Manjinikkara Pally

Manjinikkara Pally പരിശുദ്ധ മോറാനെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ...���

ഏലിയാസ് മോർ യൂലിയോസ്‌ ബാവായുടെ ഓർമ്മപ്പെരുന്നാൾ കൊണ്ടാടി...മഞ്ഞിനിക്കര : അന്ത്യോഖ്യാ പ്രതിനിധിയായി മഞ്ഞിനിക്കര മോർ ഇഗ്നാ...
21/02/2026

ഏലിയാസ് മോർ യൂലിയോസ്‌ ബാവായുടെ ഓർമ്മപ്പെരുന്നാൾ കൊണ്ടാടി...

മഞ്ഞിനിക്കര : അന്ത്യോഖ്യാ പ്രതിനിധിയായി മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിൽ ശുശ്രൂഷ ചെയ്ത പുണ്യശ്ലോകനായ ഏലിയാസ് മോർ യൂലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ മഞ്ഞിനിക്കര ദയറായിൽ കൊണ്ടാടി. 21.02.2026 ശനിയാഴ്ച (ഇന്ന്) രാവിലെ 8 മണിക്ക് നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് വന്ദ്യ ബർസൗമോ റമ്പാൻ മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ.ഗീവർഗീസ് അലക്‌സ്, ഫാ. യൽദോ സാംസൺ എന്നിവർ സഹകാർമ്മികരായിരുന്നു. മഞ്ഞിനിക്കര ദയറായുടെ അധിപനും സിംഹാസനപ്പള്ളികളുടെ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ ഗീവർഗീസ് മോർ അത്താനാസിയോസ് തിരുമേനി സന്നിഹിതനായിരുന്നു. വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം പരിശുദ്ധ മോറാൻ മോർ ഇഗ്ന്യാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിടത്തിലും, പുണ്യശ്ലോകരായ പിതാക്കന്മാരുടെ കബറിടങ്ങളിൽ ധൂപപ്രാർത്ഥനയും , തുടർന്ന് നേർച്ച വിളമ്പും നടത്തപ്പെട്ടു.

മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിൽ അന്ത്യോഖ്യാ പ്രതിനിധിയായി ശുശ്രൂഷ ചെയ്ത പുണ്യശ്ലോകനായ ഏലിയാസ് മോർ യൂലിയോസ് ബാവായുട...
19/02/2026

മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിൽ അന്ത്യോഖ്യാ പ്രതിനിധിയായി ശുശ്രൂഷ ചെയ്ത പുണ്യശ്ലോകനായ ഏലിയാസ് മോർ യൂലിയോസ് ബാവായുടെ 64 -ാമത് ഓർമ്മപ്പെരുന്നാൾ 2026 ഫെബ്രുവരി 20, 21 തീയതികളിൽ മഞ്ഞിനിക്കര ദയറായിൽ കൊണ്ടാടപ്പെടുന്നു. ഫെബ്രുവരി 20 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഊന്നുകൽ സെൻ്റ് ഏലിയാസ് സിംഹാസന പള്ളിയിൽ നിന്നും മഞ്ഞിനിക്കര ദയറായിലേക്ക് റാസയും, ഫെബ്രുവരി 21ശനിയാഴ്ച രാവിലെ 7:30ന്
മഞ്ഞിനിക്കര ദയറാ കത്തിഡ്രൽ പള്ളിയിൽ അഭിവന്ദ്യ മെത്രാപ്പോലിത്തന്മാരുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും, കബറിങ്കൽ ധൂപ പ്രർത്ഥനയും, നേർച്ച വിതരണവും ഉണ്ടായിരിക്കും....

15/02/2026

പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവായുടെ
94 -ലാ മത് ദുഖ്‌റോനോ

തീർഥാടകരുടെ മഹാസംഗമത്തിൽ വിശ്വാസസാഗരമായി മഞ്ഞിനിക്കര പുണ്യഭൂമി..മഞ്ഞിനിക്കര ● ഭക്തിയുടെയും വിശ്വാസത്തിൻ്റെയും നിറവിൽ നാട...
14/02/2026

തീർഥാടകരുടെ മഹാസംഗമത്തിൽ വിശ്വാസസാഗരമായി മഞ്ഞിനിക്കര പുണ്യഭൂമി..

മഞ്ഞിനിക്കര ● ഭക്തിയുടെയും വിശ്വാസത്തിൻ്റെയും നിറവിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് തീർത്ഥാടകർ മഞ്ഞിനിക്കരയുടെ വിശുദ്ധ ഭൂമിയിൽ ഒത്തുച്ചേർന്നു. "അന്ത്യോഖ്യായുടെ അധിപതിയെ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി..." എന്ന പ്രാർത്ഥനാമന്ത്രം ഉരുവിട്ടെത്തിയ ആയിരക്കണക്കിന് വിശ്വാസികൾ വിശുദ്ധന്റെ കബറിടം വണങ്ങി അനുഗ്രഹീതരായി. കൊടും ചൂടിനെപോലും വകവയ്ക്കാതെ കഴിഞ്ഞ ഒരാഴ്ച കാലമായി പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവായുടെ മദ്ധ്യസ്ഥതയിൽ അഭയം പ്രാപിച്ച് കാൽ നടയായി അനേകർ പ്രാർത്ഥനാപൂർവ്വം എത്തിച്ചേർന്നു.

