27/04/2026
*ഐസക് മാർ യൂഹാനോൻ മെത്രാപ്പോലീത്തയുടെ ദുഃകറോനോ*
തന്റെ സ്വതസിദ്ധമായ പ്രവർത്തന ശൈലി കൊണ്ട് തിരുവല്ല രൂപതയുടെ ചരിത്രത്തിൽ നിറപ്പകിട്ടാർന്ന ഒരദ്ധ്യായം എഴുതിച്ചേർക്കാൻ ചുരുങ്ങിയ എട്ട് വർഷത്തെ ശ്രേഷ്ഠ പുരോഹിത ശുശ്രൂഷ കൊണ്ട് സാധിച്ച പുണ്യപുരുഷനായിരുന്നു അഭിവന്ദ്യ ഐസക് മാർ യൂഹാനോൻ പിതാവ്. സഭയോട് അഗാധമായ സ്നേഹവും സഭാധികാരികളോട് അതിരില്ലാത്ത വിധേയത്വവും സഭയുടെ പഠനങ്ങളോട് അനുപമമായ വിശ്വസ്തതയും പുലർത്തിയ ധന്യാരാവായിരുന്നു അഭിവന്ദ്യ പിതാവ്.
തിരുവല്ല അതിഭദ്രാസനത്തിന്റെ നാലാമത്തെ അദ്ധ്യക്ഷൻ അഭി വന്ദ്യ ഐസക് മാർ യൂഹാനോൻ മെത്രാപ്പോലീത്തായുടെ ജനനം ചരിത്രപ്രസിദ്ധമായ മലങ്കര പുനരൈക്യ സംഭവത്തിന് എൺപത്തിഒന്ന് ദിവസങ്ങൾക്ക് മുൻപ് 1930 ജൂലൈ മാസം ഒന്നാം തീയതി പ്രധാന പുരോഹിതനായ അഹറോന്റെ തിരുനാൾ ദിവസം ആയിരുന്നു. അഹറോനെപ്പോലെ പ്രധാനാചാര്യനാകേണ്ടവനാണ് ശിശു എന്ന് അന്ന് ആരെങ്കിലും തിരിച്ചറിഞ്ഞിരുന്നോ എന്നറിയില്ല. എന്നാൽ ദൈവം അപ്രകാരം നിനച്ചുറച്ചിരുന്നു. എറണാകുളം ജില്ലയിൽ ഇടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ തിരുമറയൂരിൽ കൂട്ടച്ചാക്കിൽ ശ്രീ. വർക്കിയുടെയും പിറവം കളമ്പൂർ തൈക്കാട്ടിൽ ശ്രീമതി മറിയാമ്മയുടെയും രണ്ടാമത്തെ മകൻ. കൂട്ട്പ്ലാക്കിൽ കുടുംബത്തിലെ ഒൻപതാം തലമുറക്കാരൻ. ഐസക് എന്ന് മാമോദീസാ പേർ, കുഞ്ഞപ്പൻ എന്ന ഓമനപ്പേര്. മൂന്ന് സഹോദരന്മാരും മൂന്ന് സഹോദരിമാരും. ജ്യേഷ്ഠൻ പൗലോസ്, അനുജൻ എബ്രഹാം, ഇളയ അനുജൻ ഫാ. ജേക്കബ് കൂട്ടപ്പാക്കിൽ തിരുവല്ല അതിരൂപതയിൽ വൈദികനായി. സഹോദരിമാർ മേരി, അന്നമ്മ, ശോശാമ്മ. മാതാവ് മറിയാമ്മ കളമ്പൂർ തൈക്കാട്ടിൽ പൗലോസ് കത്തനാരുടെ മകളും തൈക്കാ ട്ടിൽ ജേക്കബ് കത്തനാരുടെ സഹോദരിയുമായിരുന്നു.
