09/12/2025
ജനാധിപത്യത്തിനുമേൽ പണാധിപത്യത്തിന്റെ ക്രൂരമായ ആക്രമണം.
കൊച്ചുതുറ മദർ തെരേസ അനാഥലയത്തിലെ അന്തേവാസികൾക്കും മദർ തെരേസ കന്യാസ്ത്രീകൾക്കുമേതിരെ നിലവിലെ കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും തിരുവനന്തപുരം ജില്ലാപഞ്ചായത്തു കോൺഗ്രസ് സ്ഥാനാർഥിയുമായ ഫ്രീടാ സൈമൺന്റെയും അവരുടെ ഭർത്താവും കോൺഗ്രസ് ഗുണ്ടയുമായ പുഷ്പം സൈമൺന്റെയും നേതൃത്വത്തിൽ ഭീഷണിയും ആക്രമണവും.
കരുംകുളം പഞ്ചായത്തിൽ വാർഡ് പതിനൊന്നിൽ സ്ഥിതിചെയ്യുന്ന മദർതെരേസ ശാന്തിഭവനിലെ അന്തേവാസികളോടൊപ്പം വോട്ടു ചെയ്യുവാൻ എത്തിയ കന്യസ്ത്രിമാരെയും അന്തേവാസികളെയും പുഷ്പം സൈമണും ഗുണ്ടകളും ഫ്രീഡ സൈമൺന്റെ നേതൃത്വത്തിൽ വോട്ടുചെയ്യാൻ അനുവദിക്കാതെ ഭീഷണിപ്പെടുത്തി സംഘർഷാവസ്‌ഥ സൃഷ്ടിച് തിരിച്ചയക്കാനുള്ള ശ്രെമം നടത്തുകയുണ്ടായി. ഇത് അറിഞ്ഞ് സി പി ഐ എം കോവളം ഏരിയ സെക്രട്ടറിസഖാവ് അഡ്വ. S. അജിത് അവിടെയെത്തി ജനാതിപത്യപരമായി അവർക്ക് വോട്ട് ചെയ്യാനുള്ള നിയമപരമായ സൗകര്യം ഒരുക്കിക്കൊടുക്കണമെന്ന് പോളിംഗ് ഓഫീസറോട് സംസാരിച്ചു കൊണ്ടു നിൽക്കുമ്പോൾ യാതൊരു പ്രകോപനവും കൂടാതെ പുഷ്പം സൈമൺ ഏരിയ സെക്രട്ടറിയെ ആക്രമിക്കാൻ ശ്രമിക്കുകയും . ഇവിടെ കാര്യങ്ങൾ തീരുമാനിക്കാൻ ഞാനുണ്ട്. വേറെ ഒരുത്തനും ഇവിടെ വരേണ്ട. നിന്നെയെല്ലാം ഞാൻ കൊന്നു കുഴിച്ചുമൂടും ഇവിടുന്ന് മര്യാദക്ക് പോയില്ലെങ്കിൽ എന്ന് അലറിക്കൊണ്ട് ഏരിയ സെക്രട്ടറി സഖാവ് അജിത്തിനെ ആക്രമിക്കാൻ ശ്രമിക്കുന്നത് കണ്ടിട്ട് അവിടെ ഓടിയെത്തി പ്രതിരോധിക്കാൻ ശ്രെമിച്ച ലോക്കൽ കമ്മിറ്റി അംഗം സഖാവ് വിനോദ് വൈശാഖി, ശ്രീ ഗ്ലാവിസ് അലക്സണ്ടർ സിപിഎം അംഗം സഖാവ് നിരഞ്ജൻ എന്നിവർ പുഷ്പം സൈമൺന്റെയും പുഷ്പം വിൻസെന്റ് എന്നിവരാൽ അതിക്രൂരമായി ആക്രമിക്കപ്പെട്ടു.നിരഞ്ജന്റെ മൂക്കിന്റെ പാലം ഇടിക്കട്ട കൊണ്ടുള്ള ആക്രമണത്തിൽ തകർന്നു.വിനോദ് വൈശാഖിയെയും ഗ്ലാവിയസ് അലക്സണ്ടരെയും മൃഗയമായി മർദ്ദിച്ചു. തിരഞ്ഞെടുപ്പ് അക്രമംകൊണ്ടു നേരിടാനാണ് എല്ലായിപ്പോഴും ഇവരുടെ ശ്രമം.