St Mary's Knanaya Catholic Church.punalur

St Mary's Knanaya Catholic Church.punalur ARCHDIOCESE OF KOTTAYAM

16/02/2026

വിഭൂതി തിരുനാൾ: അറിഞ്ഞിരിക്കേണ്ട പത്ത് വസ്തുതകൾ

ഈശോയുടെ പീഡാസഹന – കുരിശുമരണ – ഉത്ഥാന രഹസ്യങ്ങളെ ധ്യാനിക്കുന്ന സമയമാണല്ലോ നോമ്പുകാലം. ത്യാഗത്തിലൂടെയും പ്രാർത്ഥനയിലൂടെയും പ്രായശ്ചിത്ത പ്രവർത്തികളിലൂടെയും ഒരുങ്ങേണ്ട സമയം. നോമ്പുകാലത്തിന്റെ ആരംഭത്തിൽ തന്നെയുള്ള വിഭൂതി തിരുനാളിൽ അറിഞ്ഞിരിക്കേണ്ട പത്ത് വസ്തുതകൾ ചുവടെ ചേർക്കുന്നു.

1. വിഭൂതി തിരുനാൾ: നോമ്പിന്റെ ആദ്യ ദിവസം

ക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും രഹസ്യങ്ങൾ ജീവിക്കാൻ ആത്മാർത്ഥമായി തയ്യാറെടുക്കാൻ സഭ വിശ്വാസികളെ ക്ഷണിക്കുന്ന കാലമാണ് നോമ്പുകാലം. നോമ്പുകാലത്തിന്റെ ആദ്യ ദിവസമാണ് വിഭൂതി തിരുനാളായി ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഓശാന ഞായറാഴ്ചത്തെ കുരുത്തോല കൊണ്ടാണ് നെറ്റിയിൽ പൂശേണ്ട ചാരം ഉണ്ടാക്കുന്നത്.

2. ആദിമ ക്രൈസ്തവരുടെ ഇടയിൽ തന്നെ രൂപം കൊണ്ട പാരമ്പര്യം

ആദ്യകാല സഭയിൽ നിന്നാണ് ചാരം പൂശുന്ന പാരമ്പര്യം സഭയിൽ ആരംഭിക്കുന്നത്. അക്കാലത്ത്, പെസഹാ വ്യാഴാഴ്ച അനുരഞ്ജന കൂദാശ സ്വീകരിക്കുന്നതിനായി ആളുകൾ തലയിൽ ചാരം പൂശുകയും ഒരു ‘പശ്ചാത്താപ ശീലം’ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. പതിനൊന്നാം നൂറ്റാണ്ട് മുതൽ, റോമിലെ സഭ നോമ്പുകാലത്തിന്റെ തുടക്കത്തിൽ ചാരം പൂശുന്ന പതിവ് ഉണ്ടായിരുന്നു.

3. ദൈവത്തിന്റെ കരുണയുടെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്ന ചാരം

ചാരം ഒരു പ്രതീകമാണ്. ചാരം പൂശുക എന്നതിന് സ്വന്തം ദുർബലതയെയും മരണത്തെയും തിരിച്ചറിയുക എന്നൊരു അർത്ഥവുമുണ്ട്. അത് ദൈവത്തിന്റെ കരുണയാൽ വീണ്ടെടുക്കേണ്ടതാണ്. കേവലം ബാഹ്യമായ ഒരു ആംഗ്യത്തിൽ നിന്ന് വ്യത്യസ്തമായി, സ്നാനമേറ്റ ഓരോ വ്യക്തിയും നോമ്പുകാല യാത്രയിൽ അനുഗമിക്കാൻ വിളിക്കപ്പെടുന്ന, അനുതാപമുള്ള ഹൃദയത്തിന്റെ, മനോഭാവത്തിന്റെ അടയാളമായി ഈ പാരമ്പര്യം സഭയിൽ തുടരുന്നു.

4. ചാരത്തിന് ഒന്നിലധികം അർത്ഥങ്ങളുണ്ട്

ലത്തീനിൽ ‘സിനിസ്’ എന്നതിൽ നിന്നാണ് ‘ചാരം’ എന്ന വാക്ക് ഉത്ഭവിക്കുന്നത്. തീ കൊണ്ട് എന്തെങ്കിലും ജ്വലിക്കുന്നതിനെ ഇത് പ്രതിനിധീകരിക്കുന്നു. മരണത്തെക്കുറിച്ചുള്ള ഓർമ്മ, വിനയം, തപസ് എന്നിവയുടെ പ്രതീകാത്മക അര്‍ത്ഥത്തെ ചാരം എന്ന പ്രതീകം ഓർമ്മിപ്പിക്കുന്നു. ചാരം, വിനയത്തിന്റെ അടയാളമായി, ക്രിസ്ത്യാനിയെ അവന്റെ ഉത്ഭവത്തെക്കുറിച്ചും അവന്റെ അവസാനത്തെക്കുറിച്ചും ഓർമ്മിപ്പിക്കുന്നു: “ദൈവം ഭൂമിയിലെ പൊടി കൊണ്ട് മനുഷ്യനെ സൃഷ്ടിച്ചു” (ഉൽ. 2,7); “നിങ്ങൾ ഭൂമിയിലേക്ക് മടങ്ങിവരുന്നതു വരെ, നിങ്ങളെ അതിൽ നിന്ന് സൃഷ്ടിച്ചു” (ഉൽ. 3:19).