വിവിധ ദേശങ്ങളിൽ നിന്ന് എത്തിയ കാൽനട തീർത്ഥാടകർക്ക് വഴി നീളെ സ്വീകരണം ലഭിച്ചു. നാനാജാതി മതസ്ഥരായ ദേശവാസികൾ കുടിവെള്ളവും ഭക്ഷണവും വിശ്രമിക്കുവാൻ സ്ഥലവും നൽകി തീർത്ഥാടകരെ സ്വീകരിച്ചത് സ്നേഹക്കൂട്ടായ്മയുടെ നേർക്കാഴ്ചയായി.

വ്യാഴാഴ്ച രാത്രി മുതല്‍ കേരളത്തിന് അകത്തും പുറത്തുമുള്ള നിരവധി തീര്‍ത്ഥാടകര്‍ എത്തിച്ചേര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വടക്കന്‍ മേഖലാ തീര്‍ത്ഥയാത്രാ സംഘത്തെ ദയറാ തലവന്‍ അഭിവന്ദ്യ മോര്‍ അത്താനാസിയോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്ത കബറിങ്കലേക്ക് സ്വീകരിച്ച് ആനയിച്ചു. ബര്‍സൗമോ റമ്പാന്‍, ബേസില്‍ റമ്പാന്‍, ഫാ. ജോണി തുരുത്തിയില്‍, ഫാ. ബിനു സ്‌കറിയ, ഫാ. ബിനു മാത്യു റാന്നി എന്നിവര്‍ പങ്കെടുത്തു.

ഇന്നലെ രാവിലെ നടന്ന വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാര്‍മികത്വം വഹിച്ചു. അഭിവന്ദ്യരായ മോര്‍ ക്രിസോസ്റ്റമോസ് മര്‍ക്കോസ്, മോര്‍ ഗീവര്‍ഗീസ് സ്തേഫാനോസ് എന്നീ മെത്രാപ്പോലിത്തമാര്‍ സഹകാര്‍മികത്വം വഹിച്ചു.

ഉച്ചയ്ക്ക് ശേഷം രണ്ടരയോടെ ഹൈറേഞ്ച് റാന്നി മേഖലയില്‍ നിന്നും തുമ്പമണ്‍ ഭദ്രാസനത്തിലെ കിഴക്കന്‍ മേഖല, തെക്കന്‍ മേഖലയിലെ കൊല്ലം ഭദ്രാസനത്തില്‍ നിന്നുമുള്ള തീര്‍ത്ഥാടകരെ ഓമല്ലൂര്‍ കുരിശിങ്കലും സ്വീകരിച്ചു. പൗരാവലി, മഞ്ഞിനിക്കര മോര്‍ സ്തേഫാനോസ് പള്ളി, സമീപ ഇടവകകള്‍, ദയറാ എന്നിവയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഫാ. എബി സ്റ്റീഫന്‍, ഫാ. ജോണ്‍ പുന്നമറ്റം, ഫാ. ജോണ്‍ കുര്യാക്കോസ്, രാജന്‍ ജോര്‍ജ്, അജിത്ത് കുരുവിള, അലക്സാണ്ടര്‍ കാരക്കാട് തുടങ്ങിയവര്‍ ഓമല്ലൂര്‍ കുരിശിങ്കല്‍ പങ്കെടുത്തു.

വൈകിട്ട് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ നേതൃത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ സാന്നിധ്യത്തിലും സന്ധ്യാപ്രാര്‍ത്ഥന നടന്നു. ശേഷം നടന്ന തീര്‍ത്ഥാടക സംഗമം ശേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് വിവിധ അവാര്‍ഡ് വിതരണം നടത്തി. സമ്മേളനാനന്തരം തീര്‍ത്ഥയാത്ര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ മോറാന്റെ കബറിങ്കല്‍ അഖണ്ഡ പ്രാര്‍ത്ഥന നടന്നു.

