Oρθοδοξία

Oρθοδοξία A Page on ORTHODOXY. Powered by
OCP Media Network
Public Relations and Information Services Department
Orthodoxy Cognate PAGE®

A devoted page that converses on Orthodox Christianity.

ഏലിയാ പോൽ ഉജ്ജ്വലനേ...✝️ജോര്‍ജിയൻ ഓർത്തഡോക്സ് സഭയുടെ ആത്മീയ നവോത്ഥാനത്തിന്റെ ആൾരൂപമായിരുന്ന പാത്രിയർകീസ് ഇലിയ രണ്ടാമൻഇന്...
18/03/2026

ഏലിയാ പോൽ ഉജ്ജ്വലനേ...✝️

ജോര്‍ജിയൻ ഓർത്തഡോക്സ് സഭയുടെ ആത്മീയ നവോത്ഥാനത്തിന്റെ ആൾരൂപമായിരുന്ന പാത്രിയർകീസ് ഇലിയ രണ്ടാമൻ

ഇന്ന് പുലർച്ചെ കാലം ചെയ്ത പരിശുദ്ധ ഇലിയാ രണ്ടാമൻ പാത്രിയാർകീസ് ബാവ ആധുനികകാലത്തെ ഓർത്തഡോക്സ് സഭാ പിതാക്കന്മാരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിത്വങ്ങളിൽ ഒരാളാണ്. 1977 മുതൽ ജോര്‍ജിയയിലെ കാതോലിക്കോസ്-പാത്രിയാർക്കായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, സോവിയറ്റ് കാലഘട്ടത്തിന്റെ തിരശീലവീഴുന്നതും, അതിന്റെ തകർച്ചയും, തുടർന്ന് ജോര്‍ജിയയുടെ സാമൂഹ്യവും ആധ്യാത്മീകവുമായ നവോത്ഥാനങ്ങൾ ഉൾക്കൊള്ളുന്ന ചരിത്രഘട്ടങ്ങളെ നേരിട്ടനുഭവിക്കുകയും, അവയിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തുകയും ചെയ്ത വ്യക്തിയാണ്. പുരാതന വംശപരമ്പരയായ ഷിയോലാഷ്വിലി (Shiolashvili) കുടുംബത്തിലാണ് ജനിച്ചെങ്കിലും പീഡനങ്ങളുടെ പശ്ചാത്തലത്തിൽ വളർന്ന ഇലിയാ രണ്ടാമൻ, ജോര്‍ജിയൻ ഓർത്തഡോക്സ് സഭയുടെ ആത്മീയ, സാംസ്കാരിക, പുനരുജ്ജീവനത്തിന്റെ കേന്ദ്രശക്തിയായി മാറി.
ഇറാക്ലി എന്നായിരുന്നു അദ്ദേഹത്തിൻറെ ബാല്യനാമം. ജോര്‍ജിയൻ രാജാവായിരുന്ന എരേക്ക്ലി രണ്ടാമനെ (King Erekle II) അനുസ്മരിച്ചാണ് അദ്ദേഹത്തിൻറെ മാതാപിതാക്കൾ അദ്ദേഹത്തിന് ആ പേര് നൽകിയിരിക്കുന്നത്. അദ്ദേഹത്തിൻറെ കുടുംബം കാതോലിക്കോസ്-പാത്രിയാർക്ക് കല്ലിസ്ത്രാതുമായും (H.H Kallistrat) അടുത്ത ബന്ധം പുലർത്തിയിരുന്നതും സോവിയറ്റ് പീഡനകാലത്ത് പുരോഹിതർ അവരുടെ വീട്ടിൽ അഭയം തേടിയിരുന്നതുമെല്ലാം ബാല്യത്തിലെ തന്നെയുള്ള ആത്മീയ രൂപീകരണത്തിൽ നിർണായകമായി.

മോസ്കോ തിയോളജിക്കൽ അക്കാദമിയിൽ നിന്ന് വൈദീകവിദ്യാഭ്യാസം പൂർത്തിയാക്കിയ ഇറാക്ലി 1957 ഏപ്രിൽ 16-ന്, റഷ്യൻ പാത്രിയാർക്ക് അലക്സി ഒന്നാമനും (Patriarch Alexei I of Moscow), കാതോലിക്കോസ്-പാത്രിയാർക്ക് മൽകിസെദെക് മൂന്നാമനും (Catholicos-Patriarch Melchizedek III of Georgia) നൽകിയ അനുഗ്രഹത്തോടെ, സന്യാസവ്രതം സ്വീകരിച്ചു. അതേത്തുടർന്ന് ഏലിയാ പ്രവാചകനെ സ്മരിച്ചുകൊണ്ട് *“ഇലിയാ”* എന്ന നാമവും അദ്ദേഹം സ്വീകരിച്ചു. 1960-ൽ മൗണ്ട് അതോസിലെ ഐബീരിയൻ മഠത്തിന്റെ ചരിത്രം (Iberian Monastery on Mount Athos) എന്ന വിഷയത്തിൽ പ്രബന്ധം സമർപ്പിച്ച് ദൈവശാസ്ത്ര ബിരുദം നേടി.

1963-ൽ അദ്ദേഹം ബതുമി-ഷെമോക്മെദി (Batumi and Shemokmedi) മെത്രാസനത്തിന്റെ മെത്രാപ്പോലീത്തായായി അഭിഷിക്തനായി. മത്സ്ഖേതയിലെ സെമിനാരി (Mtskheta Theological Seminary) പുനരുജ്ജീവിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
1964-ലെ *റോഡ്സ് പാൻ-ഓർത്തഡോക്സ് സമ്മേളനത്തിൽ* (Pan-Orthodox Conference Rhodes) ജോര്‍ജിയയുടെ സ്വയംഭരണാവകാശത്തിനായി അദ്ദേഹം ശക്തമായി വാദിച്ചു.
1967-ൽ സുഖുമി-അഭ്ഖാസിയ (Sukhumi and Abkhazia) മെത്രാസനത്തിന്റെ മെത്രാപ്പോലീത്തായായി അദ്ദേഹം നിയമിതനായി. പല അന്താരാഷ്ട്ര വേദികളിലും ലോകസമാധാനം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം പ്രഭാഷണം നടത്തി. 1977 ഡിസംബർ 23-ന് ജോര്‍ജിയയുടെ കാതോലിക്കോസ്-പാത്രിയാർക്കീസായിരുന്ന ദാവീദ് അഞ്ചാമൻ കാലം ചെയ്തതിനെ തുടർന്നാണ് തൽസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഡിസംബർ 25നു അദ്ദേഹം അഭിഷിക്തനായി.

