Historical Images Of Malankara Syrian Churches

Historical Images Of  Malankara Syrian  Churches Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Historical Images Of Malankara Syrian Churches, Religious organisation, Thiruvananthapuram.

26/05/2026

ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ദിദിമോസ് ബാവ

ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ (വലിയ ബാവ):-     1921 ഒക്ടോബർ 29 ാം...
25/05/2026

ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ (വലിയ ബാവ):-
1921 ഒക്ടോബർ 29 ാം തീയതി ഇട്ടിയവിര തോമസിന്റെയും ശോശാമ്മയുടെയും മകനായി മാവേലിക്കരയിൽ ജനനം. സി.റ്റി. തോമസ് എന്നായിരുന്നു ആദ്യനാമം. കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് വിദ്യാഭ്യാസത്തിന് ശേഷം തിരുച്ചിറപ്പള്ളി നാഷണൽ കോളേജ്, മദ്രാസ് മാസ്റ്റൺ ട്രെയിനിംഗ് കോളേജ്, കാൺപൂർ ക്രൈസ്റ്റ് ചർച്ച് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിവിധ ബിരുദങ്ങൾ നേടി. 1950-ൽ വൈദികനായി. തിരുച്ചിറപ്പള്ളി പൊന്നയ്യ ഹൈസ്കൂൾ, പത്തനാപുരം സെന്റ് സ്റ്റീഫൻസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രധാന അധ്യാപകനായും പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറായും സേവനം അനുഷ്ഠിച്ചു. പതിനെട്ടാമത്തെ വയസ്സിൽ 1939 ൽ പത്താനപുരത്തെ തബോർ ദയാറായിൽ (തോമ മാർ ദിവന്നാസിയോസിന്റെ ശിഷ്യനായി) ചേർന്നു.

1966 മുതൽ തോമസ് മാർ തീമോത്തിയോസ് എന്ന നാമധേയത്തിൽ മലബാർ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായിരുന്നു.
1992 സെപ്റ്റംബര്‍ 10- ാം തീയതി കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ഭാഗ്യസ്മരണാര്‍ഹനായ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് ദ്വിതീയന്റെ പിൻഗാമിയായി നിയുക്ത കാതോലിക്കോസ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് ദ്വിതീയൻ ( മലങ്കരയുടെ സൂര്യതേജസ്സ്) പദവി ഒഴിഞ്ഞതിനെ തുടർന്ന് 2005 ഒക്ടോബർ 31ാം- തീയതി പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ എന്ന പേരിൽ പരുമല സെമിനാരിയിൽ വെച്ചു ഇരുപതാം മലങ്കര മെത്രാപ്പോലീത്തായും മലങ്കരയിലെ ഏഴാമത്തെ പൗരസ്ത്യ കാതോലിക്കോസും, മലങ്കര മെത്രാപ്പോലീത്തയുമായി അവരോധിക്കപ്പെട്ടു.

നാലു മൂറോൻ കൂദാശകളിൽ സഹകാർമ്മികനായിരുന്ന വലിയ ബാവ2009 ഏപ്രിൽ 4-ന് നടന്ന മൂറോൻ കൂദാശയിൽ പ്രധാന കാർമികനായിരുന്നു. ഏറ്റവും അധികം മെത്രാന്മാരെ വാഴിച്ചതും (14 പേർ), സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെ അംഗസംഖ്യ (33 പേർ) എക്കാലത്തേതിലും വലുതാക്കി തീര്‍ക്കുകയും ചെയ്തത് വലിയ ബാവാ കാതോലിക്കയായിരുന്നപ്പോഴാണ്. വനിതകൾക്ക് പൊതുയോഗങ്ങളിൽ സംബന്ധിക്കുവാൻ അനുവാദം നൽകിയതും, മെത്രാൻ തെരഞ്ഞെടുപ്പിന് മാനദണ്ഡവും പെരുമാറ്റചട്ടവും ഏർപ്പെടുത്തിയതും വലിയ ബാവായാണ് .

2010 ഒക്ടോബറിൽ പ്രായാധിക്യം മൂലം സ്ഥാനം ഒഴിഞ്ഞ വലിയ ബാവ നിയുക്ത കാതോലിക്കാ ആയിരുന്ന പൗലോസ് മാർ മിലിത്തിയോസിനെ 2010 നവംബർ 1 ാം തീയതി പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ എന്ന പേരിൽ സഭയുടെ പുതിയ എട്ടാമത്തെ കാതോലിക്കാ ആയി വാഴിച്ചു. ദിദിമോസ് തിരുമേനിക്ക് വലിയ ബാവാ എന്ന സ്ഥാനമായിരുന്നു മലങ്കര ഓര്‍ത്തഡോക്സ് സഭ നൽകിയിരിക്കുന്നത്. വാർധക്യ സഹജമായ രോഗംമൂലം വലിയ തിരുമേനിയെ പരുമല സെന്റ്‌ ഗ്രിഗോറിയസ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് 2014 മെയ്‌ 26ന് വലിയ തിരുമേനി കാലം ചെയ്തു.

2014 മെയ്‌ 26ാം തീയതി കാലം ചെയ്ത വലിയ ബാവാ തിരുമേനിയെ പത്തനാപുരം മൗണ്ട്‌ താബോർ ദയറയിൽ 28ാം തീയതി ജനസാഗരത്തെ സക്ഷിയാക്കി കബറടക്കിയിരിക്കുന്നു. പ്രതിസന്ധികളെ പ്രാര്‍ത്ഥനയിലൂടെ അതിജീവിച്ച ആത്മീയതേജസ്‌ ആയിരുന്നു വന്ദ്യ പിതാവ്.
എന്നും കൂടപ്പിറപ്പായിരുന്ന പ്രാരാബ്ദ്ധങ്ങളെ , വലിയ ബാവ അതിജീവിച്ചത്‌ പ്രാര്‍ഥനയിലൂടെ.

തിരുവല്ല മുളമൂട്ടില്‍ ഇട്ടിയവിര തോമസിന്റെയും ശോശാമ്മയുടെയും നാലാമത്തെ മകനില്‍നിന്ന്‌ വലിയ ബാവയിലേക്കുള്ള ദൂരം ആകസ്‌മികതകളുടേതായിരുന്നു. തീര്‍ത്തും ദുരിതപൂര്‍ണമായിരുന്നു ചെറുപ്പം. മാവേലിക്കര പുതിയകാവ് ‌ പള്ളിയിലെ അള്‍ത്താര ബാലനായിരിക്കേയാണ്‌ വൈദിക ജീവിതത്തിലേക്ക്‌ ആകൃഷ്‌ടനായത്‌.