ഇന്ന് ശനിയാഴ്ച പുലര്‍ച്ചെ 3-ന് മഞ്ഞിനിക്കര മോര്‍ സ്തേഫാനോസ് കത്തീഡ്രലില്‍ അഭിവന്ദ്യ മോര്‍ മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും ദയറാ കത്തീഡ്രലില്‍ 5.15-ന് പ്രഭാത പ്രാര്‍ത്ഥനയും, 5.45-ന് അഭിവന്ദ്യരായ പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി മോര്‍ തീമോത്തിയോസ് തോമസ്, മോര്‍ ഒസ്ത്താത്തിയോസ് ഐസക്, മോര്‍ യൂലിയോസ് ഏലിയാസ് എന്നിവരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയും നടന്നു. തുടര്‍ന്ന് 8.30-ന് അഭിവന്ദ്യ മോര്‍ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും പരിശുദ്ധ മോറാന്റെ കബറിങ്കലും മോര്‍ യൂലിയോസ് യാക്കോബ്, മോര്‍ ഒസ്ത്താത്തിയോസ് ബെന്യാമിന്‍ ജോസഫ്, മോര്‍ യൂലിയോസ് കുര്യാക്കോസ് എന്നീ മെത്രാപ്പോലീത്താമാരുടെ കബറിടങ്ങളിലും ധുപ പ്രാര്‍ത്ഥനയും നടത്തപെട്ടു. 10.30-ന് സമാപന പ്രദക്ഷിണവും നേർച്ച വിളമ്പും നടന്നു.

സമാധാന പ്രഭുവായ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത് ദുഃഖ്റോനോ.. പരിശുദ്ധ സുറിയാനി സഭയു...
14/02/2026

സമാധാന പ്രഭുവായ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത് ദുഃഖ്റോനോ..

പരിശുദ്ധ സുറിയാനി സഭയുടെ സൂര്യ തേജസ്സും സമാധാനത്തിന്റെ സന്ദേശ വാഹകനും മഞ്ഞിനിക്കരയുടെ അസ്തമിക്കാത്ത സൂര്യനും നാനാജാതി മതസ്ഥർക്കു അഭയകേന്ദ്രവുമായിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത് ദുഃഖ്റോനോ പെരുന്നാൾ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലും പുണ്യ പിതാവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിലും ഭകത്യാദരവോടെ 2026 വർഷം ഫെബ്രുവരി 14 ശനിയാഴ്ച ആചരിക്കുന്നു.

മലങ്കരയുടെ മണ്ണിൽ വിലയം പ്രാപിച്ച ഏക പാത്രിയർക്കീസാണ് പരിശുദ്ധ പിതാവ്. മലങ്കരസഭയുടെ ചരിത്രത്തിലെ ഏറ്റവും കലുഷിതമായ ഒരുഘട്ടത്തിൽ സഭയുടെ സമാധാനത്തെപ്രതി ഇവിടേക്ക് എഴുന്നള്ളിയ ആ പുണ്യചരിതൻ 1931 മാർച്ച് മാസത്തിൽ ഇവിടെ എത്തുകയും 1932 ഫെബ്രുവരിയിൽ ഇഹലോകത്തോട് വിടവാങ്ങുകയും ചെയ്തു. ഈ ചുരുങ്ങിയ നാളുകൾക്കുള്ളിൽ പരിശുദ്ധ പിതാവ് മലങ്കരയിൽ അനേകം പള്ളികൾ സന്ദർശിക്കുകയും സർവസ്ഥലത്തും വലിയ സന്തോഷത്തോടുകൂടി സ്വീകരിക്കപ്പെടുകയും ചെയ്തു.

പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവ 1867 ഒക്ടോബർ 13-ാം തീയതി മർദ്ദീനിൽ ജനിച്ചു. ഷാക്കീർ കുടുംബത്തിൽ വന്ദ്യ ഏബ്രഹാം കോറെപ്പിസ്കോപ്പായുടെയും മറിയാമിന്റെയും രണ്ടാമത്തെ മകനായി ജനിച്ച ബാവാ, നാസിറി (ജയാളി) എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടത്. പരിശുദ്ധ ബാവായ്ക്ക് നാല് സഹോദന്മാരും മൂന്ന് സഹോദരികളും ഉണ്ടായിരുന്നു. മാതാവിൻ്റെ മരണശേഷം മൂത്ത സഹോദരി ഹെലീനയാണ് ബാവായെ വളർത്തിയത്. ജ്യേഷ്ഠ സഹോദരനായ ജോസഫിൻ്റെ മകൻ സഖറിയ, ബാവായുടെ സെക്രട്ടറി എന്ന നിലയിൽ ബാവായോടൊപ്പം മലങ്കരയിൽ വന്നിരുന്നു. ഇളയ സഹോദരനായ അഫ്രേം, മൂസലിലെ ഒരു മെഡിക്കൽ ഡോക്ടറായിരുന്നു.

പരി. ബാവായുടെ പ്രാഥമിക വിദ്യാഭ്യാസം മർദ്ദീനിൽ തന്നെയായിരുന്നു. ബാലനായ നാസിറി കുർക്കുമ ദയറായിലെ ഒരു സ്ഥിരം സന്ദർശകനായിരുന്നു. ഇടക്കാലത്ത് ഒരു സർക്കാർ ആഫീസിൽ ജോലി നോക്കിയെങ്കിലും മൂന്നു മാസത്തിനുശേഷം ജോലി രാജിവച്ചു. പരിശുദ്ധ പത്രോസ് തൃതീയൻ ബാവാ നാസിറിയെക്കുറിച്ച് അറിഞ്ഞപ്പോൾ, നാല്‌പത് സഹദേന്മാരുടെ നാമത്തിലുള്ള സ്‌കൂളിൽ ചേർന്ന് ദൈവശാസ്ത്രവിഷയങ്ങൾ പഠിക്കുന്നതിന് നിർദ്ദേശിച്ചു. ഏറ്റവും സമർത്ഥനായ ഒരു വിദ്യാർത്ഥിയായിരുന്നു നാസിറി.

