20/11/2023
1) 1991 ലാണ് ( ഇപ്പോൾ 32 വർഷം ) അയ്യപ്പ വിശ്രമ കേന്ദ്രം ആരംഭിക്കുന്നത്.
2) പ്രധാന ഇടത്താവളമായ കൊടുങ്ങല്ലൂരിൽ ഭക്തന്മാർ അനുഭവിച്ചിരുന്നദുരിതങ്ങൾ ആണ് വിശ്രമകേന്ദ്രം തുടങ്ങുവാനുള്ള കാരണം .
3 ) മൂന്നു പതിറ്റാണ്ടിലേറെയായി ഈ കേന്ദ്രം ക്ഷേത്രത്തിൻറെ വടക്കേ നടയിൽ പ്രവർത്തിച്ചുവരുന്നു.
4) ഇക്കാലമത്രയും ദേവസ്വത്തിന്റെ അനുമതിയോടുകൂടിയാണ് നാം പ്രവർത്തിച്ചിരുന്നത് .
5 ) ഈ വർഷത്തെ അനുവാദത്തിന് വേണ്ടി 2023 ആഗസ്റ്റ് മാസം അവസാനം ദേവസ്വത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
6) ഈ സമയം വരെ നമുക്കു ദേവസ്വത്തിൽ നിന്ന് ഒരു മറുപടിയും രേഖാമൂലം ലഭിച്ചിട്ടില്ല.
7) കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ഈ പ്രാവശ്യം ഏകപക്ഷീയമായി ദേവസ്വം നിയോഗിച്ച ക്ഷേത്ര ഉപദേശക സമിതി മുഴുവനും CPIM പ്രവർത്തകരാണ്.
8) ക്ഷേത്ര ഉപദേശക സമിതി സിപിഎം അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ വർഷം നമ്മുടെ അപേക്ഷയിൽ തീരുമാനമെടുക്കാതെ വെച്ചിരിക്കുന്നത്.
9) ഹൈന്ദവ സംഘടനകളെ ക്ഷേത്രത്തിൽ നിന്ന് ആട്ടിയോടിക്കുക എന്നതാണ് സിപിഎമ്മിന്റെ അജണ്ട ഇത് ഒരിക്കലും നാം അംഗീകരിക്കില്ല.
10) നമ്മുടെ വിശ്രമകേന്ദ്രം 55 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവാകേന്ദ്രമാണ്.
11 ) ഒരു തീർത്ഥാടകന് വേണ്ടിവരുന്ന എല്ലാവിധ സംവിധാനങ്ങളും നമ്മുടെ കേന്ദ്രത്തിൽ കൊടുത്തുവരുന്നു.
12) കുടിവെള്ളം, അന്നദാനം റൂട്ട് മാപ്പ് , വിരിവയ്ക്കാനും വിശ്രമിക്കാനും ഉള്ള സൗകര്യം, കെട്ട് ഇറക്കി വയ്ക്കാനുള്ള സൗകര്യം , നടന്നുവരുന്ന അയ്യപ്പഭക്തന്മാരുടെ പരിചരണവും ചികിത്സയും, മൊബൈൽ ഫോൺ ചാർജിങ് സൗകര്യം, മറ്റു വൈദ്യസഹായം, ശബരിമലയെ സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ നൽകൽ.
13 ) 55 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സേവാകേന്ദ്രം വളരെ ചുരുങ്ങിയ ചിലവിൽ നടത്തുവാൻ നമുക്ക് സാധിക്കുന്നു.
14) ക്ഷേത്ര സംരക്ഷണ സമിതിയുടെ അനുമതി നിഷേധിച്ചത് എന്തിനാണെന്ന് ദേവസ്വം ബോർഡ് ഇതുവരെ നമ്മളെ ബോധ്യപ്പെടുത്തിയിട്ടില്ല.
15) ഏകദേശം 1000 ത്തോളം സന്നദ്ധസേവകരാണ് മണ്ഡല / മകരവിളക്ക് കാലത്ത് സേവനം അനുഷ്ഠിച്ച് വരുന്നത്.
16 ) ഈ സേവാ കേന്ദ്രമാണ് ഉപദേശക സമിതിയുടെയും സിപിഎമ്മിന്റെയും അജണ്ടയുടെ ഭാഗമായി ദേവസ്വം ബോർഡ് തടഞ്ഞത്.
17 ) ദേവസ്വത്തിന്റെ ഈ നീക്കം അയ്യപ്പഭക്തന്മാരോട് നടത്തുന്ന ക്രൂരതയുടെ ഭാഗമാണ്.
18) ദേവസ്വത്തിന്റെ ഈ നീക്കം ഹൈന്ദവ സംഘടനകൾ ക്ഷേത്രം കേന്ദ്രീകരിച്ച് അമ്മയുടെ ഭക്തർക്ക് വേണ്ടി നടത്തുന്ന സേവന പ്രവർത്തനങ്ങൾ തടയുന്നതിന്റെ തുടക്കമാണ്.
19) ഈ സംഭവവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരിലെ ഹൈന്ദവ സംഘടനകൾ ക്ഷേത്ര രക്ഷാ വേദിയുടെ പേരിൽ സമരരംഗത്താണ് . ഇന്ന് താലൂക്കിലെ 251 കേന്ദ്രങ്ങളിൽ ക്ഷേത്ര രക്ഷാദീപവും അയ്യപ്പഭക്തജന സംഗമവും നടന്നുവരുന്നു.
22.11. 23 ബുധനാഴ്ച 5 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി പങ്കെടുക്കുന്ന അയ്യപ്പ ധർമ്മ രക്ഷാ സംഗമത്തിൽ ഈ പ്രദേശത്തെ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കുക.