ഓതറ പുതുക്കുളങ്ങര ദേവി ക്ഷേത്രം
ദേവി പ്രസീദ പ്രസീദ
ദുർഗ്ഗേ പ്രസീദ പ്രസീദ
പുതുക്കുളങ്ങര അമ്മേ പ്രസീദ പ്രസീദ'
കേരളോൽപ്പത്തിക്ക് ശേഷം സാക്ഷാൽ പരശുരമദേവൻ ഓതറയിൽ ശ്രീധർമ ശാസ്താവിനെ പ്രതിഷ്ഠിച്ചു ഒരു ക്ഷേത്രം നിർമിച്ചു ബ്രാഹ്മണർക്ക് നൽകി.
കാലഗതിയിൽ ക്ഷേത്രവും ഗ്രാമവും ക്ഷയിക്കുകയും ശേഷിച്ച ധർമ ശാസ്താ വിഗ്രഹവും ശ്രീകോവിലും വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോവുകയും ചെയ്തു.
ഇപ്പോള്‍ വളരെ പ്രശസ്തി
യോടെ അറിയപ്പെടുന്ന തകഴിയില്‍ ശ്രീധർമ ശാസ്താവ് ഈ വിഗ്രഹമായിരുന്നു.
പരശുരാമ കല്‍പിതങ്ങളായ 64 ഗ്രാമങ്ങളില്‍ ആറന്മുള, ചെങ്ങന്നൂര്‍,കവിയൂര്‍,തിരുവല്ല ഗ്രാമങ്ങളുടെ വളര്‍ച്ചയും മഹാക്ഷേത്രങ്ങളുടെ ആവിര്‍ഭാവവും മറ്റു കാരണങ്ങള്‍കൊണ്ടും ഓതറ പ്രദേശം പിന്തള്ളപ്പെട്ടു.
108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നായ പാലക്കാട് ആലത്തൂര്‍ പുതുക്കുളങ്ങരദേവി ക്ഷേത്രം ഉള്‍പ്പെടുന്ന പ്രദേശത്ത് പറപ്പാറ്റയുടെ ശല്യവും മറ്റു ദുരിതങ്ങളാലും ആ ഗ്രാമത്തിലെ ഒരുപറ്റം ആളുകള്‍ ഒരു ബ്രാഹ്മണ ശ്രേഷ്ഠന്‍റെ നേതൃത്വത്തില്‍ പെരിയാര്‍ കടന്നു തിരുവിതാംകൂറിലേക്ക് പലായനം ചെയ്തു.
ഇവര്‍ ഓതറയിൽ കുടിയേറി തങ്ങളുടെ പരദേവതയായ പുതുക്കുളങ്ങര അമ്മയെ പഴയകവില്‍ ക്ഷേത്രം പണിതു പ്രതിഷ്ഠിച്ചു ഉപസിച്ചു പോന്നു. ഉഗ്രരൂപിണിയായ ഒരു യക്ഷി ജനജീവിതം ദുസ്സഹമാക്കി.
ഈ യക്ഷിയേ ബന്ധിക്കുകയും പഴയകവില്‍ നിന്നും ക്ഷേത്രം പമ്പാനദിക്കരയിലെ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു.
ഗോത്രസംസ്കാരവും പമ്പാനദിയും അപൂര്‍വ പച്ചമരുന്നും (വാതരോഗത്തിന് പ്രസിദ്ധമായ തകഴി വല്യെണ്ണയ്ക്ക് വേണ്ട പച്ചമരുന്നുകള്‍)ഓതറയെ സമ്പുഷ്ടമാക്കി.
ആറന്മുളയും പമ്പാനദിയും .ഗോത്രസംസ്കാരവുംചേര്‍ന്ന് വൈഷ്ണവ-ശാക്തേയ ഭക്തിയില്‍ അധിഷ്ഠിതമായ ഒരു സംസ്കാരം വളര്‍ന്നു വന്നു.
ആപല്‍ബന്ധവയായ ദേവി ദര്‍ശനം നല്‍കി അനുഗ്രഹിച്ചിട്ടുള്ള ധാരാളം ഉപസകര്‍ ഉണ്ടായിട്ടുണ്ട്
ക്ഷേത്രത്തിലെ തന്ത്രം താഴമണ്‍ മഠത്തിലെക്കാണ.
വിഗ്രഹപ്രതിഷ്ഠ ദ്വന്ദഭാവത്തിലാണ് മുല്ലപ്പന്തല്‍ ശ്രീകോവിലും ,തൃപ്പാദശിലയും ശ്രീകോവിലിനുള്ളിലെ സാളഗ്രാമ പ്രതിഷ്ഠയും ഇവിടുത്തെ പ്രത്യേകതയാണ്.
നാലബലതിനുള്ളില്‍ ഉപദേവന്മാരായ് ബ്രഹ്മരക്ഷസ്സ്,ക്ഷയിയമ്മ,മഹാഗണപതി,ധര്‍മ്മശാസ്താവ്,മഹാദേവന്‍ എന്നിവരും പുറത്ത് യക്ഷിയബലവും ഉണ്ട്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കായ്ക്കാത്ത ഇലഞ്ഞിയും ഇലഞ്ഞിത്തറയിലെ വട്ടെഴുത്തും ഇവിടുത്തെ പ്രത്യേകതയാണ്.