*പഠനവും പുനരൈക്യവും*
പ്രാഥമിക വിദ്യാഭ്യാസം മങ്ങാടപ്പള്ളി എൽ. പി. സ്കൂളിലും തുടർപഠനം എം. കെ. യു. പി സ്കൂളിലും ഹൈസ്കൂൾ പഠനം പിറവം സെന്റ് ജോസഫ് ഹൈസ്കൂളിലും ആയിരുന്നു. 1947 - ൽ ഇ. എസ്സ്. എൽ. സി. വിജയകരമായി പൂർത്തിയാക്കി. 1939 നവംബർ 19-ാം തീയതി ഞായറാഴ്ച (1115 വൃശ്ചികമാസം നാലാം തീയതി) ഒൻപതാം വയസ്സിൽ മാതാപിതാക്കളോടൊപ്പം പുനരൈക്യ കൂട്ടായ്മയിലേക്ക് കടന്നുവന്നു. അന്നായിരുന്നു പിറവം സെന്റ് മേരീസ് ബെതലഹേം മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയുടെ (പിറവം ബഥനി പള്ളി) തുടക്കവും, അതു സംബന്ധിച്ച് കൂട്ടനാക്കിൽ വർക്കി (മാർ യൂഹാനോൻ പിതാവിന്റെ വത്സല പിതാവ്) എഴുതി സൂക്ഷിച്ചിരുന്ന ഡയറികുറിപ്പിൽ ഇപ്രകാരം കാണുന്നു: “1115 വൃശ്ചികം 4 - ന് താത്ക്കാലികമായി ഒരു ഷെഡ് കെട്ടി അതിൽ വി. കുർബാന ബഹുമാനപ്പെട്ട തോമ്പ് അച്ചൻ നടത്തുകയും അന്നു ബഹു. തൈക്കാട്ടിൽ ജേക്കബ് കത്തനാരും അച്ഛന്റെ ജ്യേഷ്ഠൻ കുഞ്ഞും കുടുംബാംഗങ്ങളും കൂട്ടപ്ലാക്കിൽ വർക്കിയും കുടുംബാംഗങ്ങളും നച്ചിക്കാട്ടിൽ പൈലിയും കുടുംബാംഗങ്ങളും സൂപ്പുറത്ത് കൊച്ചാക്കോയും കുടുംബാംഗങ്ങളും ചെന്നു സത്യപ്രതിജ്ഞ ചെയ്തു കത്തോലിക്കാ സഭയിൽ ചേർന്നു. പിന്നീട് ഒരു ചെറിയ ചാപ്പൽ അവിടെത്തന്നെ പണിത് ഞങ്ങൾ എല്ലാവരും അവിടെത്തന്നെ എല്ലാ ഞായറാഴ്ചയും പോയിക്കൊണ്ടിരുന്നു.
*_ദൈവവിളി_*
അഭിവന്ദ്യ ജോസഫ് മാർ സേവേറിയോസ് പിതാവ് രൂപതയുടെ വടക്കൻ പ്രദേശങ്ങളിൽ സന്ദർശനം നടത്തുന്ന അവസരങ്ങളിൽ തിരുമറയൂരുള്ള കൂട്ടപ്ലാക്കിൽ ഭവനം ഒരു ഇടത്താവളമായിരുന്നു. അങ്ങനെ അവസരത്തിൽ തിരുമേനി അറിഞ്ഞു കുഞ്ഞപ്പൻ നല്ല മാർക്കോടുകൂടി സ്കൂൾ ഫൈനൽ പരീക്ഷ പാസ്സായ വിവരം. അന്നുതന്നെ “കുഞ്ഞപ്പനെ ഞാൻ കൊണ്ടുപോവുകയാ” എന്നു പറഞ്ഞ് തിരുമേനി സ്വന്തം കാറിൽ തന്നോടൊപ്പം കുഞ്ഞപ്പനെ തിരുവല്ലയിൽ കൊണ്ടുവന്ന് വൈദികപരിശീലനത്തിന് ചേർത്തു. യേശുക്രിസ്തു തന്റെ അപ്പോസ്തോലന്മാരെ നേരിട്ട് വിളിച്ചതുപോലെ ഒരു വിളി. ചെറുപുഷ്പഗിരി അരമനയാടു ചേർന്നുള്ള മൈനർ സെമിനാരിയിൽ ഒരു വർഷത്തെ ഭാഷാപഠനവും പരിശീലനവും പൂർത്തിയാക്കിയ ബ്രദർ ഐസക്കിനെ 1948 നവംബറിൽ ഉപ രിപഠനത്തിനായി റോമിലെ പ്രൊപ്പഗാന്ത കോളേജിലേക്ക് അയച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൈദിക വിദ്യാർത്ഥികളുപ്പമുള്ള പഠനം ബ്രദർ ഐസക്കിന് ഏറെ പ്രിയമായിരുന്നു. എന്നാൽ പഠനത്തിന്റെ ആരംഭ വർഷത്തിൽ തന്നെ വേണ്ടിവന്ന ചികിത്സയും ശസ്ത്രക്രിയയും പഠനത്തിന്റെ പുരോഗതിക്ക് വിഘാതമായി. എങ്കിലും ആരോഗ്യം വീണ്ടെടുത്ത് ബ്രദർ പഠനം വിജയകരമായി പൂർത്തിയാക്കി.