5. ഓശാന ഞായറാഴ്ചയിലെ കുരുത്തോലകൾ ഉപയോഗിച്ചാണ് ചാരം ഉണ്ടാക്കുന്നത്

കഴിഞ്ഞ വർഷത്തെ ഓശാന ഞായറാഴ്ച ആശീർവദിച്ച കുരുത്തോലകൾ ഉപയോഗിച്ചാണ് വിഭൂതി തിരുനാളിലേക്ക് ആവശ്യമായ ചാരം ഉണ്ടാക്കുന്നത്. ഇവ വിശുദ്ധജലം തളിച്ച് ആശീർവദിക്കുകയും ധൂപിക്കുകയും ചെയ്യുന്നു.

6. നെറ്റിയിലാണ് ചാരം പൂശുന്നത്

വിശുദ്ധ കുർബാന മധ്യേ വചനപ്രഘോഷണത്തിനു ശേഷമാണ് നെറ്റിയിൽ ചാരം പൂശുന്നത്. നെറ്റിയിൽ ആശീർവദിച്ച ചാരം ഉപയോഗിച്ച് കുരിശടയാളം വരക്കുന്നു. ‘നിങ്ങൾ പൊടിയാണെന്നും പൊടിയിലേക്ക് തന്നെ മടങ്ങുമെന്നും ഓർമ്മിക്കുക’ എന്ന വാക്കുകൾ കാർമ്മികൻ ഉരുവിടുന്നു.

7. വിശുദ്ധ കുർബാന മധ്യേ അല്ലാതെയും ചാരം പൂശുന്ന കർമ്മങ്ങളിൽ പങ്കുചേരാം

പുരോഹിതനില്ലാത്തപ്പോൾ, വിശുദ്ധ കുർബാനയോടു കൂടി അല്ലാതെയും ചില പ്രത്യേക സന്ദർഭങ്ങളിൽ വിഭൂതിയുടെ കർമ്മങ്ങൾ അനുഷ്ഠിക്കാവുന്നതാണ്. എങ്കിലും വിശുദ്ധ കുർബാനയോടു കൂടി ചെയ്യുന്നതാണ് കൂടുതൽ ഉത്തമം. എങ്കിലും എല്ലാ കൂദാശകളെയും പോലെ തന്നെ ഒരു പുരോഹിതനോ, ഡീക്കനോ മാത്രമേ വിഭൂതിക്ക് ആവശ്യമായ ചാരം ആശീർവദിക്കാൻ കഴിയുകയുള്ളൂ.

8. ഈ ചാരം കത്തോലിക്കര്‍ അല്ലാത്തവർക്ക് സ്വീകരിക്കാം

കത്തോലിക്കരല്ലാത്തവർ ഉൾപ്പെടെ ആർക്കും ചാരം ഉപയോഗിച്ച് നെറ്റിയിൽ കുരിശടയാളം സ്വീകരിക്കാം. മതബോധനഗ്രന്ഥം (1670 et seq.) വ്യക്തമാക്കുന്നതു പോലെ, സഭയുടെ പ്രാർത്ഥനയിലൂടെ അവർ “അത് സ്വീകരിക്കാനും അതിനോട് സഹകരിക്കാനും തയ്യാറെടുക്കുന്നു.”

9. ചാരം സ്വീകരിക്കണമെന്ന് നിർബന്ധമില്ല

വിഭൂതി തിരുനാളിൽ നിർബന്ധമായും ചാരം സ്വീകരിക്കണമെന്ന് അനുശാസിക്കുന്നില്ല. എങ്കിലും ആ ദിവസം ധാരാളം ആളുകൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകായും നെറ്റിയിൽ ചാരം പൂശുകയും ചെയ്യുന്നു.

10.വിഭൂതി ദിനത്തിൽ ഉപവാസവും മാംസവർജ്ജനവും നിർബന്ധമാണ്

18 വയസിനു മുകളിലുള്ളവർക്കും 60 വയസിനു താഴെയുള്ളവർക്കും ദുഃഖവെള്ളിയാഴ്ച പോലെ വിഭൂതി ദിനത്തിൽ ഉപവാസവും മാംസവർജ്ജനവും നിർബന്ധമാണ്. ആ ദിവസം വിശ്വാസികൾ ദിവസത്തിൽ ഒരിക്കൽ മാത്രം ഭക്ഷണം കഴിക്കാൻ സഭ അനുശാസിക്കുന്നു.

