സെഗ്ദ്ത്തോ ദ് മലങ്കര-മലങ്കരയുടെ ആരാധന - Malankara Syrian Catholics

  • Home
  • India
  • Thiruvananthapuram
  • സെഗ്ദ്ത്തോ ദ് മലങ്കര-മലങ്കരയുടെ ആരാധന - Malankara Syrian Catholics

സെഗ്ദ്ത്തോ ദ് മലങ്കര-മലങ്കരയുടെ ആരാധന - Malankara Syrian Catholics Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from സെഗ്ദ്ത്തോ ദ് മലങ്കര-മലങ്കരയുടെ ആരാധന - Malankara Syrian Catholics, Catholic Church, Thiruvananthapuram.

Please follow our social media platforms for Malankra Syrian Catholic Church liturgical studies, Church historical studies, Apostolic teachings of Church, Church updates & Doubt clarification about protestant teaching against Apostolic churches.

15/08/2026

"ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ"

പരിശുദ്ധ സഭയേയും അവരുടെ മക്കളും പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ (ശൂനോയോ) ഭക്തി ആദരവോടു കൂടെ കൊണ്ടാടുന്നു .

ഈ പരിശുദ്ധ പെരുന്നാളിൻ്റെ എല്ലാ നന്മകളും പ്രാർത്ഥനകളും നേരുന്നു..

ടീം
സെഗ്ദ്ത്തോ ദ് മലങ്കര

14/08/2026

ഭാരതത്തിൻറ്റെ അപ്പോസ്തോലൻ മാർത്തോമാശ്ലീഹായുടെ ശ്ലൈഹീക സിംഹാസനത്തിൽ വാണരുളുന്നവനും ലോകമാകെയുള്ള മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവും ആയ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായുടെ മെത്രാഭിഷേക ത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം ഇന്ന് ( ആഗസ്റ്റ് 15) ആഘോഷിക്കുന്നു.

മെത്രഭിഷേക രജതജൂബിലി വാർഷികം ആഘോഷിക്കുന്ന ഞങ്ങളുടെ ബാവാക്ക് പ്രാർത്ഥനാ ആശംസകളോടെ....

ടീം

സെഗ്ദ്ത്തോ ദ് മലങ്കര

"ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ"പരിശുദ്ധ സഭയേയും അവരുടെ മക്കളും നാളെ (ഓഗസ്റ്റ് 15) വിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്...
14/08/2026

"ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ"

പരിശുദ്ധ സഭയേയും അവരുടെ മക്കളും നാളെ (ഓഗസ്റ്റ് 15) വിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ഭക്തി ആദരവോടു കൂടെ കൊണ്ടാടുന്നു .

ശൂനോയോ എന്ന വാക്കിനര്‍ത്ഥം വാങ്ങിപ്പ് എന്നാണ്. വി.ദൈവമാതാവ് ലോകത്തിൽ നിന്ന് എടുക്കപെട്ടതിന്റെ സ്മരണാർത്ഥം ശൂനോയോ പെരുന്നാൾ സഭ അപ്പസ്തോലികാലം മുതലേ ആചരിച്ച്പോന്നു.

സഭയിൽ വി .ദൈവമാതാവിന്റെ സ്ഥാനം പരിശുദ്ധന്മാരിലും വലുതാണ് .ലോക രക്ഷകനായ യേശു ക്രിസ്തു മനുഷ്യനായി അവതരിക്കുവാൻ മുഖന്തിരമായത് കന്യക മറിയാമിൽക്കൂടെ ആയിരുന്നു . അതിനാൽ വി. കന്യക മറിയാമിന് "ദൈവപ്രസവിത്രി / ദൈവത്തെ വഹിച്ചവൾ" (Theotokos) എന്ന സ്ഥാനമാണ് പരി.സഭയിൽ പിതാക്കന്മാർ നൽകിയിട്ടുള്ളത് .

ശൂനോയോ എന്നാൽ വാങ്ങിപ്പ്‌ എന്നും ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക്‌ നീക്കപ്പെടുക, എടുത്തു മാറ്റുക എന്നാണു അർത്ഥം. സ്വർഗ്ഗാരോഹണം എന്ന് ഇതിനർത്ഥമില്ല. പുതിയ നിയമ ചരിത്രത്തിൽ സ്വർഗ്ഗാരോഹണം ചെയ്യപ്പെട്ടത്‌ നമ്മുടെ കർത്താവു മാത്രമാണു. ഇതാണു നാം സൂലോക്കോ പെരുന്നാളായി ആചരിക്കുന്നത്‌. സൂലോക്കോ എന്നാൽ കയറിപ്പോവുക, ആരോഹണം ചെയ്യുക എന്നിങ്ങനെയാണു അർത്ഥം. ആകയാൽ ശൂനോയോ പെരുന്നാൾ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാളാണ് (സ്വർഗ്ഗാരോപണം) , സ്വർഗ്ഗാരോഹണ പെരുന്നാൾ അല്ല .

#പരിശുദ്ധ_അമ്മയുടെ_വാങ്ങിപ്പിനെ_സംബന്ധിച്ച_പാരമ്പര്യം
ക്രിസ്താബ്ദ്ം എഴുപത്തഞ്ചാം ആണ്ടിൽ തന്‍റെ 92 -ആം വയസ്സില്‍ ദൈവമാതാവായ പരിശുദ്ധ കന്യക മറിയാം അമ്മ എഫേസൂസ്സിൽ വച്ച്‌ നിര്യാണം പ്രാപിച്ചു. വി. യോഹന്നാൽ ശ്ലീഹായുടെ കാർമ്മികത്വത്തിൽ എഫേസൂസ്‌ സഭ ഒന്നടങ്കം നമ്മുടെ കർത്താവു ആരിൽ നിന്ന് തന്‍റെ ജീവൽപ്രദമായ ശരീരം സ്വീകരിച്ചുവോ ആ ദിവ്യ കന്യകയുടെ ശരീരം ഉചിത ബഹുമാനത്തോടെ കബറടക്കം ചെയ്തു.

എന്നാൽ സുവിശേഷ ഘോഷണാർത്ഥം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നവരും രക്തസാക്ഷിത്വം വഹിച്ചവരുമായ ശ്ലീഹർ ഗണം ഒന്നടങ്കം ഓയാറിൽ എടുക്കപ്പെട്ടവരായി തദവസരത്തിൽ അവിടെ സന്നിഹിതരായിരുന്നു. വിദൂര ഭാരതത്തിൽ ആയിരുന്ന വി. തോമാശ്ലീഹ മാത്രം എത്തുവാൻ താമസിച്ചു. സഹശിഷ്യന്മാർ ആയതിൽ ഖിന്നരായിരുന്നു. തോമാ ശ്ലീഹാ ഓയാറിൽ കടന്നു വരുമ്പോൾ ശിഷ്യന്മാർ എന്തു പറയണം എന്നറിയാതെ മ്ലാന വദനരായി നിന്നു. എന്നാൽ തോമസ് സന്തോഷ ചിത്താനായി കടന്നു വന്ന് പറഞ്ഞു . താൻ ഓയാറിൽ എടുക്കപ്പെട്ടവനായി വരുമ്പോൾ സ്വർഗ്ഗീയ സേനകൾ പരി.അമ്മയുടെ ശരീരം സ്വർഗ്ഗത്തിലേക്ക്‌ എടുത്തുകൊണ്ട് പോകുന്നതു കാണുകയും മഹാ വിലാപത്തോടെ താൻ കരങ്ങൾ നീട്ടിയപ്പോൾ അമ്മ സ്വന്ത കരങ്ങൾ കൊണ്ട്‌ നെയ്ത്‌ നിത്യം ധരിച്ചിരുന്ന പരി.സൂനോറോ (ഇടക്കെട്ട്‌) അമ്മയുടെ മകൻ തനിക്ക്‌ സമ്മാനിച്ച്‌ ആശ്വസിപ്പിക്കുകയും ചെയ്തു. ഈ വാക്കുകൾ കേട്ട ശിഷ്യ ഗണം വി.തോമായോടു കൂടെ തിരു കബർ തുറന്ന് പരിശോധിക്കുകയും സുഗന്ധപൂരിതമായ പേടകം ശൂന്യമായിരിക്കുന്നത്‌ കാണുകയും ചെയ്തു. താൻ ആരിൽ നിന്ന് ശരീരം പ്രാപിച്ചുവോ ആ പരിശുദ്ധ ശരീരം മണ്ണിൽ അഴുകി പോകുവാൻ ഇടയാകാതെ അതിനെ നമ്മുടെ കർത്താവ്‌ സ്വർഗ്ഗത്തിലേക്ക്‌ എടുത്തുകൊണ്ട്‌ പോയ ദിനമാണു നാം ശുദ്ധമുള്ള ശൂനോയൊ പെരുന്നാളായി കൊണ്ടാടുന്നത്‌.

ദൈവ ജനനിയായ പരിശുദ്ധ കന്യക മറിയം അമ്മയുടെ പ്രാർത്ഥന നമുക്ക് കാവലും കോട്ടയും ആയിരിക്കട്ടെ !

___________________________________________________
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ചരിത്രം, ആരാധനാക്രമ പൈതൃകം, ആനുകാലിക സംഭവങ്ങൾ തുടങ്ങിയവ അറിയുവാന്നും പഠിക്കുവാനുമായി നമ്മുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തുക

page👇
https://www.facebook.com/malankarasyriancatholics

YouTube Channel👇
https://www.youtube.com/channel/UCFgdD5Yip4-ksFc2BFMr3Ag

Instagram Account 👇
https://instagram.com/malankarasyriancatholics

ടീം സെഗ്ദ്ത്തോ ദ് മലങ്കര

ദുക്റോനോ ദ്'മോർ മത്തിയാസ് ശ്ലീഹോപരി.സഭ ഇന്ന് (ഓഗസ്റ്റ് 9) മോർ മത്തിയാസ് ശ്ലീഹായുടെ ഓർമപെരുന്നാൾ ഭക്തിആദരവോടെ കൊണ്ടാടുന്ന...
08/08/2026

ദുക്റോനോ ദ്'മോർ മത്തിയാസ് ശ്ലീഹോ

പരി.സഭ ഇന്ന് (ഓഗസ്റ്റ് 9) മോർ മത്തിയാസ് ശ്ലീഹായുടെ ഓർമപെരുന്നാൾ ഭക്തിആദരവോടെ കൊണ്ടാടുന്നു.

