Jama'at-e- Islami Muvattupuzha

Jama'at-e- Islami Muvattupuzha The Jamaat-e-Islami Hind (JIH) regards Islam as the authentic way of life revealed by the Creator of the universe; for all human beings.

Accordingly the JIH invites all people towards submission to God (which is the literal meaning of Islam).

" പ്രബോധനം " പ്രചരണ കാമ്പയിൻ ഉദ്ഘാടനം മുവാറ്റുപുഴ സെൻട്രൽ മഹല്ല് ഇമാം ശിഹാബുദ്ധീൻ ഫൈസി ജമാ അത്തെ ഇസ്ലാമി ഏരിയാ പ്രസിഡൻ്റ...
24/07/2023

" പ്രബോധനം " പ്രചരണ കാമ്പയിൻ ഉദ്ഘാടനം മുവാറ്റുപുഴ സെൻട്രൽ മഹല്ല് ഇമാം ശിഹാബുദ്ധീൻ ഫൈസി ജമാ അത്തെ ഇസ്ലാമി ഏരിയാ പ്രസിഡൻ്റ് മുഹമ്മദ് ഖാസിമിൽ നിന്നും കോപ്പി സ്വീകരിച്ച് നിർവ്വഹിക്കുന്നു.

25/08/2020
25/08/2020

പിണറായിയില്‍ തുടങ്ങി പിണറായിയില്‍ തീരുമോ?
-------------------------------------------------------------------

