Mar Philexinos Orthodox Valiyapally, Attachakkal

Mar Philexinos Orthodox Valiyapally, Attachakkal ATTACHACKAL VALIYAPALLY

അട്ടചാക്കൽ മാർ പിലെക്സിനൊസ് ഓർത്തഡോൿസ്‌ വലിയപള്ളി


മാബൂഗിലെ മഹാ പരുശുദ്ധനായ മാർ പിലെക്സിനൊസ് പിതാവിന്ന്റെ നാമത്താൽ സ്ഥാപിതമായ മലങ്കര സഭയിലെ പ്രഥമ ദേവാലയം. 108 വർഷങ്ങൾകുമുന്പ് അട്ടചാക്കൽ പ്രദേശത്ത് വിശാസികൾകായി സ്ഥാപിക്കാപെട്ടതും പ്രദേശത്തെ മാതൃ ദേവാലയവുമാണ്. ദേശത്തിലെ നാനാജാതി മതസ്ഥർകും ഒരുപോലെ ആശ്വാസവും ആശ്രയവുമാണ് ഈ പരിശുദ്ധ ദേവാലയം. ആബീലരുടെ ആശ്രയമായ മാർ പിലെക്സിനൊസ് ബാവ ദേവാലയത്തിൽ കടന്നു

വരുന്ന വിശ്വാസി സമുഹങ്ങൾക് എന്നും തുണയാണ്.

350 കുടുംബങ്ങൾ നിലവിൽ അഗംങ്ങളായി ദേവാലയത്തിൽ ഉണ്ട്. മലങ്കര ഓർത്തഡോൿസ്‌ തുമ്പമണ്‍ ഭദ്രസനതിന്റെ കീഴിലെ പുരാതനമായ ഒരു ഇടവകയാണ് ഈ ദേവാലയം. മലങ്കര സഭയോടും പരിശുദ്ധ സുന്നഹധോസിന്നോടും മാര്ത്തോമ സിംഹാസനത്തിൽ വാണരുളുന്ന പരുശുദ്ധ കാതോലിക്ക ബാവ തിരുമേനിയോടും വലിയ ബാവ തിരുമേനിയോടും എന്നും കൂറും വിശ്വാസവും പുലർത്തുവാൻ സാധിക്കുന്നു.

*നാളെ പെന്തിക്കോസ്തി പെരുന്നാൾ*🙏🙏🙏🙏🙏നമ്മുടെ കർത്താവിന്റെ ഉയിർത്തെഴുന്നേൽപ്പിനു ശേഷം അൻപതാമത്തെ ദിവസം..സെഹിയോൻ മാളികയിൽ പ...
23/05/2026

*നാളെ പെന്തിക്കോസ്തി പെരുന്നാൾ*
🙏🙏🙏🙏🙏
നമ്മുടെ കർത്താവിന്റെ ഉയിർത്തെഴുന്നേൽപ്പിനു ശേഷം അൻപതാമത്തെ ദിവസം..
സെഹിയോൻ മാളികയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന അപ്പൊസ്തലന്മാർ ഉൾപ്പടെ 120 പേരുടെ മേൽ പരിശുദ്ധാത്മാവ്🕊️ അഗ്നിനാവുകളുടെ രൂപത്തിൽ ഇറങ്ങി ആവസിച്ച ദിവസം..

ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം ഒരുക്കത്തോടെ കാത്തിരുന്ന തന്റെ അനുയായികൾക്ക് തൻ പരിശുദ്ധ റുഹായെ അയച്ചു കൊടുത്ത ദിവസം .
അന്നേ ദിവസം ശിഷ്യന്മാരും യേശുവിനെ വിശ്വസിച്ചവരും അടച്ചിട്ട മുറിയിൽ ഇരുന്നു ഭയത്തോടെ പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ,
പെട്ടെന്ന് കൊടുങ്കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീട് മുഴുവനും നിറച്ചു.

അഗ്നിജ്വാലപോലുള്ള പിളർന്നിരിക്കുന്ന നാവുകൾ അവർക്ക് പ്രത്യക്ഷമായി അവരിൽ ഓരോരുത്തരുടെയും മേൽ പതിഞ്ഞു. അവർ എല്ലാവരും

പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.

അന്ന് ആകാശത്തിൻ കീഴിലുള്ള സകല രാജ്യങ്ങളിൽ നിന്നും യെരൂശലേമിൽ വന്നു പാർക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ അവിടെ ഉണ്ടായിരുന്നു.

ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നുകൂടി, തങ്ങളോരോരുത്തരുടെയും ഭാഷയിൽ അപ്പൊസ്തലന്മാർ സംസാരിക്കുന്നത് കേട്ട് അമ്പരന്നുപോയി.

എല്ലാവരും ഭ്രമിച്ച് ആശ്ചര്യപ്പെട്ടു പറഞ്ഞത്: “ഈ സംസാരിക്കുന്നവർ എല്ലാവരും ഗലീലക്കാർ അല്ലയോ?

പിന്നെ നാം ഓരോരുത്തൻ നമ്മുടെ മാതൃഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നത് എങ്ങനെ?

ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വലിയ പ്രവൃത്തികളെ പ്രസ്താവിക്കുന്നത് കേൾക്കുന്നുവല്ലോ” എന്ന് പറഞ്ഞു.