യഹോവയുടെ ദാനം എന്നാണ് മത്തിയാസ് (മത്ഥ്യാസ്) എന്ന നാമത്തിന്റെ അർത്ഥം. യേശുവിനെ ഒറ്റിക്കൊടുത്ത ശേഷം ആത്മഹത്യ ചെയ്ത യൂദാസിനു പകരമായി മറ്റ് അപ്പോസ്തലന്മാരാണ് യേശുവിന്റെ കൂടെ നടന്നിരുന്ന മത്ഥ്യാസിനെ അപ്പോസ്തോല സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

സുവിശേഷങ്ങളിലൊന്നും മത്ഥ്യാസ് എന്ന പേര് പരാമർശിച്ചു കാണുന്നില്ല. എന്നാൽ യേശു തെരഞ്ഞെടുത്ത 70 അംഗസംഘത്തിലെ അംഗമായിരുന്നു ഇദ്ദേഹം എന്ന് പൊതുവേ കരുതപ്പെടുന്നു. മത്ഥ്യാസിനെ അപ്പോസ്തോല ഗണത്തിലേക്ക് ഉയർത്തുന്നതിനെപ്പറ്റി ബൈബിളിലെ നടപടി പുസ്തകം ഒന്നാം അദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. യേശുവിന്റെ സ്വർഗ്ഗാരോഹണ ശേഷം നൂറ്റിയിരുപതു പേരോളമുള്ള സംഘത്തിൽ വെച്ച് പത്രോസാണ് യൂദാസിനു പകരമായി മറ്റൊരാളെ അപ്പോസ്തലനായി തിരഞ്ഞെടുക്കുവാൻ നേതൃത്വം വഹിച്ചത്. മത്ഥ്യാസ്, യൗസേപ്പ് ബർശബാസ് എന്നീ രണ്ടു പേരെയാണ് കൂടുതൽ പേരും നിർദ്ദേശിച്ചത്. യേശുവിന്റെ സ്നാനം മുതൽ സ്വർഗാരോഹണം വരെയുള്ള സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചവരായിരുന്നു ഇരുവരും. ഇവരിൽ നിന്നും കുറിയിട്ടാണ് മത്ഥ്യാസിനെ അപ്പോസ്തോലനായി തിരഞ്ഞെടുക്കുന്നത്. പിന്നീട് അദ്ദേഹത്തെപ്പറ്റിയുള്ള പരാമർശങ്ങളൊന്നും പുതിയനിയമപ്പുസ്തകങ്ങളിൽ കാണുന്നില്ല.

ശിൽപികൾ, മദ്യപാന ആസക്തിയുള്ളവർ, വസൂരിരോഗ ബാധിതർ തുടങ്ങിയവരുടെ മധ്യസ്ഥനാണ് മോർ മത്ഥ്യാസ് ശ്ലീഹാ.

മത്ഥ്യാസിന്റെ സുവിശേഷപ്രവർത്തനങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും വിവിധ പാരമ്പര്യങ്ങൾ സഭയിൽ നിലവിലുണ്ട്. എത്യോപ്യയിലെ നരഭോജികളുടെ ഇടയിൽ സുവിശേഷപ്രവർത്തനം നടത്തുകയും അവിടെ വെച്ച് അന്ത്യം സംഭവിച്ചു എന്നാണ് ഒരു പാരമ്പര്യം. മോശയുടെ ന്യായപ്രമാണത്തിനെതിരായി പ്രവർത്തിക്കുന്നുവെന്നാരോപിച്ചു കൊണ്ട് പലസ്തീനിൽ വെച്ച് യഹൂദന്മാർ അദ്ദേഹത്തെ കല്ലെറിയുകയും ശിരഛേദം നടത്തുകയും ചെയ്തുവെന്നതാണ് മറ്റൊരു പാരമ്പര്യം. മത്ഥ്യാസിന്റെ തിരുശേഷിപ്പ് കോൺസ്റ്റന്റെൻ ചക്രവർത്തിയുടെ മാതാവായ ഹെലെന രാജ്ഞി റോമിലേക്ക് കൊണ്ടുവന്നുവെന്നും അതിലൊരു ഭാഗം ജർമ്മനിയിലെ ട്രയറിലുള്ള ഒരു ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നുവെന്നും പരമ്പരാഗതമായി വിശ്വസിക്കുന്നു.

പാശ്ചാത്യ ,പൗരസ്ത്യ സഭകളിൽ മേയ് 14-നാണ് സഭ മത്തിയാസിന്റെ ഓർമ്മയാചരിക്കുന്നത്.ഗ്രീക്ക് സഭകളിൽ ഓഗസ്റ്റ് 9 നും

മോർ മത്തിയാസ് ശ്ലീഹായുടെ അപേക്ഷ നമുക്ക് കാവലും കോട്ടയും ആയിരിക്കട്ടെ !
_____________________________________________________

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ചരിത്രം, ആരാധനാക്രമ പൈതൃകം, ആനുകാലിക സംഭവങ്ങൾ തുടങ്ങിയവ അറിയുവാന്നും പഠിക്കുവാനുമായി നമ്മുടെ ഫേസ്ബുക്ക് പേജ് https://www.facebook.com/malankarasyriancatholics

ലൈക്ക് ചെയ്യ്ത് ഫോളോ ചെയ്യുക !

വീഡിയോകൾക്കായി നമ്മുടെ യൂട്യൂബ് ചാനൽ

https://www.youtube.com/channel/UCFgdD5Yip4-ksFc2BFMr3Ag

സബ്സ്ക്രൈബ് ചെയ്തത് ഫോളോ ചെയ്യുക !

പരിശുദ്ധ സഭ ഇന്ന് (ഓഗസ്റ്റ് 6 ) നമ്മുടെ കർത്താവിന്റെ  #തേജസ്കരണ_പെരുന്നാൾ ഭക്തി ആദരവോടെ കൊണ്ടാടുന്നു. #തേജസ്ക്കരണപെരുന്ന...
05/08/2026

പരിശുദ്ധ സഭ ഇന്ന് (ഓഗസ്റ്റ് 6 ) നമ്മുടെ കർത്താവിന്റെ #തേജസ്കരണ_പെരുന്നാൾ ഭക്തി ആദരവോടെ കൊണ്ടാടുന്നു.

#തേജസ്ക്കരണപെരുന്നാൾ , #കൂടാരപെരുന്നാൾ , #മറുരൂപ_പെരുന്നാൾ ഇങ്ങനെ മുന്ന് പേരുകളിൽ ഈ പെരുന്നാൾ അറിയപ്പെടാറുണ്ട്. പ്രധാനമായും പഴയ നിയമ പുതിയ നിയമ ബന്ധത്തെ വെളിവാക്കുന്ന പെരുന്നാളാണിത്.

ശുദ്ധമുള്ള ത്രിത്വത്തിൽ രണ്ടാമനായ നമ്മുടെ കർത്താവേശുമിശിഹാ നമ്മുടെ ഇടയിൽ മനുഷ്യനായി ജീവിച്ചു അതായത്‌ അവൻ പൂർണ്ണ മനുഷ്യനായിരിക്കെ പൂർണ്ണ ദൈവവും ആയിരുന്നു. ശുദ്ധമുള്ള മറുരൂപ പെരുന്നാളിൽ താബോർ മലയിൽ വച്ച്‌ തന്റെ ശിഷ്യന്മാരിൽ പ്രധാനികളായവർക്ക്‌ ക്രിസ്തു തന്നെ തന്നേ വെളിപ്പെടുത്തി കൊടുക്കുന്നതിന്റെ ഓർമ്മയെ വി: സഭ കൊണ്ടാടുന്നു.

സുവിശേഷങ്ങളിൽ കൂടെ കടന്നു പോകുമ്പോൾ നമ്മുടെ കർത്താവായ യേശു ക്രിസ്തു തന്റെ ശിഷ്യന്മാരായ പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെ കൂട്ടികൊണ്ട് താബോർ മലയിലേക്ക് പ്രാർത്ഥിക്കുവാനായി കയറി പോവുകയും അവരുടെ മുമ്പിൽ മറുരൂപപ്പെടുകയും, സൂര്യനെപ്പോലെ പ്രകാശിക്കയും, മോശയും ഏലിയാവും തന്നോടു സംസാരിക്കുന്നതായി ശിഷ്യന്മാർക്ക് കാണപ്പെടുകയും ഉണ്ടായി , അവർ പ്രാധാനമായും യെരുശലെമിൽ ഇനി നടക്കാൻ പോകുന്ന കഷ്ടാനുഭവത്തെയും , ക്രൂശു മരണത്തേയും , മരണത്തെ ചവിട്ടി മെതിച്ചു കൊണ്ടുള്ള ഉയർത്തു എഴുനേല്പിനെ പറ്റിയുമാണ് സംസാരിച്ചത് .. മോശ നിയമത്തെയും , ഏലിയാവ് സകല പ്രവാചകന്മാരെയും കുറിക്കുന്നു ,അനന്തരം സ്വർഗ്ഗ കവാടം തുറക്കപെടുകയും പിതാവാം ദൈവത്തിന്റെ സാന്നിധ്യം അവിടെ ഉണ്ടാവുകയും മുഴക്കം ഏറിയ ശബ്ദത്തിൽ ഇവൻ എന്റെ പ്രിയ പുത്രൻ ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന് വചനാഘൊഷം നടക്കുകയും ഉണ്ടായി

