St George Jacobite Syrian Church , Thalassery

St George Jacobite Syrian Church , Thalassery Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St George Jacobite Syrian Church , Thalassery, Christian church, St George Jacobite Syrian Church , Venus corner, Thalassery.

30/09/2025

*മഹാപരിശുദ്ധനായ മോർ ബസേലിയോസ് യൽദോ ബാവായുടെ ജീവചരിത്രം.*

എൽദോ മോർ ബസേലിയോസ്/ മഫ്രിയാനൊ മോർ ബസേലിയോസ് യൽദൊ എന്ന യൽദൊ ബാവ

ഇന്നത്തെ ഇറാഖിലെ മൊസൂളിനടുത്തുള്ള ബഖ്ദിദ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. ചെറിയ പ്രായത്തിൽ തന്നെ മാർ ബഹനാന്റെ ആശ്രമത്തിൽ ചേരുകയും, A.D. 1678ൽ മഫ്രിയാന സ്ഥാനമേല്ക്കുകയും ചെയ്തു.

അന്നത്തെ മലങ്കര സഭാതലവനായിരുന്ന മാർത്തോമ്മാ രണ്ടാമൻ അന്ത്യോഖ്യായിലേക്ക് അയച്ച അഭ്യർത്ഥനപ്രകാരം, 1685ൽ മാർ ബസേലിയോസ് തന്റെ 92-ആം വയസിൽ മലങ്കരയിലേക്ക് തന്റെ യാത്രയാരംഭിച്ചു.

പോർച്ചുഗീസുകാരുടെ കയ്യിൽ പെടാതിരിക്കാൻ, അദ്ദേഹം ബസ്രയിൽ നിന്നും കപ്പൽ മാർഗ്ഗം തലശ്ശേരിയിൽ എത്തുകയും അവിടെ നിന്നും കാൽനടയായി കോതമംഗലത്ത് എത്തിച്ചേരുകയുമാണുണ്ടായത്.

ബസ്രയിൽ നിന്നും യാത്ര തിരിക്കുമ്പൊൾ ബാവയോടൊപ്പം 2 റമ്പാന്മാരും ഉണ്ടായിരുന്നു. യാത്രാമദ്ധ്യേ അതിൽ ഒരാൾ മരണപ്പെട്ടു. കാൽനടയായി അവർ സഞ്ചരിച്ച സ്ഥലങ്ങൾ വന്യമൃഗങ്ങൾ കൊണ്ട് നിറഞ്ഞവയായിരുന്നു.

കോതമംഗലത്തിന് സമീപം എത്തിയപ്പോൾ വനത്തിൽ വച്ച് കന്നുകാലികളെ മേയ്ച്ചുകൊണ്ടിരുന്ന ഒരു ചക്കാല നായർ സമുദായത്തിൽ പെട്ട ഒരു യുവാവിനെ കാണുകയും, അയാളോട് പള്ളിയിലേക്കുള്ള വഴി കാണിച്ചുതരാൻ ആവശ്യപ്പെടുകയും ചെയ്തു. തന്റെ വളർത്തുമൃഗങ്ങളെ കടുവ കൊണ്ടുപോകുമെന്ന് അയാൾ പറഞ്ഞപ്പോൾ ബാവ തന്റെ സ്ലീബാ കൊണ്ട് നിലത്ത് ഒരു വൃത്തം വരയ്ക്കുകയും കാലികൾ എല്ലാം അതിൽ കയറിനില്ക്കുകയും, അപ്രകാരം അവയെ സുരക്ഷിതമാക്കുകയും ചെയ്തുവത്രേ. ആ നായർ യുവാവിന്റെ സഹോദരി പ്രസവവേദനയാൽ ബുദ്ധിമുട്ടുന്ന കാര്യം അറിയിച്ചപ്പോൾ ബാവ കരിക്കു വീഴ്ത്തി നൽകിയതായും വിശ്വസിക്കപ്പെടുന്നു. ഈ വിശ്വാസങ്ങളുടെ വെളിച്ചത്തിൽ കോതമംഗലം പള്ളി പെരുന്നാളിനു ഇപ്പോഴും വഴി കാണിക്കുന്നത് ആ നായർ കുടുംബമാണ്.