എല്ലാവരും പരിഭ്രമിച്ച്, ചഞ്ചലിച്ചുകൊണ്ട്; “ഇത് എന്തായിരിക്കും” എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു.

അപ്പോൾ പത്രൊസ് മറ്റ് പതിനൊന്ന് അപ്പൊസ്തലന്മാരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ പറഞ്ഞത്: “യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, എന്റെ വാക്ക് ശ്രദ്ധിച്ചുകൊൾവിൻ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ;

ഇത് യോവേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ:

‘അന്ത്യകാലത്ത് ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.

എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.

ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിയ്ക്കും; രക്തവും തീയും പുകയാവിയും തന്നേ.

കർത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.

എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിയ്ക്കപ്പെടും’ എന്നു ദൈവം അരുളിച്ചെയ്യുന്നു.
🙏🙏🙏🙏🙏🙏🙏
(കടപ്പാട് )

ഞായറാഴ്ച പെന്തക്കോസ്തി പെരുന്നാൾനമ്മൾക്കിന്നാ ശ്ളീഹരിലാവാസം ചെയ്ത വിശു--ദ്ധാത്മാവിനെ വന്ദിക്കാം ദേവാ ദയ ചെയ്തീടണമേ"അവൻ പ...
21/05/2026

ഞായറാഴ്ച പെന്തക്കോസ്തി പെരുന്നാൾ

നമ്മൾക്കിന്നാ ശ്ളീഹരിലാവാസം ചെയ്ത വിശു-
-ദ്ധാത്മാവിനെ വന്ദിക്കാം ദേവാ ദയ ചെയ്തീടണമേ

"അവൻ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന ഏക സ്വഭാവത്തോടും ഏക അധികാരത്തോടും ഏക മനസ്സോടും കുടിയ സത്യേകദൈവമാകുന്നു. ക്നുമാ കൂടാതെ അവന് ഒരു നാമമില്ല. ഒരു ക്നുമാ മറ്റൊരു ക്നുമായെക്കാൾ ചെറുതോ പ്രായം കൂടിയതോ അല്ല. വലുപ്പത്തിലോ ചെറുപ്പത്തിലോ ക്നുമാകൾക്ക് അന്തരമോ വ്യത്യാസമോ ഇല്ല. യാതൊരു ക്നുമായും നാമവും അവന്റെ നിത്യതയിൽ നിന്ന് ചെറുതോ അന്യമോ അല്ല. പിതാവെന്നു പറഞ്ഞാൽ പുത്രനും റൂഹായും അവനിൽ നിന്നുള്ളവരാകുന്നു. പുത്രനെന്നു പറഞ്ഞാൽ പിതാവും റൂഹായും അവൻ മൂലമാകുന്നു അറിയപ്പെടുന്നത്. റൂഹായെന്നു പറഞ്ഞാൽ പിതാവും പുത്രനും അവനിൽ പൂർത്തിയായിരിക്കുന്നു. പിതാവ് ജനകനാകുന്നു ജനിച്ചവനല്ല. പുത്രൻ ജനിച്ചവനാകുന്നു ജനകനല്ല. പരിശുദ്ധ റൂഹാ പിതാവിൽ നിന്നു പുറപ്പെടുന്നവനും പുത്രനിൽനിന്ന് എടുക്കുന്നവനും പിതാവിന് സമസ്വഭാവിയും തുല്യ നിത്യതയുള്ളവനും ആകുന്നു"
“വിശുദ്ധ റൂഹാ എടുക്കുന്നവനാകുന്നു എടുക്കപ്പെടുന്നവനല്ല. അവൻ പൂർത്തീകരിക്കുന്നവനാകുന്നു പൂർത്തീകരിക്കപ്പെടുന്നവനല്ല. സംസാരിക്കുന്നവനാകുന്നു സംസരിക്കപ്പെടുന്നവനല്ല. ശുദ്ധീകരിക്കുന്നവനാകുന്നു ശുദ്ധീകരിക്കപ്പെടുന്നവനല്ല. ദൈവമാകുന്നു ദൈവമാക്കപ്പെടുന്നവനല്ല. റൂഹാ സ്വയമായി ചലിക്കുന്നു. റൂഹാ സ്വയമായി അധികാരമുള്ളവനാകുന്നു. റൂഹാ സ്വന്തം ശക്തിയാൽ ബലവാനാകുന്നു. റൂഹാ സ്വന്തമഹത്വത്താൽ മഹനീയനാകുന്നു. റൂഹാ സ്വന്ത പ്രാബല്യത്താൽ പ്രബലനാകുന്നു. റൂഹാ പ്രകാശവും പ്രകാശദാതാവുമാകുന്നു”

നാളെ (മെയ്‌ 14)സ്വർഗ്ഗാരോഹണ പെരുന്നാൾ നമ്മുടെ കർത്താവിന്റെ സ്വർഗ്ഗാരോഹണം✝️✝️✝️✝️✝️✝️✝️✝️ഉയിർപ്പ് പെരുന്നാൾ കഴിഞ്ഞ് നാൽപ്...
13/05/2026

നാളെ (മെയ്‌ 14)സ്വർഗ്ഗാരോഹണ പെരുന്നാൾ
നമ്മുടെ കർത്താവിന്റെ സ്വർഗ്ഗാരോഹണം
✝️✝️✝️✝️✝️✝️✝️✝️