'ബംഗാളില്‍നിന്ന് ഒരു വാര്‍ത്തയുമില്ല.
ബംഗാളില്‍നിന്ന് മാത്രം
യാതൊന്നും അറിയുന്നില്ല
യാതൊന്നും
ഒന്നും'........
'പക്ഷേ കരിയില കെടുതികള്‍ പെറ്റുകൂട്ടുന്ന
വിശപ്പിന്റെ തള്ളപ്പിശാച്
കാത്തുകിടക്കുകയാണ്
നിസ്സാരമായ ഒരു കാറ്റൂതിയാല്‍
കരിയിലകള്‍ ആര്‍ത്തുണരും
ആരും ശ്രദ്ധിക്കില്ല,
പെട്ടെന്ന് സംഘടിക്കും
ഭയങ്കരമായി ചുഴലിയുണ്ടാകും
എല്ലാം അട്ടിമറിക്കും
വൃത്തികെട്ട കുഴികളില്‍ തണുത്ത് തണുത്ത് ചിതറിക്കിടക്കുന്ന
ഈ കിടപ്പുണ്ടല്ലോ,
ഇത് വിശ്വസിച്ചുകൂടാ
ഓര്‍ക്കാപ്പുറത്ത് ചുഴലി പൊങ്ങും
വഴിതടയുന്ന കൂറ്റന്‍ പര്‍വതങ്ങളെ
ഞെരിച്ചമര്‍ത്തും'
ബംഗാളില്‍നിന്നു മാത്രമല്ല, ദല്‍ഹിയില്‍നിന്നും ഒരു വാര്‍ത്തയും ഇല്ലാതെ വന്നപ്പോള്‍ ഓര്‍മ വന്നത് എഴുപതുകളില്‍ കെ.ജി ശങ്കരപ്പിള്ള എഴുതിയ 'ബംഗാള്‍' എന്ന കവിതയിലെ മേല്‍പ്പറഞ്ഞ വരികളാണ്. അരനൂറ്റാണ്ട് മുമ്പ് ബംഗാളിന്റെ ഇന്നത്തെ രാഷ്ട്രീയം സ്വപ്നം കണ്ട കവിയുടെ വരികള്‍ കാലാതീതമാണ്. 'ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ കുഞ്ഞുങ്ങള്‍' എന്ന് മറ്റൊരു കവി പാടിയെങ്കില്‍ കെ.ജി ശങ്കരപ്പിള്ള ആ കുഞ്ഞുങ്ങളെ പോലെ ഇന്ത്യന്‍ അവസ്ഥയെ ദീര്‍ഘദര്‍ശനം ചെയ്ത വിപ്ലവകവിയാണ്.
ഒരുകാലത്ത് ബംഗാള്‍ എന്നു കേട്ടാല്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരെല്ലാം ആവേശഭരിതരാകുമായിരുന്നു. ഇന്ന് അതേ ബംഗാളില്‍ പാര്‍ട്ടി ഓഫീസുകള്‍ വാടകക്ക് കൊടുത്ത് അതില്‍നിന്ന് കിട്ടുന്ന പ്രതിഫലം കൊണ്ടാണ് മഹത്തായ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവിടെ മുന്നോട്ടുപോകുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ മൂന്ന് പതിറ്റാണ്ടിലേറെ അടക്കിഭരിച്ച ബംഗാളിന്റെ സ്ഥിതിയാണ് ഏതു കമ്മ്യൂണിസ്റ്റുകാരനെയും വേദനിപ്പിക്കുന്നത്. ത്രിപുരയുടെ കാര്യവും പ്രതിസന്ധിയിലാണ്. ഒരുകാലത്ത് ആന്ധ്രയിലും കര്‍ണാടകയിലുമെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരണ ഭാഗധേയങ്ങള്‍ നിശ്ചയിച്ചിരുന്നു.
ഇ.എം.എസും സുര്‍ജിത്തും ജനറല്‍ സെക്രട്ടറിമാരായിരുന്ന കാലത്ത് ഇന്ത്യ ആര് ഭരിക്കണം എന്ന് നിശ്ചയിക്കുന്ന തലത്തിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വളര്‍ന്നിരുന്നു. രാജീവ് ഗാന്ധിയും സോണിയയും അടക്കമുള്ള നേതാക്കള്‍ എ.കെ.ജി ഭവന്‍ എന്തുപറയുന്നു എന്ന് കേള്‍ക്കാന്‍ കാത്തിരുന്ന കാലം. ജ്യോതി ബസുവും ബുദ്ധദേവ് ഭട്ടാചാര്യയും മുഖ്യമന്ത്രിമാരായിരുന്ന ബംഗാള്‍ പാര്‍ട്ടിയുടെ ശക്തിദുര്‍ഗമായിരുന്നു. എന്താണ് ബംഗാളില്‍ സംഭവിച്ചതെന്ന് ഇന്നത്തെ പാര്‍ട്ടി പരിശോധിച്ചു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. മമതാ ബാനര്‍ജി അധികാരത്തിലെത്തിയതോടെ സി.