ഈ പെരുന്നാളിന്റെ പ്രാധാന്യത്തെ നാം ഗ്രഹിക്കുമ്പോൾ
രണ്ടു കാര്യങ്ങൾ നമ്മൾ മനസിലാക്കേണ്ടതുണ്ട്‌ #ഒന്നാമതായി വാങ്ങിപോയിരിക്കുന്ന നമ്മുടെ പൂർവ്വ പിതാക്കളുടെ സജ്ജീവ അവസ്ഥ; നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ മരിച്ച മോശയും സ്വർഗ്ഗത്തിലേക്ക്‌ എടുക്കപ്പെട്ട ഏലിയാവും രക്ഷാകര പദ്ധതിയിൽ ഭാഗവാക്കുകളാകുന്നു എന്നതു പോലെ ക്രിസ്തുവിൽ മൃതരായ വിശ്വാസികളും പിൻഗാമികളുടെ രക്ഷണ്യ യാത്രയിൽ ആകാംഷാലുക്കളും അഭ്യുദേയ കാംഷികളും ആയിരിക്കും എന്ന സത്യം നാം ഓർമ്മിക്കേണ്ടിയിരിക്കുന്നു.
#രണ്ടാമതായി ; ശ്ലീഹന്മാരിൽ തലവനായ ഉന്നതപ്പെട്ട മോർ പത്രോസ്‌ പറയുന്നു, "ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശയക്കും ഒന്നു ഏലീയാവിന്നും എന്നു താൻ പറയുന്നതു ഇന്നതു എന്നു അറിയാതെ പറഞ്ഞു." (ലൂക്കോ :9:33) ക്രിസ്തുവിന്റെ മഹിമാവിങ്കൽ പത്രോസ്‌ തന്നെ തന്നേയും ലോക മോഹങ്ങളെയും വിസ്മരിക്കുന്നതും ആ മഹത്വത്തിങ്കൽ പാർക്കുവാൻ കാംഷിക്കുന്നതും കാണുമ്പോൾ ആയതിന്റെ സൗന്ദര്യവും സുഖാനുഭൂതിയും എത്ര ആനന്ദകരം എന്നും ഗ്രഹിക്കേണം.

ആകയാൽ ഈ മോറാനായ പെരുനാൾ നാം കൊണ്ടാടുമ്പോൾ നമ്മുടെ ലൗകീക വിചാര ഭാരങ്ങളെ ഇറക്കിവച്ച്‌ സർവ്വ വിശുദ്ധന്മാരുമായി ദൈവിക താബോറിലേക്ക്‌ പ്രവേശിക്കുകയും പിതാവാം ദൈവത്തിന്റെ ശബ്ദം കേട്ട്‌ പുത്രനിൽ തേജസ്കരണം പ്രാപിച്ച്‌ പരിശുദ്ധറൂഹായിൽ പൂർണ്ണരാകുവാൻ പ്രാർത്ഥനയോടെ ഒരുങ്ങാം.

കർത്താവേ! അങ്ങയുടെ നിബിയന്മാരുടേയും ശ്ലീഹന്മാരുടെയും പ്രാർത്ഥനകളാൽ ഞങ്ങളെ സഹായിക്കണമേ. ആമീൻ

___________________
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ചരിത്രം, ആരാധനാക്രമ പൈതൃകം, ആനുകാലിക സംഭവങ്ങൾ തുടങ്ങിയവ അറിയുവാന്നും പഠിക്കുവാനുമായി നമ്മുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തുക

page👇
https://www.facebook.com/malankarasyriancatholics

YouTube Channel👇
https://www.youtube.com/channel/UCFgdD5Yip4-ksFc2BFMr3Ag

Instagram Account 👇
https://instagram.com/malankarasyriancatholics

ടീം സെഗ്ദ്ത്തോ ദ് മലങ്കര

♱ പരിശുദ്ധ ശൂനോയോ നോമ്പ് (15 നോമ്പ്) ആഗസ്റ്റ് 1 മുതല്‍ 15 വരെ ♱ #സൗമോ_ബ്രീക്കോ_ദ്_ശൂനോയോഇന്ന് വൈകുന്നേരം സന്ധ്യാ നമസ...
31/07/2026

♱ പരിശുദ്ധ ശൂനോയോ നോമ്പ് (15 നോമ്പ്) ആഗസ്റ്റ് 1 മുതല്‍ 15 വരെ ♱
#സൗമോ_ബ്രീക്കോ_ദ്_ശൂനോയോ

ഇന്ന് വൈകുന്നേരം സന്ധ്യാ നമസ്കാരതോടുകൂടി പരിശുദ്ധ സഭയും അവളുടെ മക്കളും പരിശുദ്ധ ശൂനോയോ നോമ്പിലെക്ക് പ്രവേശിക്കുന്നു.
"വി. ദൈവമാതാവിന്റെ ഔന്യത്യത്തിന്റെ പുകഴ്ച്ചയുടെ പരി.നോമ്പേ സമധാനത്താലേ വരിക ! "

ശൂനോയോ എന്ന വാക്കിനര്‍ത്ഥം വാങ്ങിപ്പ് എന്നാണ്. വി.ദൈവമാതാവ് ലോകത്തിൽ നിന്ന് എടുക്കപെട്ടതിന്റെ സ്മരണാർത്ഥം അപോസ്തോലിക കാലം മുതൽ പരിശുദ്ധ സഭ ഈ നോമ്പ് ആചരിക്കുന്നു . സഭയിൽ വി .ദൈവമാതാവിന്റെ സ്ഥാനം പരിശുദ്ധന്മാരിലും വലുതാണ് .ലോക രക്ഷകനായ യേശു ക്രിസ്തു മനുഷ്യനായി അവതരിക്കുവാൻ മുഖന്തിരമായത് കന്യക മറിയാമിൽക്കൂടെ ആയിരുന്നു . അതിനാൽ വി. കന്യക മറിയാമിന് "ദൈവപ്രസവിത്രി / ദൈവത്തെ വഹിച്ചവൾ" (Theotokos) എന്ന സ്ഥാനമാണ് പരി.സഭയിൽ പിതാക്കന്മാർ നൽകിയിട്ടുള്ളത് .

പരിശുദ്ധ സഭയുടെ അഞ്ചു കാനോനിക നോമ്പിൽ ഒന്നാണ് ശൂനോയോ നോമ്പ്. വിവിധ ഓർത്തഡോക്സ്‌ സഭകളും കത്തോലിക്ക സഭയും ഈ പരി.നോമ്പ് അനുഷ്ടിക്കുന്നു.

പാശ്ചാത്യ സുറിയാനി (അന്ത്യോക്യൻ) ആരാധനക്രമ പാരമ്പര്യത്തില്‍ ജനനത്തിനല്ല വാങ്ങിപ്പിനാണ് സഭ പ്രാധന്യം നല്‍കുന്നത്. ദൈവമാതാവിന്റെ ജനനത്തെ അനുസ്മരിക്കുന്ന 8 നോമ്പ് (സെപ്റ്റംബര്‍ 1- 8) സഭ വിലക്കുന്നില്ലങ്കിലും ശൂനോയോ (വാങ്ങിപ്പ്) നോമ്പാണ്
(ആഗസ്റ്റ് 1-15) ദൈവമാതാവിന്റെ പ്രധാന പെരുന്നാള്‍.

ശൂനോയോ എന്നാൽ വാങ്ങിപ്പ്‌ എന്നും ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക്‌ നീക്കപ്പെടുക, എടുത്തു മാറ്റുക എന്നാണു അർത്ഥം. സ്വർഗ്ഗാരോഹണം എന്ന് ഇതിനർത്ഥമില്ല. പുതിയ നിയമ ചരിത്രത്തിൽ സ്വർഗ്ഗാരോഹണം ചെയ്യപ്പെട്ടത്‌ നമ്മുടെ കർത്താവു മാത്രമാണു. ഇതാണു നാം സൂലോക്കോ പെരുന്നാളായി ആചരിക്കുന്നത്‌. സൂലോക്കോ എന്നാൽ കയറിപ്പോവുക, ആരോഹണം ചെയ്യുക എന്നിങ്ങനെയാണു അർത്ഥം. ആകയാൽ ശൂനോയോ പെരുന്നാൾ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്‌ പെരുന്നാളാണ് , സ്വർഗ്ഗാരോഹണ പെരുന്നാൾ അല്ല.

#പരിശുദ്ധ_അമ്മയുടെ_വാങ്ങിപ്പിനെ_സംബന്ധിച്ച_പാരമ്പര്യം
ക്രിസ്താബ്ദ്ം എഴുപത്തഞ്ചാം ആണ്ടിൽ തന്‍റെ 92 -ആം വയസ്സില്‍ ദൈവമാതാവായ പരിശുദ്ധ കന്യക മറിയാം അമ്മ എഫേസൂസ്സിൽ വച്ച്‌ നിര്യാണം പ്രാപിച്ചു. വി. യോഹന്നാൽ ശ്ലീഹായുടെ കാർമ്മികത്വത്തിൽ എഫേസൂസ്‌ സഭ ഒന്നടങ്കം നമ്മുടെ കർത്താവു ആരിൽ നിന്ന് തന്‍റെ ജീവൽപ്രദമായ ശരീരം സ്വീകരിച്ചുവോ ആ ദിവ്യ കന്യകയുടെ ശരീരം ഉചിത ബഹുമാനത്തോടെ കബറടക്കം ചെയ്തു.

