ഇന്ത്യൻ യൂണിയൻ ക്രിസ്ത്യൻ ലീഗ്

  • Home
  • India
  • Kochi
  • ഇന്ത്യൻ യൂണിയൻ ക്രിസ്ത്യൻ ലീഗ്

ഇന്ത്യൻ യൂണിയൻ ക്രിസ്ത്യൻ ലീഗ് A Tower for joining the Knights Templar.

29/04/2022

CASA

18/02/2022

സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി സംസ്ഥാന പോലീസ് ഡിപ്പാർട്ട്‌മെന്റ് അടുത്തിടെ സമാഹരിച്ച കണക്കുകൾ വെളിപ്പെടുത്തുന്നു. 2019-ൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 3,609 ആയിരുന്നെങ്കിലും, കൊവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൗണും നിയന്ത്രണങ്ങളും കാരണം 2020-ൽ ഇത് 3,019 ആയി കുറഞ്ഞു.
എന്നാൽ, 2021ൽ ഇത് 3,549 ആയി ഉയർന്നു. 2021ൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറത്തും (457) തിരുവനന്തപുരത്തും (434), എറണാകുളത്തുമാണ് (327).

കൊവിഡ് കാലത്തും നമ്മുടെ കുഞ്ഞുമക്കൾ സുരക്ഷിതരല്ലെന്ന് തെളിയിക്കുകയാണ് വർദ്ധിച്ചുവരുന്ന പോക്സോ കേസുകൾ. ഇവയില്‍ മലപ്പുറത്താണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 184 കേസുകളാണ് കഴിഞ്ഞ നാല് മാസത്തിനിടെ മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരത്ത് 140 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 119 കേസുകള്‍ വീതവും കോഴിക്കോട് ജില്ലയില്‍ 105 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോക്സോ കേസിലെ ഇരകളായ പിഞ്ചു കുഞ്ഞുങ്ങൾക്ക് പോലും നീതി ലഭിക്കാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെ. കുട്ടികൾ ഇരയാവുന്ന കേസുകളിൽ മൊഴിയെടുക്കുന്നതിനും സി.ഡബ്ലിയുസി പോലെ വിവിധ ഏജൻസികളെ ഏകോപിപ്പിക്കുന്നതിനുമായി പോലീസ് സ്റ്റേഷനുകളിൽ സ്‌പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റുകൾ സ്ഥാപിക്കണമെന്ന സുപ്രീകോടതി നിർദേശം പോലും സർക്കാർ നടപ്പിലാക്കാൻ തയ്യാറായിട്ടില്ല. ഈ കണക്കുകള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിക്കഴിഞ്ഞു. തീർപ്പാക്കാനുള്ള പോക്‌സോ കേസുകൾ 10,188. ആഭ്യന്തര വകുപ്പ് സമ്പൂർണ്ണ പരാജയമായതിന്റെ തെളിവാണിതൊക്കെ.
മുന്നില്‍ മലപ്പുറം.

പോക്‌സോ കേസുകള്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ജില്ല മലപ്പുറമാണ്. 176 കേസുകളാണ് ഈവര്‍ഷം ആദ്യ നാലുമാസത്തിനിടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അതും ഓരോ മാസവും ക്രമാതീതമായി അതു വര്‍ധിക്കുന്നുമുണ്ട്. ജനുവരിയില്‍ 27 ആയിരുന്നെങ്കില്‍, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 46 വീതമായി. എന്നാല്‍ ഏപ്രിലിലെത്തിയപ്പോള്‍ അത് 57 ആയി കൂടി.
കഴിഞ്ഞവര്‍ഷവും മലപ്പുറത്തു തന്നെയായിരുന്നു അധികം പോക്‌സോ കേസുകള്‍. അന്നാകെ 410 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ആദ്യ നാലുമാസത്തിനിടെ 97 കേസുകള്‍ മാത്രമേ രജിസ്റ്റര്‍ ചെയ്തിരുന്നുള്ളൂ. ഈവര്‍ഷമത് വന്‍തോതില്‍ കൂടിയിരിക്കുന്നുവെന്നാണ് മേല്‍പ്പറഞ്ഞ കണക്കുകള്‍ വ്യക്തമാക്കുന്നത്.
തിരുവനന്തപുരമാണു രണ്ടാംസ്ഥാനത്ത്. 147 കേസുകളാണ് ആദ്യ നാലുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 97 എണ്ണവും റൂറല്‍ മേഖലയിലാണ്.
സ്വൈര്യവിഹാരികളായി പ്രതികള്‍.

