Bishop Dr. Joshua Mar Ignathios

Bishop Dr. Joshua Mar Ignathios Bishop Dr. Joshua Mar Ignathios (This is the Official page of Bishop Emeritus Dr. Joshua Mar Ignathios)
(1)

28/08/2026

കല്യാൺ രൂപതയുടെ മുൻ മെത്രാൻ മാർ തോമസ് ഇലവനാൽ പിതാവിന് സീറോ മലബാർ സഭയുടെ 'പൗരസ്ത്യ രത്നം' പുരസ്കാരം സമ്മാനിച്ചു. സീറോ മലബാർ സഭാ സിനഡിൽ പങ്കെടുത്ത മെത്രാന്മാരുടെ സാന്നിധ്യത്തിൽ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ ആണ് പുരസ്കാരം സമ്മാനിച്ചത്

28/08/2026
🕊️ *THANKSGIVING HOLY QURBANA & FELICITATION CEREMONY LIVE**Rev. P. T. George Corepiscopa*📅 *SATURDAY, 29TH AUGUST 2026*...
28/08/2026

🕊️ *THANKSGIVING HOLY QURBANA & FELICITATION CEREMONY LIVE*

*Rev. P. T. George Corepiscopa*

📅 *SATURDAY, 29TH AUGUST 2026*

🕓 PROGRAMME BEGINS AT
*04:00 PM ONWARDS*

📍 VENUE
*MARTHOMAN PILGRIM MALANKARA CATHOLIC CHURCH, PUTHENPEEDIKA*

📡 *WATCH THE LIVE CEREMONY*
https://punchiryonline.com/events/ptgeorge

📌 *LOCATION*
CHURCH: https://maps.app.goo.gl/A4HE2zsQjP3Uguzp6

━━━━━━━━━━━━━━━━━━━━

POWERED BY
*PUNCHIRY MEDIA LIVE*
PATHANAMTHITTA (689647)
📞 CALL: +91 94475 66712

★★★★★ · Eastern Catholic church

28/08/2026
27/08/2026

On August 22, when Pope Leo XIV visits Rimini, a seaside city in Northern Italy known as a prominent cultural hub, he will become the second ever Pope to visit the city after St. John Paul II, who visited Rimini on August 29, 1982.

Rimini, a meeting place of cultures, has brought together people from different cultures, religions, and backgrounds, offering space for dialogue and unity during the last four and half decades. ‘The history of the Meeting for Friendship Amongst Peoples’, which is also known as ‘the Rimini Meeting,’ had its origins in the late 1970s.

A group of friends in Rimini, who were awakened with a noble desire to discover and bring to others what was beautiful and good in contemporary culture, gave birth to the ‘the Rimini Meeting’ in 1980. The core foundation of these meetings was the conviction that people are united by a desire for truth, goodness, beauty, and justice.

The gathering consisted of meetings, debates, exhibitions, and performances, which addressed social and political challenges. They also discussed topics related to science, art, literature, and economics. What makes these meetings unique is that anyone one irrespective of religion, including Christians of all denominations, Jews, Muslims, Buddhists, and atheists can take part and share their views.

Pope St. John Paul II’s presence in the 1982 meeting has a special place in the history of the Rimini Meetings. During his address, the Pope underscored the significance of the core concept behind the gathering, exclaiming: “Meeting! A meeting of friendship! Friendship among peoples!” As Pope Leo XIV is embarking on his pastoral visit to Rimini, it gains a historical significance as he follows the footsteps of his saintly predecessor.

Discover God’s goodness every day- join Shalom World News! 👉 shalomworld.org/news-whatsapp

27/08/2026
27/08/2026

August 28: തിരുസഭയുടെ വേദപാരംഗതനായ വിശുദ്ധ അഗസ്റ്റീനോസ്

പുരാതന ക്രിസ്തീയ ലോകത്തു ഏറ്റവും ആഴമായ പാണ്ഡിത്യമുള്ള ഒരാളായിരുന്നു വിശുദ്ധ അഗസ്റ്റീനോസ്. അഗസ്റ്റിന്‍ എന്ന പേരിലും ഔറേലിയുസ് അഗസ്തീനോസ് എന്ന പേരിലും വിശുദ്ധന്‍ അറിയപ്പെടുന്നു. 354 നവംബര്‍ 13-ന് ഉത്തരാഫ്രിക്കയിലെ തഗാസ്തെയിലാണ് ഔറേലിയുസ് അഗസ്തീനോസ് ജനിച്ചത്. വിശുദ്ധന്റെ മാതാവായിരുന്ന മോനിക്ക ഒരു ദൈവഭക്തയായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പിതാവായിരുന്ന പട്രീഷ്യസ് ഒരു അവിശ്വാസിയായിരുന്നു. നല്ല രീതിയിലുള്ള ക്രിസ്തീയ വിദ്യാഭ്യാസം ലഭിച്ചിരുന്ന അഗസ്തിനോസ് അപ്പോഴും ജ്ഞാനസ്നാനം സ്വീകരിച്ചിട്ടില്ലായിരുന്നു. കാര്‍ത്തേജില്‍ നിയമ വിദ്യാര്‍ത്ഥിയായിരിക്കെ മനിക്കേയ വാദത്തില്‍ അദ്ദേഹം ആകൃഷ്ടനാവുകയും പാപത്തിന്റെ വഴിയില്‍ ജീവിക്കുവാന്‍ തുടങ്ങുകയും ചെയ്തു. ഇത് അവന്റെ അമ്മയായ മോനിക്കയെ സങ്കടത്തിലാക്കി.