പി.എമ്മിന് അവിടെ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥ. തദ്ദേശ തെരഞ്ഞെടുപ്പുകളിലും അസംബ്ലി തെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍. ജനങ്ങളില്‍നിന്ന്, സാധാരണക്കാരില്‍നിന്ന് പാര്‍ട്ടി അകന്നുപോയി എന്ന് പല പാര്‍ട്ടി കോണ്‍ഗ്രസുകള്‍ വിലയിരുത്തി. പരിഹാരം കണ്ടെത്താനായി പഠനങ്ങള്‍ നടത്തി. എന്നിട്ടും ബംഗാളില്‍ ഒരു മാറ്റവുമുണ്ടായില്ല. പിന്നാലെ ത്രിപുരയിലും അതുതന്നെ സംഭവിച്ചു. 64-ലേറെ എം.പിമാരുണ്ടായിരുന്ന സി.പി.എമ്മിന്റെ പാര്‍ലമെന്റിലെ അംഗബലം ഇന്ന് നാലു മാത്രമാണ്. അതും രണ്ടെണ്ണം രാഹുല്‍ ഗാന്ധിയുടെ സഹായത്തോടെ വിജയിച്ചവ.
സി.പി.എമ്മിന്റെ അവശേഷിക്കുന്ന ശക്തികേന്ദ്രമാണ് കേരളം. ഇ.എം.എസും ഇ.കെ നായനാരും സി. അച്യുത മേനോനും പി.കെ.വിയും വി.എസും ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഭരിച്ച കേരളം. ഇപ്പോള്‍ സി.പി.എം കേരളത്തിലും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് നേരിടുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ഭരണത്തില്‍ വരുമെന്നായിരുന്നു കണക്കുകൂട്ടല്‍. ആ പ്രതീക്ഷയെ അപകടപ്പെടുത്തിക്കൊണ്ടാണ് ശിവശങ്കറിന്റെയും സ്വപ്നയുടെയും രൂപത്തില്‍ ഭരണ സിരാകേന്ദ്രത്തില്‍ അവതാരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രിയായി അധികാരമേറ്റ ദിവസം പിണറായി പറഞ്ഞിരുന്നു, 'എന്റെ ആളുകള്‍ എന്നുപറഞ്ഞ് പല അവതാരങ്ങളും കടന്നുവരും. അടുത്തിടെ അത്തരം ഒരു അവതാരം ബാംഗ്ലൂരില്‍ പ്രത്യക്ഷപ്പെട്ടതായി കേട്ടു. എല്ലാവരും സൂക്ഷിക്കണം. അത്തരം അവതാരങ്ങളെ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ല. അവരെ അകറ്റിനിര്‍ത്തണം'. മുഖ്യമന്ത്രി തന്നെ പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന് ഭരണത്തിന്റെ നാലാം കൊല്ലത്തില്‍ കൈമോശം വന്നു. അവതാരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ തമ്പടിച്ചു. മാധ്യമങ്ങളും പ്രതിപക്ഷവും ചേര്‍ന്നു നടത്തുന്ന കുപ്രചാരണങ്ങള്‍ എന്നുപറഞ്ഞ് ഈ സംഭവങ്ങളെ നിസ്സാരവല്‍ക്കരിക്കാന്‍ കഴിയുമോ? കുറ്റക്കാര്‍ ആരായാലും വെച്ചുപൊറുപ്പിക്കില്ല എന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രിക്ക് പറ്റിയ തെറ്റുകള്‍ തിരുത്താനും നഷ്ടപ്പെട്ട പ്രതിഛായ തിരിച്ചുപിടിക്കാനും ഇനിയുള്ള ഒരു വര്‍ഷത്തിനുള്ളില്‍ കഴിഞ്ഞില്ലെങ്കില്‍ പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിയില്‍ അവസാനിക്കുമോ?