1887-ൽ (20 വയസ്സുള്ളപ്പോൾ) പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവായിൽ നിന്നും ശെമ്മാശപട്ടം സ്വീകരിച്ചു. പിന്നീട് ഏലിയാസ് എന്ന പേരിൽ അറിയപ്പെട്ടു. 1888-ൽ ഏലിയാസ് ശെമ്മാശനെ ശർവോയൊ റമ്പാനാക്കി. തുടർന്ന് അന്ത്യോഖ്യാ സിംഹാസന ആസ്ഥാനമായ കുർക്കുമ ദയറായിൽ താമസിച്ച് പഠനം പൂർത്തിയാക്കി. 1892-ൽ പരിശുദ്ധ പത്രോസ് തൃതീയൻ ബാവായിൽ നിന്ന് കശീശാ പട്ടം സ്വീകരിച്ചു. പരിശുദ്ധ ബാവായുടെ സ്വകാര്യകാര്യദർശിയെന്ന നിലയിൽ ചുമതലകൾ നിറവേറ്റിയ ഏലിയാസ് കശീശ മർദ്ദീനിന് അടുത്തുള്ള ആമീദ് (ഡയർബക്കർ) മഹാഇടവകയുടെ ചുമതലകൾ കുറച്ചുനാൾ നിർവ്വഹിച്ചു. പരിശുദ്ധ പത്രോസ് തൃതീയൻ ബാവാ (മുളന്തുരുത്തി സുന്നഹദോസ് 1876-ൽ വിളിച്ചു ചേർത്ത ബാവ) 1894-ൽ കാലം ചെയ്‌തപ്പോൾ ആമീദിലെ ചുമതലകൾ വിട്ട് ഏലിയാസ് കശീശ കുർക്കുമ ദയറായിലേക്കു തിരിച്ചു വന്നു.

1895-ൽ പരിശുദ്ധ അബ്‌ദുൾ മശിഹാ പാത്രിയർക്കീസ് ബാവാ, ഷെരിയായിലെയും 1899-ൽ തുറബ്ദീനിലുള്ള (ടർക്കി) മിദിയാത്തിലെയും ഭദ്രാസന ഇടവകകളിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഏലിയാസ് കശീശായെ നിയോഗിച്ചു.

അന്നത്തെ തുർക്കി ഗവൺമെൻ്റ് അർമ്മേനിയൻ ക്രിസ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോൾ, ഏഴായിരത്തിലധികം അർമ്മേനിയൻ ക്രിസ്ത്യാനികൾക്ക് വി. കുര്യാക്കോസിന്റെ ദയറായിൽ അഭയം നൽകിയത് ഏലിയാസ് കശീശായായിരുന്നു. അർമ്മേനിയൻ ക്രിസ്‌ത്യാനികൾക്കു ചെയ്‌തു കൊടുത്ത സഹായങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടു.

പിന്നീട് കുറിയാക്കോസ് ദയറായുടെയും കുർക്കുമ ദയറായുടെയും തലവനായി അദ്ദേഹം നിയമിതനായി. ആ കാലഘട്ടത്തിൽ സ്ഥലങ്ങൾ വാങ്ങുകയും സ്‌കൂളുകൾ, പള്ളികൾ, ആശുപത്രികൾ എന്നിവ പണിയിക്കുകയും ചെയ്‌തു. ഏലിയാസ് കശീശായുടെ പ്രവർത്തനങ്ങൾ മൂലം ടർക്കിയിൽ അദ്ദേഹം പ്രസിദ്ധനാകുകയും ചെയ്തു.

41 വയസ്സുള്ളപ്പോൾ (1908-ൽ) പരിശുദ്ധ അബ്ദു‌ള്ള രണ്ടാമൻ പാത്രിയർക്കീസ് ബാവ ഏലിയാസ് കശീശായെ മോർ ഈവാനിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ചു. മോർ ഈവാനിയോസ് ഏലിയാസ് ബാവാ ഡയർബക്കർ ഭദ്രാസനത്തിന്റെ ചുമതലകൾ (1908-1911) നിർവ്വഹിച്ചു. (ആർത്താറ്റ് കുന്നംകുളം സിംഹാസന പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഒസ്താത്തിയോസ് സ്ലീബാ ബാവ, ഈവാനിയോസ് മെത്രാപ്പോലീത്തായോടൊപ്പമാണ് പട്ടമേറ്റത്). 1912-ൽ മൂസലിൻ്റെ മെത്രാപ്പോലീത്തയായി നിയമിതനായി.

