30/09/2019
സമൂഹദ്രോഹികളാൽ ഇരുളിന്റെ മറവിൽ ഭാഗികമായി തകർക്കപ്പെട്ട നെയ്യാറ്റിൻകര അന്തിക്കട ദേവാലയം , കേരളം കണ്ട ഏറ്റവും വലിയ രണ്ട് പ്രകൃതിദുരന്തത്തിലും യാതൊരു കേടും കൂടാതെ മാതാവിന്റെ സംരക്ഷണയാൽ നിൽക്കുന്നു. എന്നാൽ ......... 40 ലക്ഷത്തിനു മുകളിൽ ചിലവാക്കി നിർമ്മിച്ച ഷെഡ് ഒരു വർഷം തികയുന്നതിനു മുൻപ് മേൽക്കൂര പല ഭാഗത്തും ചോർന്നൊലിക്കുന്നു , ഉന്നതന്മാർ എന്ന് സ്വയം അഹങ്കരിക്കുന്നവർ വെള്ളത്തിൽ ചറുകി വീഴുന്നു. നിലവിലുണ്ടായിരുന്ന ദേവാലയത്തിൽ 13 വർഷങ്ങൾ ആയി ഒരു ഓട് പൊട്ടിയാൽ മാറ്റി ഇടാതെ ദേവാലയം മനപ്പൂർവമായി ആയി നശിപ്പിച്ചവർ താൽക്കാലിക ഷെഡിൽ ചോർച്ച മാറ്റുവാനായി എത്ര ലക്ഷങ്ങൾ ഇനി ചെലവഴിക്കും കാത്തിരുന്ന് കാണാം! നിലവിലെ ദേവാലയം ഈ രീതിയിൽ സംരക്ഷിക്കുകയും സമീപത്തായി പുതിയത് പണിയാം എന്ന് ആവശ്യപ്പെട്ടവരും , തെറ്റുകൾ ചൂണ്ടിക്കാണിച്ചവരും പാപികളായി, ദേവാലയം ഈ രീതിയിൽ തകർത്തവർ വിശുദ്ധരുമായി. എല്ലാം കാണുന്ന മാതാവ് എല്ലാവരേയും അനുഗ്രഹിക്കട്ടേ...............