കുട്ടികള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളില്‍ കേരളത്തില്‍ ശിക്ഷിക്കപ്പെടുന്നത് 16.7 ശതമാനം പേര്‍ മാത്രമാണെന്ന് ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ദേശീയതലത്തില്‍ ശിക്ഷിക്കപ്പെടുന്നത് 30.7 ശതമാനവും.
2016-ല്‍ കുട്ടികളെ ലൈംഗികമായി ആക്രമിച്ച കേസുകളില്‍ വിധി വന്നത് 510 കേസുകളിലാണെങ്കില്‍, പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് 85 എണ്ണത്തില്‍ മാത്രമാണ്. പോക്‌സോ കേസുകളില്‍ ഒരുവര്‍ഷത്തിനകം വിധിയുണ്ടാകണമെന്നു വ്യവസ്ഥയുള്ള നാട്ടിലാണ് ഈ അവസ്ഥയെന്നതാണ് പരിതാപകരം.
കുറ്റപത്രം സമര്‍പ്പിച്ചശേഷം വിചാരണ വൈകുന്നത് ആക്രമണം നേരിട്ട കുട്ടിക്കും അവരുടെ കുടുംബത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നു.

#പോക്‌സോ *x *xualabuse

TEAM CASA KOTTAYAM

14/01/2022
03/01/2022

മലയാളി തിരസ്കരിച്ച കേരളത്തിന്റെ നവോത്ഥാന നായകൻ: ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ

ചാവറയച്ചന് (1805-1871): ജീവിതം തന്നെ സന്ദേശമാക്കിയ വിശുദ്ധന്......

നാമിന്ന് കാണുന്ന ലോകത്തിന് അന്ന് നന്നേ ചെറുപ്പമായിരുന്നു. വിമാനങ്ങളും മോട്ടോര് കാറുകളുമില്ലാത്ത കാലം. അങ്ങനെയൊരു കാലത്താണ്, പരിശുദ്ധിയുടെ പരിമളം പര …കേരളത്തിലെ നവോത്ഥാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ ചാവറ അച്ഛൻ ജനനം.
“മറ്റുള്ളവര്ക്ക് നന്മ ചെയ്യുന്നില്ലെങ്കില് ക്രൈസ്തവ ജീവിതം അര്ത്ഥശൂന്യമാണെന്ന്” അദ്ദേഹം തുടരെ പ്രസംഗിച്ചു. ......
അന്ന് താഴ്ന്ന സമുദായക്കാരായി വിചാരിച്ചിരുന്നവരെയും സ്ത്രീകളെയുമൊക്കെ വിദ്യാഭ്യാസം നല്കി ചാവറപിതാവ് ഉയര്ത്തിക്കൊണ്ടുവന്നു.

പുരോഹിതവൃത്തിയോടൊപ്പം സാമൂഹിക പ്രവർത്തനങ്ങളും കൈകാര്യം ചെയ്ത അദ്ദേഹം അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയായിരുന്നു.ജാതിമതഭേദ ചിന്തകൾക്കെതിരെ പ്രവർത്തിക്കുകയും പാവപ്പെട്ട ദളിത് വിദ്യാർത്ഥികൾക്കു സൗജന്യ ഭക്ഷണം നൽകുകയും ചെയ്തു.
1864ൽ കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ ആയിരിക്കവേ മാർ കുര്യാക്കോസ് ഏലിയാസ് ചാവറ “ഒരു പള്ളിക്ക് ഒരു പള്ളിക്കൂടം” എന്ന പേരിൽ എല്ലാ പള്ളികൾക്കൊപ്പവും വിദ്യാലയങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ള കല്പന പുറപ്പെടുവിച്ചു. ഇത് പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉൽഭവത്തിന് കാരണമായി.
പിടിയരി സമ്പ്രദായം:
സാധാരണക്കാർക്ക് വേണ്ടി സ്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമായിരുന്നു പിടിയരി സമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോൾ ഒരു പിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ചുവയ്ക്കാൻ പ്രേരിപ്പിച്ചു. ആഴ്ചയുടെ അവസാനം ഈ അരി ആശ്രമത്തിൽ എത്തിച്ച് പാവപ്പെട്ട വിദ്യാർഥികൾക്ക് നൽകി. ഇങ്ങനെ നൽകാൻ ജനങ്ങളെ പ്രേരിപ്പിക്കുകയുംചെയ്തു.
നന്മനിറഞ്ഞ നവോത്ഥാനനായകന് ചാവറയച്ചന്റെ സേവനങ്ങളെ നവോത്ഥാനനായകന് എന്നനിലയില്വേണം വിലയിരുത്താന്.