1915-ൽ നവംബർ 26-ാം തീയതി അബ്‌ദുള്ള ദ്വിതീയൻ പാത്രിയർക്കീസ് ബാവാ കാലം ചെയ്‌തതിനെ തുടർന്ന് മോർ ഈവാനിയോസ് ഏലിയാസ് മെത്രാപ്പോലീത്ത പാത്രിയർക്കീസായി തിരഞ്ഞെടുക്കപ്പെട്ടു. 1917-ൽ പാത്രിയർക്കാ സ്ഥാനാരോഹണം നടന്നു. തുർക്കി സുൽത്താനായ മുഹമ്മദ് റഷീദ്, പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായ്ക്ക് ഫർമാൻ (അധികാരപത്രം) കൊടുത്തു. 1919-ൽ പരിശുദ്ധ ബാവാ ടർക്കിയുടെ അന്നത്തെ തലസ്ഥാനമായ കോൺസ്റ്റാൻ്റിനോപ്പിൾ സന്ദർശിക്കുകയും ടർക്കി സുൽത്താൻ, പരിശുദ്ധ ബാവായ്ക്ക്, ഉസ്മാനിയ മെഡൽ സമ്മാനിക്കുകയും ചെയ്തു. 1922-ൽ യെരൂശലേമിൽ എഴുന്നെള്ളി ഏതാനും മാസങ്ങൾ താമസിച്ചു. ഈ കാലഘട്ടത്തിലാണ് ടർക്കിയിൽ ആഭ്യന്തര കലാപം ഉണ്ടായത്. തുടർന്ന് രാജഭരണം മാറി ജനാധിപത്യഭരണക്രമമനുസരിച്ച് ഗാസി മുസ്തഫാ കെമാൻ പാഷ അധികാരത്തിലെത്തി.

പരിശുദ്ധ ബാവ യെരൂശലേമിൽ ഒരു മുദ്രാലയം സ്ഥാപിക്കുകയും അവിടെനിന്ന് അറബിയിലും സുറിയാനിയിലും മാസികകളും, ആഴ്ചപ്പതിപ്പുകളും പ്രസിദ്ധീകരിക്കുന്നതിന് ആരംഭിക്കുകയും ചെയ്തു. 1923-ൽ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തായെ (അന്ത്യോഖ്യാ സിംഹാസന പ്രതിനിധി) വാഴിച്ചു. 1927-ൽ നവംമ്പർ 11-ന് മലങ്കരസഭയ്ക്കുവേണ്ടി പരിശുദ്ധ ബാവാ വാഴിച്ച മെത്രാപ്പോലീത്തന്മാരാണ് ക്നാനായ സമുദായത്തിന്റെ മോർ ദീയസ്കോറോസ് തോമസ്, മലങ്കരയുടെ ഗർജ്ജിക്കുന്ന സിംഹമെന്നറിയപ്പെട്ട പുണ്യശ്ലോകനായ മീഖായേൽ മോർ ദീവന്നാസിയോസ് എന്നിവർ.

മലങ്കര സഭയിലെ കക്ഷിവഴക്കിനു പരിഹാരം കാണുന്നതിനായി പരിശുദ്ധ പാത്രിയർക്കീസ് ബാവ മലങ്കരയിൽ എഴുന്നെള്ളുകയോ ഒരു പ്രതിനിധിയെ അയയ്ക്കുകയോ ചെയ്യണമെന്ന പേക്ഷിച്ചുകൊണ്ട് അന്നത്തെ ഇൻഡ്യൻ വൈസ്രോയി ഇർവ്വിൻ പ്രഭു 1930 ഡിസംബർ 1-ന് പരിശുദ്ധ ബാവായ്ക്ക് ഒരു ക്ഷണക്കത്തയച്ചു. പരിശുദ്ധ ബാവാ ചില ഉപാധികളോടെ ക്ഷണക്കത്തു സ്വീകരിച്ചുകൊണ്ട് ഡിസംബർ 15-ന് മറുപടി അയച്ചു.

ഹൃദ്രോഗ ബാധിതനായിരുന്ന പരിശുദ്ധ ബാവാ ഇൻഡ്യയിലേക്ക് യാത്ര ചെയ്യുന്നത് അഭിലഷണീയമല്ലെന്ന് ഡോക്ടർമാർ ഉപദേശിച്ചു. 75 വയസ്സുണ്ടായിരുന്ന മൂത്ത സഹോദരിയും പരിശുദ്ധ ബാവാ യാത്രചെയ്യരുതെന്ന് കണ്ണീരോടെ അപേക്ഷിച്ചു. പരിശുദ്ധ ബാവായുടെ മറുപടി ശ്രദ്ധേയമായിരുന്നു. “നാം ഇവിടെ തന്നെ താമസിച്ചാലും ഒരു ദിവസം മരിക്കും. നാം ഇൻഡ്യയിലായിരിക്കുമ്പോൾ മരിച്ചെന്നു വരാം. നാം മലങ്കരയിലെ നമ്മുടെ മക്കൾക്കുവേണ്ടി നമ്മുടെ ജീവനെ ബലികഴിക്കുന്നു."

