Sree Narayana Gurudeva Temple Athikayam-SNDP Br No: 362

  • Home
  • India
  • Ranni
  • Sree Narayana Gurudeva Temple Athikayam-SNDP Br No: 362

Sree Narayana Gurudeva Temple Athikayam-SNDP Br No: 362 ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സർവ്?

തിരുവനന്തപുരത്ത് ചെമ്പഴ ന്തിയില്‍ മാടനാശാന്റെയും കുട്ടിയമ്മയുടെയും മക നായി 1856ല്‍ ചിങ്ങമാസ ത്തിലെ ചതയംനാളില്‍ നാരായണഗുരു ജനിച്ചു. സംസ്കൃത ജ്ഞാനമുള്ള വരും ആയുര്‍വേദവൈദ്യം വശമുള്ളവരുമായിരുന്നു കുടുംബാംഗങ്ങള്‍ നാണു വെന്നായിരുന്നു അദ്ദേഹ ത്തിനു അച്ഛനമ്മമാര്‍ നല്‍കിയ പേര്. നാലാം വയസ്സില്‍, 1860ല്‍, വിദ്യാരംഭംകുറിച്ച നാണു ചെമ്പഴ ന്തിപിള്ളയില്‍നിന്ന് എഴുത്തും വായനയും അഭ്യസിച്ചു. പത്താം വയ സ്സുവരെ സ്കൂളി

ല്‍ ചേര്‍ന്നു പഠിച്ചശേഷം കായങ്കുളത്ത് കുമ്മണി ള്ളിയില്‍ രാമന്‍ പിള്ളയാശാന്റെയടുത്ത് ചേര്‍ന്നു. സംസ്കൃതം, വേദാ ന്തം, മഹാഭാരതം രാമായണം തുടങ്ങിയവയില്‍ അവഗാഹം നേടിയ ശേഷം 1881ല്‍ ഒരു ഏകാദ്ധ്യാപക വിദ്യാലയം സ്ഥാപിച്ചു. അതോടെ നാണു ആശാന്‍ എന്നറിയപ്പെടാന്‍ തുടങ്ങി. മാതാപിതാക്കളുടെ നിര്‍ബന്ധപ്രകാരം 1882ല്‍ വിവാഹം കഴിച്ചുവെങ്കിലും സന്യാസ ജീവിതത്തിനായി വീടുവിട്ടു.

അവധൂതവൃത്തിക്കിടയിലാണ് ചട്ടമ്പിസ്വാമികളെ കാണുവാനിട യായത്. അദ്ദേഹം വഴിയായി തൈക്കാട്ട് അയ്യാവില്‍നിന്ന് യോഗവിദ്യ അഭ്യസിച്ച ഗുരുദേവന്‍ 1884ല്‍ മരുത്വാമലയിലെ പിള്ളത്തടം എന്ന ഗുഹയില്‍ തപസ്സനുഷ്ഠിക്കാന്‍ തുടങ്ങി. മൂന്നു വര്‍ഷത്തോളം ഇവിടെ ധ്യാനത്തിലിരുന്നു. കാലിമേയ്ക്കാനെത്തിയ ഇടയബാല നാണ് ആദ്യം അദ്ദേഹത്തെ കാണുന്നത്. പിന്നീട് നിരവധിയാളുകള്‍ ഇവിടേയ്ക്കെത്താന്‍ തുടങ്ങി. ജാതിമതഭേദമന്യേ അദ്ദേഹം എല്ലാവര്‍ക്കും ദര്‍ശനമരുളി.