ഉയിർപ്പ് പെരുന്നാൾ കഴിഞ്ഞ് നാൽപ്പതാം ദിവസമാണ് വിശുദ്ധ സഭ നമ്മുടെ കർത്താവിന്റെ സ്വർഗത്തിലേക്കുള്ള ആരോഹണത്തിന്റെ സ്മരണയെ കൊണ്ടാടുന്നത്.
സുലോക്കോ എന്നാണ് സുറിയാനിയിൽ ഈ പെരുന്നാൾ അറിയപ്പെടുന്നത് (ആരോഹണം എന്നാണ് അർത്ഥം)

യേശുവിന്റെ സ്വർഗാരോഹണം പുതിയൊരു യുഗത്തിന്റെ ആരംഭമാണു.പരിശുദ്ധാത്മാവിന്റെ യുഗം. കർത്താവിൻ്റെ സ്വർഗാരോഹണത്തിലൂടെ നമുക്കു വെളിപ്പെടുത്തിതരുന്ന ദൈവീകരഹസ്യങ്ങൾ;

1.കർത്താവു തന്റെ പൂർവ്വ മഹിമയിലേയ്ക്കു മടങ്ങി.
2.നമുക്കു ഒരു സ്ഥലം ഒരുക്കാൻ സ്വർഗത്തിലേയ്ക്കു പോയി.
3.കർത്താവു പിതാവിന്റെ വലതുഭാഗത്ത് നമുക്കു മദ്ധ്യസ്ഥനായി ഉപവിഷ്ടനായിരിക്കുന്നു.
4.സ്വർഗാരോഹണത്തിലൂടെ പരിശുദ്ധാത്മാവിനെ ലോകത്തിലേയ്ക്കു അയക്കുന്നു.
5.യേശു വിന്റെ രണ്ടാമത്തെ വരവു വ്യക്തമാക്കുന്നു.

കർത്താവിന്റെ സ്വർഗാരോഹണം ക്രിസ്തു രഹസ്യത്തിന്റെ അവസാനമല്ല തുടർച്ചയാണു.അതു പൂർത്തിയാകുന്നതു നാമെല്ലാവരും പിതാവിന്റെ സന്നിധിയിൽ കർത്താവോടോപ്പം എത്തിച്ചേരുംപോഴാണ്

കർത്താവിന്റെ സ്വർഗാരോഹണം, വിജയത്തിന്റെ,സന്തോഷത്തിന്റെ,പ്രത്യാശയുടെ സന്ദേശമാണു നമുക്കു നൽകുന്നതു.

പരിശുദ്ധാത്മയുഗത്തിൽ വസിക്കുന്ന നമ്മൾ അവിടുത്തെ തിരുവിഷ്ടമായ നിത്യതയിൽ കർത്താവിനോടു ഒപ്പമുള്ളവാസത്തിനു തീവ്രമായി ആഗ്രഹിക്കാം ,അതിനായി പ്രാർത്ഥനയിൽ ശരണപ്പെടാം

വി.കുർബ്ബാനയോടെ സഭ ഈ പെരുന്നാൾ ആഘോഷിക്കുന്നു . നാളെ വ്യാഴാഴ്ചയാണ് വിശ്വാസികൾ മ്നോർത്തോയിൽ (ഗോഗുൽത്ത ) സ്ലീബാ അവസാനമായി കാണുന്നത് സ്വർഗ്ഗാരോഹണ പെരുന്നാളിൻ്റെ ക്രമത്തിലെ പ്രധാന ഭാഗമായ സ്ലീബാ ആഘോഷത്തിന് ശേഷം ത്രോണോസിൽ സ്ഥാപിക്കുകയും ഗോഗുൽത്ത മദ്ബഹായിൽ നിന്ന് മാറ്റുകയും ചെയ്യുന്നു . ഇത് മനുഷ്യപുത്രനായി വന്ന് കഷ്ടാനുഭവം, മരണം ,പുനരുത്ഥാനം, ഒടുവിൽ സ്വർഗ്ഗാരോഹണം എന്നീ ഘട്ടങ്ങളിലുടെയുള്ള ക്രിസ്തുവിൻ്റെ യാത്രയെ സൂചിപ്പിക്കുന്നു .
പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാനും തൻ്റെ ശിഷ്യന്മാരായിത്തീരുവാനും കർത്താവ് നമ്മെ സഹായിക്കട്ടെ

രക്ഷിതാവായ യേശു മശിഹാ! സ്വർഗത്തിലേക്കുള്ള നിൻ്റെ കരേറ്റത്തിൻ്റെ ദിവസം വാഴ്തപെട്ടെത്താകുന്നു. ഞാൻ ഉയർത്തപ്പെടുമ്പോൾ എല്ലാം എൻ്റെ അടുക്കലേക് ആകർഷിക്കുമെന്ന് വാഗ്ദത്തം ചെയ്തവനായ മിശിഹാ! പാപങ്ങളുടെ അഗാധത്തിൽ നിന്ന് ഞങ്ങളെ കരേറ്റണമേ. സ്വർഗത്തിലേക്കുള്ള നിൻ്റെ കരേറ്റത്തിൽ മാലാഖമാരുടെ കൂട്ടങ്ങൾ നിനക്ക് സ്തുതി പാടിയതുപോലെ നിന്നെ സ്തുതിച്ചു പുകഴ്തുവാൻ ഞങ്ങളെ യോഗ്യരാകേണമേ...🙏🙏🙏🙏🙏🙏🙏

വിശുദ്ധ ഗീവർഗ്ഗീസ് സഹദാ ഞങ്ങൾക്കുവേണ്ടി അപേക്ഷികേണമേ .....അട്ടചാക്കൽ മാർ പീലക്സിനൊസ് ഓർത്തഡോക്സ്‌   വലിയപള്ളിയിൽ പരിശുദ്...
01/05/2026

വിശുദ്ധ ഗീവർഗ്ഗീസ് സഹദാ ഞങ്ങൾക്കുവേണ്ടി അപേക്ഷികേണമേ .....