അഭി. മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായും, അഭി. ഗീവർഗ്ഗീസ് മാർ അഫ്രേം മെത്രാനും ജൂബിലി വർഷം പ്രമാണിച്ച് പുനലൂർ സെന...
02/11/2025

അഭി. മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായും,
അഭി. ഗീവർഗ്ഗീസ് മാർ അഫ്രേം മെത്രാനും ജൂബിലി വർഷം പ്രമാണിച്ച് പുനലൂർ സെന്റ്. മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയം സന്ദർശിക്കുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു.🙏❤️
(02/11/2025)

വി. പത്രോസിന്റെ സിംഹാസനത്തിലേയ്ക്ക് ഇനി ആര്...മൂന്ന് തവണ വിളിച്ച് മരണമുറപ്പിക്കുന്നത് മുതല്‍ വെളുത്ത പുക വരെ… പുതിയ മാർപ...
22/04/2025

വി. പത്രോസിന്റെ സിംഹാസനത്തിലേയ്ക്ക് ഇനി ആര്...

മൂന്ന് തവണ വിളിച്ച് മരണമുറപ്പിക്കുന്നത് മുതല്‍ വെളുത്ത പുക വരെ… പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിങ്ങനെ
പുതിയ മാര്‍പാപ്പയെ ആരാണ് തിരഞ്ഞെടുക്കുന്നത്? എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത്?
➖➖➖➖➖➖➖❓

ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി 12 വര്‍ഷത്തോളം സേവനമനുഷ്ടിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ വിടപറഞ്ഞിരിക്കുകയാണ്. പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിനുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രക്രിയയ്ക്കാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ തുടക്കമായിരിക്കുന്നത്.

മാര്‍പാപ്പയുടെ മരണം
---------------------------------------

കാമര്‍ലങ്കോയാണ് പോപ്പുമാരുടെ മരണം സ്ഥിരീകരിക്കുന്നത് (ഒരു മാര്‍പാപ്പ തന്റെ സ്ഥാനം രാജിവെച്ച് ഒഴിയുമ്പോഴോ മരണപ്പെടുമ്പോഴോ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നത് വരെ കത്തോലിക്കാ സഭയുടെ അധികാരി കമര്‍ലങ്കോ ആയിരിക്കും). പോപ്പിന്റെ സ്‌നാന നാമം അദ്ദേഹം മൂന്ന് തവണ വിളിക്കും. പ്രതികരണമില്ലെങ്കില്‍ മരണം പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഈ വിവരം ലോകത്തെ അറിയിക്കും. തുടര്‍ന്ന് പോപ്പിന്റെ അധികാര ചിഹ്നമായ ഫിഷര്‍മന്‍സും മോതിരവും സീലും നശിപ്പിക്കും. ഒരു പോപ്പിന്റെ മരണ ശേഷം, വത്തിക്കാന്‍ ഒരു ഇടവേളയിലേക്ക് പ്രവേശിക്കും. ഒരു പോപ്പിന്റെ മരണത്തിനും ഈ സ്ഥാനത്തേക്ക് പുതിയൊരാളെ നിയമിക്കുന്നതിനും ഇടയിലുള്ള സമയമാണിത്.

പോപ് മരിച്ച് 4-6 ദിവസത്തിനുള്ളില്‍ സംസ്‌കാരം നടക്കണം. മറ്റെവിടെയെങ്കിലും സംസ്‌കാരം നടത്താന്‍ അഭ്യര്‍ത്ഥിച്ചിട്ടില്ലെങ്കില്‍ സാധാരണഗതിയില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് പോപ്പിന്റെ സംസ്‌കാരം നടക്കുക. തുടര്‍ന്ന് ഒമ്പത് ദിവസത്തെ ദുഃഖാചരണം.

പരമ്പരാഗതമായി മാര്‍പാപ്പമാരുടെ സംസ്‌കാരം ഏറെ വിപുലവും സങ്കീര്‍ണവുമായി ചടങ്ങുകളായിരുന്നു. എന്നാല്‍ ഈ നടപടിക്രമങ്ങളെല്ലാം ലളിതമാക്കാനുള്ള നീക്കത്തിന് മുന്‍കൈ എടുത്തതും അംഗീകാരം നല്‍കിയതും ഫ്രാന്‍സിസ് മാര്‍പാപ്പയാണ്.

