മലങ്കര സഭാ ചരിത്രം

മലങ്കര സഭാ ചരിത്രം മലങ്കരയിലെ (ഭാരതത്തിലെ) ക്രൈസ്തവ സഭയ? മലങ്കരയിലെ (ഭാരതത്തിലെ) ക്രൈസ്തവ സഭയുടെ ഒരു ലഖു ചരിത്രം.

"" ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും ഭൂമിയിൽ ഉള്ളിടത്തോളം കാലം അന്ത്യോഖ്യാ സിംഹാസനത്തെ ഞങ്ങളുടെ കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും. ""

Original Text Courtesy : SyrianChurch.Org
Malayalam Text Courtesy : Syriac Herald

അവതാരിക:- മലങ്കരയിലെ സുറിയാനി ഓർത്തഡോക്സ് സഭ:-ക്രിസ്തുമത സന്ദേശം മലങ്കരയില്‍ ആദ്യമായി എത്തിയത് പന്ത്രണ്ടു അപ്പോസ്തോലന്മാ...
09/05/2014

അവതാരിക:-
മലങ്കരയിലെ സുറിയാനി ഓർത്തഡോക്സ് സഭ:-

ക്രിസ്തുമത സന്ദേശം മലങ്കരയില്‍ ആദ്യമായി എത്തിയത് പന്ത്രണ്ടു അപ്പോസ്തോലന്മാരില്‍ ഒരുവനായ തോമാ സ്ലീഹായിലൂടെ ആണ്. അപ്പോസ്തോല പ്രവര്‍ത്തികള്‍ 13:26 പ്രകാരം AD 37-ല്‍ വി.പത്രോസ് ശ്ലീഹ അന്ത്യോഖ്യായില്‍ സിംഹാസനം സ്ഥാപിക്കുകയുണ്ടായി. കേരളത്തിലെ ക്രൈസ്തവ ചരിത്രം അനുസരിച്ച് AD 52-ല്‍ വി. തോമാ ശ്ലീഹ കപ്പല്‍ മാര്‍ഗ്ഗം അന്നത്തെ മലബാറിലെ മുസ്സിരിസ്സില്‍ എത്തിച്ചേരുകയും, ക്രിസ്തു മാര്‍ഗ്ഗം പ്രസംഗിച്ചു അനേകരെ ക്രിസ്തു മാര്‍ഗ്ഗത്തില്‍ ചേര്‍ത്തു. അതനുസരിച്ച് കള്ളി, കാളിയാങ്കല്‍, ശങ്കരപുരി, പകലോമറ്റം എന്നെ ബ്രാഹ്മണ കുടുംബങ്ങള്‍ ക്രിസ്തു മാര്‍ഗ്ഗം സ്വീകരിച്ചു. ശേഷം മാല്യങ്കര, കോട്ടക്കാവ്, പാലൂര്‍, കൊക്കമംഗലം, നിരണം, കൊല്ലം, നിലക്കല്‍, തിരുവാങ്കോട് എന്നീ ഏഴര പള്ളികള്‍ സ്ഥാപിക്കുകയും ചെയ്തു. AD 72-ല്‍ മൈലാപ്പൂരില്‍ വച്ച് തോമാ ശ്ലീഹ കൊല്ലപ്പെടുകയും, അവിടെ തന്നെ കബര്‍ അടക്കപെടുകയും ചെയ്തു. തോമാശ്ലീഹായുടെ കബറിടം മൈലാപൂരിൽ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം എഡേസയിലേക്ക് (ഉര്‍ഹോയ്)(തുര്‍ക്കി) കൊണ്ടുപോയി.

തോമാ ശ്ലീഹാ വാഴിച്ച പുരോഹിതന്മാര്‍ക്ക് പിന്‍തുടര്‍ച്ചക്കാരില്ലാതെ വരികയുണ്ടായപ്പോള്‍, AD 345-ല്‍ അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പരി. പാത്രീയര്‍ക്കീസ് മോര്‍ ഒസ്താത്തിയോസിന്‍റെ നിര്‍ദേശ പ്രകാരം കാനായിക്കാരനായ തോമായുടെ നേതൃത്വത്തില്‍ എഡേസായിലെ മോര്‍ യൌസേഫ് മെത്രാനും രണ്ടു വൈദീകരും അടക്കം നാനൂറു പേരടങ്ങുന്ന 72 കുടുംബങ്ങള്‍ മലങ്കരയിലേക്ക് കുടിയേറി പാര്‍ത്തു. ഇവരുടെ പ്രവര്‍ത്തനം മലങ്കരയിലെ ആദിമ ക്രിസ്ത്യാനികള്‍ക്ക് ഇതൊരു നല്‍വരമായി തീരുകയും, തന്മൂലം മലങ്കരയിലെ ക്രിസ്ത്യാനികള്‍ അന്ത്യോഖ്യായിലെ സുറിയാനി സഭയുടെ ചിട്ടകളും ക്രമങ്ങളും സ്വീകരിക്കുകയും, അന്ത്യോഖ്യാ പാത്രീയര്‍ക്കീസിന്‍റെ സ്ലൈഹീക സിംഹാസനത്തിന്‍ കീഴില്‍ വരികയും ചെയ്തു.
മലങ്കരയിലെ ആദിമ ക്രിസ്ത്യാനികളും ഇവിടെ കുടിയേറി പാര്‍ത്ത കാനായിക്കാരായ ക്രിസ്ത്യാനികളും തല്‍ഫലമായി സുറിയാനി ക്രിസ്ത്യാനികള്‍ എന്നാ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. നസ്രാണികള്‍, മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ എന്നാ പേരിലും ഇവര്‍ അറിയപ്പെട്ടു. 1490-ല്‍ നെസ്തോറിയന്‍ മെത്രാന്മാരുടെ വരവ് വരെ മലങ്കരയിലെ ക്രൈസ്തവ സഭ അന്ത്യോഖ്യയിലെ പരി. പാത്രീയര്‍ക്കീസ് ബാവയ്ക്കും, കിഴക്കിന്‍റെ തലവന്‍ (ആധ്യാത്മിക കീഴ്സ്താനി) ആയ കാതോലിക്ക/മഫ്രിയാനോയുടെ കീഴില്‍ നിലനിന്നു.

പതിനാറാം നൂറ്റാണ്ടില്‍ പറങ്കികള്‍ വരികയും, മലങ്കരയിലുള്ള സുറിയാനി ക്രിസ്ത്യാനികളെ പറങ്കി മതത്തിലേക്കു (ലത്തീന്‍ കത്തോലിക്കാ) മാറ്റാന്‍ ശ്രമം ആരംഭിച്ചു. അന്ത്യോഖ്യയിലെ സുറിയാനി സഭയുടെതായ ചിട്ടകളും ക്രമങ്ങളും തടസപ്പെടുത്തുകയും, ബലമായി ലത്തീന്‍ വിശ്വാസങ്ങളും ആരാധനകളും അടിചെല്‍പ്പിക്കുകയും ചെയ്യാന്‍ തുടങ്ങി. സുറിയാനി സഭയുടെ പുസ്തകങ്ങളും ചരിത്ര രേഖകളും നശിപ്പിക്കുകയും, സത്യ വിശ്വാസത്തില്‍ ഉറച്ചു നിന്നവരെ പ്രലോഭിപ്പിക്കുകയ്യും, അതില്‍ വീഴത്തവരെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. സത്യ വിശ്വാസത്തില്‍ ഉറച്ചു നിന്ന മലങ്കരയിലെ സുറിയാനിക്കാര്‍ പ്രതികരിക്കുകയ്യും പ്രധിഷേധിക്കുകയും, അന്ത്യോഖ്യയില്‍ നിന്നുള്ള പിതാക്കന്മാരുടെ അകമഴിഞ്ഞ പിന്തുണ ലഭിക്കുകയും, തല്‍ഫലമായി സത്യ വിശ്വാസം പുനസ്തപിക്കുകയ്യും ചെയ്തു.