കൊച്ചുതോമസ്‌ ആശ്രമജീവിതത്തിലേക്കു പ്രവേശിക്കുമ്പോള്‍ പത്തനാപുരം മൗണ്ട്‌ ദയറ പരീക്ഷണങ്ങളിലൊന്നായിരുന്നു. അക്കാലയളവില്‍ റമ്പാനായിരുന്ന തോമാ മാര്‍ ദിവന്നാസിയോസിനൊപ്പമായിരുന്നു ആശ്രമജീവിതം. ഓലഷെഡ്‌ മാത്രമായിരുന്നു അന്ന്‌ ആശ്രമം. രാത്രിയില്‍ സമീപത്തെ സ്‌കൂള്‍ മുറിയില്‍ കഴിഞ്ഞിരുന്ന തോമസ്‌ പറമ്പു കിളച്ചു വാഴയും, കപ്പയും, നടാന്‍ മുന്നിട്ടിറങ്ങി. തുടര്‍ന്ന്‌ ആത്മീയരംഗങ്ങളില്‍ വളര്‍ച്ചയുടെ പടവുകള്‍ കയറിയപ്പോഴും പ്രതിസന്ധികള്‍ ഓരോന്നായി കാത്തിരുന്നു. മെത്രാനായ ശേഷം ആദ്യം നിയമനം കിട്ടിയത്‌ മലബാര്‍ ഭദ്രാസനത്തിന്റെ അധിപനായാണ്‌.

തിരുമേനിയുടെ ആത്മീയ ജീവിതത്തിലെ ഏറ്റവും തീക്ഷ്‌ണമായ കാലമായിരുന്നു ഇത്‌. മലബാറിന്റെ മെത്രാനായ ശേഷവും ബസിലായിരുന്നു യാത്ര. ഭദ്രാസനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയായിരുന്നു ഇതിനു കാരണം. പിന്നീട്‌ ഇവിടെയുള്ള വിശ്വാസികള്‍ നല്‍കിയ വാഹനങ്ങളിലായി യാത്ര.ഭൂരിഭാഗവും കുടിയേറ്റക്കാരായ മലബാര്‍ ഭദ്രാസനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ അഹോരാത്രം പരിശ്രമിക്കുമ്പോള്‍ സ്വന്തമായി താമസിക്കാന്‍ പോലും സ്‌ഥലമില്ലായിരുന്നു. കോഴിക്കോട്‌ ബിലാത്തിക്കുളം സെന്റ്‌ ജോര്‍ജ്‌ കത്തീഡ്രലിന്റെ പഴയ കെട്ടിടത്തിലായിരുന്നു ഇക്കാലയളവിലെ താമസം. ചാത്തമംഗലത്ത്‌ സ്‌ഥലം വാങ്ങി ഒരു കിടപ്പുമുറി മാത്രമുള്ള ചെറിയ താമസസ്‌ഥലമൊരുക്കിയത്‌ പിന്നീടാണ്‌. പുറംനാടുകളില്‍ മെത്രാപ്പോലീത്ത നേരിട്ടു പോയി പിരിവെടുത്താണു സഭയുടെ ഭൗതിക വളര്‍ച്ചയ്‌ക്ക്‌ ആവശ്യമായ സാഹചര്യമൊരുക്കിയത

മെത്രാപ്പോലീത്തയായി 80 ഇടവകകളാണ്‌ മലബാര്‍ ഭദ്രാസനത്തിലുണ്ടായിരുന്നത്‌. അദ്ദേഹം സേവനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ ഇടവകകളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചിരുന്നു. സഭയ്‌ക്ക്‌ ബത്തേരിയെന്ന പുതിയൊരു ഭദ്രാസനവും ഇതില്‍ നിന്നുണ്ടായി. കോഴിക്കോട്‌ തുടങ്ങിയ മാര്‍ ഗ്രിഗോറിയോസ്‌ സെന്ററും പ്രതിസന്ധിക്കിടയിലെ മറ്റൊരു നേട്ടമാണ്‌.പ്രസംഗത്തേക്കാള്‍ വലുത്‌ കര്‍മമാണെന്നു വിശ്വസിച്ച വലിയ ബാവ ദേവലോകം ആസ്‌ഥാനത്തെത്തുമ്പോള്‍ അവിടെയും തിരുമേനിയെ കാത്തിരുന്നതു പ്രതിസന്ധികളായിരുന്നു. സഭ, ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിട്ടത്‌ 2005 ല്‍ അദ്ദേഹം ബാവയായി സ്‌ഥാനമേറ്റെടുത്തതു മുതലുള്ള അഞ്ചു വര്‍ഷമായിരുന്നു. എന്നാല്‍, സൗമ്യമായ പുഞ്ചിരിയിലൂടെ ഈ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാന്‍ ബാവയ്‌ക്കായി. പത്തനാപുരം മൗണ്ട് താബോറിലെ കബറില്‍ നിന്നും മലങ്കര സഭാ മക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥനയോടെ അന്ത്യവിശ്രമം കൊള്ളുന്ന വന്ദ്യ പിതാവിന്റെ ഓര്‍മ്മയില്‍
പ്രാര്‍ത്ഥനയോടെ ;

പുന്നത്ര മാർ ദിവന്നാസിയോസ് മലങ്കര മെത്രാപ്പോലീത്താ (1785 -1825)201-മത് ഓർമ പെരുന്നാൾചരിത്രമുറങ്ങുന്ന കോട്ടയം ചെറിയപള്ളിയ...
19/05/2026

പുന്നത്ര മാർ ദിവന്നാസിയോസ്
മലങ്കര മെത്രാപ്പോലീത്താ (1785 -1825)
201-മത് ഓർമ പെരുന്നാൾ