*_വൈദികാഭിഷേകവും ഉന്നത വിദ്യാഭ്യാസവും_*
കർദ്ദിനാൾ സിജിസ് മോണ്ടി തിരുമേനിയിൽ നിന്ന് ഐസക് ശെമ്മാശ്ശൻ 1954 ഡിസംബർ ഏഴാം തീയതി വൈദികാഭിഷേകം സ്വീകരിച്ചു. പിറ്റെ ദിവസം റോമിലെ സെന്റ് പോൾസ് ബസലിക്കയിൽ പ്രഥമ ദിവ്യബലിയും അർപ്പിച്ചു. റോമിൽ സഭാ നിയമത്തിൽ ഉപരിപഠനം നടത്തിക്കൊണ്ടിരുന്ന ബഹു. എബ്രഹാം കഴക്കുടി അച്ചൻ വൈദികാഭിഷേക കർമ്മത്തിനും പ്രഥമദിവ്യബലി അർപ്പണത്തിനും കൂടെ ഉണ്ടായിരുന്നത് നവവൈദികന് വലിയ ധൈര്യം പകർന്നിരുന്നു. റോമിലെ പഠനകാലത്ത് ബഹു. എബ്രഹാം കളിക്കുട്ടി അച്ചനുമായി ആരംഭിച്ച ബന്ധം മരണം വരെയും അതേ ഊഷ്മളതയിൽ തുടർന്നിരുന്നു. വൈദികാഭിഷേകത്തിനു ശേഷം 1955 മുതൽ 1957 വരെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സഭാനിയമത്തിൽ ഉപരിപഠനം നടത്തി ബിരുദം സമ്പാദിച്ചു. റോമിലെ പഠനകാലത്ത് വിവിധ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാനും അനേകം സ്നേഹിതരെയും അഭ്യുദയകാംക്ഷികളെയും കണ്ട വാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
*_അജപാലന ശുശ്രൂഷയിലേക്ക്_*
ബഹു. ഐസക് കൂട്ടപ്പാക്കിൽ അച്ചൻ, റോമിലെ വൈദികപാ നവും വൈദികാഭിഷേകവും ഉപരിപഠനവും കഴിഞ്ഞ്, 1957 ഡിസംബർ 22-ാം തീയതി രൂപതയിൽ തിരിച്ചെത്തി. 1958 ജനുവരി മാസത്തിൽ തന്നെ അദ്ദേഹം അജപാലന ശുശ്രൂഷയും ആരംഭിച്ചു. കുന്ദംകുളം പള്ളിയിൽ ബഹു. ജോർജ്ജ് പാലത്തിങ്കൽ അച്ചന്റെ സഹായ പട്ടക്കാരനായിട്ടായിരുന്നു അജപാലന ശുശ്രൂഷയുടെ തുടക്കം. തുടർന്നുള്ള ഇരുപത് വർഷം അനാരോഗ്യവും കാലാവസ്ഥയുടെ കാഠിന്യവും ഭൂപ്രകൃതിയുടെ പ്രത്യേകതകളും ഒന്നും ഗൗനിക്കാതെ കേരളത്തിന്റെ വടക്കൻ ജില്ലകളിലും കർണാടകയുടെ തെക്കൻ ജില്ലകളിലും തമിഴ്നാടിന്റെ നീലഗിരി കുന്നുകളിലും പുനരൈക്യ പ്രേഷിത ശുശ്രൂഷയിലായിരുന്നു അദ്ദേഹം. മലബാർ പ്രദേശത്തെ മിഷൻ കേന്ദ്രങ്ങളിൽ അധികവും അദ്ദേഹത്തിന്റെ പ്രേഷിത തീക്ഷ്ണതയുടെ ഫലമാണ്. ചേലക്കര, പീച്ചി, കൊമ്പഴ, പാർലിക്കാട്, മാന്ദാമംഗലം, ചുവന്നമണ്ണ്, നിലമ്പൂർ, മൂത്തേടം, മൈലാടൂം പൊട്ടി, കരുവാരകുണ്ട്, പുളിയക്കോട്, ചെറുകര, ബത്തേരി, എടക്കര, കരിമ്പ തുടങ്ങിയ പ്രദേശങ്ങളിലെ മലങ്കര സുറിയാനി കത്തോലിക്കാ പള്ളികളുടെ ജീവരക്തം ബഹു. ഐസക് കുട്ടപ്പാക്കിൽ അച്ഛന്റെ വിയർപ്പും കണ്ണീരുമാണ്. കർണാടകയിലെ ആദ്യത്തെ മിഷനും പുത്തൂർ രൂപതയുടെ ഭദ്രാസന ദേവാലയവുമായ നൂജിബാലത്തില മിഷൻ ഔദ്യോഗികമായി ആരംഭിച്ചത് 1967 - ൽ താല്ക്കാലികമായി തയ്യാറാക്കിയ ഷെഡിൽ ബഹു. ഐസക് കൂട്ടപ്ലാക്കിൽ അച്ചൻ നടത്തിയ ഓശാന ശുശ്രൂഷയോടുകൂടിയായിരുന്നു.
തിരുവല്ല ഭദ്രാസനത്തിൽ ആദ്യമായി പ്രോട്ടോ പ്രസ്ബിറ്റർ ആയി നിയമിതനായ വൈദികൻ അദ്ദേഹമായിരുന്നു.
