02/08/2019
ഈ കാലഘട്ടം പുരോഹിതരെ പഠിപ്പിക്കുന്ന ചില എളിയ പാഠങ്ങൾ:
1 . അച്ചന്മാർ ഇങ്ങനെയൊക്കെ കാട്ടിയിട്ടും ജനങ്ങൾ ഇപ്പോഴും പള്ളിയിൽ വരുന്നുണ്ടല്ലോ എന്നൊക്കെ കരുതി വൈദികരായ നമ്മൾ അഹങ്കരിക്കരുതെന്നു ഈ കാലഘട്ടം നമ്മെ പഠിപ്പിക്കുന്നു. ജനങ്ങൾ ഇപ്പോഴും പള്ളിയിൽ വരുന്നുണ്ടെങ്കിൽ അത് കൂദാശകളോടുള്ള അവരുടെ ബന്ധം ഒന്ന് കൊണ്ട് മാത്രമാണ്. അതവരുടെ വിശ്വാസത്തിന്റെ ആഴമാണ് സൂചിപ്പിക്കുന്നത്. പരിശുദ്ധ കുര്ബാനയോടുള്ള വിശ്വാസിയുടെ ബന്ധം വൈദികനോടുള്ള ബന്ധത്തേക്കാൾ ഒത്തിരി വലുതാണ്. അടുത്ത നാളിൽ ഒരു അൽമായ പ്രമുഖൻ എന്നോട് പറഞ്ഞു: "പിതാവേ, നിങ്ങളെ കണ്ടൊന്നുമല്ല ഞങ്ങൾ പള്ളീൽ വരുന്നത്. കർത്താവു വിളിച്ചിട്ടാണ്. നിങ്ങൾ പറഞ്ഞിട്ടൊന്നുമല്ല ഞങ്ങൾ മര്യാദക്ക് ജീവിക്കുന്നത്. അത് ഞങ്ങളുടെ വിശ്വാസം ഞങ്ങളോടാവശ്യപ്പെട്ടിട്ടാണ്". എളിമപ്പെടുത്തുന്ന വാക്കുകളാണ്. എങ്കിലും വാസ്തവമാണെന്നു തോന്നി. അപ്പോൾ പിന്നെ, വൈദികർ എന്തിനാണ്? വൈദികർ പ്രതീകങ്ങളാണ്; കർത്താവിന്റെ രക്ഷയും സ്നേഹവും ജനത്തിന് പ്രതീകാത്മകമായി അവതരിപ്പിക്കുന്ന അഭിഷിക്തർ. അതുകൊണ്ടാണവർ വ്രതങ്ങൾ എടുക്കുന്നത്. ഏതാനും ചിലർ വ്രതങ്ങൾ ലംഖിച്ചെന്നു കരുതി കർത്താവിനോടുള്ള ബന്ധം ജനങ്ങൾക്ക് നഷ്ടമാവുന്നില്ലെന്നു മാത്രമല്ല, നല്ല വൈദികർക്കുവേണ്ടിയുള്ള അവരുടെ ദാഹം പുതിയ ദൈവവിളികൾക്കു കാരണമാവുകയും ചെയ്യുന്നു.
ഞങ്ങൾ വ്രതങ്ങൾ ലംഖിച്ചിട്ടും ജനം പള്ളീൽ വരുന്നുണ്ടെന്നു കരുതി ഒരു വൈദികനും അഹങ്കരിക്കാതിരിക്കട്ടെ.
- മാർ തോമസ് തറയിൽ