ശിവരാത്രിദിനത്തിലാണ് അദ്ദേഹം ചരിത്രപ്രസിദ്ധമായ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്. നെയ്യാറിലെ ശങ്കരന്‍കുഴിയില്‍ മുങ്ങിയുയര്‍ന്ന സ്വാമിയുടെ കൈയില്‍ ഒരു ശിലാഖണ്ഡ മുണ്ടായിരുന്നു. നേരത്തെ സജ്ജമാക്കിയ പീഠത്തില്‍ ആ ശിലാഖണ്ഡം പ്രതിഷ്ഠിച്ചു. ക്ഷേത്രഭിത്തിയില്‍
'ജാതി ഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത് എന്നെഴുതി വച്ചു. കേരളത്തിലുടനീളം ഏക മത പ്രചരണം നടത്തിയ ഗുരുദേവന്‍ ഒട്ടനവധി ക്ഷേത്രങ്ങള്‍ക്ക് പ്രതിഷ്ഠ നടത്തുകയുണ്ടായി. മഹാകവി കുമാരനാശാന്‍, ഡോക്ടര്‍ പല്പു, സത്യവ്രത സ്വാമികള്‍, ടി. കെ. മാധവന്‍, സി. കൃഷ്ണന്‍, മൂര്‍ക്കോത്തു കുമാരന്‍, സി. കേശവന്‍, ആര്‍. ശങ്കര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒപ്പംനിന്ന് സഹകരിച്ചവരില്‍ പ്രമുഖരാണ്.

ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം (എസ്.എന്‍.ഡി.പി) രൂപീകരിച്ചതിന് തൊട്ടടുത്ത വര്‍ഷംതന്നെ സ്വാമികള്‍ ശിവഗിരിയില്‍ മഠം സ്ഥാപിക്കുകയും അത് തന്റെ ആസ്ഥാനമാക്കുകയും ചെയ്തു. 1904ല്‍ ഹരിജനങ്ങള്‍ക്കായി നിശാപാഠശാലയും ഇവിടെ ആരംഭിച്ചു. ഏകദേശസം അറുപതോളം ഗ്രന്ഥങ്ങള്‍ മലയാളത്തിലും തമിഴി ലുമായി അദ്ദേഹം രചിച്ചിട്ടുണ്ട്. കര്‍മ്മനിരതമായിരുന്നു അദ്ദേഹ ത്തിന്റെ ജീവിതം. അധഃകൃതരെന്നും അയിത്തക്കാരെന്നും സമൂഹം മുദ്രകുത്തിയ ഈഴവ സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി അക്ഷീണം പരിശ്രമിച്ച അദ്ദേഹം ഒട്ടനവധി വിദ്യാലയങ്ങളും (പാഠശാലകള്‍) ക്ഷേത്രങ്ങളും സ്ഥാപിക്കുകയുണ്ടായി. 1924 ല്‍ ആലുവായിലൈ അദ്വൈതാശ്രമത്തില്‍ വിളിച്ചുകൂട്ടിയ 'സര്‍വ്വമത സമ്മേളനം ഇന്ത്യയില്‍ ആദ്യത്തേതായിരുന്നു. 1922ല്‍ രവീന്ദ്രനാഥ ടാഗോര്‍ അദ്ദേഹത്തെ ശിവഗിരിയില്‍ വന്നു കണ്ടിരുന്നു. മതമേതാ യാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന സന്ദേശം ലോകത്തിനു കാഴ്ചവച്ചതും ഈ കാലയളവിലായിരുന്നു. 1920ല്‍ കാരമുക്കു ക്ഷേത്രത്തില്‍ വിഗ്രഹത്തിനുപകരം ദീപം പ്രതിഷ്ഠിച്ചു.

