്രാണാം മന്ത്രസാരേ പരാത്പരേ
സുഖദേ മോക്ഷദേ ദേവി പ്രസന്നാഭവ സുന്ദരി
വിപ്രപാപേധ്മദാഹായ ജ്വാലദഗ്നിശിഖോപമേ
ബ്രഹ്മതേജഃപ്രദേ ദേവി പ്രസന്നാ ഭവ സുന്ദരി
കായേന മനസാ വാചാ യത്പാപം കുരുതേനരഃ
തത്ത്വത്സ്മരണമാത്രേണ ഭസ്മീഭൂതം ഭവിഷ്യതി”

അശ്വപതി രാജാവ് ഈ സ്തോത്രം ചൊല്ലി ദേവീ സാവിത്രിയെ പൂജിച്ചാണ് അഭിഷ്ടസിദ്ധി കൈവരിച്ചതെന്ന ദേവീ ഭാഗവതം പറയുന്നു. ആയിരം ആദിത്യന്മാർക്ക് തുല്യമായ പ്രഭയോടുകൂടി രാജാവിനുമുന്നിൽ പ്രത്യക്ഷയായ ദേവി ഇങ്ങനെ അരുളിചെയ്തു. "അല്ലയോ അശ്വപതി, എന്തുദ്ദേശിച്ചാണോ നീ നമ്മെ പൂജിക്കുകയും സ്തുതിക്കുകയും ചെയ്തത് അത് താമസിയാതെ യാഥാർഥ്യമാകുന്നതണ്"

സാവിത്രീദേവിയുടെ വരദാനതിന്റെ ഫലമായി അശ്വപതിക്ക് സുന്ദരിയായ ഒരു പെൺകുട്ടിപിറന്നു . രാജദമ്പതിമാർ ആ പൈതലിന് സാവിത്രിയെന്നാണ് നാമകരണം ചെയ്തത്. ജന്മനാൽ ബുദ്ധി വൈഭവവും സൗന്ദര്യവും കൈമുതലായിരുന്ന സാവിത്രി വിവാഹം ചെയ്തത് സത്യവാനെയായിരുന്നു. സത്യത്തിന്റെ പര്യായമായിരുന്നു അദ്ദേഹം സത്ഗുണങ്ങൾ തികഞ്ഞവനും ദ്യുമത്സേനന്റെ പുത്രനുമായിരുന്നു.

സത്യവനും സാവിത്രിയും തമ്മിലുള്ള ദാമ്പത്യം ഏതാണ്ട് ഒരു സംവൽസരം നീണ്ടുനിന്നു. അതിനിടയിലാണ് സത്യവാന് നേരെ യമപാശം വീണത്. ഫലമൂലങ്ങൾ ശേഖരിക്കാൻ സാവിത്രിക്കൊപ്പം വനത്തിലേക്കുപോയ സത്യവാൻ ഒരു വൃക്ഷത്തിൽ നിന്ന് വിഴുകയും മരണപ്പെടുകയും ചെയ്തു. യമധർമ്മൻ സത്യവാന്റെ ജീവനുംകൊണ്ട് യമലോകത്തേക്ക് യാത്രതിരിച്ചു. എന്നാൽ തന്റെ പതിയുടെ ജീവനും കൊണ്ടുപോകുന്ന യമധർമ്മനെ സാവിത്രി പിന്തുടർന്നു. ഇതുകണ്ട യമധർമ്മൻ സംയമനത്തോടെയും വാൽസല്യത്തോടെയും സാവിത്രിയോട് പറഞ്ഞത് തത്വശസ്ത്രവചനം മാത്രമായിരുന്നില്ല.

" പ്രിയ സാവിത്രി, നീയെന്താണു ചെയ്യുന്നത്? മർത്യശരീരത്തോടൊപ്പം നിനക്ക് ഭർത്താവിനെ അനുഗമിക്കാനാകില്ല. അങ്ങനെ ചെയ്യണമെങ്കിൽ നീയും ഈ ശരീരം വെടിയേണ്ടതുണ്ട്. പഞ്ചഭൂത നിർമ്മിതവും നശിക്കുന്നതുമായ ഈ ശരീരത്തോടപ്പം ആർക്കും തന്നെ യമലോകത്തേക്ക് കടക്കാനാകില്ല. നിന്റെ ഭർത്താവിന്റെ ഈ ലോകത്തുള്ള വാസം അവസാനിച്ചിരിക്കുന്നു . ഇനി കർമഫലം അനുഭവിക്കേണ്ടതാണ്. അതിനുവേണ്ടിയാണ് ഈ ശരീരം ഉപേക്ഷിച്ചിരിക്കുന്നത്. ഒരു ജീവി പിറക്കുന്നതും ഇല്ലാതാകുന്നതും കർമ്മ കൊണ്ടാണ്. മാത്രമല്ല സുഖവും ദുഃഖവുമൊക്കെ അനുഭവിക്കുന്നതും കർമഫലത്താലാണ്. ഇന്ദ്രനായിത്തിരാനും ബ്രഹ്മപുത്രനായിത്തീരാനും വിഷ്ണുദാസനായിത്തീരാനുമൊക്കെ കഴിയുന്നത് സ്വകർമഫലം കൊണ്ടാണെന്നറിയുക. എന്തിനും പിന്നിൽ സ്വന്തം കർമമാണെന്നറിഞ്ഞാലും."

