SKSSF Kunnummalangady

SKSSF Kunnummalangady Samastha Kerala Sunni Students Federation is the student organisation affiliated to Samastha, an influential body of Sunni scholars and clerics in Kerala.

The organisation was formed on February 19, 1989.

17/11/2023

പൗരത്വ നിയമത്തിനെതിരെ 'സഹകരണം' പറ്റില്ല!
ഏകസിവിൽകോഡിനെതിരെ 'സഹകരണം' തീരെ പറ്റില്ല.!!
ഫലസ്തീൻ വിഷയത്തിൽ ഒരിക്കലും 'സഹകരണം' അരുത്!!!

എന്നാൽ നമുക്ക് പലിശയിലും , ബാങ്കിങ്ങിലും 'സഹകരണം' ഒരിക്കലും ഒഴിവാക്കികൂടാ!! അവിടെ കമ്മ്യൂണിസമില്ല, മതനിരാസമില്ല, മുന്നണി ബന്ധമില്ല 💸💸💸

#നിലപാട് ഡാ😂

വേർപാടിന് ഒരുവർഷം..
07/06/2021

വേർപാടിന് ഒരുവർഷം..

ആദരാഞ്ജലികൾ..

വകുപ്പുകള്‍ തീരുമാക്കുന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരം, രാഷ്ട്രീയ വിവാദങ്ങളിലേക്ക് സമസ്തയെ വലിച്ചിഴക്കരുത്: സമസ്ത Ma...
22/05/2021

വകുപ്പുകള്‍ തീരുമാക്കുന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരം, രാഷ്ട്രീയ വിവാദങ്ങളിലേക്ക് സമസ്തയെ വലിച്ചിഴക്കരുത്: സമസ്ത May 22, 2021 | 9:19 pm IST TAGS കോഴിക്കോട്: ജനാധിപത്യസംവിധാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മുന്നണി സര്‍ക്കാറിന്റെ വകുപ്പുകള്‍ തീരുമാ...

Read more at:

കോഴിക്കോട്: ജനാധിപത്യസംവിധാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട മുന്നണി സര്‍ക്കാറിന്റെ വകുപ്പുകള്‍ തീരുമാനിക്കാന.....

സ്വാഗതം...
06/01/2021

സ്വാഗതം...

19/12/2020
ആദരാഞ്ജലികൾ..
07/06/2020

ആദരാഞ്ജലികൾ..

Thank you so much for the difference you make in the lives of your patients! Your kindness, sincere caring, and concern ...
28/05/2020

Thank you so much for the difference you make in the lives of your patients! Your kindness, sincere caring, and concern make everything better. Thank you for everything you've done for us...you'll forever be in our hearts. Happy retirement sir!

