St Thomas Orthodox Vaidika Sangham

St Thomas Orthodox Vaidika Sangham Official page of Akhila Malankara Vaidika Sangham

St. Thomas Orthodox Vaidika SanghomJune 5 – World Environment Day“The Earth is the Lord’s, and all its fullness.” (Psalm...
04/06/2026

St. Thomas Orthodox Vaidika Sanghom
June 5 – World Environment Day

“The Earth is the Lord’s, and all its fullness.” (Psalm 24:1)

World Environment Day reminds us that caring for creation is a sacred responsibility entrusted to us by God. The air we breathe, the water we drink, the trees that sustain life, and the beauty of nature are precious gifts from our Creator.

As stewards of God’s creation, let us commit ourselves to protecting the environment through simple but meaningful actions—planting trees, reducing waste, conserving water, avoiding pollution, and promoting sustainable living.

May this World Environment Day inspire us to nurture nature with gratitude, responsibility, and love, so that future generations may inherit a healthier and greener world.

“Protect Nature Today, Preserve Life Tomorrow.”

St. Thomas Orthodox Vaidika Sanghom
World Environment Day – June 5

ഗ്ലോബൽ ക്ലെർജി കോൺഫറൻസിന് പരുമലയിൽ തുടക്കമായി.പുരോഹിതൻ മാറുന്നലോകത്തിൽ മാറ്റമില്ലാത്ത അപ്പോസ്തോലിക വിശ്വാസത്തിൻ്റെ സംരക്...
19/05/2026

ഗ്ലോബൽ ക്ലെർജി കോൺഫറൻസിന് പരുമലയിൽ തുടക്കമായി.

പുരോഹിതൻ മാറുന്നലോകത്തിൽ മാറ്റമില്ലാത്ത അപ്പോസ്തോലിക വിശ്വാസത്തിൻ്റെ സംരക്ഷകരാകണം-
പരിശുദ്ധ കാതോലിക്കാ ബാവ
~~~~~~~~~~~~~~~~~~~~~
മലങ്കര ഓർത്തഡോക്സ് വൈദിക സംഘത്തിൻ്റെ ഗ്ലോബൽ കോൺഫറൻസ് പരുമല സെമിനാരിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. മാത്യൂസ് മാർ തിമോത്തിയോസ് അദ്ധ്യക്ഷത നിർവ്വഹിച്ചു.ഉത്തർപ്രദേശ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ വകുപ്പ് സെക്രട്ടറിയും ശ്രീമതി റോഷൻ ജേക്കബ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. പുന:പ്രസിദ്ധീകരിച്ച വൈദിക ഡയറക്ടറിയുടെ പ്രകാശനം കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയമെത്രാപ്പോലീത്ത നിർവ്വഹിച്ചു., തീം പുസ്തകപ്രകാശനം ഡോ.യാക്കോബ് മാർ ഐറേനിയോസ് നിർവ്വഹിച്ചു. ഗീവർഗീസ് മാർ കൂറിലോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഫാ. ഡോ.തോമസ് വറുഗീസ് അമയിൽ, ഫാ. എൽദോ ഏലിയാസ്, ഫാ. ഡോ.നൈനാൻ വി. ജോർജ്ജ്, എന്നിവർ പ്രസംഗിച്ചു. അഭി.സഖറിയ മാർ സേവേറിയോസ്, വന്ദ്യ കെ. എൻ. മാത്യു വൈദ്യൻ കോറെപ്പിസ്കോപ്പാ, പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. ജെറി അമൽദേവ്, ഫാ. എം.സി പൗലോസ്, എന്നിവർ ക്ലാസ് നയിച്ചു. കേരള സംസ്ഥാനത്ത് പുതുതായി ചുമതല ഏറ്റ മുഖ്യമന്ത്രി ശ്രീ.വി.ഡി സതീശൻ്റെ നേതൃത്വത്തിൽ ചുമതല എടുത്ത മന്ത്രിസഭയെയും നിയമ സഭാ സാമാജികരേയും വൈദിക സംഘം അനുമോദിച്ച് ഫാ. ഡോ. മാത്യു വറുഗീസ് പ്രമേയം അവതരിപ്പിച്ചു.
ഇന്ന് ഡോ. ഗീവറുഗീസ് മാർ ബർന്നാബാസ്, ഡോ. എബ്രഹാം മാർ സെറാഫിം, യൂഹാനോൻ മാർ ദിയസ്കോറസ്, ഫാ. ഡോ. തിമോത്തി തോമസ്, ഡോ. ചെറിയാൻ വർഗീസ്, ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ, ഫാ. ഡോ.ജോസി ജേക്കബ് പരിശുദ്ധ ബാവാ തിരുമേനിയുമായുള്ള തുറന്ന ചർച്ചാവേദി ഒരുക്കുന്നു. യോഗാ പരിശീലനത്തിന് ഫാ.ഡോ.ജേക്കബ് ജോൺ നേതൃത്വം നൽകും. കോൺഫറൻസ് 21 ന് സമാപിക്കും

16/05/2026

Global Clergy Conference 2026

Message from President HG Dr Mathews Mar Thimothios Metropolitan

കേരള സംസ്ഥാനത്തിന്റെ 13-മത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനെ വലിയ പ്രതീക്ഷയോടും ആത്മവിശ്വാസത്തോടും ...
16/05/2026

കേരള സംസ്ഥാനത്തിന്റെ 13-മത് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനെ വലിയ പ്രതീക്ഷയോടും ആത്മവിശ്വാസത്തോടും കൂടിയാണ് സ്വാഗതം ചെയ്യുന്നത്. പൊതുസമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ അദ്ദേഹം സ്വീകരിച്ച ശക്തവും വ്യക്തവുമായ നിലപാടുകൾ സാധാരണ ജനങ്ങളിൽ പ്രത്യാശയും വിശ്വാസവും വളർത്തിയിട്ടുണ്ട് എന്ന് ഇതിനോടകം തെളിഞ്ഞു കഴിഞ്ഞു.
“ആരെല്ലാം തിരസ്കരിച്ചാലും സത്യത്തിന്റെയും നീതിയുടെയും ഉറച്ച ബോധ്യത്തിൽ നിലപാട് ഉള്ളവനായി നിലകൊള്ളണം” എന്ന ഭാഗ്യസ്മരണാർഹനായ പരി.ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ ബാവായുടെ വാക്കുകൾ അദ്ദേഹത്തിന്റെ പൊതുജീവിതത്തിൽ അന്വർത്ഥമാകുന്നതായി കാണുന്നു.
കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും സാമൂഹിക ഐക്യവും സംരക്ഷിച്ചുകൊണ്ട്, കാലഘട്ടം ആവശ്യപ്പെടുന്ന പുരോഗമനപരമായ മാറ്റങ്ങളും സുസ്ഥിര വികസനവും നടപ്പാക്കുവാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് സാധിക്കട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. ഈ അവസരത്തിൽ മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു.
അതോടൊപ്പം ഇപ്പോൾ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. പിണറായി വിജയനോടും ആദരപൂർവ്വം നന്ദിയും ആശംസകളും അറിയിക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ അസാധാരണമായ നേതൃത്വപാടവം നിപ്പ വൈറസ് വ്യാപനം, മഹാപ്രളയം, കോവിഡ് മഹാമാരി തുടങ്ങിയ കാലഘട്ടങ്ങളിൽ കേരളം നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്.