യമധർമന്റെ വാക്കുകൾക്കുമുമ്പിൽ കൂപ്പുകൈകളോടെനിന്ന സാവിത്രി തന്റെ സംശയങ്ങൾക്കെല്ലാം നിവൃത്തിവരുത്തിച്ചെങ്കിലും ഭർത്താവിനെ വിട്ടുതരണമെന്ന നിശ്ചയദാർഡ്യത്തിൽ നിന്നും പിന്മാറാൻ ഒരുക്കമായിരുന്നില്ല.

അവസാനമായി ധർമ്മരാജൻ സാവിത്രിക്ക് വിശിദീകരിച്ചുകൊടുത്തത് നിർലോഭമായ ഭക്തിയെക്കുറിച്ചാണ്, അതു ദേവീഭക്തിയെപ്പറ്റി.

" ഹേ വത്സേ, ദേവീസേവയെത്തുടർന്ന് അതീവ ശ്രേഷ്ഠഫലങ്ങൾ തന്നെയായിരിക്കും ലഭിക്കുക. നിന്റെ നിശ്ചയദാർഡ്യം നമ്മുക്ക് പൂർണമായും മനസ്സിലായി കഴിഞ്ഞു. അതുകൊണ്ട് തന്നെ നിന്റെ ഭർത്താവിന്റെ ജീവൻ തിരികെ നൽകുകയാണ്. ഇങ്ങനെ പറഞ്ഞ് സത്യവന്റെ ജീവൻ തിരികെ നൽകി മടങ്ങാൻ ഒരുങ്ങിയ യമദേവനു മുന്നിൽ സാവിത്രി വിതുമ്പി അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളിൽ പ്രണമിച്ചു. യമധർമ്മന്റെ തുടർന്നുള്ള വാക്കുകൾ അവളിൽ പുതിയൊരു ലോകം തീർത്തു. " അല്ലയോ പുണ്യവതി , ഈ സുന്ദരഭൂമിയിൽ നീ ലക്ഷം വർഷം വസിക്കും ഭവനത്തിൽ മടങ്ങിയെത്തി സാവിത്രി വൃതം അനുഷ്ഠിച്ചാലും. "

യമദേവന്റെ അനുഗ്രഹത്താൽ സാവിത്രീവ്രതം അനുഷ്ഠിച്ച സാവിത്രിക്ക് ഭൂവാസത്തിനിടയിൽ നിരവധി ശുഭാനുഭവങ്ങൾ ലഭിച്ചുവെന്നാണ് പുരാണപ്രസിദ്ധം.

ഏതൊരു സ്ത്രീയാണോ പതിനാലു വർഷക്കാലം സാവിത്രീവ്രതം അനുഷ്ഠിക്കുന്നത് അവൾക്ക് അത് മോക്ഷകാരണമായി തീരുമെന്നാണ് വിശ്വാസം.

ാവിത്രി_വ്രതം

മഹാഭാരതത്തില്‍ പതിവ്രതയായ സാവിത്രിയുടെ കഥയെ പരാമര്‍ശിക്കുന്നിടത്ത് അരയാലിനു പ്രാധാന്യമുണ്ട്. അരയാലിനടുത്തുവെച്ചാണ് സാവിത്രിക്ക് ഭര്‍ത്താവായ സത്യവാനെ നഷ്ടമായത്. വിവാഹത്തിന് ഒരു വര്‍ഷം കഴിഞ്ഞപ്പോഴേ ഭര്‍ത്താവിനെ നഷ്ടമായ സാവിത്രി ഭര്‍ത്താവിന്റെ ജീവനു വേണ്ടി യമനെ പിന്‍തുടര്‍ന്ന് യമലോകം വരെചെന്നെത്തി.