എന്നാൽ സുവിശേഷ ഘോഷണാർത്ഥം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നവരും രക്തസാക്ഷിത്വം വഹിച്ചവരുമായ ശ്ലീഹർ ഗണം ഒന്നടങ്കം ഓയാറിൽ എടുക്കപ്പെട്ടവരായി തദവസരത്തിൽ അവിടെ സന്നിഹിതരായിരുന്നു. വിദൂര ഭാരതത്തിൽ ആയിരുന്ന വി. തോമാശ്ലീഹ മാത്രം എത്തുവാൻ താമസിച്ചു. സഹശിഷ്യന്മാർ ആയതിൽ ഖിന്നരായിരുന്നു. തോമാ ശ്ലീഹാ ഓയാറിൽ കടന്നു വരുമ്പോൾ ശിഷ്യന്മാർ എന്തു പറയണം എന്നറിയാതെ മ്ലാന വദനരായി നിന്നു. എന്നാൽ തോമസ് സന്തോഷ ചിത്താനായി കടന്നു വന്ന് പറഞ്ഞു . താൻ ഓയാറിൽ എടുക്കപ്പെട്ടവനായി വരുമ്പോൾ സ്വർഗ്ഗീയ സേനകൾ പരി.അമ്മയുടെ ശരീരം സ്വർഗ്ഗത്തിലേക്ക്‌ എടുത്തുകൊണ്ട് പോകുന്നതു കാണുകയും മഹാ വിലാപത്തോടെ താൻ കരങ്ങൾ നീട്ടിയപ്പോൾ അമ്മ സ്വന്ത കരങ്ങൾ കൊണ്ട്‌ നെയ്ത്‌ നിത്യം ധരിച്ചിരുന്ന പരി.സൂനോറോ (ഇടക്കെട്ട്‌) അമ്മയുടെ മകൻ തനിക്ക്‌ സമ്മാനിച്ച്‌ ആശ്വസിപ്പിക്കുകയും ചെയ്തു. ഈ വാക്കുകൾ കേട്ട ശിഷ്യ ഗണം വി.തോമായോടു കൂടെ തിരു കബർ തുറന്ന് പരിശോധിക്കുകയും സുഗന്ധപൂരിതമായ പേടകം ശൂന്യമായിരിക്കുന്നത്‌ കാണുകയും ചെയ്തു. താൻ ആരിൽ നിന്ന് ശരീരം പ്രാപിച്ചുവോ ആ പരിശുദ്ധ ശരീരം മണ്ണിൽ അഴുകി പോകുവാൻ ഇടയാകാതെ അതിനെ നമ്മുടെ കർത്താവ്‌ സ്വർഗ്ഗത്തിലേക്ക്‌ എടുത്തുകൊണ്ട്‌ പോയ ദിനമാണു നാം ശുദ്ധമുള്ള ശൂനോയൊ പെരുന്നാളായി കൊണ്ടാടുന്നത്‌.

ദൈവമായ കർത്താവേ ഈ പരിശുദ്ധ നോമ്പും സ്വർഗ്ഗീയ ഊർശ്ലേമിലേക്കുള്ള ഞങ്ങളുടെ യാത്രയിൽ ശക്തിയും ബലവും ആയിരിക്കണമേ . ആമീൻ ♱

___________________________________________________
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ചരിത്രം, ആരാധനാക്രമ പൈതൃകം, ആനുകാലിക സംഭവങ്ങൾ തുടങ്ങിയവ അറിയുവാന്നും പഠിക്കുവാനുമായി നമ്മുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തുക

page👇
https://www.facebook.com/malankarasyriancatholics

YouTube Channel👇
https://www.youtube.com/channel/UCFgdD5Yip4-ksFc2BFMr3Ag

Instagram Account 👇
https://instagram.com/malankarasyriancatholics

ടീം സെഗ്ദ്ത്തോ ദ് മലങ്കര

പരിശുദ്ധ സഭ ഇന്ന് (ഓഗസ്റ്റ് 1) ധീരതയുടെ കെടാവിളക്കുകളായ മക്കബായ വിശുദ്ധർ മോർത്ത് ശ്മൂനിയും ഏഴുമക്കളും ഗുരുവായ ഏലിയാസറിന്...
31/07/2026

പരിശുദ്ധ സഭ ഇന്ന് (ഓഗസ്റ്റ് 1) ധീരതയുടെ കെടാവിളക്കുകളായ മക്കബായ വിശുദ്ധർ മോർത്ത് ശ്മൂനിയും ഏഴുമക്കളും ഗുരുവായ ഏലിയാസറിന്റെയും ഓർമ്മ പെരുന്നാൾ ആഘോഷിക്കുന്നു.

വിശുദ്ധിയുടെ മാതൃകയും വിനയത്തിന്റെ പര്യായവും സുകൃതങ്ങളുടെ കലവറയും സ്‌നേഹത്തിന്റെ ഭാജനവുമായ മോർത്ത് ശ്മൂനിയും തൻ്റെ ഏഴു മക്കളും ഗുരുവായ ഏലിയാസറും ലോക രക്ഷിതാവായ യേശുക്രിസ്തുവിന്റെ ജനനത്തിനു 163 വര്‍ഷങ്ങള്‍ക്കു മുമ്പ് യഹൂദ - മക്കാബ്യ വംശത്തില്‍ ജനിച്ചു അവിടെ ജീവിച്ചവരാണ് എന്ന് കരുതപ്പെടുന്നു. വിവിധ സ്രോതസ്സുകൾ പരിശോധിക്കുമ്പോൾ മോർത്ത് ശ്മൂനിക്ക് പല നാമങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. കിഴക്കൻ ഓർത്തഡോക്സ് പാരമ്പര്യത്തിൽ അവൾ സൊലൊമൊനിയാ എന്നും,അർമീനിയൻ ഓർത്തഡോക്സ് സഭയിൽ അവൾ ശമുന എന്നും,സുറിയാനി സഭകളിൽ ശ്മൂനി അഥവാ ഹന്ന എന്നും അറിയപ്പെടുന്നു. സാമുവൽ പ്രവാചകൻ്റെ പുസ്തകത്തിൽ ശ്മൂനിയെയും മക്കളെയും പ്രതിപാദിക്കുന്ന
"മച്ചിയായവളെ ഏഴ് വഹിക്കുന്നു" (1 ശമൂവേൽ 2: 5) എന്ന് പറയപ്പെടുന്നു. കിഴക്കൻ ഓർത്തഡോക്സ് പാരമ്പര്യമനുസരിച്ച് ശ്മൂനിയുടെ ആൺമക്കളെ അബിം, അന്റോണിയസ്, ഗുരിയാസ്, എലെയാസാർ, യൂസിബോണസ്, അലിമസ്, മാർസെല്ലസ് എന്നി പേരുകളിൽ അറിയപ്പെടുന്നു.

ഏഴ് ആൺമക്കളുള്ള അമ്മയുടെ ധീരയോടെയുള്ള മതപരമായ അചഞ്ചലതയെ പരിശുദ്ധ സഭ ഇന്നും ആദരവോടെ ഓർമിക്കുന്നു. ഗ്രീക്ക് സെലുസിഡ് രാജാവായ വിശുദ്ധ എലെയാസറിന്റെ രക്തസാക്ഷിത്വത്തിന്റെ (ബിസി 170) അതേ സമയത്തുതന്നെ, സിറിയയിലെ അന്തിയോക്കസ് നാലാമൻ സ്ഥാനാരോഹണം ചെയ്തു. അദ്ദേഹം ദൈവനിഷേധിയും നിഷ്ഠൂരനുമായിരുന്നു. യഹോവ ഭക്തരെ ക്രൂരമായി പീഡിപ്പിക്കുന്നതിലും ഉപദ്രവിക്കുന്നതിലും അന്തിയോക്കസ് അനന്ദം കണ്ടെത്തിയിരുന്നു. യഹോവ ഭക്തിയിലും വിശുദ്ധ ജീവിതത്തിലും അതീവ തല്പരരായിരുന്ന മോർത്ത് ശ്മൂനിയും കുടുംബം ദൈവത്തെ തള്ളിപ്പറയണമെന്ന രാജകല്പനയ്ക്കു വിധേയരാകാതെ രാജഭക്തിയ്ക്കു അവർ അപ്രിയരായിരുന്നു. കലാപത്തിന് തൊട്ടുമുമ്പ് തന്നെ അന്തിയോക്കസ് എപ്പിഫാനസ് നാലാമൻ ശ്മൂനിയെയും അവളുടെ ഏഴു ആൺമക്കളെയും അറസ്റ്റ് ചെയ്യുകയും കാരാഗൃഹത്തിൽ അടയ്ക്കുകയും വിഗ്രഹത്തിന് അർപ്പിച്ച പന്നിയിറച്ചി കഴിക്കാൻ അവരെ നിർബന്ധിക്കുകയും ചെയ്തു. അവൾ അത് വിസമ്മതിച്ചപ്പോൾ വിഗ്രഹത്തെ ആരാധിക്കുവാൻ രാജാവ് നിർബസിച്ചു. നിഷേധിച്ചതിനെത്തുടർന്ന രാജാവ് (ചക്രവർത്തി അഥവാ സീസർ) അവളുടെ ആൺമക്കളിൽ ഓരോരുത്തരെയും അവളുടെ മുന്നിൽ വച്ച് തന്നെ പീഡിപ്പിക്കുകയും ക്രുരരമായി ഉപദ്രവിക്കുകയും ചെയ്തു. അപ്പോഴും അമ്മയായ ശ്മൂനി ദൈവിക വിശ്വാസത്തെ തള്ളിപ്പറയുകയോ രാജാവിൻ്റെ കൽപനകളെ അനുസരിക്കുകയോ ചെയ്തില്ല. രണ്ട് മക്കാബിയർ അറ്, ഏഴ് അദ്ധ്യയങ്ങളിൽ അവർ അനുഭവിച്ച പീഢനങ്ങളെക്കുറിച്ചും മരണത്തെക്കുറിച്ചും പ്രതിവാദിക്കുന്നു. എല്ലാവരിലും വച്ച് ഏറ്റവും ശ്രദ്ധേ നേടിയ സ്ത്രീ രത്നമാണ് മർത്ത് ശ്മൂനി. പ്രത്യേക ബഹുമാനത്തോടെ ഓർമിക്കപ്പെടാൻ അർഹത നേടിയ ധീരയായ മാതാവ് എന്ന് പല ചരിത്രകാരും എഴുത്തുകാരും അവളെ പരാമർശിക്കുന്നു.