പരിശുദ്ധ ബാവ 1931 ഫെബ്രുവരി 6-ാം തീയതി മൂസലിൽ നിന്ന് യാത്ര തിരിച്ചു. യാത്രയിൽ മോർ ക്ലീമിസ് യൂഹാനോൻ അബ്ബാച്ചി മെത്രാപ്പോലീത്ത, വന്ദ്യ കുറിയാക്കോസ് റമ്പാച്ചൻ (പിന്നീട് മോർ ഒസ്‌താത്തിയോസ് കുറിയാക്കോസ്), വന്ദ്യ യേശു ശമുവേൽ റമ്പാച്ചൻ (പിന്നീട് അമേരിക്കയിലെ ആർച്ച്ബിഷപ്പ് മോർ അത്താനാസിയോസ് യേശു ശമുവേൽ), സെക്രട്ടറി സഖറിയ ഷാക്കീർ, പരിഭാഷകനായ ഏലിയാസ് ഖദൂരി വക്കീൽ എന്നിവർ ബാവായെ അനുഗമിച്ചു.

പരിശുദ്ധ ബാവായും സംഘവും 1931 ഫെബ്രുവരി 28-ന് ബസ്രാ തുറമുഖത്തു നിന്ന് 'വാർസോവാ' എന്ന കപ്പലിൽ ഇൻഡ്യയിലേക്ക് യാത്ര തിരിച്ചു. 1931 മാർച്ച് 5-ന് കറാച്ചിയിൽ കപ്പലിറങ്ങി. ബാവായെ സ്വീകരിക്കുന്നതിന് അന്നത്തെ അന്ത്യോഖ്യാ സിംഹാസന പ്രതിനിധി മോർ യൂലിയോസ് ഏലിയാസ് ബാവാ, ആലുവായിലെ മോർ അത്താനാസിയോസ് വലിയ തിരുമേനി എന്നിവരും, കശീശന്മാരും, ശെമ്മാശന്മാരും, വിശ്വാസികളും എത്തിയിരുന്നു. പരിശുദ്ധ ബാവാ 1931 മാർച്ച് 6-ാം തീയതി കറാച്ചിയിൽ നിന്ന് ട്രെയിൻ മാർഗ്ഗം യാത്ര ചെയ്‌ത് 8-ാം തീയതി ഡൽഹിയിലെത്തി വൈസ്രോയിയെ സന്ദർശിച്ചു. 12-ാം തീയതി മദ്രാസിലെത്തി ഗവർണർ, സർ ജോർജ്ജ് സ്റ്റാൻലിയെ സന്ദർശിച്ച്, മാർച്ച് 21-ാം തീയതി ആലുവായിലെത്തി. 1931 മാർച്ച് 22-ാം തീയതി ആലുവ തൃക്കുന്നത്ത് സെമിനാരി പള്ളിയിൽ പരിശുദ്ധ ബാവ വി. ബലിയർപ്പിച്ചു.

മലങ്കരയിലെ നിരവധി പള്ളികൾ സന്ദർശിച്ച ബാവ 1931-ലെ കഷ്ടാനുഭവ ശുശ്രൂഷകൾ കരിങ്ങാച്ചിറ പള്ളിയിൽ നിർവ്വഹിച്ചു. 1931 ജൂലൈ 5-ാം തീയതി കുറുപ്പംപടി പള്ളിയിൽ പള്ളി പ്രതിപുരുഷയോഗം ചേർന്നു. പാണംപടി പള്ളി ഒന്നിലധികം തവണ സന്ദർശിക്കുകയും രണ്ടു മാസത്തിലധികം അവിടെ താമസിക്കുകയും ചെയ്‌തു. 1932-ലെ ദനഹാ ശുശ്രൂഷകൾ പാക്കിൽ സെൻ്റ് തോമസ് പള്ളിയിലാണ് നിർവ്വഹിച്ചത്.

1932 ഫെബ്രുവരി 11-ാം തീയതി മഞ്ഞിനിക്കര മാർ സ്തേഫാനോസ് പള്ളിയിലെ ക്ഷണപ്രകാരം അവിടെ എത്തി. സമാധാനശ്രമങ്ങൾ ഫലപ്രാപ്‌തിയിലെത്താത്തതിനാലുള്ള മനഃക്ലേശത്താലും, ദീർഘയാത്രയാലും പരിശുദ്ധ ബാവ ക്ഷീണിതനായി.

