ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രം

  • Home
  • India
  • Sasthankotta
  • ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രം

ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രം, Hindu temple, sasthamcotta, Sasthankotta.

ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വാർത്തകളും വിശേഷങ്ങളും മറ്റ് ഹൈന്ദവ, ഭക്തി, സാംസ്കാരിക ആചാരങ്ങളും അനുഷ്ടാനങ്ങളും അറിയുന്നതിനായി ഈ പേജ് ലൈക് ചെയ്യുക, ഷെയർ ചെയ്യുക. ശാസ്താംകോട്ട ശ്രീധര്‍മ്മ ശാസ്താക്ഷേത്രം...

കൊല്ലം ജില്ലയില്‍ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലാണ്‌ ചരിത്രപ്രസിദ്ധമായ ശാസ്താംകോട്ട ധര്‍മശാസ്താക്ഷേത്രം. കുരങ്ങന്മാരുടെ സാന്നിധ്യംകൊണ്ട്‌ ഇവിടം ശ്രദ്ധേയമായിരിക്കുന്നു. അതുപോലെ കേരളത്ത

ിലെ പ്രകൃതിദത്തമായ ഏക ശുദ്ധജല തടാകത്തിന്റെ തീരത്താണ്‌ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. വിനോദസഞ്ചാരികളും തീര്‍ത്ഥാടകരും ഒരുപോലെ എത്തുന്ന സ്ഥാനവുമാണ്‌. കുന്നിന്‍മുകളില്‍ ദേവസ്വം കോളേജ്‌. ജംഗ്ഷനില്‍ പഴക്കംചെന്ന ഗ്രാമചന്ത. നാട്ടിന്‍പുറത്തുള്ളവര്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന കാര്‍ഷികവിളകള്‍ വിറ്റഴിക്കുന്ന വലിയ ചന്തയാണിത്‌.
ക്ഷേത്രത്തിലേയ്ക്കുള്ള വഴിയില്‍ അലങ്കാരഗോപുരം. ആലും കാഞ്ഞിരവും തണലേകാന്‍ മത്സരിക്കുന്ന ക്ഷേത്ര പരിസരം. മരച്ചില്ലകളില്‍ ഊഞ്ഞാലാടുന്ന വാനരന്മാര്‍. ഇവര്‍ ശ്രീരാമന്റെ കൂടെ ഇവിടെ എത്തിയതാണെന്ന്‌ പഴമ. രാവണയുദ്ധാനന്തരം ശ്രീരാമനും സീതയും പരിവാരസമേതം അയോദ്ധ്യയിലേയ്ക്കു മടങ്ങുമ്പോള്‍ ശാസ്താവിന്റെ അതിഥിയായി ഇവിടെ താമസിച്ചിരുന്നുവെന്നും ഇവിടത്തെ തീര്‍ത്ഥത്തില്‍ പിതൃതര്‍പ്പണം നടത്തിയിരുന്നെന്നും കൂടെ ഉണ്ടായിരുന്ന വാനരന്മാരായ ചിലരെ ശാസ്താവിന്‌ കാവല്‍ക്കാരായി നിയോഗിച്ചുവെന്നുമാണ്‌ ഐതിഹ്യം. കര്‍ക്കിട മാസത്തില്‍ ഇവിടെ പിതൃദര്‍പ്പണം നടന്നുവരുന്നു. ശ്രീരാമ പട്ടാഭിഷേകത്തിന്റെ ചിത്രം അങ്കനംചെയ്ത നാണയങ്ങള്‍ ക്ഷേത്രക്കടവില്‍നിന്നും കണ്ടുകിട്ടിയിട്ടുണ്ട്‌. എന്നാല്‍ ക്ഷേത്രം പുതുക്കിപ്പണിതത്‌ കായംകുളം രാജാവാണെന്ന്‌ ചരിത്രം.

പന്തളത്തു രാജാക്കന്മാര്‍ ശബരിമല ദര്‍ശനം മുടക്കാറുണ്ടായിരുന്നില്ല. ആ പതിവ്‌ തെറ്റിച്ച ഒരു രാജാവും ഉണ്ടായിരുന്നു. അതിനെത്തുടര്‍ന്ന്‌ കൊട്ടാരത്തില്‍ പല അനിഷ്ട സംഭവങ്ങളും ഉണ്ടായി. അപ്പോള്‍ അദ്ദേഹം ശബരിമലയില്‍ പോയി പന്ത്രണ്ടുദിവസം ഭജനമിരുന്നു. പിന്നെ മാസംതോറും പോകാന്‍ തീരുമാനിക്കുകയും ചെയ്തു. ആയിടയ്ക്ക്‌ രാജാവിന്‌ സ്വപ്നദര്‍ശനമുണ്ടായി. തേജസ്വിയായ ഒരു യുവാവ്‌ രാജാവിന്റെ അടുത്തുവന്ന്‌ പറഞ്ഞതുപോലെയായിരുന്നു സ്വപ്നം. അങ്ങ്‌ ബുദ്ധിമുട്ടി ഇവിടംവരെ വരണ്ടാ ഞാന്‍ അടുത്തൊരു സ്ഥലത്തു വന്നിരുന്നേക്കാം. കായംകുളം രാജാവ്‌ നടത്തുന്ന ആയുധാഭ്യാസപരീക്ഷയില്‍ പങ്കെടുക്കാന്‍ ഞാന്‍ എത്തും. അപ്പോള്‍ ഞാന്‍ അയയ്ക്കുന്ന അമ്പ്‌ വീഴുന്ന സ്ഥലത്ത്‌ എന്നെ കാണാം. കായംകുളം രാജാവ്‌ ആയുധാഭ്യാസ പ്രകടനം നടത്തുന്നത്‌ കാണാന്‍ പോയി. തുടര്‍ന്ന്‌ ശരം കണ്ടുപിടിക്കാനുള്ള ശ്രമത്തിലായി. പരിവാരങ്ങളുമായുള്ള രാജാവിന്റെ യാത്ര കുറെദൂരം പിന്നിട്ടപ്പോള്‍ ഒരു യുവാവും അവരോടൊപ്പം കൂടി. യുവാവ്‌ അകലെ ഒരു തുരുത്ത്‌ ചൂണ്ടികാണിച്ചു കൊടുക്കുകയും അവിടെയാണ്‌ ശരം പതിച്ചതെന്നും പറഞ്ഞു. കടവില്‍ കിടക്കുന്ന പൊങ്ങുതടിയില്‍ കയറിയാല്‍ അവിടെ എത്താമെന്നും സൂചിപ്പിച്ചു. യുവാവ്‌ പറഞ്ഞതുപോലെ രാജാവ്‌ പൊങ്ങുതടിയില്‍ കയറിയിരുന്നതും അത്‌ താനെ നീങ്ങി തുരുത്തിലെത്തുകയും ചെയ്തു. രാജാവ്‌ തിരിഞ്ഞുനോക്കിയപ്പോള്‍ യുവാവിനെ കാണാനില്ല. പൊങ്ങുതടി താനെ തിരിച്ചുപോകുന്നതും കണ്ടു. ഈ കാഴ്ച രാജാവിനെ ആശ്ചര്യഭരിതനാക്കി. രാജാവിന്‌ തന്റെ ഇഷ്ടദേവനായ ധര്‍മശാസ്താവിന്റെ മഹത്വം ബോധ്യപ്പെടുകയും താന്‍ കയറിവന്നത്‌ പൊങ്ങുതടിയല്ലെന്നും അതൊരു മുതരലയായിരുന്നുവെന്നും മനസ്സിലാക്കുകയും അങ്ങനെ അദ്ദേഹം ശാസ്താംകോട്ടയില്‍ താമസിച്ച്‌ ക്ഷേത്രം നിര്‍മിച്ചുവെന്നുമാണ്‌ ഐതിഹ്യം.

ക്ഷേത്രത്തിലെത്തുന്ന ഭക്തരെ സ്വീകരിക്കാനെത്തുന്ന വാനരന്മാര്‍ ശല്യക്കാരല്ല. ക്ഷേത്രത്തില്‍നിന്ന്‌ നിവേദ്യച്ചോറു കിട്ടുന്നുണ്ട്‌. ഇതിലേക്കായി ഒരു ഭക്തന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ നല്ലൊരു തുക നിക്ഷേപിച്ചിരിക്കുന്നു. കിഴക്കോട്ട്‌ ദര്‍ശനമായ ക്ഷേത്രത്തില്‍ ദേവന്‍ ശാസ്താവ്‌-സ്വയംഭൂവാണ്‌. ശ്രീകോവിലിനുചുറ്റും കല്ലില്‍ കൊത്തിവച്ച രൂപങ്ങള്‍. മണ്ഡപത്തില്‍ രാമായണകഥയുടെ ചിത്രീകരണം. സോപാനപടികളിലും തെക്കേ കൈവരിയുടെ താഴെയും മനോഹരശില്‍പ്പങ്ങള്‍.

ദ്വാരപാലകന്മാരും ആനകളും മറ്റുരൂപങ്ങളുമെല്ലാം കല്ലില്‍ തീര്‍ത്ത മനോജ്ഞ ദൃശ്യങ്ങള്‍. ഗണപതി, ശിവന്‍, നാഗയക്ഷി, നാഗരാജാവ്‌, യക്ഷി, യോഗീശ്വരന്‍, രക്ഷസ്സ്‌, മാടന്‍ എന്നീ ഉപദേവതകളുമുണ്ട്‌. അട ഇവിടത്തെ വിശേഷവഴിപാടാണ്‌. ശനിദോഷമകറ്റാന്‍ നീരാജനം വഴിപാടുമുണ്ട്‌. കുംഭമാസത്തിലെ ഉത്സവം ആറാട്ടായി പത്തുദിവസത്തെ ഉത്സവം നടക്കും

ഇന്നത്തെ പഞ്ചാംഗം...
01/05/2026

ഇന്നത്തെ പഞ്ചാംഗം...

ഇന്ന് നരസിംഹ ജയന്തിതിന്മയുടെ കുടൽമാല പിളർന്ന് നന്മയെ അനുഗ്രഹിക്കാൻ ഭഗവാൻ ശ്രീകൃഷ്ണൻ നരസിംഹമായി അവതരിച്ച ദിവസം.പകുതി മനുഷ...
30/04/2026