25/03/2020

*കർഫ്യൂ അറിയില്ല നമുക്ക് 144 ഉം പരിചയമില്ല*
പ്രിയരെ,
വല്ലാത്തൊരു സാഹചര്യത്തിലാണ് നമ്മുടെ നാട് മുന്നോട്ട് പോവുന്നത്. കഴിഞ്ഞ ദിവസം ജനതാ കർഫ്യൂ നടന്നു. ഇന്നലെ കളക്ടർ നമ്മുടെ ജില്ലയിൽ 144 പ്രഖ്യാപിച്ചു. പക്ഷേ നമ്മളൊക്കെ ടൗണിലാണ്. 144 എന്താണെന്ന് അറിയാത്തതു കൊണ്ടായിരിക്കാം. നാം കശ്മീരിലും മറ്റിതര പ്രദേശങ്ങളിലുമൊക്കെ ഉള്ളതായി കേട്ടിട്ടേയുള്ളൂ കർഫ്യൂവും 144 മൊക്കെ . ഇന്ന് അർധ രാത്രി മുതൽ രാജ്യം മുഴുവൻ ലോക്ക് ഡൗണായി പ്രധാനമന്ത്രിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതൊക്കെ നമുക്ക് വേണ്ടിയാണ്. പള്ളികളും ക്ഷേത്രങ്ങളും ചർച്ചുകളും വിദ്യാലയങ്ങളും കൊട്ടിയടക്കപ്പെട്ടു. ഇതിൽ വലുതല്ലല്ലോ മറ്റൊന്നും .എന്നിട്ടും നമുക്ക് ഉൾക്കൊള്ളാനായിട്ടില്ല. വെറുതെ ചെറിയ , ചെറിയ ആവശ്യങ്ങൾ പറഞ്ഞ് നാം ഇടക്കിടെ ടൗണിലിറങ്ങുകയാണ്. (ടൗണിൽ ആരെങ്കിലും ഉണ്ടോയെന്ന് നോക്കാൻ , കടകൾ തുറന്നിട്ടുണ്ടോയെന്നറിയാൻ ....... തുടങ്ങി ) അധികൃതർ കർശനമാക്കുന്നത് നമുക്ക് വേണ്ടിയാണെന്ന് എപ്പോഴാണ് നമുക്ക് ചിന്ത വരിക. നമ്മുടെ രാജ്യത്തും സംസ്ഥാനത്തും കൊവിഡ് എത്തിയെന്നത് നമ്മെ വേദനിപ്പിക്കുന്നതാണെങ്കിലും ഈ നിമിഷം വരെ നമ്മുടെ ജില്ലയിൽ സ്ഥിരീകരിച്ചിട്ടില്ലെന്നത് ആശ്വാസം തന്നെയല്ലേ ? 1500 ഓളം ആളുകൾ നിരീക്ഷണത്തിലുണ്ടെന്നത് മറക്കരുത്. ഇനിയാരും നിരീക്ഷണത്തിലാവാതിരിക്കാൻ നാം തന്നെ വിചാരിക്കണ്ടേ ? സാധ്യമാവുന്ന സമയത്ത് കൃത്യമായി ജമാഅത്തിൽ പങ്കെടുത്തവർ പള്ളിയിൽ വരാൻ കഴിയാത്തതിന് എന്തിന് സങ്കടപ്പെടണം ? അവർക്ക് സാധ്യമാവാത്ത ഈ കാലത്ത് വീട്ടിൽ നിന്ന് നിസ്കരിച്ചാൽ നേരത്തെ ലഭിച്ച പ്രതിഫലം കിട്ടുമെന്ന് ദീൻ പഠിപ്പിച്ചതല്ലേ ? നിർബന്ധമായും നാം കുറച്ചു ദിവസം വീട്ടിലിരിക്കണം. അത്യാവശ്യങ്ങൾക്കല്ലാതെ ടൗണിൽ ഇറങ്ങരുത്. സമ്പന്ന രാജ്യമാണ് ഇറ്റലി , ലോകോത്തര ചികിത്സാ സൗകര്യങ്ങളുള്ള രാജ്യം. വെറും 6 കോടി ജനങ്ങളേയുള്ളൂ അവിടെ. എന്നിട്ടും അവർ അനുഭവിക്കുന്ന പ്രയാസം നാം കണ്ടു . നമ്മുടെ രാജ്യത്താണെങ്കിൽ അതിന്റെ ഭീകരത ഓർക്കാൻ പോലും കഴിയില്ല. ചികിത്സാ സൗകര്യങ്ങൾ തീരെ ഇല്ലാത്ത നമ്മുടെ ജില്ലയിലാണെങ്കിലോ ? നാം ചിന്തിച്ചിട്ടുണ്ടോ ? ഇന്ന് നമ്മുടെ ടൗണിൽ നമ്മെ ഓടിക്കാൻ എത്ര പ്രാവശ്യം പൊലീസ് വരേണ്ടി വന്നു . നമുക്ക് വേണ്ടിയല്ലേ വീട്ടിലിരിക്കാൻ പറഞ്ഞത്. ഒരാൾ വീട്ടിലിരുന്നാൽ അവനും അപരനും രക്ഷപ്പെടുമെങ്കിൽ വീട്ടിലിരിക്കുന്നവന് സ്വർഗ്ഗമുണ്ടെന്നല്ലേ നബി (സ) തങ്ങൾ പറഞ്ഞത്. ഓരോരുത്തരും ചിന്തിക്കുക ഞാൻ മറ്റൊരാൾക്ക് ബുദ്ധിമുട്ടാവുകയില്ലെന്ന് . ജില്ലാ ഭരണകൂടത്തോട്, നിയമപാലകരോട്, ആരോഗ്യ പ്രവർത്തകരോട് സഹകരിക്കുക - നിയമങ്ങൾ പാലിക്കുക. തുറക്കാൻ പാടുള്ള കടകൾ മാത്രം തുറക്കുക, (നിശ്ചയിക്കപ്പെട്ട സമയം മാത്രം ) അത്യാവശ്യത്തിനു വേണ്ടി മാത്രം പുറത്തിറങ്ങുക. അല്ലാഹുവിലേക്ക് കൈകളുയർത്തുക - നാഥൻ നമ്മേയും നാടിനേയും മഹാമാരിയിൽ നിന്നും കാത്തുരക്ഷിക്കട്ടെ - ആമീൻ -- ഹാരിസ് ബാഖവി കമ്പളക്കാട്