ജോർജിയൻ സഭയുടെ അമരത്തേക്ക് അദ്ദേഹം നടന്നടുക്കുമ്പോൾ ആ സഭയുടെ അന്നത്തെ സ്ഥിതി ഏറെ പരിതാപകരമായിരുന്നു; വളരെ കുറച്ച് ദേവാലയങ്ങളും കുറച്ചു പുരോഹിതരുമുണ്ടായിരുന്ന സഭയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ നടന്നു. അനേകം ദേവാലയങ്ങളും മഠങ്ങളും പുനരുദ്ധരിച്ചു, ആദ്ധ്യാത്മീക വിദ്യാഭ്യാസത്തിനു ഊന്നൽ നൽകുകയും അതുവഴി അനേകം യുവാക്കളെ സഭയിലേക്ക് ആകർഷിച്ചു, പുരോഹിതന്മാരുടെ എണ്ണം വർധിപ്പിക്കുവാനും ഇടയായി. നവാഭിഷിക്തനായ കാതോലിക്കോസ്-പാത്രിയാർക്കീസിന്റെ ഉത്സാഹത്തിൽ 1988ൽ *തിബിലിസി വേദശാസ്ത്ര അക്കാദമി (Tbilisi Theological Academy)* സ്ഥാപിച്ചു. സഭയുടെ വളർച്ചയിൽ ഏറെ സ്വാധീനം ചെലുത്തിയ നീക്കമായിരുന്നു ആധുനിക ജോര്‍ജിയൻ ഭാഷയിൽ വേദപുസ്തകം പ്രസിദ്ധീകരണം നടത്തുവാൻ അദ്ദേഹം തീരുമാനിച്ചത്.

1989 ൽ ജോർജിയയുടെ സ്വാതന്ത്ര്യ പോരാട്ടങ്ങൾ കനക്കുന്ന കാലമായിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ജനങ്ങളിൽ അനേകംപേർ സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇത് സഭയിലെ ജനങ്ങളെ മാനസീകമായി മുറിവേൽപ്പിച്ചു.
ഈ സംഭവത്തിനു ശേഷം അദ്ദേഹം ജനങ്ങളെ ആശ്വസിപ്പിക്കുവാനും ആത്മീയമായി സഭയിലെ ആടുകളെ ശക്തിപ്പെടുത്തുകയും ചെയ്തു.
ജോർജിയയിലെ ആഭ്യന്തര സംഘർഷങ്ങൾ മൂലം നടന്ന സിവിൽ യുദ്ധകാലത്തു (1991–1993) അദ്ദേഹം ശാന്തിയും സമവായവും പ്രബോധിപ്പിച്ചുകൊണ്ട് അനേകം ഇടപെടലുകൾ നടത്തി.
ജോർജിയൻ ഓർത്തഡോൿസ് സഭയുടെ സുന്നഹദോസ് തീരുമാനത്തെ തുടർന്ന്, 1997-ൽ ആ സഭ ഒന്നടങ്കം വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് WCC യിൽ നിന്ന് പിന്മാറിയതും ചരിത്രത്തിന്റെ ഭാഗമാണ്. WCCയുടെ പ്രസിഡന്റ് ആയിരുന്ന ഇലിയാ രണ്ടാമന്റെയും അദ്ദേഹത്തിൻറെ സഭയുടെയും പിന്മാറ്റം അക്കാലത്തു ക്രൈസ്തവലോകത്തു വലിയ വാർത്താപ്രാധാന്യമുള്ള ചർച്ചയായിരുന്നു. സഭൈക്യപ്രസ്ഥാനത്തിൽ നിലനിൽക്കുന്ന വേദവിപരീതം *(Ecumenical heresy)* അംഗീകരിക്കാൻ സാധിക്കില്ല എന്ന തന്റെ പ്രതികരണം ഏറെ മാധ്യമശ്രദ്ധയും ആകർഷിച്ചിരുന്നു.
ശാസ്ത്രമേഖലയിൽ അദ്ദേഹത്തിന്റെ പാണ്ഡിത്യവും പ്രഭാഷണവപാടവവും കണക്കിലെടുത്തുകൊണ്ട് UNOയുടെ World Information Science Academy അംഗത്വം അദ്ദേഹത്തിന് ലഭിച്ചു.
ജോർജിയയിലെ തിബിലിസിയിലെ *സമേബ കത്തീഡ്രൽ (Holy Trinity Cathedral Sameba)* പുനർനിർമ്മിക്കാൻ അദ്ദേഹത്തിൻറെ മേൽനോട്ടത്തിൽ നടത്തിയ ശ്രമങ്ങൾ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. 1995ൽ ആരംഭിച്ച നിർമാണം 2004 ലാണ് പര്യവസാനിക്കുന്നത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഓർത്തഡോക്സ് കത്തീഡ്രലുകളിൽ ഒന്നാണ് സമേബ കത്തീഡ്രൽ. 1990-ൽ കുസ്തന്തീനോപൊലീസിലെ എക്കുമെനിക്കൽ പാത്രിയാർകീസ് ജോര്‍ജിയൻ സഭയുടെ *സ്വയംഭരണം (autocephaly)* ഔദ്യോഗികമായി അംഗീകരിച്ചത് ആ സഭയുടെ മുഖച്ഛായ തന്നെ മാറ്റി.

1982-ൽ കോട്ടയത്ത് വച്ച് നടന്ന മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ 70-ാം വാർഷിക (സപ്തതി) ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തപ്പെട്ട സമ്മേളനത്തിന്റെ മുഖ്യ അഥിതിയായി സംബന്ധിച്ചത് ഇലിയാ രണ്ടാമൻ പാത്രിയാർകീസാണ്. തദവസരത്തിൽ മലങ്കരസഭയുടെ പ്രധാന മേലധ്യക്ഷനായിരുന്ന ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവായെ ജോര്‍ജിയൻ സഭയുടെ പരമോന്നത ബഹുമതിയായ *“ഓർഡർ ഓഫ് സെന്റ് ജോർജ്”* നൽകി ആദരിച്ചത് മലങ്കര സഭയുടെ ജോർജിയൻ സഭയുമായുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന നാഴികക്കല്ലായിമാറി. മലങ്കര സഭയുടെ ഭരണസിരാകേന്ദ്രമായ ദേവലോകം കാതോലിക്കേറ്റ് അരമനയുടെ നിലവിലെ കെട്ടിടം ഉദ്ഘാടനം ചെയ്തതും ഇലിയാ രണ്ടാമൻ പാത്രിയാർക്കീസ് ആണ്.

