മോർ മീഖായേൽ വലിയ പള്ളി വെട്ടിത്തറ

  • Home
  • India
  • Puthencruz
  • മോർ മീഖായേൽ വലിയ പള്ളി വെട്ടിത്തറ

മോർ മീഖായേൽ വലിയ പള്ളി വെട്ടിത്തറ വെട്ടിത്തറ മോർ മിഖായേൽ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ അസോസിയേഷൻ (വെട്ടിത്തറ വലിയപള്ളി)

13/08/2026

മോർ അബ്ദേദ് മിശിഹാ സഹദായുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന കുരിശുപള്ളിയിലെ പ്രധാന പെരുന്നാൾ ഓഗസ്റ്റ് 14, 15 തീയതികളിൽ

വെട്ടിത്തറ (പിറവം) : വെട്ടിത്തറ മോർ മിഖായേൽ യാക്കോബായ സുറിയാനി വലിയ പള്ളിയുടെ കീഴിൽ സ്ഥാപിതമായിരിക്കുന്ന മോർ അബ്ദേദ് മിശിഹാ സഹദായുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന കുരിശുപള്ളിയിലെ പ്രധാന പെരുന്നാൾ ഓഗസ്റ്റ് 14, 15 തീയതികളിൽ വിപുലമായ ആത്മീയ ശുശ്രൂഷകളോടെ നടക്കും. പെരുന്നാളിന്റെ ഭാഗമായി വിശുദ്ധ കുർബാന, പ്രാർത്ഥനാ ശുശ്രൂഷകൾ, വചനപ്രഘോഷണം, പ്രദക്ഷിണം, നേർച്ചസദ്യ എന്നിവ നടത്തപ്പെടും.

കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, വെരി.റവ. ബാർ യൂഹാനോൻ റമ്പാൻ തുടങ്ങിയവർ പെരുന്നാൾ ചടങ്ങുകളുടെ ശുശ്രൂഷകൾക്ക് പ്രധാന കാർമികത്വം വഹിക്കും. പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഓഗസ്റ്റ് 9 ഞാറാഴ്ച്ച കൊടിയേറ്റ് കർമ്മം നിർവഹിച്ചിരുന്നു.

സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ സാന്നിധ്യവും നേതൃത്വവും പെരുന്നാൾ ശുശ്രൂഷകൾക്ക് ആത്മീയ നിറം പകരും.
വെട്ടിത്തറ മോർ മിഖായേൽ യാക്കോബായ സുറിയാനി വലിയ പള്ളിയുമായി ബന്ധപ്പെട്ട് വർഷങ്ങളായി വിശ്വാസികളുടെ ആത്മീയ ജീവിതത്തിൽ പ്രധാന സ്ഥാനമാണ് കുരിശുപള്ളിക്കുള്ളത്. മോർ അബ്‌ദേദ് മിഖായേൽ സഹദായുടെ നാമത്തിലുള്ള കുരിശുപള്ളിയിലെ പെരുന്നാളിന് പങ്കെടുക്കുവാൻ നിരവധി വിശ്വാസികൾ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

13/08/2026
വെട്ടിത്തറ മാർ മീഖായേൽ പള്ളിയുടെ കീഴിൽ  മലങ്കരയിൽ  മോർ അബ്‌ദേദ് മ്ശീഹോ സഹദായുടെ നാമത്തിൽ സ്ഥാപിതമായ ഏക കുരിശുപള്ളിയിലെ പ...
10/08/2026

വെട്ടിത്തറ മാർ മീഖായേൽ പള്ളിയുടെ കീഴിൽ മലങ്കരയിൽ മോർ അബ്‌ദേദ് മ്ശീഹോ സഹദായുടെ നാമത്തിൽ സ്ഥാപിതമായ ഏക കുരിശുപള്ളിയിലെ പ്രധാന പെരുന്നാളിനോടനുബന്ധിച്ചുള്ള സപ്ലിമെന്റ്.