ബഷീര്‍ മാടാല

സ്വാതന്ത്ര്യത്തെക്കുറിച്ച വലിയ ആലോചനകള്‍ക്ക് സമയമായി-------------------------------------------------ഒരു ആഗസ്റ്റ് പതിനഞ്...
24/08/2020

സ്വാതന്ത്ര്യത്തെക്കുറിച്ച വലിയ ആലോചനകള്‍ക്ക് സമയമായി
-------------------------------------------------

ഒരു ആഗസ്റ്റ് പതിനഞ്ച് കൂടി കഴിഞ്ഞുപോയി. ബ്രിട്ടീഷ് കൊളോണിയലിസത്തില്‍നിന്ന് നാം സ്വതന്ത്രമായിട്ട് എഴുപത്തിമൂന്ന് വര്‍ഷമായെന്ന് അതോര്‍മിപ്പിച്ചു. സ്വാതന്ത്ര്യലബ്ധി എന്ന പ്രയോഗം, അതിന്റെ മുമ്പുള്ളത് അടിമത്തത്തിന്റെയും വിധേയത്വത്തിന്റെയും ഘട്ടമായിരുന്നു എന്നു സൂചിപ്പിക്കുന്നുണ്ട്. അപ്പോള്‍ വൈദേശിക ശക്തികളുടെ അടിമത്തത്തില്‍നിന്നും വിധേയത്വത്തില്‍നിന്നും മോചനം നേടിയതിന്റെ ആഹ്ലാദമാണ് ആ ദിനത്തില്‍ പങ്കുവെക്കാനുണ്ടായിരുന്നത്. പക്ഷേ നാം കടന്നുപോകുന്ന സാമൂഹിക, രാഷ്ട്രീയ ജീവിത യാഥാര്‍ഥ്യങ്ങള്‍ ലബ്ധമായിട്ടുള്ള ഈ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരുപാട് ചോദ്യങ്ങളും ആശങ്കകളും ഉയര്‍ത്തുന്നുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വം അതിന്റെ കൗശലക്കാരായ കച്ചവടക്കാരെയും യുദ്ധപ്രഭുക്കളെയും ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്കയച്ചത് ഇവിടെയുള്ള സമ്പത്ത് കൊള്ള ചെയ്ത് അങ്ങോട്ട് കടത്താനായിരുന്നു. ആ കൊള്ളക്കും ചൂഷണത്തിനും ഉതകുന്ന വിധത്തിലുള്ള ഒരു ഭരണ സംവിധാനമാണ് അവരിവിടെ നിര്‍മിച്ചത്. സാമ്രാജ്യത്വത്തിന്റെ ഈ സ്ഥൂല ശരീരം 1947 ആഗസ്റ്റ് 15-ന് ഇവിടെ നിന്ന് നിഷ്‌ക്രമിച്ചു. പക്ഷേ, ചൂഷണത്തിലും വംശീയ വിവേചനത്തിലും ഭിന്നിപ്പിച്ച് ഭരിക്കലിലും അധിഷ്ഠിതമായ സാമ്രാജ്യത്വത്തിന്റെ സൂക്ഷ്മ ശരീരം ഇന്ത്യയില്‍നിന്ന് മാത്രമല്ല, സ്വാതന്ത്ര്യം നേടിയ മൂന്നാം ലോക രാജ്യങ്ങളില്‍നിന്നൊന്നും വിട്ടുപോയില്ല. പിന്നീട് വന്നത് ജനാധിപത്യ വ്യവസ്ഥയായാലും പട്ടാള ഭരണക്രമമായാലും, തങ്ങളുടെ മുന്‍ യജമാനന്മാരുടെ താല്‍പര്യ സംരക്ഷണം തന്നെയായിരുന്നു സ്വാതന്ത്ര്യാനന്തരമുള്ള തദ്ദേശീയ ഭരണകര്‍ത്താക്കളും ഏറ്റെടുത്തത്. പ്രത്യക്ഷ കൊളോണിയലിസത്തിന് തങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ യുദ്ധവും സൈനിക ചെലവുകളും മറ്റും ആവശ്യമായിരുന്നെങ്കില്‍, പരോക്ഷ കൊളോണിയലിസത്തിന്റെ ഇക്കാലത്ത് യാതൊരു ചെലവുമില്ലാതെ സാമ്രാജ്യത്വത്തിന് അതിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്നു. സ്വാഭാവികമായും, സ്വാതന്ത്ര്യപൂര്‍വകാലത്ത് അപകടപ്പെട്ടതുപോലെ, സ്വാതന്ത്ര്യാനന്തരവും പൗരസ്വാതന്ത്ര്യങ്ങള്‍ അപകടപ്പെട്ടുകൊണ്ടിരിക്കുന്നു.