ഇതേവര്‍ഷം തന്നെ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശവും അദ്ദേഹം നല്‍കി. പ്രധാന ദേവാലയം വിദ്യാലയമാണെന്ന് പ്രഖ്യാപിച്ച് ആത്മീയ തേജസ്സായിരുന്നു ശ്രീനാരായണഗുരു. പിന്നോക്ക സമുദായങ്ങള്‍ക്ക് ക്ഷേത്രപ്രവേശനത്തിനായും വൈക്കം ക്ഷേത്രത്തിന് സമീപമുള്ള റോഡുകളില്‍നിന്ന് 'തീണ്ടല്‍ പലകകള്‍ എടുത്തു മാറ്റുന്നതിനും നടത്തിയ വൈക്കം സത്യാഗ്രഹത്തിന് അദ്ദേഹം പൂര്‍ണപിന്തുണ നല്‍കുകയുണ്ടായി. 1925ല്‍ ശിവഗിരി ബ്രഹ്മ വിദ്യാലയത്തിനു തറകല്ലിട്ടു. ഇതേവര്‍ഷം തന്നെ കേരളത്തിലെത്തിയ ഗാന്ധിജി ഗുരുവിനെ സന്ദര്‍ശിക്കുകയും പിന്നീട് ഹരിജനോദ്ധാരണം ജീവിതംവ്രതമായി സ്വീകരിക്കുകയും ചെയ്തു. അതിനുശേഷമാണ് ഗാന്ധിജി 'ഹരിജന്‍ എന്ന പത്രം തുടങ്ങിയത്. ഇന്ത്യയിലെ ആദ്യത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസകേന്ദ്രം 'ശിവ ഗിരി ഫ്രീ ഇന്‍ഡസ്ട്രിയല്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഗുരുകുലം ആരംഭിച്ച ഗുരുവിനെ ഇന്ത്യയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പിതാവായി കണക്കാക്കുന്നു.

ഇതേവര്‍ഷം തന്നെ ഗുരു തന്റെ വില്‍പത്രം എഴുതുകയും അവസാന പ്രതിഷ്ഠ കളവുകോടത്ത് നടത്തുകയും ചെയ്തു. ധര്‍മ്മസംഘം രജിസ്റ്റര്‍ ചെയ്യുന്നതും ശിവഗിരി തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയതും 1928ലായിരുന്നു. ബോധാനന്ദ സ്വാമികളെ നേരത്തെ തന്നെ തന്റെ പിന്‍ഗാമിയാക്കിയിരുന്നു. ശ്രീനാരായണഗുരു 1928 സെപ്റ്റംബര്‍ 20 (കന്നി 5)ന് വൈകുന്നേരം സമാധിയായി.

അഞ്ചുതെങ്ങിൽ ഡൗസ് കോട്ടേജ് എന്നൊരു മാളിക വീട് ഉണ്ടായിരുന്നു. അവിടുത്തെ സെബാസ്റ്റ്യൻ ഗോമസ് പള്ളിക്കാര്യങ്ങളിൽ സജീവമായി പങ...
17/07/2025