ഇന്ന് നരസിംഹ ജയന്തി

തിന്മയുടെ കുടൽമാല പിളർന്ന് നന്മയെ അനുഗ്രഹിക്കാൻ ഭഗവാൻ ശ്രീകൃഷ്ണൻ നരസിംഹമായി അവതരിച്ച ദിവസം.
പകുതി മനുഷ്യനും പകുതി സിംഹവും ആയ അതി ബീഭത്സമായ സ്വരൂപം. കനല്‍ക്കട്ടപോലെ ചുവന്നു തിളങ്ങുന്ന കണ്ണുകള്‍, സിംഹത്തെപോലുള്ള സടകള്‍, കൂര്‍ത്തുമൂര്‍ത്ത ദംഷ്ട്രകള്‍ , രക്തം ഒലിച്ചിറങ്ങുന്ന വായ്‌, രക്തം നക്കി നുണയുന്ന നീണ്ട നാക്ക്, വളഞ്ഞ പുരികം, രോമം നിറഞ്ഞ ശരീരം , കഴുത്തില്‍ കുടല്‍മാല ആഭരണം. സാക്ഷാല്‍ മഹാവിഷ്ണു തന്നെയാണ് ഈ രൂപത്തില്‍ അവതരിച്ചിരിക്കുന്നത്.
വൈകുണ്ഡത്തിലെ ദ്വാരപാലകന്മാരായ ജയവിജയന്മാര്‍ ശാപമേറ്റ് അസുരന്മാരായി കശ്യപന്റെയും ദിതിയുടെയും പുത്രന്മാരായി പിറന്നു. അതില്‍ ഒരുവനായ ഹിരണ്യാക്ഷനെ ഭഗവാന്‍ വരാഹരൂപം ധരിച്ച് കൊന്നു. അവന്റെ സഹോദരനായ ഹിരണ്യകശുപുവിനെ വധിക്കാന്‍ വേണ്ടിയാണ് ഭഗവാന്‍ നരസിംഹമായി അവതരിച്ചത്. സഹോദരനെ കൊന്നതിന്റെ പകരം വീട്ടാനായി, ഹിരണ്യകശിപു ദേവന്മാരെയും മുനികളെയും പീഡിപ്പിച്ചു . കൂടുതല്‍ ശക്തി ലഭിക്കുന്നതിനായി ഹിരണ്യകശിപു മന്ദര പര്‍വതത്തില്‍ പോയി ബ്രഹ്മാവിനെ പ്രീതിപ്പെടുത്താന്‍ നൂറു സംവത്സരം കഠിനതപസ്സനുഷ്ടിച്ചു. തപസ്സിന്റെ കാഠിന്യം കൊണ്ട് ബ്രഹ്മാവ്‌ പ്രത്യക്ഷപെട്ടു . "തനിക്ക് ബ്രഹ്മാവ്‌ സൃഷ്ടിച്ച ജീവജാലങ്ങളില്‍ നിന്നൊന്നും മരണം പാടില്ല; ആകാശത്തിലും ഭൂമിയിലും വച്ച് മരണം പാടില്ല; രാത്രിയും പകലും മരണം പാടില്ല; ഒരു തരത്തിലുള്ള ആയുധങ്ങള്‍ കൊണ്ടും മരണം സംഭവിക്കാന്‍ പാടില്ല; പോരില്‍ തനിക്കു തുല്യരായി ലോകത്ത് ആരും ഉണ്ടാകരുത്" എന്നീ വരങ്ങളാണ് ആവശ്യപ്പെട്ടത് . ബ്രഹ്മാവ്‌ ഈ വരങ്ങളെല്ലാം നല്‍കി അപ്രത്യക്ഷമായി.
വരബലത്താല്‍ മത്തനായ അസുരന്‍ മൂന്ന് ലോകങ്ങളെയും കീഴടക്കി ഭരിക്കാന്‍ തുടങ്ങി. "ആരും വിഷ്ണുവിനെ പൂജിക്കരുത് ;
ഹിരണ്യായ നമ!
എന്ന് ജപിക്കണം " എന്നായിരുന്നു ആജ്ഞ. ചാരന്മാരെ വിട്ട് അന്വേഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. നാരായണ നാമം ജപിക്കുന്നവരുടെ നാവു പിഴുതെടുക്കുകയും ചെയ്തിരുന്നു.
സജ്ജനങ്ങളും, ദേവന്മാരും, ഋഷിമാരും വിഷ്ണുവിനോട് പരാതി ബോധിപ്പിച്ചു. ഭഗവാന്‍ അവരെ സമാധാനപ്പെടുത്തി പരിഹാരം ഉണ്ടാക്കാം എന്ന് ഉറപ്പും കൊടുത്തു.
ഹിരണ്യ കശിപുവിന്റെ നാല് പുത്രന്മാരില്‍ മൂത്ത പുത്രനാണ് പ്രഹ്ലാദന്‍. അതായത് കശ്യപന്റെയും ദിതിയുടെയും പൌത്രന്‍. ഈ കുട്ടി സത്യസന്ധനും, സദാചാരനിഷ്ടനും, ജിതേന്ദ്രിയനും, സര്‍വ്വഭൂത സുഹൃത്തും , വിഷ്ണു ഭക്തരില്‍ അഗ്രഗണ്യനും ആയിരുന്നു. ജനിച്ചു വീണ നിമിഷം മുതല്‍ കുട്ടിക്ക് നാരായണാ നാരായണാ എന്നാ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.
നേരത്തെ പറഞ്ഞപോലെ, ഹിരണ്യകശിപു തപസ്സിനു പോകുന്ന സമയത്ത് ഭാര്യ കയാധു പ്രഹ്ലാദനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. ഈ തക്കം നോക്കി ഇന്ദ്രന്‍ അസുരന്മാരെ തോല്‍പ്പിച്ച് കയാധുവിനെ പിടിച്ചു കൊണ്ട് പോവുകയായിരുന്നു. ഇത് കണ്ട നാരദന്‍ ഇന്ദ്രനോട് താന്‍ ചെയ്യുന്നത് തെറ്റാണന്നും, കയാധുവിന്റെ ഗര്‍ഭത്തില്‍ കിടക്കുന്ന കുഞ്ഞ് മഹാഭാഗവതനും ബാലവാനുമാണ് എന്ന് പറഞ്ഞു. ഇതുകേട്ട ഇന്ദ്രന്‍ കയാധുവിനെ വിടുകമാത്രമല്ല പ്രദക്ഷിണം വച്ച് മാപ്പപേക്ഷിക്കുകയും ചെയ്തു . നാരദന്‍ കയാധുവിനെ തന്റെ ആശ്രമത്തില്‍ കൂട്ടിക്കൊണ്ടുപോകയും ഉള്ളില്‍ കിടക്കുന്ന കുട്ടിയെ ഉദ്ദേശിച്ച് മുനി അമ്മക്ക് ധര്‍മ്മസ്വരൂപവും ആത്മജ്ഞാനവും ഉപദേശിച്ചു കൊടുത്തു. കുട്ടി ഇതെല്ലാം നല്ലവണ്ണം പഠിച്ചു. ഇങ്ങനെയാണ് പ്രഹ്ലാദന്‍ ജന്മനാ ഭാഗവതോത്തമാനായത്
ഹിരണ്യകശിപു തന്റെ മകനെ വിദ്യ അഭ്യസിപ്പിക്കുന്നതിനായി അസുരഗുരുവായ ശുക്രമുനിയുടെ പുത്രന്മാരായ ശണ്ഡന്റെയും അമര്‍ക്കന്റെയും പക്കല്‍ ഏല്‍പ്പിച്ചു. കുറച്ചു നാള്‍ കഴിഞ്ഞ് മകനോട്‌, ഇതുവരെ പഠിച്ചതില്‍ ശ്രേഷ്ഠമായിട്ടുള്ളത് എന്താണ് എന്ന് ചോദിച്ചു. അതിനു മറുപടിയായി പ്രഹ്ലാദന്‍ "നല്ലത് നാനാജഗദ്ഗുരു മാധവന്‍, കല്യാണവാരിധി താന്‍ പാദസേവയില്‍ മീതെ നമുക്കേതുമില്ലെന്നതെന്നുടെ ചേതസി നന്നായുറച്ചിതു കേവലം" എന്ന് പറഞ്ഞു. അതായത് ഭഗവാന്റെ പാദസേവക്കു മീതെയായിട്ടൊന്നുമില്ല എന്ന് അര്‍ത്ഥം. ക്രുദ്ധനായ ഹിരണ്യകശിപു മകനെ ശാസിക്കുകയും, വിഷ്ണുഭക്തി മാറ്റിയെടുക്കാന്‍ ശുക്രപുത്രന്മാരോടു
ആജ്ഞാപിക്കുകയും ചെയ്തു. ഇതിനിടയില്‍ പ്രഹ്ലാദന്‍ തന്റെ കൂട്ടുകാരേയും ഭഗവദ് ഭക്തരാക്കി മാറ്റി.
ഹിരണ്യകശിപു പ്രഹ്ലാദനെ കൂടുതല്‍ പീഡിപ്പിക്കാന്‍ തുടങ്ങി. രാക്ഷസന്മാരുടെ കൈയ്യില്‍ വാളുകള്‍ കൊടുത്ത് കുട്ടിയെ കൊല്ലാന്‍ നോക്കി. എന്നാല്‍ രാക്ഷസര്‍, ഭഗവാന്റെ മായയാല്‍ തങ്ങളില്‍ തങ്ങളില്‍ വെട്ടി മരിച്ചു. ആനയെകൊണ്ടു കുത്തി കൊല്ലാനും ശ്രമിച്ചു.
പക്ഷെ ഭഗവാന്റെ മായയാല്‍ ആനകളുടെ കൊമ്പോടിഞ്ഞു പോയി. അഷ്ടനാഗങ്ങളെ കൊണ്ട് കടിപ്പിക്കാനും നോക്കി. പക്ഷെ അവിടെയും പ്രഹ്ലാദന് വിഷബാധയേറ്റില്ല . കൈയും കാലും കെട്ടി അഗ്നിയിലിട്ടു. അവിടെയും കുട്ടി കൂടുതല്‍ ശോഭയുള്ളതായി മാറി. ഒടുവില്‍ കുട്ടിയെ നാഗപാശം കൊണ്ട് കെട്ടി സമുദ്രത്തിന്റെ ആഴങ്ങളില്‍ താഴ്ത്തി, മുകളില്‍ വലിയ പാറക്കല്ലുകള്‍ കയറ്റിവച്ചു . നാരായണ ഭക്തനായ കുട്ടിയുടെ കെട്ടുകളൊക്കെ പൊട്ടി; പാറക്കല്ലുകള്‍ ഉരുണ്ടുപോയി. സമുദ്രനാഥനായ വരുണന്‍ കുട്ടിയെ എടുത്തു കരയില്‍ കൊണ്ട് നിര്‍ത്തി.
ഭ്രുത്യന്മാരെക്കൊണ്ട് ആയിരം യോജന ഉയരമുള്ള മലമുകളില്‍ കയറ്റി കൊണ്ടുപോയി കൈ കാലുകള്‍ ബന്ധിച്ച് താഴേക്കെറിഞ്ഞു. ഭൂമിദേവി സ്ത്രീ രൂപം പൂണ്ടു കീഴ്പ്പോട്ടു വരുന്ന ബാലനെ തൃക്കൈയ്യിലെടുത്തു മടിയില്‍വച്ച് താലോലിച്ചു. പ്രഹ്ലാദന്‍ ദേവിയെ സ്തുതിച്ചു. ഇതെല്ലാം കണ്ട് മറ്റുള്ളവര്‍ ഭഗവദ് ഭക്തരായിത്തീര്‍ന്നു. തന്റെ ഗുരുക്കളെയും പ്രഹ്ലാദന്‍ ആത്മോപദേശം നല്‍കി ആനന്ദത്തിലാക്കി.
കലിപൂണ്ട ഹിരണ്യകശിപു പ്രഹ്ലാദനോട് ക്രോധത്തില്‍ എവിടെയാണ് ഈശ്വരന്‍ ഉള്ളത് എന്ന് ചോദിച്ചു. അതിനുത്തരമായിട്ട് ശാന്തസ്വരത്തില്‍ " ഈ കാണുന്ന സകല ചരാചരങ്ങളിലും, തൂണിലും, തുരുമ്പിലും ഈശ്വരന്‍ നിറഞ്ഞിരിക്കുന്നു" എന്ന് പറഞ്ഞു. ഹിരണ്യകശിപു ഇതുകേട്ട് തന്റെ വാളൂരി മുന്നില്‍ക്കണ്ട തൂണില്‍ ആഞ്ഞു വെട്ടി. അത്ഭുതം! തൂണ് പൊട്ടിപ്പിളര്‍ന്ന് ഭീകര രൂപത്തില്‍ നരസിംഹം പുറത്തു ചാടി. ഉടനെ
ആകാശത്തില്‍ ദേവന്മാര്‍, യക്ഷന്മാര്‍, കിന്നരന്മാര്‍, ബ്രഹ്മാവ്‌ തുടങ്ങിയവരെല്ലാം നിരന്നുനിന്നു.
നേരം സന്ധ്യയോടടുത്തിരിന്നു (രാത്രിയും പകലും അല്ല).
നരസിംഹ രൂപിയായ സാക്ഷാല്‍ വിഷ്ണുഭഗവാന്‍ (ബ്രഹ്മാവിന്റെ സൃഷ്ടിയില്‍ പെട്ടതല്ല ) അസുരനെ പിടിച്ചു പടിയിലിരുന്ന്
(അകത്തും പുറത്തുമല്ല), തന്റെ തുടയില്‍ അസുരനെ കിടത്തി നഖം കൊണ്ട് (ആയുധം
കൊണ്ടല്ല) ഉടല്‍ കുത്തിക്കീറി ചോര കുടിച്ച് കുടല്‍മാലയെടുത്ത് കഴുത്തില്‍ ധരിച്ചു. അങ്ങനെ മൂന്ന് ലോകവും വിറപ്പിച്ച അസുരന്റെ കഥ കഴിഞ്ഞു.
ശിവനും ബ്രഹ്മാവും ദേവേന്ദ്രനും ഹരിയെ സ്തുതിച്ചു. ആര്‍ക്കും നരസിംഹത്തിന്നടുത്തെക്ക് ചെല്ലാന്‍ ധൈര്യമുണ്ടായില്ല . അത്രയ്ക്ക് ഭയമായിരുന്നു. ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം പ്രഹ്ലാദന്‍ ഭഗവാന്റെ സമീപത്തു ചെന്ന് സ്തുതിച്ചപ്പോള്‍ ഭഗവാന്‍ ശാന്തസ്വരൂപനായി . പ്രഹ്ലാദനെ ആശ്ലേശിച്ചിട്ട് അപ്പോഴത്തെ മന്വന്തരക്കാലം അസുരാധിപനായി
വാഴാനും അനുഗ്രഹം നല്‍കി.
അപ്രകാരമുള്ള നരസിംഹമൂർത്തി ഭവാന്മാരെ രക്ഷിക്കട്ടെ..
ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രം