2002 ഒക്ടോബർ 14-ന് പ്രസിഡൻറ് *ഷെവർനാഡ്സെയും* (Eduard Shevardnadze) പാത്രിയാർക്കീസ് ഇലിയാ രണ്ടാമനും തമ്മിൽ ചരിത്രപരമായ ഒരു ധാരണാപത്രം (Concordat) ഒപ്പുവച്ചു. ഇതിലൂടെ ജോർജിയൻ ഓർത്തോഡോക്സ് സഭയ്ക്ക് ജോർജിയയിലെ ഔദ്യോഗീക സഭ എന്ന നിയമസ്ഥാനം ലഭിക്കുകയും പാത്രിയാർക്കിന് നിയമപരമായ സംരക്ഷണം (immunity) ലഭിക്കുകയും ചെയ്തു. സോവിയറ്റ് ഭരണകാലത്തിനു ശേഷം സ്വാതന്ത്ര്യാനന്തര വികസനം ആ രാജ്യത്തിനു നൽകുവാൻ ഇലിയാ രണ്ടാമനു സാധിച്ചു എന്നത് പ്രസ്താവ്യമാണ്. യുദ്ധപശ്ചാത്തലത്തിൽ തകർക്കപ്പെട്ട നൂറുകണക്കിന് ദേവാലയങ്ങൾ പുനർനിർമ്മിച്ചതു ജോർജിയൻ സഭക്ക് പുതുജീവൻ നൽകി. അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചത് വഴി ദിശാബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാൻ അദ്ദേഹത്തന്റെ മേൽനോട്ടം കൊണ്ട് സാധിച്ചു. സഭയുടെ നേതൃത്വത്തിൽ സാമൂഹിക സേവനങ്ങൾ വ്യാപിപ്പിച്ചത് പൊതുസമൂഹത്തിലും അന്താരാഷ്ട്രതലത്തിലും ശ്രദ്ധിക്കപ്പെട്ടു.

2008-ൽ അദ്ദേഹത്തിന്റെ ആശയമായിരുന്ന 'സമുഹ മാമോദീസ', ജോർജിയൻ സഭയുടെ വിശ്വാസജീവിതവും, കുടുംബജീവിതവും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവെയ്പ്പായി മാറി. ത്ബിലിസിയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കുന്ന ഈ ചടങ്ങുകളിൽ, ആയിരക്കണക്കിന് കുട്ടികളെ അദ്ദേഹം നേരിട്ട് മാമോദീസ നൽകി അവരുടെ തലതൊട്ടപ്പൻ ആവുകയായിരുന്നു. സോവിയറ്റ് അനന്ദര കാലഘട്ടത്തിലെ പശ്ചാത്തലത്തിൽ ജോർജിയൻ സഭയിലെ ജനസംഖ്യ കുത്തനെ കുറയുന്ന സാഹചര്യങ്ങളെ നേരിടുന്നതിനായി കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാനായിരുന്നു ഈ ആശയത്തിന്റെ ലക്ഷ്യം. ഇത്തരത്തിൽ 35,000-ത്തിലധികം കുട്ടികൾ അദ്ദേഹത്തിലൂടെ മാമോദിസായേറ്റ്, തന്റെ ആത്മീയമക്കളായതിലൂടെ, ജോർജിയൻ ജനതക്ക് അദ്ദേഹത്തോടുള്ള വിശ്വാസവും ആദരവുമെത്രമാത്രം ആഴത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്നു.

സഭയെ പീഡനാവസ്ഥയിൽ നിന്ന് മോചിപ്പിച്ചു ശക്തമായ ദേശീയ സഭയാക്കി മാറ്റിയതുവഴി അദ്ദേഹം ആധുനിക ജോര്‍ജിയയുടെ ആത്മീയ പിതാവായി കണക്കാക്കപ്പെടുന്നു. ഇലിയാ രണ്ടാമന്റെ ജീവിതത്തിന്റെയും, വിശ്വാസത്തിന്റെ സ്ഥിരതയുടെയും ഫലമാണ് ആ സഭയുടെ പുനരുജ്ജീവനവും, ദേശീയ നവോത്ഥാനവും. അദ്ദേഹത്തിന്റെ ജീവിതം ജോര്‍ജിയൻ സഭയെയും ആ രാജ്യത്തെയും എക്കാലവും ഏറെ ആഴത്തിൽ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ ആത്മാവ് നീതിമാന്മാരുടെ പക്കൽ വിശ്രമം കണ്ടെത്തട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

Orthodoxy Cognate PAGE

ഒരു ഉത്തമ ശുശ്രൂഷക്കാരന്റെ ജീവിതം: സുബിൻ അച്ചനെ ഓർക്കുമ്പോൾ...*-Team Orthodoxy Cognate PAGE* ഓർത്തഡോക്സി കോഗ്നേറ്റ് പേജ്...
09/10/2025

ഒരു ഉത്തമ ശുശ്രൂഷക്കാരന്റെ ജീവിതം: സുബിൻ അച്ചനെ ഓർക്കുമ്പോൾ...

*-Team Orthodoxy Cognate PAGE*

ഓർത്തഡോക്സി കോഗ്നേറ്റ് പേജ് സ്ഥാപക അംഗം; സുബിൻ അച്ചൻ എന്ന് വിളിക്കപ്പെടുന്ന ഫാ. തോമസ് ഗീവർഗീസ് അച്ചനെ സ്മരിക്കുമ്പോൾ അദ്ദേഹത്തെ അടുത്തറിഞ്ഞ ആരുടേയും മനസിലേക്ക് ആദ്യം കടന്നുവരുന്ന ചിന്ത അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശാന്തതയും, അർപ്പണബോധവും, സ്നേഹവായ്പുകളുമാകും.

