ദക്ഷിണകൈലാസം തിരുആറ്റുവ മഹാദേവക്ഷേത്രം

  • Home
  • India
  • Mavelikara
  • ദക്ഷിണകൈലാസം തിരുആറ്റുവ മഹാദേവക്ഷേത്രം

ദക്ഷിണകൈലാസം തിരുആറ്റുവ മഹാദേവക്ഷേത്രം ഹര ഹര മഹാദേവ ���

25/02/2026

ആസ്ഥാനമണ്ഡപത്തിലെ ശരഭവിസ്മയം🔥 🔥 🔥

ഏറ്റുമാനൂർ തേവരുടെ സ്വർണ്ണപ്രഭയിലൊരു കുംഭരാത്രി
കുംഭമാസത്തിലെ കറുത്തപക്ഷത്തിൽ, നിലാവുപോലും വഴിമാറിനിൽക്കുന്ന ആ പുണ്യരാത്രിയിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന്റെ തിരുമുറ്റം ഭക്തിയുടെ കടലായി മാറുകയാണ്. പടിഞ്ഞാറേ ഗോപുരവാതിൽ കടന്നെത്തുന്ന ശംഖനാദം വിളിച്ചോതുന്നത് ഒരു പുരാവൃത്തത്തിന്റെ പുനർജനനിയെയാണ്— ആസ്ഥാനമണ്ഡപത്തിലെ ഏഴരപ്പൊന്നാന ദർശനം!

🔱 ശരഭമൂർത്തി: മഹാദേവന്റെ അത്യപൂർവ്വ അവതാരം

നമ്മുടെ പുരാണങ്ങൾ സാക്ഷ്യപ്പെടുത്തുന്ന ശിവന്റെ ഏറ്റവും കരുത്തുറ്റ അവതാരങ്ങളിലൊന്നാണ് ശരഭമൂർത്തി. ഹിരണ്യകശിപുവിനെ നിഗ്രഹിച്ച ശേഷം അത്യന്തം രൗദ്രഭാവത്തിലായിരുന്ന നരസിംഹമൂർത്തിയെ ശാന്തനാക്കാൻ സാക്ഷാൽ പരമേശ്വരൻ കൈക്കൊണ്ട ഭീകരരൂപം! പകുതി പക്ഷിയും, പകുതി മൃഗവും, പകുതി മനുഷ്യനും ചേർന്ന ആ അത്ഭുത രൂപത്തെക്കുറിച്ച് 'ശരഭ ഉപനിഷത്ത്' വാചാലമാകുന്നു.

രണ്ടു മുഖങ്ങൾ, നാല് കൈകൾ, എട്ട് കാലുകൾ, ജ്വലിക്കുന്ന രണ്ട് ചിറകുകൾ! സൂര്യ-ചന്ദ്ര-അഗ്നി നേത്രങ്ങളും, കാളിയുടേതു പോലുള്ള ദംഷ്ട്രകളും, നീണ്ട വാലും, ഗരുഡനാസികയും ചേർന്ന ആ രൂപം അധർമ്മത്തെ തകർക്കുന്ന മഹാശക്തിയാണ്. മാൻ, മഴു, സർപ്പം, തീ എന്നിവ പേറുന്ന ശരഭേശ്വരൻ സകല ശത്രുസംഹാരകനായി ആസ്ഥാനമണ്ഡപത്തിൽ കുടികൊള്ളുന്നു.

🐘 ആസ്ഥാനമണ്ഡപത്തിലെ പുണ്യനിമിഷം

ഐതിഹ്യങ്ങൾ പറയുന്നത്, നരസിംഹത്തെ തണുപ്പിക്കാൻ ദേവേന്ദ്രൻ മഹാദേവന്റെ സഹായം തേടിയെത്തിയത് ഈ ആസ്ഥാനമണ്ഡപത്തിന് സമീപമാണെന്നാണ്. ആ പുണ്യഭൂമിയിൽ, അർദ്ധരാത്രി പന്ത്രണ്ട് മണിക്ക് വിശ്വനാഥൻ തന്റെ സർവ്വ ഐശ്വര്യങ്ങളോടും കൂടി ഭക്തർക്ക് ദർശനം നൽകുന്നു.
മണ്ഡപത്തിലെ പീഠത്തിൽ ഏറ്റുമാനൂരപ്പന്റെ ശീവേലി വിഗ്രഹത്തിനും തിടമ്പിനും ഇരുവശത്തുമായി ആ ഏഴരപ്പൊന്നാനകൾ അണിനിരക്കുന്നു. വിളക്കുതിരികളുടെ സ്വർണ്ണവെളിച്ചത്തിൽ ആ ഗജവീരന്മാർ തിളങ്ങുമ്പോൾ, ഭക്തസഹസ്രങ്ങളുടെ പഞ്ചാക്ഷരി മന്ത്രം ആകാശത്തോളം ഉയരുന്നു.

