28/12/2022
സ്വാമിയേ ശരണമയ്യപ്പ
കലിയുഗവരദൻ ശ്രീ അയ്യപ്പസ്വാമിയുടെയും ഗുരു കാരണവന്മാരുടെയും, ദേശ സുമനസ്സുകളുടെയും അനുഗ്രഹത്താൽ ശേഖരിപുരം അയ്യപ്പക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ദേശവാസികളുടെ കൂട്ടായ്മയിൽ അഹോരാത്രം യത്നിച്ചാണ് പൂർവ്വസൂരികൾ എക്കാലവും വറ്റാതെ നിൽക്കുന്ന ജലാശയത്തിന് മുൻവശം ഈ ക്ഷേത്ര സമൂച്ചയം പടുത്തത്. പതിനെട്ടുപടികൾക്ക് മുകളിലായി കരിങ്കല്ലിൽ കൊത്തിയെടുത്ത ശ്രീകോവിലിൽ പഞ്ചലോഹ പ്രതിഷ്ഠയിലാണ് ഭഗവാൻ കുടികൊള്ളുന്നത് ക്ഷേത്രത്തിന്റെ കുംഭാഭിഷേകത്തിനു മുന്നോടിയായാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
ഘട്ടം ഘട്ടമായി നടക്കുന്ന പുനരുദ്ധാരണപ്രക്രിയയിൽ ശ്രീകോവിലിന് ചുറ്റും ചെറിയ ബലിക്കല്ലുകള്‍ വരെയുള്ള അകത്തെ പ്രദക്ഷിണ വഴി ദേവന്റെ മുഖത്തെ പ്രതിനിധാനം ചെയ്യുന്നവയും . ദിക്പാലകന്മാര്‍ മനസ്സിന്റെ അതിര്‍ത്തിദേവതകളെന്നാണ് സങ്കല്‍പ്പം ഇവയും, ശ്രീകോവിലിന്റെ മുന്‍വശത്തായി മുഖമണ്ഡപം അഥവാ ശീവേലിപ്പുര (ഇതാണ് ദേവന്റെ കഴുത്ത്) എന്നിവയും, കൈകാലുകളുടെ സ്ഥാനത്തിനെ പ്രതിനിധാനം ചെയ്യുന്ന നാലമ്പലവും, ഇതിനുപുറമേയുള്ള പ്രദക്ഷിണവഴിയാണ് ദേവന്റെ വയറായി കണക്കാക്കുന്നത് (സ്ഥലലഭ്യതകുറവ് മൂലം കിഴക്കേവശത്തുള്ള പ്രദക്ഷിണ വഴിയുടെ നിർമാണം തല്ക്കാലം നിറുത്തി വച്ചിരിക്കുന്നു).
ഇത് പൂർത്തിയാക്കലും, പുറത്തെ മതില്‍ക്കെട്ടുകളാകട്ടെ ദേവന്റെ മുട്ടുകളും കണങ്കാലുകളുമാണ്. ഗോപുരത്തെ പാദമായി സങ്കല്‍പ്പിക്കപ്പെടുന്നു ഇവയും, കാണിപ്പയ്യൂർ ശ്രീ. കൃഷ്ണൻ നമ്പൂതിരിപ്പാട് അവർകൾ ചൂണ്ടിക്കാണിച്ച അളവ് കോലുകൾ നിവർത്തിക്കലും തുടങ്ങിയവയാണ് പ്രധാനമായും പൂർത്തിയാക്കുന്നത്. ഏകമനസ്സായി കൂടെ നിൽക്കുന്ന ദേശവാസിവൃന്ദങ്ങൾ അനസ്യൂതം ഈ പ്രവൃത്തികൾക്ക് ശക്തിപകരുന്നു.