അഞ്ചുതെങ്ങിൽ ഡൗസ് കോട്ടേജ് എന്നൊരു മാളിക വീട് ഉണ്ടായിരുന്നു. അവിടുത്തെ സെബാസ്റ്റ്യൻ ഗോമസ് പള്ളിക്കാര്യങ്ങളിൽ സജീവമായി പങ്കെടുത്തു വന്നിരുന്ന ഒരു വിശ്വാസിയായിരുന്നു. ഒരു കാലത്ത് വലിയ പ്രതാപിയായി കഴിഞ്ഞുവന്നിരുന്ന ഗോമസ് പിന്നീട് വലിയ കടക്കെണിയിൽ അകപ്പെടുകയുണ്ടായി. അവസാനം ആദ്യകാലം മുതൽ ഉണ്ടായിരുന്ന ഒരു റൊട്ടിക്കട മാത്രമായി അവശേഷിച്ചു..! ഗോമസ്സിൻ്റെ കടയിലെ റൊട്ടിക്ക് ഒരു പ്രത്യേക മണവും രുചിയും ഉണ്ടായിരുന്നു. നാട്ടുകാർക്കിടയിൽ അതിനു വലിയ പ്രിയവുമായിരുന്നു. എന്നാൽ കുറച്ചു നാൾ കഴിഞ്ഞപ്പോൾ റൊട്ടിയുടെ ഗുണം കുറഞ്ഞ് വരാൻ തുടങ്ങി. റൊട്ടി ഉണ്ടാക്കുന്നതിനായി പാകപ്പെടുത്തിയിരുന്ന മാവ് പതഞ്ഞു പൊങ്ങി വരാത്തതായിരുന്നു പ്രധാന കാരണമായത്. തോമസ് വിദഗ്ധരായ ആയിട്ടുള്ള പലരെയും മാറിമാറി കൊണ്ടുവന്നു റൊട്ടി ഉണ്ടാക്കിച്ചു. പക്ഷെ അവരുടെ ഒന്നും പരിശ്രമം വിജയിക്കുകയുണ്ടായില്ല. പതഞ്ഞു പൊങ്ങാത്ത മാവുകൊണ്ട് ഉണ്ടാക്കി വന്ന റൊട്ടിക്ക് അവസാനം ആവശ്യക്കാർ ഇല്ലാതെയായി. ഒടുവിൽ ഗോമസിന് റൊട്ടിക്കട പൂട്ടി ഇടേണ്ട സ്ഥിതിയായി. പല പള്ളികളിലും പോയി ഗോമസ് നേർച്ചയും പൂജയും ഒക്കെ നടത്തി നോക്കി. രഹസ്യമായി മന്ത്രവാദവും ചെയ്തു. ഇതെല്ലാമായിട്ടും റൊട്ടിക്കട പച്ചപിടിക്കുന്നതിനുള്ള യാതൊരു ലക്ഷണവും ഉണ്ടായി കണ്ടില്ല. അങ്ങനെയിരിക്കെ നിരാശനായും അവശനുമായിത്തീർന്നിരുന്ന ഗോമസിൻ്റെ ആ അനുഭവം ഒരു ദിവസം കൊച്ചു കുഞ്ഞു മാടനാശാൻ എന്നൊരു മിത്രം അറിയാനിടയായി. നല്ലൊരു ഗുരു ഭക്തനായിരുന്നു അശാൻ. അടുത്തൊരു ദിവസം ഗോമസിനേയും കൂട്ടി ആശാൻ ശിവഗിരിയിലെത്തി ഗുരുദേവനെ കണ്ടു വണങ്ങി. അപ്പോൾ ഗോമസ് പ്രത്യേകം വാങ്ങി കൊണ്ടുവന്നിരുന്ന കുറച്ചു ബിസ്ക്കറ്റ് തൃപ്പാദങ്ങൾക്ക് മുന്നിൽ കാഴ്ച വെച്ചു.

അതു കണ്ടിട്ട് ഗുരുദേവൻ ചോദിച്ചു "അതെന്താണ്.."?
ഗോമസ് :- ''മധുരമുള്ള കുറച്ചു ബിസ്ക്കറ്റുകൾ ആണ് സ്വാമീ.."
ഗുരുദേവൻ :- "നമ്മെ കാണാൻ വരുമ്പോൾ സാധനങ്ങൾ കൊണ്ടുവരുന്നത് എന്തിനാണ്..? അടുത്ത കടയിൽ കൊണ്ടുപോയി ഇത് വിറ്റ് പണം വാങ്ങിക്കൊള്ളണം..."
ഗോമസ് :- "സ്വാമിക്ക് സമർപ്പിച്ചത് വിൽക്കാൻ കല്പിക്കരുത്. അതുസങ്കടമാണ് സ്വാമീ"