 #ഭദ്രകാളിപത്ത് ഭയവും ദുരിതവും ശത്രുദോഷവും അകറ്റാൻ ഭദ്രകാളിപ്പത്ത്ആപത്തുകളും ഭയവും ദുരിതവും അനുഭവിക്കാത്ത മനുഷ്യരുണ്ടാകി...
29/04/2026

#ഭദ്രകാളിപത്ത്

ഭയവും ദുരിതവും ശത്രുദോഷവും അകറ്റാൻ ഭദ്രകാളിപ്പത്ത്

ആപത്തുകളും ഭയവും ദുരിതവും അനുഭവിക്കാത്ത മനുഷ്യരുണ്ടാകില്ല. എന്നാൽ ദുഃഖവും ദുരിതവും ഭയവും അധികരിക്കുമ്പോൾ ഷിപ്ര പ്രസാദിനിയായ സാക്ഷാൽ ഭദ്രകാളിയെ ശരണം പ്രാപിച്ചാൽ മതിയാകും.

എത്ര കടുത്ത ആപത്തും ഭയവും ദുരിതവും ശത്രുദോഷവും അനുഭവപ്പെടുന്നവർക്ക് ഏറ്റവും ഉത്തമമാണ് ഭദ്രകാളിപ്പത്ത് എന്ന് അറിയപ്പെടുന്ന സ്തോത്രം.

പേര് സൂചിപ്പിക്കും പോലെ പത്ത് ശ്ലോകങ്ങൾ ഉള്ള കാളീ സ്തോത്രമാണിത്. പതിവായി ജപിക്കുക. വീട്ടിൽ വച്ച് ജപിക്കുന്നവർ കുളിച്ച് ദേഹ ശുദ്ധിയോടെ നെയ് വിളക്കോ നിലവിളക്കോ കത്തിച്ചു വച്ച് കിഴക്കോ വടക്കോ ദർശനമായി ഇരുന്ന് ജപിക്കുക. ചൊവ്വ, വെള്ളി ദിവസങ്ങൾ ശ്രേഷ്ഠം..... കാളി ക്ഷേത്രനടയിൽ നിന്ന് ജപിക്കുന്നത് ഏറ്റവും പ്രയോജനപ്രദമാണ്...

കണ്ഠേകാളി മഹാകാളി
കാളനീരദവർണ്ണിനി
കാളകണ്ഠാത്മജാതേ
ശ്രീ ഭദ്രകാളി നമോസ്തുതേ ! 1

ദാരുകാദി മഹാദുഷ്ട
ദാനവൗഘനിഷൂദനേ
ദീനരക്ഷണദക്ഷേ
ശ്രീ ഭദ്രകാളീ നമോസ്തുതേ 2

ചരാചരജഗന്നാഥേ
ചന്ദ്ര, സൂര്യാഗ്നിലോചനേ
ചാമുണ്ഡേ ചണ്ഡമുണ്ഡേ
ശ്രീ ഭദ്രകാളീ നമോസ്തുതേ 3

മഹൈശ്വര്യപ്രദേ ദേവീ
മഹാത്രിപുരസുന്ദരി
മഹാവീര്യേ മഹേശീ
ശ്രീ ഭദ്രകാളീ നമോസ്തുതേ 4

സർവ്വവ്യാധിപ്രശമനി
സർവ്വമൃത്യുനിവാരിണി
സർവ്വമന്ത്രസ്വരൂപേ
ശ്രീ ഭദ്രകാളി നമോസ്തുതേ 5

പുരുഷാർത്ഥപ്രദേ ദേവി
പുണ്യാപുണ്യഫലപ്രദേ
പരബ്രഹ്മസ്വരൂപേ
ശ്രീ ഭദ്രകാളീ നമോസ്തുതേ 6

ഭദ്രമൂർത്തേ ഭഗാരാദ്ധ്യേ
ഭക്തസൗഭാഗ്യദായികേ
ഭവസങ്കടനാശേ
ശ്രീ ഭദ്രകാളീ നമോസ്തുതേ 7

നിസ്തുലേ നിഷ്ക്കളേ നിത്യേ
നിരപായേ നിരാമയേ
നിത്യശുദ്ധേ നിർമ്മലേ
ശ്രീ ഭദ്രകാളീ നമോസ്തുതേ 8

പഞ്ചമി പഞ്ചഭൂതേശി
പഞ്ചസംഖ്യോപചാരിണി
പഞ്ചാശൽ പീഠരൂപേ
ശ്രീഭദ്രകാളി നമോസ്തുതേ 9

കന്മഷാരണ്യദാവാഗ്നേ 10
ചിന്മയേ സന്മയേ ശിവേ
പത്മനാഭാഭിവന്ദ്യേ
ശ്രീ ഭദ്രകാളീ നമോസ്തുതേ

ശ്രീ ഭദ്രകാളൈ്യ നമഃ

ഭദ്രകാളിപ്പത്തു ഭക്ത്യാ
ഭദ്രാലയേ ജപേൽജവം
ഓതുവോർക്കും ശ്രവിപ്പോർക്കും
പ്രാപ്തമാം സർവ മംഗളം
ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രം

 #വിഷ്ണു_സഹസ്രനാമം ശ്രീവിഷ്ണുസഹസ്രനാമംനിരവധി നൂറ്റാണ്ടുകളായി ഭാരതീയര്‍ നിത്യവും പാരായണം ചെയ്തുവരുന്ന ഒരു ഉത്തമസ്തോത്രമാണ...
26/04/2026

#വിഷ്ണു_സഹസ്രനാമം
ശ്രീവിഷ്ണുസഹസ്രനാമം

നിരവധി നൂറ്റാണ്ടുകളായി ഭാരതീയര്‍ നിത്യവും പാരായണം ചെയ്തുവരുന്ന ഒരു ഉത്തമസ്തോത്രമാണ് വിഷ്ണുസഹസ്രനാമം. വേദവ്യാസന്‍ സ്വയം രചിച്ചതായ മറ്റു വിഷ്ണുസഹസ്രനാമങ്ങള്‍ പത്മപുരാണത്തിലും മത്സ്യപുരാണത്തിലും മറ്റും ഉണ്ടെങ്കിലും, വ്യാസപ്രണീതമായ മഹാഭാരതത്തിലുള്‍പ്പെട്ട വിഷ്ണുസഹസ്രനാമത്തിനാണ് അധികം ജനപ്രീതി ലഭിച്ചിരിക്കുന്നത്. അതിഭീഷണമായ മഹാഭാരതയുദ്ധത്തിനുശേഷം ഭഗവാന്‍ ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശമനുസരിച്ച് യുധിഷ്ഠിരന്‍ ശരശയ്യയില്‍ മരണവും പ്രതീക്ഷിച്ചുകിടന്നിരുന്ന ഭീഷ്മാചാര്യരെ കണ്ടു വന്ദിച്ച് അനുഗ്രഹം തേടുകയുണ്ടായി. ജ്ഞാനവൃദ്ധനായ ഭീഷ്മര്‍ യുധിഷ്ഠിരന്റെ സംശയങ്ങള്‍ക്ക് യഥോചിതം സമാധാനം പറയുകയും, രാജധര്‍മ്മം ഉപദേശിക്കുകയും ചെയ്തു. ഒടുവില്‍ യുധിഷ്ഠിരന്‍ ഭീഷ്മപിതാമഹനോട് ഇപ്രകാരം ചോദിച്ചു:

“കിമേകം ദൈവതം ലോകേ കിം വാപ്യേകം പരായണംസ്തുവന്തഃ കം കമര്‍ചന്തഃ പ്രാപ്നുയുര്‍മാനവാഃ ശുഭംകോ ധര്‍മഃ സര്‍വധര്‍മാണാം ഭവതഃ പരമോ മതഃകിം ജപന്മുച്യതേ ജന്തുര്‍ജന്മസംസാരബന്ധനാത് “

(ലോകത്തില്‍ ഏകനായ ദേവന്‍ ആരാണ്? ഏകവും പരമവുമായ പ്രാപ്യസ്ഥാനം ഏതാണ്? ഏതൊരു ദേവനെ അര്‍ച്ചിച്ചാലാണ് മനുഷ്യര്‍ സദ്ഗതി നേടുക? എല്ലാ ധര്‍മ്മങ്ങളിലുംവെച്ച് ഏറ്റവും ശ്രേഷ്ഠമെന്ന് അങ്ങു കരുതുന്ന ധര്‍മ്മം ഏതാണ്? ഏതിനെ ജപിച്ചാലാണ് മനുഷ്യന്‍ ജന്മസംസാരബന്ധനത്തില്‍നിന്ന് മുക്തി നേടുക?)

ഈ ചോദ്യങ്ങള്‍ക്കുത്തരമായി “ജഗത്പ്രഭുവും, അനന്തനും, ദേവദേവനുമായ വിഷ്ണുവാണ് ഏകനായ ദേവനെന്നും, അവിടുന്നാണ് സകലതിനും പ്രാപ്യസ്ഥാനമെന്നും, അവിടുത്തെ സ്തുതിക്കുകയും അര്‍ച്ചിക്കുകയും ചെയ്യുകയാണ് ഏറ്റവും ശ്രേഷ്ഠമായ ധര്‍മ്മമെന്നും, ഭക്തിപൂര്‍വ്വം സഹസ്രനാമം ജപിച്ചുകൊണ്ട് ഭഗവാനെ അര്‍ച്ചിക്കുന്ന മനുഷ്യര്‍ ജന്മമരണരൂപമായ സംസാരത്തില്‍നിന്നു മുക്തരായി സദ്ഗതി നേടുന്നു” എന്നും ഭീഷ്മര്‍ ഉത്തരം നല്കി. തദനന്തരം ഭീഷ്മര്‍ യുധിഷ്ഠിരന് ഉപദേശിച്ചതാണ് ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം.

വിഷ്ണുസഹസ്രനാമത്തിന് രചിക്കപ്പെട്ട ഭാഷ്യങ്ങളില്‍ ഏറ്റവും പ്രാചീനമായത് ശ്രീശങ്കരാചാര്യര്‍ രചിച്ച ഭാഷ്യമാണ്. ഗുരുവായ ശ്രീ ഗോവിന്ദപാദര്‍ ആജ്ഞാപിച്ചതനുസരിച്ച് ശ്രീശങ്കരാചാര്യര്‍ രചിച്ചതാണ് ഈ ഭാഷ്യമെന്നും, ഇതാണ് അദ്ദേഹത്തിന്റെ ഭാഷ്യങ്ങളില്‍ പ്രഥമമായതെന്നും പറയപ്പെടുന്നു. ശ്രീശങ്കരാചാര്യര്‍ക്കുശേഷം മാധ്വാചാര്യര്‍, പരാശരഭട്ടര്‍, തുടങ്ങിയ നാല്പതിലധികം ആചാര്യന്മാര്‍ വിഷ്ണുസഹസ്രനാമത്തിന് ഭാഷ്യം രചിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നും ശ്രീശങ്കരാചാര്യവിരചിതമായ ഭാഷ്യം തന്നെ ഏറ്റവുമധികം ജനപ്രിയമായി നിലകൊള്ളുന്നു.

ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം

ഓം അഥ സകല സൌഭാഗ്യദായക ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം ।

ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണം ചതുര്‍ഭുജം ।പ്രസന്നവദനം ധ്യായേത് സര്‍വവിഘ്നോപശാന്തയേ ॥ 1॥

യസ്യ ദ്വിരദവക്ത്രാദ്യാഃ പാരിഷദ്യാഃ പരഃ ശതം ।വിഘ്നം നിഘ്നന്തി സതതം വിഷ്വകസേനം തമാശ്രയേ ॥ 2॥

വ്യാസം വസിഷ്ഠനപ്താരം ശക്തേഃ പൌത്രമകല്‍മഷം ।പരാശരാത്മജം വന്ദേ ശുകതാതം തപോനിധിം ॥ 3॥

വ്യാസായ വിഷ്ണുരൂപായ വ്യാസരൂപായ വിഷ്ണവേ ।നമോ വൈ ബ്രഹ്മനിധയേ വാസിഷ്ഠായ നമോ നമഃ ॥ 4॥

അവികാരായ ശുദ്ധായ നിത്യായ പരമാത്മനേ ।സദൈകരൂപരൂപായ വിഷ്ണവേ സര്‍വജിഷ്ണവേ ॥ 5॥

യസ്യ സ്മരണമാത്രേണ ജന്‍മസംസാരബന്ധനാത് ।വിമുച്യതേ നമസ്തസ്മൈ വിഷ്ണവേ പ്രഭവിഷ്ണവേ ॥ 6॥

ഓം നമോ വിഷ്ണവേ പ്രഭവിഷ്ണവേ ।

ശ്രീവൈശമ്പായന ഉവാച ---

ശ്രുത്വാ ധര്‍മാനശേഷേണ പാവനാനി ച സര്‍വശഃ ।യുധിഷ്ഠിരഃ ശാന്തനവം പുനരേവാഭ്യഭാഷത ॥ 7॥

യുധിഷ്ഠിര ഉവാച ---

കിമേകം ദൈവതം ലോകേ കിം വാപ്യേകം പരായണം ।സ്തുവന്തഃ കം കമര്‍ചന്തഃ പ്രാപ്നുയുര്‍മാനവാഃ ശുഭം ॥ 8॥

കോ ധര്‍മഃ സര്‍വധര്‍മാണാം ഭവതഃ പരമോ മതഃ ।കിം ജപന്‍മുച്യതേ ജന്തുര്‍ജന്‍മസംസാരബന്ധനാത് ॥ 9॥

ഭീഷ്മ ഉവാച ---

ജഗത്പ്രഭും ദേവദേവമനന്തം പുരുഷോത്തമം ।സ്തുവന്‍ നാമസഹസ്രേണ പുരുഷഃ സതതോത്ഥിതഃ ॥ 10॥

തമേവ ചാര്‍ചയന്നിത്യം ഭക്ത്യാ പുരുഷമവ്യയം ।ധ്യായന്‍ സ്തുവന്‍ നമസ്യംശ്ച യജമാനസ്തമേവ ച ॥ 11॥

അനാദിനിധനം വിഷ്ണും സര്‍വലോകമഹേശ്വരം ।ലോകാധ്യക്ഷം സ്തുവന്നിത്യം സര്‍വദുഃഖാതിഗോ ഭവേത് ॥ 12॥

ബ്രഹ്മണ്യം സര്‍വധര്‍മജ്ഞം ലോകാനാം കീര്‍തിവര്‍ധനം ।ലോകനാഥം മഹദ്ഭൂതം സര്‍വഭൂതഭവോദ്ഭവം ॥ 13॥

ഏഷ മേ സര്‍വധര്‍മാണാം ധര്‍മോഽധികതമോ മതഃ ।യദ്ഭക്ത്യാ പുണ്ഡരീകാക്ഷം സ്തവൈരര്‍ചേന്നരഃ സദാ ॥ 14॥

പരമം യോ മഹത്തേജഃ പരമം യോ മഹത്തപഃ ।പരമം യോ മഹദ്ബ്രഹ്മ പരമം യഃ പരായണം ॥ 15॥

പവിത്രാണാം പവിത്രം യോ മങ്ഗലാനാം ച മങ്ഗലം ।ദൈവതം ദൈവതാനാം ച ഭൂതാനാം യോഽവ്യയഃ പിതാ ॥ 16॥

യതഃ സര്‍വാണി ഭൂതാനി ഭവന്ത്യാദിയുഗാഗമേ ।യസ്മിംശ്ച പ്രലയം യാന്തി പുനരേവ യുഗക്ഷയേ ॥ 17॥

തസ്യ ലോകപ്രധാനസ്യ ജഗന്നാഥസ്യ ഭൂപതേ ।വിഷ്ണോര്‍നാമസഹസ്രം മേ ശൃണു പാപഭയാപഹം ॥ 18॥

യാനി നാമാനി ഗൌണാനി വിഖ്യാതാനി മഹാത്മനഃ ।ഋഷിഭിഃ പരിഗീതാനി താനി വക്ഷ്യാമി ഭൂതയേ ॥ 19॥

ഋഷിര്‍നാംനാം സഹസ്രസ്യ വേദവ്യാസോ മഹാമുനിഃ ॥

ഛന്ദോഽനുഷ്ടുപ് തഥാ ദേവോ ഭഗവാന്‍ ദേവകീസുതഃ ॥ 20॥

അമൃതാംശൂദ്ഭവോ ബീജം ശക്തിര്‍ദേവകിനന്ദനഃ ।ത്രിസാമാ ഹൃദയം തസ്യ ശാന്ത്യര്‍ഥേ വിനിയോജ്യതേ ॥ 21॥

വിഷ്ണും ജിഷ്ണും മഹാവിഷ്ണും പ്രഭവിഷ്ണും മഹേശ്വരം ॥

അനേകരൂപ ദൈത്യാന്തം നമാമി പുരുഷോത്തമം ॥ 22 ॥

പൂര്‍വന്യാസഃ ।

ശ്രീവേദവ്യാസ ഉവാച ---।

ഓം അസ്യ ശ്രീവിഷ്ണോര്‍ദിവ്യസഹസ്രനാമസ്തോത്രമഹാമന്ത്രസ്യ ॥

ശ്രീ വേദവ്യാസോ ഭഗവാന്‍ ഋഷിഃ ।അനുഷ്ടുപ് ഛന്ദഃ ।ശ്രീമഹാവിഷ്ണുഃ പരമാത്മാ ശ്രീമന്നാരായണോ ദേവതാ ।അമൃതാംശൂദ്ഭവോ ഭാനുരിതി ബീജം ।ദേവകീനന്ദനഃ സ്രഷ്ടേതി ശക്തിഃ ।ഉദ്ഭവഃ ക്ഷോഭണോ ദേവ ഇതി പരമോ മന്ത്രഃ ।ശങ്ഖഭൃന്നന്ദകീ ചക്രീതി കീലകം ।ശാര്‍ങ്ഗധന്വാ ഗദാധര ഇത്യസ്ത്രം ।രഥാങ്ഗപാണിരക്ഷോഭ്യ ഇതി നേത്രം ।ത്രിസാമാ സാമഗഃ സാമേതി കവചം ।ആനന്ദം പരബ്രഹ്മേതി യോനിഃ ।ഋതുഃ സുദര്‍ശനഃ കാല ഇതി ദിഗ്ബന്ധഃ ॥।

ശ്രീവിശ്വരൂപ ഇതി ധ്യാനം ।ശ്രീമഹാവിഷ്ണുപ്രീത്യര്‍ഥം സഹസ്രനാമജപേ വിനിയോഗഃ ॥

അഥ ന്യാസഃ ।

മുഖേ അനുഷ്ടുപ്ഛന്ദസേ നമഃ ।ഹൃദി ശ്രീകൃഷ്ണപരമാത്മദേവതായൈ നമഃ ।ഗുഹ്യേ അമൃതാംശൂദ്ഭവോ ഭാനുരിതി ബീജായ നമഃ ।പാദയോര്‍ദേവകീനന്ദനഃ സ്രഷ്ടേതി ശക്തയേ നമഃ ।സര്‍വാങ്ഗേ ശങ്ഖഭൃന്നന്ദകീ ചക്രീതി കീലകായ നമഃ ।കരസമ്പൂടേ മമ ശ്രീകൃഷ്ണപ്രീത്യര്‍ഥേ ജപേ വിനിയോഗായ നമഃ ॥

ഇതി ഋഷയാദിന്യാസഃ ॥

അഥ കരന്യാസഃ ।

ഓം വിശ്വം വിഷ്ണുര്‍വഷട്കാര ഇത്യങ്ഗുഷ്ഠാഭ്യാം നമഃ ।അമൃതാംശൂദ്ഭവോ ഭാനുരിതി തര്‍ജനീഭ്യാം നമഃ |ബ്രഹ്മണ്യോ ബ്രഹ്മകൃദ്ബ്രഹ്മേതി മധ്യമാഭ്യാം നമഃ ।സുവര്‍ണബിന്ദുരക്ഷോഭ്യ ഇത്യനാമികാഭ്യാം നമഃ ।നിമിഷോഽനിമിഷഃ സ്രഗ്വീതി കനിഷ്ഠികാഭ്യാം നമഃ ।രഥാങ്ഗപാണിരക്ഷോഭ്യ ഇതി കരതലകരപൃഷ്ഠാഭ്യാം നമഃ ।ഇതി കരന്യാസഃ ।

അഥ ഷഡങ്ഗന്യാസഃ ।

ഓം വിശ്വം വിഷ്ണുര്‍വഷട്കാര ഇതി ഹൃദയായ നമഃ ।അമൃതാംശൂദ്ഭവോ ഭാനുരിതി ശിരസേ സ്വാഹാ ।ബ്രഹ്മണ്യോ ബ്രഹ്മകൃദ്ബ്രഹ്മേതി ശിഖായൈ വഷട് ।സുവര്‍ണബിന്ദുരക്ഷോഭ്യ ഇതി കവചായ ഹും ।നിമിഷോഽനിമിഷഃ സ്രഗ്വീതി നേത്രത്രയായ വൌഷട് ।രഥാങ്ഗപാണിരക്ഷോഭ്യ ഇത്യസ്ത്രായ ഫട് ।ഇതി ഷഡങ്ഗന്യാസഃ ॥

ശ്രീകൃഷ്ണപ്രീത്യര്‍ഥേ വിഷ്ണോര്‍ദിവ്യസഹസ്രനാമജപമഹം കരിഷ്യേ ഇതി സങ്കല്‍പഃ ।അഥ ധ്യാനം ।

ക്ഷീരോദന്വത്പ്രദേശേ ശുചിമണിവിലസത്സൈകതേര്‍മൌക്തികാനാംമാലാകൢപ്താസനസ്ഥഃ സ്ഫടികമണിനിഭൈര്‍മൌക്തികൈര്‍മണ്ഡിതാങ്ഗഃ ।ശുഭ്രൈരഭ്രൈരദഭ്രൈരുപരിവിരചിതൈര്‍മുക്തപീയൂഷ വര്‍ഷൈഃആനന്ദീ നഃ പുനീയാദരിനലിനഗദാ ശങ്ഖപാണിര്‍മുകുന്ദഃ ॥ 1॥

ക്ഷീരോദന്വത്പ്രദേശേ ശുചിമണിവിലസത്സൈകതേര്‍മൌക്തികാനാംമാലാകൢപ്താസനസ്ഥഃ സ്ഫടികമണിനിഭൈര്‍മൌക്തികൈര്‍മണ്ഡിതാങ്ഗഃ ।ശുഭ്രൈരഭ്രൈരദഭ്രൈരുപരിവിരചിതൈര്‍മുക്തപീയൂഷ വര്‍ഷൈഃആനന്ദീ നഃ പുനീയാദരിനലിനഗദാ ശങ്ഖപാണിര്‍മുകുന്ദഃ ॥ 1॥