1685 സെപ്റ്റംബർ 14നാണ് ബാവ കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ എത്തിച്ചേരുന്നത്. പള്ളിയിൽ എത്തിയ സമയത്ത് പള്ളിമണി താനെ മുഴങ്ങിയെന്നു പറയപ്പെടുന്നു. ദീർഘദൂരയാത്രയും പ്രായാധിക്യവും മൂലം ബാവ അത്യധികം ക്ഷീണിതനായിരുന്നു. 13 ദിവസങ്ങൾക്കു ശേഷം സെപ്റ്റംബർ 29 ശനിയാഴ്ച (കന്നി 19) അദ്ദേഹം കാലം ചെയ്യുകയും പള്ളി മദ്ബഹായുടെ സമീപത്തു തന്നെ കബറക്കപ്പെടുകയും ചെയ്‌തു. തന്റെ മരണ സമയത്ത് പള്ളിയുടെ പടിഞ്ഞാറു വശത്തെ കൽക്കുരിശ് പ്രകാശിക്കുമെന്ന്‌, ചുറ്റും കൂടിനിന്നവരെ ബാവ അറിയിച്ചിരുന്നതായും, അദ്ദേഹത്തിന്റെ മരണ സമയത്ത് അപ്രകാരം സംഭവിച്ചതായും വിശ്വസിക്കപ്പെടുന്നു.

പരി. യൽദോ ബാവായുടെ ഓർമ്മപ്പെരുന്നാൾ ഒക്ടോബർ 4,5 എന്നീ തീയതികളിൽ (കന്നി 20 പെരുന്നാൾ) സമുചിതമായി ആചരിക്കുന്നു. വിശുദ്ധന്റെ ഓർമ്മ വാഴ്വിന്നായി തീരട്ടെ, പ്രാർത്ഥനയോടെ..🙏🏻

08/06/2025

*✝️ പെന്തിക്കോസ്തി ഞയറാഴ്ച ✝️*

പിതാവു സ്വര്‍ഗ്ഗത്തില്‍ നിന്നും ആശ്വാസപ്രദനായ പരിശുദ്ധാത്മാവിനെ പരിശുദ്ധ ശിഷ്യന്മാരുടെ മേല്‍ പെന്തിക്കോസ്തിയുടെ ഞായര്‍ ദിവസം അയച്ചു. വാഗ്ദത്തം ചെയ്തതുപോലെ തീജ്വാലയുടെ നാവുകള്‍ പോലെ റൂഹാ വന്നു. അതുകൊണ്ട് വിശ്വാസത്തോടുകൂടി സുവിശേഷം ഭൂമിയുടെ അതിരുകളോളം ചെന്നു അറിയിച്ചു. ജാതികളെ ആദായപ്പെടുത്തി. മരിച്ചവര്‍ക്കു പ്രത്യാശയായി മശിഹാ ഉയര്‍ത്തെഴുന്നേറ്റു എന്ന് പ്രഘോഷിച്ചു.

12/04/2025
12/03/2025

*പെത്ഗോമോകൾ (പെസ്‌ഗോമോകൾ)*
@@@ @@@@@@@

By
(ഡോ എം കുര്യാക്കോസ്
സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി
പാറേത്തുമുകൾ ,കീഴില്ലം
MGMSS പാറേത്തുമുകൾ ,കീഴില്ലം അദ്ധ്യാപകൻ )
*******************

പ. സഭയുടെ ആരാധനാക്രമത്തിൽ പല സന്ദർഭങ്ങളിലും പെത്ഗോമോകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

1. പെത്ഗോമോ എന്ന വാക്കിന്റെ മൂല അർത്ഥം Text എന്നാണ്. പദം, അനുബന്ധ വാക്യം, ചരണം, ചൊല്ല് എന്നൊക്ക വ്യാഖ്യാനിക്കാം ( Texts from the Holy Book or corresponding Hymns )

2. യാമപ്രാർത്ഥകളിലെ / ചില ശുശ്രൂഷകളിലെ ഏവൻഗേലിയോന് മുമ്പ്
കാർമ്മികനായ പട്ടക്കാരനാണ് ഇത് ചെല്ലുന്നത്.

ഉദാ :- "ഹാലേലുയ്യാ . ഹാലേലുയ്യാ..
എൻ മകനാം നിന്നേയിന്നു ജനിപ്പിച്ചേൻ.. എന്നുടയോനാരുളിചെയ്തു.. ഹാലേലുയ്യാ.." ( സങ്കീർത്തനം 2:7* ജനനപെരുന്നാൾ: സന്ധ്യാ ഏവൻഗേലിയോന്റെ പെത്ഗോമോ )

3. കുക്കിലിയൊനുകൾക്ക് മുമ്പും പെ ത്ഗോമോകളുണ്ട്.
ഉദാ :- നിന്നാൾ സ്തുതിയോടു രാജമകൾ... സങ്കീർത്തനം 45: 9,10.