ഗുരുദേവൻ അവിടെ കൂടി നിന്നവർക്കെല്ലാം ആ ബിസ്ക്കറ്റ് ഓരോന്നെടുത്ത് കൊടുക്കുവാൻ കൽപ്പിച്ചു. ഗോമസ് അന്ന് ആദ്യമായി ഗുരുദേവനെ അടുത്തു കാണുകയായിരുന്നു. ബിസ്ക്കറ്റ് എല്ലാവർക്കും കൊടുത്തു കഴിഞ്ഞപ്പോൾ ഗുരുദേവൻ ഗോമസ്സിനോട് ചോദിച്ചു. "അഞ്ചുതെങ്ങിൽ ജോവാൻ ഗോമസിൻ്റ മകൻ അല്ലയോ..?"
ഗോമസ് :- "അതെ സ്വാമീ

എന്ന് ഉത്തരം പറഞ്ഞിട്ട് , തന്നെ ഗുരുദേവൻ തിരിച്ചറിഞ്ഞതിൽ ആശ്ചര്യപ്പെട്ടുനിന്നു. ഗോമസ് പിന്നീട് തൻ്റെ റൊട്ടിക്കടയുടെ വിഷമസ്ഥിതിയും മാവ് പൊങ്ങി വരാത്ത കാര്യവും സങ്കടപ്പെട്ടുകൊണ്ട് ഗുരുദേവനും മുന്നിൽ ഉണർത്തിച്ചു. ഗുരുദേവൻ അതെല്ലാം കേട്ടിട്ട് ഗോമസ് കാഴ്ചവച്ച ബിസ്കറ്റിൽ നിന്നും മിച്ചം ഇരുന്ന ഒരു ബിസ്ക്കറ്റ് എടുത്ത് അയാൾക്ക് കൊടുത്തു. എന്നിട്ട് ഇപ്രകാരം അരുളിച്ചെയ്തു..! "ഗോമസ് പോയി റൊട്ടി ഉണ്ടാക്കിക്കൊള്ളൂ... ഗുണം വന്നുകൊള്ളും." ഗോമസിന് അത് കേട്ടപ്പോൾ വലിയ സമാധാനവും പ്രത്യാശയും ഉണ്ടായി. വീട്ടിൽ മടങ്ങിയെത്തിയ ശേഷം ഗോമസ് പതിവുപോലെ റൊട്ടിയുണ്ടാക്കുന്നതിന് വേണ്ട മാവ് പാകപ്പെടുത്തി വെച്ചിട്ട് ഉറങ്ങുവാൻ പോയി. അർദ്ധരാത്രി ആയപ്പോൾ ഒരു ഭയങ്കര ശബ്ദം കേട്ട് ഗോമസ് ഞെട്ടിയുണർന്നു. അയാൾ റൊട്ടിക്കുള്ള മാവ് കുഴച്ചു വെച്ചിരുന്നിടത്തേയ്ക്കു ഓടിയെത്തി. പാത്രത്തിലിരുന്ന മാവു നിറഞ്ഞു കവിഞ്ഞൊഴുകുന്നതും , അതിൻ്റെ ശക്തിയിൽ പാത്രത്തിൻ്റെ മൂടി ദുരത്തേയ്ക്കു തെറിച്ചു വീണു കിടക്കുന്നതും അയാൾ കണ്ടു. അപ്പോൾ ഗോമസ്സും ഭാര്യയും നിറകണ്ണുകളോടെ ആ പാത്രത്തിനു മുന്നിൽ മുട്ടുകുത്തി നിന്നുകൊണ്ട് ഗുരുദേവനെ പ്രാർത്ഥിച്ചു. പിന്നീട് ഗോമസിൻ്റെ റൊട്ടിയുടെ ഗുണം വീണ്ടും പഴയ പോലെ പ്രസിദ്ധമായിത്തീരുകയും ചെയ്തു...!

27/05/2022
23/05/2022
13/09/2019

ശ്രീ നാരായണഗുരു ജയന്തി ആശംസകൾ

Address

Naranammoozhi P. O, Athikayam
Ranni
689711

Alerts

Be the first to know and let us send you an email when Sree Narayana Gurudeva Temple Athikayam-SNDP Br No: 362 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share