സൈപ്രസ്, ഈയം, ഓക്ക് എന്നീ മൂന്ന് പാളികളോട് കൂടിയ പെട്ടികളിലാണ് സാധാരണ പോപ്പുമാരെ അടക്കാറുള്ളത്. എന്നാല്‍ സിങ്ക് കൊണ്ട് പൊതിഞ്ഞ മരം കൊണ്ടുള്ള ലളിതമായ പെട്ടിയാണ് പോപ് ഫ്രാന്‍സിസ് തിരഞ്ഞെടുത്തത്. മാത്രമല്ല കാറ്റഫാല്‍ക്ക് എന്നറിയപ്പെടുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ഒരു പ്രത്യേകയിടത്ത് പോപ്പിന്റെ ഭൗതിക ദേഹം പൊതുദര്‍ശനത്തിനായി വെക്കുന്ന ചടങ്ങും അദ്ദേഹം വേണ്ടെന്ന് നിര്‍ദേശിച്ചിരുന്നു. വത്തിക്കാനിന് പുറത്ത് സംസ്‌കരിക്കപ്പെടുന്ന ഒരു നൂറ്റാണ്ടിലേറെക്കാലത്തെ ആദ്യത്തെ പോപ്പും ഫ്രാന്‍സിസ് ആയിരിക്കും. റോമിലെ നാല് പ്രധാന പാപ്പല്‍ ബസിലിക്കകളില്‍ ഒന്നായ സെന്റ് മേരിസ് മേജര്‍ ബസിലിക്കയില്‍ അദ്ദേഹത്തെ അടക്കം ചെയ്യും. വത്തിക്കാന്‍ പ്രത്യേക പ്രാധാന്യവും പദവികളും നല്‍കിയിട്ടുള്ള ഒരു പള്ളികളാണ് ബസിലിക്ക എന്ന് അറിയപ്പെടുന്നത്.

പുതിയ മാര്‍പാപ്പയെ ആരാണ് തിരഞ്ഞെടുക്കുന്നത്?
--------------------------------------
കത്തോലിക്കാ സഭയിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അതായത് കോളേജ് ഓഫ് കര്‍ദ്ദിനാള്‍സ് എന്നറിയപ്പെടുന്ന ഇവരാണ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കേണ്ട്. നിലവില്‍ 252 കത്തോലിക്കാ കര്‍ദ്ദിനാള്‍മാരുണ്ട്, അവരില്‍ 138 പേര്‍ക്ക് പുതിയ പോപ്പിന് വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്.മറ്റുള്ളവര്‍ 80 വയസ്സിനു മുകളിലുള്ളവരാണ്, അതായത് അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല, എന്നിരുന്നാലും ആരെ തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അവര്‍ക്ക് പങ്കുചേരാം.

എങ്ങനെയാണ് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നത്?
--------------------------------------
കര്‍ദ്ദിനാള്‍മാര്‍ കോണ്‍ക്ലേവ് കൂടിയായിരിക്കും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുക. 15 മുതല്‍ 20 ദിവസത്തിനുള്ളില്‍ കോണ്‍ക്ലേവ് കൂടണം. സിസ്‌റ്റൈന്‍ ചാപ്പലിനുള്ളിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക. ഫോണോ മറ്റ് മാധ്യമങ്ങളോ ഇല്ലാതെ പുറംലോകവുമായുള്ള ബന്ധം പൂര്‍ണമായും ഇല്ലാതെയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. കര്‍ദ്ദിനാള്‍മാര്‍ അവര്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യും. ഒരു സ്ഥാനാര്‍ത്ഥിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നത് വരെ ഈ വോട്ടെടുപ്പ് ആവര്‍ത്തിക്കും. ചിലപ്പോള്‍ ഇത് ദിവസങ്ങളോ ആഴ്ചകളോ നീണ്ടേക്കാം. മുമ്പ് വോട്ടെടുപ്പ് മാസങ്ങളോളം നീണ്ടുനിന്ന സമയമുണ്ടായിട്ടുണ്ട്. കോണ്‍ക്ലേവിനിടെ ചില കര്‍ദ്ദിനാള്‍മാര്‍ മരിച്ച സംഭവങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്.

കോണ്‍ക്ലേവ് എങ്ങനെ പുരോഗമിക്കുന്നു എന്നത് മനസിലാക്കുന്ന സൂചന, കര്‍ദ്ദിനാള്‍മാര്‍ ബാലറ്റ് പേപ്പറുകള്‍ കത്തിക്കുന്നതിലൂടെ ദിവസത്തില്‍ രണ്ട് തവണ ഉയര്‍ന്നുവരുന്ന പുക മാത്രമാണ്. കറുത്ത പുക മാര്‍പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുക മാര്‍പാപ്പയെ തിരഞ്ഞെടുത്തുവെന്നുമാണ് സൂചിപ്പിക്കുന്നത്.

