07/06/2020
*നിയന്ത്രങ്ങളോടെ ഹോളിമാഗി ഫൊറോന ദൈവാലയം ചൊവ്വാഴ്ച്ച മുതൽ തുറക്കുന്നു*
കോവിഡ്- 19 വ്യാപനം തടയുവാൻ ലോക്ഡൌൺ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ അടച്ചിട്ടപ്പെട്ട ദൈവാലയങ്ങൾ തുറക്കുവാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ *ചൊവ്വാഴ്ച്ച (09.06.2020) മുതൽ* മൂവാറ്റുപുഴ ഹോളീമാഗി ദൈവാലയം തുറക്കുവാൻ ഇന്ന് ചേർന്ന പാരീഷ് കൌൺസിൽ യോഗം തീരുമാനിച്ചു.
കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും അനുസരിച്ചാകും ദൈവാലയത്തിൽ ചൊവ്വാഴ്ച്ച മുതൽ തിരുകർമ്മങ്ങൾ നടക്കുന്നത്. പ്രധാന തീരുമാനങ്ങൾ ചുവടെ.
1. സമ്പൂർണ്ണ ലോക്ഡൌണിന്റെ പശ്ചാത്തലത്തിൽ *ഞായറാഴ്ച്ച വിശുദ്ധ കുർബാനയോ തിരുകർമ്മങ്ങളോ ഉണ്ടായിരിക്കുന്നതല്ല*.
2. *ശനിയാഴ്ച്ചകളിൽ 5 കുർബാന ഉണ്ടായിരിക്കും* *രാവിലെ -5.30, 7.00, 8.30, 10.00 വൈകുന്നേരം 4.30 സമയങ്ങളിലാകും കുർബാന*
3. *തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 6.00, 7.00 സമയങ്ങളിൽ കുർബാന ഉണ്ടായിരിക്കും*.
4. ഒരു കുർബാനയ്ക്ക് പരമാവധി 100 പേർക്ക് മാത്രമാകും ദൈവാലയത്തിൽ പ്രവേശനം. കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. വിശുദ്ധ കുർബാന നടക്കുമ്പോൾ പള്ളിപ്പരിസരത്ത് സാമൂഹിക അകലം പാലിച്ച് കുർബാനയിൽ പങ്കുകൊള്ളുവാൻ സാധിക്കും. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുവാൻ അവകാശമില്ല.
5. വിശ്വസികൾക്ക് വിശുദ്ധ കുർബാന നൽകുന്നതല്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിശുദ്ധ കുർബാന സ്വീകരണം അരൂപിയിൽ മാത്രമായിരിക്കും.
6. കുർബാനയ്ക്ക് എത്തുന്നവർക്ക് മുഖാവരണം നിർബന്ധം
7. 10 വയസിനു താഴെയുള്ളവരും 65 വയസിനു മുകളിൽ ഉള്ളവരും കുർബാനയ്ക്ക് എത്തരുത്.
8. വിശ്വാസികൾ പ്രധാന കവാടത്തിലൂടെ (ആനവാതിൽ) മാത്രമേ ദൈവാലയത്തിൽ പ്രവേശിക്കാവൂ.
9. പ്രധാന കവാടത്തിനു സമീപം വച്ചിരിക്കുന്ന പുസ്തകത്തിൽ പേര്, വീട്ടുപേര്, സ്ഥലം, മൊബൈൽ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തിയതിനു ശേഷം മാത്രം പള്ളിയിൽ പ്രവേശിക്കുക. കുർബാനയ്ക്ക് ശേഷം സൈഡിലെ വാതിലുകളിലൂടെ പുറത്തേക്ക് പോകണം.
10. കുർബാനയ്ക്ക് എത്തുന്നവർ പള്ളിക്ക് പുറത്ത് സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക സ്ഥലത്ത് കൈകൾ വൃത്തിയായി കഴുകണം.
11. വേദപാഠ ക്ലാസുകൾ ഏറെ താമസിക്കാതെ ഓൺലൈൻ ആയി ആരംഭിക്കുന്നതാണ്.
12. പുതിയതായി വേദപാഠത്തിന് കുട്ടികളെ ചേർക്കുവാൻ ആഗ്രഹിക്കുന്നവർ ശനിയാഴ്ച്ചകളിൽ ഏതെങ്കിലും കുർബാനയ്ക്ക് എത്തി കുട്ടികളെ ചേർക്കുന്ന നടപടികൾ പൂർത്തീകരിക്കണം.
13. വിവാഹം, മാമ്മോദീസ, മൃതസംസ്കാരം തുടങ്ങിയ കാര്യങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സർക്കാർ തീരുമാനിച്ചിരിക്കുന്ന എല്ലാ മാനദണ്ഢങ്ങളും പാലിച്ച് സർക്കാർ നിഷ്കർഷിച്ചിരിക്കുന്ന അത്ര എണ്ണം ആളുകള മാത്രം അനുവദിച്ച് ചടങ്ങുകൾ നടത്തപ്പെടുന്നതായിരിക്കും.
Copied