നവ കൊളോണിയലിസമെന്ന ഈ പരോക്ഷ സാമ്രാജ്യത്വം രാഷ്ട്രഗാത്രത്തില്‍ ഇപ്പോള്‍ പിടിമുറുക്കുന്നത് അതിശക്തരായ കോര്‍പ്പറേറ്റുകള്‍ വഴിയാണ്. അവര്‍ക്ക് മുന്നിലെ കടമ്പകള്‍ മാറ്റിക്കൊടുക്കുക എന്നതായിത്തീര്‍ന്നിരിക്കുന്നു ഭരണകൂടങ്ങളുടെ ചുമതല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സവര്‍ണ ഫാഷിസം പിടിമുറുക്കിയതിനു ശേഷം യാതൊരു ഒളിയും മറയുമില്ലാതെയാണ് കോര്‍പറേറ്റുകള്‍ക്ക് പാദസേവ ചെയ്തുകൊണ്ടിരിക്കുന്നത്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് പരിസ്ഥിതി ആഘാതം വിലയിരുത്തല്‍ വിജ്ഞാപനത്തിലെ വിവാദ ഭേദഗതികള്‍. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ പോലും തോന്നും പോലെ നിര്‍മാണങ്ങള്‍ നടത്താന്‍ വേണ്ടുവോളം പഴുതുകളിട്ടുകൊണ്ടാണ് വിജ്ഞാപനത്തിന്റെ കരട് തയാറാക്കിയിരിക്കുന്നത്. സാധാരണക്കാരായ ലക്ഷങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടാന്‍ ഈ നീക്കം കാരണമാകും. ജീവിക്കാന്‍ തന്നെയുള്ള അവകാശമാണ് സാധാരണക്കാര്‍ക്ക് നിഷേധിക്കപ്പെടുന്നത്.
ഒരു വശത്ത് കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് കീഴൊതുങ്ങുമ്പോള്‍ തന്നെ, ഭിന്നിപ്പിച്ച് ഭരിക്കുക എന്ന കൊളോണിയല്‍ അജണ്ട കടമെടുത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നു ഇന്ത്യയിലെ തീവ്ര വലതു പക്ഷം. പള്ളി പൊളിച്ച സ്ഥലത്ത് നിര്‍മിക്കുന്ന ക്ഷേത്രത്തിന് തറക്കല്ലിടുന്നത് പ്രധാനമന്ത്രി തന്നെയാണ്. ഭരണയന്ത്രം തിരിക്കുന്ന മറ്റു പ്രമുഖരും ഒപ്പമുണ്ട്. ഹിന്ദുത്വ രാഷ്ട്രത്തിന്റെ തറക്കല്ലിടല്‍ കര്‍മമാണ് യഥാര്‍ഥത്തില്‍ നടന്നിരിക്കുന്നത്. പൗരത്വ ഭേദഗതികളുമായി ബന്ധപ്പെട്ട തിട്ടൂരങ്ങളും അതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ സംഘടിപ്പിക്കപ്പെട്ട ദല്‍ഹി വംശഹത്യയും അതില്‍ ഇരകളായവരെ കുറ്റവാളികളാക്കി മുദ്രകുത്തി വേട്ടയാടലും കശ്മീരില്‍ 370-ാം വകുപ്പ് എടുത്തുകളഞ്ഞ് പൗരാവകാശങ്ങള്‍ റദ്ദ് ചെയ്തതുമൊക്കെ കൂട്ടി വായിക്കുമ്പോള്‍ പൗരസ്വാതന്ത്ര്യം എത്ര ഭീഷണമായ രീതിയിലാണ് നമ്മുടെ നാട്ടില്‍ വെല്ലുവിളിക്കപ്പെടുന്നത് എന്ന് ബോധ്യമാകും. ഭരണഘടനയിലെ ഒരക്ഷരവും ഭേദഗതി ചെയ്യാതെത്തന്നെ അത് പ്രതിനിധാനം ചെയ്യുന്ന സകല മൂല്യങ്ങളെയും നിര്‍വീര്യമാക്കാനാകുമെന്ന് ഫാഷിസ്റ്റ് ശക്തികള്‍ തെളിയിച്ചുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ രാജ്യത്തിന്റെയും പൗരസഞ്ചയത്തിന്റെയും സ്വാതന്ത്ര്യം നിലനിര്‍ത്താനും സംരക്ഷിക്കാനുമുള്ള വലിയ ആലോചനകളിലേക്ക് നാം ചെന്നെത്തിയേ മതിയാവൂ.

