03/01/2026
കോട്ടയം:ഹിന്ദുക്കൾ ഇന്ത്യയിൽ കുടിയേറി പാർത്തവരാണെന്നും ഭാരതത്തിൽ ആദ്യം ഹിന്ദുക്കൾ ഉണ്ടായിരുന്നില്ലെന്നും പരിശുദ്ധ ബസ്സേലിയോസ് മർത്തോമ്മ മൂന്നാമൻ കാതോലിക്ക ബാവ പറഞ്ഞു. നിലവിലെ കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ സംഘപരിവാർ–ബി.ജെ.പി ആക്രമികൾ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ ഇനി മൗനം പാലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
AD 52 മുതൽ ക്രിസ്ത്യാനികൾ ഇന്ത്യയിൽ സാന്നിധ്യമുണ്ടെന്നും, അന്ധവിശ്വാസങ്ങൾ ഉപേക്ഷിച്ച് ആളുകൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ടാകണമെന്നും കാതോലിക്ക ബാവ പറഞ്ഞു. സമീപകാലത്ത് ചില മുസ്ലിം പള്ളികളെ ക്ഷേത്രങ്ങളാക്കി മാറ്റാനുള്ള ഹിഡൻ അജണ്ടകൾ നടപ്പാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വടക്കേ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ ഹിന്ദു തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, കേരളത്തിലെ ഹിന്ദുക്കൾ പോലും ഇതിനെതിരെ പ്രതികരിക്കാതെ നിശ്ശബ്ദരായി തുടരുകയാണെന്നും ബാവ ആശങ്ക രേഖപ്പെടുത്തി. കോട്ടയത്ത് നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.