Nasrani Makkal Palghat

Nasrani Makkal Palghat നസ്രാണി മക്കൾക്കായ് ഒരു പാലക്കാടൻ കാറ്റ്

വീണ്ടും ഒരു ജോസഫ് മാഷ് ഉണ്ടായി കൂടാ....... ഇവനൊക്കെ അത്രയ്ക്ക് അതാണെങ്കിൽ മദ്റസയിൽ പഠിച്ചാൽ മതി.... കേരളം താലിബാൻ അല്ല.....
08/06/2026

വീണ്ടും ഒരു ജോസഫ് മാഷ് ഉണ്ടായി കൂടാ....... ഇവനൊക്കെ അത്രയ്ക്ക് അതാണെങ്കിൽ മദ്റസയിൽ പഠിച്ചാൽ മതി.... കേരളം താലിബാൻ അല്ല....

29/05/2026
ഏറ്റുമാനൂർ ലവ് ജിഹാദ് വിഷയവുമായി ബന്ധപ്പെട്ടു പലരും ഞങ്ങളുടെ ഇൻബോക്സിൽ വിവരങ്ങൾ തന്നത് ഞങ്ങൾ ഷെയർ ചെയ്യുന്നു .ഏറ്റുമാനൂര...
17/05/2026

ഏറ്റുമാനൂർ ലവ് ജിഹാദ് വിഷയവുമായി ബന്ധപ്പെട്ടു പലരും ഞങ്ങളുടെ ഇൻബോക്സിൽ വിവരങ്ങൾ തന്നത് ഞങ്ങൾ ഷെയർ ചെയ്യുന്നു .

ഏറ്റുമാനൂരിൽ തെങ്ങുംതോട്ടത്തിൽ എന്ന ഫാമിലി വലിയ ഫാമിലി ആണ് .അതിൽ ഏതിൽ ഈ കുട്ടി പെടും എന്നറിയില്ല.അത്യാവശ്യം നല്ല സാമ്പത്തികം ഉള്ള ഫാമിലീസ് ആണ് .

ഈ കുട്ടിയുടെ കുടുംബം അതിരമ്പുഴ പള്ളി ,സൈന്റ്റ് മേരീസ് പള്ളിയോ അല്ലെങ്കിൽ ഏറ്റുമാനൂർ ക്രിസ്തുരാജാ പള്ളിയുടെയോ കീഴിൽ വരാൻ ആണ് സാധ്യത .ഈ വിവരങ്ങൾ വച്ച് ആ പള്ളിയുമായി ബന്ധപ്പെട്ടവരെ ഈ വിഷയം ധരിപ്പിക്കാൻ ശ്രമിക്കുക .വീട്ടുകാർ അറിയാതെ ഈ പെൺകുട്ടിയെ വിവാഹം 18 വയസായ ഉടനെ രെജിസ്റ്റർ ചെയ്തിട്ടാണ് .ഈ ട്രാപ്പ് പരമാവധി മുകളിൽ പറഞ്ഞ ക്രൈസ്തവ പള്ളികൾ മുഖേന അറിയിക്കാൻ ശ്രമിക്കുക .

ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി കോട്ടയം: പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനും ചരി...
03/05/2026

ഭാരതത്തിന്റെ വലിയ മല്പാൻ കൂനമ്മാക്കൽ തോമാ കത്തനാർ വിടവാങ്ങി

കോട്ടയം: പ്രശസ്ത സുറിയാനി പണ്ഡിതനും ദൈവശാസ്ത്ര വിദഗ്ദനും ചരിത്രകാരനുമായ കൂനമ്മാക്കൽ തോമാ കത്തനാർ നിര്യാതനായി. സുറിയാനി ഭാഷയിലെ ഉന്നത പഠന കേന്ദ്രമായ കോട്ടയം സെൻ്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും (സീരി) ദൈവ ശാസ്ത്ര പഠനകേന്ദ്രമായ വാടവാതൂർ പൗരസ്ത്യവിദ്യാപീഠത്തിലും ദീർഘകാലം അദ്ധ്യാപകനായും മഹാത്മാ ഗാന്ധി സർവകലാശാലയിൽ സുറിയാനി വിഭാഗത്തിന്റെ ഡീൻ ഓഫ് സ്റ്റഡീസ് ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കോട്ടയത്ത് കുറവിലങ്ങാട് അടുത്ത് കാപ്പുംതലയിലെ സുറിയാനി പഠനകേന്ദ്രവും സന്യാസ ആശ്രമവുമായ ബേസ് അപ്രേം നസ്രാണി ദയറയുടെ സ്ഥാപകനും അദ്ദേഹമാണ്.

