Chandanappally St.George Malankara Syrian Catholic Pilgrim Church

Chandanappally St.George Malankara Syrian Catholic Pilgrim Church MAY 1 - 7 CHANDANAPPALLY CATHOLIC PALLY PERUNAAL Malankara Catholic Church Chandanappally, Established-1930

May 1 - 7 Feast of St. Mar. The devotees of St.

George Malankara Catholic Church Chandanappally is one of the eminent Parishes in the Malankara Catholic Community. The history of the parish is strongly connected with the history of the catholic re-union movement of the malankara church. the origin and growth of the catholic Community at chandanappally have great importance, because the members initiated for the move had to suffer a lot , from t

heir fellow brothers, to establish their catholic identity. Ivanios, the Apostolic of the re-union movement have given encuragement and support to flourish the parish soon. HISTORY

From 1930 onwards, the Feast of St. George on May 1st to 7th have been celebrated with great pomp and pride. George used to come irrespective of the caste and creed from far away places to celebrate and to receive blessings of St. George. The Famous "CHEMPPEDUPPU" is the main feature of this feast. The parish is blessed the convent and the formation house of the sisters of the same congregation of the Pathanamthitta province. They run an english medium school and doing different Apostolic works. An industrial training centre is the another institution of the Archdiocese here. the ITC intends to spread its wing by offering new courses to cope with the present requirement in the Information technology field.

ജനുവരി 6 : ദനഹാ പെരുന്നാൾ....നമ്മുടെ കർത്താവിന്റെ മാമോദീസാ.....പിതാവിന്റെ ശബ്ദമായും,പുത്രന്റെ സാന്നിധ്യമായും,പരിശുദ്ധ റൂ...
05/01/2025

ജനുവരി 6 : ദനഹാ പെരുന്നാൾ....

നമ്മുടെ കർത്താവിന്റെ മാമോദീസാ.....

പിതാവിന്റെ ശബ്ദമായും,പുത്രന്റെ സാന്നിധ്യമായും,പരിശുദ്ധ റൂഹായുടെ ആവാസമായും പരിശുദ്ധ ത്രിത്വം വെളിപ്പെട്ട മഹാദിവസം...

പിതാവിൽ നിന്നുള്ള സ്വയംഭൂവും ; തന്റെ നിത്യതയുടെ ഔന്നത്ത്യത്തെ താഴ്ത്തി തന്റെ വിശുദ്ധിയാൽ വെള്ളത്തെ വിശുദ്ധമാക്കുവാൻ വേണ്ടി തന്റെ പ്രസംഗകനായ വി.സ്നാപക യോഹന്നാനിൽ നിന്ന് യോർദ്ദാൻ നദിയിൽ വച്ച് മാമോദീസാ പ്രാപിച്ചവനുമായ യേശുമിശിഹാ! ഞങ്ങൾ വെടിപ്പോടും വിശുദ്ധിയോടും കുടെ നിന്നേയും നിന്റെ പിതാവിനേയും നിന്റെ വിശുദ്ധറുഹായേയും ഇപ്പോഴും എല്ലായിപ്പോഴും എന്നേയ്ക്കും സ്തുതിക്കുവാൻ തക്കവണ്ണം നിന്നിൽ നിന്നു സദാ പ്രവഹിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധിയാൽ ഞങ്ങളുടെ ആത്മശരീരങ്ങളെ വിശുദ്ധീകരിക്കണമേ…..

ഏവർക്കും ദനഹാ പെരുന്നാൾ ആശംസകൾ....

പൗരോഹിത്യ വാർഷികം ആഘോഷിക്കുന്ന് നമ്മുടെ ഇടവകാംഗങ്ങളായ വന്ദ്യ ഗീവർഗീസ് കുറ്റിയിൽ ഓ.ഐ.സി കശിശ്ശായ്ക്കും ,വന്ദ്യ ജോർജ് അയ്യ...
28/12/2024

പൗരോഹിത്യ വാർഷികം ആഘോഷിക്കുന്ന് നമ്മുടെ ഇടവകാംഗങ്ങളായ വന്ദ്യ ഗീവർഗീസ് കുറ്റിയിൽ ഓ.ഐ.സി കശിശ്ശായ്ക്കും ,വന്ദ്യ ജോർജ് അയ്യനേത്ത് ഓ.ഐ.സി കശിശ്ശായ്ക്കും മാതൃ ഇടവകയുടെ പ്രാർത്ഥനാശംസകൾ....