വിശുദ്ധ ശ്മൂനിയുടെ ഏഴു മക്കളിൽ ഒരാളുടെ ഉദ്ധരണി ഇപ്രകാരമാണ്: "നമ്മുടെ പൂർവ്വികരുടെ നിയമങ്ങൾ ലംഘിക്കുന്നതിനേക്കാൾ മരിക്കാൻ ഞങ്ങൾ തയ്യാറാണ്."(2 മക്കാബീസ് 7: 2). സൂസ എന്ന വിഗ്രഹത്തെ നമസ്കരിക്കണമെന്നും യഹോവയെ തള്ളിപ്പറഞ്ഞാൽ ശ്മുനിയെയും മക്കളെയും മോചിതരാക്കാമെന്നും രാജാവ് കല്പന പുറപ്പെടുവിച്ചു. ദൈവീക ശക്തിയാല്‍ അവർ വീണ്ടും എതിര്‍ത്തപ്പോള്‍ അതിക്രൂരമായ പീഢനങ്ങൾ രാജാവ് അഴിച്ചുവിട്ടു. ക്രൂരമര്‍ദ്ദനങ്ങള്‍ക്കും പീഢകള്‍ക്കും ശ്മൂനിയും കുടുംബത്തെയും ഗുരുവിനെയും ദൈവഭക്തിയില്‍നിന്നു പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്നു തിരിച്ചറിഞ്ഞ രാജാവ് ഇവരെ കൊന്നുകളയാന്‍ പിന്നീട് ഉത്തരവ് പുറപ്പെടുവിച്ചു. തിളച്ചുമറിയുന്ന എണ്ണയില്‍ അമ്മയെയും ആറുമക്കളെയും ഏലിയാസാറിനെയും സാക്ഷിനിര്‍ത്തി മുത്തപുത്രനെ വറുത്തു കോരിയപ്പോഴും യഹോവ ഭക്തി തള്ളിപ്പറയാതെ വിശുദ്ധയായി തന്നെ നിന്ന് ശ്മൂനി ദൈവെത്ത മഹത്വപ്പെടുത്തി. മക്കളെ ഓരോരുത്തരായി പടയാളികൾ കൊന്നൊടുക്കി. ഏഴാമത്തെ ഇളയ മകൻ അവസാനമായി ജീവനോടെ അവശേഷിപ്പിച്ചു. അന്തിയോക്കസ് രാജാവ് ആൺകുട്ടിയെ അനുസരിക്കാൻ പ്രേരിപ്പിക്കണമെന്ന് അവളോട് നിർദ്ദേശിച്ചു. ധൈര്യവതിയായ അമ്മ സഹോദരന്മാരുടെ ധൈര്യം അനുകരികക്കുവാൻ ഇളയ മകനൊടും ആവശ്യപ്പെട്ടു. അവളുടെ ഏഴു മക്കളും ദൈവത്തിനു വേണ്ടി രക്തസാക്ഷികളായ ശേഷം, വിശുദ്ധ മോർത്ത് ശ്മൂനി തൻ്റെ മക്കളുടെ ശരീരത്തോട് ചേർന്ന് നിന്നു ദൈവത്തോട് കൈകൾ ഉയർത്തി പ്രാർത്ഥിച്ചു. വിശ്വാസത്തെ തള്ളിപ്പറയാതിരുന്ന മോർത്ത് ശ്മൂനിയെ നിഗ്രഹിച്ച സൈന്യം ഗുരുവും പുരോഹിതനുമായ ഏലിയാസറിനെയും വധിച്ചു.

പുരുഷന്റെ ധൈര്യത്തോടെയുള്ള അവളുടെ സ്ത്രീ ന്യായവാദം ശക്തിപ്പെടുത്തുന്നതുമാണ് അമ്മ തന്റെ മക്കളുടെ മരണത്തെ നല്ല ധൈര്യത്തോടെ വഹിച്ചതിന് പ്രധാന കാരണം.അവസാനമായി, അമ്മ മക്കൾക്കു ശേഷം മരിച്ചു” (2മക്കാബി 7:41). ഈ ഹ്രസ്വ പ്രസ്താവന മാത്രമേ അമ്മ ശ്മൂനിയുടെ മരണത്തിൽ രേഖപ്പെടുത്തിയിട്ടുള്ളു.
വധിക്കപ്പെട്ടതാണോ അതോ മറ്റേതെങ്കിലും വിധത്തിൽ മരിച്ചതാണോ എന്ന് പറയാതെ അമ്മ മരിച്ചുവെന്ന് പറഞ്ഞാണ് ആഖ്യാതാവ് അവസാനിപ്പിച്ചിരിക്കുന്നത്. അന്തിയോക്കീൻ ക്രിസ്ത്യൻ പാരമ്പര്യമനുസരിച്ച് മാർത്താ ശ്മൂനിയുടെയും മക്കളുടെയും അവശിഷ്ടങ്ങൾ അന്ത്യോക്യയിലെ
കെരേഷ്യയിലുള്ള ഒരു സിനഗോഗിന്റെ സ്ഥലത്ത് (പിന്നീട് ഒരു പള്ളിയായി പരിവർത്തനം ചെയ്യപ്പെട്ടു) സംസ്കരിച്ചു. ഈ രക്തസാക്ഷികളുടെ ശവകുടീരങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്ന ശവകുടീരങ്ങൾ 1876 ൽ വിൻകോളിയിലെ സാൻ പിയട്രോയിൽ നിന്ന് കണ്ടെത്തി. ഓഗസ്റ്റ് ഒന്നാം തീയതി പരിശുദ്ധ സഭ മോർത്ത് ശ്മൂനിയുടെയും ഏഴ് മക്കളുടെയും ഗുരുവും പുരോഹിതന്മമായ ഏലിയാസാറിനെയും ഭക്തി ആദരവുകളോടെ സ്മരിക്കുന്നു.

എഴുതിയത്: വർഗ്ഗീസ് പോൾ കൈക്കോട്ടത്തിൽ

അവലംബം:
1.ഹോളി മക്കാബി രക്തസാക്ഷികൾ .OCA - വിരുന്നുകളും വിശുദ്ധരും.
2.കർട്ടിൻ, ഡിപി (2019-01-08). എത്യോപ്യൻ മക്കാബീസിന്റെ ആദ്യ പുസ്തകം.
3.ബൈബിളിലെ സ്രീകളും വ്യാഖ്യാനവും . വെസ്റ്റ്മിൻസ്റ്റർ ജോൺ നോക്സ് പ്രസ്സ് .
4.വിശുദ്ധ വേദപുസ്തകം: 2 മക്കബായർ 7:1-42 വരെയുള്ള വാക്യങ്ങൾ

മോർത്ത് ശ്‌മൂനി അമ്മയുടെ ജന്മസ്ഥലമെന്ന് അറിയപ്പെടുന്ന ഇറാഖിൽ മൂസലിലെ കരഘോഷ് ദേവാലയത്തിൽ മോർത്ത് ശ്‌മൂനിയും അവരുടെ ഏഴുമക്കളും ഗുരുവായ ഏലയാസറും പെരുന്നാൾ ദിവസം വിശുദ്ധ കുർബാന മദ്ധ്യേ ഭിത്തിയിൽ നിഴലായി പ്രത്യക്ഷപ്പെടുന്നത് എല്ലാവർഷവും കാണ്മാൻ സാധിച്ചിരുന്നുവെന്ന്, മലങ്കരയിൽ നിന്നുള്ള നിരവധി പിതാക്കൻമാർ സാക്ഷിക്കുകയും ഈ അത്ഭുതം നേരിട്ടറിയുകയും ചെയ്തിട്ടുള്ളതാണ്.

സത്യവിശ്വാസത്തിന് വേണ്ടി അവസാനശ്വാസം വരെ
നിലകൊണ്ട ധീരതയുടെ കെടാവിളക്കുകളായ മോർത്ത് ശ്മൂനി അമ്മയുടെയും അവരുടെ ഏഴു മക്കളുടെയും ഗുരുവായ മോർ ഏലിയാസാറിന്റെയും പ്രാർത്ഥന നമുക്ക് കാവലും കോട്ടയുമായിരിക്കട്ടെ.

_____________________________________________________
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ചരിത്രം, ആരാധനാക്രമ പൈതൃകം, ആനുകാലിക സംഭവങ്ങൾ തുടങ്ങിയവ അറിയുവാന്നും പഠിക്കുവാനുമായി നമ്മുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തുക

page👇
https://www.facebook.com/malankarasyriancatholics

YouTube Channel👇
https://www.youtube.com/channel/UCFgdD5Yip4-ksFc2BFMr3Ag

Instagram Account 👇
https://instagram.com/malankarasyriancatholics

ടീം സെഗ്ദ്ത്തോ ദ് മലങ്കര

പരിശുദ്ധ സഭ ഇന്ന് (ജൂലൈ 29) ബഥനിയിലെ മോർത്ത് മാർത്തായുടെയും മറിയത്തിന്റെയും മോർ ലാസറിന്റെയും ഓർമ്മ പെരുന്നാൾ ആചരിക്കുന്ന...
28/07/2026

പരിശുദ്ധ സഭ ഇന്ന് (ജൂലൈ 29) ബഥനിയിലെ മോർത്ത് മാർത്തായുടെയും മറിയത്തിന്റെയും മോർ ലാസറിന്റെയും ഓർമ്മ പെരുന്നാൾ ആചരിക്കുന്നു.

മോർത്ത് മാർത്താ ദൈവസ്മരണയിൽ സദാ ഉത്തരവാദിത്വങ്ങളും കടമകളും ചെയ്യുന്നവരുടെ പ്രതീകമായും മോർത്ത് മറിയം തന്റെ പാപബന്ധിത നീലസാഗരത്തിൽ നിന്നും തന്നെ കൈപിടിച്ചുയർത്തിയ നാഥന്റെ ചാരെ ഇരുന്ന് അവിടുത്തെ നിത്യജീവന്റെ വചസുകളെ ഹൃദയത്തിൽ ചേർത്തു വയ്ക്കുന്നവൾ, ദൈവ വചനം ഗ്രഹിച്ച് ജീവിതത്തിൽ സ്വീകരിച്ചു ജീവിക്കുന്ന സകലരുടെയും പ്രതീകമായും മോർ ലാസർ യേശുവിന്റെ പ്രിയ സ്നേഹിതൻ. ബഥനിയിലെ ശബ്ദമില്ലാത്ത കഥാപാത്രം. ദൈവപുത്രന്റെ കണ്ണീർ ഭൂമിയിൽ പൊഴിപ്പിച്ചവൻ. ലാസർ യേശുവിന്റെ പ്രിയസ്നേഹിതൻ, ഉത്ഥാനത്തിന്റെ പ്രതീകമായും നമുക്ക് കാണാം. യേശുവിന്റെ വിളികേട്ട് കല്ലറയിൽ നിന്ന് ജീവനിലേക്ക് മടങ്ങിവരാൻ ഭാഗ്യം ലഭിച്ചവൻ.
ലാസർ സകല മനുഷ്യരുടെയും നിത്യജീവന്റെ പ്രത്യാശയാണ്. ബഹളമയമായ ലോകത്തെ ശബ്ദം നഷ്ടമായവരുടെ ശബ്ദമാണ് മോർ ലാസർ.