അട്ടചാക്കൽ മാർ പീലക്സിനൊസ് ഓർത്തഡോക്സ്‌ വലിയപള്ളിയിൽ പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ മെയ് മാസം 01,02,03ദിവസങ്ങളിൽ ആചരിക്കുന്നത് ആയിരിക്കും.
പ്രാരഭം ദിവസമായ ഇന്നെ ദിവസം ( 01/05/2016 വെള്ളിയാഴ്ച) വൈകുന്നേരം 6 മണിക്ക് തുണ്ടിൽമുക്ക് - മാങ്കീഴ് സെന്റ് ജോർജ്ജ് കുരിശടിയിൽ വച്ച്
6:00 PM - സന്ധ്യ നമസ്കാരം
7:00 PM- വചനശുശ്രൂഷ - റവ. ഫാ. അബിമോൻ വി. റോയി
(സഹ വികാരി, സെൻ്റ് ഇഗ്നേഷ്യസ് മഹാ ഇടവക കൈപ്പട്ടൂർ)
8:15 PM- നേർച്ചയും ഉണ്ടായിരിക്കുന്നതാണ്

വിശുദ്ധ ഗീവർഗ്ഗീസ് സഹദാ ഞങ്ങൾക്കുവേണ്ടി അപേക്ഷികേണമേ .....അട്ടചാക്കൽ മാർ പീലക്സിനൊസ് ഓർത്തഡോക്സ്‌   വലിയപള്ളിയിൽ പരിശുദ്...
29/04/2026

വിശുദ്ധ ഗീവർഗ്ഗീസ് സഹദാ ഞങ്ങൾക്കുവേണ്ടി അപേക്ഷികേണമേ .....

അട്ടചാക്കൽ മാർ പീലക്സിനൊസ് ഓർത്തഡോക്സ്‌ വലിയപള്ളിയിൽ പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ മെയ് മാസം 01,02,03ദിവസങ്ങളിൽ ആചരിക്കുന്നു
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

വിശുദ്ധ ഗീവറുഗീസ് സഹദാ എന്നു കേൾക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിൽ തെളിയുന്ന ഒരു ചിത്രമുണ്ട്: റോമൻ പടച്ചട്ട ധരിച്ച അശ്വാരൂ...
22/04/2026