19-ആം നൂറ്റാണ്ടില്‍ സഭയില്‍ മറ്റൊരു പിളര്‍പ്പുണ്ടാകുകയും, സഭയിലെ ഒരു വിഭാഗം വിശ്വാസികള്‍ യുറോപ്പിയന്‍ മിഷണറിമാരുടെ സ്വാതീനത്തിലും പ്രലോഭനത്തില്‍ വീഴുകയും ചെയ്തു. വീണ്ടു 20-ആം നൂറ്റാണ്ടില്‍ പ്രാദേശിക വാദം ഉയര്‍ത്തി പിടിച്ചു കൊണ്ടു, സഭക്ക് ആകെ നാണക്കേടുണ്ടാക്കി ഒരു വിഭാഗം വിശ്വാസികള്‍ സ്വതന്ത്ര സഭ എന്ന് പറഞ്ഞു വിഭാഗീയ പ്രവര്‍ത്തനം ആരംഭിക്കുകയും, സഭയില്‍ മറ്റൊരു പിളര്‍പ്പുണ്ടാക്കുകയും ചെയ്തു. ഇത്രയും പ്രശ്നങ്ങളുടെയും, കലുഷിതമായ അന്തരീക്ഷത്തിലും ദൈവ കൃപയാല്‍ ഇന്ത്യയിലെ അതി പുരാതനമായ സുറിയാനി ഓര്‍ത്തോഡോക്സ് സഭ (മലങ്കരയില്‍ യാക്കോബായ സുറിയാനി ഓര്‍ത്തോഡോക്സ് സഭ എന്നും പറയുന്നു) പിതാക്കന്മാര്‍ പഠിപ്പിച്ച അതിന്‍റെ വിശ്വാസ തീക്ഷണതയും വ്യക്തിത്വവും നില നിര്‍ത്തി പോരുന്നു.

മലങ്കര സഭാ : ആദ്യ മൂന്നു നൂറ്റാണ്ടുകളില്‍ ക്രിസ്തു മതം സ്വീകരിച്ച യഹൂദന്മാരും, അന്യ മതസ്ഥരായ പ്രദേശ വാസികളും ക്രിസ്ത്യാന...
09/05/2014

മലങ്കര സഭാ : ആദ്യ മൂന്നു നൂറ്റാണ്ടുകളില്‍

ക്രിസ്തു മതം സ്വീകരിച്ച യഹൂദന്മാരും, അന്യ മതസ്ഥരായ പ്രദേശ വാസികളും ക്രിസ്ത്യാനികള്‍ അല്ലെങ്കില്‍ നസ്രാണികള്‍ (നസ്രായനായ യേശു ക്രിസ്തുവിനെ ) എന്നറിയപ്പെട്ടു. AD 190-ല്‍ അലക്സന്ദ്രിയന്‍ വേദ ശാസ്ത്ര പണ്ഡിതനായിരുന്ന പന്തേനോസ് മലങ്കരയിലെ ക്രിസ്ത്യാനികളുടെ ക്ഷണപ്രകാരം ഇവിടെ വരികയും, അദ്ദേഹം അത് രേഖപ്പെടുത്തുകയും ചെയ്തു. മൂന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ യൌസേബിയോസ് ഇത് തെറ്റെന്നു പറയുകയും, പന്തേനോസ് ഇന്ത്യന്‍ ഉപ-ഭൂഖണ്ഡം ഉള്‍പ്പെടുന്ന ഗ്രേറ്റര്‍ ഇന്ത്യയില്‍ പെട്ട അറബി നാടുകളില്‍ ആണ് ചെന്നതെന്നും പറയുന്നു. ഇതൊക്കെ തന്നെ ആയാലും, പൊതു വിശ്വാസം അനുസരിച്ച് ഒന്നാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ തന്നെ കേരളത്തില്‍ മാര്‍ തോമാ ശ്ലീഹാ വരികയും സുവിശേഷം അറിയിക്കുകയും, തല്‍ഫലമായി ക്രിസ്ത്യാനികള്‍ ഉണ്ടാവുകയും ചെയ്തു.

വി. തോമസ്‌ ശ്ലീഹ സ്ഥാപിച്ച ക്രൈസ്തവ സഭ കാല ക്രമത്തില്‍ ശോഷിക്കുകയും, വിശ്വാസികള്‍ പീടനങ്ങളും എതിര്‍പ്പുകളും നേരിടേണ്ടി വന്നു. സുന്നഹദോസു മുഖണ്ടിരമുള്ള സ്ലൈഹീക പിന്തുണയുടെ അഭാവം ആയിരുന്നു ഇതിനുള്ള മുഖ്യമായ കാരണം. ആദ്യ മൂന്നു നൂറ്റാണ്ടുകളില്‍ മലങ്കരയിലെ നശ്രനികള്‍ക്ക് വൈദീകരുടെ അഭാവം ഉണ്ടായിരുന്നു, തന്മൂലം അവര്‍ ഇടയന്‍ ഇല്ലാത്ത ആട്ടിന്‍ കൂട്ടം പോലെ ആയിത്തീര്‍ന്നു.

നാലാം നൂറ്റാണ്ട് വരെയുള്ള ലോക ക്രൈസ്തവ സമൂഹം:

ആദ്യ മൂന്നു നൂറ്റാണ്ടുകളില്‍ ജൂതന്മാര്‍ക്കിടയിലും മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും വളരെ സ്വാധീനം ഉണ്ടായിരുന്ന സഭക്ക് മേല്‍ റോമാ സാമ്രാജ്യത്തിന്‍റെ പീഡനങ്ങള്‍ ഉണ്ടായി. അനേകം ക്രൈസ്തവ പുരോഹിതന്മാരെ റോമന്‍ ഭരണകൂടം കൊല്ലുകയും, വിശ്വാസികള്‍ക്ക് മേല്‍ കടുത്ത പീഡന മുറകള്‍ ഉപയോഗിക്കുകയ്യും ചെയ്തു. നാലാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്ന കുസ്തന്തീനോസ് ക്രിസ്തു മതം സ്വീകരിച്ചതോട് കൂടി ക്രിസ്തു മതം റോമാ സാമ്രാജ്യത്തിന്‍റെ ഔദ്യോഗിക മതമായി മാറി.

