23/05/2026
#പെന്തിക്കൊസ്തിയുടെ ശുശ്രൂഷ 🔥
വി. കുർബാനയിൽ ദൈവമാതാവിനോടും പരിശുദ്ധന്മാരോടുമുള്ള കുക്കിലിയോനുകൾക്കു ശേഷം പെന്തിക്കൊസ്തിയുടെ ശുശ്രൂഷ ആരംഭിക്കണം. മൂന്നു പാത്രങ്ങൾ ദർഗാ മേൽ വയ്ക്കുകയും, നടുക്കിരിക്കുന്ന പാത്രത്തിൽ വെള്ളം ഒഴിക്കുകയും ചെയ്യണം. തളിക്കുന്നതിനുള്ള സോപ്പായും വച്ചിരിക്കണം.
പ്രാർത്ഥനകളും ഗീതങ്ങളും കിഴക്കോട്ട് തി രിഞ്ഞുനിന്നും, വേദവായനകളും ലുത്തിനിയായും പതി വനുസരിച്ച് പടിഞ്ഞാറോട്ടു തിരിഞ്ഞുനിന്നുമായിരിക്കണം. ലുത്തിനിയാ കഴിയുമ്പോൾ 'നാം മുട്ടുകുത്തി പ്രാർത്ഥി ക്കണം' എന്ന് ശുശ്രൂഷകൻ പറയുമ്പോൾ ജനം കുമ്പിട്ടു കിടന്നുകൊണ്ട് പരിശുദ്ധാത്മ നൽവരങ്ങൾക്കായി ധ്യാനി ച്ചുകൊണ്ട് കുറിയേലായിസ്സോൻ എന്നുചൊല്ലണം. രഹ സ്യപ്രാർത്ഥന തീരുമ്പോൾ എല്ലാവരും എഴുന്നേൽക്കാൻ കാർമ്മികൻ ആഹ്വാനം ചെയ്യുന്നു. അപ്പോൾ ശുശ്രൂഷകൻ പാത്രം എടുത്തു കാർമ്മികന് പിടിച്ചുകൊടുക്കുകയും, കാർമ്മികൻ എല്ലാ ത്രോണോസിന്മേലും സ്ലീബാരൂപത്തിൽ വെള്ളം തളിക്കുകയും ചെയ്യുന്നു. അനന്തരം മദ്ബഹാ യിൽ വടക്കുവശത്ത് നില്ക്കുന്നവരുടെമേലും പിന്നെ തെക്കുവശത്ത് നില്ക്കുന്നവരുടെമേലും സ്ളീബാരൂപ ത്തിൽ വെള്ളം തളിക്കണം. തുടർന്ന് ഹൈക്കലായിലേക്കിറങ്ങി പടിഞ്ഞാറോട്ട് നടന്ന് ജനത്തിന്റെമേലും ഇപ്രകാരം തളിക്കണം.
Kholo D Malankara
ഈ പ്രദക്ഷിണസമയത്ത് ശുശ്രൂഷകൻ, കാർമ്മികന്റെ മുമ്പിലും പിറകിലുമായി മറുബഹാസാ കിലുക്കിക്കൊണ്ട് നടക്കുന്നു. വെള്ളം തളിക്കുമ്പോൾ, “നമ്മുടെ നാഥൻ തിരു മനസ്സാൽ..." ഇത്യാദി മാനീസാ പാടുന്നു. പടിഞ്ഞാറെ വാതിൽക്കൽ ചെന്നതിനുശേഷം തിരിച്ച് കിഴക്കോട്ട് വരു മ്പോൾ സ്ത്രീകളുടെമേൽ തളിക്കണം. അതിനുശേഷം മദ്ബഹായിൽ പ്രവേശിച്ച്, ബാക്കിയുള്ള വെള്ളം വടക്കു വശത്തിരിക്കുന്ന പാത്രത്തിൽ ഒഴിച്ച് ആ പാത്രം മദ്ധ്യ ത്തിൽ വയ്ക്കുകയും ആദ്യം ഉപയോഗിച്ചപാത്രം വടക്കു വശത്ത് വയ്ക്കുകയും ചെയ്‌തിട്ട് രണ്ടാം ശുശ്രൂഷ ആദ്യത്തേതുപോലെതന്നെ നടത്തുന്നു. രണ്ടാംശുശ്രൂഷ കഴിയുമ്പോൾ പാത്രത്തിലുള്ള വെള്ളം, തെക്കുവശത്തി രിക്കുന്ന പാത്രത്തിൽ ഒഴിച്ച് അത് മദ്ധ്യത്തിൽ വയ്ക്കണം. മൂന്നാം ശുശ്രൂഷയും ആദ്യത്തേതുപോലെതന്നെ നട ത്തണം. Kholo D Malankara
സമയച്ചുരുക്കം ഉള്ളപക്ഷം മൂന്നാം ശുശ്രൂഷ മാത്രം നടത്തിയാൽ മതിയാകും. അങ്ങനെയെങ്കിൽ ഒരു പാത്രത്തിൽ മാത്രം വെള്ളം വച്ചാൽ മതിയാകും. ഏതു ശുശ്രൂഷ നടത്തിയാലും അവസാനത്തെ ഹൂത്തോമോ ചൊല്ലിവേണം അവസാനിപ്പിക്കേണ്ടത്.
തൂക്കാസ