ഭൂഃ പാദൌ യസ്യ നാഭിര്‍വിയദസുരനിലശ്ചന്ദ്ര സൂര്യൌ ച നേത്രേകര്‍ണാവാശാഃ ശിരോ ദ്യൌര്‍മുഖമപി ദഹനോ യസ്യ വാസ്തേയമബ്ധിഃ ।അന്തഃസ്ഥം യസ്യ വിശ്വം സുരനരഖഗഗോഭോഗിഗന്ധര്‍വദൈത്യൈഃചിത്രം രംരംയതേ തം ത്രിഭുവന വപുഷം വിഷ്ണുമീശം നമാമി ॥ 2॥

ഓം ശാന്താകാരം ഭുജഗശയനം പദ്മനാഭം സുരേശംവിശ്വാധാരം ഗഗനസദൃശം മേഘവര്‍ണം ശുഭാങ്ഗം ।ലക്ഷ്മീകാന്തം കമലനയനം യോഗിഭിര്‍ധ്യാനഗംയം ോഗിഹൃദ്വന്ദേ വിഷ്ണും ഭവഭയഹരം സര്‍വലോകൈകനാഥം ॥ 3॥

മേഘശ്യാമം പീതകൌശേയവാസംശ്രീവത്സാങ്കം കൌസ്തുഭോദ്ഭാസിതാങ്ഗം ।പുണ്യോപേതം പുണ്ഡരീകായതാക്ഷംവിഷ്ണും വന്ദേ സര്‍വലോകൈകനാഥം ॥ 4॥

നമഃ സമസ്തഭൂതാനാമാദിഭൂതായ ഭൂഭൃതേ ।അനേകരൂപരൂപായ വിഷ്ണവേ പ്രഭവിഷ്ണവേ ॥ 5॥

സശങ്ഖചക്രം സകിരീടകുണ്ഡലംസപീതവസ്ത്രം സരസീരുഹേക്ഷണം ।സഹാരവക്ഷഃസ്ഥലകൌസ്തുഭശ്രിയംനമാമി വിഷ്ണും ശിരസാ ചതുര്‍ഭുജം ॥ 6॥

ഛായായാം പാരിജാതസ്യ ഹേമസിംഹാസനോപരിആസീനമംബുദശ്യാമമായതാക്ഷമലങ്കൃതം ।ചന്ദ്രാനനം ചതുര്‍ബാഹും ശ്രീവത്സാങ്കിത വക്ഷസംരുക്മിണീ സത്യഭാമാഭ്യാം സഹിതം കൃഷ്ണമാശ്രയേ ॥ 7॥

സ്തോത്രം ।ഹരിഃ ഓം ।

വിശ്വം വിഷ്ണുര്‍വഷട്കാരോ ഭൂതഭവ്യഭവത്പ്രഭുഃ ।ഭൂതകൃദ്ഭൂതഭൃദ്ഭാവോ ഭൂതാത്മാ ഭൂതഭാവനഃ ॥ 1॥

പൂതാത്മാ പരമാത്മാ ച മുക്താനാം പരമാ ഗതിഃ ।അവ്യയഃ പുരുഷഃ സാക്ഷീ ക്ഷേത്രജ്ഞോഽക്ഷര ഏവ ച ॥ 2

യോഗോ യോഗവിദാം നേതാ പ്രധാനപുരുഷേശ്വരഃ ।നാരസിംഹവപുഃ ശ്രീമാന്‍ കേശവഃ പുരുഷോത്തമഃ ॥ 3॥

സര്‍വഃ ശര്‍വഃ ശിവഃ സ്ഥാണുര്‍ഭൂതാദിര്‍നിധിരവ്യയഃ ।സംഭവോ ഭാവനോ ഭര്‍താ പ്രഭവഃ പ്രഭുരീശ്വരഃ ॥ 4॥

സ്വയംഭൂഃ ശംഭുരാദിത്യഃ പുഷ്കരാക്ഷോ മഹാസ്വനഃ ।അനാദിനിധനോ ധാതാ വിധാതാ ധാതുരുത്തമഃ ॥ 5॥

അപ്രമേയോ ഹൃഷീകേശഃ പദ്മനാഭോഽമരപ്രഭുഃ ।വിശ്വകര്‍മാ മനുസ്ത്വഷ്ടാ സ്ഥവിഷ്ഠഃ സ്ഥവിരോ ധ്രുവഃ ॥ 6॥

അഗ്രാഹ്യഃ ശാശ്വതഃ കൃഷ്ണോ ലോഹിതാക്ഷഃ പ്രതര്‍ദനഃ ।പ്രഭൂതസ്ത്രികകുബ്ധാമ പവിത്രം മങ്ഗലം പരം ॥ 7॥

ഈശാനഃ പ്രാണദഃ പ്രാണോ ജ്യേഷ്ഠഃ ശ്രേഷ്ഠഃ പ്രജാപതിഃ ।ഹിരണ്യഗര്‍ഭോ ഭൂഗര്‍ഭോ മാധവോ മധുസൂദനഃ ॥ 8॥

ഈശ്വരോ വിക്രമീ ധന്വീ മേധാവീ വിക്രമഃ ക്രമഃ ।അനുത്തമോ ദുരാധര്‍ഷഃ കൃതജ്ഞഃ കൃതിരാത്മവാന്‍ ॥ 9॥

സുരേശഃ ശരണം ശര്‍മ വിശ്വരേതാഃ പ്രജാഭവഃ ।അഹഃ സംവത്സരോ വ്യാലഃ പ്രത്യയഃ സര്‍വദര്‍ശനഃ ॥ 10॥

അജഃ സര്‍വേശ്വരഃ സിദ്ധഃ സിദ്ധിഃ സര്‍വാദിരച്യുതഃ ।വൃഷാകപിരമേയാത്മാ സര്‍വയോഗവിനിഃസൃതഃ ॥ 11॥

വസുര്‍വസുമനാഃ സത്യഃ സമാത്മാഽസമ്മിതഃ സമഃ ।അമോഘഃ പുണ്ഡരീകാക്ഷോ വൃഷകര്‍മാ വൃഷാകൃതിഃ ॥ 12॥

രുദ്രോ ബഹുശിരാ ബഭ്രുര്‍വിശ്വയോനിഃ ശുചിശ്രവാഃ ।അമൃതഃ ശാശ്വത സ്ഥാണുര്‍വരാരോഹോ മഹാതപാഃ ॥ 13॥

സര്‍വഗഃ സര്‍വവിദ്ഭാനുര്‍വിഷ്വക്സേനോ ജനാര്‍ദനഃ ।വേദോ വേദവിദവ്യങ്ഗോ വേദാങ്ഗോ വേദവിത് കവിഃ ॥ 14॥

ലോകാധ്യക്ഷഃ സുരാധ്യക്ഷോ ധര്‍മാധ്യക്ഷഃ കൃതാകൃതഃ ।ചതുരാത്മാ ചതുര്‍വ്യൂഹശ്ചതുര്‍ദംഷ്ട്രശ്ചതുര്‍ഭുജഃ ॥ 15॥

ഭ്രാജിഷ്ണുര്‍ഭോജനം ഭോക്താ സഹിഷ്ണുര്‍ജഗദാദിജഃ ।അനഘോ വിജയോ ജേതാ വിശ്വയോനിഃ പുനര്‍വസുഃ ॥ 16॥

ഉപേന്ദ്രോ വാമനഃ പ്രാംശുരമോഘഃ ശുചിരൂര്‍ജിതഃ ।അതീന്ദ്രഃ സങ്ഗ്രഹഃ സര്‍ഗോ ധൃതാത്മാ നിയമോ യമഃ ॥ 17॥

വേദ്യോ വൈദ്യഃ സദായോഗീ വീരഹാ മാധവോ മധുഃ ।അതീന്ദ്രിയോ മഹാമായോ മഹോത്സാഹോ മഹാബലഃ ॥ 18॥

മഹാബുദ്ധിര്‍മഹാവീര്യോ മഹാശക്തിര്‍മഹാദ്യുതിഃ ।അനിര്‍ദേശ്യവപുഃ ശ്രീമാനമേയാത്മാ മഹാദ്രിധൃക് ॥ 19॥

മഹേഷ്വാസോ മഹീഭര്‍താ ശ്രീനിവാസഃ സതാം ഗതിഃ ।അനിരുദ്ധഃ സുരാനന്ദോ ഗോവിന്ദോ ഗോവിദാം പതിഃ ॥ 20॥

മരീചിര്‍ദമനോ ഹംസഃ സുപര്‍ണോ ഭുജഗോത്തമഃ ।ഹിരണ്യനാഭഃ സുതപാഃ പദ്മനാഭഃ പ്രജാപതിഃ ॥ 21॥

അമൃത്യുഃ സര്‍വദൃക് സിംഹഃ സന്ധാതാ സന്ധിമാന്‍ സ്ഥിരഃ ।അജോ ദുര്‍മര്‍ഷണഃ ശാസ്താ വിശ്രുതാത്മാ സുരാരിഹാ ॥ 22॥

ഗുരുര്‍ഗുരുതമോ ധാമ സത്യഃ സത്യപരാക്രമഃ ।നിമിഷോഽനിമിഷഃ സ്രഗ്വീ വാചസ്പതിരുദാരധീഃ ॥ 23॥

അഗ്രണീര്‍ഗ്രാമണീഃ ശ്രീമാന്‍ ന്യായോ നേതാ സമീരണഃ ।സഹസ്രമൂര്‍ധാ വിശ്വാത്മാ സഹസ്രാക്ഷഃ സഹസ്രപാത് ॥ 24॥

ആവര്‍തനോ നിവൃത്താത്മാ സംവൃതഃ സമ്പ്രമര്‍ദനഃ ।അഹഃ സംവര്‍തകോ വഹ്നിരനിലോ ധരണീധരഃ ॥ 25॥

സുപ്രസാദഃ പ്രസന്നാത്മാ വിശ്വധൃഗ്വിശ്വഭുഗ്വിഭുഃ ।സത്കര്‍താ സത്കൃതഃ സാധുര്‍ജഹ്നുര്‍നാരായണോ നരഃ ॥ 26॥

അസങ്ഖ്യേയോഽപ്രമേയാത്മാ വിശിഷ്ടഃ ശിഷ്ടകൃച്ഛുചിഃ ।സിദ്ധാര്‍ഥഃ സിദ്ധസങ്കല്‍പഃ സിദ്ധിദഃ സിദ്ധിസാധനഃ ॥ 27॥

വൃഷാഹീ വൃഷഭോ വിഷ്ണുര്‍വൃഷപര്‍വാ വൃഷോദരഃ ।വര്‍ധനോ വര്‍ധമാനശ്ച വിവിക്തഃ ശ്രുതിസാഗരഃ ॥ 28॥

സുഭുജോ ദുര്‍ധരോ വാഗ്മീ മഹേന്ദ്രോ വസുദോ വസുഃ ।നൈകരൂപോ ബൃഹദ്രൂപഃ ശിപിവിഷ്ടഃ പ്രകാശനഃ ॥ 29॥

ഓജസ്തേജോദ്യുതിധരഃ പ്രകാശാത്മാ പ്രതാപനഃ ।ഋദ്ധഃ സ്പഷ്ടാക്ഷരോ മന്ത്രശ്ചന്ദ്രാംശുര്‍ഭാസ്കരദ്യുതിഃ ॥ 30॥