3a. കൂടാതെ ചില പെരുന്നാൾ ശുശ്രൂഷകളിൽ വി മദ്ബഹായിലുള്ള സ്ലീബാ ആഘോഷത്തിന് നാല് വശത്തേക്കും തിരിഞ്ഞ് ചൊല്ലുന്ന എക്‌ബോയ്ക്ക് ശേഷവും പെത്ഗോമോ വരാറുണ്ട്.

3b. യാമ പ്രാർത്ഥനകളിൽ ധൂപഗീതങ്ങൾക്കും ധൂപാനന്തര ഗീതങ്ങൾക്കും പ്രാരംഭമായി പെത്ഗോമോകൾ ചേർക്കാറുണ്ട്

ഉദാ.1. പെത്ഗോമോ :- വാഴ്ത്തുക നാഥനെ സർവ്വ ജനം ..
നിബിയർ ശ്ലീഹന്മാർ - സിദ്ധർ സഹദേന്മാർ

ഉദാ. 2. പെത്ഗോമോ :- രാജേശ്വരി നിൻ വലഭാഗേ ഹാലേലുയ്യാ ..
,, 3. പെത് ഗോമോ :- അലിവൊടു കൃപ ചെയ്യുക നാഥാ…etc

4. പൊതുവെ പെത്ഗോമോകൾ സങ്കീർത്തനങ്ങളിൽ നിന്നു സന്ദർഭോചിതങ്ങളായ ഒന്നോ രണ്ടോ വാക്യങ്ങളായിരിക്കും.

5. കുക്കിലിയോനുകളിലെ എല്ലാ പെത്ഗോമോകളും ഹാലേലുയ്യ.. ഹാലേലുയ്യ എന്ന് ആരംഭിക്കുകയും ഒരു ഹാലേലുയ്യായിൽ അവസാനിക്കുകയും ചെയ്യുന്നു.

6. നേരത്തെ സൂചിപ്പിച്ചപോലെ പെത്ഗോമോകൾ അതാത് പെരുന്നാൾ / അല്ലെങ്കിൽ ശുശ്രൂഷയുടെ സന്ദർഭവുമായി ബന്ധപ്പെട്ട വേദഭാഗങ്ങൾ ആയിരിക്കും

7. ഇതേപോലെതന്നെ വി ഗ്രന്ഥവായനകൾക്ക് മുമ്പ് ഏതെങ്കിലും യോജിച്ച വേദഭാഗം ഗീതരൂപത്തിലോ ഗദ്യരൂപത്തിലോ ചൊല്ലാറുണ്ട്. അത് സുമോറോ എന്ന് അറിയപ്പെടുന്നു.

8. സുമോറോ സങ്കീർത്തനങ്ങളിൽ നിന്നു ആകണമെന്നില്ല, മറ്റു പുസ്തകങ്ങളിൽ നിന്നും കാണുക സാധാരണയാണ്. ചിലപ്പോൾ സന്ദർഭം ഉൾക്കൊള്ളുന്ന ഒരു ഗീതശകലം തന്നെ ആയിരിക്കാം.

9. സുപരിചിതമായ ഒരു സുമോറോയാണ്
"'നീതിമാന്മാരുടെ കൂടാരത്തിൽ മഹത്വത്തിന്റെയും രക്ഷയുടെയും ശബ്ദമെന്നു... "'(സങ്കീർത്തനം 117/118:15)

10. വി കുർബാനയിൽ പട്ടക്കാരൻ വായിക്കുന്ന ഏവൻഗേലിയോന് മുമ്പുള്ള പെത്ഗോമോ മാത്രം എല്ലാവർക്കും ഹൃദിസ്ഥമാണ്... "ഹാലേ.. ഹാലേ.. സ്തുതിയാകുന്ന ബലികളെ തനിക്കർപ്പിപ്പിൻ.......ഹാലേലുയ്യാ"
സങ്കീർത്തനം 96: 8,9