ഒടുവില്‍ സാവിത്രിയുടെ ബുദ്ധിയിലും ചാരിത്രത്തിലും ഭര്‍തൃഭക്തിയിലും സന്തുഷ്ടമായ യമന്‍ സത്യവാനെ പുനര്‍ജ്ജീവന്‍ നല്‍കുകയായിരുന്നു. സാവിത്രിക്ക് മരണപ്പെട്ട തന്റെ ഭര്‍ത്താവിനെ തിരിച്ചുലഭിച്ചതിന്റെ ഓര്‍മ്മക്കായാണ് വിവാഹിതരായ ഹിന്ദുസ്ത്രീകള്‍ വടസാവിത്രി വ്രതം എന്ന ചടങ്ങ് ആചരിക്കുന്നത്. ആല്‍മരത്തെ പ്രദക്ഷിണം ചെയ്ത് അതില്‍ ആചാരപ്രകാരം ചരടുകള്‍ ബന്ധിക്കുന്ന ചടങ്ങാണിത്.

**പൂജാ സാധനങ്ങളും വിധികളും :

5 ഫലങ്ങൾ , മഞ്ഞയും ചുവപ്പും നൂലുകൾ, ജലമേന്തിയ കലശം, സത്യവാൻ, സാവിത്രി, യമദേവൻ എന്നിവരുടെ കളിമൺ പ്രതിമകൾ, ചന്ദനത്തിരി, ചുവന്ന തുണിക്കഷ്ണം, ചുമപ്പ് സിന്ദൂരം.

ആദ്യമായി സ്ത്രീകൾ വെളുപ്പിന് എഴുന്നേറ്റ് സാവിത്രി മന്ത്രം ഉരുവിട്ടുകൊണ്ട് പുതുവസ്ത്രങ്ങൾ അണിയുകയും മേല്പറഞ്ഞ പൂജാ സാമഗ്രികൾ ഒരു ചൂരൽ തളികയിൽ നിരത്തിവെക്കുകയും ചെയ്യും. പിന്നീട് വടവൃക്ഷത്തിന് അരികിലെത്തി വൃക്ഷത്തിന് കീഴെ സത്യവാന്റെ പ്രതിമ വെച്ച് അതിൻറെ ഇടതു വശത്തായി സാവിത്രിയുടെ പ്രതിമ വക്കുകയും കുറച്ച് സ്ഥലം വിട്ട് സത്യവാൻറെ വലതു വശത്തായി യമദേവൻറെ പ്രതിമ വക്കുകയും ചെയ്യും. 5 ഫലങ്ങൾ , ചുമപ്പ് തുണി, സിന്ദൂരം, ചന്ദനത്തിരി എന്നിവ ഇവർക്ക് സമർപ്പിച്ച ശേഷം വൃക്ഷത്തെ വലം വയ്ക്കും. ഓരോ വലംവയ്പ്പിലും ചുമപ്പും മഞ്ഞയും നൂലുകളാൽ വൃക്ഷത്തിൽ ഓരോ ചുറ്റ് വീതം ചുറ്റിവരിയും. അതുപോലെ 11,21, 51, 108 എന്നിങ്ങനെ എത്ര വലം വേണമെങ്കിലും വയ്ക്കാം. ശേഷം സത്യവാൻ സാവിത്രിയുടെ കഥ ശ്രവിച്ച് പ്രാർത്ഥന ആരംഭിക്കും. പൂജ കഴിഞ്ഞാൽ നേദിച്ച ഫലങ്ങൾ പ്രസാദമായി വീട്ടിൽ കൊണ്ടുപോകാം. വൈകുന്നേരം മധുര പലഹാരങ്ങളുണ്ടാക്കി ആഘോഷിക്കുകയും ചെയ്യും.

ഭാരതത്തിന്‍റെ പല ഭാഗങ്ങളിലും പല പേരുകളിലും അറിയപ്പെടുകയും ആചരിക്കപ്പെടുകയും ചെയ്യുന്നു. ഉദാഹരണത്തിന് സൌഭാഗ്യ ഗൌരി വ്രതം എന്ന് ആന്ധ്രയിലും കര്‍ണാടകയിലും ഗംഗൂര്‍ വ്രത് എന്ന് രാജസ്ഥാനിലും കാരടയാന്‍ നോമ്പ് എന്ന് തമിഴ് നാട്ടിലും അറിയപ്പെടുന്നത് ഇതു തന്നെയാണ്

അനശ്വരതയുടെയും മരണമില്ലായ്മയുടെയും വൃക്ഷമായാണ് അരയാല്‍ അറിയപ്പെടുന്നത്. മരണംവരെ തന്റെ സിന്ദൂരരേഖയിലെ കുങ്കുമം മായരുതെന്ന ഒരു സ്ത്രീയുടെ ആഗ്രഹമാണത്രെ ഈ വിശ്വാസത്തിനു പിന്നിലുളളത്. ഭര്‍ത്താവിന്റെ ദീര്‍ഘായുസും ആരോഗ്യവും തേടിയും ദാമ്പത്യസുഖത്തിനും വേണ്ടിയും സ്ത്രീകള്‍ ആല്‍മരത്തെ ആരാധിക്കുന്നു.