നവംബർ 13 പത്തനംത്തിട്ട, മാർത്താണ്ഡം ഭദ്രാനാധിപനായിരുന്ന് ഞങ്ങളുടെ ഇടവകയുടെ സ്വന്തം ആബൂൻ അഭിവന്ദ്യ യുഹാനോൻ മാർ ക്രിസോസ്റ്...
12/11/2024

നവംബർ 13

പത്തനംത്തിട്ട, മാർത്താണ്ഡം ഭദ്രാനാധിപനായിരുന്ന് ഞങ്ങളുടെ ഇടവകയുടെ സ്വന്തം ആബൂൻ അഭിവന്ദ്യ യുഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലിത്താ തിരുമനസ്സിന് ചന്ദനപ്പള്ളി സെന്റ് ജോർജ് മലങ്കര സുറിയാനി തീർത്ഥാടന ദേവാലയത്തിന്റെ പ്രാർത്ഥനാനിർഭരമായ നാമഹേതുകമംഗള ദിനാശംസകൾ🌹🌹🌹

02/11/2024

#കൂദോശ്_ഈത്തോ_ഞായർ
പരിശുദ്ധ സുറിയാനി സഭയുടെ ആരാധനവർഷം ഒക്ടോബർ 30, 31 എന്നീ തീയതികളിൽ വരുന്ന ഞായറാഴ്ചയോ അല്ലെങ്കിൽ നവംബർ ആദ്യത്തെ ഞായറാഴ്ചയോ വരുന്ന കൂദോശ് ഈത്തോ എന്ന പെരുന്നാളോട് കൂടെ ആണ് ആരംഭിക്കുന്നത്.
കാദശ് എന്ന സുറിയാനി പദത്തിൽ നിന്നാണ് കൂദോശ് എന്ന പദം ഉത്ഭവിച്ചിരിക്കുന്നത് ഇതിന് ശുദ്ധീകരിക്കുക പവിത്രമാക്കുക എന്നെല്ലാം അർഥം ഉണ്ട്. ഈത്തോ എന്ന പദത്തിന് സഭ പള്ളി എന്ന് അർഥം നൽകിയിരിക്കുന്നു. ഇത് സഭയുടെ ശുദ്ധീകരണത്തിന്റെ സന്ദർഭമാണ്.

ആരാധനാ വർഷം (Liturgical year)

മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിൽ ആരാധനാവർഷം ആരംഭിക്കുന്നത് ഒക്ടോബർ 29നു ശേഷം വരുന്ന ഞായറാഴ്ചയാണ്. ആരാധനാവർഷം 7കാലങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്.

1. അറിയിപ്പു (സൂബോറോ) കാലം -
കൂദോശ് ഈത്തോ ഞായർ മുതൽ ക്രിസ്തുമസ്സിന് മുമ്പുള്ള ഞായർ വരെയുള്ള കാലഘട്ടം. ഇത് ആഗമനകാലം എന്നും അറിയപ്പെടുന്നു.

2. ജനനം-മാമൂദീസാ (യെൽദോ-ദനഹാ) കാലം -
ക്രിസ്തുമസിനു മുമ്പുള്ള ഞായർ മുതൽ വലിയ നോമ്പ് ആരംഭിക്കുന്ന ഞായർ (പേത്തർത്താ) വരെയുള്ള കാലഘട്ടം.

3. വലിയ നോമ്പ് (സൗമോ റാബോ) കാലം -
വലിയ നോമ്പ് ആരംഭിക്കുന്ന ഞായർ (പേത്തർത്ത) മുതൽ ദുഃഖശനിയാഴ്ച വരെയുള്ള ഏഴ് ആഴ്ചക്കാലം.

4. ഉയിർപ്പ് (ക്യംതാ) കാലം -
ഉയിർപ്പ് ഞായർ മുതൽ പെന്തിക്കോസ്തി വരെയുള്ള ഏഴ് ആഴ്ചക്കാലം.

5. പെന്തിക്കോസ്തിക്കാലം -
പെന്തിക്കോസ്തി മുതൽ ശ്ലീഹാ നോമ്പ് വരെയുള്ള കാലഘട്ടം.

6. ശ്ലീഹാക്കാലം -
ശ്ലീഹാ നോമ്പു മുതൽ മറുരൂപ പെരുന്നാൾ വരെയുള്ള കാലഘട്ടം.

7. തേജസ്കരണകാലം -
മറുരൂപ പെരുന്നാൾ മുതൽ കൂദോശ് ഈത്തോ ഞായർ വരെയുള്ള കാലഘട്ടം.