*_മേല്പട്ട പദവിയിലേക്ക്_*
സ്ഥാനങ്ങളോ പദവികളോ ആനുകൂല്യങ്ങളോ ജീവിതത്തിൽ അന്വേഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ലാത്ത ബഹു. ഐസക് കൂട്ടപ്ലാക്കിൽ അച്ചനെ തിരുവല്ല രൂപതയുടെ നാലാമത്തെ മെത്രാനായി നിയമിച്ചുകൊണ്ടുള്ള ബഹു. ജോൺ പോൾ രണ്ടാമൻ മാർപാപ്പായുടെ പ്രഖ്യാപനം 1978 നവംബർ 18-ാം തീയതി ശനിയാഴ്ച ഉണ്ടായി. അദ്ദേഹത്തിനും അനേകർക്കും ആ വാർത്ത ഒരു അത്ഭുതമായിരുന്നെങ്കിലും അദ്ദേഹത്തെ അടുത്ത് അറിയുന്നവർക്ക് ആനന്ദകരമായിരുന്നു. നിയുക്ത മെത്രാന് സെന്റ് ജോൺസ് കത്തീഡ്രലിൽ വച്ച് 1978 ഡിസംബർ 21-ാം തീയതി വ്യാഴാഴ്ച അഭി. ബനഡിക്ട് മാർ ഗ്രിഗോറി യോസ് പിതാവ് റമ്പാൻ സ്ഥാനം നല്കി. ഡിസംബർ 28-ാം തീയതി വ്യാഴാഴ്ച തിരുമൂലപുരത്ത് മാർ തെയോഫിലോസ് നഗറിൽ പ്രത്യേകം തയ്യാറാക്കിയ മദ്ബഹായിൽ വച്ച് പുതുതായി സ്ഥാപിച്ച ബത്തേരി ഭദ്രാസന പ്രഥമ അദ്ധ്യക്ഷനായി നിയമിതനായിരുന്ന ബഹു. സിറിൽ മലഞ്ചെരുവിൽ OIC അച്ചനോടൊപ്പം വന്ദ്യ ഐസക് കൂട്ടപ്ലാക്കിൽ റമ്പാൻ ഐസക് മാർ യൂഹാനോൻ എന്ന പേരിൽ മെത്രാനായി അഭിഷിക്തനായി. മൊഭിഷേക കർമ്മത്തിന് ബനഡിക്ട് മാർ ഗ്രിഗോറിയോസ് മെതപ്പോലീത്ത മുഖ്യകാർമ്മികനും അന്ത്യോക്യൻ സുറിയാനി കത്തോലിക്കാ സഭയുടെ അഭിവന്ദ്യ ജോസഫ് മുണയർ മെത്രാപ്പോലീത്തായും അഭി വന്ദ്യ പൗലോസ് മാർ ഫീലക്സിനോസ് മെത്രാപ്പോലീത്തായും സഹ കാർമ്മികരുമായിരുന്നു. 1978 ഡിസംബർ 29-ാം തീയതി വെള്ളിയാഴ്ച തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിൽ വച്ച് അഭിവന്ദ്യ ഐസക് മാർ യൂഹാന്നോൻ പിതാവ് തിരുവല്ല ഭദ്രാസനത്തിന്റെ നാലാമത്തെ അദ്ധ്യക്ഷനായി സ്ഥാനാരോഹണം ചെയ്ത് ചുമതല ഏറ്റു. *“സുന്ത്രാണിസോ"* ശുശ്രൂഷകൾക്ക് അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വം വഹിച്ചു.