1955 നവംബർ 15- ന് കോട്ടയം ജില്ലയിലെ രാമപുരത്ത് കൂനമ്മാക്കൽ കുര്യൻ - ത്രേസ്യ ദമ്പതികളുടെ മകനായാണ് കൂനമ്മാക്കൽ തോമാ കത്തനാർ ജനിച്ചത്. പാലാ രൂപതയിൽ വൈദികനായ അദ്ദേഹം ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് സുറിയാനി ഭാഷയിൽ ഡോക്ടർ ബിരുദം നേടിയിട്ടുണ്ട്. സുറിയാനി സഭാ ചരിത്രത്തെപ്പറ്റിയും ആദ്യകാല ദൈവശാസ്ത്ര എഴുത്തുകാരെപ്പറ്റിയും നിരവധി ലേഖനങ്ങൾ അന്തർദേശീയ ജേണലുകളിൽ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേംബ്രിഡ്ജ്, ലണ്ടൻ, ഓക്സ്ഫഡ്, ദമാസ്‌കസ്, ബാഗ്ദാദ്, എത്യോപ്യയിലെ ആഡിസ് അബാബ തുടങ്ങിയ സർവകലാശാലകളിലും ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലും അദ്ദേഹം പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും അധ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്. ആധുനിക മലയാളം ലിപി നിലവിൽ വരുന്നതിനു മുൻപ് സുറിയാനി അക്ഷരങ്ങൾ ഉപയോഗിച്ച് മലയാളം എഴുത്തിയിരുന്ന കർശോൻ രീതിയെപറ്റി ഏറ്റവും ആധികാരികമായ പഠനം നടത്തിയിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം.

2025 സെപ്റ്റെംബർ 18 നെ അന്ത്യോഖ്യയിലെ കത്തോലിക്ക പാത്രിയാർക്കീസ് ബാവ ഇഗ്നാത്തിയോസ് ജോസഫ് മൂന്നാമൻ "സത്യവിശ്വാസത്തിന്റെ വിശ്രുത സംരക്ഷകനും ഭാരതത്തിന്റ വലിയ മല്പാനും" എന്ന പദവി നൽകി അദ്ദേഹത്തെ ആദരിച്ചു. അനേകം മെത്രാന്മാരുടെയും വൈദികരുടെയും സുറിയാനി ഭാഷാ പണ്ഡിതരുടേയും അധ്യാപകനായിരുന്നു. അദേഹത്തിന്റെ ലേഖനങ്ങളും പുസ്തകങ്ങളും വിദേശങ്ങളിൽ ഉൾപ്പെടെ വിവിധ സർവകലാശാകളിലും ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളിലും റഫറൻസ് ഗ്രന്ഥങ്ങളായി ഉപയോഗിക്കുന്നു.

19/04/2026

നമ്മുടെ കേരളത്തിൻ്റെ ഭക്ഷണ ക്രമം മന്തികളിൽ അടിയറവ് പറയുന്നത് ഭാവിയിൽ വലിയ ദോഷം ചെയ്യും... നമുക്ക് നമ്മുടേതായ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണ ക്രമങ്ങൾ പുരാതന കാലം മുതലുണ്ട്... അതിനെ തിരിച്ചു പിടിക്കണം
രാവിലെ പുട്ട് ദോശ ഇഡലി അപ്പം ഇടയ്ക്ക് പൊറോട്ട
ഉച്ചയ്ക്ക് ഊണ്, മീൻ, ബീഫ്, പോർക്ക്, ചിക്കൻ ഒക്കെ ആവാം
4 മണി ചായ കടികൾ
രാത്രി (8 മണിക്ക് ഉള്ളിൽ) കഞ്ഞി പയർ വേണമെങ്കിൽ ചോറ് വെജ് കറികൾ...
പിന്നെ ചൂട് കാലത്ത് തണുപ്പ് കാലത്ത് മഴ കാലത്ത് ഓരോ രീതികൾ
അങ്ങനെ അങ്ങനെ..... എന്താ ഈ അഭിപ്രായം കറക്റ്റ് അല്ലേ

തന്റെ ആത്മീയ പിതാവായ വി അഗസ്റ്റിന്റെ നാട്ടിൽ വലിയ ഇടയൻ  ഹിപ്പോയുടെ മണ്ണിൽ പാപ്പ
14/04/2026