സത്യ പ്രകാശമായവന്റെ മണവാട്ടിയായ വിശുദ്ധ സഭയെ,നിനക്കു ഭാഗ്യം. നിന്റെ മണവാളൻ മരണം ഇല്ലാത്തവൻ ആകുന്നു. അവന്റെ സ്ലീബായാൽ രക്ഷിക്കപ്പെട്ടിരിക്കുന്ന പരിശുദ്ധ സഭയെ അവനു സ്തുതി പാടുക..! അവൻ നിനക്കുവേണ്ടി തന്നെത്താൻ ബലികഴിക്കുകയും നിന്റെ പ്രജകളുടെ പാപ പരിഹാരത്തിന് വേണ്ടി അവന്റെ ശരീരം ഭക്ഷണവും രക്തം പാനീയമായിട്ട് നിനക്കു തരികയും ചെയ്തുവല്ലോ. കർത്താവേ വിശുദ്ധ സഭയെയും അതിന്റെ പ്രജകളെയും നിന്റെ സ്ലീബായാൽ കാത്തുകൊള്ളേണമ്മേ... സഭയെ തിരഞ്ഞെടുത്ത അദൃശ്യനായ പിതാവിനും,സ്ലീബായാൽ അതിനെ രക്ഷിച്ച പുത്രനും അതിനെ ശുദ്ധീകരിച്ചവനായ പരിശുദ്ധാത്മാവിനും സ്തുതി...
(കുദോശ് ഈത്തോ ശുശ്രൂഷക്രമം)

ഏവർക്കും കൂദോശ് ഈത്തോ പെരുന്നാൾ മംഗളങ്ങൾ നേരുന്നു...❤

/ഭാഗ്യസ്മരണീയനായ അഭിവന്ദ്യ  പൗലോസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തായുടെ ഓർമ്മ പെരുനാൾതൃശൂർ ജില്ലയിലെ ആഞ്ഞൂരിൽ അയ്യംകു...
02/11/2024

/ഭാഗ്യസ്മരണീയനായ അഭിവന്ദ്യ പൗലോസ് മോര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തായുടെ ഓർമ്മ പെരുനാൾ

തൃശൂർ ജില്ലയിലെ ആഞ്ഞൂരിൽ അയ്യംകുളങ്ങര വീട്ടിൽ തോമസിന്റെയും താണ്ടകുട്ടിയുടെയും ആദ്യജാതനായി 1928 ഏപ്രിൽ 28 ന് ജനിച്ചു.തൊഴിയൂർ സി.എം.എച്ച്.ഇ സ്കൂളിലും പഴഞ്ഞി സർക്കാർ സ്കൂളിലുമായി വിദ്യാഭ്യാസം, തുടർന്ന് മഹാരാഷ്ട്രയിൽ കോലാപ്പുരിലെ വെല്ലിംഗ്ടൺ കോളേജിൽ ഇന്റർമീഡിയറ്റ് പഠനം , ആകണമെന്നതായിരുന്നു ആഗ്രഹമെങ്കിലും ആത്മാക്കളുടെ വൈദ്യനാകുക എന്നതായിരുന്നു ദൈവഹിതം. ബാല്യം മുതലേയുള്ള ആസ്ത്മ രോഗവുംമറ്റ് ശാരീരിക അസ്വസ്ഥതകളും പഠനത്തിന് തടസ്സമായി.നാട്ടിൽ തിരിച്ചു എത്തിയ പിതാവ്‌ ആത്മീയ കാര്യങ്ങളിൽ തല്പരനാവുകയും ജീവിതം ദൈവവേലക്കായി സമർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.ഗീവർഗീസ് മാർ കൂറിലോസ് മെത്രപോലിത്തയിൽ നിന്ന്