" അവര്‍ പോകുന്നവഴി അവന്‍ ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. മര്‍ത്താ എന്നുപേരുള്ള ഒരുവള്‍ അവനെ സ്വഭവനത്തില്‍ സ്വീകരിച്ചു.
അവള്‍ക്കു മറിയം എന്നു പേരായ ഒരു സഹോദരിയുണ്ടായിരുന്നു. അവള്‍ കര്‍ത്താവിന്‍െറ വചനങ്ങള്‍ കേട്ടുകൊണ്ട്‌ അവന്‍െറ പാദത്തിങ്കല്‍ ഇരുന്നു.
മര്‍ത്തായാകട്ടെ പലവിധ ശുശ്രൂഷകളില്‍ മുഴുകി വ്യഗ്രചിത്തയായിരുന്നു. അവള്‍ അവന്‍െറ അടുത്തുചെന്നു പറഞ്ഞു: കര്‍ത്താവേ, ശുശ്രൂഷയ്‌ക്കായി എന്‍െറ സഹോദരി എന്നെതനിയെ വിട്ടിരിക്കുന്നതു നീ ശ്രദ്‌ധിക്കുന്നില്ലേ? എന്നെ സഹായിക്കാന്‍ അവളോടു പറയുക.
കര്‍ത്താവ്‌ അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്‌കണ്‌ഠാകുലയും അസ്വസ്‌ഥയുമായിരിക്കുന്നു.
ഒന്നുമാത്രമേ ആവശ്യമുള്ളൂ. മറിയം നല്ലഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത്‌ അവളില്‍ നിന്ന്‌ എടുക്കപ്പെടുകയില്ല."
ലൂക്കാ 10 : 38-42

എല്ലാ ബഥാന്യ സന്യാസി സന്യാസിനികൾക്കു പ്രാർത്ഥനാ മംഗളങ്ങൾ നേരുന്നു

Happy Bethany Feast to all Bethanian Monks & Nuns . May the Saints of Bethany bless you all abundantly

Oh Mor Lazarus , Morth Martha & Morth Mariyam of Bes Aniyo (Bethany) may your intercession strengthen the faith of true believers during these times of great persecution. Plead us before God's throne of grace. Amen ♱
____________________________________________________
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ചരിത്രം, ആരാധനാക്രമ പൈതൃകം, ആനുകാലിക സംഭവങ്ങൾ തുടങ്ങിയവ അറിയുവാന്നും പഠിക്കുവാനുമായി നമ്മുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തുക

page👇
https://www.facebook.com/malankarasyriancatholics

YouTube Channel👇
https://www.youtube.com/channel/UCFgdD5Yip4-ksFc2BFMr3Ag

Instagram Account 👇
https://instagram.com/malankarasyriancatholics

ടീം സെഗ്ദ്ത്തോ ദ് മലങ്കര

*ܥܐܕܐ ܕܕܘܟܪܢ ܡܪܬܝ ܐܠܦܘܢܣܐܒܪܬ ܗܢܕܘ**"ഏദാ ദ് ദുക്റോനോ മോർത്ത് അൽഫോൻസാ ബസ്ഹെന്ദോ"*ഹെന്ദോയുടെ പുത്രി മോർത്ത് അൽഫോൻസായുടെ ഓർമ...
27/07/2026

*ܥܐܕܐ ܕܕܘܟܪܢ ܡܪܬܝ ܐܠܦܘܢܣܐ
ܒܪܬ ܗܢܕܘ*

*"ഏദാ ദ് ദുക്റോനോ മോർത്ത് അൽഫോൻസാ ബസ്ഹെന്ദോ"*

ഹെന്ദോയുടെ പുത്രി മോർത്ത് അൽഫോൻസായുടെ ഓർമപ്പെരുന്നാൾ

_ജൂലൈ 28:_ *ഇന്ത്യയുടെ പ്രഥമ വിശുദ്ധയായ മോർത്ത് അല്‍ഫോന്‍സാമ്മയുടെ ഓർമപ്പെരുന്നാൾ പരിശുദ്ധ സഭ ആചരിക്കുന്നു.*

*വിശുദ്ധയുടെ ജീവചരിത്രത്തിലൂടെ..*
☀️1910 ഓഗസ്റ്റ് 19ന് കോട്ടയം ജില്ലയിലെ കുടമാളൂരിലെ മുട്ടത്തുപാടത്ത് കുടുംബത്തില്‍ ജോസഫിന്റെയും, മേരിയുടെയും നാലാമത്തെ മകളായാണ് വിശുദ്ധ അല്‍ഫോന്‍സാമ്മ ജനിച്ചത്. അവളുടെ മാതാവായ മേരി ഉറങ്ങികിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തിൽ ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍ മാസം തികയാതെ എട്ടാം മാസത്തിലാണ് ജനിച്ചത്. അവള്‍ ജനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 27ന് സുറിയാനി മലബാർ കത്തോലിക്കാ വൈദികനായിരുന്ന ചക്കാലയില്‍ അച്ചന്‍ അല്‍ഫോന്‍സാമ്മയെ മാമോദീസാ മുക്കുകയും അവള്‍ക്ക് അന്നക്കുട്ടി എന്ന പേര് നല്‍കുകയും ചെയ്തു.

മൂന്ന് മാസങ്ങള്‍ക്ക് ശേഷം അവളുടെ മാതാവ് മരിച്ചതിനാല്‍ അന്നക്കുട്ടി തന്റെ ശൈശവം കാലം കഴിഞ്ഞത് വല്യപ്പനും വല്യമ്മയ്ക്കൊപ്പം എലുംപറമ്പിലായിരുന്നു. ഈ അവസരത്തിലാണ് ആത്മീയജീവിതത്തിന്റെ ആദ്യവിത്തുകള്‍ അവളില്‍ വിതയ്ക്കപ്പെട്ടത്. അടിയുറച്ച ദൈവ ഭക്തയായിരുന്ന അവളുടെ വല്യമ്മ വിശ്വാസത്തിന്റെ ആനന്ദത്തെക്കുറിച്ചും, പ്രാര്‍ത്ഥനയെക്കുറിച്ചും, കാരുണ്യത്തെക്കുറിച്ചും അവളെ പറഞ്ഞു മനസ്സിലാക്കി. അന്നകുട്ടിയ്ക്കു അഞ്ച് വയസ്സുള്ളപ്പോള്‍ തന്നെ സന്ധ്യാ നേരത്തുള്ള കുടുംബ പ്രാര്‍ത്ഥന അവളായിരുന്നു നയിച്ചിരുന്നത്.

കുടമാളൂർ സുറിയാനി മലബാർ പള്ളിയിലായിരുന്നു 1917 നവംബർ 11 - ന് അന്നക്കുട്ടി അദ്യകുർബ്ബാന സ്വീകരിച്ചത്.1917-ല്‍ അന്നക്കുട്ടിയെ പിതാവിന്റെ സഹോദരനായ ഏലൂപ്പറമ്പിൽ ഈപ്പന്‍, തൊണ്ണാംകുഴി സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തില്‍ ചേര്‍ത്തു. അവിടെ അവള്‍ക്ക് ഹിന്ദുമതസ്ഥരായ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ അവള്‍ തന്റെ അമ്മയുടെ സഹോദരിയായിരുന്ന അന്നമ്മ മുരിക്കനിന്റെ മുട്ടുചിറയിലുള്ള ഭവനത്തിലേക്ക് മാറി. വളരെ ചിട്ടയിലും, നിയന്ത്രണത്തിലുമായിരുന്നു പേരമ്മയായിരുന്ന അന്നമ്മ അന്നക്കുട്ടിയെ വളര്‍ത്തിയിരുന്നത്.

അന്നക്കുട്ടിയാകട്ടെ തന്റെ തൊട്ടടുത്തുള്ള കര്‍മ്മലീത്ത ആശ്രമത്തിലെ കന്യാസ്ത്രീകളുമായി നല്ല അടുപ്പത്തിലായിരുന്നു. അവള്‍ക്ക് അക്കാലത്തെ നാട്ടുനടപ്പനുസരിച്ചുള്ള വിവാഹപ്രായമായപ്പോള്‍ അവളുടെ പേരമ്മ സൽസ്വഭാവിയായ ഒരാളെക്കൊണ്ട് അന്നക്കുട്ടിയെ വിവാഹം കഴിപ്പിക്കുവാൻ തീരുമാനിച്ചു. അവളാകട്ടെ വിവാഹ ജീവിതം ആഗ്രഹിച്ചിരിന്നില്ല. തന്റെ ആഗ്രഹപ്രകാരം കര്‍ത്താവിന്റെ മണവാട്ടിയായി ജീവിക്കുവാനായി ഒരിക്കല്‍ അവള്‍ തന്റെ പാദം വരെ ഉമിത്തീയില്‍ പൊള്ളിക്കുകയുണ്ടായി.

ഇതിനെക്കുറിച്ച് അവള്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: *“എനിക്ക് പതിമൂന്ന്‍ വയസ്സ് പ്രായമായപ്പോള്‍ എന്റെ കല്ല്യാണം നിശ്ചയിക്കപ്പെട്ടു. അതൊഴിവാക്കുവാനായി ഞാന്‍ എന്ത് ചെയ്യണം? ആ രാത്രി മുഴുവന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ എനിക്കൊരു ബുദ്ധിതോന്നി. എന്റെ ശരീരം കുറച്ചു വികൃതമായാല്‍, എന്നെ ആരും ഇഷ്ടപ്പെടുകയില്ല!. ഓ ഞാന്‍ എന്ത് മാത്രം സഹിച്ചു. ഇതെല്ലാം ഞാന്‍ എന്റെ ഉള്ളിലുള്ള മഹത്തായ ലക്ഷ്യത്തിനായി ചെയ്തതാണ്”.* എന്നാല്‍ വിവാഹാര്‍ത്ഥികളെ പിന്തിരിപ്പിക്കുന്നതില്‍ ആ പദ്ധതി പൂര്‍ണ്ണമായും വിജയിച്ചില്ല.