*_വിശുദ്ധി നേടാനും നല്കാനും_*
എട്ട് വർഷവും നാല് മാസവും, അതായത് നൂറ് മാസം മാത്രം നീണ്ട പ്രധാനാചാര്യ ശുശ്രൂഷ, 1978 ഡിസംബർ 28 ന് ആരംഭിച്ച് 1987 ഏപ്രിൽ 28 ന് സമാപിച്ച ശൂശ്രൂഷ. *ഒരിടയനും ഒരു തൊഴുത്തും (Unum Pastor Unum vile)* എന്ന മുദ്രാവാക്യം സ്വീകരിച്ചുകൊണ്ടാരംഭിച്ച ശുശ്രൂഷ. ഭദ്രാസന അദ്ധ്യക്ഷനായിട്ട് നല്കിയ ആദ്യ സന്ദേശത്തിൽ അഭിവന്ദ്യ മാർ യൂഹാനോൻ പിതാവ് ഇപ്രകാരം പറഞ്ഞിരുന്നു. *"ക്രിസ്തീയ സഭ യിലെ അധികാരം ഭരിക്കാൻ മാത്രമുള്ളതാണെന്നു ഞാൻ വിശ്വസിക്കുന്നില്ല.* *സഭയിലെ അധികാരം സേവനാധിഷ്ഠിതമാണ്.* *ശുശ്രൂഷിക്കപ്പെടലല്ല, ശുശ്രൂഷയാണ്.* *മേല്പട്ട സ്ഥാനം അധികാരത്തിനും അവകാശത്തിനും വേണ്ടിയല്ല.* *അത് സേവനത്തിനുള്ള ഒരു ദൈവദാനമാണ്. തന്റെ പ്രദേശത്തെ ദൈവജനത്തെ സേവിക്കുകയെന്ന കർത്തവ്യമാണ് മെത്രാനെ ഏല്പിച്ചിരിക്കുന്നത്.* *അവിടുത്തെ ജനങ്ങളെയും അവരുടെ സേവകരായ വൈദികനെയും സേവിക്കുക.* *തന്റെ സേവനത്തിനേല്പിച്ചിരിക്കുന്ന ഓരോ വ്യക്തിയെയും ആദ്ധ്യാത്മീകതയുടെ ഔന്നത്യത്തിലേക്ക് നയിക്കുകയെന്നതാണ് ഈ സേവനത്തിന്റെ ലക്ഷ്യം."*
*“ഈ ആദർശത്തിലുറച്ചു നിന്നുകൊണ്ട് തിരുവല്ല രൂപതയിലൂടെ സഭയെ സേവിക്കുകയാണ് എന്റെ അഭിലാഷം......."* *ശിഥിലീകരണ ശക്തികൾ സഭയ്ക്കും ധാർമ്മിക മൂല്യങ്ങൾക്കും തുരങ്കം വയ്ക്കുന്ന അപകട സന്ധിയിലാണ് നാം ഇന്ന് ജീവിക്കുന്നത്.* *“ക്രിസ്തുവിൽ എല്ലാവരും ഒന്നാകുവാൻ, നിസ്സാര വ്യക്തിമത്സരങ്ങളും അർത്ഥശൂന്യങ്ങളായ അധികാര വടംവലികളും തൂത്തെറിഞ്ഞ, സേവനത്തിന്റെ പാതയിലൂടെ നാം മുന്നേറണം.* *എങ്കിൽ മാത്രമേ നമ്മുടെ ദൗത്യം പൂർണ്ണമായി വിജ യിച്ചു നമ്മുടെ കർത്താവിന്റെ അഭിലാഷമായ “ഏക ഇടയനും ഏക തൊഴുത്തും മലങ്കരയിലും ലോകമൊട്ടാകെയും സംജാതമാകുവാൻ നമുക്ക് പ്രാർത്ഥിക്കാം....''*. തന്റെ ആപ്തവാക്യത്തോടും മേല്പട്ടശുശ്രഷയുടെ ആരംഭത്തിൽ ദൈവജനത്തിനു നല്കിയ സന്ദേശത്തിന്റെ സാരാംശത്തോടും പൂർണ്ണമായി നീതി പുലർത്തുന്നതായിരുന്നു മാർ യൂഹാനോൻ പിതാവിന്റെ മേല്പട്ടശുശ്രൂഷ.
*“ജനത്തെയും അവരുടെ സേവകരായ വൈദികരെയും സേവിക്കുകയാണ് മെത്രാന്റെ ദൗത്യമെന്ന്"* പ്രഥമ സന്ദേശത്തിൽ പറഞ്ഞ പിതാവ് ഭദ്രാസന ചുമതല ഏറ്റതിനുശേഷം ആദ്യം ചെയ്തത് വൈദികർക്കായി ഒരാഴ്ചത്തെ ധ്യാനം ക്രമീകരിക്കുകയായിരുന്നു. 1979 ഫെബ്രുവരി 15-ാം തീയതി പുറപ്പെടുവിച്ച സർക്കുലറിൽ (Circular No. 279) ധ്യാനത്തെക്കുറിച്ച് ഇപ്രകാരമാണ് അറിയിച്ചിരിക്കുന്നത് *"പ്രാർത്ഥനയുടെയും ത്യാഗത്തിന്റെയും അവസരമായ ഈ വലിയ നോമ്പുകാലത്ത് ഈ ധ്യാനം ക്രമീകരിക്കുന്നത് ഉചിതമായിരിക്കുമെന്നു കരുതുന്നു.* *ജീവിത നവീകരണം മൂലം മാത്രമേ ആത്മചൈതന്യം പ്രാപിക്കുന്നതിനും ദൈവജനത്തെ ഫലപ്രദമായി ശുശ്രൂഷിക്കുന്നതിനും സാധിക്കുകയുള്ളു.* *ദൈവസ്നേഹം വളരുന്നതിനും സഹോദരസ്നേഹം പുലരുന്നതിനും ഒന്നിച്ചുള്ള പ്രാർത്ഥനയും പരിചിന്തനവും വളരെ സഹായിക്കും.* *നമ്മുടെ വാർഷിക ധ്യാനം, ആത്മചൈതന്യം പ്രാപിക്കുന്ന തിനും പരസ്പരമുള്ള കൂട്ടായ്മ പുഷ്ടിപ്പെടുത്തുന്നതിനുമുള്ള അവ സരമാകുന്നതിന് എല്ലാവരും പ്രാർത്ഥിക്കണം".*
*_നേതൃത്വം വെളിവാക്കുന്ന ചില സംഭവങ്ങൾ_*
അഭിവന്ദ്യ മാർ യൂഹാനോൻ പിതാവിന്റെ ശേഷാചാര്യ നേതൃത്വകാലം ഹ്രസ്വമായിരുന്നെങ്കിലും സഭയെ സംബന്ധിച്ച് അതിപ്രധാന മായതും സംഭവബഹുലമായതുമായ പല സംഭവങ്ങളും നടന്ന കാല മായിരുന്നു. അവയിലെല്ലാം അഭി. മാർ യൂഹാന്നോൻ പിതാവിന്റെ സജീവമായ ഇടപെടലും നേതൃത്വവും ഉണ്ടായിരുന്നു.