ഇത്തരത്തിൽ സാവിത്രി വ്രതം ഭര്‍ത്താവിന്റെ ദീര്‍ഘായുസിനായിട്ട് സുമംഗലികൾ ഭക്തിയോടെ അനുഷ്‌ഠിച്ചുവരുന്നു.

"ശ്രിം ഹ്രീം ഐം സാവിത്ര്യൈ സ്വാഹാ"

 #ശംഖുനാദം  #ഹിന്ദുദേവതകൾ  #കേരളത്തിലെ_ക്ഷേത്രങ്ങൾ  #കാഞ്ഞിരങ്ങാട്_വൈദ്യനാഥക്ഷേത്രംകണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനടുത്താണ് ...
01/06/2019

#ശംഖുനാദം

#ഹിന്ദുദേവതകൾ

#കേരളത്തിലെ_ക്ഷേത്രങ്ങൾ

#കാഞ്ഞിരങ്ങാട്_വൈദ്യനാഥക്ഷേത്രം

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനടുത്താണ് ഒരു ചെറിയ കുന്നിൻ മുകളിലാണ് കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വയം ഭൂവായ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്‌ഠ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വൈദ്യത്തിന്റെ നാഥനാണ് ഇവിടെ ശ്രീ പരമേശ്വരന്‍. ഇവിടെ വന്ന് ഭജനയോടുള്ള ആചാരനുഷ്ടാനങ്ങോളോടെ പ്രാര്‍ത്ഥിച്ചാല്‍ ഏത് മാറാവ്യാധിയും വിട്ടു മാറുമെന്നാണു സങ്കല്പം.

#ഐതിഹ്യം

പരശുരാമാനാല്‍ പ്രതിഷ്ടിതമാണ് കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നാണ് വിശ്വാസം.

ലക്ഷ്മിപുരത്തിന്നു (തളിപ്പറമ്പ് )മുന്‍ വശത്തുള്ള കൊടുംകാട്ടില്‍ കാരസ്കരന്‍ എന്ന് പേരായ ഒരസുരന്‍ ജീവിച്ചിരുന്നു. ഭസ്മാസുരന്റെ പുത്രനായ ഇയാളുടെ ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ ഒരുനാള്‍ പരശുരാമന്‍ വനത്തില്‍ കടന്നു അസുര നിഗ്രഹം നടത്തി. അതിനു ശേഷം കാട്ടിലൂടെ നടക്കുകയായിരുന്ന ഭാര്‍ഗ്ഗവരാമന്‍ തേജോമയമായ ശിവലിംഗം കാണുകയും അത് യഥാവിധി പൂജിക്കുകയും ചെയ്തു. അപ്പോഴാവിടെയെത്തിയ നാരദ മഹര്‍ഷി ശിവ ലിംഗത്തിന്റെഉത്ഭവം പരശുരാമാന്നു പറഞ്ഞു കൊടുത്തു.

പണ്ട് സൂര്യ ബിംബത്തിന്നു വിഷബാധ ഏല്‍ക്കുകയും തേജസ്സ്‌ മങ്ങിപ്പോവുകയും ചെയ്തു ഇതിനു പരിഹാരമെന്ത് എന്ന് ചിന്തിച്ചിരുന്ന സൂര്യന്നു മുന്നില്‍ എത്തിയ ഗരുഡന്‍ ഉപായം പറഞ്ഞു കൊടുത്തു. പാലാഴി മഥനസമയത്ത് വാസുകി ശര്‍ദ്ദിച്ച വിഷം ലോക രക്ഷാര്‍ത്ഥം ശിവന്‍ കുടിച്ചപ്പോള്‍ അതില്‍ നിന്ന് മുക്തനാകാന്‍ ശിവന്‍ വൈദ്യ നാഥന്‍ എന്ന ആത്മ ലിംഗം തന്നെയുണ്ടാക്കി. പാര്‍വതീ സമേതനായി പൂജിച്ചു രോഗ വിമുക്തനാവുകയും ചെയ്തു. അതിനാല്‍ ശിവന്റെ കൈവശമുള്ള ആ വൈദ്യ നാഥ ലിംഗം സമ്പാദിച്ച് പൂജ നടത്തിയാല്‍ രോഗ വിമുക്തി നേടാമെന്ന്.