സമൂഹത്തിലെ സാധാരണ ജനങ്ങളുടെ ക്ഷേമത്തിനും സംസ്ഥാനത്തിന്റെ വികസനത്തിനുമായി കഴിഞ്ഞ പത്ത് വർഷക്കാലം സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ നന്ദിയോടും സന്തോഷത്തോടും കൂടി സ്മരിക്കുന്നു. മലങ്കര സഭാ വിഷയങ്ങളിൽ ചില സന്ദർഭങ്ങളിൽ പക്ഷപാതപരമായ സമീപനം ഉണ്ടായതായി തോന്നിയിട്ടുണ്ടെങ്കിലും, മുഖ്യമന്ത്രിയായി കേരളത്തിനുവേണ്ടി അദ്ദേഹം നൽകിയ സമഗ്ര സേവനങ്ങളെ ആദരവോടെയാണ് വിലയിരുത്തുന്നത്.
ഇനിയും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സംസ്ഥാനത്തിന്റെ പുരോഗതിക്കും ജനക്ഷേമത്തിനും ക്രിയാത്മകമായ ഇടപെടലുകൾ നടത്തുവാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ആശംസിക്കുന്നു.

പ്രാർത്ഥനയോടെ

ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത

ചെങ്ങന്നൂർ ഭദ്രാസനം
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ

16/05/2026
മനുഷ്യാഭിമുഖ്യ സേവനങ്ങളുടെ സ്ഥാനാപതി ഡോ: ഗീവർഗീസ് യോഹന്നാൻ ഗീവർഗീസ് സഹദായുടെയും അപ്പോസ്തലനും ക്രിസ്തുവിൻ്റെ ശിഷ്യനുമായ യ...
02/05/2026

മനുഷ്യാഭിമുഖ്യ സേവനങ്ങളുടെ സ്ഥാനാപതി
ഡോ: ഗീവർഗീസ് യോഹന്നാൻ

ഗീവർഗീസ് സഹദായുടെയും അപ്പോസ്തലനും ക്രിസ്തുവിൻ്റെ ശിഷ്യനുമായ യോഹന്നാന്റെയും പേരുകൾ സ്വീകരിച്ച എംജിഎം സാരഥി കൊട്ടാരക്കരയുടെ പ്രിയപ്പെട്ട ബേബിച്ചായനെ പറ്റിയുള്ള ദൈവത്തിൻ്റെ ഇടപെടലുകൾ

ഡോ. ഗീവർഗീസ് യോഹന്നാന്റെ പ്രവാസ ജീവിതവും സ്വദേശ ഇടപെടലുകളും ലോകമാസകലം ശ്രദ്ധിക്കപ്പെട്ട നിലയിൽ വ്യത്യസ്തങ്ങളായ ജീവിത വഴികളിൽ നിർണ്ണായകമായ സേവനമുദ്രകൾ പതിപ്പിച്ച് ദൈവീക കരുതലിൽ മുന്നേറുകയാണ് എന്ന കാര്യം ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ പറഞ്ഞു. വിശുദ്ധ ബൈബിളിലെ ജോസഫിനെ പോലെ ദൈവം കരം പിടിച്ചു നടത്തിയ വ്യക്തിയാണ് ഡോക്ടർ ഗീവർഗീസ് യോഹന്നാൻ എന്നും ബാവ കൂട്ടിച്ചേർത്തു. കൊട്ടാരക്കരയുടെ എംഎൽഎയും കേരള നിയമസഭ ധനകാര്യ മന്ത്രിയുമായ കെ എൻ ബാലഗോപാൽ എങ്ങനെ പ്രസ്താവിച്ചു. കേരളത്തിൻ്റെ അഭിമാനം എംജിഎം ബ്രാൻഡ് നെയിം . വ്യവസായ രംഗത്തും നിർമ്മാണ രംഗത്തും വിദേശരാജ്യങ്ങളിലും ഡോക്ടർ ഗീവർഗീസ് യോഹന്നാന്റെ പ്രവർത്തനങ്ങൾ പ്രശംസനീയം എന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതൊരു വിസ്മയമായി എനിക്ക് തോന്നുന്നു എന്നാണ് ഗവർണർ പി എസ് ശ്രീധരൻ പിള്ള പറഞ്ഞത് ഇത്രയേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അതോടൊപ്പം എളിമയുടെ തെളിമ കൊണ്ട് എല്ലാവരെയും കീഴടക്കാൻ സാധിക്കുന്നതും ഡോ.ഗീവർഗീസ് യോഹന്നാന്റെ അശ്രാന്ത പരിശ്രമവും ഉന്നതമായ കാഴ്ചപ്പാടും പ്രശംസനീയം എന്ന് ഗവർണർ പറയുകയുണ്ടായി. അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദേവോദോറോസ് മെത്രാപ്പോലീത്ത പറഞ്ഞത് മലങ്കര സഭയുടെ അരുമ സന്താനം കൊട്ടാരക്കരയുടെ ബേബിച്ചായൻ എന്നത്രേ. പൗലോസ് ശ്ലീഹാ പറയുന്നതുപോലെ നന്മ ചെയ്യുന്ന കാര്യത്തിൽ ശുഷ്കാന്തിയോട് ഏത് കാര്യങ്ങൾ എടുത്താലും മറ്റുള്ളവരുടെ നന്മ മുൻനിർത്തി ജീവിക്കുവാനും പ്രവർത്തിക്കുവാനും സാധിക്കുന്നു എന്നും തിരുമേനി പറഞ്ഞു. പ്രൊഫ. ഡോ. സിറിയക് തോമസ് പറയുന്നത് ദൈവ നടത്തിപ്പിന്റെ ഒരു നേർസാക്ഷ്യം ആണ്. ഡോ. ഗീവർഗീസ് യോഹന്നാൻ പൂർവികരുടെ പുണ്യവും സ്വന്തം ഗുരുത്വവും ദൈവാധീനവുമാണ് അദ്ദേഹത്തിൻ്റെ കൈമുതൽ കുലീനത്വത്തിന്റെ കുലപതിയാണ് എംജിഎമ്മിന്റെ സാരഥി. കേരളത്തിൽ 30ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിവരുന്ന എംജിഎം എന്ന മഹത്തായ പ്രസ്ഥാനത്തിന് ധാരാളം സ്കൂളുകളും പോളിടെക്നിക്കുകളും ഫാർമസി കോളേജുകളും എൻജിനീയറിങ് കോളേജുകളും ആർട്സ് And സയൻസ് കോളേജുകളും കേരളത്തിൻ്റെ അങ്ങോളമിങ്ങോളം ഉണ്ട്. മുപ്പതിനായിരം വിദ്യാർത്ഥികളും 3000 ത്തോളം അധ്യാപകരും ,വിവിധ ജീവനക്കാരും ഈ സ്ഥാപനങ്ങളിൽ ഏകോദരസഹോദരങ്ങളെ പോലെ കഴിയുന്നു. മറ്റു സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും ഏറെ വ്യത്യസ്തത ഈ സ്ഥാപനങ്ങൾ പുലർത്തുന്നു. വിദ്യാഭ്യാസത്തിനപ്പുറം കുട്ടികൾക്ക് മാനസികമായും ആത്മീയമായും കരുത്ത് പകരുന്ന സ്പെഷ്യൽ ക്ലാസുകൾ, മാതാപിതാക്കളെ എങ്ങനെ ബഹുമാനിക്കണം എന്ന പഠിപ്പിക്കൽ, ഇതെല്ലാം ഇവിടുത്തെ വിദ്യാർഥികൾക്ക് പ്രത്യേക അനുഭവങ്ങളാണ്. ഒമാനിൽ ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകുന്ന നാഥാൻ എന്ന വലിയ കമ്പനിയുടെ സ്ഥാപകനാണ് ഡോ.