1961 ഡിസംബർ 24-ന് പൗരോഹിത്യം സ്വീകരിച്ചു. 1967 ഡിസംബർ 16-നു മാർത്തോമാ സഭയിലെ യൂഹാനോൻ മാർത്തോമാ മെത്രാപ്പോലീത്തയിൽ നിന്നും പൗലോസ് മാർ പീലക്സിനോസ് മൂന്നാമൻ എന്ന പേരിൽ മേൽപ്പട്ട സ്ഥാനവും സ്വികരിച്ചു.
പൗലോസ് മാർ പീലക്സിനോസ് തിരുമേനി നിരന്തരമായ പഠനത്തിനും മനനത്തിനും പ്രാർത്ഥനയ്ക്കും ശേഷം ഉരുത്തിരിഞ്ഞ ശക്തമായ ബോധ്യത്തിൽ നിന്നാണ് മലങ്കര കത്തോലിക്കാ സഭയിലേക്കു പുനരൈക്യപ്പെട്ടത്. കത്തോലിക്കാ സഭയിലേക്കുള്ള പുനരൈക്യത്തിനു 12 ദിവസം മുമ്പ് 1977 ആഗസ്റ്റ് 16-ന് പിതാവ് തന്റെ സഭാ മക്കൾക്കായി അയച്ച സുദീർലമായ ഇടയലേഖനത്തിൽ
സഭയുടെ ഉത്പത്തിയേയും –
കാട്ടുമങ്ങാട്ട് ഏബ്രഹാം മാർ കൂറിലോസ് മെത്രാപോലീത്ത കുന്നംകുളത്തിനടുത്തുള്ള തൊഴിയൂരിൽ വന്നു 1772 ഒരു പള്ളി സ്ഥാപിക്കുന്നതോടെ ആണ് മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ ആരംഭം കുറിച്ചത്.
അന്ത്യേക്യൻ പാത്രിയർക്കീസുമായുള്ള ബന്ധത്തേയും – 1815 മുതൽ 1825 വരെയുള്ള 10 വർഷത്തിനിടയിൽ തൊഴിയൂർ സഭയിലെ സ്കറിയ മാർ പിലെക്സിനോസ് മെത്രാപ്പോലീത്ത മലങ്കര സഭയ്ക്ക് 3 മെത്രാൻമാരെ- കുന്നംകുളം പുലിക്കോട്ടിൽ മാർ ദിവന്നാസിയോസ്(1815) ‘കോട്ടയം പുന്നത്ര മാർ ദിവന്നാസിയോസ്(1817),ചേപ്പാട്ട് പീലിപ്പോസ് മാർ ദിവന്നാസിയോസ്(1825) വാഴിച്ചതും വ്യക്തമാക്കുന്നു.പിന്നീട് 1856 – ൽ ഗീവർഗീസ് മാർ കൂറിലോസ് പിൻഗാമിയായി മറ്റൊരാളെ വാഴിക്കാൻ ഇടയാകാതെ കാലം ചെയ്ത ഘട്ടത്തിലാണ് മാർത്തോമ്മാ സഭയിലെ പാലക്കുന്നത്ത് മാത്യൂസ് മാർ അത്തനാസിയോസ് ആഞ്ഞൂർ ദേവാലയത്തിലെത്തി ആലത്തൂർ പനയ്ക്കൽ യൗസേപ്പ് കത്തനാരെ മാർ കൂറിലോസ് എന്ന പേരിൽ മെത്രാനായി വാഴിച്ചതു അതിനെത്തുടർന്ന് മാർത്തോമ്മാ സഭയുമായി ബന്ധത്തിൽ ആകുകയും ചെയ്തു.

പിന്നീട് മാർത്തോമ സഭയിലെ തോമസ് മാർ അത്തനാസിയോസ് പിൻഗാമിയെ വാഴിക്കാതെ കാലം ചെയ്തപ്പോൾ തൊഴിയൂർ സഭയിലെ പിതാക്കന്മാരാണ് 1893 -ൽ തീത്തൂസ് ഒന്നാമനെ വാഴിച്ചത്.
എന്തുകൊണ്ടാണ് ഓർത്തഡോക്സ് സഭയുമായി ഐക്യത്തിന് ശ്രമിക്കാതിരുന്നത് എന്നുള്ളതും അദ്ദേഹം വളരെ കൃത്യമായി തന്റെ ഇടയലേഖനത്തിൽ പ്രസ്താവിക്കുന്നു നൂറ്റാണ്ടുകളായി അന്തഛിദ്രത്തിലും വഴക്കിലും കേസുകളിലുമായി കഴിയുന്ന ഒരു സഭയ്ക്ക് നമ്മെ ഒരു വിധത്തിലും സഹായിക്കുന്നതിനും ഉദ്ധരിക്കുന്നതിനു കഴിവില്ല.

കാതോലികവും ശ്ളൈ ഹീകവും ഏകവും വിശുദ്ധവുമായ സഭ കത്തോലിക്കാ സഭയാണെന്നും ആർച്ച് ബിഷപ് ഗീവർഗ്ഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത മലങ്കര സഭാമക്കളുടെ ഐക്യത്തിനും നവോത്ഥാനത്തിനുമായി വെട്ടിത്തുറന്ന പുത്തൻ പാതയിലൂടെ മാത്രമെ മലങ്കര സഭയിൽ ശാശ്വത സമാധാനം പൂവണിയൂ എന്ന് ബോധ്യമായ പിതാവിന് തിരിച്ചറിഞ്ഞ സത്യത്തെ പുൽകുന്നതിന് തന്റെ സ്ഥാനമാനങ്ങളോ അധികാരമോ ബന്ധുത്വമോ ഒന്നും തടസ്സമായില്ല, തന്റെ സഭയിലെ എല്ലാ പ്രതാപവും പരമാധികാരവും എല്ലാം ഉപേക്ഷിച്ച് 1977 ഓഗസ്റ്റ് 28-ൽ ഒരു മെത്രാനായി മാത്രം കത്തോലിക്കാ സഭയിലേക്കു ഐക്യപ്പെട്ടു.1977 ഒക്ടോബർ 11ന് പോൾ ആറാമൻ മാർപ്പാപ്പ അദ്ദേഹത്തെ ചായൽ സ്ഥാനിക രൂപതയുടെ മെത്രാനായി നിയമിച്ചു.1979 ഒക്ടോബർ 7 വത്തിക്കാനിൽ ജോൺപോൾ രണ്ടാമൻ മാർപാപ്പയും ആയി കൂടിക്കാഴ്ച നടത്തി. കത്തോലിക്ക സഭയിലേക്കു പുനരൈക്യപ്പെട്ടതിനു ശേഷം ഔദ്യോഗിക ഉത്തരവാദിത്തങ്ങളിൽ നിന്നെല്ലാം അകന്നു ജീവിച്ച ആ സത്യാന്വേഷി 1998 നവംബർ മൂന്നാം തീയതി സ്വർഗ്ഗീയ സമ്മാനത്തിനായി കടന്നുപോയി.
നവംബർ 5 -നു തിരുവല്ല കത്തീഡ്രൽ ദേവാലയത്തിൽ കബറടക്കി.