അപ്രകാരം സൂര്യന്‍ ശിവനെ ധ്യാനിച്ച്‌ ശിവനില്‍ നിന്നും വൈദ്യ നാഥ ലിംഗം സമ്പാദിച്ച് ലക്ഷ്മിപുരത്തിനടുത്ത് വിധി പ്രകാരം പ്രതിഷ്ഠിച്ചു പൂജിച്ചു. അതോടെ രോഗമുക്തി നേടുകയും ചെയ്തു. ആ മഹാലിംഗമാണിത് വിധി പോലെ ക്ഷേത്രം പണിതു പൂജിക്കുക എന്ന് പറഞ്ഞ്‌ നാരദര്‍ മറഞ്ഞു.

നാരദനില്‍നിന്നും ശിവ ലിംഗ കഥ കേട്ട പരശുരാമന്‍ വൈദ്യ നാഥ ക്ഷേത്രം നിര്‍മ്മിച്ചു. കാരസ്കരന്‍ എന്നാ അസുരന്‍ മൂലമാണ് പരശുരാമന്‍ കാട്ടിലെത്തിയത് അത് കൊണ്ട് ക്ഷേത്രം കാരസ്കരാലയം വൈദ്യനാഥ ക്ഷേത്രം എന്ന പേരിലറിയപ്പെട്ടു. കാലാന്തരം കാരസ്കരാലയം ലോപിച്ച് കാഞ്ഞിരങ്ങാടായി. ഇലക്ക് കയ്പ്പില്ലാത്ത ഒരു കാഞ്ഞിരമരം ഇവിടെയുണ്ട്. സൂര്യ ദേവന്‍ പ്രതിഷ്ടിച്ചു പൂജിച്ച ശിവ ലിംഗം ആയതു കൊണ്ട് ഞായര്‍ പ്രധാന ദിവസമാണ് രോഗ മുക്തി തേടി ഭക്തര്‍ ഇവിടെയെത്തുന്നു.

ഇത്തരത്തിൽ ആദിത്യഭഗവാനുമായി ചേർന്നുള്ളതാണ് കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം ഐതിഹ്യം.

കുന്തീദേവി തന്റെ ഭർത്താവിന്റെ പാണ്ഡുരോഗം മാറാൻ വൈദ്യനാഥനെ ഭജിച്ച് ദർശനം ചെയ്തിട്ടുണ്ടെന്നാണ് വിശ്വാസം.

#പ്രതിഷ്ഠ_വിശേഷങ്ങൾ

കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ "വൈദ്യനാഥൻ" ആയ മഹാദേവൻ ആണ്.

ഉപദേവതകൾ -ഗണപതി, അയ്യപ്പൻ, ഭഗവതി എന്നിവരാകുന്നു.

പാക്കം,എരടി,തപോതൽ എന്നീ മൂന്ന് ഇല്ലക്കാരാണ് പാരമ്പര്യ ശാന്തി. പുടയൂർ ഇല്ലത്തിനാണ് തന്ത്രം. മലബാർ ദേവസ്വത്തിന് കീഴിൽ പെരിഞ്ചല്ലൂർ ഗ്രാമക്കാരുടെ ട്രസ്റ്റാണ് ക്ഷേത്രകാര്യങ്ങൾ നടത്തുന്നത്.

#പൂജാവിധിയും_വഴിപാടുകളും

ജലധാരയും ക്ഷീരധാരയും വഴിപാടുകഴിച്ച് നിശ്ചിതദിവസം ഭജനമിരുന്ന് പ്രാർത്ഥിച്ചാൽ കണ്ണുരോഗവും ത്വക്ക് രോഗവും മാറുമെന്നാണ് വിശ്വാസം. . ക്ഷേത്രത്തിലെ ആലിനും കാഞ്ഞിരമരത്തിനും ദിവ്യസിദ്ധിയുണ്ടെന്നാണ് വിശ്വാസം.

സൂര്യദശാകാല ദോഷങ്ങൾക്ക് പരിഹാരമായും ഇവിടെ ദർശനം നടത്താം. ക്ഷീരധാരയും ജലധാരയുമാണ് ഇവിടത്തെ വിശേഷവഴിപാട്. രോഗം മാറുന്നതു വരെ, അല്ലെങ്കിൽ നാൽപത്തിയൊന്ന് ദിവസം ഭജനയിരിക്കുന്നവരും ഉണ്ട്. വെണ്ണ നിവേദ്യം ഗർഭരക്ഷയ്ക്കായി നടത്തുന്ന വഴിപാടാണ്.