വിശുദ്ധ ഗീവറുഗീസ് സഹദാ എന്നു കേൾക്കുന്ന മാത്രയിൽ നമ്മുടെ മനസ്സിൽ തെളിയുന്ന ഒരു ചിത്രമുണ്ട്: റോമൻ പടച്ചട്ട ധരിച്ച അശ്വാരൂഢനായ ഒരു യോദ്ധാവ്; കൈയ്യിലുള്ള നീണ്ടു കൂർത്ത കുന്തം, രൗദ്രതയോടെ വായ് പിളർന്നു നിൽക്കുന്ന ഒരു വ്യാളിയുടെ വായിൽ കുത്തിയിറക്കി അതിനെ വകവരുത്തുന്നു. ഇംഗ്ലണ്ടിന്റെ നാണയമായ പവനിലും (പൗണ്ട്) ഇൗ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ഗീവർഗീസു സഹദാ വിഖ്യാതനായിത്തീർന്നിട്ടുള്ളത് സർപ്പഘാതകനായിട്ടാണ്. അതുകൊണ്ട് പാമ്പുബാധയിൽ നിന്നുള്ള സംരക്ഷണത്തിന് അനേകർ അദ്ദേഹത്തിന്റെ മധ്യസ്ഥത തേടുന്നു. പാമ്പിനെ സ്വപ്നം കണ്ടാൽ ഗീവർഗീസ് സഹദായുടെ കോപത്താലാണെന്നും മറ്റുമുള്ള അന്ധവിശ്വാസങ്ങളും ജനങ്ങളുടെ ഇടയിൽ ഉണ്ട്. പ്രതിവിധിക്കായി നേർച്ച നടത്തുന്നവരും ഇല്ലാതില്ല.
വിശുദ്ധനെക്കുറിച്ചുള്ള ചരിത്രം ആധികാരികമായും വ്യക്തമായും നമുക്കു ലഭ്യമല്ല. പാരമ്പര്യ ങ്ങളിലും, എതെിഹ്യങ്ങളിലും ഉറഞ്ഞു കിടക്കുന്നവയാണ് പലതും. സമകാലീനകൃതികളൊന്നും ലഭ്യമല്ല. പിൽക്കാലത്തു ജീവിച്ചിരുന്ന ചില സഭാപിതാക്കന്മാരുടെ കൃതികളിൽ ഇദ്ദേഹത്തെ ക്കുറിച്ചുള്ള പരാമർശങ്ങൾ പ്രത്യക്ഷപ്പെടുന്നു. എന്നാൽ അവ ഏക രൂപത്തിലുള്ളവയല്ല. എന്നാൽ ഒരു കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. പൗരസ്ത്യപാശ്ചാത്യ സഭാപാരമ്പര്യങ്ങളിൽ എല്ലാം ഇദ്ദേഹം സ്ഥാനം പിടിക്കുന്നു. മാത്രമല്ല, ഇദ്ദേഹത്തിന്റെ ഓർമ തിരുനാൾ കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ സഭകളും ആചരിക്കുകയും ചെയ്യുന്നു. ഗ്രീക്ക് ഓർത്തഡോക്സ് സഭ അദ്ദേഹത്തെ “വലിയ സഹദാ” എന്നു വിശേഷിപ്പിക്കുന്നു. കുസ്തന്തീനോപ്പോലീസിൽ ഒരു കാലത്ത് അഞ്ചോ, ആറോ ദേവാലയങ്ങൾ ഇദ്ദേഹത്തിന്റെ നാമത്തിൽ ഉണ്ടായിരുന്നതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവയിൽ ഏറ്റവും പഴക്കമുള്ള ദേവാലയം കുസ്തന്തീനോസ് ചക്രവർത്തി തന്നെ നിർമ്മിച്ചതായി പറയപ്പെടുന്നു.
ആറാം നൂറ്റാണ്ടിൽ ജസ്റ്റിനിയൻ ചക്രവർത്തി അർമ്മിനിയായിലെ ബിസുനെസ് എന്ന സ്ഥലത്ത് ഇദ്ദേഹത്തിന്റെ നാമത്തിൽ ഒരു ദേവാലയം നിർമ്മിക്കുകയുണ്ടായി. പാശ്ചാത്യരാജ്യങ്ങളിൽ കുരിശുയുദ്ധങ്ങൾക്കു ശേഷം പതിനൊന്നാം നൂറ്റാണ്ട് — വിശുദ്ധ ഗീവറുഗീസിനോടുള്ള ആദരവും അദ്ദേഹത്തിന്റെ മധ്യസ്ഥതയിലുള്ള വിശ്വാസവും വളരെയേറെ വർധിക്കുവാനിടയായി. പടയാളിയായ ഇൗ പരിശുദ്ധന്റെ മധ്യസ്ഥത മൂലമാണ് യുദ്ധങ്ങളിൽ വിജയം വരിക്കാൻ കാരണമായത് എന്നുള്ള വിശ്വാസം സൈനികരിൽ വേരുറച്ചു. അങ്ങനെ അദ്ദേഹം സൈനികരുടെ പ്രത്യേക മധ്യസ്ഥനായിത്തീരുകയും ചെയ്തു. റിപ്പബ്ലിക്ക് ഓഫ് ജനോവയുടെയും, ഇംഗ്ലണ്ടിന്റെയും, സ്പെയിന്റെയും കാവൽപിതാവാണ് . ഫ്രാൻസിലും, ഇംഗ്ലണ്ടിലും ചില സൈന്യവ്യൂഹം അദ്ദേഹത്തിന്റെ നാമം ധരിക്കുന്നവയാണ്.
കേരളത്തിൽ പുരാതനമായ പല ദേവാലയങ്ങളും സഹദായുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള വയാണ്. അവയിൽ പ്രമുഖമായ ഒന്നത്രേ പുതുപ്പള്ളി പള്ളി. പോർച്ചുഗീസുകാരുടെ ആഗമനത്തിനും മുമ്പു തന്നെ വിശുദ്ധ സഹദാ ഇവിടെ സമാദരിക്കപ്പെട്ടിരുന്നു. ഇന്ന്, ജാതിമത ഭേദമെന്യേ, സർവ്വരാലും സഹദാ ആദരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ മധ്യസ്ഥത തേടുന്നവർ പതിനായിരക്കണക്കായി ഉയർന്നിട്ടുണ്ട്.
ജീവചരിത്രം