കുസാറ്റ് സർവ്വകലാശാലയിൽ നിന്നും എൻജിനിയറിങ് ബിരുദവും, MBA ബിരുദാന്തരബിരുദവും നേടി കൊച്ചിയിലെത്തന്നെ ഇൻഫോപാർക്കിൽ മികച്ച ഐടി സ്ഥാപനത്തിൽ ജോലിചെയുന്നതിനിടെയാണ് ആദ്ദേഹം വൈദീകവൃത്തിയിലേക് തിരിയുന്നത്. ഏകമകനായിരുന്നത് കൊണ്ടു തന്നെ വീട്ടിൽ നിന്ന് വളരെ എതിർപ്പുണ്ടായിയെങ്കിലും സന്യസ്ത വൈദികനാകാനുള്ള തീരുമാനത്തിൽ ഉറച്ചു നിന്നിരുന്നു. ദൈവവിളിയോട് പ്രതികരിച്ചുകൊണ്ട് ലഭ്യമായ എല്ലാ ലൗകീകമായ സാധ്യതകളും വേണ്ടെന്നുവച്ച് മദ്രാസ് ഭദ്രാസനത്തിലെ ഒരു സാധാരണ വൈദികനായി. അവിടെവച്ചു പ്രാർത്ഥനക്കായും സേവനത്തിനായും വേർത്തിരിക്കപ്പെട്ടവരുടെ കമ്മ്യുണിറ്റി ഓഫ് സെന്റ് ഡയനേഷ്യസ് (CSD)ലും അദ്ദേഹം അംഗമായി. മദ്രാസ് സർവ്വകലാശാലയിൽ നിന്നും ക്രിസ്ത്യാനിറ്റിയിൽ ബിരുദാന്തര ബിരുദം കരസ്ഥമാക്കി. തുടർന്ന് സാമൂഹ്യസേവനത്തിൽ ബിരുദവും കരസ്ഥമാക്കി. കോട്ടയം സെന്റ് എഫ്രേം എക്കുമെനിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സുറിയാനിയിലും അച്ചൻ ഉപരിപഠനം നടത്തിയിട്ടുണ്ട്.
സ്തുതി ചൊവാക്കപ്പെട്ട സത്യവിശ്വാസം ഗ്രഹിക്കുന്നതിനും പാലിക്കുന്നതിനും വംശീയമായതോ ഭൂമിശാത്രപരമായതോ ആയ വേർതിരിവുകളുടെ ആവശ്യമില്ലെന്ന ബോധ്യം അദ്ദേത്തിനുണ്ടായത് കൃത്യമായ വിദ്യാഭ്യാസപരിശീലനം വഴിയാണ്. സ്വന്തം സഭയുടെ അസ്തിത്വമോ, സ്വയംശീർഷകത്വമോ പണയംവെക്കാതെ ദൈവശാസ്ത്ര മേഖലകളിൽ കൂടിവരവ് സാധ്യമാണ് എന്ന് അദ്ദേഹം വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള ഓർത്തോഡോക്സ് സഭകളിലെ ഇതേ സമാന ആശയമുള്ളവരെ ചേർത്തുകൊണ്ടുവരുവാനുള്ള അഭിലാഷത്തിന്റെ പൂർത്തീകരണമാണ് സുബിൻ അച്ചനും സുഹൃത്തുക്കളും ചേർന്ന് 2007ൽ ആരംഭിച്ചതായ *-Orthodoxy Cognate PAGE (OCP)* ആരംഭം മുതലേ OCPയുടെ ഘടനാപരമായ സംവിധാനം രൂപീകരിക്കുന്നതിനും മറ്റുള്ളവരെ ഇതിലേക്ക് ആകർഷിക്കുന്നതിനും കൃത്യമായതും അച്ചടക്കമുള്ളതുമായ രീതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിൽ അദ്ദേഹം വിജയംകണ്ടു. നൂതനമായ സാങ്കേതീക വിദ്യകൾ ക്രൈസ്തവസാക്ഷ്യവും ഓർത്തഡോൿസ് ജീവിതശൈലിയും പ്രചരിപ്പിക്കുന്നതിന് ഏറെ സാധ്യമാണെന്ന് അദ്ദേഹം കാട്ടിത്തന്നു.

മദ്രാസിലെ പ്രവർത്തന സമയത്തുവച്ചാണ് സഭയുടെ ഡിണ്ടിഗൽ മിഷണുമായി ബന്ധപെട്ടു പ്രവർത്തിക്കുവാൻ അച്ചന് ഇടയാകുന്നതും മലങ്കര സഭയുടെ തന്നെ ഭാഗമായിരുന്ന പാശ്ചാത്യ ആരാധനാക്രമം പിന്തുടർന്ന ഒരു വലിയ സമൂഹമായി ബന്ധപ്പെടുവാൻ ഇടയാക്കുന്നത്. അവഗണിക്കപ്പെട്ടിരുന്ന പല ചരിത്രസംഹിതകളും അവിടെനിന്നു കണ്ടെത്തുവാൻ അദ്ദേഹത്തിന് സാധ്യമായി. അതിൽ പ്രധാനമാണ് പരിശുദ്ധനായ പരുമല തിരുമേനി കൂദാശ ചെയ്ത തബലൈത്തായയുടെ കണ്ടെത്തൽ. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഒന്നായിരുന്ന ആ വിശുദ്ധ വസ്തു അദ്ദേഹം വീണ്ടെടുക്കുകയും മദ്രാസ് മെത്രാസനത്തെ ഏൽപ്പിക്കുകയും ചെയ്തു. പരിശുദ്ധനായ അൽവാറീസ് യൂലിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ ശക്തമായ ഒരു Western Rite കമ്മ്യൂണിറ്റി അവിടെ നിലനിന്നിരുന്നു എന്നും അവരുടെ ചരിത്രം പഠിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സുബിൻ അച്ചൻ നിരന്തരമായും ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. തന്റെ കണ്ടെത്തലുകളുടെ പിതൃത്വം ഇന്ന് പല പേരുകളിലും വ്യത്യസ്തമായ തലക്കെട്ടുകളിലും ആഘോഷിക്കപ്പെടുമ്പോഴും യാതൊരു വൈമുഖ്യമോ അസ്വസ്ഥതയോ പ്രകടിപ്പിക്കാതെ ചിരിച്ചുകൊണ്ട് അവയെല്ലാം അച്ചൻ വീക്ഷിക്കുന്നത് പലപ്പോഴും വീക്ഷിച്ചിട്ടുള്ളതാണ്.

ഇവയ്‌ക്കെല്ലാം ഉപരിയായി സന്ദർഭോചിതനായ മികച്ച ഒരു എഴുത്തുകാരനും കൂടിയായിരുന്നു അദ്ദേഹം. അബ്ദേദ് നുഹറോ എന്ന തൂലികാ നാമം സുബിനച്ചന്റേതാണ് എന്ന് അധികമാർക്കും അറിവില്ലാത്ത കാര്യമാണ്. വേദശാസ്ത്രം, സഭാചരിത്രം, ആരാധനസാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ ചെറുതും വലതുമായ അനേകം ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 'പുനരൈക്യം' എന്ന ഓമനപ്പേരിൽ റോം നടത്തിയ അജമോഷണത്തെ സംബന്ധിച്ചും അവരുടെ തെളിവുകളെ അക്കമിട്ടു വിലയിരുത്തി അവയെല്ലാം വ്യാജമാണെന്നും അസത്യ രേഖകളെ ചമച്ചുകൊണ്ട് നടത്തപ്പെട്ട വ്യാജപ്രചരണങ്ങൾ ചുവടോടെ നശിപ്പിക്കുവാൻ അദ്ദേഹത്തിൻറെ ലേഖനങ്ങൾക്ക് സാധിച്ചു.