അമൃതാംശൂദ്ഭവോ ഭാനുഃ ശശബിന്ദുഃ സുരേശ്വരഃ ।ഔഷധം ജഗതഃ സേതുഃ സത്യധര്‍മപരാക്രമഃ ॥ 31॥

ഭൂതഭവ്യഭവന്നാഥഃ പവനഃ പാവനോഽനലഃ ।കാമഹാ കാമകൃത്കാന്തഃ കാമഃ കാമപ്രദഃ പ്രഭുഃ ॥ 32॥

യുഗാദികൃദ്യുഗാവര്‍തോ നൈകമായോ മഹാശനഃ ।അദൃശ്യോ വ്യക്തരൂപശ്ച സഹസ്രജിദനന്തജിത് ॥ 33॥

ഇഷ്ടോഽവിശിഷ്ടഃ ശിഷ്ടേഷ്ടഃ ശിഖണ്ഡീ നഹുഷോ വൃഷഃ ।ക്രോധഹാ ക്രോധകൃത്കര്‍താ വിശ്വബാഹുര്‍മഹീധരഃ ॥ 34॥

അച്യുതഃ പ്രഥിതഃ പ്രാണഃ പ്രാണദോ വാസവാനുജഃ ।അപാംനിധിരധിഷ്ഠാനമപ്രമത്തഃ പ്രതിഷ്ഠിതഃ ॥ 35॥

സ്കന്ദഃ സ്കന്ദധരോ ധുര്യോ വരദോ വായുവാഹനഃ ।വാസുദേവോ ബൃഹദ്ഭാനുരാദിദേവഃ പുരന്ദരഃ ॥ 36॥

അശോകസ്താരണസ്താരഃ ശൂരഃ ശൌരിര്‍ജനേശ്വരഃ ।അനുകൂലഃ ശതാവര്‍തഃ പദ്മീ പദ്മനിഭേക്ഷണഃ ॥ 37॥

പദ്മനാഭോഽരവിന്ദാക്ഷഃ പദ്മഗര്‍ഭഃ ശരീരഭൃത് ।മഹര്‍ദ്ധിരൃദ്ധോ വൃദ്ധാത്മാ മഹാക്ഷോ ഗരുഡധ്വജഃ ॥ 38॥

അതുലഃ ശരഭോ ഭീമഃ സമയജ്ഞോ ഹവിര്‍ഹരിഃ ।സര്‍വലക്ഷണലക്ഷണ്യോ ലക്ഷ്മീവാന്‍ സമിതിഞ്ജയഃ ॥ 39॥

വിക്ഷരോ രോഹിതോ മാര്‍ഗോ ഹേതുര്‍ദാമോദരഃ സഹഃ ।മഹീധരോ മഹാഭാഗോ വേഗവാനമിതാശനഃ ॥ 40॥

ഉദ്ഭവഃ ക്ഷോഭണോ ദേവഃ ശ്രീഗര്‍ഭഃ പരമേശ്വരഃ ।കരണം കാരണം കര്‍താ വികര്‍താ ഗഹനോ ഗുഹഃ ॥ 41॥

വ്യവസായോ വ്യവസ്ഥാനഃ സംസ്ഥാനഃ സ്ഥാനദോ ധ്രുവഃ ।പരര്‍ദ്ധിഃ പരമസ്പഷ്ടസ്തുഷ്ടഃ പുഷ്ടഃ ശുഭേക്ഷണഃ ॥ 42॥

രാമോ വിരാമോ വിരജോ മാര്‍ഗോ നേയോ നയോഽനയഃ । or വിരാമോ വിരതവീരഃ ശക്തിമതാം ശ്രേഷ്ഠോ ധര്‍മോ ധര്‍മവിദുത്തമഃ ॥ 43॥

വൈകുണ്ഠഃ പുരുഷഃ പ്രാണഃ പ്രാണദഃ പ്രണവഃ പൃഥുഃ ।ഹിരണ്യഗര്‍ഭഃ ശത്രുഘ്നോ വ്യാപ്തോ വായുരധോക്ഷജഃ ॥ 44॥

ഋതുഃ സുദര്‍ശനഃ കാലഃ പരമേഷ്ഠീ പരിഗ്രഹഃ ।ഉഗ്രഃ സംവത്സരോ ദക്ഷോ വിശ്രാമോ വിശ്വദക്ഷിണഃ ॥ 45॥

വിസ്താരഃ സ്ഥാവരസ്ഥാണുഃ പ്രമാണം ബീജമവ്യയം ।അര്‍ഥോഽനര്‍ഥോ മഹാകോശോ മഹാഭോഗോ മഹാധനഃ ॥ 46॥

അനിര്‍വിണ്ണഃ സ്ഥവിഷ്ഠോഽഭൂര്‍ധര്‍മയൂപോ മഹാമഖഃ ।നക്ഷത്രനേമിര്‍നക്ഷത്രീ ക്ഷമഃ ക്ഷാമഃ സമീഹനഃ ॥ 47॥

യജ്ഞ ഇജ്യോ മഹേജ്യശ്ച ക്രതുഃ സത്രം സതാം ഗതിഃ ।സര്‍വദര്‍ശീ വിമുക്താത്മാ സര്‍വജ്ഞോ ജ്ഞാനമുത്തമം ॥ 48॥

സുവ്രതഃ സുമുഖഃ സൂക്ഷ്മഃ സുഘോഷഃ സുഖദഃ സുഹൃത് ।മനോഹരോ ജിതക്രോധോ വീരബാഹുര്‍വിദാരണഃ ॥ 49॥

സ്വാപനഃ സ്വവശോ വ്യാപീ നൈകാത്മാ നൈകകര്‍മകൃത് ।വത്സരോ വത്സലോ വത്സീ രത്നഗര്‍ഭോ ധനേശ്വരഃ ॥ 50॥

ധര്‍മഗുബ്ധര്‍മകൃദ്ധര്‍മീ സദസത്ക്ഷരമക്ഷരം ।അവിജ്ഞാതാ സഹസ്രാംശുര്‍വിധാതാ കൃതലക്ഷണഃ ॥ 51॥

ഗഭസ്തിനേമിഃ സത്ത്വസ്ഥഃ സിംഹോ ഭൂതമഹേശ്വരഃ ।ആദിദേവോ മഹാദേവോ ദേവേശോ ദേവഭൃദ്ഗുരുഃ ॥ 52॥

ഉത്തരോ ഗോപതിര്‍ഗോപ്താ ജ്ഞാനഗംയഃ പുരാതനഃ ।ശരീരഭൂതഭൃദ്ഭോക്താ കപീന്ദ്രോ ഭൂരിദക്ഷിണഃ ॥ 53॥

സോമപോഽമൃതപഃ സോമഃ പുരുജിത്പുരുസത്തമഃ ।വിനയോ ജയഃ സത്യസന്ധോ ദാശാര്‍ഹഃ സാത്ത്വതാമ്പതിഃ ॥ 54॥

ജീവോ വിനയിതാ സാക്ഷീ മുകുന്ദോഽമിതവിക്രമഃ ।അംഭോനിധിരനന്താത്മാ മഹോദധിശയോഽന്തകഃ ॥ 55॥

അജോ മഹാര്‍ഹഃ സ്വാഭാവ്യോ ജിതാമിത്രഃ പ്രമോദനഃ ।ആനന്ദോ നന്ദനോ നന്ദഃ സത്യധര്‍മാ ത്രിവിക്രമഃ ॥ 56॥

മഹര്‍ഷിഃ കപിലാചാര്യഃ കൃതജ്ഞോ മേദിനീപതിഃ ।ത്രിപദസ്ത്രിദശാധ്യക്ഷോ മഹാശൃങ്ഗഃ കൃതാന്തകൃത് ॥ 57॥

മഹാവരാഹോ ഗോവിന്ദഃ സുഷേണഃ കനകാങ്ഗദീ ।ഗുഹ്യോ ഗഭീരോ ഗഹനോ ഗുപ്തശ്ചക്രഗദാധരഃ ॥ 58॥

വേധാഃ സ്വാങ്ഗോഽജിതഃ കൃഷ്ണോ ദൃഢഃ സങ്കര്‍ഷണോഽച്യുതഃ ।വരുണോ വാരുണോ വൃക്ഷഃ പുഷ്കരാക്ഷോ മഹാമനാഃ ॥ 59॥

ഭഗവാന്‍ ഭഗഹാഽഽനന്ദീ വനമാലീ ഹലായുധഃ ।ആദിത്യോ ജ്യോതിരാദിത്യഃ സഹിഷ്ണുര്‍ഗതിസത്തമഃ ॥ 60॥

സുധന്വാ ഖണ്ഡപരശുര്‍ദാരുണോ ദ്രവിണപ്രദഃ ।ദിവഃസ്പൃക് സര്‍വദൃഗ്വ്യാസോ വാചസ്പതിരയോനിജഃ ॥ 61॥

ത്രിസാമാ സാമഗഃ സാമ നിര്‍വാണം ഭേഷജം ഭിഷക് ।സംന്യാസകൃച്ഛമഃ ശാന്തോ നിഷ്ഠാ ശാന്തിഃ പരായണം ॥ 62॥

ശുഭാങ്ഗഃ ശാന്തിദഃ സ്രഷ്ടാ കുമുദഃ കുവലേശയഃ ।ഗോഹിതോ ഗോപതിര്‍ഗോപ്താ വൃഷഭാക്ഷോ വൃഷപ്രിയഃ ॥ 63॥

അനിവര്‍തീ നിവൃത്താത്മാ സങ്ക്ഷേപ്താ ക്ഷേമകൃച്ഛിവഃ ।ശ്രീവത്സവക്ഷാഃ ശ്രീവാസഃ ശ്രീപതിഃ ശ്രീമതാംവരഃ ॥ 64॥

ശ്രീദഃ ശ്രീശഃ ശ്രീനിവാസഃ ശ്രീനിധിഃ ശ്രീവിഭാവനഃ ।ശ്രീധരഃ ശ്രീകരഃ ശ്രേയഃ ശ്രീമാँല്ലോകത്രയാശ്രയഃ ॥ 65॥

സ്വക്ഷഃ സ്വങ്ഗഃ ശതാനന്ദോ നന്ദിര്‍ജ്യോതിര്‍ഗണേശ്വരഃ ।വിജിതാത്മാഽവിധേയാത്മാ സത്കീര്‍തിശ്ഛിന്നസംശയഃ ॥ 66॥

ഉദീര്‍ണഃ സര്‍വതശ്ചക്ഷുരനീശഃ ശാശ്വതസ്ഥിരഃ ।ഭൂശയോ ഭൂഷണോ ഭൂതിര്‍വിശോകഃ ശോകനാശനഃ ॥ 67॥

അര്‍ചിഷ്മാനര്‍ചിതഃ കുംഭോ വിശുദ്ധാത്മാ വിശോധനഃ ।അനിരുദ്ധോഽപ്രതിരഥഃ പ്രദ്യുംനോഽമിതവിക്രമഃ ॥ 68॥

കാലനേമിനിഹാ വീരഃ ശൌരിഃ ശൂരജനേശ്വരഃ ।ത്രിലോകാത്മാ ത്രിലോകേശഃ കേശവഃ കേശിഹാ ഹരിഃ ॥ 69॥

കാമദേവഃ കാമപാലഃ കാമീ കാന്തഃ കൃതാഗമഃ ।അനിര്‍ദേശ്യവപുര്‍വിഷ്ണുര്‍വീരോഽനന്തോ ധനഞ്ജയഃ ॥ 70॥

ബ്രഹ്മണ്യോ ബ്രഹ്മകൃദ് ബ്രഹ്മാ ബ്രഹ്മ ബ്രഹ്മവിവര്‍ധനഃ ।ബ്രഹ്മവിദ് ബ്രാഹ്മണോ ബ്രഹ്മീ ബ്രഹ്മജ്ഞോ ബ്രാഹ്മണപ്രിയഃ ॥ 71॥

മഹാക്രമോ മഹാകര്‍മാ മഹാതേജാ മഹോരഗഃ ।മഹാക്രതുര്‍മഹായജ്വാ മഹായജ്ഞോ മഹാഹവിഃ ॥ 72॥

സ്തവ്യഃ സ്തവപ്രിയഃ സ്തോത്രം സ്തുതിഃ സ്തോതാ രണപ്രിയഃ ।പൂര്‍ണഃ പൂരയിതാ പുണ്യഃ പുണ്യകീര്‍തിരനാമയഃ ॥ 73॥