അച്ചടിശ്ശാല (1846):
1846ല് ചാവറയച്ചന് മാന്നാനത്ത് സ്ഥാപിച്ച സെന്റ് ജോസഫ് പ്രസ. സാംസ്കാരിക രംഗത്തും ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കോട്ടയത്തെ മാന്നാനത്ത് (സെന്റ് ജോസഫ് പ്രസ) ഒരു മുദ്രണാലയം അദ്ദേഹം സ്ഥാപിച്ചു യൂറോപ്പിന്റെ കുത്തകയായ അച്ചടി സാങ്കേതികവിദ്യയെ, വിദേശ സഹായം ഇല്ലാതെ കേരളത്തിൽ പലതായി ആവിഷ്ക്കരിക്കുക എന്ന അത്ഭുത പ്രവർത്തിയാണ് ചാവറയച്ഛൻ ചെയ്തത്. സാങ്കേതികവിദ്യയും അസംസ്കൃതവസ്തുക്കളും കിട്ടാനുള്ള പ്രയാസംമൂലം അച്ചടിച്ച പുസ്തകം വിലയേറിയ വസ്തുവും പ്രസാധനം ലാഭകരമല്ലാത്ത വ്യവസായവുമായിരുന്ന കാലത്താണ് ചാവറയച്ചന് പരസഹായമില്ലാതെ അച്ചടിസാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടതെന്നോര്ക്കണം. അദ്ദേഹമാണ് സ്വകാര്യ ഉടമയില് കേരളത്തില് ആദ്യമായി അച്ചടിശാലയും പ്രസിദ്ധീകരണ കേന്ദ്രവും സ്ഥാപിച്ചത് (മാന്നാനം 1846) . മാസിക ആയി “നസ്രാണി ദീപിക”യും പില്ക്കാലത്ത് വാരിക ആയി “ദീപികയും” അതിനുശേഷം അതേ പേരില് ദിനപ്പത്രവും തുടങ്ങി . വായനശാലയും തുടങ്ങി.കേരള നവോത്ഥാന ത്തില് ഇംഗ്ലീഷ് വിദ്യാഭ്യാസം അച്ചടി ,പത്രമാദ്ധ്യമങ്ങള് ഇവ മുഖ്യ പങ്കു വഹിച്ചു. അതില് ഈ പാതിരിക്കുള്ള പങ്ക് വളരെ പ്രാധാന്യം അര്ഹിക്കുന്നു