AD 325-ല്‍ ലോകത്തിലുള്ള ക്രൈസ്തവ പിതാക്കന്മാരുടെ അഭ്യര്‍ത്ഥന പ്രകാരം കുസ്തന്തീനോസ് ചക്രവര്‍ത്തി നിഖ്യായില്‍ വച്ച് ഒരു സുന്നഹദോസ് വിളിച്ചു ചേര്‍ത്തു. നിഖ്യാ സുന്നഹദോസിലെ തീരുമാന പ്രകാരം, ലോക ക്രൈസ്തവ സമൂഹത്തെ ഭരണ സൌകര്യാര്‍ത്ഥം മൂന്ന് പാത്രീയര്‍കക്കേട്ടുകള്‍ക്ക് കീഴില്‍ ആക്കി തിരിച്ചു. അങ്ങനെ ലോക ക്രൈസ്തവ സമൂഹം അന്ത്യോഖ്യാ, അലക്സന്ദ്ര്യ, റോമാ എന്നെ മൂന്ന് പാത്രീയര്‍കക്കേട്ടുകള്‍ക്ക് കീഴില്‍ ആയി. ഇതിന്‍ പ്രകാരം ഇന്ത്യന്‍ ഉപ-ഭൂഖണ്ഡം ഉള്‍പ്പെട്ട കിഴക്കന്‍ ദേശം അന്ത്യോഖ്യയിലെ പരി. പാത്രീയര്‍ക്കീസിനു കീഴില്‍ നിലകൊണ്ടു.

ഇന്ത്യയിലെ വിശുദ്ധ സഭയെ പ്രതിനിധീകരിച്ചു യൂഹാനോന്‍ എന്നാ ഒരു പേര്‍ഷ്യന്‍ മെത്രാന്‍ നിഖ്യാ സുന്നഹദോസില്‍ പങ്കെടുത്തതായി ചരിത്രം രേഖപ്പെടുത്തുന്നു. ചില താല്‍പര കക്ഷികള്‍ ഇത് തെറ്റാണെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു.

09/05/2014

കിഴക്കിന്‍റെ കാതോലിക്കേറ്റ് സ്ഥാപനം :

പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍ കീഴില്‍ ആയിരുന്ന ക്രൈസ്തവ സഭ ആദ്യം മുതലേ അന്ത്യോഖ്യയില്‍ പാത്രീയര്‍ക്കേറ്റിനു കീഴില്‍ ആയിരുന്നെങ്കില്‍, കാല ക്രമത്തില്‍, സഭ മക്കള്‍ക്ക്‌ അന്ത്യോഖ്യയിലേക്ക് പോകുന്നതിനും സ്ലൈഹീകമായ കൈവെപ്പും പട്ടവും ലഭിക്കുന്നത്തിനും ബുദ്ധിമുട്ട് അനുഭവിക്കാന്‍ തുടങ്ങി. ഭൂമി ശാസ്ത്രപരമായ പ്രശ്നങ്ങള്‍ ആണ് ഇതിനു പ്രധാന കാരണമായി ഭവിച്ചത്. ഇക്കാരണത്താല്‍ ആണ് പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ പെട്ട കിഴക്കന്‍ ഭദ്രാസനങ്ങളെ മേയിച്ചു ഭരിക്കുന്നത്തിനു വേണ്ടി അന്ത്യോഖ്യായിലെ പരി. പാത്രീയര്‍ക്കീസ് ബാവാ കാതോലിക്കാ എന്ന സ്ഥാനത്തു ഒരു മേത്രാപോലീത്തായെ അവരോധിച്ചത്. AD 381-ല്‍ കുസ്തന്തിനോപോലീസില്‍ വച്ച് കൂടിയ രണ്ടാം പൊതു സുന്നഹദോസ് സെലുഷ്യയിലെ (ടൈഗ്രിസ്‌) മെത്രാപ്പോലീത്താ (കാതോലിക്കാ) അന്ത്യോഖ്യായിലെ പരി. പാത്രീയര്‍ക്കീസിനു കീഴില്‍ ആണെന്നു ഉറപ്പിച്ചു തീരുമാനിച്ചു.

കാലക്രമത്തില്‍ ടൈഗ്രിസിലെ മെത്രാപോലീത്താ നെസ്തോറിയന്‍ വിശ്വാസം സ്വീകരിക്കുകയും, അന്ത്യോഖ്ഹ്യയിലെ പരി. പാത്രീയര്‍ക്കീസിന്‍റെ അധികാരം തല്ലി പറയുകയും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെ ആയിരിക്കുമ്പോള്‍ തന്നെ, അന്ത്യോഖ്യയിലെ സുറിയാനി സഭയുടെ തലവനായ പരി. പാത്രീയര്‍ക്കീസിനു കീഴില്‍ മഫ്രിയാനോ കിഴക്കിന്‍റെ കാതോലിക്കാ ആയി പേര്‍ഷ്യന്‍ സാമ്രാജ്യത്തില്‍ പെട്ട സഭയെ മേയിച്ചു ഭരിക്കുകയും ചെയ്തു കൊണ്ടിരുന്നു. അന്ത്യോഖ്യായിലെ പരി. പാത്രീയര്‍ക്കീസ് ബാവായുടെ നിര്‍ദേശ പ്രകാരം ഭാരതത്തിലെ സുറിയാനി സഭയെ കിഴക്കിന്‍റെ മഫ്രിയാനോ അല്ലെങ്കില്‍ കാതോലിക്കാ പരിപാലിച്ചു പോന്നു.

AD 325-ല്‍ മലങ്കരയിലെക്കുള്ള സിറിയന്‍ കുടിയേറ്റം ഒന്നാം നൂറ്റാണ്ടില്‍ മാര്‍ തോമാ സ്ലീഹായാല്‍ സ്ഥാപിതമായ മലങ്കരയിലെ സഭ കാ...
09/05/2014

AD 325-ല്‍ മലങ്കരയിലെക്കുള്ള സിറിയന്‍ കുടിയേറ്റം

ഒന്നാം നൂറ്റാണ്ടില്‍ മാര്‍ തോമാ സ്ലീഹായാല്‍ സ്ഥാപിതമായ മലങ്കരയിലെ സഭ കാല ക്രമത്തില്‍ ശോഷിക്കാന്‍ തുടങ്ങി. മാര്‍ തോമയാല്‍ പട്ടം ഏറ്റ വൈദീകര്‍ പിന്‍തുടര്‍ച്ച ഉണ്ടാകതിരുന്നതാണ് ഇതിന്‍റെ മുഖ്യ കാരണം. ഈ സമയത്താണ് എഡേസയിലെ മെത്രാന്‍ ആയിരുന്ന മോര്‍ യൌസേപ്പിന് മലങ്കരയിലെ ഈ അവസ്ഥയെ കുറിച്ച് ദര്‍ശനം ഉണ്ടാകുന്നത്തും, യെരുസലേം പാത്രീയര്‍ക്കീസുമായി (യെരുസലേം നഗരിയുടെ പ്രാധാന്യം കണക്കിലെടുത്താണ് അവിടുത്തെ മെത്രാനെ പാത്രീയര്‍ക്കീസ് എന്ന് വിളിക്കുന്നത്‌. യെരുസലെമിലെ മെത്രാപോലീത്ത ക്രൈസ്തവ സമൂഹത്തിന്റെ അഞ്ചാം പാത്രീയര്‍ക്കീസ് ആയാണ് കണക്കാക്കപ്പെടുന്നത്, അദ്ദേഹം അന്ത്യോഖ്യയിലെ പരി. പാത്രീയര്‍ക്കീസ് ബാവയ്ക്ക് കീഴിലാണെന്ന് പൊതു സുന്നഹദോസുകള്‍ ഉറപ്പിച്ചു പറയുന്നു ) കൂടിയാലോചിക്കുന്നതും. യെരുസലേം പാത്രീയര്‍ക്കീസ് കാനായിലെ തോമായെ മലങ്കരയിലെ (മലബാറിലെ) സ്ഥിതി വിശേഷം അറിയുന്നതിന് വേണ്ടി ചുമതലപ്പെടുത്തുകയും, അദ്ദേഹം (കാനായിലെ തോമാ) മലബാര്‍ തീരത്തെത്തുകയും, ഇവിടെ കണ്ട ക്രൈസ്തവരില്‍ നിന്നും മലങ്കര സഭയുടെ അവസ്ഥ മനസ്സിലാക്കുകയും ചെയ്തു. തിരികെ ചെന്ന തോമാ യെരുസലെമിലെ മേത്രാപോലീത്തയെ ഈ വിവരങ്ങള്‍ അറിയിക്കുകയും ചെയ്തു.

അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും പരി. പാത്രീയര്‍ക്കീസ് ബാവയുടെ കീഴില്‍ കൂടിയ സുന്നഹദോസ് മലങ്കരയിലേക്ക് അടിയന്തിരമായി ഒരു പ്രതിനിധി സംഗത്തെ അയക്കാന്‍ തീരുമാനിക്കുകയും, അതിന്‍ പ്രകാരം AD 345-ല്‍ 72 കുടുംബങ്ങളില്‍ നിന്നായി 400 ആളുകള്‍ (സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ) മലങ്കരയിലേക്ക് തിരിക്കുകയും ചെയ്തു. വ്യാപാരിയായ കാനായിലെ തോമായുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂരില്‍ എത്തിയ സംഗത്തില്‍ എഡേസായിലെ മെത്രാനായിരുന്ന മോര്‍ യൗസേപ്പും വികാരിമാരും ശേമ്മഷന്മാരും ഉണ്ടായിരുന്നു.

കാനാന്‍ ദേശത്തെ (ഇസ്രയേല്‍) യഹൂദ ക്രിസ്ത്യാനികളായ, എഡേസായില്‍ നിന്നെത്തിയ സുറിയാനിക്കാര്‍, ആ കാലഖട്ടത്തിലെ പ്രദേശത്തെ ഭരണ കര്‍ത്താക്കള്‍ ആയിരുന്ന പെരുമാള്‍മാരുടെ അനുവാദത്തോടെ കൊടുങ്ങല്ലൂരിന്‍റെ രാജ വീഥിക്ക്‌ തെക്ക് ഭാഗത്ത്‌ കുടിയേറി താമസിച്ചു. ഇവര്‍ ക്നാനയക്കാര്‍ എന്നും തെക്കും ഭാഗക്കാര്‍ എന്നും അറിയപ്പെട്ടു.

മാര്‍ തോമായാല്‍ ക്രിസ്തു മതം സ്വീകരിച്ച പ്രദേശ വാസികള്‍ (മാര്‍ തോമാ ക്രിസ്ത്യാനികള്‍) രാജ വീഥിക്ക്‌ കിഴക്ക് വശം പാര്‍ത്തിരുന്നു. ഇവരെ വടക്കും ഭാഗക്കാര്‍ എന്നും പറഞ്ഞു പോന്നു.

കിഴക്കന്‍ പ്രദേശങ്ങളില്‍ അധികാരം ഉണ്ടായിരുന്ന അന്ത്യോഖ്യായിലെ പരി. പാത്രീയര്‍ക്കീസ് ബാവായുടെ നിര്‍ദേശാനുസരണം കാനയക്കാരായ സുറിയാനിക്കാരുടെ കുടിയേറ്റം നിമിത്തം , കേരളത്തിലെ മുഴുവന്‍ ക്രൈസ്തവ വിശ്വാസികളും സുറിയാനി ക്രിസ്ത്യാനികള്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി. അന്ന് മുതല്‍ സുറിയാനി സഭയുടെ ചിട്ടകളും ക്രമങ്ങളും മലങ്കര സഭയിലുപയോഗിക്കാന്‍ തുടങ്ങി.

മാര്‍ തോമാ ശ്ലീഹായുടെ തിരുശേഷിപ്പ് എഡേസായിലേക്ക് മാറ്റപ്പെടുന്നു :AD 394-ല്‍ മാര്‍ തോമാ ശ്ലീഹായുടെ തിരുശേഷിപ്പ് എഡേസായില...
09/05/2014

മാര്‍ തോമാ ശ്ലീഹായുടെ തിരുശേഷിപ്പ് എഡേസായിലേക്ക് മാറ്റപ്പെടുന്നു :

AD 394-ല്‍ മാര്‍ തോമാ ശ്ലീഹായുടെ തിരുശേഷിപ്പ് എഡേസായിലേക്ക് അന്ത്യോഖ്യയിലെ പരിശുദ്ധ പാത്രീയര്‍ക്കീസ് ബാവയുടെ കല്‍പ്പന പ്രകാരം മാറ്റപ്പെട്ടു എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു പള്ളി പണിതു തിരുശേഷിപ്പ് സ്ഥാപിച്ചതിന്‍റെ ഓര്‍മ്മയില്‍ ജൂലൈ മൂന്നാം തിയതി ക്രൈസ്തവ സഭയില്‍ സെന്റ്‌ തോമസ്‌ ദിനം ആഘോഷിക്കുന്നു.

പേര്‍ഷ്യന്‍ കുരിശു :മലങ്കരയില്‍ കിഴക്കിന്‍റെ അസ്സീറിയന്‍ സഭയുടെ (നെസ്തോറിയന്‍) സാന്നിധ്യവും ഇടപെടലുകളും 15-ആം നൂറ്റാണ്ടി...
09/05/2014

പേര്‍ഷ്യന്‍ കുരിശു :

മലങ്കരയില്‍ കിഴക്കിന്‍റെ അസ്സീറിയന്‍ സഭയുടെ (നെസ്തോറിയന്‍) സാന്നിധ്യവും ഇടപെടലുകളും 15-ആം നൂറ്റാണ്ടിനു മുന്‍പ് തുടങ്ങി ഉണ്ടെന്നു ചില വാദിക്കുന്നു. 4-ആം നൂറ്റാണ്ടില്‍ തന്നെ നെസ്തോറിയന്‍ സഭ ഇവിടെ ഉണ്ടെന്നും ചിലര്‍ വാദിക്കുന്നു. പക്ഷെ കിഴക്കിന്‍റെ അസ്സീറിയന്‍ സഭയില്‍ നെസ്തോറിയന്‍ വേദ വിപീതത്തിന്‍റെ ആവിര്‍ഭാവം അഞ്ചാം നൂറ്റാണ്ടിന്‍റെ അവസ്നാതോടെ ആണ്. അതിനും ഏറെ കാലത്തിനു ശേഷമാണ് അസ്സീറിയന്‍ സഭയുടെ വേരുകള്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിനു പുറത്തേക്ക് വ്യാപിക്കാന്‍ തുടങ്ങിയത്. അത് കൊണ്ട് തന്നെ, മലങ്കരയില്‍ അഞ്ചാം നൂറ്റാണ്ടിനു മുന്‍പ് നെസ്തോറിയന്‍ വേദ വിപരീതികളുടെ സാന്നിധ്യം ഇല്ലായിരുന്നു എന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും.