ഗീവർഗീസ് യോഹന്നാൻ ആകയാൽ സ്നേഹം മാത്രം എന്ന് അദ്ദേഹത്തിൻ്റെ പുസ്തകം ആരെയും ചിന്തിപ്പിക്കുന്നതും ആകർഷിക്കുന്നതും ആണ്. വയനാട് ദുരന്തമേഖലയിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള കൈത്താങ്ങ് നൽകുകയും, തിരുവനന്തപുരം കഴക്കൂട്ടത്ത് എം ജി എം ഡിഫറന്റ്ലി എബിൾഡ് സ്കൂൾ, സ്ഥാപിച്ചു പാവപ്പെട്ടവർക്ക് വിവിധങ്ങളായ ചാരിറ്റി പ്രവർത്തനങ്ങൾ നൽകിയും, നാനാജാതി മതസ്ഥരുടെയും പ്രിയപ്പെട്ട ബേബിച്ചായനായി നല്ല ശമരിയക്കാരന്റെ മാതൃക പിന്തുടരുന്ന ഇദ്ദേഹം കുരിശു വരച്ച് കുമ്പിട്ട് പ്രാർത്ഥിക്കുകയും ആരാധനകളിലും കുർബാനകളിലും സജീവസാന്നിധ്യമായി പ്രാർത്ഥന അരൂപയുടെ അനുഭവമുള്ള നല്ല ഒരു സുവിശേഷ പ്രസംഗകൻ കൂടിയാണ്. വാക്കുകളിൽ അല്ല സ്വജീവിതത്തിലൂടെ പ്രവർത്തികളിലൂടെ ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുന്ന കൊട്ടാരക്കരക്കാരുടെ പ്രിയങ്കരനായ ബേബിച്ചായൻ അദ്ദേഹത്തിൻ്റെ കുടുംബം മക്കൾ എല്ലാവരും സമൂഹത്തിന് വെളിച്ചം നൽകുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ മാനേജിംഗ് കമ്മിറ്റി അംഗം കൂടിയായ ഡോ. ഗീവർഗീസ് യോഹന്നാൻ 1948-ൽ ജനുവരി മൂന്നാം തീയതി കൊട്ടാരക്കര നെല്ലിക്കുന്ന് കുരുവിള പുത്തൻവീട്ടിൽ യോഹന്നാൻ ഗീവർഗീസിൻ്റെയും മറിയാമ്മയുടെയും മകനായി ജനനം. കുഴുവിള പുത്തൻ വീട്ടിൽ കുടുംബം മലങ്കരയിലെ ഓർത്തഡോക്സ് സുറിയാനി സഭയുടെ അഭിമാന ശാഖയാണ്. കൊട്ടാരക്കരയിലും കൊല്ലത്തും വിദ്യാഭ്യാസം പൂർത്തിയാക്കി 1971 ഗ്രാജുവേറ്റ് ട്രെയിനിയായി ഫെഡറൽ ബാങ്ക് ജോലിയിൽ പ്രവേശിച്ചു. 1973 ൽ ഒമാൻ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയിൽ അക്കൗണ്ട് ആയി പ്രവാസ ജീവിതം തുടങ്ങി . 32 വർഷം ഈ കമ്പനിയിൽ പ്രവർത്തിച്ച അദ്ദേഹം ജനറൽ മാനേജരായി ഉയർന്നു. 2006 ഒമാനിൽ നാഥൻ കൺസഷൻ ആരംഭിച്ചു . ഇപ്പോൾ അതിൻ്റെ മാനേജിംഗ് ഡയറക്ടർ ആണ്. 1994 കൊട്ടാരക്കരയിൽ മാർ ഗ്രീഗോറിയോസ് മെമ്മോറിയൽ റസിഡൻസ് പബ്ലിക് സ്കൂൾ ആരംഭിച്ചു. ഇപ്പോൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മുപ്പതിലധികം സ്ഥാപനങ്ങളായി അത് വളർന്നു പന്തലിച്ചു. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇൻറർനാഷണൽ വൈസ് ചെയർമാൻ ആണ് . ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഉപദേശക സമിതി അംഗമാണ്. സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന 250 വിദ്യാർത്ഥികൾക്ക് അധ്യായന വർഷത്തിൽ എംജിഎമ്മിന്റെ കോളേജുകളിൽ 100% സ്കോളർഷിപ്പോടെ പഠിക്കാവുന്ന മമ്മൂക്കയുടെ വിദ്യാമൃതം പദ്ധതി പ്രത്യേകം ശ്രദ്ധേയമാണ്. അമേരിക്ക ആസ്ഥാനമായ അക്കാദമി ഓഫ് യൂണിവേഴ്സൽ നോവൽ പീസ് ഓണറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് വിവിധ രാജ്യങ്ങളിൽ നിന്ന് സംഘടനകളിൽ നിന്ന് നൂറുകണക്കിന് പുരസ്കാരങ്ങൾ ഇന്ത്യൻ പ്രസിഡണ്ട് മുതൽ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ വിവിധ മന്ത്രിമാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുതൽ എംപിമാർ എംഎൽഎമാർ സഭകൾ, സമുദായങ്ങൾ, വിവിധ മതങ്ങൾ എല്ലാം പ്രിയപ്പെട്ട ഡോക്ടർ ഗീവർഗീസ് യോഹന്നാന്റെ പ്രവർത്തനങ്ങളുടെ അംഗീകാരമായി പുരസ്കാരങ്ങളും അവാർഡുകളും ആയി ഇദ്ദേഹത്തെ തേടിയെത്തി .ഓരോ അംഗീകാരങ്ങളും വരുമ്പോൾ വിനയാന്വിതനാകുന്നത് ഇദ്ദേഹത്തിൻ്റെ ശീലമാണ്.ദൈവം മുമ്പിൽ ശിരസ്സ് നമിച്ചു ദൈവത്തിനു മാത്രം നന്ദി പറയുന്ന പ്രിയപ്പെട്ട ഡോക്ടർ ഗീവർഗീസ് യോഹന്നാൻ ആത്മിക രംഗത്തും ഭൗതിക രംഗത്തും ഉള്ളവർക്കെല്ലാം മാതൃകയാണ്. ഒന്നിനും അഹങ്കരിക്കാത്ത മനസ്സ്, മറ്റുള്ളവരുടെ നന്മ മാത്രം മുന്നിൽ കണ്ടു കൊണ്ടുള്ള പ്രവർത്തനരീതി, ആരോടും അസൂയ ഇല്ലാത്ത മനസ്സിൻ്റെ ഉടമ. സ്നേഹത്തിന്റെയും സേവനത്തിന്റെയും കാരുണ്യത്തിന്റെയും ആൾരൂപം ഇതാണ് കൊട്ടാരക്കരക്കാരുടെ ബേബിച്ചായൻ എന്ന് വിളിക്കുന്ന ഡോ: ഗീവർഗീസ് യോഹന്നാന്റെ പ്രത്യേകത.

With deep sorrow in our hearts and steadfast hope in the Resurrection, the St. Thomas Orthodox Vaidika Sanghom announces...
12/04/2026

With deep sorrow in our hearts and steadfast hope in the Resurrection, the St. Thomas Orthodox Vaidika Sanghom announces the sad demise of Rev. Fr. T. J. Johnson, Vicar of St. John’s Orthodox Church, Mayur Vihar Phase–1, Delhi Diocese, who was called to eternal rest today following a cardiac arrest.

St. Thomas Orthodox Vaidika Sanghom extend our heartfelt condolences and prayers to the bereaved family. Fr. Dr. Ninan V. George

ഒളിഞ്ഞും തെളിഞ്ഞും നീതി നിഷേധത്തിനു കൂട്ട് നിക്കുന്നവരെ നാം തിരിച്ചറിയണം.ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത(പ...
25/03/2026

ഒളിഞ്ഞും തെളിഞ്ഞും നീതി നിഷേധത്തിനു കൂട്ട് നിക്കുന്നവരെ നാം തിരിച്ചറിയണം.

ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത(പ്രസിഡൻ്റ്,ഓർത്തഡോക്സ് വൈദികസംഘം)

ആറു പള്ളികളെ സംബന്ധിച്ച് ബഹു. കോടതിയുടെ വിധി പൂർണ്ണമായി ലഭിക്കുന്നതിന് മുമ്പ് തന്നെ പല ഭാഗങ്ങളിൽ നിന്നും ആഘോഷം തുടങ്ങി. മാധ്യമ ധർമ്മം തീരെ ഇല്ലാത്ത ചില സാമൂഹ്യ പേജുകളിൽ
എസ്‌ക്‌ളൂസീവ് വാർത്തയായി ഇന്നലത്തെ കോടതി വിധി ആഘോഷം പ്രചരിക്കുന്നു . അവരിൽ എത്രപേർ അത് ശരിക്കും വായിച്ചു എന്നത് സംശയമാണ്. അനുകൂലമായ ഏതെങ്കിലും ഒരു വാരി ഉണ്ടാകുമ്പോൾ മാത്രം കോടതി നല്ലതും, അല്ലാത്തപ്പോൾ കോടതിവിധികൾ അയിത്തം ഉള്ളതുമായി മാറുന്നത് എങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല . മലങ്കര ഓർത്തഡോൿസ് സുറിയാനി സഭക്ക് അനുകൂലമോ പ്രതികൂലമോ ആയ വിധികൾ ഏത് കാലഘട്ടത്തിൽ ഉണ്ടാകുമ്പോഴും അതിനെ സ്വാഗതം ചെയ്യുന്ന നിലപാട് ആണ് എക്കാലത്തും സഭാ എടുത്തിട്ടുള്ളത് . ഇപ്പോൾ ആംഗലേയ ഭാഷ വായിക്കാൻ അറിയാവുന്ന എന്ന് നാം വിചാരിക്കുന്ന ചില സഭാ പിതാക്കന്മാർ പോലും ആഘോഷമായി സോഷ്യൽ മീഡിയ പോസ്റ്റുമായി വരുന്നത് കാണുമ്പൊൾ പഴയത് ഒന്ന് പറയാതെ വയ്യ . മലങ്കര മെത്രാപ്പോലീത്തയുടെ ആസ്ഥാനമായ പഴയ സെമിനാരി നഷ്ടമാകുന്നു എന്ന നില വന്നപ്പോഴും അവിടെ നിന്ന് യാതൊരു ബഹളവും, പ്രതിരോധവും കൂടാതെ മറ്റൊരു ആസ്ഥാനം ഉണ്ടാക്കി ഇറങ്ങാൻ ഉള്ള മനസ് കാണിച്ച മലങ്കര സഭക്ക് അനുകൂലമായി സഭാതർക്കത്തിലെ 1958, 1995, 2017 കോടതി വിധികളെല്ലാം തുടരെ തുടരെ ലഭിച്ചത് ഈ സഭയുടെ നിലപാടിനും , സാമൂഹിക പ്രതിബദ്ധതക്കും ഇന്ത്യൻ ഭരണഘടനയോടും , ഇവിടുത്തെ നിയമ സംവിധാനത്തോടും കാണിച്ച ആദരവിനും ഉള്ള ദൈവ കൃപയും , പരിശുദ്ധ റൂഹായുടെ നടത്തിപ്പും ആണ് . 58 ൽ സഭക്ക് കോടതി ചിലവ് ഉൾപ്പടെ നൽകി വിധി അനുകൂലമായി വിധിച്ചപ്പോൾ വി. മാർത്തോമ്മായുടെ പിൻഗാമിയായിരുന്ന പുണ്യശ്ലോഹനായ പരി. ഗീവർഗീസ് രണ്ടാമൻ ബാവ പറഞ്ഞത്" അവർ എന്റെ മക്കൾ ആണ്, ഒരു ആഘോഷവും പാടില്ല . ഒരു രൂപ പോലും അവരുടെ കയ്യിൽ നിന്ന് നമുക്ക് നമുക്ക് ആവശ്യമില്ല " എന്നതാണ് .
പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെ കാലം മുതൽ മലങ്കര സഭയുടെ നിലപാട് ഇത് തന്നെയാണ് .

എന്താണ് ഇന്നലെ വന്ന വിധിയിലെ പ്രത്യകത എന്നത് കൂടെ നാം അറിയണം . 2017 ലെ ബഹു. സുപ്രീം കോടതി വിധിക്ക് എതിരായി ഏതെങ്കിലും കീഴ് കോടതി ഒരു വിധി പുറപ്പെടുവിക്കും എന്ന് പ്രചരിപ്പിക്കുന്നത് തന്നെ പാവപെട്ട വിശ്വാസികളെ അന്ധകാരത്തിൽ തള്ളിവിടുന്നതിന് തുല്യമല്ലേ ? സഭ കേസ് സംബന്ധിച്ച് ഭാരതത്തിന്റെ പരമോന്നത നീതി പീഠത്തിന്റെ വിധിക്ക് എതിരെ ഉള്ള കീഴ് കോടതി വിധികൾ ദുർബലം എന്നത് ബഹു. ഹൈ കോടതി എടുത്ത് പറഞ്ഞിരിക്കുന്നു . കൂടാതെ 1934 ഭരണഘടന പ്രകാരം മാത്രമേ മലങ്കരയിലെ എല്ലാ പള്ളികളും ഭരിക്കപ്പെടാവു എന്ന വിധി മറച്ച് വെക്കുന്നവർ ഈ നോമ്പ് കാലം ഒന്ന് കുമ്പസരിക്കുന്നത് നന്നായിരിക്കും . മലങ്കര സഭക്ക് സ്വന്തമായി പോലീസ് സംവിധാനം ഇല്ല എന്നാണ് എന്റെ അറിവ് . അങ്ങനെ ഇരിക്കെ പോലീസിനെ കൂട്ടി ' പള്ളി പിടിക്കാൻ ' സഭക്ക് സാധിക്കില്ല . 1934 ഭരണഘടകന പ്രകാരം ഭരിക്കപ്പെടണം എന്ന് ഇപ്പോഴും വിധി പറഞ്ഞിരിക്കുന്ന പള്ളികൾ " ആ സംവിധാനത്തിൽ നടക്കുന്നതിന് പോലീസ് സഹായമോ , പിടി വലിയുടെ ' ആവശ്യവും ഇല്ലല്ലോ . വിധി ആഘോഷിക്കുന്നവർ സാമൂഹ്യ വിരദ്ധരായി മാറാതിരുന്നാൽ മാത്രം പോരെ ? ഒളിഞ്ഞും തെളിഞ്ഞും സാഹചര്യം പോലെ തലയും വാലും കാണിച്ച് അടുത്തു വരുന്നവരെ തിരിച്ചറിയേണ്ട സമയം കൂടെയാണ് ഇത്. നീതി നിഷേധത്തിനും, അരക്ഷിതാവസ്ഥയ്ക്കും അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് കൂട്ടുനിൽക്കുന്ന വരെ തിരിച്ചറിയുക തന്നെ വേണം. കഷ്ടാനുഭ ആഴ്ചയിലേക്ക് വി. സഭ പ്രേവേശിക്കുമ്പോൾ അനുതാപപൂർണ്ണമായ പ്രാത്ഥനയുടെ അന്തിരീക്ഷം നഷ്ടമാവാതെ ഇരിക്കുവാൻ ദൈവത്തിന്റെ പരിശുദ്ധറൂഹാ പ്രവർത്തിക്കട്ടെ .
പ്രാത്ഥനയോടെ നമുക്ക് തമ്പുരാൻ്റെ പുനരുദ്ധാന പെരുന്നാളിലേക്ക് ഒരുങ്ങാം...

മാർത്തോമൻ  പൈതൃകവും കാതോലിക്കേറ്റുംഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ ചെങ്ങന്നൂർ ഭദ്രാസനം മലങ്കരയിലെ മാർത്തോ...