ചരിത്രമുറങ്ങുന്ന കോട്ടയം ചെറിയപള്ളിയുടെ മാമോദീസത്തൊട്ടിയിൽ സ്നാനമേറ്റ്, ആ മദ്ബഹയിൽ വച്ച് കോറൂയോ സ്ഥാനം മുതൽ മേല്പട്ട സ്ഥാനം വരെ സ്വീകരിച്ച്, ഒടുവിൽ അന്ത്യവിശ്രമം കൊള്ളുന്നതും ആ പരിശുദ്ധ മദ്ബഹയിൽ... ഇടവകയുടെ അഭിമാനഗോപുരമായ പുന്നത്ര ഗീവർഗീസ് മാർ ദിവന്നാസിയോസ് എന്ന മാർ ദിവന്നാസിയോസ് മൂന്നാമന്റെ 201-മത് ഓർമ്മപ്പെരുന്നാൾ മെയ് 18, 19 തീയതികളിൽ പരിശുദ്ധ സഭ ആചരിക്കുകയാണ്.ആചരിക്കുകയാണ്.
കോട്ടയം താഴത്തങ്ങാടിയിലെ പുന്നത്ര കുടുംബത്തിൽ 1785ലാണ്‌ പുന്നത്ര തിരുമേനി എന്ന് പിൽകാലത്ത് അറിയപ്പെട്ട കുര്യൻ ജനിച്ചത്. വൈദീകപട്ടമേറ്റതോടെ പുന്നത്ര കുര്യൻ കത്തനാർ എന്ന് അറിയപ്പെട്ടു. 1816ൽ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് കാലംചെയ്തതിനെ തുടർന്ന് പിൻഗാമിയെ നിശ്ചയിക്കാൻ കൂടിയ മലങ്കര പള്ളിയോഗം പുന്നത്ര കുര്യൻ കത്തനാരെ മേല്പട്ട സ്ഥാനത്തേക്ക് ഉയർത്താൻ തീരുമാനിച്ചു. 1817 ഒക്ടോബർ 19ന് അദ്ദേഹം മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. അക്കാലങ്ങളിൽ മലങ്കര സഭക്ക് ഒരു മെത്രാപ്പോലീത്താ മാത്രമേ ഉണ്ടായിരുന്നുള്ളു.
1817 മുതൽ 1825 വരെ ആ വന്ദ്യപിതാവ് മലങ്കര സഭയ്ക്ക് സുധീരമായ നേതൃത്വം നൽകി. കോട്ടയത്ത്‌ ഒരു സെമിനാരി സ്ഥാപിക്കണമെന്ന ആശയം മുന്നോട്ടു വച്ച അദ്ദേഹം, കേരളത്തിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമെന്ന കീർത്തി പഠിത്തവീട് എന്ന പേരിൽ അറിയപ്പെട്ട കോട്ടയം പഴയ സെമിനാരിക്കു കൈവരുന്നതിൽ പ്രധാനപങ്ക് വഹിച്ചു. തിരുവിതാംകൂർ, കൊച്ചി രാജകുടുംബങ്ങളുമായി മികച്ച ബന്ധം അദ്ദേഹം സ്ഥാപിച്ചു. സെമിനാരിക്ക് തിരുവിതാംകൂർ മഹാറാണി ഗൗരി പാർവതി ഭായ് വിശേഷാധികാരങ്ങൾ നൽകുന്നതിന് ആ ഊഷ്മളബന്ധം സഹായകമായി. അക്കാലയളവിലാണ് തിരുവിതാംകൂറിൽ ആദ്യമായി ക്രിസ്തുമത വിശ്വാസികളെ ജഡ്ജിമാരായും മഹാറാണി നിയമിച്ചത്. കോട്ടയം ചെറിയപള്ളി കേന്ദ്രമാക്കിയാണ് അദ്ദേഹം ഭരണം നിർവഹിച്ചത്. എന്നാൽ 8 വർഷം മാത്രമേ അദ്ദേഹത്തിന് തുടരാനായുള്ളു. 1825 മേയ് 19ന് പുന്നത്ര തിരുമേനി കാലംചെയ്തു. ചെറിയപള്ളിയുടെ വിശുദ്ധ മദ്ബഹയിൽ അദ്ദേഹം കബറടക്കപ്പെട്ടു. എല്ലാ വർഷവും മേയ് 18, 19 തീയതികൾ അദ്ദേഹത്തിന്റെ ഓർമപ്പെരുനാളായി കൊണ്ടാടുന്നു.

ഭാഗ്യസ്‌മരണാർഹനായ അഭിവന്ദ്യ യൂഹാനോൻ മാർ സേവേറിയോസ് തിരുമേനിയുടെ കബറടക്ക ശുശ്രൂഷയിൽ നിന്നും.
16/05/2026

ഭാഗ്യസ്‌മരണാർഹനായ അഭിവന്ദ്യ യൂഹാനോൻ മാർ സേവേറിയോസ് തിരുമേനിയുടെ കബറടക്ക ശുശ്രൂഷയിൽ നിന്നും.

കൊച്ചി ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഭാഗ്യസ്മരണാർഹനായ യൂഹാനോൻ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ 36-ാം ഓർമ്മപ്പെരുന്നാൾ മെ...
15/05/2026

കൊച്ചി ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഭാഗ്യസ്മരണാർഹനായ യൂഹാനോൻ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ 36-ാം ഓർമ്മപ്പെരുന്നാൾ മെയ് 16