കോട്ടയത്തുള്ള ക്നാനായ വലിയ പള്ളിയിലുള്ള 7-ആം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ കുരിശു ആദിമ കാലം മുതലേ നെസ്തോറിയന്‍ വേദ വിപരീതികള്‍ മലങ്കരയില്‍ ഉണ്ദൈരുന്നതിന്റെ തെളിവാണെന്ന് ചിലര്‍ വാദിക്കുന്നു. പക്ഷെ ഈ പറഞ്ഞ കുരിശിലെ ലിഖിതങ്ങള്‍ ആയ“Extrangela Syriac”-ഉം ഫല്വിയും അനുസരിച്ച് ഇതിന്‍റെ നിര്‍മ്മാണം പെര്‍ഷ്യാക്കാരും യാക്കോബായ സുറിയാനിക്കാരും ചേര്‍ന്നാണെന്ന് മനസ്സിലാക്കാം. ഇന്ത്യയിലെ പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്‍റെ മുന്‍ തലവനായിരുന്ന ഡോ.ബര്‍ണ്ണല്‍ ഈ കുരിശിലെ ഫല്‍വിയിലുള്ള ലിഖിതം വ്യാഖ്യാനിക്കുകയും ചെയ്തു. അത് ഇപ്രകാരം ആണ്:-

"In punishment by the cross (was) the suffering on this one; He who is true God and God above, and Guide ever Pure."

നെസ്തോറിയന്‍ വേദ വിപരീതികളുടെ അടിസ്ഥാന വിശ്വാസമായ “ദൈവം കുരിശില്‍ മരിച്ചിട്ടില്ല, യേശു എന്ന മനുഷ്യന്‍ മാത്രമാണ് കുരിശില്‍ തറക്കപ്പെട്ടത്” എന്നതിന്‍റെ നേര്‍ വിപരീതം ആണ് ഈ ലിഖിതങ്ങള്‍. ആഹു കൂടാതെ പേര്‍ഷ്യയിലെ നെസ്തോറിയന്‍ വിശ്വാസികള്‍ ഉപയോഗിച്ചിരുന്ന ഭാഷയുമല്ല ഫല്‍വി. ക്രിസ്തീയതയില്‍ ഏതാണ്ട് ഇരുപതോളം തരത്തിലുള്ള കുരിശുകള്‍ പ്രചാരത്തിലുണ്ട്. വിശുദ്ധ അന്ത്രയോസിന്‍റെ കുരിശു അംഗളെയ അക്ഷര മാലയിലെ “X” പോലെയാണ്. പേര്‍ഷ്യന്‍ കുരിശുകള്‍ നെസ്തോറിയന്‍ വിശ്വാസികളും യാക്കോബായ സുറിയാനിക്കാരും ഉപയോഗിച്ചിരുന്നു. ഇത്തരത്തില്‍ ഉള്ള ഏതാനും ക്രിശുകളുടെ ശേഖരം ബ്രിട്ടീഷ് മ്യുസിയത്തില്‍ ഉണ്ട്. ഇവയിലെല്ലാം തന്നെയുള്ള “Estrangeloyo” അക്ഷരങ്ങള്‍ യാക്കോബായ സുറിയാനിക്കാര്‍ എഴുതിയതുമാണ്‌.

AD 825-ലെ രണ്ടാം സിറിയന്‍ കുടിയേറ്റം :ഒന്‍പതാം നോട്ടണ്ടിന്‍റെ ആരംഭത്തില്‍ ഒരു പട്ടം സിറിയന്‍ കുടിയേറ്റക്കാരുടെ കൂടെ സുറി...
09/05/2014

AD 825-ലെ രണ്ടാം സിറിയന്‍ കുടിയേറ്റം :

ഒന്‍പതാം നോട്ടണ്ടിന്‍റെ ആരംഭത്തില്‍ ഒരു പട്ടം സിറിയന്‍ കുടിയേറ്റക്കാരുടെ കൂടെ സുറിയാനി പീതാക്കന്മാരായ മോര്‍ സാബോര്‍, മോര്‍ അഫ്രോത്ത് എന്നിവര്‍ കൊല്ലത്ത് എത്തി. പ്രാദേശിക ഭരണാധികാരികള്‍ അവര്‍ക്ക് അനേകം അധികാര-അവകാശങ്ങള്‍ നല്‍കി ബഹുമാനിച്ചു. ഈ പിതാക്കന്മാരുടെ വിശുദ്ധിയും സ്രെഷ്ഠതയും, അവരുടെ നാമത്തിലുള്ള പള്ളികളുടെ എണ്ണത്തില്‍ നിന്നും മനസ്സിലാക്കാം. ഇതിന്‍റെ രേഖകള്‍ ഉദയംപേരൂര്‍ സുന്നഹദോസ് തീരുമാനങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. കൊല്ല വര്‍ഷം AD 825-ല്‍ ഈ പിതാക്കന്മാര്‍ കൊല്ലത്ത് താമസമാക്കി എന്നാണ് വിശ്വാസം.

റോമന്‍ പറങ്കികളുടെ നേതൃത്വത്തില്‍ നടന്ന ഉദയംപേരൂര്‍ സുന്നഹദോസ് ഈ പിതാക്കന്മാരെ നെസ്തോറിയന്‍ വേദ വിപരീതികള്‍ എന്ന് മുദ്ര കുത്തി. മനസ്സിലാക്കേണ്ട കാര്യം എന്താണെന്നു വച്ചാല്‍, ഈ പിതാക്കന്മാരെ നെസ്തോരിയ്യാന്‍ വിശ്വാസികള്‍ അവരില്‍ ഒരാലായിട്ടു കൂട്ടുന്നില്ല. നെസ്തോറിയന്‍ അസ്സീമണി തന്നിരിക്കുന്ന രേഖകള്‍ അനുസരിച്ച്, വിദേശത്തേക്ക് അയക്കപ്പെട്ട നെസ്തോറിയന്‍ പിതാക്കന്മാരില്‍ മോര്‍ സാബോര്‍, മോര്‍ അഫ്രോത്ത് എന്നീ പേരുകള്‍ ഇല്ല.

റോമന്‍ കത്തോലിക്കാ ചരിത്രകാരനായ ഫാ.പ്ലേസിഡും, മി. എം.വി.പോളും ഈ പിതാക്കന്മാരെ നെസ്തോറിയന്‍ പിതാക്കന്മാരയിട്ടു കൂട്ടുന്നില്ല. നെസ്തോറിയന്‍ സഭ ഇവരെ അവരുടെ പിതാക്കന്മാരാണെന്ന് അംഗീകരിച്ചിട്ടില്ല, മാത്രമല്ല റോമന്‍ കത്തോലിക്കാ സഭ അവരെ തള്ളി പറയുകയും നിരാകരിക്കുകയും ചെയ്തിട്ടുണ്ട്. യാക്കോബായ സുറിയാനി സഭ മാത്രമാണ് ഈ പിതാക്കന്മാരെ ഓര്‍ക്കുകയും, എല്ലാ വര്‍ഷവും ഒക്ടോബര്‍ 2-ആം തിയതി അങ്ങമാളി ഭദ്രാസനത്തില്‍ പെട്ട അകപ്പറമ്പ്‌ പള്ളിയില്‍ ഈ വിശുദ്ധരുടെ ഓര്‍മ്മ ഒന്ടടുകയും ചെയ്യുന്നു.