കിഴക്കോട്ട് ദർശനമേകി വാഴുന്ന ദേവൻ സർവർക്കും ആശ്വാസമരുളി അധിവസിക്കുന്നു.
ഞായറാഴ്ചയാണിവിടെ പ്രധാനം.
ഞായറാഴ്ച വൈദ്യനാഥനിൽ സൂര്യതേജസ്സ് കൂടി ഉണ്ടെന്നാണ് വിശ്വാസം. ജാതകപ്രകാരം ആദിത്യദശാകാലങ്ങളിൽ ദോഷത്തിന്റെ കാഠിന്യമനുസരിച്ച് കൂടുതൽ ഞായറാഴ്ചകൾ വ്രതമനുഷ്ഠിക്കുന്നതും ഉത്തമമാകുന്നു. ഈ ദിനം വ്രതം അനുഷ്ഠിച്ച് ദർശനം ചെയ്യുന്നത് രോഗശാന്തിക്ക് കൂടുതൽ ഫലപ്രദമാകുന്നു. സർവ്വരോഗങ്ങൾക്കും ആശ്വാസം പകരുന്നതിന് കാഞ്ഞിരങ്ങാട്ട് വൈദ്യനാഥൻ അനുഗ്രഹിക്കുമെന്നാണ് വിശ്വാസം.

#വിശേഷദിവസങ്ങൾ

ധനുമാസത്തിലെ തിരുവാതിര, കുംഭ മാസത്തിലെ ശിവരാത്രി, ആറും ഞായർ എന്നിവ വിശേഷ ദിവസമാണ്. അന്നൊക്കെ ദർശനം അതിവിശേഷമാണ്. എല്ലാ വര്‍ഷവും ധനു മാസത്തിലെ 10ം തീയ്യതി ക്ഷേത്ര നടയില്‍ വച്ചു കളിയാട്ടം നടത്താറുണ്ട്. ഉള്ളാറ്റില്‍ ഭഗവതി, വലിയ തമ്പുരാട്ടി എന്നിവയാണ് പ്രധാന തെയ്യക്കോലങ്ങള്‍.

**തിരുവാതിര വിശേഷം:
ധനുമാസത്തിലെ തിരുവാതിര, ഭഗവാൻ ശ്രീ പരമേശ്വരൻറെ അവതാരനാളാണ് ധനുമാസത്തിലെ തിരുവാതിര. പാർവതീ പരിണയം നടന്നതും ധനുമാസത്തിലെ തിരുവാതിര നാളിലാണ്‌. അതിനാൽതന്നെ സുമംഗലികളായ സ്ത്രീകൾ നെടുതാലി ഭാഗ്യത്തിനും, കന്യകമാർ ഉത്തമനായ പുരുഷനെ ഭർത്താവായി ലഭിക്കുന്നതിനുമാണ് തിരുവാതിര വ്രതമനുഷ്ഠിക്കുന്നത്.

ദാക്ഷായണീ വിരഹത്താൽ ഉഗ്ര തപസ്സനുഷ്ടിച്ചുകൊണ്ടിരുന്ന ശിവനു നേർക്ക്‌ കാമദേവൻ മലർശരമെയ്തു. ഇതിൽ കുപിതനായ ഭഗവാൻ കാമദേവനെ ഭസ്മീകരിച്ചു. കാമദേവന്റെ ഭാര്യയായ രതീ ദേവി തപസ്സുചെയ്തു കാമനെ പുനർജ്ജ്നിപ്പിച്ചതിന്‍റെ സന്തോഷത്താല്‍ സ്ത്രീകൾ ആടിപ്പാടി . വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ തിരുവാതിര 'പൂത്തിരുവാതിര'യായും ആഘോഷിക്കുന്നു .

രേവതി മുതൽ തിരുവാതിര വരെയുള്ള നാളുകളിലാണ്‌ തിരുവാതിര വ്രതം ആചരിക്കുന്നത്. അതിരാവിലെ ഉള്ള തുടിച്ചുകുളിയാണ് ഈ ദിവസങ്ങളിലെ പ്രഥമ ചടങ്ങ്. ഇത് ഗംഗാ ദേവിയെ ഉണർത്തുകയാണെന്നാണ് വിശ്വാസം. പാട്ടുപാടി വെള്ളത്തിൽ കൈ തള്ളിവേണം കുളിക്കാൻ. കുളികഴിഞ്ഞ് ക്ഷേത്രത്തിൽ ദർശനം നടത്തണം. മകയിരം നാളിലും തിരുവാതിര നാളിലും വ്രതമനുഷ്ടിക്കണം. അരിഭക്ഷണം പാടേ ഉപേക്ഷിക്കണം. മകയിരം നാളിൽ മക്കൾക്ക്‌ വേണ്ടിയും തിരുവാതിര നാളിൽ ഭർത്താവിനു വേണ്ടിയുമാണ് വ്രതം നോൽക്കേണ്ടത്. ഉമാ-മഹേശ്വര പ്രീതികരമാണ് ഈ വ്രതം.