മനോജവസ്തീര്‍ഥകരോ വസുരേതാ വസുപ്രദഃ ।വസുപ്രദോ വാസുദേവോ വസുര്‍വസുമനാ ഹവിഃ ॥ 74॥

സദ്ഗതിഃ സത്കൃതിഃ സത്താ സദ്ഭൂതിഃ സത്പരായണഃ ।ശൂരസേനോ യദുശ്രേഷ്ഠഃ സന്നിവാസഃ സുയാമുനഃ ॥ 75॥

ഭൂതാവാസോ വാസുദേവഃ സര്‍വാസുനിലയോഽനലഃ ।ദര്‍പഹാ ദര്‍പദോ ദൃപ്തോ ദുര്‍ധരോഽഥാപരാജിതഃ ॥ 76॥

വിശ്വമൂര്‍തിര്‍മഹാമൂര്‍തിര്‍ദീപ്തമൂര്‍തിരമൂര്‍തിമാന്‍ ।അനേകമൂര്‍തിരവ്യക്തഃ ശതമൂര്‍തിഃ ശതാനനഃ ॥ 77॥

ഏകോ നൈകഃ സവഃ കഃ കിം യത് തത്പദമനുത്തമം ।ലോകബന്ധുര്ലോകനാഥോ മാധവോ ഭക്തവത്സലഃ ॥ 78॥

സുവര്‍ണവര്‍ണോ ഹേമാങ്ഗോ വരാങ്ഗശ്ചന്ദനാങ്ഗദീ ।വീരഹാ വിഷമഃ ശൂന്യോ ഘൃതാശീരചലശ്ചലഃ ॥ 79॥

അമാനീ മാനദോ മാന്യോ ലോകസ്വാമീ ത്രിലോകധൃക് ।സുമേധാ മേധജോ ധന്യഃ സത്യമേധാ ധരാധരഃ ॥ 80॥

തേജോവൃഷോ ദ്യുതിധരഃ സര്‍വശസ്ത്രഭൃതാം വരഃ ।പ്രഗ്രഹോ നിഗ്രഹോ വ്യഗ്രോ നൈകശൃങ്ഗോ ഗദാഗ്രജഃ ॥ 81॥

ചതുര്‍മൂര്‍തിശ്ചതുര്‍ബാഹുശ്ചതുര്‍വ്യൂഹശ്ചതുര്‍ഗതിഃ ।ചതുരാത്മാ ചതുര്‍ഭാവശ്ചതുര്‍വേദവിദേകപാത് ॥ 82॥

സമാവര്‍തോഽനിവൃത്താത്മാ ദുര്‍ജയോ ദുരതിക്രമഃ ।ദുര്ലഭോ ദുര്‍ഗമോ ദുര്‍ഗോ ദുരാവാസോ ദുരാരിഹാ ॥ 83॥

ശുഭാങ്ഗോ ലോകസാരങ്ഗഃ സുതന്തുസ്തന്തുവര്‍ധനഃ ।ഇന്ദ്രകര്‍മാ മഹാകര്‍മാ കൃതകര്‍മാ കൃതാഗമഃ ॥ 84॥

ഉദ്ഭവഃ സുന്ദരഃ സുന്ദോ രത്നനാഭഃ സുലോചനഃ ।അര്‍കോ വാജസനഃ ശൃങ്ഗീ ജയന്തഃ സര്‍വവിജ്ജയീ ॥ 85॥

സുവര്‍ണബിന്ദുരക്ഷോഭ്യഃ സര്‍വവാഗീശ്വരേശ്വരഃ ।മഹാഹ്രദോ മഹാഗര്‍തോ മഹാഭൂതോ മഹാനിധിഃ ॥ 86॥

കുമുദഃ കുന്ദരഃ കുന്ദഃ പര്‍ജന്യഃ പാവനോഽനിലഃ ।അമൃതാംശോഽമൃതവപുഃ സര്‍വജ്ഞഃ സര്‍വതോമുഖഃ ॥ 87॥

സുലഭഃ സുവ്രതഃ സിദ്ധഃ ശത്രുജിച്ഛത്രുതാപനഃ ।ന്യഗ്രോധോഽദുംബരോഽശ്വത്ഥശ്ചാണൂരാന്ധ്രനിഷൂദനഃ ॥ 88॥

സഹസ്രാര്‍ചിഃ സപ്തജിഹ്വഃ സപ്തൈധാഃ സപ്തവാഹനഃ ।അമൂര്‍തിരനഘോഽചിന്ത്യോ ഭയകൃദ്ഭയനാശനഃ ॥ 89॥

അണുര്‍ബൃഹത്കൃശഃ സ്ഥൂലോ ഗുണഭൃന്നിര്‍ഗുണോ മഹാന്‍ ।അധൃതഃ സ്വധൃതഃ സ്വാസ്യഃ പ്രാഗ്വംശോ വംശവര്‍ധനഃ ॥ 90॥

ഭാരഭൃത് കഥിതോ യോഗീ യോഗീശഃ സര്‍വകാമദഃ ।ആശ്രമഃ ശ്രമണഃ ക്ഷാമഃ സുപര്‍ണോ വായുവാഹനഃ ॥ 91॥

ധനുര്‍ധരോ ധനുര്‍വേദോ ദണ്ഡോ ദമയിതാ ദമഃ ।അപരാജിതഃ സര്‍വസഹോ നിയന്താഽനിയമോഽയമഃ ॥ 92॥

സത്ത്വവാന്‍ സാത്ത്വികഃ സത്യഃ സത്യധര്‍മപരായണഃ ।അഭിപ്രായഃ പ്രിയാര്‍ഹോഽര്‍ഹഃ പ്രിയകൃത് പ്രീതിവര്‍ധനഃ ॥ 93॥

വിഹായസഗതിര്‍ജ്യോതിഃ സുരുചിര്‍ഹുതഭുഗ്വിഭുഃ ।രവിര്‍വിരോചനഃ സൂര്യഃ സവിതാ രവിലോചനഃ ॥ 94॥

അനന്തോ ഹുതഭുഗ്ഭോക്താ സുഖദോ നൈകജോഽഗ്രജഃ ।അനിര്‍വിണ്ണഃ സദാമര്‍ഷീ ലോകാധിഷ്ഠാനമദ്ഭുതഃ ॥ 95॥

സനാത്സനാതനതമഃ കപിലഃ കപിരവ്യയഃ ।സ്വസ്തിദഃ സ്വസ്തികൃത്സ്വസ്തി സ്വസ്തിഭുക്സ്വസ്തിദക്ഷിണഃ ॥ 96॥

അരൌദ്രഃ കുണ്ഡലീ ചക്രീ വിക്രംയൂര്‍ജിതശാസനഃ ।ശബ്ദാതിഗഃ ശബ്ദസഹഃ ശിശിരഃ ശര്‍വരീകരഃ ॥ 97॥

അക്രൂരഃ പേശലോ ദക്ഷോ ദക്ഷിണഃ ക്ഷമിണാംവരഃ ।വിദ്വത്തമോ വീതഭയഃ പുണ്യശ്രവണകീര്‍തനഃ ॥ 98॥

ഉത്താരണോ ദുഷ്കൃതിഹാ പുണ്യോ ദുഃസ്വപ്നനാശനഃ ।വീരഹാ രക്ഷണഃ സന്തോ ജീവനഃ പര്യവസ്ഥിതഃ ॥ 99॥

അനന്തരൂപോഽനന്തശ്രീര്‍ജിതമന്യുര്‍ഭയാപഹഃ ।ചതുരശ്രോ ഗഭീരാത്മാ വിദിശോ വ്യാദിശോ ദിശഃ ॥ 100॥

അനാദിര്‍ഭൂര്‍ഭുവോ ലക്ഷ്മീഃ സുവീരോ രുചിരാങ്ഗദഃ ।ജനനോ ജനജന്‍മാദിര്‍ഭീമോ ഭീമപരാക്രമഃ ॥ 101॥

ആധാരനിലയോഽധാതാ പുഷ്പഹാസഃ പ്രജാഗരഃ ।ഊര്‍ധ്വഗഃ സത്പഥാചാരഃ പ്രാണദഃ പ്രണവഃ പണഃ ॥ 102॥

പ്രമാണം പ്രാണനിലയഃ പ്രാണഭൃത്പ്രാണജീവനഃ ।തത്ത്വം തത്ത്വവിദേകാത്മാ ജന്‍മമൃത്യുജരാതിഗഃ ॥ 103॥

ഭൂര്‍ഭുവഃസ്വസ്തരുസ്താരഃ സവിതാ പ്രപിതാമഹഃ ।യജ്ഞോ യജ്ഞപതിര്യജ്വാ യജ്ഞാങ്ഗോ യജ്ഞവാഹനഃ ॥ 104॥

യജ്ഞഭൃദ് യജ്ഞകൃദ് യജ്ഞീ യജ്ഞഭുഗ് യജ്ഞസാധനഃ ।യജ്ഞാന്തകൃദ് യജ്ഞഗുഹ്യമന്നമന്നാദ ഏവ ച ॥ 105॥

ആത്മയോനിഃ സ്വയഞ്ജാതോ വൈഖാനഃ സാമഗായനഃ ।ദേവകീനന്ദനഃ സ്രഷ്ടാ ക്ഷിതീശഃ പാപനാശനഃ ॥ 106॥

ശങ്ഖഭൃന്നന്ദകീ ചക്രീ ശാര്‍ങ്ഗധന്വാ ഗദാധരഃ ।രഥാങ്ഗപാണിരക്ഷോഭ്യഃ സര്‍വപ്രഹരണായുധഃ ॥ 107॥

സര്‍വപ്രഹരണായുധ ഓം നമ ഇതി ।വനമാലീ ഗദീ ശാര്‍ങ്ഗീ ശങ്ഖീ ചക്രീ ച നന്ദകീ ।ശ്രീമാന്‍ നാരായണോ വിഷ്ണുര്‍വാസുദേവോഽഭിരക്ഷതു ॥ 108॥

ശ്രീ വാസുദേവോഽഭിരക്ഷതു ഓം നമ ഇതി ।

ഉത്തരന്യാസഃ ।

ഭീഷ്മ ഉവാച ---

ഇതീദം കീര്‍തനീയസ്യ കേശവസ്യ മഹാത്മനഃ ।നാംനാം സഹസ്രം ദിവ്യാനാമശേഷേണ പ്രകീര്‍തിതം ॥ 1॥

യ ഇദം ശൃണുയാന്നിത്യം യശ്ചാപി പരികീര്‍തയേത് ।നാശുഭം പ്രാപ്നുയാത്കിഞ്ചിത്സോഽമുത്രേഹ ച മാനവഃ ॥ 2॥

വേദാന്തഗോ ബ്രാഹ്മണഃ സ്യാത്ക്ഷത്രിയോ വിജയീ ഭവേത് ।വൈശ്യോ ധനസമൃദ്ധഃ സ്യാച്ഛൂദ്രഃ സുഖമവാപ്നുയാത് ॥ 3॥

ധര്‍മാര്‍ഥീ പ്രാപ്നുയാദ്ധര്‍മമര്‍ഥാര്‍ഥീ ചാര്‍ഥമാപ്നുയാത് ।കാമാനവാപ്നുയാത്കാമീ പ്രജാര്‍ഥീ പ്രാപ്നുയാത്പ്രജാം ॥ 4॥

ഭക്തിമാന്‍ യഃ സദോത്ഥായ ശുചിസ്തദ്ഗതമാനസഃ ।സഹസ്രം വാസുദേവസ്യ നാംനാമേതത്പ്രകീര്‍തയേത് ॥ 5॥

യശഃ പ്രാപ്നോതി വിപുലം ജ്ഞാതിപ്രാധാന്യമേവ ച ।അചലാം ശ്രിയമാപ്നോതി ശ്രേയഃ പ്രാപ്നോത്യനുത്തമം ॥ 6॥