കപ്പദോക്യയിലെഒരു പ്രഭു കുടുംബത്തിൽ ക്രിസ്തീയ മാതാപിതാക്കളിൽ നിന്ന് ക്രിസ്തുവർഷം 283—ൽ ഗീവറുഗീസ് ഭുജാതനായി എന്നാണ് വിശ്വസനീയമായ പാരമ്പര്യം. അതല്ല, പാലസ്തീനിൽ ലിദ്ദ, അഥവാ ഡിയോസ്പോലീസ് എന്ന സ്ഥലത്താണ് ജനിച്ചതെന്നും വ്യത്യസ്ത ഭാഷ്യമുണ്ട്. പിതാവ് ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ സൈന്യത്തിൽ സേവനമനുഷ്ഠിച്ചു. പിതാവിന്റെ മരണശേഷം മാതാവിനോടൊന്നിച്ചു പാലസ്തീനിലേക്കു താമസം മാറ്റി. കാരണം മാതാവ് വിശുദ്ധനാട്ടിൽ നിന്നുള്ളവളായിരുന്നു. മാതാവിന്റെ സ്വത്തിന് ഗീവർഗീസ് അവകാശിയാവുകയും ചെയ്തു.
അരോഗദൃഢഗാത്രനായ ഇൗ യുവാവ് ചെറുപ്പത്തിൽ തന്നെ സൈനികസേവനത്തിനായി സ്വയം അർപ്പിച്ചു. കർമ്മനൈപുണ്യം കൊണ്ടും വിശിഷ്ടസേവനം കൊണ്ടും, സ്വഭാവത്തിൽ തെളിഞ്ഞുനിന്ന ശ്രേഷ്ഠത കൊണ്ടും സൈന്യത്തിൽ പടിപടിയായി ഉയർച്ച നേടി. ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ കീഴിൽ ഇൗ യുവസൈനികമേധാവി ഉന്നതമായ പല ഉത്തരവാദിത്തങ്ങളും വഹിച്ചു. വിദേശരാജ്യങ്ങളിൽ പലയിടത്തും നയതന്ത്രബന്ധങ്ങൾ നടത്താൻ നിയുക്തനായി. ഇൗ സന്ദർശനങ്ങളും ദൗത്യനിർവഹണങ്ങളും ക്രിസ്തീയ സാക്ഷ്യം വഹിക്കുവാൻ അദ്ദേഹം ഉപയോഗപ്പെടുത്തി. ഉൗർമിയായിൽ (ഇന്നത്തെ ഇറാൻ) എത്തിയപ്പോൾ അവിടുത്തെ സഭയെ സംഘടിപ്പിക്കാൻ അദ്ദേഹം യത്നിച്ചു. ഇംഗ്ലണ്ടും അദ്ദേഹം സന്ദർശിക്കുകയുണ്ടായി. അവിടെ വച്ചാണ് ഡയോക്ലീഷ്യൻ ചക്രവർത്തി പ്രസിദ്ധീകരിച്ച ‘ക്രിസ്തീയ വിരുദ്ധ വിളംബരം‘ ഗീവർഗീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. അപ്പോൾ അദ്ദേഹത്തിന്റെ വിശ്വാസതീക്ഷ്ണത കത്തിജ്വലിച്ചു. അദ്ദേഹം മടങ്ങിപ്പോയി. യാതൊരു സങ്കോചവും കൂടാതെ തന്റെ ക്രിസ്തീയ വിശ്വാസബോധത്തെക്കുറിച്ച് ചക്രവർത്തിയെ അറിയിച്ചു. അതുമാത്രമല്ല രാജകീയ വിളംബരത്തിന്റെ കോപ്പിവലിച്ചു കീറി തന്റെ പ്രതിഷേധം പ്രകടമാക്കുകയും ചെയ്തു. തന്റെ സൈനികസ്ഥാനമാനങ്ങൾ എല്ലാം വലിച്ചെറിഞ്ഞു. ചക്രവർത്തിയുടെ നയത്തിനും നിയമത്തിനുമെതിരായി സംസാരിച്ചു.
നാലാം നൂറ്റാണ്ടിൽ ജീവിച്ച കൈസര്യയിലെ യൗസേബിയോസ് തന്റെ ചരിത്രകൃതിയിൽ നടത്തുന്ന പരാമർശം ശ്രദ്ധേയമാണ്. ഒരു സൈനികോദ്യോഗസ്ഥൻ ചക്രവർത്തിയുടെ പീഡനത്തിനെതിരായി സംസാരിക്കുകയും രക്തസാക്ഷി മരണം വരിക്കുകയും ചെയ്തു എന്നു പരാമർശിക്കുന്നു. പേരു വെളിപ്പെടുത്താത്ത ഇൗ സൈനികൻ ഗീവർഗീസായിരുന്നു എന്നാണ് പണ്ഡിത മതം.
സ്വന്തം സ്ഥാനമാനങ്ങളേക്കാൾ വലുതായി ക്രിസ്തീയ വിശ്വാസത്തെ പരിഗണിച്ച പരിശുദ്ധനാണ് ഗീവർഗീസ് എന്നു തെളിയുന്നു. ക്രിസ്തീയസാക്ഷ്യം വഹിക്കുന്നതിനുവേണ്ടി പദവികളും ലൗകികനേട്ടങ്ങളും അദ്ദേഹം പരിത്യജിച്ചു. കഷ്ടതയുടെയും സഹനത്തിന്റെയും പാത അദ്ദേഹം തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ ധീരോദാത്തതയും, ക്രിസ്തീയ വിശ്വാസത്തോടുള്ള പ്രതിബദ്ധതയുമാണ് ശ്രദ്ധിക്കപ്പെടേണ്ടത്. ക്രുദ്ധനായ ചക്രവർത്തി ഗീവർഗീസിനെതിരെ തിരിഞ്ഞു; അദ്ദേഹത്തെ ബന്ധനസ്ഥനാക്കി. പീഢനമുറകൾ ഒന്നൊന്നായി അഴിച്ചു വിട്ടു. പക്ഷേ, ഗീവർഗീസ് അചഞ്ചലനായി, പാറ പോലെ ഉറച്ചു നിന്നു.