*_പുനരൈക്യ സുവർണ്ണ ജൂബിലി_*
കോട്ടയം പട്ടണത്തിൽ വച്ച് 1980 ഡിസംബർ 26, 27, 28 തീയതികളിൽ നടന്നതും സംഘാടകത്വ മികവിനും അച്ചടക്കത്തിനും സർവ്വരുടെയും പത്രമാധ്യമങ്ങളുടെയും മുക്തകണ്ഡമായ പ്രശംസയ്ക്ക് അർഹമായതുമായ പുനരൈക്യ സുവർണ്ണ ജൂബിലി ആഘോഷമായി രുന്നു അതിൽ ഒന്നാമത്തേത്. ജനസഹസ്രങ്ങൾ ചിട്ടയായി അണിനിരന്ന നയനമനോഹരവും, ക്രമീകരണങ്ങളുടെ മികവും അച്ചടക്കവും കൊണ്ട് ശ്രദ്ധേയമായിരുന്ന പ്രേഷിതറാലി ഇന്നും കോട്ടയം പട്ടണനി വാസികളുടെ മനസ്സിൽ മായാതെ നില്ക്കുന്നുണ്ട്. മാർപാപ്പായുടെ പ്രതിനിധിയും പൗരസ്ത്യ തിരുസംഘത്തിന്റെ അദ്ധ്യക്ഷനും ആയിരുന്ന അത്യുന്നത കർദ്ദിനാൾ റിച്ചഡിയാവൂസ് റൂബിനും വിശുദ്ധ മദർ തെരേസായും ഉൾപ്പെട്ട വിശിഷ്ടാതിഥികളുടെ നീണ്ടനിരയും ജനസഹസങ്ങളും പങ്കെടുത്ത മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾക്ക് വേദിയായ കോട്ടയം പട്ടണം ഉൾക്കൊള്ളുന്ന തിരുവല്ല രൂപതയുടെ അധ്യക്ഷൻ എന്ന നിലയിൽ അഭി. മാർ യൂഹാനോൻ പിതാവിന്റെ ജനകീയ നേതൃത്വത്തിന്റെയും, അധികാര വികേന്ദ്രീകരണ ശൈലിയുടെയും വിജയം കൂടിയായിരുന്നു പുനരൈക്യ സുവർണജൂബിലി ആഘോഷങ്ങളുടെ വിജയം എന്നതിന് സംശയമില്ല.
*_ഭദ്രാസന സുവർണ ജൂബിലി_*
തിരുവല്ല സെന്റ് ജോൺസ് കത്തീഡൽ കേന്ദ്രമാക്കി 1984 ജനുവരി 4, 5, 6 തീയതികളിൽ നടന്ന തിരുവല്ല ഭദ്രാസനത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷമായിരുന്നു രണ്ടാമത്തെ സംഭവം. വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യംകൊണ്ടും കാര്യപരിപാടികളുടെ വശ്യതകൊണ്ടും കാര്യന കത്തിപ്പിന്റെ മികവുകൊണ്ടും പങ്കെടുത്തവരുടെ വൈപുല്യം കൊണ്ടും ഭദ്രാസനത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം അതീവശ്രദ്ധേയമായിരു ന്നു. ജൂബിലി സമ്മേളനത്തിൽ വിശിഷ്ടാതിഥികളായിരുന്ന സംസ്ഥാന ഗവർണ്ണർ ശ്രീ. പി. രാമചന്ദ്രനും മാർപാപ്പായുടെ ഇൻഡ്യയിലെ പ്രതിനിധി അഭിവന്ദ്യ കാക്ക്ചിയവിലൻ തിരുമേനിയും ജൂബിലി ആഘോഷങ്ങളുടെ മികവിനെ പ്രശംസിച്ചത് അദ്ധ്യക്ഷനും ഭദ്രാസനത്തിനാകമാനവും വലിയ അംഗീകാരമായിരുന്നു. ഭദ്രാസന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ആലോചനയുടെ തുടക്കം മുതൽ നടത്തിപ്പിന്റെ അവസാനം വരെ ഓരോ കാര്യങ്ങളിലും അഭി. യൂഹാനോൻ പിതാവിന്റെ നിർദ്ദേശങ്ങളും നിരീക്ഷണവും നിരന്തരം ഉണ്ടായിരുന്നതാണ്. ആഘോഷപരിപാടികളെ മികവാർന്ന വിജയത്തിലേക്ക് നയിച്ചത്.