ആ നാളുകളിൽ മുട്ടുചിറ പള്ളിയിൽ വിശ്രമ ജീവിതം നയിച്ചിരുന്ന മുരിക്കൻ പോത്തച്ചനും, അരുവിത്തുറ സുറിയാനി കത്തോലിക്കാ പള്ളി വികാരിയായിരുന്ന മുട്ടത്തുപാടത്ത് യൗസേപ്പച്ചനും അന്നക്കുട്ടിയ്ക്ക് ഭാവി ഉപദേശം നൽകി. വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സിയെ ആദ്ധ്യാത്മിക പിതാവായി കാണുന്ന ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിൽ ചേരുക എന്നതായിരുന്നു അവർ നൽകിയ ഉപദേശം. അതിനായി 1927 മേയ് 24-ന് അവള്‍ ഭരണങ്ങാനത്തുള്ള അവരുടെ കോളേജില്‍ ചേര്‍ന്ന് അവിടെ താമസിച്ചുകൊണ്ട് ഏഴാം തരത്തിനു പഠിക്കുവാന്‍ തുടങ്ങി. കന്യാസ്ത്രീയാകുന്നതിന്റെ ആദ്യപടിയായി 1928 ഓഗസ്റ്റ് രണ്ടിന്‌ അന്നക്കുട്ടി ശിരോവസ്ത്രം സ്വീകരിച്ചു.

ആ ദിവസം വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ തിരുനാൾ ദിവസമായിരുന്നതിനാല്‍, വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ആദരണാര്‍ത്ഥം ‘അല്‍ഫോന്‍സ' എന്ന നാമമാണ് അവള്‍ക്ക് നല്‍കപ്പെട്ടത്. സഭാവസ്ത്ര സ്വീകരണത്തിനായി അൽഫോൻസ ഭരണങ്ങാനത്ത് തിരിച്ചെത്തുകയും 1930 മേയ് 19-ന് ഭരണങ്ങാനം ഫൊറോന പള്ളിയിൽ വച്ച് ചങ്ങനാശ്ശേരി രൂപതാ മെത്രാൻ മാർ ജെയിംസ് കാളാശ്ശേരിയിൽ നിന്നും സഭാവസ്ത്രം സ്വീകരിക്കുകയും ചെയ്തു.

1930-1935 കാലയളവ് വിശുദ്ധയെ സംബന്ധിച്ചിടത്തോളം അസുഖങ്ങളുടെ ഒരു കാലമായിരുന്നു. 1932-ല്‍ കോട്ടയം ജില്ലയിലെ വാകക്കാട് എന്ന സ്ഥലത്തെ ക്ലാരമഠം വക പ്രൈമറി സ്കൂളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. എന്നാൽ അനാരോഗ്യം നിമിത്തം ഒരു വർഷം മാത്രമാണ് ആ സ്ഥാനത്തു തുടരുവാൻ അൽഫോന്‍സായ്ക്ക് സാധിച്ചത്. അനാരോഗ്യം കാരണം അവള്‍ ഒരു സഹ-അദ്ധ്യാപകയുടെ ചുമതലയും, കൂടാതെ ഇടവക പള്ളിയിലെ വേദോപദേശ അദ്ധ്യാപകയുമായി വര്‍ത്തിച്ചു പോന്നു.

തുടർന്ന് 1935 ഓഗസ്റ്റ് 12-ന് ചങ്ങനാശ്ശേരി ക്ലാരമഠത്തിൽ അവള്‍ നൊവിഷ്യേറ്റിനായി പ്രവേശിക്കപ്പെട്ടു. അൽഫോൻസയെ ഭരണങ്ങാനം മഠത്തിൽ സ്വീകരിച്ച ഉർസുലാമ്മയും, സി.എം.ഐ. വൈദികനും അൽഫോൻസയുടെ ഇടവകാംഗവുമായ ളൂയീസച്ചനുമാണ് യഥാക്രമം ഗുരുഭൂതയായും ആദ്ധ്യാത്മിക ഗുരുവായും അവള്‍ക്ക് ലഭിച്ചത്. നൊവിഷ്യേറ്റ് ആരംഭിച്ച് ഒരാഴ്ചക്ക് ശേഷം അൽഫോൻസ വീണ്ടും രോഗബാധിതയായി. അവള്‍ക്ക് മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാവുകയും, കാലില്‍ വ്രണം ഉണ്ടാവുകയും ചെയ്തു.

വളരെ ദുരിതപൂര്‍ണ്ണമായ ആ സമയത്ത് വിശുദ്ധനുമായ ഏലിയാസ് കുരിയാക്കോസ് ചാവറ അച്ഛൻ അവളുടെ രക്ഷയ്ക്കെത്തി. ചാവറ അച്ചന്റെ മാദ്ധ്യസ്ഥയില്‍ അവളുടെ അസുഖം അത്ഭുതകരമായി സൗഖ്യം പ്രാപിച്ചു. രോഗപീഡകളിൽ നിന്നും താല്കാലികമായെങ്കിലും മോചിതയായ അൽഫോൻസാമ്മ 1936 ഓഗസ്റ്റ് 12-ന് വിശുദ്ധ ക്ലാരായുടെ തിരുനാള്‍ ദിവസം ചങ്ങനാശ്ശേരി മഠത്തിൽ വച്ച് നിത്യവ്രതവാഗ്ദാനം നടത്തി. ആ സമയം മുതല്‍ യേശു മ്ശിഹായുടെ കുരിശിന്റെ ഒരു ഭാഗം തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ഒരു പ്രതീതിയായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. മ്ശിഹാ നാഥൻ തന്റെ മണവാട്ടിയെ സഹനങ്ങള്‍ നിറഞ്ഞ ജീവിതത്തിലൂടെയായിരുന്നു പൂര്‍ണ്ണയാക്കിയിരുന്നത്.

ഓഗസ്റ്റ് 14-ന് അവള്‍ ഭരണങ്ങാനത്തേക്ക് തിരിച്ചു പോന്നു. വിവിധ തരത്തിലുള്ള അസുഖങ്ങളാല്‍ വിശുദ്ധ ഏറെ സഹനങ്ങള്‍ ഏറ്റുവാങ്ങി. ടൈഫോയ്ഡ്, പനി, ന്യൂമോണിയ എന്നീ അസുഖങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വിശുദ്ധയെ പിടികൂടി. 1940 ഒക്ടോബർ മാസം സന്ധ്യാപ്രർഥനകൾക്കായി എല്ലാവരും ചാപ്പലിൽ പോയ സമയത്ത് അൽഫോൻസ ഒരു കാൽപ്പെരുമാറ്റം കേട്ടു. അവിടേക്ക് തന്റെ ദൃഷ്ടികളെ അയച്ചപ്പോൾ കറുത്തിരുണ്ട ഒരു മനുഷ്യനെ കണ്ടു. ഭയന്നു നിലവിളിച്ച അൽഫോൻസയുടെ ശബ്ദം കേട്ട മറ്റുള്ളവർ ഉടൻ ഓടി എത്തുകയും കള്ളൻ രക്ഷപ്പെടുകയും ചെയ്തു. എന്നാൽ മോഷണവസ്തുക്കൾ അവിടെ നിന്നും ലഭിച്ചതിനാൽ സംഭവം സത്യമെന്നു മറ്റുള്ളവർ വിശ്വസിച്ചു. ഈ സംഭവത്താൽ ഭയപ്പെട്ട അൽഫോൻസ തളർന്നു പോയി.

1945-ല്‍ വിശുദ്ധക്ക് അതികലശലായ അസുഖം പിടിപ്പെട്ടു. അവളുടെ ശരീരത്തെ കീഴടക്കിയ നാനാവിധ രോഗങ്ങള്‍ അവളുടെ അന്ത്യ നിമിഷങ്ങള്‍ ദുരിതപൂര്‍ണ്ണമാക്കി. ആമാശയ വീക്കവും, ഉദര സംബന്ധമായ അസുഖങ്ങളും കാരണം വിശുദ്ധ ഒരു ദിവസം തന്നെ നാല്‍പ്പത് പ്രാവശ്യത്തോളം ഛര്‍ദ്ദിക്കുമായിരുന്നു. അപ്രകാരം രോഗാവസ്ഥയുടെ പാരമ്യതയില്‍, 1946 ജൂലൈ 28നു ഭരണങ്ങാനം ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് മഠത്തില്‍ വെച്ച് സിസ്റ്റര്‍ അല്‍ഫോന്‍സ കര്‍ത്താവില്‍ അന്ത്യ നിദ്ര പ്രാപിച്ചു.

1953 ഡിസംബര്‍ 2-നു ദൈവദാസിയായും 1984 നവംബര്‍ 9നു ധന്യ പദവിയിലേക്കും അവള്‍ ഉയര്‍ത്തപ്പെട്ടു. 40 വർഷങ്ങൾക്കുശേഷം 1986 ഫെബ്രുവരി എട്ടാം തീയതി അൽഫോൻസാമ്മയെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഭാരതത്തിലേക്ക് എഴുന്നെള്ളിയ അവസരത്തിൽ ചാവറ അച്ഛനൊപ്പം വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2008 മാർച്ച് ഒന്നാം തിയതി പരി.ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അൽഫോൺസാമ്മയെ വിശുദ്ധപദവിയിലേയ്ക്ക് ഉയർത്താൻ തീരുമാനിക്കുകയും, 2008 ഒക്ടോബർ പന്ത്രണ്ടിന്‌ മറ്റു മൂന്ന് വാഴ്ത്തപ്പെട്ടവരോടൊപ്പം ഈ സഹനത്തിന്റെ അമ്മയെ ഇന്ത്യയുടെ പ്രഥമ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.