അദ്ദേഹത്തിന്റെ രക്തസാക്ഷി മരണത്തെക്കുറിച്ച് വ്യത്യസ്തപാരമ്പര്യങ്ങൾ സഭയിലുണ്ട്. ഒരു ചക്രത്തിനുമേൽ മൂർച്ചയുള്ള അനേകം കത്തികൾ ഘടിപ്പിച്ച് ഗീവർഗീസിനെ അതിൽ ബന്ധിച്ചശേഷം, ചക്രം ശക്തിയായി കറക്കി. “എന്റെ ദൈവം വലിയവൻ“ എന്നു സാക്ഷിച്ചു കൊണ്ട് നിരപായം അദ്ദേഹം ചക്രത്തിൽ നിന്നും എഴുന്നേറ്റു വന്നു. പിന്നീട് അദ്ദേഹത്തെ അഗ്നികുണ്ഡത്തിലെറിഞ്ഞു. അവിടെനിന്നും, വങ്ങൽ പോലും ഏശാതെ പ്രസന്നവദനനായി പുറത്തുവന്നു. ഒടുവിൽ അദ്ദേഹത്തെ വാൾ കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. ക്രിസ്തുവർഷം 303 ഏപ്രിൽ 23—ന് ആയിരുന്നു അതെന്നും ചരിത്രം സൂചിപ്പിക്കുന്നു. അന്ത്യനിമിഷത്തിൽ അദ്ദേഹം മുട്ടുകുത്തി ഉയരങ്ങളിലേക്കു മിഴികളുയർത്തി പ്രാർഥിച്ചു: “എന്റെ മധ്യസ്ഥതയിൽ ശരണപ്പെടുന്നവർക്ക് രക്ഷകനായ യേശുവേ, അങ്ങ് എക്കാലവും അവർക്ക് ആശ്വാസദായകനായിരിക്കേണമേ..“
അദ്ദേഹം സൈനികനായി പ്രവർത്തിച്ചിരുന്ന കാലത്ത് സംഭവിച്ചതായി പറയപ്പെടുന്ന കഥയാണ് സർപ്പത്തെ നിഗ്രഹിച്ചത്. ഒരു നാടുവാഴിയുടെ പുത്രിയെ കൊല്ലുവാൻ ഒരു സർപ്പം/വ്യാളി ഒരുമ്പെട്ടതായി അദ്ദേഹം കാണുവാൻ സംഗതി വന്നു. തൽക്ഷണം കുതിരപ്പുറത്തിരുന്നുകൊണ്ട് തന്റെ കയ്യിലിരുന്ന കൂർത്തകുന്തം സർപ്പത്തിന്റെ പിളർന്ന വായിൽ കുത്തിയിറക്കി അതിനെ വകവരുത്തി. അങ്ങനെ രാജകുമാരിയെ മൃത്യുവക്ത്രത്തിൽനിന്ന് അദ്ദേഹം രക്ഷപ്പെടുത്തി. പിൽക്കാലത്ത് ഉയർന്നുവന്ന പാരമ്പര്യങ്ങളിലാണ് ഇൗ കഥ ഉൾക്കൊള്ളുന്നത്.
ഇൗ ദൃശ്യകഥകൾ പല പുരാണപുരുഷന്മാരെക്കുറിച്ചും പറയാറുള്ളതാണ്. പ്രതീകാത്മകമായി ആ സംഭവത്തിനെ നമുക്കു വിലയിരുത്താം. തിന്മയുടെ പ്രതീകമാണ് ഉഗ്രസർപ്പം. വെളിപാടു പുസ്തകത്തിൽ അപ്രകാരമുള്ള ഉഗ്രസർപ്പത്തെപ്പറ്റി പരാമർശമുണ്ട്. തിന്മയെ പരാജയപ്പെടുത്താനുള്ള ധർമ്മമാണ് ഓരോ ക്രിസ്തീയ വിശ്വാസിക്കുമുള്ളത്. ഇൗ സത്യം വാചാലമാക്കുന്നതാണ് സർപ്പത്തെ കുറിച്ചുള്ള പാരമ്പര്യം. വിശ്വാസത്തിന്റെയും സഹനത്തിന്റെയും ശക്തമായി ആയുധത്താൽ നാം തിന്മയെ പരാജയപ്പെടുത്തണം.
ഒരു പട്ടാള ഉദ്യോഗസ്ഥനായതുകൊണ്ട് ക്രിസ്തീയജീവിതവും ക്രിസ്തീയ സാക്ഷ്യവും അസാധ്യമെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കിൽ അതു തിരുത്തിക്കുറിക്കുന്നതാണ് ഗീവർഗീസ് സഹദായുടെ ചരിത്രം. ഓരോ വിശ്വാസിയും അവന്റെ ഹൃദയത്തിൽ ഒരു രക്തസാക്ഷി ആയിരിക്കണം. വിശ്വാസത്തിനു വേണ്ടി സകലതും പരിത്യജിക്കാനുള്ള സന്നദ്ധതയാണ് ഒരാൾക്ക് വേണ്ടത്. ക്രിസ്തുവിനും അവിടുത്തെ സുവിശേഷത്തിനും വേണ്ടി പീഢകളും കഷ്ടതകളും സഹിക്കുന്നത് ഭാഗ്യമെന്നോർക്കണം.
സഭയിൽ സഹദേൻമാരായും പരിശുദ്ധൻമാരായും പരിഗണിക്കപ്പെടുന്നവരും ആദരിക്കപ്പെടുന്നവരും വൈദികരോ സന്യാസി സമൂഹത്തിൽപെട്ടവരോ ആണ്. എന്നാൽ വൈദികശ്രേണിയിൽ എങ്ങും എത്തിച്ചേരാതെ ഒരു അൽമായക്കാരൻ അതും ഒരു പട്ടാളമേധാവി, പരിശുദ്ധനായും സഹദാ ആയും അംഗീകരിക്കപ്പെടുന്നത് അപൂർവമാണ്. ജീവിതത്തിന്റെ ഏതു തുറയിൽ പ്രവർത്തിച്ചാലും ക്രിസ്തീയ മൂല്യങ്ങളെ മുറുകെപ്പിടിക്കാനും, ക്രിസ്തീയ സാക്ഷ്യം ധീരതയോടെ വഹിക്കാനും കഴിയുമെന്ന് വി. ഗിവർഗീസ് തെളിയിച്ചു. ചക്രവർത്തിയുടെ മുമ്പിലെത്തി, തന്റെ ക്രിസ്തീയ വിശ്വാസവും, അതിനുവേണ്ടി എന്തു ത്യാഗവും സഹിക്കുവാൻ സന്നദ്ധനുമാണെന്ന് തെളിയിക്കുകയും ചെയ്തു. വിശുദ്ധ സഹദായുടെ ജീവിതം രണ്ടു കാര്യങ്ങളാണ് നമ്മോട് ആവശ്യപ്പെടുന്നത്. ഒന്ന്, തിന്മയോടുള്ള പോരാട്ടത്തിൽ മുന്നേറി വിജയം വരിക്കണം. രണ്ട്, വിശ്വാസം മുറുകെ പിടിക്കാനും ആരുടെ മുമ്പിലും അതിനു സാക്ഷ്യം നൽകാനും കഴിയണം. ഈ പോരാട്ടത്തിൽ ദൈവകൃപയും ശക്തിയും നമുക്ക് ലഭ്യമാണ്.
(കടപ്പാട് )