ധര്‍മ്മത്തില്‍ ഉറച്ച് ജീവിക്കുക, അധര്‍മ്മങ്ങള്‍ ചെയ്യാതെ ഇരിക്കുക. സുമംഗലികള്‍ തങ്ങളുടെ ഭര്‍ത്താവിന്‍റെ ആയുരാരോഗ്യത്തിനും, കന്യകകള്‍ സദ്ഭര്‍തൃലാഭത്തിനും വേണ്ടി ഭയഭക്തി പൂര്‍വം അനുഷ്ഠിക്കുന്ന ഈ തിരുവാതിര വ്രതത്തിന് അമിതമായ പ്രാധാന്യം ഉണ്ട്.

**എട്ടങ്ങാടി:
മകയിരം നാളിൽ വൈകീട്ടു എട്ടങ്ങാടി ചുട്ടെടുക്കുക എന്ന ചടങ്ങുണ്ട്. നേന്ത്രക്കായ, എട്ടുതരം കിഴങ്ങുകൾ, എട്ടുതരം ധാന്യങ്ങൾ എന്നിവ ചുട്ടെടുക്കുന്നു. ഇതിലേക്ക് ശർക്കര പാവ് കാച്ചിയതും, തേങ്ങക്കൊത്തും, തേനും, എള്ളും ചേർത്തു വേവിച്ചുവച്ച കിഴങ്ങുകളും ചേർത്ത് യോജിപ്പിച്ചാൽ എട്ടങ്ങാടിയായി. സുമംഗലികളായ സ്ത്രീകളാകും ഇത് പാകം ചെയ്യുക. അന്നുവൈകിട്ട് തിരുവാതിരക്കളിക്ക് ശേഷം എല്ലാവർക്കും എട്ടങ്ങാടി നൽകും.

പിറ്റേന്നാൾ തിരുവാതിര തുടങ്ങുന്ന ദിവസമാണ് ഉറക്കമൊഴിയേണ്ടത്. ചില സ്ഥലങ്ങളില്‍ മകയിരം നാളിലും ഉറക്കമൊഴിയാറുണ്ട്. തിരുവാതിരപ്പിറ്റേന്ന് രാവിലെ കുളിച്ചു ദശപുഷ്പം ചൂടി ഇലക്കുറിയും ചാന്തും തൊട്ടുവേണം ക്ഷേത്രദർശനം നടത്താൻ. ഇതോടെ തിരുനോമ്പിന്‍റെ ചടങ്ങുകൾ അവസാനിക്കുന്നു.

**ശിവരാത്രി
കുംഭ മാസത്തിലെ "ശിവരാത്രി" ആണ് ഇവിടത്തെ പ്രധാന ഉത്സവം

**ആറും ഞായര്‍
മലയാള മാസത്തിലെ 6ം തീയ്യതിയും ഞായറാഴ്ചയും ഒരുമിച്ചു വരുന്നതാണ് "ആറും ഞായര്‍". ഇത് ഒരു വിശേഷ ദിവസമായി ഇവിടെ ആഘോഷിക്കുന്നു.

#വൈദ്യനാഥ_സ്തുതി

കാഞ്ഞിരങ്ങാട്ടപ്പാ വൈദ്യനാഥേശ്വരാ
നിൻപാദം ഞാനിതാ കൈതൊഴുന്നൻ
കാഞ്ഞിരങ്ങാടായ പുണ്യക്ഷേത്രത്തിങ്കൽ
ശ്രീവൈദ്യേശ്വരാ ഞാൻ തൊഴുന്നേൻ
നിൻകഥ ചൊല്ലി സ്തിക്കുവാനായിട്ട്
കൂടെ അരുളുകവേണമെന്നും
പണ്ടൊരുകാലത്ത് ഉള്ള വിശേഷങ്ങൾ
ചൊല്ലുവാനായി കരുണ നൽകൂ

പാലാഴി പണ്ടു കടയുന്ന നേരത്ത്
ഉണ്ടായിരുന്ന വിശേഷങ്ങളും
അന്നൊരുനാളിലായി കാളകൂടവിഷം
കൈലാസനാഥനും ഭക്ഷിച്ചുപോൽ
അപ്പൊഴേ രോഗം ബാധിച്ചത് കാരണാൽ രോഗത്താൽ ശാന്തി വരുത്തിടുവാൻ
പ്രത്യക്ഷമാക്കി പോൽ കൈലാസനാഥനും
ആയ്മാവിനാലെ ശിവലിംഗവും
വൈദ്യനാഥനായും പാർവ്വതീദേവിയാൽ
ഉള്ള ശിവലിംഗം ആയിരുന്നു
ഈയൊരു ശിവലിംഗം വെച്ച് പൂജിക്കയാൽ
രോഗവും നിശ്ശേഷം ശാന്തമായി