ജോര്‍ജ് ഓര്‍വെല്ലിന്റെ 'അനിമല്‍ ഫാം' എന്ന നോവല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സ്റ്റാലിന്‍ കാലഘട്ടത്തെ വളരെ സമര്‍ഥമായി മ...
13/08/2020

ജോര്‍ജ് ഓര്‍വെല്ലിന്റെ 'അനിമല്‍ ഫാം' എന്ന നോവല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. സ്റ്റാലിന്‍ കാലഘട്ടത്തെ വളരെ സമര്‍ഥമായി മൃഗങ്ങളുടെ കഥകളിലൂടെ പറഞ്ഞുവെക്കുകയായിരുന്നു ജോര്‍ജ് ഓര്‍വെല്‍. ഒരു ഫാമിലെ മൃഗങ്ങളെല്ലാം അവരുടെ ജോണ്‍സണ്‍ എന്ന ഉടമക്കെതിരെ തിരിയുന്നതാണ് 'അനിമല്‍ ഫാമി'ന്റെ ഉള്ളടക്കം. മേജര്‍ എന്ന പന്നി മനുഷ്യര്‍ക്കെതിരെ മൃഗങ്ങളെ സംഘടിപ്പിക്കുകയാണ്. വിപ്ലവം അനിവാര്യമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തി. മേജറിന്റെ കാലശേഷം ആ വിപ്ലവ സ്വപ്‌നം സ്‌നോബോള്‍, നെപ്പോളിയന്‍ എന്നീ പന്നികള്‍ ഏറ്റെടുക്കുന്നു, അവസാനം അവര്‍ വിജയിക്കുകയും ചെയ്യുന്നു. അങ്ങനെ അവര്‍ അനിമല്‍ ഫാം ഉണ്ടാക്കുന്നു. പിന്നീട് പന്നികളുടെ ഭരണമാണ് നടക്കുന്നത്. എല്ലാ മൃഗങ്ങളും സമന്മാരാണ് എന്നത് ചിലര്‍ കൂടുതല്‍ സമന്മാരാണ് എന്ന് എഴുതിച്ചേര്‍ക്കുന്നു. ഗ്രൂപ്പിസം വളരുന്നു. ഇഷ്ടപ്പെടാത്തവരെ പുറത്താക്കുന്നു, കൊലപ്പെടുത്തുന്നു. നയങ്ങളും മറ്റും നിരന്തരം മാറ്റുന്നു. ഒടുക്കം പന്നികളുടെ മുഖത്തിന് മനുഷ്യരുടെ മുഖവുമായി സാമ്യം വരുന്നു.
ആ കാലത്തെ ശക്തമായ രചനയായി 'അനിമല്‍ ഫാം' മാറി.
ഇപ്പോള്‍ കാലം മാറി. പുതിയ പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും ലോകം ഭരിക്കാന്‍ തുടങ്ങി. ഫാഷിസം പോലെ തന്നെ പോസ്റ്റ് ട്രൂത്തും പോപ്പുലിസവും ചര്‍ച്ചയായി. കള്ളങ്ങളും വിഡ്ഢിത്തങ്ങളും പ്രചരിപ്പിക്കുന്നവര്‍ നാട് ഭരിക്കാന്‍ തുടങ്ങി. ചെറിയ ചെറിയ കള്ളങ്ങള്‍ കൊണ്ട് ആളുകള്‍ തൃപ്തിപ്പെടാതായി. പെരുങ്കള്ളങ്ങള്‍ മടിയേതുമില്ലാതെ പറയുന്നവര്‍ അധികാരത്തില്‍ തുടര്‍ന്നു. അങ്ങനെ മലിനമായൊരു പരിസ്ഥിതിയിലാണ് മറ്റൊരു പന്നിക്കഥ വരുന്നത്. അലക്‌സ് ബിയേഡിന്റെ 'ദ ലയിംഗ് കിംഗ്' (The Lying King). വലിയ രാഷ്ട്രീയ ഉള്ളടക്കത്തോടെ ഒരു കുട്ടിക്കഥ പറഞ്ഞുപോവുകയാണ് അലക്‌സ് ബിയേഡ്.