പെരുന്നാൾ പ്രോഗ്രാം
-------------------

ആഗസ്റ്റ് 9 ഞായർ
6.00 am: വി. കുർബാന (പള്ളിയിൽ)
10.30 am: പെരുന്നാൾ കൊടിയേറ്റ് (…പള്ളിയിൽ)
ആഗസ്റ്റ് 14 വെള്ളി
6.30 pm: പ്രദക്ഷിണം പള്ളിയിൽ നിന്നും …
7.00 pm: സന്ധ്യാപ്രാർത്ഥന (കുരിശുപള്ളിയിൽ)
(അഭി. ഡോ. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ)
8.00 pm: പ്രസംഗം (അഭി. തിരുമനസ്സുകൊണ്ട് …)
8.30 pm: സ്ലീബാമൊത്ത്, ആശീവാദം
8.45 pm: നേർച്ചസദ്യ, സമാപനം

ആഗസ്റ്റ് 15 ശനി
7.15 am: വി. കുർബാന (പള്ളിയിൽ)
7.30 am: പ്രഭാത പ്രാർത്ഥന (കുരിശുപള്ളിയിൽ)
8.30 am: വി. കുർബാന (കുരിശുപള്ളിയിൽ)
വെരി. റെവ. ബർ യൂഹാനോൻ റമ്പാൻ
(ഗെത്സീമോൻ ദയറാ, പിറമാടം )
10.00 am: പ്രസംഗം
10.30 am: അവാർഡ് വിതരണം
SSLC, +2 (CBSE & STATE) & JSSLC, +2
10.40 am: സ്ലീബാമൊത്ത്, ലേലം
11.30 am: പ്രദക്ഷിണം (പള്ളിയിലേക്ക്)
12.00 pm: ആശീവാദം, നേർച്ചസദ്യ
1.30 pm: കൊടിയിറക്ക്, സമാപനം

വെട്ടിത്തറ മാർ മീഖായേൽ പള്ളിയുടെ കീഴിൽ  മലങ്കരയിൽ  മോർ അബ്‌ദേദ് മ്ശീഹോ സഹദായുടെ നാമത്തിൽ സ്ഥാപിതമായ ഏക കുരിശുപള്ളിയിലെ പ...
09/08/2026

വെട്ടിത്തറ മാർ മീഖായേൽ പള്ളിയുടെ കീഴിൽ മലങ്കരയിൽ മോർ അബ്‌ദേദ് മ്ശീഹോ സഹദായുടെ നാമത്തിൽ സ്ഥാപിതമായ ഏക കുരിശുപള്ളിയിലെ പ്രധാന പെരുന്നാളിനോടനുബന്ധിച്ചു ഇന്ന് വി. കുർബ്ബാനന്തരം (09.08.2026 ഞായറാഴ്ച) ഇടവകവികാരി റവ. ഫാ. ജേക്കബ് കൂളിയാട്ട് കൊടിയേറ്റി.

ആഗസ്റ്റ് 9 ഞായർ
6.00 am: വി. കുർബാന (പള്ളിയിൽ)
10.30 am: പെരുന്നാൾ കൊടിയേറ്റ് (…പള്ളിയിൽ)
ആഗസ്റ്റ് 14 വെള്ളി
6.30 pm: പ്രദക്ഷിണം പള്ളിയിൽ നിന്നും …
7.00 pm: സന്ധ്യാപ്രാർത്ഥന (കുരിശുപള്ളിയിൽ)
(അഭി. ഡോ. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ)
8.00 pm: പ്രസംഗം (അഭി. തിരുമനസ്സുകൊണ്ട് …)
8.30 pm: സ്ലീബാമൊത്ത്, ആശീവാദം
8.45 pm: നേർച്ചസദ്യ, സമാപനം

ആഗസ്റ്റ് 15 ശനി
7.15 am: വി. കുർബാന (പള്ളിയിൽ)
7.30 am: പ്രഭാത പ്രാർത്ഥന (കുരിശുപള്ളിയിൽ)
8.30 am: വി. കുർബാന (കുരിശുപള്ളിയിൽ)
വെരി. റെവ. ബർ യൂഹാനോൻ റമ്പാൻ
(ഗെത്സീമോൻ ദയറാ, പിറമാടം )
10.00 am: പ്രസംഗം
10.30 am: അവാർഡ് വിതരണം
SSLC, +2 (CBSE & STATE) & JSSLC, +2
10.40 am: സ്ലീബാമൊത്ത്, ലേലം
11.30 am: പ്രദക്ഷിണം (പള്ളിയിലേക്ക്)
12.00 pm: ആശീവാദം, നേർച്ചസദ്യ
1.30 pm: കൊടിയിറക്ക്, സമാപനം

പരിശുദ്ധ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധിനിറഞ്ഞ കാലഘട്ടങ്ങളിൽ ഒന്നിൽ, താത്കാലികമായി ആരാധനാലയങ്ങൾ നഷ്ടപ്പെട്ട് സ്വന...
03/07/2026