കദംബവന സമാനമായ കാവ് പശ്ചാത്തലത്തില്‍ ഉള്ളത് ഒരു സവിശേഷതയാണ്.
വിനായക ചതുര്‍ത്ഥിക്ക് മഹാഗണപതിഹോമവും ആനയുട്ടും നവരാത്രി കാലങ്ങളില്‍ പത്തുദിവസം രംഗവേദിയില്‍ പ്രത്യേക പൂജകളും മണ്ഡലം ചിറപ്പ് ആഘോഷവും ലക്ഷാര്‍ച്ചന പുനപ്രതിഷ്ഠ ദിനാഘോഷം ധനുമാസ സംക്രമം മുതല്‍ തുടര്‍ച്ചയായി അഞ്ചു സംക്രമം എഴുന്നള്ളത്തും കളമെഴുത്തും പാട്ടും വിഷു ദര്‍ശനം പടയണി സപ്താഹം വേലന്‍പ്രവൃത്തി ഇവ ഇവിടുത്തെ അനുഷ്ടനങ്ങളാണ്.
മീന മാസത്തിലെ തിരുവാതിര നാളാണ് സര്‍വ്വ കലകളും ഒന്നിക്കുന്ന തിരുവുത്സവം കാളകെട്ട്, ഘോഷയാത്ര, കരക ഘോഷയാത്ര, പഞ്ചവാദ്യം, കൊടികളുടെ അകമ്പടിയോടെയുള്ള കാഴ്ച ശ്രീബലി എഴുന്നള്ളത്തും സേവ, കേളി,വേലകളി, വണിയക്കോലം തുടങ്ങി വിവിധ പരിപാടികളോടെ ആര്‍ഭാടത്തോടെ കൊണ്ടാടുന്നു.
ഓതറ മമ്പറ്റയില്ലത്തുകാര്‍ ഊരന്മക്കരയുള്ള ഈ ക്ഷേത്രത്തിലെ ദേവിയെ ധാരാളം ആളുകള്‍ ധര്‍മദൈവമായി കരുതിപ്പോരുന്നു.
ദേവി പ്രീതിക്കായി അഭിഷേകം,ചിലവും വിളക്കും,ദിവസപൂജ,ചുറ്റുവിളക്ക് പുഷ്പാഞ്ജലി,ഭഗവതിസേവ,പായസം വഴിപാടുകള്‍ നടത്തുന്നു.
ഇഷ്ടലാഭത്തിനായി മഹാനിവേദ്യം(ചതുര്‍ശ്ശതം) വഴിപാട് പ്രധാനമാണ്.
ശാന്തി ദുര്‍ഗ്ഗയായ ,ഭഗവതിയെ കോടിയ്ക്കലമ്മയായി പന്തത്തിലവഹിച്ചു ഗുരുതി സമാനമായി ദേവിപ്രീതിക്കും മലദൈവപ്രീതിക്കും വേണ്ടി കോടിയ്ക്കല്‍ പൂജ എന്നൊരു വഴിപാട് ഉണ്ട്.
വൃശ്ചികമാസത്തിലെ ഒരു ദിവസത്തെ അടിയന്തിരം തിരുവിതാംകൂര്‍ മഹാ രാജാവ് നേരിട്ടു നടത്തി ദേവി പ്രീതി നേടിയിരുന്ന ചരിത്രമുണ്ട്.
ദുര്‍മന്ത്രവാദിയായിരുന്ന കോട്ടയില്‍ കണ്ടനെ പറ വച്ച് സത്യം തെളിയിച്ച വിളിപ്പുറത്തമ്മയാണ് ദേവി.
ദേവി ഉപസകരായിക്കുടി പല ദിവ്യന്മാരും ദേവി ചൈതന്യം പകര്‍ത്തുകയും പൂജിച്ചു ആരാധിക്കുകയും ചെയ്യുന്നുണ്ട്.
മംഗലം ഭഗവതി ക്ഷേത്രം,പെരിങ്ങര പുതുക്കുളങ്ങര ദേവി ക്ഷേത്രം, പഴയ പുതുക്കുളങ്ങര ദേവി ക്ഷേത്രം, പഴയകവ് ക്ഷേത്രം ഇവയില്‍ ചിലത് മാത്രമാണ്.
പുതുക്കുളങ്ങരയിലെ പടയണി വളരെ പ്രസിദ്ധമാണ്. പടയണി അവതരണത്തിന്‍റെ ഏറ്റവും വലിയ രംഗാവിഷ്ക്കാരം ഇവിടെയാണ്.1001 പാളയില്‍ തിര്‍ക്കുന്ന മഹാത്ഭുതം അന്യാദൃശ്യമായ ഒരു കാഴ്ചയാണ്.
ഓതറയെ ധന്യമാക്കുന്ന സര്‍വ്വാഭിഷ്ടവരപ്രദായനിയും സര്‍വ്വരക്ഷകയുമായ ജഗതംബയുടെ കൃപകടാക്ഷം നാള്‍ക്കുനാള്‍ ഭക്തര്‍ക്ക് ലഭിക്കുവാന്‍ ആ പാദാരവിന്ദങ്ങളില്‍ കോടി പ്രണാമം............