കൊരട്ടി സീയോൻ സെമിനാരി (1920-1990)
പുതുപ്പള്ളി തൃക്കോതമംഗലം നരിമറ്റത്തിൽ വർഗ്ഗീസ് അവിരായുടെയും മറിയാമ്മയുടെയും ഇളയപുത്രൻ. 1920 ജനുവരി 14-ന് ജനിച്ചു. വാകത്താനത്തും പുതുപ്പള്ളിയിലുമായി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിതൃസഹോദരീപുത്രൻ കെ. വി. ഗീവറുഗീസ് റമ്പാനിൽ നിന്ന് സുറിയാനി ഭാഷയും ഔഗേൻ മാർ തീമോത്തിയോസിൽ നിന്ന് വ്യാകരണവും കാനോനും പഠിച്ചു. മലയാളത്തിലും സുറിയാനിയിലും അനുപമമായ പാണ്ഡിത്യം നേടി. തൃക്കോതമംഗലം ശർബീൽ ദയറായിലും പാമ്പാടി ദയറായിലും ജീവിച്ച് ഭക്തിജീവിതവും സന്യാസനിഷ്ഠകളും പരിശീലിച്ചു. 1943 ഏപ്രിൽ 7-ന് ശെമ്മാശുപട്ടവും ജൂലൈ 7-ന് കശ്ശീശാ പട്ടവും ഔഗേൻ തീമോത്തിയോസിൽ നിന്ന് സ്വീകരിച്ചു. പാമ്പാടി ദയറാ, പള്ളം സെഹിയോൻ, അമയന്നൂർ, കാരാട്ട്കുന്നേൽ എന്നീ പള്ളികൾ നടത്തി. ദീർഘകാലം കോട്ടയം പഴയസെമിനാരിയിൽ മല്പാനായും പരിശുദ്ധ ഗീവറുഗീസ് ദ്വിതീയൻ കാതോലിക്കായുടെ അർക്കദിയാക്കോൻ ആയും പ്രവർത്തിച്ചു. 1966 ഫെബ്രുവരി 26-ന് റമ്പാനായി. 1966 ആഗസ്റ്റ് 24-ന് കോലഞ്ചേരിയിൽ വച്ച് പരിശുദ്ധ ഔഗേൻ ബാവാ മെത്രാപ്പോലീത്താ ആയി വാഴിച്ചു. 1966 ഒക്ടോബർ 1-ന് കൊച്ചിയുടെ ചുമതലയേറ്റു.
സെമിനാരി മല്പാൻ, സെമിനാരി ചാപ്ലൈൻ, മർത്തമറിയം സമാജം പ്രസിഡണ്ട്, ബൈബിൾ റിവിഷൻ കമ്മിറ്റി അംഗം, സീയോൻ സന്ദേശം മാസിക പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1950 മുതൽ 1990 വരെ മലങ്കരയിൽ മെത്രാന്മാരായ എല്ലാവരെയും മേല്പട്ടസ്ഥാനത്തിന്റെ ഉപരിക്രമങ്ങൾ പരിശീലിപ്പിച്ചത് അദ്ദേഹമാണ്. കൊച്ചി ഭദ്രാസന ഡയറക്ടറിയുടെ പ്രസാധകനാണ്.
പ്രവാചക സഹജമായ ഉൾക്കാഴ്ചയോടെ അദ്ദേഹം എഴുതിയ ശതക്കണക്കിന് ലേഖനങ്ങൾ അദ്ദേഹത്തിന് മലങ്കരയുടെ പ്രവാചകൻ എന്നും മലങ്കരയുടെ മഹാമാൻ എന്നും അംഗീകാരം നൽകിയിട്ടുണ്ട്. ശുശ്രൂഷാ സംവിധാനം എന്ന അദ്ദേഹത്തിന്റെ മാസ്റ്റർപീസ് ആരാധനകളിൽ അദ്ദേഹം നേടിയ ഗവേഷണാത്മകമായ ജ്ഞാനത്തിന്റെ ആഴത്തിന്റെ ശാശ്വത സ്മാരകമാണ്. കാനോനാ നമസ്കാരം, വലിയനോമ്പിലെയും കഷ്ടാനുഭവ ആഴ്ചയിലെയും മൂന്ന് നോമ്പിലേയും നമസ്ക്കാരങ്ങൾ എന്നിവ അദ്ദേഹം വിവർത്തനം ചെയ്തു. 1950 മുതൽ മലങ്കരയിൽ നടന്ന മൂറോൻ കൂദാശകളിലും മേല്പട്ടസ്ഥാനാരോഹണങ്ങളിലും അദ്ദേഹമായിരുന്നു പ്രധാന കാർമ്മികന്മാരുടെ പ്രധാന സഹായി. എക്കാർ വിദഗ്ധനായ അദ്ദേഹം മദ്ബഹായിലെ വീണാനാദം ആയിരുന്നു. അദ്ദേഹ ത്തിന്റെ ജീവചരിത്രം മലങ്കരയുടെ പ്രവാചകൻ എന്ന പേരിൽ ഫാ. ഡോ. ജോസഫ് ചീരൻ പ്രസിദ്ധീകരിച്ചു. വഴിത്തിരിവിലെ വെല്ലുവിളികൾ, ഇത് നിങ്ങൾക്ക് ഏതുമില്ലയോ?, സഭയിലെ പ്രതിസന്ധികൾ എന്നിവ അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ്. അദ്ദേഹം 1990 മെയ് 16-ന് ദിവംഗതനായി. അദ്ദേഹം പുതുക്കിപ്പണിയിച്ച് കൊരട്ടി സീയോൻ സെമിനാരി ചാപ്പലിന്റെ കബർ മുറിയിൽ വടക്കേ കബറിൽ അന്ത്യവിശ്രമം കൊള്ളുന്നു. കൊരട്ടി ആസ്ഥാനത്തെ തെങ്ങിൻതോപ്പും തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മാർ സേവേറിയോസ് ഫൗണ്ടേഷനും അദ്ദേഹത്തിന്റെ സ്മാരകങ്ങൾ ആണ്. അദ്ദേഹത്തിന്റെ ഫലിതം ധ്വനിക്കുന്ന വാഗ്മിതയും ധ്യാനപ്രസംഗങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പ്രവാചകോചിതമായ നെടുവീർപ്പുകളും പ്രകടനാത്മകത ഒട്ടുമില്ലാത്ത ഭക്തിജീവിതവും ആരാധനയുടെ സജീവതയും അനേകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. റഷ്യ, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്

13/05/2026

പൗരസ്ത്യ തിരുസംഘത്തിന്റെ തലവനും, അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ സഭയുടെ പാത്രിയാർക്കിസ് മോറാൻ മോർ ഇഗ്നാത്തിയോസ് മൂസാ ദാവൂദ് ബാവാ തിരുമനസ്സിന്റെ മുഖ്യ കാർമികത്വത്തിൽ, തിരുവനന്തപുരം പട്ടം മർത്ത് മറിയം മേജർ അതി ഭദ്രാസന കത്തിഡ്രൽ പള്ളിയിൽ വെച്ച് അഭിവന്ദ്യ സിറിൽ മോർ ബസേലിയോസിനെ, "മോറാൻ മോർ ബസേലിയോസ് സിറിൽ കാതോലികോസ്" എന്നപേരിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും , പിതാവുമായും, പ്രഥമ കാതോലിക്കായായും, മാർത്തോമ്മായുടെ പിൻഗാമിയുമായി , അഭിഷേകം ചെയ്തു.

അഭിവന്ദ്യ പൗലോസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത.ഭരണ കാലഘട്ടം : 1917-1927മെത്രാപ്പോലീത്തായുടെ ലഘു ചരിത്രം :മലബാർ സ്വതന...
07/05/2026

അഭിവന്ദ്യ പൗലോസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത.
ഭരണ കാലഘട്ടം : 1917-1927