*_മാർപ്പാപ്പായുടെ സന്ദർശനം_*
അഭി. മാർ യൂഹാനോൻ പിതാവിന്റെ ശുശ്രൂഷാ കാലത്ത് നടന്ന ഏറ്റവും വലിയ സംഭവമായിരുന്നു 1986 ഫെബ്രുവരിയിൽ നടന്ന പരിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ കേരള സന്ദർശനം. അന്നത്തെ തിരുവല്ല ഭദ്രാസന അതിർത്തിയിൽ മൂന്ന് പട്ടണങ്ങളിൽ കോട്ടയത്തും, ഏറണാകുളത്തും, തൃശൂരും പരിശുദ്ധ മാർപ്പാപ്പായ്ക്ക് സ്വീകരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നെങ്കിലും കോട്ടയത്ത് നല്കപ്പെട്ട സ്വീകരണ പരിപാടികളിലായിരുന്നു തിരുവല്ല ഭദ്രാസന നേതൃത്വവും പങ്കാളിത്തവും. കേരളം ഇന്നോളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജനപങ്കാളിത്തമായിരുന്നു മാർപ്പാപ്പായുടെ സ്വീകരണ പരിപാടികളിലെല്ലാം, കോട്ടയത്തേത് അതിന്റെ പാരമ്യത്തിലും, തിരുവല്ല ഭദ്രാസനത്തിൽ നിന്ന് സംഘാടക സമിതിയിലേക്ക് അതിസമർത്ഥരായ വൈദികരെയും സന്യസ്തരെയും അല്മായരെയും നിയോഗിച്ചു കൊണ്ടും അവർക്കുവേണ്ട നിർദ്ദേശങ്ങൾ സമയോചിതമായി നല്കിക്കൊണ്ടും മാർ യൂഹാനോൻ പിതാവ് മാർപ്പാപ്പായുടെ കോട്ടയം സന്ദർശനം ചരിത്രസംഭവമാക്കാൻ നേതൃത്വം നല്കി.
*_മലങ്കര മേജർ സെമിനാരി_*
പുനരൈക്യത്തിന് നാം അനുവാദം നല്കിയപ്പോൾ സെമിനാരിയുടെ കാര്യം അനുയോജ്യമായ സമയത്ത് പരിഗണിക്കാം എന്ന് പരിശുദ്ധ സിംഹാസനം സൂചിപ്പിച്ചിരുന്നു. 1970 കളുടെ അവസാനവും 1980 കളുടെ ആരംഭത്തിലും തനതായ മേജർ സെമിനാരി തുടങ്ങുവാനുള്ള അനുവാദത്തിനായി റോമിലെ സഭാ കാര്യാലയങ്ങളിലേക്ക് അപേക്ഷകൾ സമർപ്പിച്ചു കൊണ്ടിരുന്നു. എങ്കിലും അതിനുള്ള നടപടികൾ വേണ്ടത്ര വേഗത്തിൽ പുരോഗമിക്കാതിരുന്ന പശ്ചാത്തലത്തിൽ അഭി. മാർ ഗ്രിഗോറിയോസ് പിതാവിന്റെ അനുവാദത്തോടെ അഭി. മാർ യൂഹാനോൻ പിതാവ് റോമിലെ സഭാകാര്യാലയങ്ങൾ സന്ദർശിച്ച് നടത്തിയ ഇടപെടലുകളാണ് പ്രത്യേക പശ്ചാത്തല ക്രമീകരണങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്നിട്ടും പട്ടം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയോട് ചേർന്ന് നിർമ്മിച്ച ഓലഷെഡ്ഡിൽ 1983 ജൂൺ 29-ാം തീയതി പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിവസം ഫിലോസഫി കോഴ്സിന്റെ പ്രഥമച്ചോടുകൂടി സെന്റ് മേരീ മലങ്കര മേജർ സെമിനാരി ആരംഭിച്ചത് എന്നത് ഇന്നും അത്ര അധികം അറിയപ്പെടാതെ അവശേഷിക്കുന്ന ഒരു വസ്തുതയാണ്. പട്ടത്ത് ഓല ഷെഡ്ഡിൽ ആരംഭിച്ച സെമിനാരിയാണ് 1989 മെയ് 25-ാം തീയതി സോഫിയാ പുണ്യവതിയുടെ തിരുനാൾ ദിവസം നാലാഞ്ചിറയിലെ ബഥനി കുന്നിന്റെ നിറുകയിലേക്ക് മാറ്റി സ്ഥാപിച്ചത്. നാലാഞ്ചിറ മാർ ഈവാനിയാസ് വിദ്യാനഗറിന്റെ തിലകക്കുറിയായി പ്രസ്തുത സെമിനാരി ഇന്ന് ശോഭിച്ചു നില്ക്കുമ്പോൾ മാർ യൂഹാനോൻ പിതാവിന്റെ ഇടപെടൽ വിസ്മരിക്കപ്പെടരുത്.