കോവിഡ് മഹാമാരിയുടെ സമയത്തു സഹായം ആവശ്യമുണ്ടായിരുന്നവരെ കണ്ടെത്തുവാനും അവർക്കു വേണ്ടുന്നതായ ആവശ്യങ്ങൾ നിറവേറ്റികൊടുക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു. മാത്രമല്ല മറ്റനേകം പേരെ സഹായിക്കുവാനും, തന്റെ കുറഞ്ഞ വരുമാനത്തിൽ നിന്നുകൊണ്ട് ഒരുപറ്റം കുഞ്ഞുങ്ങളെ പഠനത്തിന് സ്പോൺസർ ചെയുവാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ ഇതൊന്നും കൊട്ടിഘോഷിക്കുവാൻ തയ്യാറാകാത്ത ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

ഇവയ്‌ക്കെല്ലാം ഉപരിയായി വലിയ ഒരു സൗഹൃദവലയത്തിനുടമയായിരുന്നു ബഹു. അച്ചൻ. അനേക മേഖലകളിൽ പ്രവർത്തിക്കുന്ന ഏതൊരാൾക്കും ഒരുപറ്റം വ്യക്തിബന്ധങ്ങൾ ഉണ്ടാകുമെന്നത് സ്വാഭാവികമാണ്. എന്നാൽ അവയ്ക്കെല്ലാം കൃത്യമായ പരിചരണം നൽകി ആരോഗ്യകരമായി ഓരോ സൗഹൃദവും മുന്നോട്ട് കൊണ്ടുപോകുക എന്നത് നിശ്ചയമായും ഏറെ അധ്വാനമാവശ്യമുള്ള കാര്യമാണ്. സോഷ്യൽ മീഡിയ വഴിയുള്ള സൗഹൃദങ്ങളായാലും, മറ്റു വ്യക്തിബന്ധങ്ങളായാലും അവയെല്ലാം ഊഷ്മളമായി പരിപാലിച്ചുപോകുവാനായി അച്ചന്റെ ശ്രമം എടുത്തുപറയേണ്ട കാര്യമാണ്. അതുകൊണ്ടുതന്നെ സുബിൻ അച്ചൻ വഴി പരിചയപ്പെട്ട ഒന്നിലധികം പേര് അച്ചന്റെ ഓരോ സുഹൃത്തുക്കൾക്കും പറയാൻ ഉണ്ടാകും.

അനാരോഗ്യത്തിന്റെ വേളയിലും തന്റെ ധാരണകളിലും ബോധ്യങ്ങളിലും വെള്ളംചേർക്കുവാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. OCP യുടെ എല്ലാ പ്രവർത്തനങ്ങളിലും മാർഗ്ഗനിർദേശിയായും പ്രസ്ഥാനത്തിന്റെ ചാരിറ്റി-മിഷൻ വിഭാഗത്തിന്റെ അധ്യക്ഷനായും അദ്ദേഹം വർത്തിച്ചുവന്നിരുന്നു. എല്ലാ സമയത്തും കൃത്യമായ നിദേശങ്ങളൂടേയും, ഉപദേശങ്ങളിലൂടെയും ഞങ്ങളെ നയിച്ചുകൊണ്ടിരുന്നു. കൂടുതൽ ആളുകളെ ഞങ്ങളിലെക്ക് എത്തിക്കുവാനും തന്റെ ആശയങ്ങളെ ഖണ്ഡിതമായി പ്രചരിപ്പിക്കുവാനും അദ്ദേഹം അക്ഷീണം പ്രയത്നിച്ചു.

സുബിൻ അച്ചന്റെ ജീവിതം ഒരു മാതൃകയാണ്; ഉന്നതമായ വിദ്യാഭ്യാസം ഉണ്ടായിട്ടും, വളരെ മെച്ചപ്പെട്ട ഒരു ജോലി നേടിയിട്ടും, അതുവഴി മികച്ച ഒരു ജീവിതരീതി സാധ്യമായിട്ടും, തന്നെ വിളിച്ച ദൈവത്തൊടുള്ള സ്നേഹത്തെപ്രതി അവയെല്ലാം പരിത്യാഗം ചെയുന്നു. ആർക്കും എളുപ്പത്തിൽ സാധ്യമായ ഒരു കാര്യമല്ല ഇത്. ദൈവവേലയും സഭാസേവനവും ഒരു ബാധ്യതയാകുന്ന ഇക്കാലത്ത്, സുബിൻ അച്ചന്റെ ജീവിതം ഒരു പാഠപുസ്തകമാണ്. 47 വർഷം നീണ്ടുനിന്ന തന്റെ ജീവിതകാലംകൊണ്ട് അദ്ദേഹം ചരിച്ച ജീവിതവീഥി അനുകരണീയമാണ് എന്ന് എഴുതുമ്പോഴും, അതുവഴി നടക്കുവാനുള്ള ആർജ്ജവം നേടുവാൻ നമുക്ക് സാധിച്ചിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്താം. അനേകം പേരെ സ്വാധീനിച്ച ഒരു വ്യക്തിയാണ് കടന്നുപോകുന്നത്. ഓർത്തോഡോക്‌സി കോഗ്നേറ്റ് പേജ് കുടുംബത്തിന് അച്ചനെ അനുസ്മരിക്കുമ്പോൾ പറയാനുള്ളത് അദ്ദേഹം പകർന്നുതന്ന അളവില്ലാത്ത സ്നേഹത്തിന്റെ കഥയാണ്, ചേർത്തുപിടിക്കുന്ന ഒരു ജ്യേഷ്ഠസഹോദരന്റെ കരുതലാണ്, വാത്സല്യമുള്ള ഒരു ആത്മീയ പിതാവിന്റെ പരിലാളനയാണ്.

ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി കരുതിവച്ചിരിക്കുന്നു (2 തിമൊത്തിയോസ് 4:7) ആ മഹാ ഭാഗ്യത്തിന് അങ്ങ് ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ദൈവത്തിന്റെ പുരോഹിതാ..
സമാധാനത്താലെ പോവുക...