മെത്രാപ്പോലീത്തായുടെ ലഘു ചരിത്രം :
മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ സഹായ മെത്രാപ്പോലീത്ത ആയിരുന്നു. ആലത്തൂര് പനക്കൽ തറവാട്ടിൽ നിന്നുള്ള രണ്ടാമത്തെ മെത്രാപ്പോലീത്തായാണ് അഭിവന്ദ്യ പൗലോസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്താ. കോട്ടയം Cambridge National Institute ൽ നിന്ന് വേദശാസ്ത്രത്തിൽ പഠനം പൂർത്തികരിച്ച ഇദ്ദേഹം 1907 ൽ തന്നെ റമ്പാൻ പട്ടം സ്വീകരിച്ചിരിന്നു. 1917 ഡിസംബർ 9 ന് സഭയുടെ 9-ാം മെത്രാപ്പോലീത്തായായിരുന്ന അഭിവന്ദ്യ കരുമാങ്കുഴി പുലിക്കോട്ടിൽ ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ തിരുമേനി ഇദ്ദേഹത്തെ തന്റെ സഫ്രഗൻ മെത്രാപ്പോലീത്തായായി (സഹായ മെത്രാപ്പോലീത്തായായി) വാഴിച്ചു. കരുമാങ്കുഴി തിരുമേനിയോടൊപ്പം പൗലോസ് മാർ അത്താനാസിയോസ് പട്ടം കൊട ശുശ്രൂഷകൾ നടത്തുകയും, സഭയുടെ കല്ലുംപുറം സെന്റ് ജോർജ്ജ് ദേവാലയം, പഴഞ്ഞി സെന്റ് മേരീസ് ദേവാലയം എന്നീ പള്ളികളുടെ കൂദാശയിൽ സഹകാർമ്മീകത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ അത്തനാസിയോസ് തിരുമേനിയുടെ സേവനം അധിക കാലം ലഭിക്കുവാൻ സഭയ്ക്ക് ഭാഗ്യം ഉണ്ടായിരുന്നില്ല.
ആസ്ത്മ രോഗം അധികമായതിനെ തുടർന്ന് 1927 മെയ്‌ 7 ന് തന്റെ പിൻഗാമിയായ കുരിയാക്കോസ് അച്ഛന്റെ ( പിൽകാലത്ത് അഭിവന്ദ്യ കോട്ടപ്പടി കൂത്തൂര് കുരിയാക്കോസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ) മടിയിൽ തല ചായിച്ച് അഭിവന്ദ്യ തിരുമേനി കാലം ചെയ്തു. മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ആസ്ഥാനമായ തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക ദേവാലയത്തിൽ പിതാക്കന്മാരുടെ കല്ലറയിൽ അടക്കപ്പെട്ടു.
ഭാഗ്യസ്‌മരണാർഹനായ ആ പുണ്യ പിതാവിന്റെ 99-മത് ഓർമ്മപ്പെരുന്നാൾ പരിശുദ്ധ സഭ ഇന്നും നാളെയുമായി സഭാ ആസ്ഥാനമായ തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക പള്ളിയിൽ ആഘോഷിക്കുന്നു.

05/05/2026

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്തയും മലങ്കരയുടെ ഇരുപതാം മാർത്തോമ്മയും ആയിരുന്ന അത്യഅഭിവന്ദ്യ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലിത്ത ഓർമ്മ ദിനം.

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്തയാണ് പത്മമഭൂഷൺ നി.വ.ദി.മ.മ.ശ്രീ.ഡോ.ഫിലിപ്പോസ്‌ മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലിത്ത. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മേൽപ്പട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് മാർ ക്രിസോസ്റ്റം. 1999 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാർത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനവും അലങ്കരിച്ചിരുന്നു. 2007-ൽ സ്ഥാനത്യാഗം ചെയ്ത ഇദ്ദേഹം 'മാർത്തോമ്മ വലിയ മെത്രാപ്പോലീത്ത' എന്നറിയപ്പെടുന്നു. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ തിരുമേനിയുടെ നൂറാം ജന്മദിനം 27 ഏപ്രിൽ 2017 ആഘോഷിക്കുകയുണ്ടായി.ഇദ്ദേഹത്തിന്റ സേവനങ്ങളെ മാനിച്ചു 2018-ൽ ഇന്ത്യ പത്മഭൂഷൺ നൽകി ആദരിക്കുകയുണ്ടായി.

ജീവചരിത്രം:

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ കലമണ്ണിൽ കെ.ഈ.ഉമ്മൻ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27-ന് മാർ ക്രിസോസ്റ്റം ജനിച്ചു. ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യനാമം. മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.ആലുവാ യു.സി.കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.1944-ൽ ശെമ്മാശ - കശീശ്ശ സ്ഥാനങ്ങൾ ലഭിച്ചു.1953-ൽ എപ്പിസ്കോപ്പാ സ്ഥാനത്തെത്തിയ മാർ ക്രിസോസ്റ്റം വിവിധ ഭദ്രാസനങ്ങളുടെ ചുമതലക്കാരനും മിഷണറി ബിഷപ്പായും പ്രവർത്തിച്ചിട്ടുണ്ട്. കുറിക്കുകൊള്ളുന്ന, നർമ്മോക്തികൾ നിറഞ്ഞ സംഭാഷണശൈലി അദേഹത്തിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. 'ക്രിസോസ്റ്റം' എന്ന പേരിൻറെ അർഥം 'സ്വർണനാവുള്ളവൻ' എന്നാണ്. ദേശീയ ക്രിസ്ത്യൻ കൗൺസിലിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുള്ള അദ്ദേഹം 1954-ലും 1968 -ലും നടന്ന ആഗോള ക്രിസ്ത്യൻ കൗൺസിൽ സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.രണ്ടാം വത്തിക്കാൻ സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട് മാർ ക്രിസോസ്റ്റം.മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ രണ്ടാമത്തെ വലിയ മെത്രാപ്പോലിത്തായായിരുന്നു അഭിവന്ദ്യ പിതാവ്.

സേൽ ബശ്ലോമൊ ആബൂൻ മ്-യ്ക്കറൊ

'മുടികൾ മുടഞ്ഞവ നിരനിരയായ്
ബലിപീഠത്തിലിരിപ്പുണ്ട്
നിർമ്മലരായ് പരികർമ്മിച്ചോരാ-
ശ്രേഷ്ഠാചാര്യർക്കവ ചൂടീടും'.

St. Thomas Dayara, Vettickal ✝️Mulanthuruthyമലങ്കര സഭയുടെ ചരിത്രത്തിലെ ആദ്യസന്യാസ ഭൂമികയാണ് മുളന്തുരുത്തി വെട്ടിക്കൽ മാർ...
04/05/2026

St. Thomas Dayara, Vettickal ✝️
Mulanthuruthy

മലങ്കര സഭയുടെ ചരിത്രത്തിലെ ആദ്യ
സന്യാസ ഭൂമികയാണ് മുളന്തുരുത്തി വെട്ടിക്കൽ മാർത്തോമൻ ദയറാ, തൊള്ളായിരം വർഷങ്ങളുടെ ചരിത്രമാണ് ഈ പുണ്യഭൂമിക്ക് പറയാനുള്ളത്. എ. ഡി. 1125-ൽ തിരുവിതാംകൂർ കൊച്ചി രാജ്യങ്ങളുടെ അതിർത്തിയിൽ ചെങ്കല്ലിൽ വെട്ടിയെടുത്ത കുരിശ് സ്ഥാപിച്ചു കൊണ്ടാണ് ഈ പ്രസ്ഥാനത്തിൻ്റെ ആരംഭം, വടക്കൻ പ്രദേശങ്ങളിലെ പ്രത്യേകിച്ച് പിറവം, കണ്ടനാട്, മുളന്തുരുത്തി, നടമേൽ, കരിങ്ങാച്ചിറ തുടങ്ങി വിവിധ ദേവാലയങ്ങളിലെ സന്യസ്ഥരായ വൈദികരുടെ ആശ്രയമായിരുന്നു ദയറാ, വളർച്ചയുടെ പടവുകളിൽ മലങ്കര സഭയ്ക്ക് അതുല്യമായ സംഭാവനകൾ നൽകിയ ഒരു പ്രസ്ഥാനമാണ് ഇത്.

