18/09/2017
..................................... കോതമംഗലം.......................................
കളകളമൊഴുകുന്ന പെരിയാറിന്റെ തലോടലേറ്റ് ഉണരുന്ന ,,,,,,
,അതി മനോഹരമായ പ്രകൃതി ഭംഗികൊണ്ട് പ്രകൃതി തന്റെ കൈയ്യൊപ്പ്
ചാർത്തിയ മനോഹരമായ ദൈവ സൃഷ്ടി...... ഹൈറേഞ്ചിന്റെ കവാടം....
ഇവിടേക്ക് AD 1685 ൽ ദൈവികമായ നിറശോഭയോടെ
92 വയസ്സായ ഒരു പുണ്യാത്മാവ് കടന്നു വന്നു..... അതേ...... അദ്ദേഹമാണ് പരിശുദ്ധനായ യൽദോ മോർ ബസ്സേലിയോസ് ബാവ....... ആ വിശുദ്ധന്റെ പാദസ്പർശമേറ്റ നാൾ മുതൽ കോതമംഗലം ഒരു പുണ്യഭൂമിയായി മാറുകയായിരുന്നു..........
കേവലം 13 ദിവസം മാത്രം ഇവിടെ താമസിച്ച് AD 1685 കന്നി 19ന്
തന്റെ ഭൗതിക ശരീരം ഈ മണ്ണിലേൽപ്പിച്ച് ആ പുണ്യ പിതാവ്
ദൈവസന്നിധിയിലേക്ക് യാത്രയായി. അന്ന് മുതൽ അദ്ദേഹത്തിന്റെ കബറിടവും, ആ തൃക്കബർ സ്ഥിതി ചെയ്യുന്ന
മാർത്തോമൻ പള്ളിയും ലോകത്തിന് തന്നെ അനുഗ്രഹങ്ങളുടെ വറ്റാത്ത നീരുറവയായി ഇന്നും കോതമംഗലം പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.......
ആ വിശുദ്ധ പിതാവിന്റെ 332-മത് ഓർമ്മ പെരുന്നാൾ
(കന്നി 20 പെരുന്നാൾ) 2017 സെപ്റ്റംബർ 25 മുതൽ
ഒക്ടോബർ 4 വരെയുള്ള തിയതികളിൽ അദ്ദേഹത്തിന്റെ തൃക്കബർ സ്ഥിതി ചെയ്യുന്ന കോതമംഗലം മാർത്തോമൻ പള്ളിയിൽ ആചരിക്കുന്നു.....
കോതമംഗലം മാർ തോമ ചെറിയ പളളി✝✝✝✝✝✝ സത്യ സുറിയാനി സഭയായ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ കോട്ട. 'എൽദോ' / 'ബേസിൽ' എന്ന്
എന്ന് ഉറക്കെ വിളിച്ചാൽ അനേകം പേർ ഒരുമിച്ച് വിളികേൾക്കുന്ന സുറിയാനിക്കാരുടെ കേന്ദ്രം. ഇറാക്കിലെ മൂസലിൽ നിന്ന് തന്റെ 92 - മത്തെ വയസ്സിൽ മലങ്കരയിലേക്കു എഴുന്നുള്ളി വന്ന് ഇവിടുത്തെ മക്കളെ വിശ്വാസത്തിൽ ധീരരാക്കിയ പുണ്യവാനായ ആബൂൻ മോർ ബസ്സേലിയോസ് യൽദോ ബാവ കബറടങ്ങിയ പുണ്യ സങ്കേതം. നാനാജാതി മതസ്ഥർക്ക് ആശ്രയമായി മാറിയ സുറിയാനി സഭയുടെ കോട്ട!
കോതമംഗലത്തെ ഓരോ മണൽതരിക്കും പറയാനുള്ളത് പുണ്യവാനായ ആ പിതാവിന്റെ കഥയാണ്. എന്തിനായി ആ വിശുദ്ധൻ ഈ മണ്ണിലേക്ക് വന്നുവോ ആ വിശ്വാസം എന്നെന്നും നീണാൾ വാഴട്ടേ ...
✝✝✝✝✝✝✝✝
അന്ത്യോഖ്യാ - മലങ്കര ബന്ധം നീണാൾ വാഴട്ടെ.........