Feast Day Greetings....നാമഹേതുക പെരുന്നാൾ ആഘോഷിക്കുന്ന് ഇടവക വികാരി വന്ദ്യ ബെന്നി നാരകത്തിനാൽ അച്ചന് ചന്ദനപ്പള്ളി സെൻ്റ്...
09/10/2024

Feast Day Greetings....

നാമഹേതുക പെരുന്നാൾ ആഘോഷിക്കുന്ന് ഇടവക വികാരി വന്ദ്യ ബെന്നി നാരകത്തിനാൽ അച്ചന് ചന്ദനപ്പള്ളി സെൻ്റ് ജോർജ് മലങ്കര സുറിയാനി തീർത്ഥാടന കത്തോലിക്ക പള്ളിയുടെ പ്രാർത്ഥനാശംസകൾ💐💐💐

ചന്ദനപ്പള്ളി സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ തീർത്ഥാടന ദേവാലയ ഇടവകാംഗമായിരുന്ന് വന്ദ്യ ഡാനിയേൽ അയ്യനേത്ത് കശിശ്...
09/10/2024

ചന്ദനപ്പള്ളി സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ തീർത്ഥാടന ദേവാലയ ഇടവകാംഗമായിരുന്ന് വന്ദ്യ ഡാനിയേൽ അയ്യനേത്ത് കശിശ്ശായുടെ ഓർമ്മ ദിനം.(10 .10.2006)

ഭംഗ്യാ ദൈവസുതാ നിന്നെ
ശുശ്രൂഷിച്ചൊരു വൈദികരെ
നിന്നാഗമന മഹാനാളിൽ
ഓർത്തു മുഖപ്രഭയേകേണം

മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ  പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ  കബറടങ്ങിയിരിക്കുന്ന മലങ്കരയുടെ പുണ്ണ്യമായ...
09/10/2024

മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ കബറടങ്ങിയിരിക്കുന്ന മലങ്കരയുടെ പുണ്ണ്യമായ അഭിവന്ദ്യ : ബനഡിക്ട മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത തിരുമനസ്സിന്റെ ഓർമ്മ പെരുന്നാൾ കൊണ്ടാടുന്നു.

ബഥനി ദയറയുടെ സ്ഥാപകൻ നി.വ. മഹശ്രീ. ഗിവർഗ്ഗിസ് മോർ ഇവാനിയോസ്‌ വലിയ മെത്രപ്പൊലിത്ത തിരുമനസ്സിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തനിക്കു യോഗ്യനായ പിൻഗാമി വേണമെന്നുള്ളത് . ബഥനി ദയറയിലെ അംഗം ആയ ബനഡിക്ട് അച്ചനെ "ഗ്രിഗോറിയോസ് "എന്നപേരിൽ അഭിവന്ദ്യ : തിരുമനസ്സു കൊണ്ടു വാഴിച്ചു . രോഗത്താൽ അവശനായി ഇരുനിട്ടുപോലും വലിയ മെത്രാപ്പോലിത്ത തിരുമനസ്സുകൊണ്ടു ശുശ്രഷകൾ മുഴുവൻ പൂർത്തിയാക്കി . ഗുരുവിന്റെ യഥാർത്ഥ പിൻഗാമി എന്നു പിന്നീട് കാലം തെളിയിച്ചു .