കല്ലിശ്ശേരി പള്ളിയിൽ നിന്നും ഓമല്ലൂർ പള്ളിയിലേക്കുള്ള യാത്രയിലും ഓമല്ലൂരിലും, ബഹുമാനപ്പെട്ട ഇലവിനാമണ്ണിൽ കുറിയാക്കോസ് കശീശാ വിപുലമായ സ്വീകരണ ക്രമീകരണങ്ങളാണ് ചെയ്തിരുന്നത്. മഞ്ഞിനിക്കരയിലെത്തിയ ബാവാ, "ഇവിടുത്തെ താമസം നമുക്കു വളരെ സുഖമായി തോന്നുന്നു. ഇവിടെ സ്ഥിരമായി താമസിച്ചാൽ കൊള്ളാമെന്ന് നാം ആഗ്രഹിക്കുന്നുവെന്നു കല്പിച്ചു". ഫെബ്രുവരി 12-ാം തീയതി പരിശുദ്ധ ബാവായെ സന്ദർശിക്കാനെത്തിയ പട്ടക്കാരോട് “ഇന്ന് നിങ്ങളാരും പോകരുത്. രണ്ടു ദിവസം എന്നോടുകൂടെ താമസിക്കരുതോ?'' എന്നു കല്പ്‌പിച്ചു. അന്നു വൈകിട്ടു മെത്രാപ്പോലീത്തന്മാർ താമസിക്കുന്ന പള്ളിയ്ക്കു വടക്കുവശത്തുള്ള ഷെഡിൽ കന്തീലായുടെ (തൈലാഭിഷേക ശുശ്രൂഷയുടെ) പലഭാഗങ്ങളും ചൊല്ലികേൾപ്പിക്കുകയും, നിദ്രപ്രാപിക്കുന്നവരെ സംബന്ധിച്ച് പരാമർശിക്കുകയും ചെയ്തു.

ഫെബ്രുവരി 13-ാം തീയതി ശനിയാഴ്‌ച ബാവാ കല്‌പിച്ച പ്രകാരം മോർ ക്ലീമിസ് യൂഹാനോൻ അബ്ബാച്ചി, വിശുദ്ധ കുർബ്ബാനയർപ്പിച്ചു. പരിശുദ്ധ ബാവാ വിശുദ്ധ കുർബ്ബാന മധ്യേ പ്രസംഗിച്ചു. മധ്യാഹ്നപ്രാർത്ഥനയ്ക്കുശേഷം ഭക്ഷണം കഴിച്ചു. പിന്നീട് പതിവു തെറ്റിക്കാതെ ഡയറിയെഴുതാനാരംഭിച്ചു. ഡയറി എഴുതുന്നതിനിടയിൽ ഒരു പദത്തെക്കുറിച്ചു സംശയനിവാരണം വരുത്തുന്നതിനായി നിഘണ്ടു ആവശ്യപ്പെട്ടു. ഡയറിയെഴുതി കഴിഞ്ഞ് ഉലാത്തുമ്പോൾ തലവേദന തോന്നി. "എന്റെ തല എൻ്റെ തല" എന്നിങ്ങനെ പറഞ്ഞു. റമ്പാച്ചന്മാർ അടുത്തെ ത്തിയപ്പോൾ കുഴയുന്നതു പോലെ തോന്നിയതിനാൽ താങ്ങി മെത്തയിൽ കിടത്തി. പരിശുദ്ധ ബാവ നിത്യതയിലേക്കു യാത്ര യായി. അപ്പോൾ ഉച്ചകഴിഞ്ഞ് രണ്ടര മണിയായിരുന്നു.

പരിശുദ്ധ ബാവായുടെ കബറടക്കസ്ഥലത്തെക്കുറിച്ച് പല അഭിപ്രായങ്ങളുമുണ്ടായെങ്കിലും മോർ സ്തേഫാനോസ് പള്ളിക്കു വടക്കുവശത്തുള്ള സ്ഥലം അന്ത്യോഖ്യാ സിംഹാസനത്തിലേക്കെഴുതി അവിടെ കബർ പണിതു. ഫെബ്രുവരി 14-ാം തീയതി പരിശുദ്ധന്റെ കബറടക്ക ശുശ്രൂഷ നടന്നു.

പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ ഒന്നാമൻ ബാവായുടെ കല്‌പനപ്രകാരം (E265/87) മഞ്ഞിനിക്കര ബാവായുടെ പേര് വി. കുർബ്ബാനയിലെ 5-ാം തുബ്‌ദേനിൽ ചേർത്തു. ഈ പരിശുദ്ധൻ്റെ കബറിടം സ്ഥിതിചെയ്യുന്നതിനോട് ചേർന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് നൂറോനൊയുടെ നാമത്തിൽ പള്ളി പണികഴിപ്പിച്ചു. പരിശുദ്ധൻ്റെ ഓർമ്മപ്പെരുന്നാൾ ഫെബ്രുവരി 13-ാം തീയതി പരിശുദ്ധ സഭ ആഘോഷിക്കുന്നു.

ദൈവത്തെ തേടിയുള്ള യാത്രയാണ് മഞ്ഞനിക്കര തീർഥാടനം;ശ്രേഷ്‌ഠ കാതോലിക്കാ ബാവാമഞ്ഞിനിക്കര : ദൈവത്തെ തേടിയും നേടിയും, ദൈവത്തെ ന...
14/02/2026

ദൈവത്തെ തേടിയുള്ള യാത്രയാണ് മഞ്ഞനിക്കര തീർഥാടനം;ശ്രേഷ്‌ഠ കാതോലിക്കാ ബാവാ

മഞ്ഞിനിക്കര : ദൈവത്തെ തേടിയും നേടിയും, ദൈവത്തെ നേടിയവരെ തേടിയുമുള്ള തീർഥാടന യാത്രയാണ് മഞ്ഞിനിക്കര പദയാത്രയെന്ന് ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ. മഞ്ഞിനിക്കരയിൽ തീർഥാടക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രേഷ്ഠ ബാവാ.