തന്റെ ആത്മീയ പിതാവായ വി അഗസ്റ്റിന്റെ നാട്ടിൽ വലിയ ഇടയൻ

ഹിപ്പോയുടെ മണ്ണിൽ പാപ്പ

ജപ്പാനിലും പള്ളി വിവാദം! എന്താണ് ഫുജിസാവ നഗരത്തിൽ സംഭവിക്കുന്നത്?ലോകത്തിലെ തന്നെ ഏറ്റവും ശാന്തവും അച്ചടക്കവുമുള്ള രാജ്യങ...
14/04/2026

ജപ്പാനിലും പള്ളി വിവാദം! എന്താണ് ഫുജിസാവ നഗരത്തിൽ സംഭവിക്കുന്നത്?

ലോകത്തിലെ തന്നെ ഏറ്റവും ശാന്തവും അച്ചടക്കവുമുള്ള രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ.
എന്നാൽ ഇപ്പോൾ ജപ്പാനിലെ കനഗാവ പ്രവിശ്യയിലുള്ള ഫുജിസാവ നഗരത്തിൽ നിന്നും പുറത്തുവരുന്നത് അത്ര സമാധാനപരമായ വാർത്തകളല്ല.
നഗരത്തിൽ പുതിയതായി നിർമ്മിക്കാൻ പോകുന്ന ഒരു മുസ്ലിം പള്ളിയെച്ചൊല്ലി നാട്ടുകാരും അധികൃതരും തമ്മിൽ വലിയ തർക്കങ്ങളാണ് നടക്കുന്നത്.

പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത പബ്ലിക് മീറ്റിംഗുകൾ വലിയ ബഹളത്തിലാണ് കലാശിച്ചത്.
പള്ളി വരുന്നതോടെ പ്രദേശത്തെ ഗതാഗതക്കുരുക്ക് വർദ്ധിക്കുമെന്നും, ശബ്ദമലിനീകരണം ഉണ്ടാകുമെന്നും, തങ്ങളോട് മുൻകൂട്ടി ആലോചിക്കാതെയാണ് ഇതിന് അനുമതി നൽകിയതെന്നും കാണിച്ച് നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.
തങ്ങൾക്ക് തീർത്തും അപരിചിതമായ മതപരമായ ആചാരങ്ങൾ സമാധാനപരമായ ജീവിതത്തെ ബാധിക്കുമോ എന്ന ആശങ്കയാണ് പലരും പങ്കുവെക്കുന്നത്.
തർക്കം രൂക്ഷമായതോടെ അധികൃതർക്ക് നേരിട്ട് ഇടപെടേണ്ടി വന്നു.

ഇത് ഫുജിസാവയിലെ മാത്രം ഒറ്റപ്പെട്ട പ്രശ്നമല്ല.
ജനസംഖ്യ കുറയുകയും പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, പിടിച്ചുനിൽക്കാൻ ജപ്പാൻ ഇന്ന് ധാരാളം വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് ആകർഷിക്കുന്നുണ്ട്.
ഇതിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം സമുദായത്തിൽപ്പെട്ടവരും നിരവധിയാണ്.
സ്വാഭാവികമായും ഇവരുടെ എണ്ണം കൂടുമ്പോൾ ആരാധനാ ആവശ്യങ്ങൾക്കായി കൂടുതൽ പള്ളികളും വേണ്ടിവരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ജപ്പാനിലെ പള്ളികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

വളരെ ചിട്ടയായ, സ്വകാര്യതയ്ക്കും നിശബ്ദതയ്ക്കും വലിയ പ്രാധാന്യം നൽകുന്ന ജാപ്പനീസ് സംസ്കാരത്തിലേക്ക് പുറത്തുനിന്നുള്ള മതപരമായ രീതികൾ കടന്നുവരുമ്പോൾ ഉണ്ടാകുന്ന സാംസ്കാരിക സംഘർഷങ്ങളാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് പിന്നിലെ പ്രധാന കാരണം.
കൃത്യമായ ചർച്ചകളിലൂടെയും സുതാര്യമായ ഇടപെടലുകളിലൂടെയും മാത്രമേ ഇതിനൊരു പരിഹാരം കാണാൻ സാധിക്കൂ എന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ജപ്പാൻ പോലൊരു രാജ്യത്ത് ഇത്തരം മാറ്റങ്ങൾ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമോ? കുടിയേറ്റക്കാരുടെ വരവ് ജപ്പാന്റെ തനത് സംസ്കാരത്തെ ഇല്ലാതാക്കുമോ?
കടപ്പാട് fb post