കർത്താവേ നിന്റെ പരിശുദ്ധ മദ്ബഹായുടെ പടികളിൽ ചവിട്ടിയിട്ടുള്ള കാലുകളെ അഗ്നി കനലുകളിൽ ചവിട്ടാൻ നീ വിട്ടു കൊടുക്കരുതെ,
നിനക്ക് ആത്മീയ കിർത്തനങ്ങൾ പാടിയിട്ടുള്ള വായുകളും നാവുകളും അടച്ചുപുട്ടതക്കവയായി ഭവിക്കുവാൻ തക്കവണ്ണം നീ അവയെ മൗനമക്കെരുതെ ,
നിന്റെ വിശുദ്ധ ഗ്രന്ഥത്തിൽ നോകിയിട്ടുള്ള കണ്ണുകളെ പുഴുവിനും പുറ്റിനും കുടുകളായി ഭവിക്കു മാറു അവയെ നീ അന്ധകരമായമാക്കരുതെ ,
നിന്റെ വിശുദ്ധ ങ്ങളും വന്ദ്യങ്ങളും ആയ രഹസ്യ ങ്ങളെ ആഘോഷിച്ചിട്ടുള്ള കൈകൾ അഗ്നിയാൽ ചുരുട്ടപ്പെടുവാൻ നീ ഇടയക്കരുതെ

2025ലെ പുനരൈക്യ വാർഷിക ആഘോഷം പത്തനംതിട്ടയിൽ 🔥 🔥 🔥
21/09/2024

2025ലെ പുനരൈക്യ വാർഷിക ആഘോഷം പത്തനംതിട്ടയിൽ 🔥 🔥 🔥

മലങ്കരയുടെ പുണ്യ ദിനം🙏🙏🙏 1930 സെപ്തംബര്‍ 20. സാര്‍വ്വത്രിക സഭ എന്ന മഹത്തായ പൂന്തോട്ടത്തിലേക്ക് മനോഹരമായ ഒരു ചെടികൂടെ ചേര...
19/09/2024

മലങ്കരയുടെ പുണ്യ ദിനം🙏🙏🙏

1930 സെപ്തംബര്‍ 20.