എ.ഡി 1125 ൽ ചെങ്കല്ല് കൊണ്ടുള്ള കുരിശ് സ്ഥാപിക്കപ്പെട്ടു. ഇന്നും ഈ കൽക്കുരിശ് ദയറായുടെ കിഴക്കു വശത്തായി തലയുയർത്തി നിൽക്കുന്നു. 1200-ൽ കുരിശുപള്ളിയായി ഉയർത്തപ്പെട്ടു. പതിനാറാം നൂറ്റാണ്ടിൽ തുറബ്ദീനിൽ നിന്നും മലങ്കരയിലേക്ക് വന്ന സംഘത്തിലെ മാർ അന്ത്രയോസ് ബാവ ദീർഘകാലം ഇവിടെ താമസിച്ചിരുന്നു.

തൊഴിയൂർ സഭയുടെ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട കാട്ടുമങ്ങാട്ട് ഇളയ ബാവ എന്നറിയപ്പെടുന്ന ഗീവർഗീസ് മാർ കൂറിലോസ് 1809-ൽ കാലം ചെയ്ത് ദയറായുടെ മദ്ബഹായോട് ചേർന്ന് കബറടങ്ങി.ദേശവാസികൾ ഈ പിതാവിനെ വിശുദ്ധനായി കരുതുന്നു.

1815 ൽ 9-ാം മാർത്തോമാ ഇവിടെ ഒരു പള്ളി കൂദാശ ചെയ്ത്‌തായി ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

1865 ൽ വൈദിക പട്ടം സ്വീകരിച്ച ചാത്തുരുത്തിൽ ഗീവർഗീസ് കശ്ശീശാ (പരി.പരുമല തിരുമേനി) ധ്യാന ജീവിതത്തിനായി ദയറായിൽ താമസം ആരംഭിച്ചു. 1876 ഡിസംബർ 10 ന് പരി.പരുമല തിരുമേനി മെത്രാനായി വാഴിക്കപ്പെട്ടു. തുടർന്നുള്ള 40 ദിവസങ്ങളിൽ മലങ്കര മെത്രാപ്പോലീത്തായും നവാഭിഷിക്തരായ മറ്റ് മെത്രാൻമാരും ദയറായിൽ താമസിച്ച് ഉപവാസം അനുഷ്‌ഠിച്ചു. 1877 ൽ പുനരുദ്ധരിക്കപ്പെട്ട ദയറാപള്ളി പിതാക്കൻമാർ ചേർന്ന് കുദാശ ചെയ്‌തു.പിന്നീട് അനേകം സന്യസ്‌തരാൽ ഈ ദയറാ മലങ്കരസഭയിലെ തന്നെ ആദ്യ സന്യാസ ഭവനമായി രൂപാന്തരപ്പെട്ടു. കരവട്ടുവീട്ടിൽ ശെമവൂൻ മാർ ദിവന്നാസ്യോസ് (കടുംഗമംഗലം), മൂക്കഞ്ചേരിൽ ഗീവർഗീസ് റമ്പാൻ (നടമേൽ), കൊച്ചുപറമ്പിൽ പൗലോസ് മാർ കുറിലോസ് (പാണംപടി) എന്നിവർ വിവിധ കാലങ്ങളിൽ റീശ് ദയറോ ആയി നിയമിക്കപ്പെട്ടു.

മലങ്കര സഭയിൽ ഇദംപ്രഥമായാണ് ഇത്തരത്തിൽ വ്യത്യസ്‌തമായ ഘടനയിൽ ഒരു ദേവാലയം നിർമ്മിക്കപ്പെടുന്നത്. രണ്ടു നിലകളിലായിട്ടാണ് ഇതിൻ്റെ നിർമ്മിതി. സഭയുടെ സാമൂഹിക ആരാധനയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കത്തക്ക വിധം താഴെ ഒരു ദേവാലയവും, സന്യസ്തർക്ക് ധ്യാനത്തിനും മനനത്തിനും ആയി മുകളിൽ ഒരു ധ്യാനമുറിയുമായാണ് ഈ ദേവാലയം പണിയപ്പെട്ടത്. 1877 ടി.ദയറാചാപ്പലിന്റെ കൂദാശ മലങ്കര മെത്രാപ്പോലീത്തയുടെയും ആ കാലയളവിൽ വാഴിക്കപ്പെട്ട എല്ലാ മെത്രാപ്പോലീത്തന്മാരുടെയും കാർമികത്വത്തിൽ നിർവഹിക്കപ്പെട്ടത്. 18881ൽ ഇതിനോടനുബന്ധമായി സന്യാസ ഭവനത്തിന്റെ പണി പൂർത്തിയായതായി ദേവാലയത്തിന്റെ ഉത്തരത്തിൽ സുറിയാനി ഭാഷയിൽ ലിഖിതങ്ങൾ ഉണ്ട്. ഇതിന് നേതൃത്വം നൽകി നൽകിയത് പരി.പരുമല തിരുമേനിയാണ്. 1976 ഡിസംബർ 10ന് പരുമല തിരുമേനിയുടെ മെത്രാപ്പോലീത്ത സ്ഥാനാരോഹണത്തിന്റെ നൂറാം വാർഷിക ദിനത്തിൽ ഈ മേൽത്തട്ട് അഭി. ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലിത്ത പരുമല തിരുമേനിയുടെ നാമധേയത്തിൽ ഒരു ചാപ്പലായി പണിയുകയും പരി. ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവ പ്രതിഷ്ഠ നിർവഹിക്കുകയും ചെയ്‌തു. ഇവിടെ ഡിസംബർ 10 പരുമല തിരുമേനിയുടെ പെരുന്നാളായി ഇന്നും ആചരിച്ചു വരുന്നു.