തന്റെ കൂടെയായിരിക്കുവാന്‍ അമിതമായി ആഗ്രഹിച്ചിരുന്ന തന്റെ മാതാവിനെ കബളിപ്പിച്ച് അവന്‍ റോമിലെത്തി. അവനെയോര്‍ത്ത് കരയുവാനും, പ്രാര്‍ത്ഥിക്കുവാനും മാത്രമേ മോനിക്കയ്ക്ക് സാധിക്കുമായിരുന്നുള്ളൂ. അവളുടെ സങ്കടം കണ്ടു ഒരിക്കല്‍ ഒരു മെത്രാന്‍ ഇങ്ങനെ പറഞ്ഞു, “ഒരുപാട് കണ്ണുനീരിന്റെ ഈ പുത്രന്‍ നഷ്ടപ്പെടുകയില്ല”. എന്നാല്‍ തിന്മയുടെ ശക്തി അഗസ്തീനോസിനെ കൂടുതല്‍ ധാര്‍മ്മികാധപതനത്തിലേക്കായിരുന്നു നയിച്ചുകൊണ്ടിരുന്നത്.

പതിയെ പതിയെ, തുടര്‍ച്ചയായ മോനിക്കയുടെ പ്രാര്‍ത്ഥന ഫലം കണ്ട് തുടങ്ങി. സുഖലോലപരമായ ജീവിതത്തിന്റെ ശൂന്യതയെയും, മനുഷ്യ ഹൃദയത്തിന്റെ അഗാധതയേയും അദ്ദേഹം മനസ്സിലാക്കി. ഭൗതീകമായ സുഖങ്ങള്‍ ആ അഗാധതയിലേക്കെറിയുന്ന ചെറിയ കല്ലുകളാണെന്ന വസ്തുത അദ്ദേഹത്തിന് പതിയെ പതിയെ ബോധ്യമായി തുടങ്ങി. ‘ദൈവത്തില്‍ വിശ്രമിക്കാത്തിടത്തോളം കാലം ഹൃദയം അസ്വസ്ഥമായിരിക്കും’ എന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായി.

മോനിക്കയുടെ കണ്ണുനീരിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി അഗസ്തിനോസ് മാനസാന്തരപ്പെടുകയും, 387-ലെ ഈസ്റ്റര്‍ രാത്രിയില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു. മിലാനിലെത്തിയ വിശുദ്ധന്റെ മാതാവായ മോനിക്ക വളരെ സന്തോഷത്തോട് കൂടിയാണ്, അഗസ്റ്റിന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ സംഭവമായ ജ്ഞാനസ്നാനത്തിനു സാക്ഷ്യം വഹിച്ചത്. അഗസ്തിനോസും തന്റെ മാതാവിനൊപ്പം ആഫ്രിക്കയിലേക്ക് മടങ്ങി. മടക്കയാത്രയില്‍ ഓസ്തിയായില്‍ വെച്ച് അവന്റെ മാതാവ് മരണമടഞ്ഞു. തന്റെ മകന് ഒരു രണ്ടാം ജന്മം നല്‍കുവാന്‍ കഴിഞ്ഞുവെന്ന സന്തോഷത്താലാണ് അവള്‍ മരിച്ചത്.

388-ല്‍ അദ്ദേഹം തഗാസ്തെയില്‍ തിരിച്ചെത്തുകയും തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം സാധാരണ ജീവിതം നയിച്ചു വരികയും ചെയ്തു. പിന്നീട് തന്റെ സ്വത്തുക്കളെല്ലാം പാവങ്ങള്‍ക്ക് വീതിച്ചു നല്‍കിയതിനു ശേഷം 391-ല്‍ ഹിപ്പോയില്‍ വെച്ച് അഗസ്തിനോസ് പൗരോഹിത്യ പട്ടം സ്വീകരിക്കുകയുണ്ടായി. 394-ല്‍ മെത്രാനായിരുന്ന വലേരിയൂസിന്റെ സഹായിയായി തീര്‍ന്ന വിശുദ്ധന്‍, വലേരിയൂസിന്റെ മരണത്തോടെ തന്റെ 41-മത്തെ വയസ്സില്‍ ഹിപ്പോയിലെ മെത്രാനായി അഭിഷിക്തനായി. 396 മുതല്‍ 430 വരെ ഹിപ്പോയിലെ മെത്രാനായി അദ്ദേഹം സേവനമനുഷ്ഠിച്ചു.