സാര്‍വ്വത്രിക സഭ എന്ന മഹത്തായ പൂന്തോട്ടത്തിലേക്ക് മനോഹരമായ ഒരു ചെടികൂടെ ചേര്‍ക്കപ്പെട്ടു, മലങ്കര സുറിയാനി കത്തോലിക്കാ സഭ എന്ന കുഞ്ഞുചെടി. ഇന്നും മലങ്കര സഭയ്ക്ക് അഭിമാനിക്കാന്‍ മധുര സ്മരണകള്‍ നല്‍കികൊണ്ട് സെപ്തംബര്‍ 20, പുനരൈക്യ ദിനം, തലയുയര്‍ത്തി നില്‍കുന്നു. മാര്‍ ഈവാനിയോസ് തിരുമേനിയുടെ നേതൃത്വത്തില്‍ അഞ്ചുപേര്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയില്‍നിന്നും കത്തോലിക്കാ വിശ്വാസം ഏറ്റുപറഞ്ഞ് ആഗോളസഭയുടെ സംസര്‍ഗത്തിലേക്ക് വന്നു. കൊല്ലത്തുള്ള ലത്തീന്‍ അരമന ചാപ്പലില്‍ വച്ച് കൊല്ലം മെത്രാന്‍ മാര്‍ ബൻസിഗര്‍ തിരുമേനിയുടെ മുമ്പാകെയാണ് ഇവര്‍ കത്തോലിക്കാ വിശ്വാസം ഏറ്റു പറഞ്ഞത്. ഈ മഹത്തായ സംഭവമാണ് 'പുനരൈക്യം' എന്ന പേരിലറിയപ്പെടുന്നത്.
പുനരൈക്യ ചിന്തകള്‍ക്കൊപ്പം പ്രാധാന്യത്തോടെ നാം കാണേണ്ട മറ്റൊരു വസ്തുതയാണ് മാര്‍ ഈവാനിയോസ് തിരുമേനിയുടെ സമര്‍പ്പണ ജീവിതം. വ്യവഹാരംകൊണ്ട് നട്ടംതിരിഞ്ഞ സഭയെ രക്ഷിക്കാനും അതിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്കും വികസനത്തിനും ഒരു സന്യാസസമൂഹം അനിവാര്യമാണെന്ന് മലങ്കര സഭയുടെ ഭാവി പ്രതീക്ഷയായിരുന്ന പി. റ്റി. ഗീവറുഗീസ് (മാര്‍ ഈവാനിയോസ്) കത്തനാര്‍ ചിന്തിച്ചു.
മലങ്കര സിംഹം, ഭാരതന്യൂമാന്‍, ബഥനി മെത്രാപ്പോലിത്താ, ആര്‍ച്ചു ബിഷപ്പ്, ആബോ ഗീവറുഗീസ് തുടങ്ങിയ നാമങ്ങളില്‍ അറിയപ്പെടുന്ന, പൗരസ്ത്യ സഭകള്‍ കണ്ടിട്ടുള്ള ഏറ്റവും ശക്തനായ മാര്‍ ഈവാനിയോസ് 1882 സെപ്തംബര്‍ 21ന് മാവേലിക്കരയിലെ പണിക്കരു തറവാട്ടില്‍ ജനിച്ചു. എം. എ. കാരനായ അദ്ദേഹം, എം. എ. അച്ചന്‍ എന്നും അറിയപ്പെട്ടു. 1925 ല്‍ റമ്പാനായി; 1925 മെയ് 1-ാം തീയതി മെത്രാനായും 1929- ല്‍ മെത്രാപ്പോലിത്തായായും ഉയര്‍ത്തപ്പെട്ടു. അദ്ദേഹം ശക്തമായ രീതിയില്‍ സഭൈക്യം നിറവേറുന്നതിനായി യത്‌നിച്ചു. അതിന്റെ തുടക്കമെന്നോണമാണ് ബഥനി സന്യാസാശ്രമം സ്ഥാപിച്ചത്. തികച്ചും ഭാരതീയചട്ടകൂട്ടില്‍ ഒതുക്കിനിര്‍ത്തികൊണ്ട് പൗരസ്ത്യ ആദ്ധ്യാത്മികതയെ സമ്മേളിപ്പിച്ചു കൊണ്ടുള്ള ഒരു സന്യാസ സമൂഹമായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനത്തിലുണ്ടായിരുന്നത്. 1919-ാം ആണ്ട് ആഗസ്തിന്‍ പെരുനാട്ടിലുള്ള മുണ്ടന്‍മലയില്‍ അദ്ദേഹംതന്നെ ആശ്രമശ്രേഷ്ഠസ്ഥാനം വഹിച്ചുകൊണ്ട് ബഥനി സന്യാസ സമൂഹം സ്ഥാപിച്ചു. പിന്നീടദ്ദേഹം ബഥനി സന്യാസിനി സമൂഹത്തിനും രൂപം നല്‍കി.
'മലങ്കര സുനഹദോസ്' എന്ന് മാര്‍ ഈവാനിയോസ് വിളിച്ച 1926 ലെ പരുമല സമ്മേളനം മുതല്‍ റോമാ സിംഹാസനവുമായി ബന്ധപ്പെടാന്‍ തുടങ്ങി. തുടര്‍ന്നുള്ള എഴുത്തു കുത്തുകള്‍ക്ക് നേതൃത്വം വഹിച്ചത് മാര്‍ ഈവാനിയോസായിരുന്നു. 1929 സെപ്തംബറോടുകൂടി പുനരൈക്യ ശ്രമങ്ങള്‍ ഏകദേശം ഫലമണിയാറായി. എന്നാല്‍ അനുകൂലമായ കോടതി വിധിയുടെ വെളിച്ചത്തില്‍, മാര്‍ ഈവാനിയോസ് ഒഴികെയുള്ള മെത്രാന്മാരെല്ലാം ചുവടുമാറ്റിച്ചവിട്ടി. ബഥനി മെത്രാപ്പോലീത്തയില്‍ അലിഞ്ഞു ചേര്‍ന്നിരുന്ന ഉറച്ച തീരുമാനവും ദീര്‍ഘവീക്ഷണവും പുനരൈക്യ ശ്രമങ്ങള്‍ തുടരുന്നതിന് പ്രചോദനമായി.
റോമാ സിംഹാസനവുമായി ബന്ധപ്പെടാനുള്ള യത്‌നങ്ങള്‍ക്ക് കൈത്തിരി കാണിച്ച മെത്രാപ്പോലിത്താമാര്‍ അറച്ചു നില്‍ക്കുന്നതു കണ്ടിട്ടും മലങ്കര സഭയുടെ ഭാവി മാത്രം മുന്നില്‍ക്കണ്ടുകൊണ്ട് മാര്‍ ഈവാനിയോസ് എന്ന ബഥനി മെത്രാപ്പോലിത്ത പുനരൈക്യ ശ്രമങ്ങളുമായി മുന്നോട്ടു നീങ്ങി. ഇദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് ഭാഗ്യ സ്മരണാര്‍ഹനായ മാര്‍പാപ്പ 'പീയൂസ് പതിനൊന്നാമന്‍' അനുഗ്രഹാംഗീകാരം നല്‍കി. അങ്ങനെ 1930 സെപ്തംബര്‍ 20 ന് മലങ്കര സഭയിലെ ഒരു ചെറു സംഘം മാര്‍ ഈവാനിയോസിന്റെ നേതൃത്വത്തില്‍ സാര്‍വ്വത്രിക സഭയില്‍ ലയിച്ചു.
'പഞ്ച പ്രേഷിതര്‍''എന്നറിയപ്പെട്ട, ആദ്യമായി പുനരൈക്യപ്പെട്ടവര്‍ ഐക്യത്തിന്റെ സന്ദേശ വാഹകരായി മാറി. ബുദ്ധിമുട്ടുകള്‍ ഏറെ നേരിടേണ്ടി വന്നെങ്കിലും അവരുടെ സധൈര്യമുള്ള പ്രവര്‍ത്തനം സഹസ്രഗണങ്ങളെ പുനരൈക്യത്തിലേക്കു നയിച്ചു. താമസംവിനാ 1932 ജൂണ്‍ 11-ാം തീയതി മലങ്കര കത്തോലിക്കാ ഹയരാര്‍ക്കി സ്ഥാപിച്ചുകൊണ്ടുള്ള പരിശുദ്ധസിംഹാസനത്തിന്റെ ഉത്തരവുണ്ടായി. അങ്ങനെ, മാര്‍ ഈവാനിയോസ് തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായും മാര്‍ തെയോഫിലിസ് തിരുവല്ല മെത്രാനായും അവരോധിക്കപ്പെട്ടു. പിന്നീട് 1934 ജൂണ്‍ 27 ന് തിരുവനന്തപുരം അതിരൂപതയ്ക്കായ് സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരി സ്ഥാപിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അത്ഭുതാവഹമായ രീതിയില്‍ സഭ വളര്‍ന്നു. ഇന്ന് അഞ്ച് ലക്ഷത്തോളം വിശ്വാസികളുള്ള ഒരു ക്രൈസ്തവ സമൂഹമായി മലങ്കര സുറിയാനി കത്തോലിക്കാസഭ വളര്‍ന്നു കഴിഞ്ഞു.
പുനരൈക്യം ഒരു ദിവസത്തില്‍ ഒരുങ്ങി നില്‍ക്കുന്ന ഒന്നാണോ? പുനരൈക്യത്തിന്റെ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്? പുനരൈക്യത്തിന് ഇന്നുള്ള പ്രസക്തി എന്താണ്? തുടങ്ങി നിരവധി ചോദ്യങ്ങള്‍ നമ്മുടെ മുന്നില്‍ ഇന്ന് ഉയരുന്നുണ്ട്. ഐക്യത്തോടെ പ്രര്‍ത്തിച്ചില്ലെങ്കില്‍ നമുക്കെങ്ങനെ സുവിശേഷം ലോകം മുഴുവന്‍ എത്തിക്കാനാവും. ഇന്ന് മിഷന്‍ ചൈതന്യം നിറഞ്ഞ ഒരു ക്രൈസ്തവ സമൂഹമായി മലങ്കര സുറിയാനി കത്തോലിക്കാ സഭ വളര്‍ന്നു കഴിഞ്ഞു. ദൈവത്തിന്റെ നിസ്തുലമായ സ്‌നേഹത്തിന്റെ അയാളമാണ് 'മാര്‍ ഈവാനിയോസ്' എന്ന താപസനിലൂടെ അവിടുന്ന് വെളിപ്പെടുത്തിയത്. പുനരൈക്യം എന്ന ചരിത്രസംഭവത്തിലൂടെ മാര്‍ ഈവാനിയോസ് വലിയ മെത്രാപ്പോലിത്താ കൊളുത്തിയ കൈത്തിരി അതിന്റെ ചൈതന്യത്തോടുകൂടി തീഷ്ണമായി ജ്വലിപ്പിക്കാന്‍ നമുക്ക് പരിശ്രമിക്കാം.