പുതിയ പോപ്പിന്റെ പ്രഖ്യാപനം
--------------------------------
വെളുത്ത പുക ഉയര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ സാധാരണ പുതിയ മാര്‍പാപ്പ സെന്റ് പീറ്റേര്‍സ് സ്‌ക്വയറിലെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടും. കോണ്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന കര്‍ദ്ദിനാള്‍ 'നമുക്ക് ഒരു പോപ്പ് ഉണ്ട്' എന്നര്‍ത്ഥം വരുന്ന ലാറ്റിന് വാക്കുകള്‍ ഉപയോഗിച്ച് തീരുമാനം പ്രഖ്യാപിക്കും. തുടര്‍ന്ന് അദ്ദേഹം പുതിയ പോപ്പിനെ തിരഞ്ഞെടുത്ത പാപ്പല്‍ നാമത്തില്‍ പരിചയപ്പെടുത്തും.

ആര്‍ക്കാണ് മാര്‍പാപ്പയാകാന്‍ കഴിയുക?

മാമ്മോദീസ സ്വീകരിച്ച ഏതൊരു റോമന്‍ കത്തോലിക്കാ പുരുഷനെയും പോപ്പ് ആകുന്നതിനുള്ള തിരഞ്ഞെടുപ്പിന് പരിഗണിക്കാമെന്നാണ് പറയുന്നത്. എന്നിരുന്നാലും കര്‍ദ്ദിനാള്‍മാരില്‍ ഒരാളെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 2013-ല്‍ മുന്‍ കോണ്‍ക്ലേവില്‍ അര്‍ജന്റീനയില്‍ ജനിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ലോകത്തിലെ
കത്തോലിക്കരില്‍ ഏകദേശം 28% വരുന്ന തെക്കേ അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ പോന്തിഫായി അദ്ദേഹം മാറി. ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട 266 പോപ്പുമാരില്‍ 217 പേര്‍ ഇറ്റലിയില്‍ നിന്നുള്ളവരാണ്.

🙏🏻 എല്ലാവർക്കും പരിശുദ്ധ അമ്മയുടെ    "മംഗള വാർത്ത "   തിരുന്നാൾ ആശംസകൾ🙏*ഇന്ന്_രാത്രി_12_മണിക്ക്_പരിശുദ്ധ അമ്മയ്ക്ക്_മംഗള...
24/03/2025

🙏🏻 എല്ലാവർക്കും പരിശുദ്ധ അമ്മയുടെ "മംഗള വാർത്ത " തിരുന്നാൾ ആശംസകൾ🙏

*ഇന്ന്_രാത്രി_12_മണിക്ക്_പരിശുദ്ധ അമ്മയ്ക്ക്_മംഗള_വാർത്ത_കിട്ടിയ നിമിഷമാണ്*

ആ_സമയം_എല്ലാവരും ഉണർന്നിരുന്ന്_മാതാവിനോട്_മൂന്ന്_കാര്യങ്ങൾ അപേക്ഷിക്കുക
അമ്മ_നമുക്കു_വേണ്ടി ഈശോയോട്_മാദ്ധ്യസ്ഥം_വഹിച്ച്_ആ കാര്യങ്ങൾ_സാധിച്ചു_തരും.

*നമ്മുടെ കർത്താവിന്റെ മംഗള വാർത്ത പ്രാർത്ഥന ചൊല്ലേണ്ട ക്രമം*

മാർച്ച് 24 തീയതി രാത്രി 11. 50 മുതൽ 12.00 മണി വരെ പത്തു മിനിറ്റ് സമയം ചൊല്ലുക.

1. ആദ്യം വി. ലൂക്കായുടെ സുവിശേഷം, അദ്ധ്യായം 1: 26 മുതൽ 38 വരെ വായിക്കുക...

2. അതിന് ശേഷം; കർത്താവിന്റെ മാലാഖ പരിശുദ്ധ മറിയത്തോട് വചിച്ചു, പരിശുദ്ധ ആത്മാവിനാൽ മറിയം ഗർഭം ധരിച്ചു.
(നന്മ നിറഞ്ഞ... പ്രാർത്ഥന)
നമ്മുടെ ഒന്നാമത്തെ ആവശ്യം പറയുക.

3. ഇതാ കർത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നിലും ആകട്ടെ.
(നന്മ നിറഞ്ഞ... പ്രാർത്ഥന)
നമ്മുടെ രണ്ടാമത്തെ ആവശ്യം പറയുക.

4. വചനം മാംസമായി, നമ്മുടെ ഇടയിൽ വസിച്ചു.
(നന്മ നിറഞ്ഞ... പ്രാർത്ഥന)
നമ്മുടെ മൂന്നാമത്തെ ആവശ്യം പറയുക.

5. അതിന് ശേഷം ത്രിസന്ധ്യ ജപം ബാക്കിയുള്ള ഭാഗം ചൊല്ലി അവസാനിപ്പിക്കുക.

6. അവസാനം വി. ലൂക്കായുടെ സുവിശേഷം 1: 46-56 ചൊല്ലി പ്രാർത്ഥന അവസാനിപ്പിക്കുക.