പല ദേശങ്ങളിലൂടെ പല സംസ്‌ഥാനങ്ങൾ താണ്ടി ഒട്ടേറെ തീർഥാടകർ ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്. അവനവനിലുള്ള വിശ്വാസവും, ബലവും നഷ്‌ടപ്പെട്ട് ചിന്നിച്ചിതറിപ്പോകുമ്പോൾ അതിനെ തുന്നിക്കെട്ടാനും, മുറുകെപ്പിടിക്കാനും അടുക്കിവയ്ക്കാനുമുള്ള യാത്രയായി ഈ തീർഥാടനത്തെ കാണണം. വർത്തമാന കാലത്തിന്റെ തിക്കിലും തിരക്കിലുംപെട്ട് ജീവിക്കുന്നവരാണ് നമ്മൾ. ഇരുട്ടിനെ സ്നേഹിക്കുന്നവരുള്ള കാലമാണ്. അവിടെ ഒരു മാറ്റത്തിന് വേണ്ടിയുള്ള വിളിയും യോഗവുമാണ് ഈ തീർഥാടനം. ഭാരതീയ പാരമ്പര്യത്തിൽ തീർഥാടനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ദൈവാനുഗ്രഹം അന്വേഷിച്ചുള്ള തുടർന്ന് കൊണ്ടിരിക്കേണ്ട യാത്രയാണിത്. പരിശുദ്ധ ഏലിയാസ് ബാവായും ഒരു തീർഥാടനമാണ് മലങ്കരയിലേക്ക് നടത്തിയത്. ഓരോ തീർഥാടകനും അദ്ദേഹത്തിന്റെ കബർ ലക്ഷ്യമാക്കി തീർഥാടനം നടത്തുമ്പോൾ, അത് ഫലപ്രാപ്‌തിയിൽ എത്തുന്നത് ദൈവത്തെ കണ്ട പരിശുദ്ധൻ്റെ മധ്യസ്‌ഥത മൂലമാണെന്ന് ശ്രേഷ്ഠ ബാവാ പറഞ്ഞു.

ഡോ. തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ദീനാമ്മ റോയി, വന്ദ്യ ജേക്കബ് തോമസ് മാടപ്പാട്ട് കോറെപ്പിസ്കോപ്പ, അഭിവന്ദ്യ മെത്രാപ്പോലീത്താന്മാരായ ദയറ തലവൻ ഗീവർഗീസ് മോർ അത്തനാസിയോസ്, കുര്യാക്കോസ് മോർ ഗ്രീഗോറിയോസ്, പൗലോസ് മോർ ഐറേനിയസ്, മാത്യൂസ് മോർ തേവോദോസിയോസ്. ഡോ. തോമസ് മോർ തിമോത്തിയോസ്, ഡോ. മാത്യൂസ് മോർ ഇവാനിയോസ്, യൂഹാനോൻ മോർ മിലിത്തിയോസ്, സക്കറിയാസ് മോർ പീലക്സ‌ിനോസ്, ഐസക്ക് മോർ ഒസ്‌താത്തിയോസ്, എലിയാസ് മോർ യൂലിയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ്, ഡോ. ഗീവർഗീസ് മോർ കുറിലോസ്, ഫാ. റോയ് ജോർജ് കട്ടച്ചിറ, ജേക്കബ് സി. മാത്യു തുടങ്ങിയവർ പങ്കെടുത്തു.

14/02/2026

*മഞ്ഞിനിക്കര പെരുന്നാൾ *
പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവായുടെ
94 -ലാ മത് ദുഖ്‌റോനോ
2026 ഫെബ്രുവരി 8 മുതൽ 14 വരെ

വി.കുർബ്ബാന

High Qulaity Video without Buffering

14/02/2026

പരിശുദ്ധ ഏലിയാസ് തൃതീയൻ ബാവായുടെ
94 -ലാ മത് ദുഖ്‌റോനോ
2026 ഫെബ്രുവരി 8 മുതൽ 14 വരെ

വി.കുർബ്ബാന

13/02/2026

"മഞ്ഞിനിക്കര കുന്നിൻ്റെ അസ്തമിക്കാത്ത സൂര്യനെ..."

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ...🙏🙏❤️

13/02/2026

രാവിലെ 3 മണിക്ക് വി കുർബ്ബാന
അഭിവന്ദ്യ യൂഹാനോൻ മോർ മിലിത്തിയോസ്‌ തിരുമേനി
യുടെ കാർമികത്വത്തിൽ

Address

Manjinikara Mathoor P. O. Omalloor
Pathanamthitta
689647

Alerts

Be the first to know and let us send you an email when Manjinikkara Pally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share