മലങ്കര സഭ : പത്താം നൂറ്റാണ്ട് മുതല്‍ പതിനഞ്ചാം നൂറ്റാണ്ട് വരെപത്താം നൂറ്റാണ്ടിലും പതിനൊന്നാം നൂറ്റാണ്ടിലും മലങ്കര സഭ അന്...
09/05/2014

മലങ്കര സഭ : പത്താം നൂറ്റാണ്ട് മുതല്‍ പതിനഞ്ചാം നൂറ്റാണ്ട് വരെ

പത്താം നൂറ്റാണ്ടിലും പതിനൊന്നാം നൂറ്റാണ്ടിലും മലങ്കര സഭ അന്ത്യോഖ്യയിലെ പരി. പാത്രീയര്‍ക്കീസ് ബാവായുടെ അധികാര സീമക്കുള്ളില്‍ ആയിരുന്നു. ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവലിലും പ്രോട്ടസ്റ്റന്റ് ചരിത്രകാരനായ ഹഫും ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നു. റോമന്‍ കത്തോലിക്കാ സഭ അവരുടെ ചരിത്രം പവിത്രീകരിക്കാന്‍ വേണ്ടി ചെയ്യുന്ന പ്രചാരണ തന്ത്രത്തില്‍ വീണു പോയ ചിലര്‍ മലങ്കര സഭയുടെ പുതു ചരിത്രം (മലങ്കര സഭക്ക് 17-ആം നൂറ്റാണ്ട് വരെ പേര്‍ഷ്യന്‍ നെസ്തോറിയന്‍ സഭയുമായി മാത്രമേ ബന്ധം ഉണ്ടായുള്ളൂ.) രചിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ സാഹചര്യ തെളിവുകളുടെയും ചരിത്ര രേഖകളുടെയും അടിസ്ഥാനത്തില്‍ ഈ പ്രചരണം തെറ്റാണെന്ന് മനസ്സിലാകും.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ മലങ്കര സഭക്ക് അന്ത്യോഖ്യയിലെ സുറിയാനി ഓര്‍ത്തഡോക്‍സ്‌ സഭയുമായി അനിഷേധ്യ ബന്ധം ഉണ്ടായിരുന്നു എന്നുള്ളതിന്‍റെ ചരിത്ര രേഖകള്‍ കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ സൂക്ഷിച്ചിട്ടുണ്ട്. പരി. മിഖായേല്‍ പാത്രീയര്‍ക്കീസിന്‍റെ (1199) കാലത്ത്എസ്ട്രാന്‍ജലോയോ ലിഖിതത്തില്‍ എഴുതിയിരിക്കുന്ന ഒരു വിശുദ്ധ ഗ്രന്ഥം ആണ് ഇത്. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ മലങ്കരയില്‍ ഉണ്ടായിരുന്ന ഈ വിശുദ്ധ ഗ്രന്ഥം, 1807-ല്‍ ഇവിടെ എത്തിയ പ്രോട്ടസ്ടന്റ്റ് മിഷണറി ആയിരുന്ന ഡോ. ക്ലോഡിയസ് ബുക്കാനന് മലങ്കര മെത്രാപൊലീത്ത ആയിരുന്ന മോര്‍ ദീവന്നസ്യോസ് ഉപഹാരം ആയി നല്‍കി. ഈ വേദ ഗ്രന്ഥത്തില്‍ വിശുദ്ധ ദൈവ മാതാവിന്‍റെ പെരുന്നാളുകള്‍ക്കും നോമ്പ് കാലത്ത് ശനിയാഴ്ചകളിലും വായിക്കേണ്ട വേദ ഭാഗങ്ങള്‍ ഉണ്ടായിരുന്നു ഈ ഉപഹാരത്തില്‍. അന്ത്യോഖ്യയിലെ പരിശുദ്ധ പാത്രീയര്‍ക്കീസ് ആയിരുന്ന മോര്‍ സേവേറിയോസിനെ കുറിച്ച് ഈ വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

പതിമൂന്നും പതിനാലും നൂറ്റാണ്ടുകളില്‍ മലങ്കര സഭക്ക് അന്ത്യോഖ്യയിലെ സുറിയാനി ഓര്‍ത്തഡോക്‍സ്‌ സഭയുമായി അനിഷേധ്യ ബന്ധം ഉണ്ടായിരുന്നതായി നമുക്ക് അനുമാനിക്കാം. പതിനാലാം നൂറ്റാണ്ടില്‍ ജോണ്‍ മറിഞ്ഞോളി എന്നാ റോമന്‍ മെത്രാന്‍ കൊല്ലത്ത് എത്തി എന്ന് വിശ്വസിക്കപ്പെടുന്നു. പക്ഷെ അദ്ദേഹത്തിന് മലങ്കര സഭയുമായി യാതൊരു തരത്തിലുമുള്ള ബന്ധം ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല. 1938-ല്‍ ജോണ്‍ ഇരുപത്തിരണ്ടാമന്‍ പാപ്പാ ഫ്രയര്‍ ജോര്‍ദാനൂസിനെ കൊല്ലം മെത്രാനായി വാഴിക്കുകയും, ഇന്ത്യയിലേക്ക്‌ അയക്കുകയും ചെയ്തു. പക്ഷെ അദ്ദേഹം ഇന്ത്യയില്‍ എത്തിയെന്നു വിശ്വസിക്കാന്‍ തക്കതായ രേഖകളില്ല. നെസ്തോറിയന്‍ സഭ മോര്‍ സേവേറിയോസിനെ അംഗീകരിക്കുന്നില്ല, മാത്രമല്ല, വിശുദ്ധ കന്യക മറിയാമിനെ അവര്‍ ദൈവമാതാവെന്നും സംബോധന ചെയ്യുന്നില്ല. മലങ്കര സഭ അത് കൊണ്ട് തന്നെ ഈ വിശുദ്ധ ഗ്രന്ഥം നെസ്തോറിയന്‍ സഭയുടെതല്ല എന്ന് നമുക്ക് മനസ്സിലാക്കാം.

ലഭ്യമായിട്ടുള്ള ചരിത്ര രേഖകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തില്‍ നാലാം നൂറ്റാണ്ട് മുതല്‍ പതിനഞ്ചാം നൂറ്റാണ്ട് വരെ മലങ്കര സഭ ആകമാന സുറിയാനി ഓര്‍ത്തോഡോക്സ് സഭയുടെ ഭാഗമായിരുന്നു എന്ന് മനസ്സിലാക്കാം. സിറിയന്‍ കത്തോലിക്കാ സഭയിലെ ആര്‍ച്-ബിഷപ്‌ ആയിരുന്ന മാര്‍ ഇവാനീസ് (ഫാ. പി.റ്റി. വര്‍ഗീസ്‌) തന്‍റെ ലേഖനമായ “സുറിയാനി ക്രിസ്ത്യാനികള്‍ നെസ്തോറിയന്‍ വിശ്വാസികള്‍ ആയിരുന്നോ” (Were Syrian Christians- Nestorians) എന്ന തന്‍റെ വൈഞാനാനിക ലേഖനത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു :
"Thus from internal - external and circumstantial evidences, it is evident that the church in Kerala was nothing but Jacobite before the 15th century".
ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് സഭയിലെ (മെത്രാന്‍ കക്ഷി സഭ) കാലം ചെയ്ത പൌലോസ് മോര്‍ ഗ്രിഗോറിയോസ് (ref. Sheema Vartha, 1968 Oct) ഇപ്രകാരം പറയുന്നു :
"We in India belong to this Patriarchate even if we have our own Catholicose and are autonomous (not autocephalous). We have no other source from which to receive our ancient tradition - except the tradition of Antioch, of the great Syrian Church which once had spread through the length and breadth of Asia right up to China and Korea".