✨ മൂന്ന് ഭാവങ്ങൾ; ഒരു സത്യം
ഏറ്റുമാനൂരിലെ പൂജകൾ കേവലം ചടങ്ങുകളല്ല, മറിച്ച് പ്രപഞ്ചത്തിന്റെ വിവിധ ഭാവങ്ങളുടെ സമർപ്പണമാണ്:

☀️ രാവിലെ: സർവ്വഭയഹരനായ അഘോരമൂർത്തി.

☀️ ഉച്ചയ്ക്ക്: ശാന്തിദായകനായ ശരഭമൂർത്തി.

☀️ വൈകുന്നേരം: പ്രകൃതിയും പുരുഷനും ഒന്നാകുന്ന അർദ്ധനാരീശ്വരൻ.

ഈ മൂന്ന് സങ്കല്പങ്ങളും ഒത്തുചേരുന്ന ആസ്ഥാനമണ്ഡപം ഭക്തിയുടെയും ചരിത്രത്തിന്റെയും ഒരു വലിയ സംഗമഭൂമിയാണ്. അഹന്തയെ വെടിഞ്ഞ്, ശരഭമൂർത്തിയുടെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കാൻ ലഭിക്കുന്ന ഈ നിമിഷം ഓരോ ഭക്തന്റെയും ആത്മീയ സാഫല്യമാണ്.
"ഓം നമഃ ശിവായ..." 🕉️

ആസ്ഥാനമണ്ഡപത്തിലെ ഈ ദിവ്യദർശനം നിങ്ങളുടെ സുഹൃത്തുക്കളിലേക്കും എത്തിക്കാൻ ഈ പോസ്റ്റ് ഷെയർ ചെയ്യുമല്ലോ.

ഓം നമഃശിവായ 🙏ദക്ഷിണകൈലാസം തിരുആറ്റുവ മഹാദേവസന്നിധിയിൽ മഹാശിവരാത്രിയോട് അനുബന്ധിച്ച്  ദേവി യുവജനസമിതി Devi Altharamood  സ...
15/02/2026

ഓം നമഃശിവായ 🙏

ദക്ഷിണകൈലാസം തിരുആറ്റുവ മഹാദേവസന്നിധിയിൽ മഹാശിവരാത്രിയോട് അനുബന്ധിച്ച് ദേവി യുവജനസമിതി Devi Altharamood സമർപ്പിച്ച കെട്ടുകാഴ്ചകൾ....

*ധനുമാസത്തിലെ തിരുവാതിര എന്ത് ? എന്തിന്?*മലയാളി മങ്കമാർക്ക് ഏറ്റവും വിശേഷപ്പെട്ട ആഘോഷമാണ്  "ധനുമാസത്തിലെ തിരുവാതിര"സ്ത്ര...
01/01/2026

*ധനുമാസത്തിലെ തിരുവാതിര എന്ത് ? എന്തിന്?*
മലയാളി മങ്കമാർക്ക് ഏറ്റവും വിശേഷപ്പെട്ട ആഘോഷമാണ് "ധനുമാസത്തിലെ തിരുവാതിര"
സ്ത്രീ ശാക്തീരണത്തിന്റെ പ്രതീകമാണിത്.
സ്ത്രീകളുടേത് മാത്രമായ ഉത്സവമായി ഇതിനെ കരുതുന്നു