21/03/2026

മാർത്തോമൻ പൈതൃകവും കാതോലിക്കേറ്റും

ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്താ
ചെങ്ങന്നൂർ ഭദ്രാസനം

മലങ്കരയിലെ മാർത്തോമൻ നസ്രാണി പൈതൃകത്തിന്റെ സ്വാതന്ത്രനിലയാണ് പൗരസ്ത്യ കാതോലിക്കേറ്റ്. മലങ്കരയിലെ സമ്പന്നമായ പൈതൃകവും, വിശ്വാസികളുടെ നിസ്വാര്‍ത്ഥമായ സ്‌നേഹവും, അതിർവരമ്പുകളില്ലാത്ത സമ്പത്തും കണ്ട് ഭ്രമിച്ച് ഇന്നാട്ടിലെ നസ്രാണികളെ സ്വന്തം കാൽകീഴാക്കി ചൂഷണം ചെയ്ത്; ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കുതന്ത്രത്തിലൂടെ വിശ്വാസത്തെയും പാരമ്പര്യത്തെയും മുതലെടുക്കാൻ ശ്രമിച്ച എല്ലാവരുടെയും ദുരുദ്ദേശങ്ങളെ തകർത്തത് ജാത്യാഭിമാനിയായ മാർത്തോമാൻ നസ്രാണികളുടെ സ്വതസിദ്ധമായ സ്വാതന്ത്രബോധവും സ്വാഭിമാനവുമാണ്. അതിനുവേണ്ടി ഏതറ്റംവരെയും പോകുവാൻ നസ്രാണിസമൂഹം തയ്യാറായിരുന്നു. ഇന്ത്യയുടെ ആദ്യ ദേശീയ സ്വാതന്ത്ര്യസമരമായ കൂനൻ കുരിശു സത്യത്തിനും സമാനമായ സ്വത്വപോരാട്ടങ്ങൾക്കും നസ്രാണികൾ മുതിർന്നതും അതുകൊണ്ടാണ്. അടിമത്വത്തിന്റെ പാരമ്യത്തിൽ നസ്രാണികളുടെ കയ്യിൽ ആകെ ഉണ്ടായിരുന്നത് ഒരു കഷണം കയർ മാത്രം ആയിരുന്നു. കയർ കൊണ്ട് ആത്മഹത്യക്ക് മുതിരാതെ ആ കയർ കൊണ്ട് ആലാത്തുകെട്ടി അവർ സ്വാതന്ത്രവും വിശ്വാസവും തിരിച്ചുപിടിച്ചു.

ഒന്നാം നൂറ്റാണ്ടു മുതൽ ആരംഭിച്ച പൗരാണികമായ ഈ സഭയുടെ യാത്ര ഉദയംപേരൂർ സുന്നഹദോസിനും, കൂനൻ കുരിശുസത്യത്തിനും ശേഷം തദ്ദേശീയമായ സഭ എന്ന നിലയിൽ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ പാദ സ്പർശനത്താൽ അനുഗ്രഹീതമായ നിരണം പള്ളിയുടെ മുറ്റത്ത് മലങ്കര നസ്രാണി ഒന്നിച്ചുകൂടി. ഒരു സ്വതന്ത്ര, പരമാധികാര, ദേശീയ സഭയായുള്ള മലങ്കരസഭയുടെ പുനർരൂപീകരണത്തിലെ ഏറ്റവും പ്രധാന നാഴികക്കല്ലുകളിലൊന്നായ 1912 സെപ്റ്റംബർ 15 ഞായറാഴ്ച നിരണം വലിയപള്ളിയിൽ നടന്ന കാതോലിക്കാ സ്ഥാനാരോഹണം. അന്ന് അന്ത്യോഖ്യയുടെ ഇഗ്നാത്തിയോസ് അബ്ദുൾ മശിഹാ പാത്രിയർക്കീസിന്റെ നേതൃത്വത്തിൽ മലങ്കരസഭയുടെ പരി. സുന്നഹദോസ്, മുറിമറ്റത്തിൽ പൗലോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തായെ മാർ ബസേലിയോസ് പൗലോസ് പ്രഥമൻ എന്ന പേരിൽ പൗരസ്ത്യ കാതോലിക്കായായി വാഴിച്ചു. ചരിത്രത്തിന്റെ കറുത്ത നൂറ്റാണ്ടുകളിലെവിടെയോ മലങ്കരസഭയ്ക്ക് ഭാഗികമായി നഷ്ടപ്പെട്ട സ്വയംശീർഷകത്വത്തിന്റെ വീണ്ടെടുക്കൽ ആയിരുന്നു ആ ചരിത്ര സംഭവം. മലങ്കരസഭയെ സംബന്ധിച്ച് ഒന്നാം നൂറ്റാണ്ടു മുതൽ ആരംഭിച്ച സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസം ഭംഗം കൂടാതെ കൂടാതെ സൂക്ഷിക്കുവാൻ കർത്താവിന്റെ അരുമ ശിഷ്യനായ വിശുദ്ധ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ തദ്ദേശീയ സഭ എന്ന നിലയിൽ മലങ്കര സഭയ്ക്ക് സാധിച്ചു എന്നതിന് ഉത്തമ ഉദാഹരണമാണ് 1912 ലെ കതോലിക്കാ പുന സ്ഥാപനം.

1950-ല്‍ ആണ് ഇന്ത്യ റിപബ്ലിക് ആകുന്നത് അതുകൊണ്ട് അതിന് മുന്നെ ഇന്ത്യ ഇല്ല എന്ന് പറഞ്ഞാൽ അത് മൗഢ്യമാണ്. ചരിത്രാതീതകാലം മുതൽക്കേ ഇന്ത്യ ഇവിടുണ്ട്, ഇന്ത്യൻ സംസ്‌കാരം ഇവിടുണ്ട്, അതുപോലാണ് 1912 ലെ കാതോലിക്കാ സ്ഥാപനവും. 1912 ൽ ഇവിടെ കാതോലേക്കറ്റ് സ്ഥാപിച്ചു സഭയുടെ സ്വാതന്ത്രവും സ്വയം ശീർഷകത്വവും ഉറപ്പിച്ചു എന്നു മാത്രമെയുള്ളു അല്ലാണ്ട് നവീന ഫേസ്ബുക്ക് ചരിത്രകാരന്മാർ പറയുന്നതുപോലെ മിഥ്യയല്ല സ്വതന്ത്രകാതോലിക്കേറ്റ്. മനഃപൂർവ്വം ചരിത്രത്തെ വളച്ചൊടിക്കുന്നവർക്ക് ഇത് ഹേതുവല്ലായിരിക്കാം.