11. ഈ പെത്ഗോമോ ( മാത്രം?) പട്ടക്കാരനല്ല, പ്രത്യുത വിശ്വാസികളാണ് ചൊല്ലുന്നത് എന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

12. മറ്റു ശുശ്രൂഷകളിലെ പെത്ഗോമോ കളും ഇവ്വണ്ണം ചൊല്ലാവുന്നതാണ്.
പക്ഷെ തീരെ പരിചിതമല്ലാത്തതിനാലും എണ്ണത്തിൽ അസംഖ്യം ഉള്ളതുകൊണ്ടും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെടാൻ താമസിച്ചത് കൊണ്ടും അവ പട്ടക്കാരൻ തന്നെ ചൊല്ലുക പതിവായി എന്ന് അനുമാനിക്കുന്നു.

13. പെത്ഗോമോകൾ പൊതുവെ ആഘോഷമായിട്ടാണ് പെരുന്നാളുകളിൽ പാടുക. പക്ഷെ ഹാശാ ആഴ്ചയിൽ അവ അനാഡംബരമായി ദുഖസൂചകമായിരിക്കും ചൊല്ലുക.

14. പെത്ഗോമോകൾ സഭയുടെ ആരാധനകളിൽ ഉൾപ്പെടുത്തിയത് സെദറാകളുടെ യൂഹാനോൻ എന്നറിയപ്പെടുന്ന അന്ത്യോഖ്യായുടെ യൂഹാനോൻ രണ്ടാമൻ പാത്രിയർക്കീസ് ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു..

Dr MK 11/3/2025

01/03/2025

*കൊത്ത്നെ ഞായർ*

(വലിയ നോമ്പിലെ പേത്തുറത്താ ഞായർ)

"ദൈവമായ കർത്താവേ! കൊത്തിനെ പട്ടണത്തിലെ കല്യാണത്തിൽ അങ്ങയുടെ മാതാവിന്റെ അപേക്ഷാപ്രകാരം ശുശ്രൂഷകന്മാർ മുഖാന്തിരം അത്ഭുതം പ്രവർത്തിച്ചു സന്തോഷിപ്പിച്ചതുപോലെ അങ്ങയുടെ മാതാവിൻ്റെ പ്രാർത്ഥനമൂലം ലോകഇമ്പങ്ങളാൽ കറ പിടിച്ചിരിക്കുന്നവരായ ഞങ്ങളെ അങ്ങയുടെ മഹാ കരുണയാൽ ശുദ്ധീകരിച്ചു വെടിപ്പാക്കി സന്തോഷിപ്പിക്കണമേ"

*MOR OSTHATHEOS MEDIA✝️*

20/01/2025

വിശുദ്ധ കുർബാന

05/12/2024

*മൂറായുടെ എപ്പിസ്‌കോപ്പ, വിശുദ്ധനായ മോർ സോഖേയുടെ ഓർമ്മ ദിനം - ഡിസംബർ 6.*

മൂറായുടെ വിശുദ്ധനായ എപ്പിസ്ക്കോപ്പാ മോർ സോഖേ കിഴക്കന്‍ റോമാ സാമ്രാജ്യത്തിലെ (ഇന്നത്തെ ടര്‍ക്കി) തുറമുഖ പട്ടണമായ പത്താറായില്‍ ഏ.ഡി. 270 മാര്‍ച്ച് 15-ാം തീയതി ജനിച്ചു. പേര് നിക്കോലാവുസ് (നിക്കോളവാസ് ) അല്ലെങ്കില്‍ സോഖെ. (സാഖാ എന്ന പേര്‍ ഈ പദത്തിന്‍റെ വകഭേദമാണ്) പിതാവ് തെയോഫാനസും മാതാവ് യോഹാന്നായും തികഞ്ഞ സത്യവിശ്വാസികളായിരുന്നു.

അമ്മാവന്‍റെ പേരും നിക്കോളവാസ് എന്നായിരുന്നു. അദ്ദേഹം പത്താറായിലെ ബിഷപ്പായിരുന്നു. ബാലനായ നിക്കോളാവാസിനെ വൈദീകശുശ്രൂഷയിലേക്ക് അദ്ദേഹ൦ കൈ പിടിച്ചുയര്‍ത്തി. 19 വയസ്സുള്ളപ്പോള്‍ വൈദീകനായി. പട്ടമേറ്റശേഷം ഈജിപ്തിലും സിറിയയിലും മറ്റു വിശുദ്ധനാടുകളിലും തീര്‍ത്ഥാടനം നടത്തി. യരുശലേമിലും ബത്ലഹേമിനടുത്തുള്ള ദയാറകളിലും താമസിച്ചു.