നമ്മുടെ ദേവാലയത്തിലേ ovbs നു നാളെ തുടക്കം
12/04/2026

നമ്മുടെ ദേവാലയത്തിലേ ovbs നു നാളെ തുടക്കം

*💞 പുതുഞായർ 💞ഉയിർപ്പ് പെരുന്നാളിന് ശേഷമുള്ള ആദ്യ ഞായറാഴ്ച ⛪(നമ്മുടെ പിതാവായ മാർ തോമശ്ലീഹായുടെ വിശ്വാസ പ്രഖ്യാപന ദിനം)എന്...
11/04/2026

*💞 പുതുഞായർ 💞
ഉയിർപ്പ് പെരുന്നാളിന് ശേഷമുള്ള ആദ്യ ഞായറാഴ്ച ⛪

(നമ്മുടെ പിതാവായ മാർ തോമശ്ലീഹായുടെ വിശ്വാസ പ്രഖ്യാപന ദിനം)

എന്റെ കർത്താവും എന്റെ ദൈവവുമേ എന്ന് നമ്മുടെ പിതാവും ഭാരതത്തിന്റെ അപ്പോസ്തോലനുമായ മാർത്തോമ്മാ ശ്ലീഹാ, ഉയിര്‍ത്തെഴുന്നേറ്റ യേശു ക്രിസ്തുവിന്‍റെ മുമ്പില്‍ തന്റെ മഹാവിശ്വാസ പ്രഖ്യാപനം നടത്തിയ സംഭവം പരിശുദ്ധ സഭ അനുസ്മരിക്കുന്നു.

ഉയിർത്തെഴുന്നേറ്റ 8ആം നാൾ തന്റെ പ്രിയ ശിഷ്ന്മാരുടെ അടുക്കൽ കർത്താവ് പ്രത്യക്ഷനായിട്ട്...എന്റെ പ്രിയ ശിഷ്യരേ നിങ്ങള്‍ക്കു സമാധാനം.നിങ്ങളോടു കൂടെ എന്റെ സമാധാനം വാണു പാപ മോചനവും പിശാചില്‍ നിന്നുള്ള രക്ഷയും ഉണ്ടാകും. അങ്ങനെ ശിഷ്യന്മാരുടെ സങ്കടം പൂര്‍ണ്ണമായി നീക്കി അവരെ സന്തോഷഭരതരാക്കി...

കൈതക്കുന്നു സെന്റ് ഗ്രീഗോറിയോസ് കുരിശ്ശടിയിലേക്ക് യിലേക്ക് സംഭാവന ആയി ലഭിച്ച പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ ഛായാച്ചിത...
06/04/2026

കൈതക്കുന്നു സെന്റ് ഗ്രീഗോറിയോസ് കുരിശ്ശടിയിലേക്ക് യിലേക്ക് സംഭാവന ആയി ലഭിച്ച പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ ഛായാച്ചിത്ര സമർപ്പണം ഇന്ന് വൈകുന്നേരം കൈതക്കുന്ന് സെന്റ് ഗ്രീഗോറിയോസ്സ് കുരിശ്ശ ടിയിൽ ബഹുമാനപ്പെട്ട ഇടവക വികാരി റവ ഫാ അഖിൽ മാത്യു സാം, സഹവികാരി റവ ഫാ സിബിൻ കെ ഡാനിയേൽ എന്നിവരുടെ കർമ്മി കത്വത്തിലും ഇടവക ഭരണസമിതി അംഗങ്ങൾ, ഇടവക അംഗങ്ങൾ,പ്രദേശ വാസികൾ എന്നിവരുടെ സാന്നിധ്യത്തിലും നടത്തപ്പെട്ടു

Address

ATTACHACKAL VALIYAPALLY
Konni
689692

Opening Hours

Monday 6pm - 7pm
Tuesday 6pm - 7pm
Wednesday 6pm - 7pm
Thursday 6pm - 7pm
Friday 6pm - 7pm
Saturday 6pm - 9pm
Sunday 6:30am - 1pm

Alerts

Be the first to know and let us send you an email when Mar Philexinos Orthodox Valiyapally, Attachakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share