എന്നാൽ മറ്റു ക്രൈസ്തവ കേന്ദ്രങ്ങളിൽ നിന്നെല്ലാം ഒറ്റപ്പെട്ടു കിടന്നിരുന്ന മലങ്കരസഭയ്ക്ക് ആദ്യ സഹസ്രാബ്ദത്തിലെവിടെയോ തനത് വൈദിക പാരമ്പര്യം നഷ്ടപ്പെട്ടു എന്നത് ഒരു സത്യമാണ്. പക്ഷേ മലങ്കരസഭയ്ക്ക് കൈത്താങ്ങലുമായി പേർഷ്യൻ സഭയെത്തി. അതോടെ മലങ്കരയിലെ മെത്രാപ്പോലീത്താ സ്ഥാനം വല്ലപ്പോഴുമെത്തുന്ന പേർഷ്യക്കർക്ക് മാത്രമായിച്ചുരുങ്ങി. എന്നാൽ പട്ടം കെട്ടുവാനും പള്ളി കൂദാശ ചെയ്യുവാനുമല്ലാതെ നസ്രാണികൾക്ക് അന്ന് മേല്പട്ടക്കാരുടെ ആവശ്യം ഇല്ലാതിരുന്നതിനാൽ മെത്രാന്മാരുടെ അസാന്നിധ്യം അവരെ കാര്യമായി ബാധിച്ചിരുന്നില്ല. സഭയുടെ ദൈനംദിന ഭരണത്തിനു പൂർണ അധികാരങ്ങളോടെ സ്വദേശിയായ അർക്കദിയോക്കോനുണ്ടായിരുന്നു. ഇന്ന് മേല്പ്പട്ടക്കാർ വഴി നിർവ്വഹിക്കപ്പെട്ടുപോരുന്ന എല്ലാ ആത്മീയ ഭൗതീക അധികാരങ്ങളും ഇന്ത്യയൊക്കെയും അർക്കദിയക്കോൻ എന്നറിയപ്പെട്ടിരുന്ന നസ്രാണികളുടെ ജാതിക്കുതലവനുണ്ടായിരുന്നു. വൈദേശിക മെത്രാന്മാരുടെ ഭരണത്തിലായിരുന്നുവെങ്കിലും നസ്രാണിസമൂഹം തങ്ങളുടെ തനതായ സ്വത്വബോധം കാത്തുസൂക്ഷിച്ചിരുന്നു. മലങ്കരയിലെ പേർഷ്യൻ മേല്പട്ടക്കാരന്‍ പരിശുദ്ധ മാർ തോമാശ്ലീഹായുടെ സിംഹാസനത്തിൽ മെത്രാപ്പോലീത്തായും ഇന്ത്യയൊക്കെയുടെയും വാതിൽ എന്ന സ്ഥാനനാമത്തിലാണ് അറിഞ്ഞിരുന്നത്.

1498-ല്‍ ആരംഭിച്ച പോർട്ടൂഗീസ് അധിനിവേശം സ്ഥിതിഗതികൾ ആകെ മാറ്റിമറിച്ചു. 16-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തോടെ മലങ്കരയിലേയ്ക്കുള്ള പേർഷ്യൻ മെത്രാന്മാരുടെ വരവു തടഞ്ഞു പോർട്ടൂഗീസുകാർ
മലങ്കരസഭയുടെ ആത്മീയാധികാരം പിടിച്ചടക്കി. 1599-ലെ ഉദയംപേരൂർ സുന്നഹദോസിലൂടെ മലങ്കരസഭയെ ആത്മീയമായും ലൗകികമായും റോമൻ കത്തോലിക്കാ സഭയുടെ കീഴിലാക്കി മലങ്കരയുടെ ഭരണം റോമൻ മെത്രാന്മാർ ഏറ്റെടുത്തു. തദ്ദേശീയമായ അർക്കദിയാക്കോൻ സ്ഥാനത്തെ ഇല്ലായ്മ ചെയ്യാൻ കഠിനപ്രയത്‌നം നടത്തിയെങ്കിലും അവർക്കതിൽ വിജയിക്കാനായില്ല. ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി അത് നിലകൊണ്ടു. 54 വർഷങ്ങൾക്ക് ശേഷമുണ്ടായ കൂനൻകുരിശു സത്യത്തിന് വഴി വെച്ചത് ഈ സ്ഥാനത്തിന്റെ നിലനില്‍പ്പായിരുന്നു.

ഒരു പൗരസ്ത്യ മെത്രാനും മലങ്കരയിൽ കാലുകുത്താതിരിക്കാനുള്ള സുരക്ഷാ സന്നാഹങ്ങൾ റോമൻ കത്തോലിക്കർ സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂനൻ കുരിശു സത്യത്തെ തുടർന്ന് തോമാ അർക്കദിയക്കോനെ മേല്പട്ടസ്ഥാനത്തേക്ക് ഉയർത്തി നസ്രാണിസമൂഹം തങ്ങളുടെ വിശ്വാസപോരാട്ടത്തിന് പുതിയ വഴിത്തിരിവ് ഉണ്ടാക്കിയത്. തുടർ ന്നുള്ള കാലത്ത് മേല്പട്ടസ്ഥാനത്തിനും ആരാധാനകാര്യങ്ങൾക്കും മലങ്കരസഭയ്ക്ക് അന്ത്യോഖ്യൻ സഭയെ ആശ്രയിക്കേണ്ടിവന്നു. പക്ഷേ അന്ത്യോഖ്യൻ സഭയുടെ അധീശത്വാവകാശവാദങ്ങൾക്ക് മലങ്കരസഭ വഴങ്ങികൊടുത്തില്ല. മലങ്കര മെത്രാന്മാർ മാർത്തോമ്മ എന്ന സ്ഥാനപ്പേര് സ്വീകരിക്കുകയും ഇന്ത്യയൊക്കയുടെയും വാതിൽ ''തർവോദ് കോല്‍ ഹിന്ദോ'' എന്ന സ്ഥാനനാമം ഉപയോഗിക്കുകയും ചെയ്തു വന്നു. തന്റെ മേലധികാരം അംഗീകരിക്കണമെന്ന അന്ത്യോഖ്യാ പാത്രിയർകീസിന്റെ അഭ്യർത്ഥന അവർ തള്ളിക്കളയുകയും ചെയ്തു.
1770-ല്‍ ആറാം മാർത്തൊമ്മ മെത്രാനെ അന്ത്യോഖ്യൻ മെത്രാന്മാർ മാർ ദീവന്നാസ്യോസ് എന്ന പേരില്‍ മെത്രാപ്പോലീത്താസ്ഥാനത്തേക്കുയർത്തി. സഭയിലെ വിഘടിത വിഭാഗങ്ങളെ ഒരുമിപ്പിക്കാനുള്ള ഒരു മാർഗ്ഗമെന്ന നിലയിലാണ് അദ്ദേഹമതിനു സമ്മതിച്ചത്. മാർത്തോമ്മ എന്ന നാമത്തിൽ അന്ത്യോഖ്യർക്കുള്ള അസഹിഷ്ണുതയായിരുന്നു ഈ സ്ഥാനോരോഹണത്തിന്റെ പിമ്പിലെ ഒരു കാരണം. ഇന്ന് മാർക്കറ്റ് മാർത്തോമ്മ എന്ന പേരിനുള്ളത് കൊണ്ട് അത് സ്വന്തമായി തുല്യം ചാർത്താൻ അനേകർ വെമ്പുകയാണ്. പക്ഷേ തന്റെ പിൻഗാമിയെ മാർത്തോമ്മ ഏഴാമനായി വാഴിച്ചുകൊണ്ട് വലിയ മാർ ദീവന്നാസ്യോസ് പാരമ്പര്യം നിലനിർത്തി. പിന്നീട് 1815-ൽ പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ് രണ്ടാമൻ , തൊഴിയൂർ നിന്നും പട്ടമേൽക്കുന്നതോടുകൂടിയാണ് മലങ്കര സഭാദ്ധ്യക്ഷന്റെ സ്ഥാനം എപ്പിസ്‌ക്കോപ്പായിൽ നിന്നും മെത്രാപ്പോലീത്താ സ്ഥാനത്തേക്കു സ്ഥിരമായി ഉയരുന്നതും മാർ ദീവന്നാസ്യോസ് എന്നത് മലങ്കര മെത്രാപ്പോലീത്തായുടെ സ്ഥാനപ്പേർ ആകുന്നതും.