*-Team Orthodoxy Cognate PAGE*

എറിത്രിയൻ പാത്രിയർക്കീസിന്റെ സ്ഥാനാരോഹണത്തിന്  മലങ്കര സഭയുടെ പ്രതിനിധി സംഘം അസ്മാരയിൽ എത്തിച്ചേർന്നു.അസ്മാര – എറിത്രിയ: ...
25/01/2025

എറിത്രിയൻ പാത്രിയർക്കീസിന്റെ സ്ഥാനാരോഹണത്തിന് മലങ്കര സഭയുടെ പ്രതിനിധി സംഘം അസ്മാരയിൽ എത്തിച്ചേർന്നു.

അസ്മാര – എറിത്രിയ: എറിത്രിയൻ ഓർത്തഡോക്സ് സഭയുടെ ആറാമത് പാത്രിയർക്കീസായി തിരഞ്ഞെടുക്കപ്പെട്ട ആർച്ച്‌ബിഷപ്പ് ആബൂന ബസേലിയോസിന്റെ സ്ഥാനാരോഹണ ശുശ്രൂഷയിൽ സംബന്ധിക്കുവാൻ മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രതിനിധി സംഘം ജനുവരി 25ന് അസ്മാരയിൽ എത്തിച്ചേർന്നു. എറിത്രിയൻ സഭയിലെ മെത്രാപ്പോലീത്തന്മാരുടെ നേതൃത്വത്തിൽ മലങ്കര സഭ സംഘത്തെ എയർപോർട്ടിൽ സ്വീകരിച്ചു.

പാത്രിയർക്കിസിന്റെ സ്ഥാനാഭിഷേകം ജനുവരി 26, ഞായറാഴ്ച, അസ്മാരയിലെ വിശുദ്ധ കന്യകാമറിയാം ദേവാലയത്തിൽ നടത്തപ്പെടും. പ്രസ്തുത ശുശ്രൂഷയിൽ പരിശുദ്ധ കാതോലിക്കാബായുടെയും സഭയുടെയും ആശംസകൾ പ്രതിനിധി സംഘം അറിയിക്കും.

മലങ്കര സഭ പ്രതിനിധി സംഘം: എക്യുമെനിക്കൽ ഡിപ്പാർട്ട്മെന്റ് അധ്യക്ഷൻ അഭിവന്ദ്യ യുഹാനോൻ മാർ ദിമിത്രിയോസ് , ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ഫാദർ അശ്വിൻ ഫെർണാണ്ടസ്

ആബേൽ ആനി
Orthodoxy Cognate PAGE

അൽബേനിയൻ ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻആർച്ച് ബിഷപ്പ് അനസ്താസിയോസ് കാലം ചെയ്തു.ഏഥൻസ് -  ഗ്രീസ് : അൽബേനിയൻ ഓർത്തഡോക്സ് സഭയുട...
25/01/2025

അൽബേനിയൻ ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ

ആർച്ച് ബിഷപ്പ് അനസ്താസിയോസ് കാലം ചെയ്തു.

ഏഥൻസ് - ഗ്രീസ് : അൽബേനിയൻ ഓർത്തഡോക്സ് സഭയുടെ അധ്യക്ഷൻ

ആർച്ച് ബിഷപ്പ് അനസ്താസിയോസ് കാലം ചെയ്തു. 95 വയസ്സായിരുന്നു.

സീസണൽ ഫ്ലൂ ബാധിച്ച അദ്ദേഹത്തിനെ ഡിസംബർ 30 ന് ടിറാനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു എങ്കിലും ആരോഗ്യം വഷളായതിനെ തുടർന്ന് ജനുവരി 3 ന് ഏഥൻസിലെ ഇവാഞ്ചലിസ്റ്റോസ് ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. അന്ന് തന്നെ അദ്ദേഹത്തിന് അടിയന്തര ശാസ്ത്രക്രിയ നൽകിയെങ്കിലും ആരോഗ്യം വീണ്ടെടുക്കാൻ സാധിച്ചിരുന്നില്ല.

അൽബേനിയൻ ഓർത്തഡോക്സ് സഭ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ കീഴിൽ നേരിട്ടിരുന്ന കൊടിയ പ്രതിസന്ധികൾക്ക് ശേഷം അധ്യക്ഷനായ ആർച്ച് ബിഷപ്പ് അനസ്താസിയോസ് 1992 മുതൽ അൽബനിയൻ സഭയുടെ പുനരുദ്ധീകരണത്തിനും ലോകത്തിലെ ഓർത്തഡോക്സ് സഭകളുടെ ഐക്യത്തിനു വേണ്ടിയും തന്റെ ജീവിതം ഒഴിഞ്ഞുവെച്ചു എന്നുതന്നെ പറയാം.

ബഹുഭാഷാ പണ്ഡിതനായ ഇദ്ദേഹം ഭാരതത്തിന്റെ തത്ത്വശാസ്ത്രത്തെയും, സനാതന ധർമ്മത്തെയും പറ്റി ഗാഢമായി പഠിക്കുകയും അവയെ പ്രഭാഷണങ്ങളിലും എഴുത്തുകളിലും ഉൾക്കൊള്ളിക്കുകയും ചെയ്തിട്ടുണ്ട്. മറ്റു മതങ്ങളെ കുറിച്ച് ആഴമായി പഠിക്കുന്ന രീതി, കിഴക്കൻ ഓർത്തഡോക്സ് സഭകളുടെ തലവന്മാരിൽ പൊതുവേ കണ്ടു വരാത്ത ഒരു പ്രത്യേകതയാണ് എന്നതും പ്രസ്താവ്യമാണ്.

ലോകപ്രശസ്തനായ വേദശാസ്ത്രജ്ഞനും അതേസമയം ഉത്തമനായ സഭാധ്യക്ഷനും ആയിരുന്നു ആർച്ച് ബിഷപ്പ് അനസ്താസിയോസ്. അദ്ദേഹത്തിന്റെ വേർപാട് ലോകത്തിലെ ഓർത്തഡോക്സ് സഭകൾക്ക് തീരാനഷ്ടമാണ്.