കുഴിമന്തി കഴിച്ച നഴ്സിന്റെ മരണം കൊലപാതകമെന്ന സൂചനയുമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; വിഷാശം മരണ കാരണമായെന്ന് നിഗമനം...
07/04/2026

കുഴിമന്തി കഴിച്ച നഴ്സിന്റെ മരണം കൊലപാതകമെന്ന സൂചനയുമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; വിഷാശം മരണ കാരണമായെന്ന് നിഗമനം; 'മകളെ വിഷം കൊടുത്തു കൊന്നു', രണ്ടു യുവാക്കള്‍ക്കെതിരെ പിതാവിന്റെ പരാതി; വടക്കഞ്ചേരിക്കാരി ലെനയുടെ ജീവനെടുത്തത് കൂട്ടുകാരുടെ പകയോ?

ആലുവ: കൂട്ടുകാര്‍ക്കൊപ്പം കുഴിമന്തി കഴിച്ചതിന് പിന്നാലെ നഴ്സായ യുവതി കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. വടക്കഞ്ചേരി വാല്‍ക്കുളമ്പ് സ്വദേശിനി ലെനയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് പിന്നാലെ, ഇത് കൊലപാതകമാണെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തി. മകളെ ആസൂത്രിതമായി വിഷം കൊടുത്തു കൊലപ്പെടുത്തിയതാണെന്നും ഇതിനുപിന്നില്‍ രണ്ടു യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി പിതാവ് മുണ്ടപ്ലാക്കല്‍ ജോണ്‍ (റെജി) ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കി.

കഴിഞ്ഞ മാസമായിരുന്നു നാടിനെ നടുക്കിയ സംഭവം. നഴ്സിംഗുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനായി ആലുവയില്‍ പോകുന്നുണ്ടെന്ന് പറഞ്ഞാണ് ലെന വീട്ടില്‍ നിന്നിറങ്ങിയത്. തൃശൂര്‍ ഒളരിയിലെ മദര്‍ ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു ലെന. സംഭവദിവസം രാവിലെ 11 മണിക്ക് ലെന അമ്മയെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ നാല് മണിക്കൂറിന് ശേഷം ലഭിച്ചത് മകളുടെ മരണവാര്‍ത്തയാണെന്ന് പിതാവ് ജോണ്‍ വേദനയോടെ ഓര്‍ക്കുന്നു. മാര്‍ച്ച് 24-ന് ആലുവയില്‍ വെച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കുഴിമന്തി കഴിച്ചതിന് പിന്നാലെ ലെനയ്ക്ക് കടുത്ത അസ്വസ്ഥതയും ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ബിപി കുറഞ്ഞ് അവശയായ ലെനയെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് രാജഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായാണ് പിതാവിന് ലഭിച്ച വിവരം..

ഭക്ഷണത്തില്‍ നിന്നുള്ള വിഷബാധയാണെന്ന് ആദ്യഘട്ടത്തില്‍ കരുതിയിരുന്നെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കുടുംബത്തിന്റെ സംശയം വര്‍ദ്ധിപ്പിച്ചു. വിഷം ഉള്ളില്‍ച്ചെന്നാണ് ലെന മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നഴ്സിംഗ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ ലെനയ്ക്ക് ഇതിനിടയില്‍ മറ്റെന്തോ സംഭവിച്ചിട്ടുണ്ടെന്നും ആരോ മനഃപൂര്‍വ്വം അപായപ്പെടുത്തിയെന്നുമാണ് കുടുംബം വിശ്വസിക്കുന്നത്. രണ്ടു യുവാക്കളുടെ പേര് പരാതിയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. മകള്‍ക്ക് ഇത്തരമൊരു ഗതി വന്നതുപോലെ ഇനിയാര്‍ക്കും സംഭവിക്കരുത്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സമഗ്രമായ അന്വേഷണം വേണമെന്നുമാണ് ജോണിന്റെ ആവശ്യം. ആലുവ റൂറല്‍ എസ്പി ഓഫീസിലെത്തി നേരിട്ടാണ് ജോണ്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Address

Palghat

Website

Alerts

Be the first to know and let us send you an email when Nasrani Makkal Palghat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share