പരിശുദ്ധ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധിനിറഞ്ഞ കാലഘട്ടങ്ങളിൽ ഒന്നിൽ, താത്കാലികമായി ആരാധനാലയങ്ങൾ നഷ്ടപ്പെട്ട് സ്വന്തം ദൈവാലയങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കുവാൻ പോലും കഴിയാതെ തങ്ങളുടെ പൂർവപിതാക്കന്മാർ കല്ലും മണ്ണും ചുമന്നു പടുത്തുയർത്തിയ എല്ലാം നഷ്ടപ്പെടുത്തി പോന്നതിന്റെ വേദന അനുഭവിച്ച അനേകം ഇടവകകളുടെ കണ്ണീരും പ്രയാസങ്ങളും ഹൃദയത്തോട് ചേർത്തുപിടിച്ച പുണ്യശ്ലോകനായ പരിശുദ്ധ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ, സഭാമക്കളെ ഒരിക്കലും അനാഥരാക്കില്ലെന്ന പിതൃസ്നേഹത്തിന്റെ പ്രഖ്യാപനമായാണ് ഓരോ നഷ്ടപ്പെട്ട ഇടവകയ്ക്കും ഒരു ലക്ഷം രൂപ വീതമുള്ള ധനസഹായ പദ്ധതി ആരംഭിച്ചത്.

ഇത് വെറുമൊരു സാമ്പത്തിക സഹായമല്ല; സഭയുടെ കരുതലും, ആത്മീയ പിതാവിന്റെ സ്നേഹവും, കഷ്ടതകളിൽ അദൃശ്യസ്നേഹസ്പർശവുമായി തന്റെ ആത്മീയ മക്കളോടൊപ്പം തന്നെയുണ്ടെന്ന ഉറപ്പും പകരുന്ന ഒരു മഹത്തായ ആശ്വാസസ്പർശമാണ്. ആരാധനാലയങ്ങൾ നഷ്ടപ്പെട്ടാലും വിശ്വാസം നഷ്ടപ്പെടരുതെന്നും, പ്രതിസന്ധികൾ സഭയുടെ മുന്നേറ്റത്തിന് തടസ്സമാകരുതെന്നും ഉദ്ബോധിപ്പിച്ച ബാവായുടെ ദീർഘദർശിത്വത്തിന്റെയും പിതൃവാത്സല്യത്തിന്റെയും ജീവിക്കുന്ന സാക്ഷ്യമാണ് ഈ പദ്ധതി.

പുണ്യശ്ലോകനായ ബാവായുടെ ഈ മഹത്തായ കരുതൽ പദ്ധതിയെ ഇന്നും അതേ ആത്മാർത്ഥതയോടെ പരിശുദ്ധ സഭ തുടരുകയാണ്. ഇതിന്റെ ഭാഗമായി, 2026 ജൂൺ 30-ന് ചൊവ്വാഴ്ച പുത്തൻകുരിശ് പാത്രിയർക്കൽ സെന്ററിലെ മോർ അത്താനാസിയോസ് കത്തീഡ്രലിൽ നടന്ന മെത്രാഭിഷേക ചടങ്ങിനോടനുബന്ധിച്ച പൊതുസമ്മേളനത്തിൽ വച്ച് ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ പ്രസ്തുത ധനസഹായം വിതരണം ചെയ്തു.
പള്ളിക്കുവേണ്ടി വികാരി ബഹു. ജേക്കബ് കൂളിയാട്ട് അച്ചൻ, ഭാരവാഹികളായ ഷെവ. എം. ജെ. മർക്കോസ്, എൻ. ടി. കുര്യാക്കോസ്, അജി പോൾ, കെ. പി. ജോർജ്, ടി. എം. ജോസ് എന്നിവർ ചേർന്ന് ധനസഹായം ഏറ്റുവാങ്ങി.

പിതാവിന്റെ കരുതൽ കാലം മായ്ക്കുന്നതല്ല. ആ കരുണയുടെ കൈത്താങ്ങ് ഇന്നും സഭാമക്കൾക്ക് പ്രത്യാശയും ആത്മവിശ്വാസവും പകരുന്നു. പുണ്യശ്ലോകനായ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ധന്യസ്മരണയ്ക്കു മുമ്പിൽ പ്രണാമം.