1987 ഏപ്രിൽ 28-ാം തീയതി വൈകിട്ട് അഞ്ചേകാൽ മണിയോടെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ഉടൻ തന്നെ ഭൗതികശരീരം അംശവ സ്ത്രങ്ങൾ അണിയിച്ച് മേരിഗിരി അരമനയിലും തുടർന്ന് പത്ത് മണി യോടെ ഭദ്രാസന ദേവാലയത്തിലും പ്രതിഷ്ഠിച്ചു. ഇടതടവില്ലാതെ നടന്നുകൊണ്ടിരുന്ന പ്രാർത്ഥനാമദ്ധ്യേ വിവിധ സഭാമേലദ്ധ്യക്ഷന്മാരും, സമുദായനേതാക്കന്മാരും, രാഷ്ട്രീയ നേതാക്കന്മാരും പൗരപ്രമുഖരും വൈദീകരും, സന്യസ്തരും വിശ്വാസസമൂഹവും പൊതുജനങ്ങളും ഇടമുറിയാതെ കടന്നുവന്ന് ഭൗതികശരീരം സന്ദർശിച്ച് അനുഗ്രഹം പ്രാപിച്ച് മടങ്ങിക്കൊണ്ടിരുന്നു. മുപ്പതാം തീയതി വ്യാഴാഴ്ച വിശുദ്ധ കുർബാ നയ്ക്കും നഗരികാണിക്കലിനും കബറടക്ക് പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷം ഭൗതികശരീരം ഭദ്രാസന ദേവലായത്തിന്റെ മദ്ബഹായ്ക്ക് കിഴക്കുവശത്ത് ക്രമീകരിച്ചിരുന്ന കബറുകളിൽ നാലാമത്തെ കബറിൽ അഭി. ബനഡിക്റ്റ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിലും അഭി. സിറിൾ മാർ ബസേലിയോസ്, പൗലോസ് മാർ പീലക്സിനോസ്, ലോറൻസ് മാർ അപ്രേം എന്നീ പിതാക്കന്മാരുടെ സഹ കാർമ്മികത്വത്തിലും കത്തോലിക്കാ സഭയിലെയും സഹോദരീ സഭക ളിലെയും പിതാക്കന്മാരുടെ സാന്നിദ്ധ്യത്തിലും കബറടക്കി. ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ തിരുമേനി ചരമ പ്രസംഗം നടത്തി. മാർ യൂഹാ നോൻ പിതാവ് തന്റെ സഭയുടെ വിശ്വാസം സംരക്ഷിക്കുന്നതിനും വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നതിനും അക്ഷീണം പരിശ്രമിച്ചിരുന്നു മേല ദ്ധ്യക്ഷനായിരുന്നു എന്ന് അഭി. പവ്വത്തിൽ പിതാവ് പ്രസംഗത്തിൽ വ്യക്തമാക്കി.
നമുക്ക് പിതാവ് കാണിച്ച് തന്ന സേവന മാതൃക ജീവിതത്തിൽ പ്രാവർത്തികം ആക്കാൻ പരിശ്രമിക്കാം....
വന്ദ്യ പിതാവിൻ്റെ മാദ്ധ്യസ്ഥം എന്നും നമുക്ക് കോട്ടയാകട്ടെ.....
____________________________________________________
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ചരിത്രം, ആരാധനാക്രമ പൈതൃകം, ആനുകാലിക സംഭവങ്ങൾ തുടങ്ങിയവ അറിയുവാന്നും പഠിക്കുവാനുമായി നമ്മുടെ ഈ പേജ് https://www.facebook.com/malankarasyriancatholics
ലൈക്ക് ചെയ്യ്ത് ഫോളോ ചെയ്യുക !
*ടീം സെഗ്ദ്ത്തോ ദ് മലങ്കര*