നുണ പറയല്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു പന്നിരാജാവുണ്ടായിരുന്നു. നുണ പറഞ്ഞാണവന്‍ രാജാവായതു തന്നെ. പാതിരാത്രി നക്ഷത്രങ്ങളെ നോക്കി ഗുഡ് മോണിംഗ് പറയും. മഴ പെയ്യുമ്പോള്‍ മേഘങ്ങളൊന്നുമില്ലല്ലോ എന്ന് പറയും. നനഞ്ഞു കിടക്കുന്ന മണ്ണില്‍ ചവിട്ടി വരണ്ടു കിടക്കുന്നല്ലോ എന്ന് പഴിക്കും. മയിലിനെ നോക്കി നീയെന്ത് വിരൂപയാണെന്ന് ആവര്‍ത്തിക്കും. ഏറ്റവും വേഗതയുള്ളവനും എല്ലാറ്റിനും കഴിവുള്ളവനും സാമര്‍ഥ്യക്കാരനുമെല്ലാം താനാണെന്ന് നടന്നു നടന്ന് പറയും. 103 വയസ്സായ ആമയോട് ഞാനാണെടോ ഏറ്റവും പരിചയസമ്പന്നന്‍ എന്നു പറയും. ഏറ്റവും വേഗതയുള്ളവന്‍ ഞാനാണെന്ന് ചീറ്റപ്പുലിയോടും ബലമേറിയ തൊലി എനിക്കാണെന്ന് കാണ്ടാമൃഗത്തോടും പറയും. സിംഹത്തിനും കടുവക്കുമെല്ലാം തങ്ങളെന്ത് കഴിവു കുറഞ്ഞവരാണെന്നു തോന്നും. അങ്ങനെ നുണപ്പുറത്തു കയറി പന്നി രാജാവാകുകയാണ്. പിന്നീട് ആകെ നയംമാറ്റങ്ങളാണ്. മീതെ എന്നതിന് ഇനി മുതല്‍ താഴെ എന്നാണ് പറയുക. ഇന്നലെ എന്നത് ഇനി മുതല്‍ നാളെ എന്നായിരിക്കും. മൃഗങ്ങളെ പരസ്പരം സംശയാലുക്കളാക്കി. കറുത്ത വരകളോടു കൂടിയ വെളുത്ത സീബ്രകളാണ് വെളുത്ത വരകളുള്ള കറുത്ത സീബ്രകളേക്കാള്‍ മികച്ചതെന്ന് പറഞ്ഞു. സീബ്രകള്‍ ആശയക്കുഴപ്പത്തിലായി, പരസ്പരം വിശ്വസിക്കാതായി. മൃഗങ്ങള്‍ തമ്മില്‍ ഇങ്ങനെ ആശയക്കുഴപ്പമുണ്ടാക്കി തന്റെ ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് തന്റേതായ ആശയങ്ങളുമായി രാജാവ് പതിയെ കാട് മുടിക്കുകയാണ്. എല്ലായിടത്തും സംശയങ്ങള്‍ തലപൊക്കി, വഞ്ചനകള്‍ പടര്‍ന്നു. കടുവകള്‍ വെജിറ്റേറിയനാണെന്ന് മാനുകളോട് കള്ളം പറഞ്ഞു. എന്നാല്‍ ഒരു എലി മാത്രം മയിലുകള്‍ക്ക് ശരിക്കും ഭംഗിയുണ്ടെന്നും നീ വെറുമൊരു പന്നിയാണെന്നും സത്യം പറയുന്നു. നീയൊരു പീക്കിരിയെന്ന് പന്നിരാജാവ് അവനെ നിസ്സാരവല്‍ക്കരിക്കുന്നു. പക്ഷേ, പിന്നീട് പതിയെ മൃഗങ്ങള്‍ക്ക് കാര്യം മനസ്സിലായി തുടങ്ങുന്നു. A lying pig should not be the king എന്നവര്‍ മനസ്സിലാക്കുന്നു. രാജാവിനെ ചവിട്ടിപ്പുറത്താക്കുന്നിടത്ത് കഥ അവസാനിക്കുന്നു.
മാന്യമായി ജീവിക്കുന്ന ജിറാഫിനെപ്പോലെയുള്ള മൃഗങ്ങളെയെല്ലാം കള്ളനെന്ന് വിളിക്കുന്ന രാജാവാണ് ഏറ്റവും വലിയ കള്ളനെന്ന് അലക്‌സ് ബിയേഡ് കഥയിലൂടെ പറഞ്ഞുവെക്കുന്നു. നാടാകെ കട്ടുമുടിക്കുകയും കാവല്‍ക്കാരെന്ന് നടിക്കുകയും ചെയ്യുന്ന ഭരണാധികാരികളെയും കള്ളങ്ങളുടെ രാഷ്ട്രീയത്തെയും ഇതിലും ലളിതമായി എങ്ങനെ സംഗ്രഹിക്കാനാണ്!