ജൂലൈ 3 – മാർത്തോമ്മാ ശ്ലീഹാസുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധനാക്രമപ്രകാരം, നമ്മുടെ കർത്താവിന്റെ വിശുദ്ധ അപ്പോസ്തലനായ മാർത...
03/07/2026

ജൂലൈ 3 – മാർത്തോമ്മാ ശ്ലീഹാ

സുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധനാക്രമപ്രകാരം, നമ്മുടെ കർത്താവിന്റെ വിശുദ്ധ അപ്പോസ്തലനായ മാർത്തോമ്മാ ശ്ലീഹായുടെ വിശുദ്ധ തിരുശേഷിപ്പുകൾ ഭാരതത്തിലെ മയിലാപ്പൂരിൽ നിന്ന് മെസപ്പൊട്ടാമിയായിലെ എദേസ്സാ (ഉർഹായ്) നഗരത്തിലേക്ക് മാറ്റിയ മഹത്തായ തിരുനാളായി ആചരിക്കുന്നു. ലോകത്തിന്റെ കിഴക്കൻ ദേശങ്ങളിലേക്ക് സുവിശേഷത്തിന്റെ വെളിച്ചം എത്തിച്ച അപ്പോസ്തലനെന്ന നിലയിൽ മാർത്തോമ്മാശ്ലീഹായുടെ ജീവിതവും ശുശ്രൂഷയും സുറിയാനി സഭ അതിയായ ഭക്തിയോടും അഭിമാനത്തോടും കൂടി സ്മരിക്കുന്നു.

മാർത്തോമ്മാ ശ്ലീഹാ, "ദിദിമോസ്" എന്ന പേരിലും അറിയപ്പെടുന്നു. ഉയിർത്തെഴുന്നേറ്റ കർത്താവിനെ നേരിൽ ദർശിച്ചപ്പോൾ അദ്ദേഹം ഉച്ചരിച്ച "എന്റെ കർത്താവും എന്റെ ദൈവവും" (യോഹന്നാൻ 20:28) എന്ന വിശ്വാസപ്രഖ്യാപനം ക്രൈസ്തവ വിശ്വാസത്തിന്റെ ഏറ്റവും മഹത്തായ ഏറ്റുപറച്ചിലുകളിൽ ഒന്നാണ്. ഈ വാക്കുകൾ ഇന്നും വിശുദ്ധ കുർബാനയിൽ സഭ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.

കർത്താവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിറഞ്ഞ മാർത്തോമ്മാശ്ലീഹാ പാർഥ്യ, പേർഷ്യ, മെസപ്പൊട്ടാമിയ എന്നീ ദേശങ്ങളിലൂടെ സുവിശേഷം പ്രസംഗിച്ച് ഒടുവിൽ എ.ഡി. 52-ൽ ഭാരതത്തിലെ കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്നു. യഹൂദസമൂഹത്തിനിടയിലും പിന്നീട് വിജാതീയർക്കിടയിലും അദ്ദേഹം കർത്താവിന്റെ സുവിശേഷം പ്രസംഗിക്കുകയും അനേകം അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. മലങ്കര പാരമ്പര്യമനുസരിച്ച് അദ്ദേഹം ഏഴ് ദൈവാലയങ്ങൾ സ്ഥാപിക്കുകയും വിശ്വാസസമൂഹത്തിന് ആത്മീയ നേതൃത്വം നൽകാൻ പുരോഹിതന്മാരെയും ശുശ്രൂഷകരെയും നിയമിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ കേരളത്തിലെ സുറിയാനി ക്രൈസ്തവർ ഇന്നും അഭിമാനത്തോടെ "മാർത്തോമ ക്രിസ്ത്യാനികൾ" എന്നറിയപ്പെടുന്നു.

ഭാരതത്തിലെ തന്റെ സുവിശേഷദൗത്യം പൂർത്തിയാക്കിയശേഷം അദ്ദേഹം മയിലാപ്പൂരിൽ ശുശ്രൂഷ തുടരുകയും എ.ഡി. 72-ൽ കുന്തമേറ്റു വിശുദ്ധ രക്തസാക്ഷിത്വം പ്രാപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വിശുദ്ധ തിരുശരീരം മയിലാപ്പൂരിൽ സംസ്കരിക്കപ്പെട്ടു. പിന്നീട് എ.ഡി. 394-ൽ ജൂലൈ 3-ന് വിശുദ്ധ തിരുശേഷിപ്പുകൾ എദേസ്സായിലേക്ക് ഭക്തിപൂർവ്വം കൊണ്ടുപോകുകയും, ആഗസ്റ്റ് 22-ന് അവിടെ മഹത്വത്തോടെ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ തിരുശേഷിപ്പ് മാറ്റം സുറിയാനി സഭയുടെ ആരാധനാപാരമ്പര്യത്തിലും ഹൂത്തോമോയിലും പ്രത്യേക സ്ഥാനമാണ് വഹിക്കുന്നത്.