വിശുദ്ധ നിക്കോളവാസ് നാലാം നൂറ്റാണ്ടില്‍ യെരുശലേമിലെ മര്‍ക്കോസിന്‍റെ ദയറാ സന്ദര്‍ശിച്ചിരുന്നതായി കരുതപ്പെടുന്നു. അദ്ദേഹം സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു എഴുത്ത് യരുശലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസിന്‍റെ അരമനയില്‍ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.

പത്താറയിലെ സ്വന്തം ഗ്രാമത്തില്‍ (ലിസിയ) തിരിച്ചെത്തി ശുശ്രൂഷ ചെയ്തു കൊണ്ടിരിക്കെ തൊട്ടടുത്തുള്ള ഭദ്രാസനമായ മൂറായിലെ എപ്പിസ്ക്കോപ്പയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. റോമാ ചക്രവര്‍ത്തിയായ ഡയോക്ലീഷന്‍റെ കാലത്ത് അദ്ദേഹം തടവിലാക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലാക്കപ്പെട്ടുവെങ്കിലും റോമാ സാമ്രാജ്യത്തിലെ ക്രൈസ്തവ പീഢനങ്ങള്‍ അവസാനിച്ചപ്പോള്‍ അദ്ദേഹം വിട്ടയക്കപ്പെട്ടു.

സുറിയാനി പാരമ്പര്യത്തില്‍ മൂറായിലെ എപ്പിസ്ക്കോപ്പയായ (മൂറാ എന്നത് മീറാ എന്ന പദത്തിന്‍റെ ഭേദമാണ്) സോഖെ എന്നാണ് വിശുദ്ധന്‍ അറിയപ്പെടുന്നത്.

വളരെ അത്ഭുതാവഹമായ ഒരു കാര്യം, ഈ വിശുദ്ധന്‍റെ തിരുശേഷിപ്പ് മലങ്കരയിലെ ഒരു പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നുള്ളതാണ് - പാമ്പാക്കുടയിലെ സെന്‍റ് ജോണ്‍സ് ദേവാലയത്തിന്‍റെ തൊട്ടു താഴെയുള്ള കുരിശടിയിലാണ് ഈ വിശുദ്ധ തിരുശേഷിപ്പ് നിക്ഷേപിച്ചിരിക്കുന്നത്.

പരിശുദ്ധനായ പരുമല തിരുമേനി 1895 -ലെ കഷ്ടാനുഭവ ആഴ്ചയില്‍ യരുശലേം സന്ദര്‍ശിക്കുകയും അവിടെ മര്‍ക്കോസിന്‍റെ ദയറായില്‍ താമസിക്കുകയും ചെയ്തു. അന്നത്തെ അന്തോഖ്യന്‍ മെത്രാപ്പോലീത്താ ഗീവറുഗീസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി പരുമല തിരുമേനിക്ക് സമ്മാനിച്ചതാണ് ഈ തിരുശേഷിപ്പ്.

യരുശലേമില്‍നിന്ന് കൊണ്ടുവന്ന വിശുദ്ധ വസ്തുക്കള്‍ പരുമല തിരുമേനി തന്‍റെ ഗുരുനാഥനായ കോനാട്ടു മല്പാന്‍റെ കുടുബത്തിന് ഗുരുദക്ഷിണയായി നല്‍കി. വന്ദ്യ മല്പാന്‍ അത് പള്ളിയുടെ പടിഞ്ഞാറു ഭാഗത്തുള്ള കുരിശടിയില്‍ സ്ഥാപിക്കുകയും ചെയ്തു. 'മൂറായുടെ എപ്പിസ്ക്കോപ്പയായ മാര്‍ സോഖെ' എന്നാണ് പേടകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

മലങ്കരയില്‍ സോഖെയുടെ പേര് അതിനും മുൻപേ പ്രചാരത്തിലിരുന്നുവെന്ന് വ്യക്തമാണ്. 1793-ലെ ചാത്തന്നൂര്‍ പഞ്ചാംഗത്തില്‍ ധനു 6 -- മാര്‍ നിക്കോളവാസിന്റെ ഓര്‍മ്മ എന്ന് അടയാളപ്പെടുത്തി കാണുന്നു. ഇത്‌ കൂടാതെ 1872-ലെയും 1907 -ലെയും പഞ്ചാംഗങ്ങളിലും മാര്‍ സോഖെയുടെ ഓര്‍മ്മ ധനു ആറിനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