മലങ്കരയില്‍ റോമന്‍ കത്തോലിക്കാ വിശ്വാസം കൊണ്ടുവരുന്നു :1498-ല്‍ പോര്‍ച്ചുഗീസ് നാവികനായ വാസ്കോ ഡി ഗാമയുടെ വരവോടു കൂടിയാണ്...
09/05/2014

മലങ്കരയില്‍ റോമന്‍ കത്തോലിക്കാ വിശ്വാസം കൊണ്ടുവരുന്നു :

1498-ല്‍ പോര്‍ച്ചുഗീസ് നാവികനായ വാസ്കോ ഡി ഗാമയുടെ വരവോടു കൂടിയാണ് മലങ്കരയില്‍ റോമന്‍ കത്തോലിക്കാ വിശ്വാസം ആരംഭിക്കുന്നത്. കേരളത്തിന്‍റെ തീര പ്രദേശങ്ങളിലുള്ള ദരിദ്രരെയും ഗോവയില്‍ ഉള്ളവരെയും ആണ് ആദ്യം (ബലമായി) ലത്തീന്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് കൊണ്ടുവന്നത്. പിന്നീട്, മലങ്കരയിലുള്ള സുറിയാനി ക്രിസ്ത്യാനികളെയും അവര്‍ തങ്ങള്‍ക്കതീനര്‍ ആക്കാന്‍ ശ്രമിച്ചു. ഇതിനു വേണ്ടി അപവിത്രവും നീച്ചവുമായ മാര്‍ഗ്ഗങ്ങളും അവര്‍ ഉപയോഗിച്ചിരുന്നു.

1599 ജൂണ്‍ 20-ന് റോമന്‍ കത്തോലിക്കാ മെത്രാന്‍ ആയിരുന്ന മേനെസിസ് പ്രാദേശിക ഭരണാകര്‍ത്താക്കളുടെ സഹായത്തോടെ ഉദയംപേരൂര്‍ സുന്നഹദോസ് നടത്തുകയും, അതിനു ശേഷം മലങ്കരയിലെ സത്യ വിശ്വാസികളെ ബലമായി ലത്തീന്‍ വിശ്വാസത്തിലേക്ക് കൊണ്ട് വരന്‍ ശ്രമം തുടങ്ങി. അതിനു മുന്നോടിയായി സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാ ക്രമങ്ങളും ചരിത്ര രേഖകളും കത്തിച്ചു കളയുകയും, പള്ളികള്‍ പിടിച്ചടക്കുകയും ചെയ്തു. ഭയവിഹ്വലരായ മലങ്കര മക്കള്‍ക്ക് റോമന്‍ കത്തോലിക്കാ മെത്രാന്മാരുടെ നീചവും നിന്ദ്യവുമായ പ്രവര്‍ത്തികള്‍ക്ക് അടിമപ്പെടേണ്ടിയും വന്നു.

മലങ്കര സഭയെ നയിക്കാന്‍ അധികാര പെടുത്തിയിരുന്ന തോമാ അര്‍ക്കദിയാക്കോന്‍റെ നിരന്ദരം ആയ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് അന്ത്യോഖ്യാ പാത്രീയര്‍ക്കെറ്റില്‍ നിന്നും അഹത്തുള്ള പാത്രീയര്‍ക്കീസ് മലങ്കരയിലേക്ക് 1653-ല്‍ എഴുന്നുള്ളി വന്നു. സഭാ വിശ്വാസം അനുസരിച്ച് പറങ്കികള്‍ അദ്ധേഹത്തെ പിടി കൂടുകയും കഴുത്തില്‍ കല്ല്‌ കെട്ടി കടല്ളില്‍ താഴ്ത്തി. ഇത് മലങ്കരയിലെ സുറിയാനി ക്രിസ്ത്യാനികളെ കുപിതരാക്കി. ഏതാണ്ട് ഇരുപത്തയ്യായിരം വരുന്ന വിശ്വാസികള്‍ മട്ടാഞ്ചേരിയില്‍ ഒത്തു കൂടുകയും, പ്രസിദ്ധമായ കൂനന്‍ കുരിശു സത്യം നടത്തുകയും ചെയ്തു. 1653-ല്‍ നടന്ന ഈ മഹാ സംഭവം പറയുന്നത് ഇതാണ്:-

"" ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും ഭൂമിയിൽ ഉള്ളിടത്തോളം കാലം അന്ത്യോഖ്യാ സിംഹാസനത്തെ ഞങ്ങളുടെ കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും. ""

1665-ല്‍ മലങ്കരയില്‍ നിന്നും അത്യോഖ്യയിലെ പരിശുദ്ധ പാത്രീയര്‍ക്കീസിനു മുന്‍പില്‍ സഹായം അഭ്യര്‍ഥിച്ചു കൊണ്ട് അപേക്ഷ അയക്കുകയും, അതിനു മറുപടിയെന്നോണം യെരുസലേം പാത്രീയര്‍ക്കീസ് ആയ മോര്‍ ഗ്രിഗോറിയോസ് (വടക്കന്‍ പറവൂര്‍ പള്ളിയില്‍ കബര്‍ അടങ്ങിയിരിക്കുന്ന അബ്ദുല്‍ ജലീല്‍ മോര്‍ ഗ്രിഗോറിയോസ്) മലങ്കരയിലേക്ക് എഴുന്നുള്ളി വന്നു. ഏതാണ്ട് 150 വര്‍ഷത്തോളം കണ്ണി മുറിഞ്ഞിരുന്ന അന്ത്യോഖ്യാ-മലങ്കര ബന്ധം മോര്‍ ഗ്രിഗോറിയോസ് ബാവ പുനസ്ഥാപിക്കുകയും, ഒന്നാം മാര്‍ തോമായുടെ അധികാരത്തോടെ അര്‍ക്കദിയാക്കോനെ മെത്രാന്‍ ആയി വാഴിക്കുകയും ചെയ്തു.