മലങ്കര മെത്രാപ്പോലീത്താമാർ ആരുടെയും കീഴ്സ്ഥാനികളായിരുന്നില്ല. അവർ വി മാർതോമ്മാ ശ്ലീഹായുടെ സിംഹാസനത്തിൽ ആരൂഢനായിരുന്ന് മലങ്കരസഭയെ ഭരികുകയും പിൻഗാമികളെ വാഴിക്കുകയും ചെയ്തു. ഇതിന് ഒരു മാറ്റം വന്നത് പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസ്യോസ് പരദേശത്തുപോയി അന്ത്യോഖ്യാ പാത്രിയർക്കീസിൽ നിന്നും പട്ടമേറ്റ് വന്നതോടെയാണ്. അതിനുശേഷമാണ് മലങ്കരയുടെ അന്ത്യോഖ്യൻ ബന്ധം ദൃഢതരമാകുന്നത്. പാലക്കുന്നത്ത് മാർ അത്താനാസ്യോസ് മേല്പട്ടസ്ഥാനമേറ്റതുമുതൽ ഉണ്ടായ സംഭവ വികാസങ്ങൾ മലങ്കരസഭയിൽ അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ അധീശത്വം ഉറപ്പാക്കുന്നതിനു കാരണമായി. മേല്പട്ടസ്ഥാനാരോഹണം തങ്ങളുടെ അവകാശമാണെന്നതായിരുന്നു അന്ത്യോഖ്യായുടെ 1665 മുതൽ എക്കാലത്തെയും അവകാശവാദം. ഏത് എപ്പിസ്‌ക്കോപ്പൽ സഭയെയും വരുതിക്ക് നിർത്താനുള്ള ഏറ്റവും മികച്ച മാർഗ്ഗമാണത്. മലങ്കരസഭ എക്കാലത്തും ഈ നീക്കത്തെ ചെറുത്തു നിന്നിരുന്നു. തുടർന്ന് പുലിക്കോട്ടില്‍ ജോസഫ് മാർ ദീവന്നാസ്യോസ് അഞ്ചാമൻ പാത്രിയർക്കീസിൽ നിന്നും പട്ടമേല്‍ക്കേണ്ടി വന്നു. അതോടെ, മെത്രാന്മാരെ വാഴിക്കേണ്ടത് പാത്രിയർക്കീസാണെന്ന ഒരു വിശ്വാസം മലങ്കരയിൽ ഉറച്ചു. അക്കാലത്തെ മലങ്കരസഭാഭരണത്തിലെ അരാജകത്വം ഇതിന് നല്ലൊരു ത്വരക ഘടകമായി മാറി.

പാത്രിയർക്കീസിന്റെ 1876 ലെ മുളന്തുരുത്തി സുന്നഹദോസിലെ വിഭജനം മലങ്കരസഭയോ, മലങ്കര മെത്രാപ്പോലീത്താ മാർ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമനോ അംഗീകരിച്ചില്ല. പുതിയ ആറു മെത്രാന്മാരും മലങ്കര മെത്രാപ്പോലീത്തായുടെ മേലധികാരം സമ്മതിയ്ക്കുകയും അദ്ദേഹത്തിന്റെ കീഴിൽ പാത്രിയർക്കീസിനാൽ നിരോധിക്കപ്പെട്ട അസോസിയേഷന്റെ വൈസ് പ്രസിഡന്റുമാരാവുകയും ചെയ്തു. ഒരു പടികൂടി കടന്ന് പ. പരുമല തിരുമേനിയെ പിന്നീട് മലങ്കര മെത്രാപ്പോലീത്തായുടെ അസിസ്റ്റന്റായി മാനേജിംഗ് കമ്മിറ്റി നിയമിച്ചു. പാത്രിയർക്കീസ് പിളർക്കാൻ ശ്രമിച്ചിടത്തു നിന്ന് മലങ്കരസഭയുടെ ഐക്യത്തിന്റെ ഹേതുവായി അത് മാറി. 1876-ലെ സന്ദർശനശേഷമുള്ള അന്ത്യോഖ്യാ പത്രിയർകീസിന്റെ പ്രവർത്തനം, മലങ്കരസഭയുടെ ഭാവി മേല്പട്ടവാഴ്ചകൾ സുഗമമായി നടക്കാനിടയില്ല എന്ന വസ്തുതയും വ്യക്തമാക്കി. മലങ്കരസഭയുടെ ഉൾഭരണസ്വാതന്ത്ര്യം തീറെഴുതാതെ മലങ്കരസഭയ്ക്കിനി മെത്രാന്‍മാരെ ലഭിക്കില്ല എന്നുതന്നെ വ്യക്തമായി. ഈ സാഹചര്യമാണ് മലങ്കരയിൽ ഒരു കാതോലിക്കേറ്റ് സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് ആലോചിക്കാൻ മലങ്കരസഭയെ പ്രേരിപ്പിച്ചത്. മലങ്കരസഭയുടെ മേല്പട്ടവാഴ്ചയെ സംബന്ധിച്ച ഭയം 1908-ൽ പ. വട്ടശ്ശേരിൽ മാർ ദീവന്നാസ്യോസ് ആറാമന്റെ വാഴ്ചസമയത്ത് യാഥാർഥ്യമായി. പാത്രിയർക്കീസിന് ലൗകികാധികാരം അടിയറ വയ്ക്കാതെ മാർ ദീവന്നാസ്യോസ് ആറാമനു മേല്പട്ടസ്ഥാനം ലഭിക്കുവാൻ ഭഗീരഥപ്രയത്‌നം വേണ്ടിവന്നു. തുടർന്ന് അന്ത്യോഖ്യാ പത്രിയർക്കീസ് അബ്ദുള്ളാ രണ്ടാമന്റെ മലങ്കര സന്ദർശനവും അനന്തര നടപടികളും മലങ്കരയിൽ ഒരു കാതോലിക്കേറ്റ് ഇല്ലായെങ്കിൽ സഭയ്ക്കു നിലനിൽപ്പില്ല എന്ന സന്നിഗ്ദാവസ്ഥ ഇവിടെ സൃഷ്ടിച്ചു. അതിന്റെ അനന്തരഫലമാണ് 1912-ലെ കാതോലിക്കേറ്റ് സ്ഥാപനം. മലങ്കര സഭയുടെ സ്വയം ശീർഷകത്വവും, അസ്തിത്വവും സൂക്ഷിക്കുവാനും, പരിപാലിക്കുവാനും അന്നും ഇന്നും മലങ്കര സഭയ്ക്ക് ആർജ്ജവും ഉണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു മലങ്കരയിലെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നദോസിന്റെ തീരുമാനത്തോടും കാർമികത്വത്തിലുമുള്ള 1912 ലെ പരി കാതോലിക്കാ സ്ഥാനാരോഹണം. അല്ലാതെ മലങ്കര സഭയുടെ അസ്തിത്വം ഏതെങ്കിലും സമ്മേളനവേദിയിൽ പ്രഖ്യാപിക്കപ്പെട്ട് ലഭിച്ചതല്ല.

മലങ്കര സഭയുടെ ഭാവനയ്ക്ക് അനുയോജ്യമായ ഏതെങ്കിലും ഒരു നവീന സ്ഥാനമല്ല സഭയടെ തലവന് നല്‍കപ്പെട്ടത്. ഒരു കാലത്ത് മലങ്കര സഭയെ നയിക്കുകയും, നിയന്ത്രിക്കുകയും ചെയ്തിരുന്ന പേർഷ്യൻ സഭയിൽ നിലനിന്നിരുന്ന 'കിഴക്കിന്റെ കാതോലിക്ക' എന്ന സ്ഥാനത്തിനാണ് മലങ്കര സഭ പുനർ ജീവൻ നല്കിയത്. പേർഷ്യൻ സഭയുടെ തലസ്ഥാനമായിരുന്ന സെലുക്യ-ടെസിഫോണിലെ മെത്രാപ്പോലീത്തായ്ക്ക് 4-ാം നൂറ്റാണ്ടോടെ ലഭിച്ച ക്രമേണ ഉറപ്പായ സ്ഥാന നാമമാണിത്.