വേദപുസ്‌തകത്തിന്റെ ആദ്യ മലയാള തർജ്ജമയായി കണക്കാക്കപ്പെടുന്നത് കായംകുളം ഫിലിപ്പോസ് റമ്പാനാൽ വിരചിതമായ 'റമ്പാൻ ബൈബിൾ' ആണ്. 1775 ൽ ഫിലിപ്പോസ് റമ്പാൻ ശെമ്മാശ്ശനായി രുന്ന കാലത്ത് വെട്ടിക്കൽ ദയറായിൽ താമസിക്കുകയും തേവനാൽ തടത്തിൽ വനവാസമനുഷ്‌ഠിച്ചിരുന്ന കാട്ടുമങ്ങാട്ട് ബാവമാരുടെ കൈവശമുണ്ടായിരുന്ന സുറിയാനി ഭാഷയിലുള്ള സുവിശേഷങ്ങളുടെ കയ്യെഴുത്ത് പ്രതി തയ്യാറാക്കുകും ചെയ്‌തതായി രേഖകൾ ഉണ്ട്. പിൽക്കാലത്ത് ഈ കയ്യെഴുത്ത് പ്രതികൾ ഇംഗ്ലീഷ് മിഷനറി ആയിരുന്ന ബുക്കാനൻ കൊണ്ടുപോവുകയും ഇന്നും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ലൈബ്രറിയിൽ സൂക്ഷിക്കപ്പെടുന്നു എന്നതും ചരിത്ര വസ്തുതയാണ്. ഈ കയ്യെഴുത്ത് പ്രതികളാണ് 'റമ്പാൻ ബൈബിൾ' എന്ന മലയാള ഭാഷ തർജ്ജിമയിലേക്ക് അദ്ദേഹത്തെ നയിച്ചത് എന്നതും വെട്ടിക്കൽ ദയറായുടെ നിയോഗമാണ്.

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കണ്ടനാട് ഇടവകയുടെ പ്രഥമ മെത്രാപ്പോലീത്തയും, പ്രഥമ കാതോലിക്കയുമായിരുന്ന പരിശുദ്ധ ബസേലിയോസ് പൗല...
01/05/2026

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കണ്ടനാട് ഇടവകയുടെ പ്രഥമ മെത്രാപ്പോലീത്തയും, പ്രഥമ കാതോലിക്കയുമായിരുന്ന പരിശുദ്ധ ബസേലിയോസ് പൗലോസ്‌ പ്രഥമൻ (മുറിമറ്റത്തിൽ) ബാവ. പരിശുദ്ധ സഭയുടെ സുവിശേഷക സംഘം, സൺ‌ഡേ സ്കൂൾ എന്നീ പ്രസ്ഥാനങ്ങളുടെ സ്ഥാപകൻ!

1836 ജനുവരി 19ന് (1011മകരം 6) കോലഞ്ചേരി ഇളംകുളം കരയിൽ മുറിമറ്റത്തിൽ കുര്യന്റെയും മറിയത്തിന്റെയും മുന്നാമത്തെ മകനായി പിറന്ന പൗലോസിന്, ദൈവാലയത്തിൽ നട്ടുവളർത്തപ്പെട്ടത് എന്ന് വ്യക്തമാകുന്ന ജീവിതാനുഭവങ്ങളാണുണ്ടായത്. പിതൃസഹോദരനായ യൗസേഫ് കാത്തനാരോടുകൂടെ കോലഞ്ചേരിയിലെ ആദ്യ ദേവാലയം നിലവിൽ വലിയ പള്ളിയുടെ ചാപ്പലായ കൊട്ടൂർ സെന്റ്‌ ജോർജ് പള്ളി പരിസരത്ത് സ്വകുടുംബം താമസമായതും, എഴാം മാർത്തോമ്മയുടെ കബറിടവും ധന്യസ്മരണയും ഉള്ള കോലഞ്ചേരി പള്ളിയുടെ കുടുംബ ബന്ധവും, ഏഴാം വയസ്സിൽ ശെമ്മാശനാകാൻ ഇടയായതും, കോനാട്ട് യോഹന്നാൻ മൽപാന്റെ ശിഷ്യത്വത്തിൽ വളർന്നതും, പതിനാറാമത്തെ വയസ്സിൽ വൈദികനായതും, കൊട്ടൂർ പള്ളിയിലെ വൈദിക ശുശ്രൂഷയും, സുറിയാനി പണ്ഡിതനായ യുയാക്കീം മാർ കുറിലോസിന്റെയടുക്കലെ പഠനനവും, പിന്നീട് ശെമ്മാശന്മാർക്ക് മൽപാനായ മാറിയതും ഒക്കെ യഹോവയുടെ ആലയത്തിൽ നടുതലയായ അനുഭവങ്ങലായിരുന്നു. അതു കൊണ്ട് അഗാധമായ ദൈവഭക്തി, അചജാലമായ വ്രതനിഷ്ഠ, അന്യാദ്രശ്യമായ നീതിബോധം, അസാമാന്യമായ ധൈര്യം, അപാരമായ ദീനാനുകമ്പ എന്നിവ അദ്ദേഹത്തിന്റെ മുഖ്യമുദ്രകളായിരുന്നു.