ആബേൽ ആനി

Orthodoxy Cogante PAGE

സ്റ്റീഫൻ ഡി സിൽവയുടെ ചിത്രം കണ്ടെത്തി അൽവാറിയോസ്  യുലിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഗോവ, സിലോൺ, ഇന്ത്യ എന്നിവിടങ...
04/09/2024

സ്റ്റീഫൻ ഡി സിൽവയുടെ ചിത്രം കണ്ടെത്തി

അൽവാറിയോസ് യുലിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഗോവ, സിലോൺ, ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപിച്ചു കിടന്നിരുന്ന സ്വതന്ത്ര കത്തോലിക്കാ സഭയുടെ രണ്ടാമത്തെ ട്രസ്റ്റിയും, സിലോണിൽ സ്വതന്ത്ര കത്തോലിക്കാ സഭയുടെ സ്ഥാപകരിൽ ഒരാളുമായ സ്റ്റീഫൻ ഡി. സിൽവയുടെ ചിത്രം ഓർത്തഡോക്സി കൊഗ്നൈറ്റ് പേജിന്റെ റിസർച്ച് പ്രൊജക്റ്റ് ആയ MARP ന്റെ സഹകരണത്തിലും സ്റ്റീഫൻ ഡി സിൽവയുടെ കുടുംബത്തിന്റെ സഹായത്താലും ഇക്കഴിഞ്ഞമാസം കണ്ടെടുത്തു.

1851 സെപ്റ്റംബർ 2-ന് ജനിച്ച സ്റ്റീഫൻ ഡി സിൽവ ഒരു അഭിഭാഷകനും, സാമൂഹ്യ പ്രവർത്തകനും ഇൻഡിപെൻഡന്റ് കാത്തലിക് മൂവ്മെന്റിന്റെ (ICM) സ്ഥാപകാംഗവുമായിരുന്നു. പിന്നീട്, അദ്ദേഹം സിലോൺ, ഗോവ, ഇന്ത്യ എന്നിവിടങ്ങളിലെ ഇൻഡിപെൻഡന്റ് കാത്തലിക് ചർച്ചിന്റെ ഭാഗമായി. സിലോണിലെ സ്വതന്ത്ര കത്തോലിക്ക പ്രസ്ഥാനത്തെ മലങ്കര സഭയും, സിറിയൻ ഓർത്തഡോക്സ് സഭയുമായി ബന്ധിപ്പിക്കുന്നതിൽ ഇദ്ദേഹം മുഖ്യപങ്ക് വഹിച്ചിരുന്നു. സിലോണിൽ നിന്ന് ലഭ്യമായ ചില സ്വകാര്യ ലേഖനങ്ങളിൽ നിന്നും കത്തുകളിൽ നിന്നും മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്തായിക്കും അന്നത്തെ സുറിയാനി പാത്രിയർക്കീസിനും എഴുതിയ കത്തുകൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. ഡോ. പി. എം. ലിസ്ബോ പിന്റോയുടെ മരണത്തിന് ശേഷം, സിൽവ 1903-ൽ ഇൻഡിപെൻഡന്റ് കാത്തലിക് മൂവ്മെന്റിന്റെ ട്രസ്റ്റിയായി. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ സഭ പല പ്രതിസന്ധികളും നേരിട്ടു. റോമൻ കത്തോലിക്കാ സഭയിൽ നിന്ന് നേരിട്ടുകൊണ്ടിരുന്ന തർക്കങ്ങളും, അൽവാറിയോസ് യുലിയോസ് മെത്രാപ്പോലീത്തയുടെ പ്രായാധിക്യവും, പുരോഹിതരുടെ ലഭ്യതക്കുറവും ആയിരുന്നു ഇവയിൽ ചിലത്. ഈ കാലഘട്ടത്തിൽ മലങ്കര സഭയ്ക്ക് അദ്ദേഹം കത്തുകൾ എഴുതിയെങ്കിലും പുരോഹിതരുടെയോ മെത്രാന്മാരുടെയോ സഹായം ലഭിച്ചിരുന്നില്ല. 10,000 നും മുകളിൽ വിശ്വാസികളുള്ള പല പള്ളികളും ഉണ്ടായിരുന്ന സിലോണിൽ വെറും രണ്ട് പുരോഹിതർ മാത്രമാണ് സേവനം ചെയ്യുവാൻ ഉണ്ടായിരുന്നത്.

പിന്നീട് ഇൻഡിപെൻഡന്റ് കാത്തലിക് ചർച്ചിനെ നിലനിർത്തുവാൻ സിൽവ നടത്തിയതിൽ ഒരു ശ്രമം ഫിലിപ്പീൻ ഇൻഡിപെൻഡന്റ് കാത്തലിക് ചർച്ചിന്റെ സ്ഥാപകനായ റൈറ്റ് റവ. ഗ്രിഗോറിയോ അഗ്ലിപായ്ക്ക് സഹായം അഭ്യർത്ഥിച്ചു കത്തുകൾ അയച്ചുകൊണ്ടായിരുന്നു. ലോകത്തുള്ള ഓർത്തഡോക്സ് സഭകളിലെ വെസ്റ്റേൺ റൈറ്റുകലിൽ സഭയെ ഉദ്ധരിക്കുന്നതിനായി അല്മായരുടെ പ്രവർത്തനങ്ങൾ നിസ്തുലമാണ്. അവയിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു വ്യക്തി തന്നെയാണ് സ്റ്റീഫൻ ഡി സിൽവ. തന്റെ അവസാനശ്വാസം വരെ സ്വതന്ത്ര കത്തോലിക്കാ പ്രസ്ഥാനത്തിനുവേണ്ടി ജീവിച്ച അദ്ദേഹം 1916 ജൂലൈ 1 ന് ഇഹലോകവാസം വെടിഞ്ഞു.

മലങ്കര സഭയുടെ ശിഥിലമായി പോയ വെസ്റ്റേൺ റൈറ്റുകളുടെ തകർച്ചയുടെ തുടക്കം എവിടെ നിന്നായിരുന്നു എന്ന് മനസ്സിലാക്കുവാൻ സിൽവയുടെ ജീവിതം കൂടുതൽ പരിശോധന വിധേയമാക്കേണ്ടതുണ്ട്.