സെപ്റ്റംബർ 14 :-സ്ലീബാ പെരുന്നാൾ ....കുസ്തന്തിനോസ് ചക്രവർത്തിയുടെ മാതാവായ ഹെലനി രാജ്ഞി യെരുശലേമിൽ നിന്ന് കർത്താവിനെ ക്രൂ...
13/09/2024

സെപ്റ്റംബർ 14 :-
സ്ലീബാ പെരുന്നാൾ ....

കുസ്തന്തിനോസ് ചക്രവർത്തിയുടെ മാതാവായ ഹെലനി രാജ്ഞി യെരുശലേമിൽ നിന്ന് കർത്താവിനെ ക്രൂശിച്ച കുരിശ് കണ്ടെടുത്തതിന്റെ ഓർമ്മയെ അനുസ്മരിച്ചു കൊണ്ട് പരിശുദ്ധ സഭ സ്ലീബാ പെരുന്നാൾ ഭക്തിയാദരവോടെ കൊണ്ടാടുന്നു....

"ശുഭ ചിഹ്നം താൻ സ്ലീബാ
വിജയക്കൊടി താൻ സ്ലീബാ
നമ്മെ രക്ഷിച്ചീടും
സ്ലീബായിൽ പുകഴുന്നു നാം."

ഏവർക്കും സ്ലീബാ പെരുന്നാളിന്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു....

Address

ST. GEORGE MALANKARA SYRIAN CATHOLIC PILGRIM CHURCH CHANDANAPPALLY
Pathanamthitta
689648

Alerts

Be the first to know and let us send you an email when Chandanappally St.George Malankara Syrian Catholic Pilgrim Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Chandanappally St.George Malankara Syrian Catholic Pilgrim Church:

Share