ന ഭയം ക്വചിദാപ്നോതി വീര്യം തേജശ്ച വിന്ദതി ।ഭവത്യരോഗോ ദ്യുതിമാന്‍ബലരൂപഗുണാന്വിതഃ ॥ 7॥

രോഗാര്‍തോ മുച്യതേ രോഗാദ്ബദ്ധോ മുച്യേത ബന്ധനാത് ।ഭയാന്‍മുച്യേത ഭീതസ്തു മുച്യേതാപന്ന ആപദഃ ॥ 8॥

ദുര്‍ഗാണ്യതിതരത്യാശു പുരുഷഃ പുരുഷോത്തമം ।സ്തുവന്നാമസഹസ്രേണ നിത്യം ഭക്തിസമന്വിതഃ ॥ 9॥

വാസുദേവാശ്രയോ മര്‍ത്യോ വാസുദേവപരായണഃ ।സര്‍വപാപവിശുദ്ധാത്മാ യാതി ബ്രഹ്മ സനാതനം ॥ 10॥

ന വാസുദേവഭക്താനാമശുഭം വിദ്യതേ ക്വചിത് ।ജന്‍മമൃത്യുജരാവ്യാധിഭയം നൈവോപജായതേ ॥ 11॥

ഇമം സ്തവമധീയാനഃ ശ്രദ്ധാഭക്തിസമന്വിതഃ ।യുജ്യേതാത്മസുഖക്ഷാന്തിശ്രീധൃതിസ്മൃതികീര്‍തിഭിഃ ॥ 12॥

ന ക്രോധോ ന ച മാത്സര്യം ന ലോഭോ നാശുഭാ മതിഃ ।ഭവന്തി കൃത പുണ്യാനാം ഭക്താനാം പുരുഷോത്തമേ ॥ 13॥

ദ്യൌഃ സചന്ദ്രാര്‍കനക്ഷത്രാ ഖം ദിശോ ഭൂര്‍മഹോദധിഃ ।വാസുദേവസ്യ വീര്യേണ വിധൃതാനി മഹാത്മനഃ ॥ 14॥

സസുരാസുരഗന്ധര്‍വം സയക്ഷോരഗരാക്ഷസം ।ജഗദ്വശേ വര്‍തതേദം കൃഷ്ണസ്യ സചരാചരം ॥ 15॥

ഇന്ദ്രിയാണി മനോ ബുദ്ധിഃ സത്ത്വം തേജോ ബലം ധൃതിഃ ।വാസുദേവാത്മകാന്യാഹുഃ ക്ഷേത്രം ക്ഷേത്രജ്ഞ ഏവ ച ॥ 16॥

സര്‍വാഗമാനാമാചാരഃ പ്രഥമം പരികല്‍പ്യതേ । കല്‍പതേആചാരപ്രഭവോ ധര്‍മോ ധര്‍മസ്യ പ്രഭുരച്യുതഃ ॥ 17॥

ഋഷയഃ പിതരോ ദേവാ മഹാഭൂതാനി ധാതവഃ ।ജങ്ഗമാജങ്ഗമം ചേദം ജഗന്നാരായണോദ്ഭവം ॥ 18॥

യോഗോ ജ്ഞാനം തഥാ സാങ്ഖ്യം വിദ്യാഃ ശില്‍പാദി കര്‍മ ച ।വേദാഃ ശാസ്ത്രാണി വിജ്ഞാനമേതത്സര്‍വം ജനാര്‍ദനാത് ॥ 19॥

ഏകോ വിഷ്ണുര്‍മഹദ്ഭൂതം പൃഥഗ്ഭൂതാന്യനേകശഃ ।ത്രീംല്ലോകാന്വ്യാപ്യ ഭൂതാത്മാ ഭുങ്ക്തേ വിശ്വഭുഗവ്യയഃ ॥ 20॥

ഇമം സ്തവം ഭഗവതോ വിഷ്ണോര്‍വ്യാസേന കീര്‍തിതം ।പഠേദ്യ ഇച്ഛേത്പുരുഷഃ ശ്രേയഃ പ്രാപ്തും സുഖാനി ച ॥ 21॥

വിശ്വേശ്വരമജം ദേവം ജഗതഃ പ്രഭുമവ്യയം ।ഭജന്തി യേ പുഷ്കരാക്ഷം ന തേ യാന്തി പരാഭവം ॥ 22॥

ന തേ യാന്തി പരാഭവം ഓം നമ ഇതി ।അര്‍ജുന ഉവാച ---പദ്മപത്രവിശാലാക്ഷ പദ്മനാഭ സുരോത്തമ ।ഭക്താനാമനുരക്താനാം ത്രാതാ ഭവ ജനാര്‍ദന ॥ 23॥

ശ്രീഭഗവാനുവാച ---യോ മാം നാമസഹസ്രേണ സ്തോതുമിച്ഛതി പാണ്ഡവ ।സോഹഽമേകേന ശ്ലോകേന സ്തുത ഏവ ന സംശയഃ ॥ 24॥

സ്തുത ഏവ ന സംശയ ഓം നമ ഇതി ।വ്യാസ ഉവാച ---വാസനാദ്വാസുദേവസ്യ വാസിതം ഭുവനത്രയം ।സര്‍വഭൂതനിവാസോഽസി വാസുദേവ നമോഽസ്തു തേ ॥ 25॥

ശ്രീ വാസുദേവ നമോഽസ്തുത ഓം നമ ഇതി ।പാര്‍വത്യുവാച ---കേനോപായേന ലഘുനാ വിഷ്ണോര്‍നാമസഹസ്രകം ।പഠ്യതേ പണ്ഡിതൈര്‍നിത്യം ശ്രോതുമിച്ഛാംയഹം പ്രഭോ ॥ 26॥

ഈശ്വര ഉവാച ---ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ ।സഹസ്രനാമ തത്തുല്യം രാമ നാമ വരാനനേ ॥ 27॥

ശ്രീരാമനാമ വരാനന ഓം നമ ഇതി ।ബ്രഹ്മോവാച ---നമോഽസ്ത്വനന്തായ സഹസ്രമൂര്‍തയേസഹസ്രപാദാക്ഷിശിരോരുബാഹവേ ।സഹസ്രനാംനേ പുരുഷായ ശാശ്വതേസഹസ്രകോടിയുഗധാരിണേ നമഃ ॥ 28॥

സഹസ്രകോടിയുഗധാരിണേ ഓം നമ ഇതി ।

ഓം തത്സദിതി ശ്രീമഹാഭാരതേ ശതസാഹസ്ര്യാം സംഹിതായാം വൈയാസിക്യാമാനുശാസനികേപര്‍വണി ഭീഷ്മയുധിഷ്ഠിരസംവാദേ ശ്രീവിഷ്ണോര്‍ദിവ്യസഹസ്രനാമസ്തോത്രം ॥

സഞ്ജയ ഉവാച ---യത്ര യോഗേശ്വരഃ കൃഷ്ണോ യത്ര പാര്‍ഥോ ധനുര്‍ധരഃ ।തത്ര ശ്രീര്‍വിജയോ ഭൂതിര്‍ധ്രുവാ നീതിര്‍മതിര്‍മമ ॥ 29॥

ശ്രീഭഗവാനുവാച ---അനന്യാശ്ചിന്തയന്തോ മാം യേ ജനാഃ പര്യുപാസതേ ।തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാംയഹം ॥ 30॥

പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ।ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി യുഗേ യുഗേ ॥ 31॥

ആര്‍താഃ വിഷണ്ണാഃ ശിഥിലാശ്ച ഭീതാഃ ഘോരേഷു ച വ്യാധിഷുവര്‍തമാനാഃ ।സങ്കീര്‍ത്യ നാരായണശബ്ദമാത്രം വിമുക്തദുഃഖാഃ സുഖിനോ ഭവന്തു ॥ 32॥

കായേന വാചാ മനസേന്ദ്രിയൈര്‍വാബുദ്ധ്യാത്മനാ വാ പ്രകൃതേഃ സ്വഭാവാത് । പ്രകൃതിസ്വഭാവാത് ।കരോമി യദ്യത് സകലം പരസ്മൈ നാരായണായേതി സമര്‍പയാമി ॥ 33॥

ഇതി ശ്രീവിഷ്ണോര്‍ദിവ്യസഹസ്രനാമസ്തോത്രം സമ്പൂര്‍ണം II
ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രം

ഇന്നത്തെ പഞ്ചാംഗം..
26/04/2026

ഇന്നത്തെ പഞ്ചാംഗം..

 #ശ്രീ_ലക്ഷ്മി_നാരായണാഷ്ടകം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ദുഃഖശാന്തിക്കും, മോക്ഷപ്രാപ്തിക്കുമായി ലക്ഷ്‌മീസമേതനായ നാരായണനെ വൈശാഖ മാസത്തിൽ...
21/04/2026

#ശ്രീ_ലക്ഷ്മി_നാരായണാഷ്ടകം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ദുഃഖശാന്തിക്കും, മോക്ഷപ്രാപ്തിക്കുമായി ലക്ഷ്‌മീസമേതനായ നാരായണനെ വൈശാഖ മാസത്തിൽ ഭജിക്കുന്നത്
ശ്രേഷ്ഠമാണ്..

ഈ സ്തോത്രം ചൊല്ലുന്നത് സകല പാപങ്ങളിൽ നിന്നും മോചനം നേടി വിഷ്ണുലോകം പ്രാപ്തമാകുവാൻ
സഹായകമാണ്..

ആർതാനാം ദുഃഖശമനേ ദീക്ഷിതം പ്രഭുമവ്യയം | അശേഷജഗദാധാരം ലക്ഷ്മീനാരായണം ഭജേ || 1

അപാരകരുണാംഭോധിം ആപദ്ബാന്ധവമച്യുതം | അശേഷദുഃഖശാന്ത്യർഥം ലക്ഷ്മീനാരായണം ഭജേ || 2

ഭക്താനാം വത്സലം ഭക്തിഗമ്യം സർവഗുണാകരം |

അശേഷദുഃഖശാന്ത്യർഥം ലക്ഷ്മീനാരായണം ഭജേ||3

സുഹൃദം സർവഭൂതാനാം സർവലക്ഷണസംയുതം | അശേഷദുഃഖശാന്ത്യർഥം ലക്ഷ്മീനാരായണം ഭജേ ||4

ചിദചിത്സർവജന്തൂനാം
ആധാരം വരദം പരം |
അശേഷദുഃഖശാന്ത്യർഥം ലക്ഷ്മീനാരായണം ഭജേ ||5

ശംഖചക്രധരം ദേവം
ലോകനാഥം ദയാനിധിം |
അശേഷദുഃഖശാന്ത്യർഥം ലക്ഷ്മീനാരായണം ഭജേ ||6

പീതാംബരധരം വിഷ്ണും വിലസത്തൂത്രശോഭിതം | അശേഷദുഃഖശാന്ത്യർഥം ലക്ഷ്മീനാരായണം ഭജേ ||7

ഹസ്തേന ദക്ഷിണേനാജം അഭയപ്രദമക്ഷരം | അശേഷദുഃഖശാന്ത്യർഥം ലക്ഷ്മീനാരായണം ഭജേ ||8

ഫലശ്രുതി
യഃ പഠേത് പ്രാതരുത്ഥായ ലക്ഷ്മീനാരായണാഷ്ടകം |
വിമുക്തഃ സർവപാപേഭ്യഃ വിഷ്ണുലോകം സ ഗച്ഛതി || 9

ഇതി ശ്രീ ലക്ഷ്മീനാരായണാഷ്ടകം |
ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രം

Address

Sasthamcotta
Sasthankotta
690521

Opening Hours

Monday 4am - 12pm
5pm - 8pm
Tuesday 4am - 12pm
5pm - 8pm
Wednesday 4am - 12pm
5pm - 8pm
Thursday 4am - 12pm
5pm - 8pm
Friday 4am - 12pm
5pm - 8pm
Saturday 4am - 12pm
5pm - 8pm
Sunday 4am - 12pm
5pm - 8pm

Website

Alerts

Be the first to know and let us send you an email when ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category