നിഖ്യാ സുന്നഹദോസില്‍ സംബന്ധിച്ച 318 പിതാക്കന്മാരില്‍, മോര്‍ സോക്കെയുടെ പേരും ഉണ്ട്. സത്യവിശ്വാസത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹം നിഖ്യാവിശ്വാസപ്രമാണത്തില്‍ ഒപ്പു വച്ച പിതാക്കന്മാരില്‍ ഒരാളാണ്.

അറിയൂസിന്‍റെ വേദവിപരീതങ്ങളോട് എതിര്‍ത്തു നിന്ന അദ്ദേഹം ഒരിക്കല്‍ ഒരു അറിയൂസ് പക്ഷക്കാരനെ മുഖത്ത് വടി കൊണ്ട് അടിച്ചുവത്രെ.

സെന്‍റ് നിക്കോളവാസ് എന്ന ഗ്രീക്കു പേര് ലത്തീന്‍ ഭാഷയില്‍ 'സാന്താ നിക്കോളാസ്' എന്നും ഡച്ച് ഭാഷയില്‍ സിന്‍റര്‍ ക്ലാസ് , അഥവാ സാന്‍റാ ക്ലോസ് എന്നും ഉച്ചരിച്ചു. കാലാന്തരത്തില്‍ സാന്‍റാ എന്നും സാന്‍റാക്ലോസ് എന്നുമുള്ള പേരുകള്‍ സ്ഥിതീകരിക്കപ്പെട്ടു.

ആരാണ് ഈ സാന്താക്ലോസ് എന്നറിയുമ്പോള്‍ നമ്മുടെ കുറ്റബോധം രൂക്ഷമാകുന്നു. സുറിയാനി സഭയില്‍ ജനിച്ച് വിശുദ്ധനായി ജീവിച്ച് സഭയുടെ എപ്പിസ്ക്കോപ്പയായി കാലം ചെയ്ത സത്യവിശ്വാസ സംരക്ഷകനും അത്ഭുതപ്രവര്‍ത്തകനുമായ മൂറായിലെ മെത്രാനായിരുന്ന മോര്‍ സോക്കെ (സെന്‍റ് നിക്കോലാവോസ്) എന്ന പരിശുദ്ധനെയാണ് ക്രിസ്തുമസ് രാവുകളില്‍ പാപ്പായായി നാം വേഷം കെട്ടിയ്ക്കുന്നത്.

അതിന്റെ വിചിത്ര കഥകളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

കര്‍ത്താവിന്‍റെ തിരുപ്പിറവി ആഘോഷിയ്ക്കുവാന്‍ പിതാക്കന്മാര്‍ പഠിപ്പിച്ച രീതികള്‍ തലമുറകളായി അനുഷ്ഠിച്ചു വന്നിരുന്ന സുറിയാനി ക്രിസ്ത്യാനികള്‍ ഇന്ന് അര്‍ത്ഥ ശൂന്യമായ പാശ്ചാത്യ രീതികള്‍ അനുകരിച്ച് രക്ഷകന്‍റെ ജനനപ്പെരുന്നാളിനെ മലീമസമാക്കി പ്രദര്‍ശിപ്പിക്കുവാന്‍ ഈ വിശുദ്ധന്റെ പേരാണ് ഉപയോഗിക്കുന്നത് എന്നുള്ള ദുഖകരമായ സത്യം ഇന്നും നിലനിൽക്കുന്നു]

ഏ.ഡി. 343 ഡിസംബര്‍ ആറാം തീയതി വിശുദ്ധന്‍ നിദ്ര പ്രാപിച്ചു പിതാക്കന്മാരോടു ചേര്‍ന്നു. അദ്ദേഹത്തിന്‍റെ മൃതദേഹം അടക്കം ചെയ്ത സെന്‍റ് നിക്കോളവാസ് പള്ളി തുര്‍ക്കിയിലെ കടല്‍ത്തീര പട്ടണമായ കാലെയിലാണ് സ്ഥിതി ചെയ്യുന്നത്. മീറായുടെ ഇപ്പോഴത്തെ പേരാണ് കാലെ. ഡിസംബര്‍ ആറിനാണ് വിശുദ്ധന്‍റെ ഓര്‍മ്മ ലോകത്തിലെ എല്ലാ ക്രൈസ്‌തവ സഭകളും കൊണ്ടാടുന്നത്.