മലയാളത്തിലെ മുഴുവൻ പ്രൈം ടൈം ചർച്ചകളിലും ഉയരുന്ന ചോദ്യങ്ങളേക്കാൾ, അലർച്ചകളെക്കാൾ ആയിരം മടങ്ങ് കരുത്തായിരുന്നു കൊല്ലത്ത് ...
13/03/2020

മലയാളത്തിലെ മുഴുവൻ പ്രൈം ടൈം ചർച്ചകളിലും ഉയരുന്ന ചോദ്യങ്ങളേക്കാൾ, അലർച്ചകളെക്കാൾ ആയിരം മടങ്ങ് കരുത്തായിരുന്നു കൊല്ലത്ത് TP സെൻകുമാറിന്റെ വാർത്ത സമ്മേളനത്തിൽ ഉയർന്ന ആ സ്ത്രീ ശബ്ദത്തിന്.
മലയാള മുഖ്യധാരാ മാധ്യമപ്രവർത്തകരുടെ ഇടയിൽ നിന്നും ഒരിക്കലും ഉയരില്ലെന്നു കരുതിയ, ആർജ്ജവമുള്ള ആ ശബ്ദം ഏഷ്യാനെറ്റ് കൊല്ലം റിപ്പോർട്ടർ
PR പ്രവീണയുടേതായിരുന്നു.............
പ്രവീണ ചോദ്യം ചെയ്തില്ലായിരുന്നില്ലെങ്കിൽ എന്നത്തേയും പോലെ TP സെൻകുമാർ പറഞ്ഞ മണ്ടത്തരങ്ങളും പ്രസരിപ്പിക്കുന്ന വിഷവും തടസങ്ങളില്ലാതെ ഉപഭോഗം ചെയ്യേണ്ടി വരുമായിരുന്നു കേരളത്തിന്. ഒരിക്കൽ, ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകനെ ‘താൻ മദ്യപിച്ചിട്ടുണ്ട്’ എന്ന് പറഞ്ഞു മുൻ നിരയിലേക്ക് വിളിച്ചു വരുത്തി സെൻകുമാർ വിചാരണ ചെയ്ത് അപമാനിക്കുന്നത് പ്രസ് ക്ലബ് നിറഞ്ഞിരുന്ന മാധ്യമപ്രവർത്തകർ കണ്ടിരുന്നതാണ്. സെൻകുമാർ പിന്നെയും വാർത്താസമ്മേളനങ്ങൾ വിളിച്ചും വിളിക്കാതെയും അടിസ്ഥാനമില്ലാത്തതും വിഷലിപ്തവുമായ പലതും അനുസ്യൂതം വിളമ്പി മുന്നോട്ടു പോയി.
കൊല്ലത്ത് പ്രവീണ അയാളുടെ വിഷം നിറഞ്ഞ തലക്ക് ചവിട്ടും വരെ അയാളുടെ സവിശേഷാധികാരത്തിന്റെ പത്തികൾ ഉയർന്നു തന്നെയാണിരുന്നത്.
കൊറോണ വൈറസ് ബാധയുടെ ഭീതിയിൽ വർഗീയ വിഷം കൂടെ ചേർക്കുക എന്ന അജണ്ടയുടെ ഭാഗം തന്നെയായിരുന്നു കൊല്ലത്ത് അയാൾ പങ്കെടുത്ത വാർത്ത സമ്മേളനവും. ആ അജണ്ടയെ തുറന്നു കാട്ടുക എന്ന ചരിത്രപരമായ കാര്യം കൂടിയാണ് പ്രവീണ ചെയ്തത്.
Dr. ഷിംന അസീസ് വാക്സിൻ വിരുദ്ധയാണെന്ന വ്യാജം സെൻകുമാർ അവർത്തിച്ചപ്പോഴാണ് പ്രവീണ ഇടപെടുന്നത്.