മലങ്കര സഭയില്‍ നെസ്തോറിയന്‍ സ്വാധീനം :പതിനാലാം നൂറ്റാണ്ട് മുതല്‍ റോമാ സാമ്രാജ്യത്തിന്‍റെയും മറ്റു പലരുടെയും അതിക്രമവും, ...
09/05/2014

മലങ്കര സഭയില്‍ നെസ്തോറിയന്‍ സ്വാധീനം :

പതിനാലാം നൂറ്റാണ്ട് മുതല്‍ റോമാ സാമ്രാജ്യത്തിന്‍റെയും മറ്റു പലരുടെയും അതിക്രമവും, അധികാര കടന്നു കയറ്റവും, സഭയിലെ തന്നെ ആഭ്യന്തര പ്രശ്നങ്ങളും നിമിത്തം അന്ത്യോഖ്യായിലെ സുറിയാനി സഭ ക്ഷയിക്കുവാന്‍ തുടങ്ങി. പതിനഞ്ചാം നൂറ്റാണ്ടോടു കൂടി അന്ത്യോഖ്യായിലെ മാതൃ സഭയും മലങ്കര സഭയും തമ്മിലുള്ള ബന്ധം അശ്ശേഷം നിന്ന്പോയി എന്ന് അനുമാനിക്കാം. യാക്കോബായ സഭയുടെയും നെസ്തോറിയന്‍ സഭയുടെയും ചിട്ടകളും ക്രമങ്ങളും ഏതാണ്ട് ഒരു പോലെ തന്നെ ആയിരുന്നു എന്നതും ആദ്യം പറഞ്ഞ മുറിഞ്ഞു പോയ അന്ത്യോഖ്യാ-മലങ്കര ബന്ധവും ആണു നെസ്തോറിയന്‍ മെത്രാന്മാര്‍ മലങ്കരയില്‍ വന്നപ്പോള്‍ അവരെ ഇവിടെ ഉള്ള യാക്കോബായ വിശ്വാസികള്‍ സന്തോഷത്തോടു കൂടി സ്വീകരിക്കാന്‍ കാരണം.

1490 കാലഖട്ടത്തില്‍ മലങ്കരയിലേക്ക് വന്ന നെസ്തോറിയന്‍ മെത്രാന്‍ നെസ്തോറിയന്‍ കാതോലിക്കാ-പാത്രീയര്‍ക്കീസിന് എഴുതിയതിന്‍പ്രകാരം, മലങ്കരയില്‍ എത്തിയ അദ്ദേഹത്തിന് ഇവിടെ നിന്നും ഊഷ്മള വരവേല്‍പ്പ് ലഭിക്കുകയും, ഏതാണ്ട് മുപ്പതിനായിരത്തോളം ക്രൈസ്തവ കുടുംബങ്ങള്‍ മലബാര്‍ എന്നാ പ്രദേശത്ത് ഉണ്ടായിരുന്നു എന്നും ആണ്. ആ അവസരത്തില്‍ നെസ്തോറിയന്‍ പാത്രീയര്‍ക്കീസിനു മലനകരയെ കുറിച്ച് വലിയ ഗ്രാഹ്യം ഉണ്ടായിരുന്നില്ല എന്നും, 1490-ന് മുന്‍പ് മലങ്കര സഭ നെസ്തോറിയന്‍ വിശ്വാസത്തിനു കീഴില്‍ ആയിരുന്നില്ല എന്ന് മനസ്സിലാക്കാം.

AD 1490 മുതല്‍ 1599 വരെ മലങ്കര സഭക്ക് പേര്‍ഷ്യയിലെ നെസ്തോറിയന്‍ പാത്രീയര്‍ക്കീസില്‍ നിന്നാണ് മേത്രപോലീത്താമാരെ ലഭിച്ചു കൊണ്ടിരുന്നത്. എന്നിരുന്നാലും, മലങ്കര സഭ മുഴുവനായും നെസ്തോറിയന്‍ വിശ്വാസം സ്വീകരിച്ചു എന്ന് പറയാന്‍ കഴിയില്ല. പടിഞ്ഞാറന്‍ സുറിയാനി സഭയിലെ വിശുദ്ധ പിതാവായ ദിയസ്കോറോസിനെ കുറിച്ചും കല്‍ദായ സുറിയാനിയോടൊപ്പം പടിഞ്ഞാറന്‍ സുറിയാനിയും ഉപയോഗത്തില്‍ ഇരുന്നു എന്ന് ഉദയംപേരൂര്‍ സുന്നഹദോസ് തീരുമാനങ്ങളില്‍ രേഖപ്പെടുത്തിട്ടുണ്ട് എന്നതും, യാക്കോബായ സുറിയാനി സഭയുടെ മാമോദീസ ക്രമങ്ങള്‍ ആണ് പ്രചാരത്തില്‍ ഉണ്ടായിരുന്നതെന്നും ഉള്ളതാണ് ഇതിനെ പിന്തുണയ്ക്കുന്ന ചരിത്ര രേഖകലള്‍. ഇങ്ങനെയൊക്കെ ആണെങ്കിലും, മലങ്കരയിലെ സത്യ വിശ്വാസികളെ റോമന്‍ കത്തോലിക്കാ സഭക്ക് അധീനപ്പെടുത്താന്‍ ശ്രമിച്ച ഉദയംപേരൂര്‍ സുന്നഹദോസ് നടന്ന AD 1490 മുതല്‍ 1599 കാലഖട്ടത്തില്‍ മലങ്കര സഭ നെസ്തോറിയന്‍ സഭക്ക് കീഴില്‍ ആയിരുന്നു എന്ന് കരുതാം.

തൊഴിയൂര്‍ സ്വതന്ത്ര സഭയുടെ ആരംഭം :ആറാം മാര്‍ തോമയായ മോര്‍ ദിവാന്നാസ്യോസ് ഒന്നാമന്‍റെ കാലത്ത്, അദ്ധേഹത്തെ തന്നെ അവരോധിച്ച...
09/05/2014

തൊഴിയൂര്‍ സ്വതന്ത്ര സഭയുടെ ആരംഭം :

ആറാം മാര്‍ തോമയായ മോര്‍ ദിവാന്നാസ്യോസ് ഒന്നാമന്‍റെ കാലത്ത്, അദ്ധേഹത്തെ തന്നെ അവരോധിച്ച മോര്‍ ഗ്രിഗോറിയോസ് ഡിസംബര്‍ 1772-ല്‍ മട്ടാഞ്ചേരിയില്‍ വച്ച് കാട്ടുമങ്ങാട്ട് അബ്രഹാം റമ്പാനെ മോര്‍ കൂറീലോസ് എന്നാ സ്ഥാനപ്പേരില്‍ മെത്രാന്‍ ആയുയര്‍ത്തി. ഈ സ്ഥാനാരോഹണത്തില്‍ അതൃപ്തരായ മോര്‍ ദിവാന്നാസ്യോസ് ഒന്നാമനും മോര്‍ ഈവനിയോസും (മോര്‍ ഗ്രിഗോറിയോസിന്‍റെ ഒപ്പം ഉണ്ടായിരുന്ന രണ്ടാമത്തെ പാത്രീയര്‍ക്കാ പ്രതിനിധി) അവരുടെ അഭിപ്രായ ഭിന്നത വെളിപ്പെടുത്തി. കൊച്ചിയിലെയും തിരുവിതാംകൂറിലെയും രാജാക്കന്മാര്‍ കാട്ടുമങ്ങാട്ടെ മോര്‍ കൂറീലോസിനു എതിരാവുകയും, ത്തന്മൂലം മോര്‍ കൂറീലോസിനു ബ്രിട്ടീഷ് മലബാറില്‍ പെട്ട തൊഴിയൂരിലേക്ക് (കുന്നംകുളത്തിന് സമീപം അഞ്ഞൂര്‍) മാറേണ്ടതായും വന്നു. അവിടെ വച്ച് അദ്ദേഹം 1774-ല്‍ തൊഴിയൂര്‍ സ്വതന്ത്ര സഭക്ക് രൂപം നല്‍കി.

Address

Puthencruz
682308

Website

Alerts

Be the first to know and let us send you an email when മലങ്കര സഭാ ചരിത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share