*ഐതിഹ്യം*

ഹിന്ദു ആചാര പ്രകാരം
മഹാദേവന്റെ തിരുനാളായി ഈ ദിവസം കരുതപ്പെടുന്നു
ദക്ഷപ്രജാപതിയുടെ മകളാണ് സതീദേവി. പരമശിവൻ സതീദേവിയെ വിവാഹം ചെയ്തത് ദക്ഷന് ഇഷ്ടമായിരുന്നില്ല. ദക്ഷയാഗത്തിൽ എല്ലാവരേയും ക്ഷണിച്ചപ്പോൾ സതിയേയും ശിവനേയും മാത്രം ക്ഷണിച്ചില്ല. എന്നാൽ ശിവൻ തടഞ്ഞിട്ടും തന്റെ പിതാവ് നടത്തിയ യാഗത്തിൽ സതീദേവി പങ്കെടുത്തു.ദക്ഷൻ മകളെ എല്ലാവരുടേയും മുൻപിൽ വച്ച് അപമാനിച്ചു. അപമാനഭാരത്താൽ സതീദേവി ആ യാഗസ്ഥലത്തു വെച്ചു തന്നെ അഗ്നിയിൽച്ചാടി ആത്മത്യാഗം ചെയ്തു. സതീദേവിയുടെ ആത്മത്യാഗത്തിനു ശേഷം പരമശിവൻ ഘോര തപസ്സിൽ ഏർപ്പെട്ടു. പരമശിവനെ തന്നെ അടുത്ത ജന്മത്തിലുംഭർത്താവായി കിട്ടണമെന്ന ആഗ്രഹത്താൽ സതീദേവീ ഹിമവാന്റെ പുത്രിയായ പാർവ്വതീ ദേവിയായി ജനിച്ചു. പാർവ്വതിദേവി ശിവനെ ഭർത്താവായി ലഭിയ്ക്കാൻ തപസ്സനുഷ്ടിച്ചു.
ഭഗവാന്റെ തപസ്സ് ഘോരമായിരുന്നു
ഈ സമയമാണ് താരകാസുരന്റെ ഉപദ്രവം കൊണ്ട് പൊറുതി മുട്ടിയ ദേവൻമാർ ശിവപുത്രന് മാത്രമേ താരകാസുരനെ വധിയ്ക്കാൻ കഴിയൂ എന്നറിഞ്ഞിട്ട് ശിവന്റെ തപസ്സിന് ഭംഗം വരുത്തുവാൻ കാമദേവനോട് ആവശ്യപ്പെട്ടു കാമദേവൻ തന്റെ പുഷ്പബാണത്താൽ ശിവന്റെ തപസ്സിന് ഭംഗം വരുത്തി. കുപിതനായ പരമശിവൻ തന്റെ തൃക്കണ്ണു കൊണ്ട് കാമദേവനെ ദഹിപ്പിച്ചു. ഭസ്മമാക്കി.
കാമദേവന്റെ ഭാര്യയായ രതീദേവി പാർവ്വതിയെ അഭയം പ്രാപിച്ചു. രതീദേവിയുടെ അഭ്യർത്ഥന പ്രകാരം പാർവ്വതിയും ദേവ സ്ത്രീകളും ഊണും ഉറക്കവും ഉപേക്ഷിച്ച് പരമശിവനെ പ്രാർത്ഥിച്ചു സംപ്രീതനായ പരമശിവൻ കാമദേവനെ പുനർജീവിപ്പിച്ചു ഇതൊരു മകയിരം നാളിലാണ്. പാർവ്വതിയിൽ ശിവൻ അനുരക്തനാകുകയും വിവാഹിതരാകുകയും ചെയ്തു. ഇതിന്റെ ആഹ്ലാദത്താൽ പാർവ്വതി വനത്തിൽ കളിച്ചും രസിച്ചും ഊഞ്ഞാലാടിയും പഴങ്ങൾ ഭക്ഷിച്ചും വെറ്റില ചവച്ചും നീരാടിയും ആനന്ദിച്ചു നടന്നതിന്റെ ഓർമ്മയ്ക്കായും അതിനെ അനുകരിച്ചുമാണ് തിരുവാതിര ആഘോഷിക്കുന്നത് എന്നാണ് വേറൊരു ഐതിഹ്യം

*പ്രാധാന്യം*

സ്ത്രീകൾ കുടുംബ ഐശ്വര്യത്തിനും ദീർഘമംഗല്യത്തിനും സന്താനങ്ങളുടെ ശ്രേയസ്സിനും കന്യകമാർ നല്ല വിവാഹ ബന്ധം ലഭിയ്ക്കുന്നതിനും സർവ്വ ഐശ്വര്യത്തിനും വേണ്ടിയാണ് തിരുവാതിര വ്രതം അനുഷ്ഠിയ്ക്കുന്നത്.

*ചടങ്ങുകൾ*

12 ദിവസം മുൻപേ ചടങ്ങുകൾ തുടങ്ങും.
തിരുവോണം നാളിൽ തുടങ്ങി തിരുവാതിര നാളുവരെ നീളുന്നു. തിരുവോണം നക്ഷത്രത്തിലാണ് തിരുവാതിര ആഘോഷങ്ങൾക്ക് തുടക്കം വരുന്നത്.
തിരുവാതിര കളി
എട്ടങ്ങാടി
തിരുവാതിര പുഴുക്ക്
പാതിരാ പൂചൂടൽ
തുടിച്ചു കുളി
വെറ്റില മുറുക്ക്
തിരുവാതിര വ്രതം
എന്നിവയാണ് പ്രധാന ചടങ്ങുകൾ
സന്ധ്യയ്ക്കുശേഷമാണ് കൈക്കൊട്ടി കളി തുടങ്ങുന്നത്.