*മലങ്കര സഭയിൽ നടമാടിയിരുന്ന കക്ഷി വഴക്കുകൾ ആയിരിക്കാം അതിനു കാരണം

ആബേൽ ആനി
Orthodoxy Cogante PAGE

കൂടുതൽ വായിക്കാൻ

https://ocpsociety.org/marp/rare-photo-of-stephen-de-silva-the-former-lay-trustee-of-the-independent-catholic-church-found/

Western Rites of Syriac-Malankara Orthodox Churches - Part - I : The Mission Untold https://amzn.in/d/5yoWdHY

Western Rites of Syriac-Malankara Orthodox Churches (Part II) https://amzn.in/d/9ler2dX

As Far as the East is from the West-
Abba Seraphim
https://www.lulu.com/shop/abba-seraphim/as-far-as-the-east-is-from-the-west/hardcover/product-1dz2v8y8.html

മെട്രോപൊളിറ്റൻ ഡാനിയേൽ ബൾഗേറിയൻ ഓർത്തഡോക്സ് സഭയുടെ പുതിയ തലവൻ സോഫിയ - ബൾഗേറിയ : ബൾഗേറിയൻ ഓർത്തഡോക്സ് സഭയുടെ പുതിയ തലവനായ...
30/06/2024

മെട്രോപൊളിറ്റൻ ഡാനിയേൽ ബൾഗേറിയൻ ഓർത്തഡോക്സ് സഭയുടെ പുതിയ തലവൻ

സോഫിയ - ബൾഗേറിയ : ബൾഗേറിയൻ ഓർത്തഡോക്സ് സഭയുടെ പുതിയ തലവനായി മെട്രോപൊളിറ്റൻ ഡാനിയേൽ തെരഞ്ഞെടുക്കപ്പെട്ടു. ജൂൺ മുപ്പതാം തീയതി സഭാ ആസ്ഥാനത്ത് മൂന്നു മെത്രാപ്പോലീത്തന്മാരുടെ അന്തിമ പട്ടികയിൽ നിന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് പുതിയ പാത്രിയർക്കീസ് തെരഞ്ഞെടുക്കപ്പെട്ടത്.
അവസാനഘട്ട തെരഞ്ഞെടുപ്പിൽ മെട്രോപോളിറ്റൻ ഗ്രിഗോറിയസ് നേടിയ 66 വോട്ടുകൾക്കെതിരെ 69 വോട്ടുകൾ നേടിയാണ് മെട്രോപോളിറ്റൻ ഡാനിയേൽ ബള്‍ഗേറിയുടെ പാത്രിയർക്കീസ് ആയി തിരഞ്ഞെടുക്കപ്പെട്ടത്

2024 മാർച്ച് പതിമൂന്നാം തീയതി പാത്രിയർക്കീസ് നിയോഫ്യ്റ്റ് കാലം ചെയ്തതിനെ തുടർന്നാണ് പുതിയ പാത്രിയർക്കീസിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് സഭ കടന്നത്. ഈസ്റ്റേൺ ഓർത്തഡോക്സ് സഭാ വിഭാഗത്തിൽപ്പെടുന്ന സഭയാണ് ബൾഗേറിയൻ ഓർത്തഡോക്സ് സഭ. 1951ലാണ് ബൾഗേറിയൻ സഭയിൽ പാത്രിയർക്കീസ് സ്ഥാനം പുനസ്ഥാപിക്കപ്പെട്ടത്.
പാട്രിയാർക്ക് ഓഫ് ഓൾ ബൾഗേറിയ ആൻഡ് മെട്രോപോലീറ്റൻ ഓഫ് സോഫിയ എന്നതാണ് പാത്രിയർക്കീസിന്റെ സ്ഥാനം.

ജൂൺ 30 ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് സ്ഥാനാരോഹണ ചടങ്ങുകൾ നടക്കും

Reported By :
അബേൽ_ആനി
Orthodoxy Cogante PAGE
https://ocpsociety.org/

17/04/2024

Exclusive Interview with Metropolitan Anthony of Volokolamsk, Chairman of the Department for External Church Relations of Moscow Patriarchate (Russian Orthod...

07/03/2024

11 Clerical Students Killed by Government Forces in North Gojjam, Ethiopia

ESG – OCP News Service – 04/03/2024

Addis Ababa- Ethiopia: On February 28, 2024, 11 clerical students (students of Ge’ez poetry and grammar) of Lay Gafit Saint Gabriel Church of the Ethiopian Orthodox Tewahedo Church in the locality of Birakat in the district of Mecha in North Gojjam Diocese were killed by government forces inside their huts, where they study and use as dorms, accused of sheltering and aiding the Fano – an armed group in clash with the Ethiopian government. A farmer, who had heard screams and run to aid the students, was also slain by the soldiers.

To read more:
https://ocpsociety.org/11-clerical-students-killed-by-government-forces-in-north-gojjam-ethiopia/

17/12/2023
പാൻ ഓർത്തഡോക്സ് റൗണ്ട് ടേബിൾ എപ്പിസോഡ് 5 ലോകപ്രശസ്ത പാൻ-ഓർത്തഡോക്സ് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ക്രിസ്റ്റിൻ ചാലിയിട്...
25/10/2023

പാൻ ഓർത്തഡോക്സ് റൗണ്ട് ടേബിൾ എപ്പിസോഡ് 5

ലോകപ്രശസ്ത പാൻ-ഓർത്തഡോക്സ് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ക്രിസ്റ്റിൻ ചാലിയിട്ടുമായി OCP സെക്രട്ടറി നടത്തിയ അഭിമുഖം_

ഭാഗം 1
https://youtu.be/gAguD-30orc?si=cnxqkBROHmd9iS5_

ഭാഗം 2
https://youtu.be/0bvnpkCbF7A?si=nqpNcFYNEcuFPC11

Pan-Orthodox Round Table (PORT) with Dr. Christine Chaillot. Dr. Christine Chaillot is widely recognized as a prominent figure in the Pan-Orthodox community,...

പാൻ ഓർത്തഡോക്സ് റൗണ്ട് ടേബിൾ എപ്പിസോഡ് 4മലങ്കര ഓർത്തഡോക്സ് സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിൽ വർഷങ്ങളായി തുടരുന്ന സൗഹൃ...
24/07/2023

പാൻ ഓർത്തഡോക്സ് റൗണ്ട് ടേബിൾ എപ്പിസോഡ് 4

മലങ്കര ഓർത്തഡോക്സ് സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിൽ വർഷങ്ങളായി തുടരുന്ന സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും അനുഭവങ്ങൾ ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്റ്റേണൽ ചർച്ച് റിലേഷൻസ്- മോസ്കോ പാട്രിയർക്കേറ്റിലെ അംഗമായ ഹൈറോഡിയക്കൻ പീറ്റർ വിശദീകരിക്കുന്നു....

https://youtu.be/vrHxm0plbD4

Pan-Orthodox Round Table with Hierodeacon Peter of Department of External Church Relations - Moscow PatriarchateHierodeacon Peter is a staff member of the De...

Address

Muthukulam

Alerts

Be the first to know and let us send you an email when Oρθοδοξία posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share