ശൂദ്രനും പ്രവേശനമുള്ള സംസ്കൃതം സ്കൂള് (മാന്നാനം 1846):
ആദ്യത്തെ സംസ്കൃത പാഠശാല. ശ്രീനാരായണഗുരുവിനും മുമ്പാണ് കാലം എന്നോര്ക്കുക. വേദം ശ്രവിച്ച ശൂദ്രന്റെ കാതില് ഈയം ഉരുക്കിയൊഴിക്കുന്ന കാലം തന്നെയാണ് അപ്പോഴും. മാന്നാനത്തെ ആശ്രമത്തോടനുബന്ധിച്ച് ചാവറയച്ചന് ഒരു സംസ്കൃത സ്കൂള് 1846ല് സ്ഥാപിച്ചു. ആശ്രമത്തിലെ വൈദികരടക്കം എല്ലാവര്ക്കും പ്രവേശനം സാധ്യമായിരുന്നു അവിടെ. മലയാളത്തിലും സംസ്കൃതത്തിലും പ്രാവീണ്യമുള്ള വാധ്യാരെ തൃശൂരില് നിന്നും അവിടേയ്ക്ക് വരുത്തുകയായിരുന്നു. നാടൊട്ടാകെ ഇംഗ്ലീഷ് വിദ്യാഭ്യാസം അപ്പോഴേയ്ക്കും വ്യാപിച്ചു തുടങ്ങിയിരുന്നു. ഇംഗ്ലീഷിനെതിരായ ചെറുത്തു നില്പ്പാണ് സംസ്കൃതവിദ്യാഭ്യാസത്തിലൂടെ ചാവറ ലക്ഷ്യമിട്ടത് എന്നു വേണം കരുതാന്. ചാവറയച്ചനും അതേ ഗുരുവില് നിന്ന് സംസ്കൃതം പഠിച്ചു.

പള്ളിയൊടൊപ്പം ഇസ്ക്കോള്:
കേരളസാക്ഷരതയുടെ പിതാവായി ചാവറെയ വിശേഷിപ്പിക്കുന്നു. കേരളത്തിലെ കാത്തോലിക്കരുടെ തലപ്പത്ത് ചാവറയുള്ളപ്പോഴാണ് “പള്ളിയോട് ചേര്ന്ന് പള്ളിക്കൂടം” ആരംഭിക്കണമെന്നത് നിര്ബന്ധമാക്കിയത്. പുതിയ പള്ളികള് നിര്മ്മിക്കുമ്പോള് ഒപ്പം എല്ലാത്തരം ജനങ്ങള്ക്കും പ്രവേശനമുള്ള സ്കൂളുകള് വേണമെന്നും അല്ലാത്ത പക്ഷം പള്ളികള്ക്ക് അനുവാദം നല്കില്ലെന്നും അദ്ദേഹം ശഠിച്ചു. കണ്ണില്ലാത്തവര് കുരുടന്മാരായിരിക്കുന്നതു പോലെ പഠിത്തമില്ലാത്തവര് ജ്ഞാനക്കുരുടന്മാരാകുന്നു എന്ന് അദ്ദേഹം ഇടവക വൈദികര്ക്ക് കത്തെഴുതി (1950 മാര്ച്ച് 25).