*മോർത്ത് അൽഫോൻസാമ്മയുടെ പ്രാർത്ഥനകൾ നമ്മുക്ക് കാവലും കോട്ടയുമായിരിക്കട്ടെ !*
___________________________________________________
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ചരിത്രം, ആരാധനാക്രമ പൈതൃകം, ആനുകാലിക സംഭവങ്ങൾ തുടങ്ങിയവ അറിയുവാന്നും പഠിക്കുവാനുമായി നമ്മുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തുക

page👇
https://www.facebook.com/malankarasyriancatholics

YouTube Channel👇
https://www.youtube.com/channel/UCFgdD5Yip4-ksFc2BFMr3Ag

Instagram Account 👇
https://instagram.com/malankarasyriancatholics

ടീം സെഗ്ദ്ത്തോ ദ് മലങ്കര See less

കത്തോലിക്കാ സഭയിലെ മരോനൈറ്റ് റീത്തിലെ പുണ്യപുരുഷനും സന്യാസിയുമായിരുന്നു ലെബനോനിലെ താപസനായ മോർ ഷർബേൽ മഖ്ഫ് (1828-1898)182...
24/07/2026

കത്തോലിക്കാ സഭയിലെ മരോനൈറ്റ് റീത്തിലെ പുണ്യപുരുഷനും സന്യാസിയുമായിരുന്നു ലെബനോനിലെ താപസനായ മോർ ഷർബേൽ മഖ്ഫ് (1828-1898)

1828-ൽ ലെബനനിൽ എളിയ സാഹചര്യങ്ങളിൽ ജനിച്ച മോർ ഷർബേൽ (യൂസഫ് (ജോസഫ്) ആൻ്റൺ മഖ്ഫ്) Yussef Antoun Makhlouf, ആന്റൺ സറൂർ മഖ്ഫിന്റെയും ബ്രിജിറ്റ ഏലിയാസ് അൽ ഷെഡിയാക്കിന്റെയും അഞ്ച് മക്കളിൽ ഇളയവനായിരുന്നു. ആന്റൺ, മോർ ഷർബേലിനു മൂന്ന് വയസ്സുള്ളപ്പോൾ നിര്യാതനായി. ഇടവക സ്‌കൂളിൽ പഠിച്ച യൂസഫ് (മോർ ഷർബേൽ) കുടുംബത്തിന്റെ പശുവിനെ പരിചരിച്ചു ഗ്രാമത്തിനടുത്തുള്ള വയലുകളിലും മേച്ചിൽപ്പുറങ്ങളിലും ധാരാളം സമയം ചെലവഴിച്ചു. ചെറുപ്പം മുതലേ പ്രാർത്ഥനയിലും ഏകാന്തതയിലും മുഴുകിയ അദ്ദേഹത്തെ ലെബനന്റെ താഴ്വരകളുടെയും പർവതങ്ങളുടെയും പ്രചോദനാത്മകമായ കാഴ്ചകൾ ദൈവത്തെക്കുറിച്ച് ചിന്തിയ്ക്കാനും അറിയാനുമുള്ള പ്രേരണ ഉളവാക്കി.

യൂസഫ് (മോർ ഷർബേൽ) തന്നോടൊപ്പം ജോലിചെയ്യണമെന്ന് അമ്മാവനും രക്ഷാധികാരിയുമായ ടാനിയസ് ആഗ്രഹിച്ചിരുന്നു. അതേസമയം ഒരു യുവതിയെ വിവാഹം കഴിക്കണമെന്ന് അമ്മ ആഗ്രഹിച്ചു. എന്നിരുന്നാലും, യൂസഫിന് (മോർ ഷർബേൽ) മറ്റ് പദ്ധതികളായിരുന്നു, അത് ദൈവത്തെ ലക്ഷ്യമാക്കിയുള്ളതായിരുന്നു. 1851 ൽ ആരെയും അറിയിക്കാതെ മോർ ഷർബേർ വീട് വിട്ടിറങ്ങി.

ലബനോനിലെ ഖാദിഷ താഴ്വ‌രയിൽ മോർ പൗലോസിന്റെ ദയറായിൽ ഏകാന്ത സന്യാസിമാരായി താമസിച്ചിരുന്ന തന്റെ അമ്മാവന്മാരുടെ മാതൃക അദ്ദേഹം പിന്തുടർന്നു. 1853 നവംബറിൽ മോർ ഷർബേൽ തന്റെ സന്യാസ വ്രതം സ്വീകരിയ്ക്കുകയും രണ്ടാം നൂറ്റാണ്ടിലെ രക്തസാക്ഷിയായിരുന്ന ഷാർബേലിന്റെ ബഹുമാനാർത്ഥം ഷാർബേൽ എന്ന നാമം സ്വീകരിയ്ക്കുകയും ചെയ്‌തു. തുടർന്ന് മോർ മാരോണിന്റെ ദയറായിൽ നിന്നും പൗരോഹിത്യം പട്ടവും സ്വീകരിച്ചു.

പ്രാർത്ഥന, സ്വമേധയാലുള്ള ജോലി, ധ്യാനാത്മക നിശബ്ദത എന്നിവയിൽ വലിയ ഭക്തി പ്രകടിപ്പിച്ച ഷാർബലിന്റെ ജീവിതത്തിലെ പ്രത്യേകതകൾ മനസ്സിലാക്കിയ ദയറായിലെ സന്ന്യാസികൾ 1875ൽ അടുത്തുള്ള വിശുദ്ധ പത്രോസിനും പൗലോസിനും സമർപ്പിച്ച സന്യാസി മഠത്തിൽ ഏകാന്ത സന്യാസിയായി താമസിക്കാൻ അദ്ദേഹത്തിന് അനുമതി കൊടുത്തു. മോർ ഷർബേൽ 19 വർഷം മഠത്തിൽ താമസിക്കുകയും സേവിക്കുകയും ചെയ്തു.

കർശനമായ സന്ന്യാസവും ദൈവവുമായുള്ള അഗാധമായ ഐക്യത്തിലും ജീവിതം നയിച്ച മോർ ഷർബേലിനു1898 ഡിസംബർ 16 ന് മരോനൈറ്റ് കത്തോലിക്കാ സഭാക്രമത്തിലെ ദിവ്യ ആരാധന ആഘോഷിക്കുന്ന അവസരത്തിൽ ഹൃദയാഘാതം സംഭവിയ്ക്കുകയും ആ വർഷം ക്രിസ്മസ് രാവിൽ അദ്ദേഹം ഇഹലോകവാസം പൂർത്തിയാക്കുകയും ചെയ്തു.

_Relics kept in Muvattupuzha Diocese Cathedral and various churches in Malankara._

മോർ ഷർബേലിന്റെ കബറിടം അദ്ദേഹത്തിന്റെ മരണം മുതൽ തീർത്ഥാടനത്തിനുള്ള സ്ഥലമാണ്. ദൈവവുമായുള്ള മദ്ധ്യസ്ഥതയിലൂടെ നൂറുകണക്കിന് അത്ഭുതങ്ങൾ ദിനംപ്രതി സംഭവിയ്ക്കുന്നുണ്ട്. ലെബനോനിലും ലോകമെമ്പാടുമുള്ള ഇസ്ലാംമത വിശ്വാസികളും മോർ ഷർബേലിനെ ഒരു അത്ഭുത പ്രവർത്തകനായി വിശ്വസിയ്ക്കുന്നു.

*"Admirable flower of sanctity blooming on the stem of the ancient monastic traditions of the East." (by Pope Paul VI)*

1977-ൽ പോൾ ആറാമൻ മാർപ്പാപ്പ മോർ ഷർബേലിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. *“കിഴക്കൻ പുരാതന സന്യാസ പാരമ്പര്യങ്ങളുടെ തണ്ടിൽ വിരിഞ്ഞ പവിത്രതയുടെ പുഷ്‌പം"* എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

മോർ ഷാർബെലിനെപ്പോലുള്ള വിശുദ്ധരെ ഓർമ്മിക്കുന്നത് കത്തോലിക്കാ സഭയിലെവൈവിധ്യത്തെയും ഐക്യത്തെയും വിലമതിക്കാൻ സഭയെ സഹായിക്കുന്നു.

എല്ലാ വിശുദ്ധന്മാരെയും പോലെ, മോർ ഷാർബെൽ നമ്മെ ദൈവത്തിലേക്ക് ചൂണ്ടിക്കാണിക്കുകയും ജീവിതത്തിലെ നമ്മുടെ അവസ്ഥ എന്തുതന്നെയായാലും ദൈവകൃപയുമായി ഉദാരമായി സഹകരിക്കാൻ നമ്മേ ക്ഷണിക്കുകയും ചെയ്യുന്നു. നമ്മുടെ പ്രാർത്ഥന ജീവിതം കൂടുതൽ ആഴവും സത്യസന്ധവുമായിത്തീരുമ്പോൾ, ആ ഉദാരമായ പ്രതിഫലം നൽകാൻ ദൈവം കൂടുതൽ തയ്യാറാകുന്നു.

*_വിവരങ്ങൾക്ക് കടപ്പാട് - Rev. Fr. John Aluvila (ഫാ. ജോൺ ആലുവിള)_*

*​“ഈ ലോകത്തിനായി നിങ്ങളുടെ ആത്മാക്കളെ വിൽക്കരുത്... ലോകം നിങ്ങൾക്ക് എത്ര വലിയ വില നൽകിയാലും, നിങ്ങളുടെ ആത്മാവിന്റെ യഥാർത്ഥ മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ അത് വളരെ തുച്ഛമാണ്.”*

*St. Charbel, Pray for us*

Address

Thiruvananthapuram
695004

Alerts

Be the first to know and let us send you an email when സെഗ്ദ്ത്തോ ദ് മലങ്കര-മലങ്കരയുടെ ആരാധന - Malankara Syrian Catholics posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to സെഗ്ദ്ത്തോ ദ് മലങ്കര-മലങ്കരയുടെ ആരാധന - Malankara Syrian Catholics:

Shortcuts

Share