സൂര്യഭഗവാനും വാങ്ങി ശിവലിംഗം
പുണ്യസ്ഥലത്ത് പ്രതിഷ്ഠിച്ചുപോൽ കാഞ്ഞിരങ്ങാടായ പുണ്യസ്ഥലത്തുമെ
വെച്ച് പൂജിച്ചുപോൽ സൂര്യദേവൻ
ഇങ്ങനെ നാളുകളേറെ കഴിഞ്ഞപ്പോൾ
രോഗവും നിശ്ശേഷം ശാന്തമായി
ഇങ്ങനെയുള്ള ശിവലിംഗം തന്നെയാ
കാഞ്ഞിരങ്ങാട്ടുള്ള ക്ഷേത്രത്തിങ്കൽ
ഈയൊരു ശിവലിംഗമാഹാത്മ്യത്താലെന്നും
രോഗത്താൽ ശാന്തി വരുത്തിടുന്നു
കാഞ്ഞിരങ്ങാടായ പുണ്യ ക്ഷേത്രത്തിങ്കൽ
ശ്രീവൈദ്യേശ്വരാ ഞാൻ കൈതൊഴുന്നൻ

പിന്നെയുമുണ്ടു വിശേഷങ്ങൾ ചൊല്ലുവാൻ
എന്നിൽ കരുണയുണ്ടാവേണമേ
സൂര്യഭഗവാനും മന്ദത ഭവിക്കയാൽ
എന്തിനി വേണ്ടതെന്നോർക്കുമ്പോഴെ
അപ്പൊഴേ തന്നെ ഗരുഡനാം പക്ഷിയും
സൂര്യനോടോരോന്നായ് ചൊല്ലിപോലും
പാലാഴി പണ്ടു കടയുന്ന നേരത്ത്
ഉണ്ടായ കാളകൂടവിഷവും
എല്ലാമെ കൈലാസനാഥൻ ഭുജിക്കയാൽ
രോഗവും തന്നെ പിടിപെട്ടുപോൽ
അന്നൊരു നാളിലായി കൈലാസനാഥനാൽ
ഉണ്ടായിരുന്ന ശിവലിംഗവും
ആ ഒരു ശിവലിംഗം കൈലാസനാഥനും
വെച്ച് പൂജിക്കയും ചെയ്തനേരം
കൈലാസനാഥന്റെ രോഗത്താൽ ശാന്തിയു-
മുണ്ടായിയെന്നൊരു വാർത്തയോതി

ഇങ്ങനെയുള്ള ശിവലിംഗം തന്നെയു
മുണ്ടായിരുന്നുപോൽ കൈലാസത്തിൽ
ആ ഒരു ശിവലിംഗം വെച്ച് പൂജിക്കയാൽ
രോഗവും ശാന്തിയായി വന്നീടുമേ
ഗരുഡനാം പക്ഷിയും വാർത്തകളോരോന്നേ
ചൊല്ലി കേൾപ്പിച്ചുപോൽ സൂര്യനോടായി
എല്ലാമെ കേട്ടു ഗ്രഹിച്ചൊരു നേരത്ത്
ചൊല്ലിപോൽ കൈലാസനാഥനോടായ്
എന്നിലുണ്ടായ രോഗശാന്തിക്കായി
എന്തിനി വേണ്ടുമെ എന്ന് ചൊല്ലി
അതിനുമെതന്നെ പ്രയാസവുമില്ലല്ലൊ
രോഗത്താൽ ശാന്തി വരുത്തിടുവാൻ
ഈയൊരു ശിവലിംഗം പുണ്യ സ്ഥലത്തിങ്കൽ
വെച്ച് പൂജിക്കയും വേണമെന്നും.

കണ്ണൂർ ജില്ലയിലെ ഈ ക്ഷേത്രം തളിപ്പറമ്പില്‍ നിന്നും ആലക്കോട് റൂട്ടില്‍ 6 കി.മീ മാറി സ്ഥിതി ചെയ്യുന്നു. സർവ്വ രോഗങ്ങൾക്കും ദുരിതങ്ങൾക്കും ആശ്വാസമേകി വൈദ്യനാഥനായി ഭഗവാൻ ശിവൻ ഇവിടെ വാണരുളുന്ന. വിശ്വസിച്ചെത്തുന്നവർക്കു ആഗ്രഹിക്കുന്ന ഫലം സുനിശ്ചിതമെന്നു വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്ന പുണ്ണ്യ സന്നിധി ആണിവിടം.

"ഓം ശ്രീ വൈദ്യനാഥയാ നമഃ"

*********

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when Sandhya Vinod posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sandhya Vinod:

Share