എന്താണ് എട്ടങ്ങാടി ?
സന്ധ്യാസമയത്ത് മകയിരം നാൾ വരുന്ന സമയത്താണ് എട്ടങ്ങാടി നേദിക്കുന്നത്. ഈ വർഷം 2026 ജനുവരി 2 വെള്ളിയാഴ്ച സന്ധ്യാസമയത്താണ് എട്ടങ്ങാടി നേദിയ്ക്കേണ്ടത്.
ചേന. ചേമ്പ്, കാച്ചിൽ, മധുരകിഴങ്ങ്, നനകിഴങ്ങ്. കൂർക്ക . മരച്ചീനി, ഏത്തക്കായ എന്നീ എട്ടിന ങ്ങൾ തീക്കനലിൽ ചുട്ടെടുത്തതും
അതു പോലെ പയർ . മുതിര എള്ള് എന്നിവ എണ്ണ ചേർക്കാതെ വറുത്തെടുത്തതും ശർക്കര പാനിയിൽ ചേർത്ത് ഇളക്കിയതിനു ശേഷം
അതിലേക്ക് കരിമ്പിൻ കഷണം, കദളിപ്പഴം, തേങ്ങാ കൊത്ത് . കരിക്ക്, എന്നിവ കൂടി അരിഞ്ഞെടുത്തത് ചേർത്ത് പഞ്ചസാരയും തേനും കൂടി ചേർക്കുമ്പോൾ
നേദിയ്ക്കാനുള്ള എട്ടങ്ങാടിയായി

നേദിയ്ക്കുന്നത് ആർക്കൊക്കെ
മുതിർന്ന സ്ത്രീകളാണ് നേദിയ്ക്കുന്നത്. ഗണപതി സരസ്വതി . ശിവൻ പാർവ്വതി, ചന്ദ്രൻ എന്നിവർക്കാണ് നേദിയ്ക്കുന്നത്

ഒപ്പം കരിക്കും നേദിയ്ക്കും
പിന്നീട് സ്ത്രീകൾ ഓരോരുത്തരായി നേദിയ്ക്കുന്നു
പിന്നീട് കന്യകമാർക്കും . മറ്റുള്ള എല്ലാവർക്കും എട്ടങ്ങാടിയും . കരിക്കും കൊടുക്കുന്നു. അതിനുശേഷം വട്ടത്തിൽ നിന്ന് തിരുവാതിരകളി തുടങ്ങുന്നു.

നമ്മുടെ സംസ്കാരവും മൂല്യങ്ങളും വരും തലമുറയിലേക്കും പകരുന്നതിന് നമ്മുടെ ഇത്തരം എല്ലാ ആഘോഷങ്ങളും അതിന്റെ ഐതിഹ്യം അറിഞ്ഞ് ആചാരിക്കേണ്ടതുണ്ട്...

ഏവർക്കും ധനുമാസ തിരുവാതിര ആശംസകൾ 🙏

01/01/2026

#തിരുആറ്റുവാമഹാദേവക്ഷേത്രം



ഏവർക്കും ഐശ്വര്യവും സന്തോഷവും നിറഞ്ഞ പുതുവത്സരാശംസകൾ....

31/12/2025

#തിരുആറ്റുവമഹാദേവക്ഷേത്രം
#ധനുമാസതിരുവാതിര


ഓം ഉമാമഹേശ്വരായ നമഃ

ദക്ഷിണകൈലാസം തിരുആറ്റുവാ മഹാദേവക്ഷേത്രത്തിലെ ധനുമാസതിരുവാതിര ആഘോഷങ്ങളുടെ ഭാഗമായി 2026 ജനുവരി 03 ശനിയാഴ്ച വൈകുന്നേരം ദീപാരാധനക്ക് ശേഷം എട്ടങ്ങാടി നിവേദ്യം, പ്രസാദ വിതരണം, തിരുവാതിര എന്നിവ ഉണ്ടായിരിക്കുന്നതാണ്.

തിരുവാതിര അവതരണം : *ശ്രീ ഓംകാരം തിരുവാതിര സമിതി, വെട്ടിയാർ
*ശ്രീ ശൈലനന്ദിനി തിരുവാതിര സമിതി , പുന്തല

ഭഗവാന്റെ ധനുമാസ തിരുവാതിര ആഘോഷങ്ങളിലേക്ക് ഏവരെയും ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു...
🙏🙏🙏

Address

Attuva , Nooranad
Mavelikara
690558

Website

Alerts

Be the first to know and let us send you an email when ദക്ഷിണകൈലാസം തിരുആറ്റുവ മഹാദേവക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category