അയാൾ പറയുന്നത് കളവാണെന്ന് ഇടർച്ചയും ശങ്കയും ഇല്ലാത്ത ശബ്ദത്തിൽ പ്രവീണ പറഞ്ഞതോടെ സെൻ കുമാറിന്റെ നില തെറ്റിയത് നാമെല്ലാം കണ്ടു. "എന്തെങ്കിലും പറഞ്ഞാൽ തലയിൽ ചാണകമാണ് എന്നാണോ പറയേണ്ടതെ"ന്ന് സെൻകുമാറിന്റെ മറുചോദ്യത്തിനും വന്നു പ്രവീണയുടെ അതിശക്‌തമായ മറുപടി. "ലോകാരോഗ്യ സംഘടന കാര്യങ്ങൾ കൃത്യമായി പറഞ്ഞിട്ടുള്ളപ്പോൾ ചൂട് കൂടുന്നിടത്തു വൈറസ് ബാധിക്കില്ല എന്നൊക്കെ മണ്ടത്തരം പറഞ്ഞാൽ ആരായാലും ചോദിച്ചു പോകില്ലേ..??"
എന്ന മുഖമടച്ച മറുപടി പ്രവീണ കൊടുത്തു. ഇതോടെ പോൾ ഹെലിയെന്ന ഏതോ വിദഗ്ധനെ മൊബൈലിൽ തിരയുന്ന സെൻകുമാറിനെ കണ്ടു.
ഇതിനിടയിലാണ് വാർത്താ സമ്മേളനത്തിൽ ഉണ്ടായിരുന്ന ചിലർ വെർബൽ അറ്റാക്കുമായി എണീറ്റത്.
ഈ ആക്രമണത്തെ പ്രവീണ എഴുന്നേറ്റു നിന്ന് നേരിട്ടു.
തന്റെ ഫോട്ടോ എടുത്തവനെക്കൊണ്ട് പ്രവീണ അത് ഡിലീറ്റ് ചെയ്യിപ്പിച്ചു.
ഈ അവസരത്തിലാണ് മറ്റുള്ള മാധ്യമ പ്രവർത്തകർ ശബ്ദമുയർത്തുന്നത്. വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ മതിയെന്ന നിലപാട് അവർ ഉറക്കെ പ്രഖ്യാപിച്ചു.
(രഘുവാണ് ഇക്കാര്യം ആദ്യം പറയുന്നത്).
മറ്റുള്ളവരെ ഒഴിവാക്കാൻ കഴിയില്ലെന്ന് സംഘാടകർ പറഞ്ഞതോടെ മാധ്യമ പ്രവർത്തകർ അവിടം വിട്ടു പോവുകയും ചെയ്തു.
ഈ പോക്കിലാണ് മലയാള മുഖ്യധാരാ മാധ്യമ പ്രവർത്തന ചരിത്രത്തിലെ ഏറ്റവും ധീരമായ വാചകം ഉണ്ടാവുന്നത്.
കൊറോണ പടർന്നു മനുഷ്യർ മരിക്കുകയും മരണഭീതിയിൽ കഴിയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഹിന്ദുത്വം പ്രചരിപ്പിക്കാനും ഇസ്ലാം വിരോധം അതിന്റെ മറവിലൂടെ വിറ്റഴിക്കാമെന്നും കരുതിയ ഒരു വർഗീയവാദിയെ ഒരു പാസിംഗ് കമെന്റിലൂടെ പ്രവീണ തുറന്നു കാട്ടി.
'പോൾ ഹേലി... അവന്റെ അമ്മൂമ്മേന്റെ തല' എന്ന വാചകമായിരിക്കാം ജനപ്രീതി നേടിയത്.
പക്ഷെ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഒരു മുഖ്യധാരാ ജേണലിസ്റ്റും പറയാൻ ഇടയില്ലാത്ത ആ വാചകം പ്രവീണ പറഞ്ഞു:
'' ഷിംന അസീസിന്റെ പേര് മാത്രം പറയുന്നത് നോക്ക്... മുസ്‌ലിം കൊച്ചായതു കൊണ്ട് പറയുകയാണ്.... എന്തൊരു വർഗീയതയാണ് എന്ന് നോക്ക്....''
ആ വാചകം സെൻകുമാറിന്റെ മുന്നിലെ മൈക്കിലൂടെയാണ് പുറത്തു വന്നത്.
പ്രവീണ അഭിമാനമാണ്, മാസാണ്.. അല്ല.....കൊല മാസാണ്.....
[കടപ്പാട് ]

