09/10/2025
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മി നാരായണ
ദുർഗ്ഗേ നാരായണ
മാരൂർ ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രത്തിൽ ദേവസ്വംബോർഡ് ഉദ്യോഗസ്ഥരെ കയ്യിലെടുത്ത് നടത്തുന്ന തെമ്മാടിത്തരങ്ങൾക്ക് എതിരെ ഭക്തജന രോക്ഷം ശക്തമാകുക ആണ്.
2025 മെയ് മാസത്തിൽ നടന്ന പൊതുയോഗത്തിൽ നിലവിലെ ഭരണസമിതി സ്വയം ഒഴിഞ്ഞു മാറണമെന്നും, പുതിയ ഭരണസമിതി തിരഞ്ഞെടുപ്പിന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി ദേവസ്വംബോർഡ് ഓഫീസിൽ പോയി അപേക്ഷ നൽകുവാൻ തീരുമാനിച്ചതും ആണ്. അതിൻപ്രകാരം പ്രസിഡൻ്റ് ഉൾപ്പെടെ ഉള്ള ഏഴ് അംഗങ്ങൾ രാജിവക്കുകയും ദേവസ്വം ബോർഡ് സംഗ്രൂപ് ഓഫീസർക്കും അസിസ്റ്റൻ്റ് കമ്മീഷണർക്കും അപേക്ഷ നൽകുകയും ചെയ്തു. അതോടൊപ്പം ദേവസ്വം ബോർഡുമായി യാതൊരു ബന്ധവും ഇല്ലാത്ത ശ്രീ വലിയാപനിക്കത്തി കാവിൻ്റെ വികസനത്തിന് വേണ്ടി മൂന്ന് നാല് വ്യക്തികൾ ദാനം നൽകിയ വസ്തു സബ്‌ഗ്രൂപ് ഓഫീസറുടെ ഒത്താശയോടെ ഉപദേശക സമിതി അംഗങ്ങളും ചില രാഷ്ട്രീയ ഊച്ചളികളും ചെന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി പ്രമാണം ദേവസ്വം ബോർഡ് സഭോപ്പ് ഓഫീസർ കൈക്കലാക്കി. മുൻ ഭരണ സമിതി നിലവിൽ ഉണ്ടായിരുന്ന വലിയപനിക്കത്തി കാവ് പൊളിച്ച് മാറ്റി തകിട് ഷീറ്റ് കൊണ്ട് ഉണ്ടാക്കിയ ഒരു കൂടിലേക്ക് മാറ്റിയിരിക്കുക ആണ്.
സബ്ഗ്രൂപ് ഓഫീസറുടെ ഈ തെറ്റ് തിരുത്തി വലിയപണിക്കത്തി കാവിൻ്റെ പ്രമാണം തിരികെ നൽകി കാവിൻ്റെ അവകാശം വിശ്വാസികൾക്ക് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ദേശവസികളായ 180 കുടുംബങ്ങളിൽ നിന്ന് ഒരാള് വീതം ഒപ്പിട്ട് അപേക്ഷയും ദേവസ്വം ബോർഡിൽ നൽകി. എന്നൽ സബ്ഗ്രൂപ് ഓഫീസർ അദ്ദേഹത്തിൻ്റെ തനി ഗുണം കാണിക്കുകയാണ് ചെയ്തത്. നാളിതുവരെയും പൊതുജനങ്ങളുടെ അപേക്ഷക്ക് ഒരു മറുപടി നൽകുകയോ കാവിൻ്റെ വസ്തുവിൻ്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കുകയോ, ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് സ്വസ്ഥമയും സമാധനമയും വന്ന് തൊഴുന്നതിനുള്ള സമാധാന അന്തരീക്ഷം ഉണ്ടാക്കുകയോ ചെയ്യാതെ ദേവസ്വം ബോർഡ് ഉദ്ദേഹസ്ഥൻ്റെ ഉടായിപ്പ് നയങ്ങൾ തുടരുകയാണ്.
ഇപ്പൊൾ ചില രാഷ്ട്രീയ പാർട്ടികൾക്കു ഒത്താശ ചെയ്തു കൊണ്ട് പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പിന് തീരുമാനം എടുത്ത് എന്നാണ് അറിയുന്നത്. മാറൂർ ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രത്തിലെ രാഷ്ട്രീയം കളിയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി ചേർന്നുള്ള ഇടയിപ്പ് നയങ്ങൾക്കും എതിരെ ഭക്തജനങ്ങൾ ശക്തമായി പ്രതികരിക്കുക.