മോർ സോഖേയുടെ പ്രാർത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ. ആമേൻ. 🙏

(ഡോ. എം. കുര്യാക്കോസ് മുകളത്ത്, പുല്ലുവഴി)

വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ ദർഗ്ഗയിൽ മുട്ട് കുത്തിയതിന് ശേഷം പാപികളായ നമുക്ക് വേണ്ടിയും നമ്മിൽ നിന്ന് വാങ്ങി പോയ പരേത...
05/11/2024

വിശുദ്ധ കുർബ്ബാനയിൽ പട്ടക്കാരൻ ദർഗ്ഗയിൽ മുട്ട് കുത്തിയതിന് ശേഷം പാപികളായ നമുക്ക് വേണ്ടിയും നമ്മിൽ നിന്ന് വാങ്ങി പോയ പരേതർക്ക് വേണ്ടിയും ദൈവത്തോട് യാചന നടത്തുന്ന പട്ടക്കാരൻ അദ്ദേഹം ധരിച്ചിരിക്കുന്ന കാപ്പ എല്ലാ വശത്തേക്കും വിടർത്തി ഇടുന്നതായി നാം കാണുന്നു.
ആയതിൻ്റെ പശ്ചാത്തലം എന്തായിരിക്കും. ഏശായ ദീർഘദർശിയുടെ പുസ്തകം അദ്ധ്യായം 6
ഒന്നാം വാക്യത്തിൽ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു.
"ഉസ്സീയരാജാവ് മരിച്ച ആണ്ടിൽ കർത്താവ് ഉയർന്ന സിംഹാസനത്തിന്മേൽ ഇരിക്കുന്നതായി ഞാൻ കണ്ടു. അവൻ്റെ വസ്ത്രത്തിൻ്റെ വിളമ്പുകൾ ആലയത്തെ നിറച്ചിരിക്കുന്നു."
അതേ
ആ അനുഗ്രഹ നിമിഷങ്ങളാണ് നാം വി.കുർബ്ബാനയിൽ ഈ സമയം ദർശിക്കുന്നത്.

ആചാര്യത്വ നൽവരത്തോടെ നമ്മുടെ വൈദീകർ അർപ്പിക്കപ്പെടുന്ന വി.ആരാധനയിൽ പങ്കെടുക്കുക എന്നത് തന്നെ എത്ര അനുഗ്രഹപ്രദമാണ്.

അംശവടി.സുറിയാനി സഭയിൽ മെത്രാപ്പോലീത്താ മുതലുള്ള മേൽപട്ട സ്ഥാനികളുടെ അധികാര അടയളമായി ഉപയോഗിക്കുന വടിയാണു അംശവടി‌.ഇടയന്റെ ...
03/09/2024

അംശവടി.
സുറിയാനി സഭയിൽ മെത്രാപ്പോലീത്താ മുതലുള്ള മേൽപട്ട സ്ഥാനികളുടെ അധികാര അടയളമായി ഉപയോഗിക്കുന വടിയാണു അംശവടി‌.
ഇടയന്റെ അടയാളമാണ് വടി. തന്റെ ആടുകളെ വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷിക്കുവാനും കൂട്ടം തെറ്റുന്ന ആടുകളെ ചേർത്തുകൊണ്ട് പോകുവാനും കുഴിയിലും മറ്റും അകപ്പെടുന്ന ആടുകളെ വലിച്ചു കയറ്റുന്നതിനും ഉയരങ്ങളിൽ ഉള്ള കൊമ്പുകൾ ചായ്ച്ച്‌ തീറ്റതേടുവാനും ഇടയൻ വടി ഉപയോഗിക്കുന്നത് പോലെ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിൻമേലുള്ള അധികാരത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും കടമയുടെയും പ്രതീകമായി മെത്രാന്മാർ തുടങ്ങിയുള്ള ഉയർന്ന വൈദിക സ്ഥാനികർക്ക് അംശവടി നൽകപ്പെട്ടിരിക്കുന്നു. വി. കൂദാശകളിൽ ആശിർവ്വാദം നൽകുമ്പോഴും വാഴ്‌വുകൾ നൽകുമ്പോഴും വടി പിടിക്കാറുണ്ട്‌.
അംശവടിക്ക്‌ "മോറോനീത്തോ അഥവാ കർത്തൃത്വം" എന്നാണു പറയുന്നത്‌. അതായത്‌ നല്ല ഇടയനായ കർത്താവിന്റെ സ്ഥാനത്താണു വടി പിടിച്ചിരിക്കുന്ന ആൾ എന്ന് അർത്ഥം. സുറിയാനി സഭയിൽ വി.സ്ലീബായും പാമ്പും ചേർന്ന രൂപമാണു കാണുക.