03/03/2020

കേരളത്തിൽ കുപ്പി വെള്ളത്തിനു ഇനി മുതൽ പരമാവധി വില ലിറ്ററിനു 13 രൂപയായി നിശ്ചയിച്ച് സർക്കാർ ഉത്തരവായി. ഉത്തരവു പ്രകാരം കുപ്പിവെള്ളം വിൽക്കുന്ന എല്ലാ കമ്പനികളും പരമാവധി വില 13 രൂപ എന്ന് പാക്കേജിൽ മുദ്രണം ചെയ്യേണ്ടതാണ്. അതിൽ കൂടുതൽ വില ഈടാക്കുന്ന കമ്പനികൾക്കെതിരെ നിയമ നടപടികൾ എടുക്കുന്നതായിരിക്കും. 1986-ലെ അവശ്യവസ്തു നിയന്ത്രണ നിയമ പ്രകാരം 19/07/2019ൽ കുപ്പിവെള്ളം അവശ്യവസ്തുവാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അവശ്യവസ്തുക്കളുടെ വിലനിയന്ത്രണം സർക്കാരിൽ നിക്ഷിപ്തമയതിനാൽ, കുപ്പിവെള്ള നിർമ്മാതാക്കളും വ്യാപാരി വ്യവസായി സംഘടനകളുടെ നേതാക്കളുമായി ചർച്ച ചെയ്ത് വില ലിറ്ററിനു 13 രൂപയാക്കാൻ സർക്കാർ തീരുമാനിച്ചു, അതുപ്രകാരമുള്ള ഉത്തരവാണ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. കടുത്ത വേനലിലോട്ട് കേരളം കടക്കുന്ന ഈ സമയത്ത് കുപ്പിവെള്ളത്തിൻ്റെ വില കുറയ്ക്കുന്നത് ജനങ്ങൾക്ക് ഉപകാരപ്രദമായ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Well deserved. Congratulations..SKSSF State CommitteeSKSSF WAYANAD
29/02/2020

Well deserved. Congratulations..SKSSF State CommitteeSKSSF WAYANAD

Address

Kunnummalangady
Mananthavady
670645

Website

Alerts

Be the first to know and let us send you an email when SKSSF Kunnummalangady posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SKSSF Kunnummalangady:

Share