നൂറ്റാണ്ടുകൾക്കുശേഷം ഈ വിശുദ്ധ തിരുശേഷിപ്പുകൾ ഇറാഖിലെ മൊസൂളിലുള്ള മാർത്തോമ്മാ ദൈവാലയത്തിലേക്ക് മാറ്റപ്പെട്ടു. 1964-ൽ നടന്ന നവീകരണപ്രവർത്തനങ്ങൾക്കിടെ, പിന്നീട് സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസായ പരമപൂജ്യൻ മോറാൻ മോർ ഇഗ്നാത്തിയോസ് സക്കാ ഒന്നാമൻ ഇവാസ്, അന്നത്തെ മൊസൂൾ മെത്രാപ്പോലീത്തയായിരിക്കെ, യാഗപീഠത്തിൽ സൂക്ഷിച്ചിരുന്ന അമൂല്യമായ തിരുശേഷിപ്പുകൾ വീണ്ടും കണ്ടെത്തി. അവയിൽനിന്ന് വിശുദ്ധ ഭാഗങ്ങൾ മലങ്കരസഭയ്ക്കും അനുഗ്രഹമായി സമ്മാനിക്കപ്പെട്ടു. 2014-ൽ ഐ.എസ്.ഐ.എസ്. ആക്രമണഭീഷണിയെ തുടർന്ന് അവ സുരക്ഷിതമായി ദൈറോ ദ്-മോർ മത്തായി മഠത്തിലേക്ക് മാറ്റി.

സുറിയാനി ഓർത്തഡോക്സ് സഭയിൽ മാർത്തോമ്മാശ്ലീഹായെ വർഷത്തിൽ മൂന്ന് പ്രധാന അവസരങ്ങളിൽ അനുസ്മരിക്കുന്നു: പുതുഞായർ, ജൂലൈ 3 (തിരുശേഷിപ്പുകൾ എദേസ്സായിലേക്ക് മാറ്റിയത്), ഡിസംബർ 21 (വിശുദ്ധ രക്തസാക്ഷിത്വസ്മരണം). ഭാരതത്തിൽ സുവിശേഷം പ്രസംഗിച്ച വിശുദ്ധ അപ്പോസ്തലനെന്ന നിലയിൽ അദ്ദേഹം ഭാരതസഭയുടെ ആത്മീയ പിതാവും മദ്ധ്യസ്ഥവിശുദ്ധനുമായി ആദരിക്കപ്പെടുന്നു.

ഓ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായേ, ഞങ്ങൾക്കുവേണ്ടി കർത്താവിനോട് അപേക്ഷിക്കണമേ. ഭാരതസഭയെയും സുറിയാനി സഭയെയും വിശ്വാസത്തിൽ ഉറപ്പിക്കുകയും, നിന്റെ മദ്ധ്യസ്ഥപ്രാർത്ഥനകളാൽ ഞങ്ങളെ കാത്തുസൂക്ഷിക്കണമേ. ആമേൻ.

നവാഭിഷിക്തനായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത   പ്രാർത്ഥനാശംസകൾ...
30/06/2026

നവാഭിഷിക്തനായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ഗബ്രിയേൽ മെത്രാപ്പോലീത്ത

പ്രാർത്ഥനാശംസകൾ...

മലങ്കര യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം മുവാറ്റുപോഴാ മേഖല മെത്രാപ്പോലീത്തക്ക്  ഗ്രീഗോറിയോസ് മോർ ഗബ്രിയേൽ തിരുമേനി...
30/06/2026

മലങ്കര യാക്കോബായ സുറിയാനി സഭ അങ്കമാലി ഭദ്രാസനം മുവാറ്റുപോഴാ മേഖല മെത്രാപ്പോലീത്തക്ക് ഗ്രീഗോറിയോസ് മോർ ഗബ്രിയേൽ തിരുമേനിക്ക് പ്രാർത്ഥനാശംസകൾ

Address

Vettithara
Puthencruz
682308

Website

Alerts

Be the first to know and let us send you an email when മോർ മീഖായേൽ വലിയ പള്ളി വെട്ടിത്തറ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share