ഭാരതപാരബര്യത്തിലെ ദേവഗണത്തിൽ ശ്രദ്ധേയമാണ് “വരുണൻ “. മഹായോഗിയും പ്രപഞ്ചത്തിന്‍റെ സംരക്ഷകനും ആയ വരുണന്റെ പ്രത്യേകത, വരുണനെ ആർക്കും കബളിപ്പിക്കുവാൻ സാധ്യമല്ല എന്നതാണ്. വരുണൻ ആരെയും വേദനിപ്പിക്കാൻ ശ്രമിക്കില്ല. പക്ഷേ, വരുണനെ വേദനിപ്പിച്ചാൽ വേദനിപ്പികുന്നവർ വേദന സ്വയം അറിയും. ഏതാണ്ടിതുപോലെ ഒരു വ്യക്തിത്വ വിശേഷം മുറിമറ്റത്തിൽ ബാവായുടെ ജീവിതകഥയിലൽ പലരും ദർശിച്ചിട്ടുണ്ട്. വിശുദ്ധി നിറഞ്ഞ്, ദൈവാലയത്തിൽ നട്ടുവളർത്തപ്പെട്ട നടുതല വെട്ടാൻ ആരെങ്കിലും ഒരുങ്ങിയാൽ നടുവിനു വെട്ടുകൊണ്ടുപോകുന്നു എന്നത് നടുതലയുടെ കോപം അല്ല, നടുതലയുടെ “ ചട്ടം “ മാത്രമാണ്. പഴയതലമുറയിലെ പലരും അതുകൊണ്ട് പറഞ്ഞ് ഭയപ്പെട്ടിരുന്ന ഒരു വിശേഷണമായിരിന്നു ”മുറിമറ്റത്തിൽ ചട്ടം“ എന്നത്.
ഒരു വൈദികനായിട്ടു കൊട്ടൂർ പള്ളി സ്ഥാനം വഹിച്ചപ്പോൾ, അന്ന് ചട്ടമില്ലാത്ത അരാജകത്വത്തിന്റെ ഒരവസ്ഥയിൽ നിന്ന് ചട്ടമുള്ള അവസ്ഥയിലേക്കുള്ള മാറ്റങ്ങളുടെ കാലമായിരിന്നു. 19-മത് നുറ്റാണ്ടിലെ മലങ്കര പള്ളി ഇടവകളുടെ പൊതുവായ സ്ഥിതി വളരെ ദയനീയമായിരിന്നു. പല പള്ളികളിലും ഇടവകപട്ടക്കാരായ വികാരിമാരും മാറാ കൈസ്ഥാനികളും ചേർന്ന് നടത്തിയിരുന്ന പള്ളിക്കാര്യ വിചാരം അത്രയൊന്നും ശുദ്ധമുള്ളതല്ലായിരിന്നു. ശുദ്ധിയില്ലാത്ത ആചാരങ്ങളും, ചാരായ നേർച്ചകളും, കോഴിവെട്ടും, ശുദ്ധിമല്ലാത്ത പണമിടപാടുകളും, അധാർമ്മികതയ്ക്ക് ഒത്താശ ചെയ്തു നാട്ടുനടപ്പുകളും ഏതാണ്ട് സാധരണമായിരിന്നു. ഇതിനെതിരെ നിലാപാടെടുക്കാൻ ധൈര്യമുള്ള വൈദികർ ചുരുക്കമായിരിന്നു. ഇക്കാലത്ത് മുറിമറ്റത്തിൽ കത്തനാരച്ചൻ വ്യത്യസ്തനായി നിലകൊണ്ടു, ധീരമായ നിലപാടെടുത്തു ! കയൂക്കിന്റെയും കരപ്രമാണിതത്തിന്റെയും പേരിൽ സ്വത്ത് സമ്പാദിച്ചുകൊണ്ടിക്കുന്ന പലരുടെയും കണ്ണിൽ കരടായിട്ടാണെങ്കിലും മുറിമറ്റത്തിന്റെ ചട്ടം അവസാന വിജയം നേടി.

കണ്ടനാട് ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി മുപ്പത്തിനാലു വർഷം സ്തുത്യർഹമായി ഭരിച്ച മുറിമറ്റത്തിൽ പൗലോസ്‌ മാർ ഇവാനിയോസിനെ ഇവിടെയെത്തി താമസിച്ചു ഈ സഭയെ ഭിന്നിപ്പിച്ച അന്തിയോഖ്യ പാത്രിയാർക്കീസ് അബ്ദുള്ള ദ്വീതിയൻ 1911-ൽ ഇപ്രകാരം അധിക്ഷേപിച്ചു. ”നീ മഹാവ്രഥതയിൽ അകപ്പെടുകയും നിന്‍റെ ചെവികൾക്ക് കേൾവിക്കുറവു ഭവിക്കുകയും മറ്റും ചെയ്തതു കൊണ്ട് “ഭരണത്തിൽ നിന്ന് വിടർത്തുന്നു എന്ന്. ഈ അധിക്ഷേപത്തിനു പിന്നിൽ അധികാരത്തിന്‍റെ ഔധത്യവും പ്രതികാരദാഹവും ആയിരുന്നുവെന്ന് ചരിത്രം സാക്ഷിക്കുന്നു. പക്ഷെ ഇതേ അവസ്ഥയിൽ ദൈവം തമ്പുരാൻ ആ വൃദ്ധതയെ എടുത്തുപയോഗിക്കുവാൻ ആവശ്യമുണ്ടായിരുന്നു !1912-ൽ മലങ്കരയിൽ പ്രഥമ കാതോലിക്കാ ആകുവാൻ അദ്ദേഹം നിയോഗിക്കപ്പെട്ടപ്പോൾ വചനം സാർതകമായി : “യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രകാരങ്ങളിൽ തഴക്കുകയും, വാർധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും. അവർ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും.
പരിശുദ്ധ ബസേലിയോസ് പൗലോസ്‌ പ്രഥമൻ കാതോലിക്കാ ബാവായുടെ ജീവിതകഥയെ ഒറ്റവാക്യത്തിൽ വിശേഷിപ്പിച്ചാൽ അത് , ”വാർധക്യത്തിലും ഫലം കായിച്ച നീതിവൃക്ഷം“ എന്നാണ്. അതുകൊണ്ട് യഹോവയുടെ ആലയത്തിൽ നടുതലയാകുന്ന അനുഭവത്തെകുറിച്ചും, ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴക്കുന്ന, പ. ബസേലിയോസ് പൗലോസ്‌ പ്രഥമന്‍ ബാവ.
പരിശുദ്ധ പിതാവ് 1913 മെയ് 2 ന് പാമ്പാക്കുട ചെറിയ പള്ളിയിൽ കാലം ചെയ്തു.

Today, we commemorated the blessed memory of Mar Abimalek Timotheus—a faithful shepherd, a courageous witness, and a pil...
01/05/2026

Today, we commemorated the blessed memory of Mar Abimalek Timotheus—a faithful shepherd, a courageous witness, and a pillar of strength for our people in times of trial, as well as a saint in the Assyrian Church of the East.

Mar Abimalek Timotheus, born on 28 August 1878 and passing away in the Lord on 30 April 1945, was an Assyrian Metropolitan of the Assyrian Church of the East. He served as Metropolitan of Malabar and All India from 1907 until his death in 1945. He was born in the village of Marbishu in the mountains of Hakkari and was sent to India by Catholicos-Patriarch Mar Benyamin Shimun after Mar Benyamin received a petition from the Church of the East in Thrissur, India, requesting a bishop.

Mar Abimalek served during a period marked by hardship and persecution for our people. He ministered to his flock with unwavering dedication, strengthening the faithful through teaching, prayer, and pastoral care. In the face of oppression, he refused to abandon Christ, remaining steadfast even unto suffering, and is remembered among those who bore witness through sacrifice.

Mar Abimalek performed many miracles during his lifetime, and even after his death, miracles continue to be attributed to him. Today, I personally witnessed more than 10,000 people paying their respects during the liturgical services and mercy meal that the Church prepared in his honour. Those who came to pay their respects included people of other faiths as well, who also witnessed miracles performed by this modern-day Saint.

As we honour his memory, may we be inspired to live with the same steadfast faith, serve with humility, and preserve the rich spiritual heritage entrusted to us. In a world that often challenges truth, his example calls us to stand firm, love deeply, and remain anchored in Christ.

May the prayers of Mar Abimalek Timotheus be with us all.

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Historical Images Of Malankara Syrian Churches posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share