27/11/2024
08/12/2023

ഏവർക്കും പരിശുദ്ധ മാതാവിന്റെ അമലോത്ഭവ തിരുന്നാൾ ആശംസകൾ 🙏

ഏവർക്കും സ്വാഗതം... 🙏 ❤️
03/12/2023

ഏവർക്കും സ്വാഗതം... 🙏 ❤️

ഏവർക്കും സ്വാഗതം 🙏
13/11/2023

ഏവർക്കും സ്വാഗതം 🙏

1950 നവംബര്‍ 1-ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പായാണ് 'മാതാവിന്റെ സ്വര്‍ഗ്ഗാരോപണം' കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമായി...
14/08/2023

1950 നവംബര്‍ 1-ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പായാണ് 'മാതാവിന്റെ സ്വര്‍ഗ്ഗാരോപണം' കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമായി പ്രഖ്യാപിച്ചത്. പരിശുദ്ധ കന്യകാമാതാവ് ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനത്തില്‍ ഉടലോടെ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്കെടുക്കപ്പെട്ടു എന്ന വിശ്വാസത്തെ പ്രഖ്യാപിക്കുകയാണ് പാപ്പാ ഇതിലൂടെ ചെയ്തത്. തീര്‍ച്ചയായും അപ്പസ്തോലന്‍മാരില്‍ നിന്നും നമുക്ക് ലഭിച്ചിട്ടുള്ള വിശ്വാസ-നിക്ഷേപത്തിന്റെ ഒരു ഭാഗം തന്നെയാണ് ഈ വിശ്വാസവും.

പരിശുദ്ധ മറിയത്തിന്റെ ശരീരവും, ആത്മാവും സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്ന വസ്തുതയായിരുന്നു പാപ്പായുടെ വിശദീകരണത്തിന്റെ കാതല്‍. ഇതോടു കൂടി പുരാതനവിശ്വാസം കത്തോലിക്കാ സിദ്ധാന്തമാവുകയും, ദൈവത്താല്‍ വെളിപ്പെടുത്തപ്പെട്ട ഒരു സത്യമാണ് സ്വര്‍ഗ്ഗാരോഹണം എന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

പരിശുദ്ധ അമ്മയുടെ പേരിലുള്ള ഏറ്റവും പഴക്കമേറിയ തിരുനാള്‍ ദിനം സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആണ്. എന്നാല്‍ ഈ തിരുനാളാഘോഷം ഏറ്റവും ആദ്യമായി നിലവില്‍ വന്നതെങ്ങിനെ എന്ന് അറിവില്ല. ഇത് റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ ജെറുസലേം നഗരം വിശുദ്ധ നഗരമായി പുനസ്ഥാപിച്ച (c. 285-337) കാലങ്ങളില്‍ ആയിരുന്നിരിക്കാമെന്ന് കരുതപ്പെടുന്നു.

ഏതാണ്ട് 135-ല്‍ ചക്രവര്‍ത്തിയായിരുന്ന ഹഡ്രിയന്‍ (76-138) ഈ നഗരം ഇടിച്ചു നിരപ്പാക്കി. പിന്നീട് ജൂപ്പീറ്ററിന്റെ ആദരണാര്‍ത്ഥം പുതുക്കി പണിതത് മുതല്‍ ഏതാണ്ട് രണ്ട് നൂറ്റാണ്ടോളം ഈ നഗരം വിജാതീയരുടെ നഗരമായി നിലകൊള്ളുകയായിരുന്നു. ആ ഇരുനൂറ് വര്‍ഷക്കാലയളവില്‍ യേശുവിന്റെ എല്ലാ ഓര്‍മ്മകളും ഇവിടെ നിന്നും നശിപ്പിക്കപ്പെടുകയും, കര്‍ത്താവിന്റെ ജീവിതം മരണം, ഉത്ഥാനം തുടങ്ങിയവ കൊണ്ട് വിശുദ്ധമാക്കപ്പെട്ട സ്ഥലങ്ങളെല്ലാം വിജാതീയരുടെ ക്ഷേത്രങ്ങളായി മാറ്റപ്പെടുകയും ചെയ്തു.

336-ല്‍ 'ഹോളി സെപ്പള്‍ച്ചര്‍' ദേവാലയം നിര്‍മ്മിക്കപ്പെട്ടതിനു ശേഷമാണ്, ആ വിശുദ്ധ സ്ഥലങ്ങളെല്ലാം പുനരുദ്ധരിക്കപ്പെടുകയും, നമ്മുടെ കര്‍ത്താവിന്റെ ഓര്‍മ്മപുതുക്കലുകള്‍ ജെറുസലേമിലെ ജനങ്ങള്‍ കൊണ്ടാടി തുടങ്ങുകയും ചെയ്തത്. യേശുവിന്റെ മാതാവിനെ കുറിച്ചുള്ള ഒരു ഓര്‍മ്മ, പുരാതന ക്രൈസ്തവ സമൂഹം ജീവിച്ചിരുന്ന സിയോന്‍ മലയിലെ 'മറിയത്തിന്റെ കബറിടത്തെ' ചുറ്റിപ്പറ്റിയുള്ളതാണ്. മറിയം നിത്യവിശ്രമം പ്രാപിച്ച സ്ഥലമാണ് ആ മല. അവിടെവെച്ചാണ് മറിയം മരിച്ചത്. ആ സമയത്ത് മറിയത്തിന്റെ ഓര്‍മ്മപുതുക്കല്‍ ആഘോഷിക്കപ്പെട്ടിരുന്നു. പില്‍ക്കാലത്ത് അത് സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ആയി മാറി.