തിരുസഭയുടെ ഏറ്റവും സ്വാധീനമുള്ള ദൈവശാസ്ത്രജ്ഞനായിരുന്നു വിശുദ്ധന്‍. പ്രത്യേകിച്ച് ത്രിത്വൈക ദൈവം, പുണ്യം, സഭ എന്നിവയെ കുറിച്ചുള്ള സിദ്ധാന്തങ്ങളില്‍ വിശുദ്ധന്റെ ജ്ഞാനം വളരെ വലുതായിരിന്നു. ഒരു നല്ല പ്രഭാഷകനും എഴുത്ത് കാരനും അപാരമായ ആത്മീയതയുമുള്ള ആളായിരുന്നു അദ്ദേഹം. വിശുദ്ധന്റെ രചനകളില്‍ ഏറ്റവും കൂടുതലായി അറിയപ്പെടുന്ന ‘കൺഫഷൻസ്’ എന്ന കൃതിയില്‍ അദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ തെറ്റുകള്‍, അദ്ദേഹത്തിന്റെ കഷ്ടപ്പാടുകള്‍, മതപരമായ നിരീക്ഷണങ്ങള്‍ എന്നിവയും ഈ രചനയില്‍ കാണാവുന്നതാണ്.

‘ദി സിറ്റി ഓഫ് ഗോഡ്’ എന്ന കൃതിയും വിശുദ്ധന്റെ പ്രസിദ്ധമായ ഒരു രചനയാണ്. വിശുദ്ധന്റെ പ്രസംഗങ്ങള്‍, പ്രത്യേകിച്ച് വിശുദ്ധ യോഹന്നാന്റെ സുവിശേഷങ്ങളേയും, സങ്കീര്‍ത്തനങ്ങളേയും ആസ്പദമാക്കിയുള്ളവയായിരിന്നു. അഗസ്തീനോസിന്റെ സഭാ ജീവിതം മതവിരുദ്ധ വാദങ്ങള്‍ക്കെതിരേയുള്ള പോരാട്ടങ്ങളാല്‍ നിറഞ്ഞതായിരുന്നു. ആ പോരാട്ടങ്ങളിലെല്ലാം തന്നെ അദ്ദേഹം വിജയം വരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും തിളക്കമാര്‍ന്ന വിജയം, ‘ദൈവ കൃപയുടെ ആവശ്യകതയെ’ നിഷേധിക്കുന്ന പെലാജിയൂസിനെതിരായി നേടിയതായിരുന്നു.

ഈ വിജയം അദ്ദേഹത്തിന് ‘കൃപയുടെ പാരംഗതന്‍’ എന്ന വിശേഷണം നേടികൊടുത്തു. വിശുദ്ധന്റെ രചനകളില്‍ മുന്നിട്ട്‌ നിന്നിരുന്ന ദൈവത്തോടുള്ള അപാരമായ സ്നേഹത്തിന്റെ പ്രതീകമായി ക്രിസ്തീയ കലകളില്‍ ജ്വലിക്കുന്ന ഹൃദയവുമായി ചേര്‍ത്തുകൊണ്ടാണ് വിശുദ്ധനെ പലപ്പോഴും ചിത്രീകരിച്ചിട്ടുള്ളത്‌. അഗസ്തീനിയൻ സന്യാസസമൂഹം ആഗസ്തീനോസിന്റെ സന്യാസാദർശങ്ങൾ പിന്തുടരുകയും, അദ്ദേഹത്തെ അവരുടെ ആത്മീയ പിതാവായി സ്വീകരിക്കുകയും ചെയ്തു. ഹിപ്പോയില്‍ വെച്ചാണ് വിശുദ്ധന്‍ മരണപ്പെടുന്നത്.

27/08/2026

Pope Leo XIV sent a telegram today expressing his deep sorrow over the deaths caused by devastating flash floods in Nepal, which, according to Reuters, have killed at least 330 people and left more than 1,000 missing. He offered condolences to those mourning, spiritual closeness to those affected, and prayers for rescuers still searching for survivors.

Discover God’s goodness every day- join Shalom World News! 👉 shalomworld.org/news-whatsapp

27/08/2026

ഫുൾട്ടൺ ഷീന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം

ചടങ്ങിൽ വിതരണത്തിനായി 75,000 മിഷൻ ജപമാലകൾ ഒരുങ്ങുന്നു

പദവി പ്രഖ്യാപനം സെപ്റ്റംബർ 24-ന് സെന്റ് ലൂയിസിൽ

Address

Mar Ivanios Bishop's House, Kallumala, P. O.
Mavelikara
6890110

Website

Alerts

Be the first to know and let us send you an email when Bishop Dr. Joshua Mar Ignathios posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Bishop Dr. Joshua Mar Ignathios:

Shortcuts

Share

Category