മൂവാറ്റുപുഴ:മഹാപ്രളയത്തില്‍ മൂവാറ്റുപുഴയില്‍ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കടക്കം നേതൃത്വം നല്‍കിയവരെ ജമാഅത്തെ ഇസ്ലാമി ...
26/09/2018

മൂവാറ്റുപുഴ:മഹാപ്രളയത്തില്‍ മൂവാറ്റുപുഴയില്‍ ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കടക്കം
നേതൃത്വം നല്‍കിയവരെ ജമാ
അത്തെ ഇസ്ലാമി മൂവാറ്റുപുഴ
ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു..
കൃത്യമായ ആസൂത്രണത്തിലും, പ്രവര്‍ത്തന മികവിലും ഏറ്റവും ആദ്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും, ദുരിതാശ്വാസ ക്യാമ്പുകളില്‍
അടക്കം
ഭക്ഷണവും, അവശ്യ സാധനങ്ങളും കൃത്യമായി എത്തിക്കുകയും, ദുരന്തബാധിതരുടെ പുനരധിവാസം മികച്ച ഇടപെടലിലൂടെ പൂര്‍ത്തിയാക്കുകയും, മാലിന്യ വാഹിനിയായി മാറിയ മൂവാറ്റുപുഴ ടൗണിനേയും, സമീപ പ്രദേശങ്ങളിലേയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ പ്രവര്‍ത്തനം നടത്തുകയും ചെയ്ത്
രാപകൽ ഭേദമന്യെ സിവിൽ
സ്റ്റേഷനിൽ അടക്കം ക്യാമ്പ്
ചെയ്ത് പ്രവർത്തനങ്ങൾക്ക്
നേതൃത്വം നൽകിയ എൽദോ
എബ്രഹാം എം.എൽ.എ, റവന്യൂ വകുപ്പ് ,പോലീസ്, ഫയർഫോഴ്സ്, ആരോഗ്യ വകുപ്പ് കൾക്കും; വിവിധ സന്നദ്ധ പ്രവർത്തകരെയുമാണ് ആദ
രിച്ചത്. യോഗം എൽദോ എബ്രഹാംഎം.എൽ.ഉദ്ഘാടനം ചെയ്തു.
ആർ.ഡി.ഒ, അനിൽകുമാർ, തഹസിൽദാർ മധൂ സൂദനൻ ,
ഫയർ ഓഫീസർ ജോൺ ജി
പ്ലാക്കൽ ,മൂവാറ്റുപുഴപോലീസ്
ഇൻസ്പെക്ടർ ഷാരോൺ,ജനറൽ
ആശുപത്രി സൂപ്രണ്ട് ഡോ. ഷാനി അബു എന്നിവർ എം.എൽ.എയിൽ നിന്നും പുര
സ്കാരങ്ങൾ ഏറ്റുവാങ്ങി.
ജമാഅത്തെ ഇസ്ലാമി
ജില്ലാ പ്രസിഡന്റ്അബൂബക്കർ
ഫാറൂഖി മുഖ്യ പ്രഭാഷണം നട
ത്തി.എം.എൽ.എക്ക് ക്കുളളപുര
സ്കാര വിതരണവും അദ്ദേഹം നിർവ്വഹിച്ചു.
ഏരിയാ പ്രസിഡന്റ് പി.എ.മുഹമ്മദ് അസ്ലം, അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീത്, നാസർ ഹമീദ്, കെ.പി.റസാഖ് തുടങ്ങിയവർ സംസാരിച്ചു.

ഈദ് മൽഹാർ @ KYS Mahal
16/06/2018

ഈദ് മൽഹാർ @ KYS Mahal

മൂവാറ്റുപുഴ: ജമാഅത്തെ ഇസ്ലാമി ഏരിയാ സമിതി സംഘടിപ്പിച്ച ഇഫ്ത്താർ സംഗമം ശ്രദ്ധേയമായി. ജീവിതത്തിലെ നാനാതുറയിൽ പെട്ട നൂറുകണക...
11/06/2018

മൂവാറ്റുപുഴ: ജമാഅത്തെ ഇസ്ലാമി ഏരിയാ സമിതി സംഘടിപ്പിച്ച ഇഫ്ത്താർ സംഗമം ശ്രദ്ധേയമായി. ജീവിതത്തിലെ നാനാതുറയിൽ പെട്ട നൂറുകണക്കിനാളുകൾ പങ്കെടുത്ത സംഗമം യാക്കോബായ സഭ മൂവാറ്റുപുഴ രൂപതാ അധ്യക്ഷൻ മാത്യൂസ് മോർ അന്തിമോസ് ഉദ്ഘാടനം ചെയ്തു. ദൈവവുമായി മനുഷ്യനെ അടുപ്പിക്കുന്ന പ്രധാന ആരാധനാ കർമമാണ് വ്രതാനുഷ്ടാനമെന്ന് അദ്ദേഹം പറഞ്ഞു.
ഏരിയാ പ്രസിഡന്റ് പി.എ.മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി എസ്.എം.സൈനുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ, പത്തനംതിട്ട ജില്ലാ കളക്ടർ നൂഹ് പി.ബാവ , ജില്ലാ പഞ്ചായത്തംഗം എൻ.അരുൺ ,ബ്ലോക്ക് പഞ്ചായത്തംഗം ടി.എം.ഹാരീസ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.എ.ബഷീർ, മേള മാനേജിംഗ് കമ്മിറ്റി അംഗം ഡി.കെ.എസ്.കർത്ത, കെ.പി.റസാഖ്, തുടങ്ങിയവർ സംസാരിച്ചു.

Address

Muvatupuzha
686673

Alerts

Be the first to know and let us send you an email when Jama'at-e- Islami Muvattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Jama'at-e- Islami Muvattupuzha:

Share