കാതോലിക്കേറ്റ് സ്ഥാപനം സഭയുടെ പൂർണ്ണ സ്വാതന്ത്ര്യത്തിലേക്കുള്ള വളർച്ചയുടെ ആദ്യത്തെ സുപ്രധാന നാഴികക്കല്ലായിരുന്നു എങ്കിൽ 1934-ലെ ഭരണഘടന ആ വളർച്ചയുടെ പൂർത്തീകരണമായിരുന്നു. ഇവ രണ്ടും കൂടെ ചേരുന്ന അടിസ്ഥാനത്തിന്മേലാണ് സഭയുടെ സ്വാതന്ത്ര്യവും സ്വയംശീർഷകത്വവും നിലനില്ക്കുന്നത്. 'കിഴക്കിന്റെ കാതോലിക്ക' എന്ന നാമം മലങ്കരയിലെ കാതോലിക്കേറ്റിന്റെ പുരാതനത്വം വിളിച്ചറിയിക്കുന്നു. വിപുലമായ അധികാര അവകാശങ്ങളാണ് പേർഷ്യയിൽ ഉത്ഭവിച്ച കിഴക്കിന്റെ കാതോലിക്കയ്ക്ക് ഉള്ളത്. മേല്പ്പട്ടക്കാരെ വാഴിക്കുന്നതിനും മൂറോന്‍ കൂദാശ ചെയ്യുന്നതിനുമുള്ള അധികാരവും അവകാശവും പൗരസ്ത്യ കാതോലിക്കായിൽ നിക്ഷിപ്തമായിരിക്കുന്നു. പൗരസ്ത്യ കാതോലിക്ക അതുകൊണ്ടുതന്നെ ആരുടെയെങ്കിലും കീഴ്സ്ഥാനി അല്ല.

1995, 2002, 2017, എന്നീ വർഷങ്ങളിലെ സുപ്രീംകോടതി വിധികൾ ഇന്ത്യൻ ദേശീയ ക്രൈസ്തവരുടെ പ്രതീകമായ പൗരസ്ത്യ കാതോലിക്കാ സ്ഥാനവും മലങ്കരമെത്രാപ്പോലീത്താ സ്ഥാനങ്ങളും ചോദ്യം ചെയ്യപ്പെടുവാൻ പാടില്ലാത്തവയാണെന്നു പ്രഖ്യാപിച്ചതോടെ ഈ സ്ഥാനം പൂർണതയിലെത്തിയിരിക്കുന്നു. മലങ്കരസഭാ ഭരണഘടനയെയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ട് ''സാമന്തനും ബദലും'' എല്ലാം അന്ധകാരത്തില്‍ വാഴിക്കപ്പെട്ടതു കൊണ്ട് കിഴക്കിന്റെ കാതോലിക്കായുടെ സ്ഥാനമഹിമക്കോ മൂല്യത്തിനോ യാതൊരു കോട്ടവും സംഭവിക്കുകയില്ല എന്നത് തീർച്ച. കാലാകാലങ്ങളിലെ ഭരണകൂടത്തെയും മാധ്യമധർമ്മത്തയെയും വിലയ്‌ക്കെടുത്ത് സമൂഹത്തൽ നൈമിക്ഷികമായ ഉയർച്ചകളും പ്രശസ്തിയും നേടിയെടുക്കാൻ ചിലപ്പോളൊക്കെ സാധിച്ചേക്കാം പക്ഷേ സത്യം മാത്രമാണ് എക്കാലവും നിലനില്ക്കുക എന്നത് വൈകാതെ കാലം തന്നെ തെളിയിക്കും.

മലങ്കര നസ്രാണിയുടെ ജാത്യാഭിമാനവും സ്വതബോധവും സ്വാതന്ത്രവാജ്ഞയും ആർക്കും വിലക്കടുക്കാൻ സാധ്യമല്ല.
മലങ്കര സഭയുടെ കാതോലിക്കാസ്ഥാപനവും വളർച്ചെയും അസൂയയോടെ മാത്രമാണ് മറ്റുള്ളവർ കാണുന്നത് എന്നതിൽ യാതൊരു തർക്കവുമില്ല. ഈ സഭയെ സ്‌നേഹിച്ച സഹായിച്ച എല്ലാവരെയും ഏറെ നന്ദിയോടും കരുതലോടും മാത്രമാണ് നസ്രാണി സമൂഹം കണ്ടത്. ഭരണഘടനയിലെ 101,114,118, എന്നീ വകുപ്പുകൾ ഇതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ്. മലങ്കര സഭ എന്നും നന്ദിയുള്ളവരാണ്. ഈ സഭയെ ചൂഷണം ചെയ്യാനല്ലാതെ ആരെല്ലാം വന്നിട്ടുണ്ടോ അവരെയല്ലാം പൈതൃകമായി തന്നെ ഈ സഭയും നസ്രാണി സമൂഹവും സ്വീകരിച്ചിട്ടുണ്ട്, ഇനിയും സ്വീകരിക്കും. സഭയുടെ അസ്ഥിത്വവും, സ്വാതന്ത്രവും, വിശ്വാസവും ചൂഷണം ചെയ്യാനോ ചോദ്യം ചെയ്യാനോ ആര് വന്നാലും, അവർ എത്ര പ്രബലരായാലും അവരെ നഖശികാന്തം മലങ്കരസഭ എതിർക്കുകയും ചെയ്യും. യറുശലേം ദൈവാലയത്തെ ചൂക്ഷണം ചെയ്തവര്‍ക്കെതിരെ ചാട്ടവാറെടുത്ത നസ്രായന്റെ പിന്‍ഗാമികളായ മലങ്കരയിലെ നസ്രാണി സമൂഹം അന്നും ഇന്നും എടുത്ത നിലപാടുകള്‍ക്ക് മാറ്റമില്ല, കാരണം ക്രിസ്തുവിന്‍ ഞങ്ങളെ ജനിപ്പിച്ചത് മാർത്തോമ്മ ശ്ലീഹായാണെന്ന് ഞങ്ങൾക്ക് സംശയമില്ലാത്തിടത്തോളം ഈ സഭ സുശ്കതമായി തന്നെ മുന്നോട്ട് ഗമിക്കും.

പ്രതിസന്ധികളുടെയും അടിസ്ഥാനമില്ലാത്ത ആക്ഷേപങ്ങളുടെയും നടുവിൽ വീണ്ടും ഒരു കാതോലിക്കാ ദിനത്തിലേക്ക് പരിശുദ്ധ സഭ അടുക്കുമ്പോൾ മലങ്കര നസ്രാണിപൈതൃകത്തിന്റെ ചൂടും ചൂരും വരും തലമുറയ്ക്ക് പകർന്നു കൊടുക്കാനും, കിഴക്കൊക്കയുടെയും ഭാഗ്യം ഉള്ള പൗരസ്ത്യ കാതോലിക്കേറ്റില്‍ അചഞ്ചലമായി ഉറച്ച് നില്‍ക്കാനും, അത് നമുക്ക് നല്കുന്ന സ്വാതന്ത്രത്തിലും സ്വത്വബോധത്തിലും അഭിമാനം കൊള്ളുവാനും മാർത്തോമ്മയുടെ മക്കളായ നമുക്ക് സാധിക്കട്ടെ. ഏവർക്കും കാതോലിക്കാദിന ആശംസകൾ.
ദൈവം അനുഗ്രഹിക്കട്ടെ...

20/03/2026

Follow DIOCESE OF CHENGANNUR OFFICIAL's WhatsApp channel. ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ചാനൽ.
BETHEL CREATION & PUBLIC RELATIONS. Join 1.1K followers for the latest updates.

Address

ORTHODOX THEOLOGICAL SEMINARY KOATTAYAM
Kottayam

Alerts

Be the first to know and let us send you an email when St Thomas Orthodox Vaidika Sangham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Thomas Orthodox Vaidika Sangham:

Share