ആടുകളുടെ ഇടയനായിരുന്ന മോശ താൻ ഉപയോഗിച്ചിരുന്ന വടി ദൈവം വിളിച്ചു വേർത്തിരിച്ച്‌ ദൈവ ജനത്തിന്റെ ഇടയനാക്കിയ ശേഷവും ദൈവത്തിന്റെ വടിയായി ഉപയോഗിക്കുന്നു. ഫറവോയുടെ മുമ്പാകെ പാമ്പായും പിന്നീടു വടിയായും മാറി അത്ഭുതം പ്രവർത്തിക്കുന്നതും, ചെങ്കടലിനെ പിളർത്തുന്നതും തീക്കൽപാറയേ അടിച്ച്‌ ജലം പ്രവഹിപ്പിക്കുന്നതും അമാലേക്കിനോടു യുദ്ധം ചെയ്യുമ്പോൾ ഉയർത്തി പിടിക്കുന്നതും ഈ ദൈവത്തിന്റെ വടിയാണു.
സുറിയാനി സഭാ പാരമ്പര്യത്തിൽ ഒരു സർപ്പത്തലയും ജീവസ്ലീബായും ആയതും വി. സ്ലീബായിലേക്ക്‌ നോക്കി നിൽക്കുന്ന ഇരു സർപ്പതലയുള്ളതുമായ അംശവടികൾ പ്രചാരത്തിൽ ഉണ്ട്‌. മരുഭൂമിയിൽ അഗ്നിസർപ്പദംശനത്താൽ ഉണ്ടായ മരണത്തിൽ നിന്നും രക്ഷയുണ്ടാകുവാൻ മോശ ഉയർത്തിയ പിത്തള സർപ്പമായും സകലത്തേയും ജീവിപ്പിച്ച ജീവവൃക്ഷമായ വി.സ്ലീബായും ഇവിടെ നമുക്ക്‌ ദർശിക്കാവുന്നതാണു.

ഒന്നിലധികം മെത്രാപ്പോലീത്താമാർ സന്നിഹിതരായിരിക്കുമ്പോൾ മുതിർന്ന സ്ഥാനി മാത്രമാണ് അംശവടി ഉപയോഗിക്കുന്നത്. സഭാതലവൻ ഉള്ളപ്പോൾ അദ്ദേഹം മാത്രമാണ് അംശവടി ഉപയോഗിക്കുക. പുതിയതായി മെത്രാപ്പോലീത്തമാരെ വാഴിക്കുന്ന ചടങ്ങിലെ ഒരു പ്രധാന കർമ്മമാണ് നവാഭിഷിക്തനായ മെത്രാപ്പോലീത്തക്ക്‌ അംശവടി നൽകുന്നത്.
ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന്മേലുള്ള ഉത്തരവാദിത്തത്തിന്റെയും ദൈവദത്തായ അധികാരത്തിന്റെയും ചിഹ്നമാണു അംശവടി. മോശ ദൈവം തന്നെ ഏൽപ്പിച്ച ജനത്തെ വാഗ്ദത്ത ദേശമായ കനാനിലേക്ക്‌ നയിച്ചതുപോലെ ദൈവജനത്തേ ഇടറിപ്പോകതെ സ്വർഗ്ഗീയ കനാനിലേക്ക്‌ നയിക്കുവാനുള്ള ഉത്തരവാദിത്തമാണു ഓരോ ഇടയന്റേയും അംശവടിയിൽ നാം കാണുന്നത്‌.
ചിത്രം:- അഭി. മാത്യൂസ്‌ മോർ അന്തീമോസ്‌ തിരുമേനിയുടെ അംശവടി ❤️

Address

St George Jacobite Syrian Church , Venus Corner
Thalassery
670101

Website

Alerts

Be the first to know and let us send you an email when St George Jacobite Syrian Church , Thalassery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share