ഒരുകാലത്ത് മറിയത്തിന്റെ ഓര്‍മ്മപുതുക്കല്‍ പലസ്തീനില്‍ മാത്രമേ രേഖപ്പെടുത്തപ്പെട്ടിരുന്നുള്ളു, പിന്നീട് ചക്രവര്‍ത്തി ഈ തിരുനാളിനെ കിഴക്കന്‍ രാജ്യങ്ങളിലെ സഭകളിലെല്ലാം പ്രചാരത്തില്‍ വരുത്തി.

ഏഴാം നൂറ്റാണ്ടില്‍, 'ദൈവമാതാവിന്റെ ഗാഢ നിദ്ര' (Falling Asleep (Dormitio) of the mother of God) എന്ന പേരില്‍ ഈ തിരുനാള്‍ റോമില്‍ ആഘോഷിക്കപ്പെട്ടു തുടങ്ങി. മാതാവിന്റെ മരണത്തേക്കാളുപരിയായ പല കാര്യങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നത് കൊണ്ട് അധികം താമസിയാതെ ഈ ആഘോഷത്തിന്റെ പേര് "മറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണം" (Assumption of Mary) എന്നായി മാറി. പരിശുദ്ധ മാതാവ് തന്റെ ഉടലോടും, ആത്മാവോടും കൂടി സ്വര്‍ഗ്ഗത്തിലേക്കെടുക്കപ്പെട്ടു എന്ന് ഈ തിരുനാള്‍ പ്രഖ്യാപിക്കുന്നു. ഈ വിശ്വാസം അപ്പസ്തോലന്‍മാരുടെ കാലത്തോളം പഴക്കമുള്ള ഒന്നാണ്.

പരിശുദ്ധ മറിയത്തിന്റെ തിരുശേഷിപ്പുകള്‍ ഒന്നും തന്നെ ആദരിക്കപ്പെട്ടിരുന്നില്ല എന്ന വസ്തുത ആദ്യം മുതലേ വ്യക്തമാക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ജെറുസലേമിന്റെ ഒരറ്റത്ത് അവള്‍ മരണപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു കല്ലറ മാത്രമാണ് ആകെ ഉള്ളത്. ആ സ്ഥലം അധികം താമസിയാതെ ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറുകയും ചെയ്തു. ഇപ്പോള്‍ ആ സ്ഥലത്ത് 'ഡോര്‍മീഷന്‍ ഓഫ് മേരി' എന്ന ബെനഡിക്ട്ന്‍ ആശ്രമമാണ് സ്ഥിതി ചെയ്യുന്നത്.

മെഡിറ്ററേനിയന്‍ ലോകത്തിലെ മുഴുവന്‍ മെത്രാന്‍മാരും പങ്കെടുത്ത് കൊണ്ട് 451-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ചാൽസിഡോൺ സുനഹദോസ് കൂടിയപ്പോള്‍, തങ്ങളുടെ തലസ്ഥാനത്ത് സൂക്ഷിക്കുവാനായി പരിശുദ്ധ മറിയത്തിന്റെ തിരുശേഷിപ്പുകള്‍ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ട് വരുവാന്‍ മാര്‍സിയന്‍ ചക്രവര്‍ത്തി ജെറുസലേമിലെ പാത്രിയര്‍ക്കീസിനോട് ആവശ്യപ്പെട്ടു. പിന്നീട് അവളുടെ കല്ലറ തുറന്ന് നോക്കിയെങ്കിലും അത് ശൂന്യമായി കിടക്കുന്നതാണ് കണ്ടതെന്നും അതിനാല്‍ മറിയം ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കെടുക്കപ്പെട്ടുവെന്ന് അപ്പസ്തോലന്‍മാര്‍ അനുമാനിച്ചുവെന്നും പാത്രിയാര്‍ക്കീസ് ചക്രവര്‍ത്തിയെ അറിയിച്ചു.

എട്ടാം നൂറ്റാണ്ടില്‍ ജെറുസലേമിലെ വിശുദ്ധ സ്ഥലങ്ങളില്‍ ദിവ്യ കര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതില്‍ പ്രസിദ്ധനായിരുന്നു വിശുദ്ധ ജോണ്‍ ഡമാസെന്‍സ്‌. മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാളിനെക്കുറിച്ചുള്ള തിരുസഭയുടെ വിശ്വാസം പരിശുദ്ധ മറിയത്തിന്റെ കബറിടത്തില്‍ വെച്ച് വിശുദ്ധന്‍ ഇപ്രകാരം പ്രകടിപ്പിക്കുകയുണ്ടായി. “മൃതദേഹം യഥാവിധി അടക്കം ചെയ്തുവെങ്കിലും, അത് മരണപ്പെട്ട അതേ അവസ്ഥയില്‍ അവിടെ കണ്ടെത്തുവാന്‍ കഴിയുകയോ, മൃതദേഹം അഴുകുകയോ ചെയ്തിട്ടില്ല. അങ്ങ് അങ്ങയുടെ സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക്‌ എടുക്കപ്പെട്ടു, ഓ മാതാവേ, രാജ്ഞി, അങ്ങ് സത്യത്തില്‍ ദൈവമാതാവാണ്”. മറിയത്തിന്റെ ജീവിതരഹസ്യവും, രക്ഷാകര ദൗത്യത്തിലുള്ള അവളുടെ പങ്കും അടയാളപ്പെടുത്തുന്നവയാണ് മറിയത്തിന്റെ എല്ലാ തിരുനാളുകളും.

ദൈവകുമാരന് ജീവന്‍ നല്‍കിയ ശരീരം അഴുകുന്നത് ശരിയല്ലാത്തതിനാല്‍ പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തോടു കൂടി മറിയത്തിലുള്ള ദൈവത്തിന്റെ പദ്ധതികള്‍ പൂര്‍ണ്ണമായി. ഭൂമിയിലെ നമ്മുടെ നശ്വരമായ ജീവിതം അവസാനിക്കുമ്പോള്‍ നാം നയിക്കപ്പെടുന്ന പാതയിലേക്കാണ് ഈ തിരുനാള്‍ നമ്മുടെ കണ്ണുകളെ തിരിക്കുന്നത്. അനശ്വരതയിലേക്ക് ഉറ്റു നോക്കുന്നതാണ് പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍. നമ്മുടെ ജീവിതാവസാനത്തിനു ശേഷം നമുക്കും മാതാവിനെ പിന്‍ചെല്ലുവാന്‍ കഴിയുമെന്ന പ്രതീക്ഷ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ നമുക്ക്‌ നല്‍കുന്നു.

ഇന്ന് വിഭൂതി തിരുന്നാൾ...ഏവർക്കും വിഭൂതി തിരുന്നാൾ ആശംസകൾ... ➕️ഞാനും നീയും മണ്ണാണെന്ന് നെറ്റിയിലെ ചാരം ഓർമപ്പെടുത്തുന്ന ...
19/02/2023

ഇന്ന് വിഭൂതി തിരുന്നാൾ...
ഏവർക്കും വിഭൂതി തിരുന്നാൾ ആശംസകൾ... ➕️

ഞാനും നീയും മണ്ണാണെന്ന് നെറ്റിയിലെ ചാരം ഓർമപ്പെടുത്തുന്ന ദിവസം.
ദൈവം പൂഴിയിൽ നിന്ന് മനുഷ്യനെ മെനഞ്ഞു എന്നാണ് ഉൽപത്തിവിവരണം.
ഒന്നോർത്താൽ മണ്ണല്ലാതെ എന്താണ് നമ്മൾ?
എന്തൊക്കെ മേനി പറഞ്ഞാലും, കല്ലറയുടെ സ്ലാബിന് കീഴെ മൺകൂനയാകേണ്ടവർ നമ്മൾ..!

ഈ മണ്ണോർമ്മയാണ് വിഭൂതി ആവശ്യപ്പെടുന്നതും. എളിമയോടെ, നോമ്പാരംഭിക്കാനാണീ ചാരം പൂശൽ. നിനിവേ നിവാസികളെപ്പോലെ പശ്ചാത്തപിക്കാനുള്ള ധൈര്യമാണ് വിഭൂതി നമുക്കു തരുന്നതും.

എത്ര മറക്കാൻ ശ്രമിച്ചാലും വീണ്ടും വീണ്ടും എങ്ങുനിന്നോ ആബേലച്ചന്റെ അക്ഷരങ്ങൾ..
"മനുഷ്യാ, നീ മണ്ണാകുന്നു.
മണ്ണിലേയ്ക്ക് മടങ്ങുന്നൂ നാം"

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്‌ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും.
ഏശയ്യാ 1 : 18

ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്‌ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!
സങ്കീര്‍ത്തനങ്ങള്‍ 51 : 10

Address

Tholikodu
Punalur
691333

Website

Alerts

Be the first to know and let us send you an email when St Mary's Knanaya Catholic Church.punalur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share