ദളിതര്ക്കായി സ്കൂളും ഉച്ചക്കഞ്ഞിയും (1865):
ദളിതര്ക്കായി അദ്ദേഹം ഒരു സ്കൂള് തുടങ്ങി ( തുരുത്തി മാലി ,ആര്പ്പൂക്കര 1865). കുട്ടികള്ക്ക് ഉച്ചഭക്ഷണം തുടങ്ങുന്ന പദ്ധതി ആരംഭിക്കുന്നതും ചാവറയാണ്. രാജ്യത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിനു തന്നെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി പ്രയോജനകരമായി. ആര്പ്പൂക്കരയില് ദളിതര്ക്കായി സ്ഥാപിച്ച സ്കൂളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഓരോ കുടുംബവും ഓരോ പിടി അരി ഒരോ ദിവസവും മാറ്റി വെയ്ക്കുകയും ഞായറാഴ്ച പള്ളിയില് വരുമ്പോള് അത് കൊണ്ടുവരുകയും ചെയ്യും. ആ അരി ഉപയോഗിച്ചാണ് കുട്ടികള്ക്ക് ഉച്ച ഭക്ഷണം ഉണ്ടാക്കി നല്കിയത്.
ചാവറയച്ചന് മാന്നാനത്ത് സ്കൂള് സ്ഥാപിച്ചതെങ്കിലും ആ പ്രദേശത്ത് ജീവിച്ചിരുന്ന അധഃസ്ഥിതരെ അദ്ദേഹം അവഗണിച്ചില്ല. ഇപ്പോള് മാന്നാനത്തെ പള്ളിപ്പരിസരത്ത് സൂക്ഷിച്ചിട്ടുള്ള തന്റെ വള്ളത്തില് കയറി അദ്ദേഹം ആര്പ്പൂക്കര, മാന്നാനംപ്രദേശത്തെ പറയ, പുലയ കുടിലുകളില് പോയി കുട്ടികളെ വിളിച്ചുകൊണ്ട് വന്ന് ഉച്ചക്കഞ്ഞിയും വസ്ത്രവും പുസ്തകവും നല്കി പഠിക്കാന് അവസരം ഒരുക്കി. പിന്നീട് തൊണ്ണൂറു വര്ഷങ്ങള്ക്കുശേഷം 1936ല് സര്ക്കാര് സ്കൂളുകളില് പാവപ്പെട്ടവര്ക്ക് ഉച്ചക്കഞ്ഞി ഏര്പ്പെടുത്തണമെന്ന് ശുപാര്ശചെയ്തുകൊണ്ട് ദിവാനായിരുന്ന സി പി രാമസ്വാമിഅയ്യര് മഹാരാജാവിന് നല്കിയ കുറിപ്പില് ചാവറയച്ചന് ആരംഭിക്കയും പിന്നീട് ക്രൈസ്തവസ്ഥാപനങ്ങള് പിന്തുടരുകയും ചെയ്തിരുന്ന ഉച്ചക്കഞ്ഞിസമ്പ്രദായം മാതൃകയായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മഹാത്മാ അയ്യന്കാളിയുടെ നേതൃത്വത്തില് പില്ക്കാലത്ത് നടന്ന ഐതിഹാസികസമരങ്ങളെത്തുടര്ന്ന് 1910ല് മാത്രമാണ് അധഃസ്ഥിതര്ക്ക് സ്കൂള്പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.... - (ഡോ. ബി ഇക്ബാല്, ദേശാഭിമാനി)
പെണ്സ്കൂള് (1868):മഠത്തോട് ചേര്ന്ന് 1868ല് അദ്ദേഹത്തിന്റെ നേതൃത്വത്തില് സ്ഥാപിച്ച തൊഴില് പഠന കേന്ദ്രം ആദ്യത്തെ പെണ്പള്ളിക്കൂടമായി. കേരളത്തില് സ്ത്രീകളുടെ സാര്വ്വത്രിക വിദ്യാഭ്യാസം തുടങ്ങുന്നത് അവിടെയാണ്. അവിടെ ബോര്ഡിങ് സ്കൂളില് വിദ്യാര്ത്ഥിനിയായെത്തിയ ഏവുപ്രാസ്യമ്മയാണ്, ചാവറയ്ക്കൊപ്പം വിശുദ്ധ പദവിയിലെത്തിയത്. സമൂഹത്തിലെ ഉന്നതശ്രേണിയിലുണ്ടായിരുന്ന നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ വിമോചനത്തിനായി വി ടി ഭട്ടതിരിപ്പാട് 'അടുക്കളയില്നിന്ന് അരങ്ങത്തേക്ക്', എം ആര് ബി 'മറക്കുടക്കുള്ളിലെ മഹാനരകം' തുടങ്ങിയ കൃതികള് രചിക്കയും മറ്റും ചെയ്തത് ആറു പതിറ്റാണ്ടുകള് ക്കുശേഷമാണെന്ന് ഓര്ക്കണം. കേരളം പില്ക്കാലത്ത് കൈവരിച്ച സാമൂഹ്യ ഗുണമേന്മകളുടെ, പ്രത്യേകിച്ച് ആരോഗ്യമേഖലയിലുണ്ടായ മുന്നേറ്റങ്ങളുടെ കാരണങ്ങളില് പ്രധാനമായിട്ടുള്ളത് സ്ത്രീസാക്ഷരതയും സ്ത്രീശാക്തീകരണവുമാണെന്ന് സാമൂഹ്യ ശാസ്ത്രജ്ഞര് വിലയിരുത്തിയിട്ടുണ്ട്- (ഇക്ബാല് തുടരുന്നു)

ആദ്യത്തെ തൊഴിലാളി പ്രസ്ഥാനം:
ദളിത് വിഭാഗത്തില്പ്പെട്ടവരെക്കൊണ്ട് അടിമപ്പണിക്ക് തുല്യമായി നിര്ബന്ധിത വേലകള് സമ്പന്നരും ക്രിസ്ത്യാനികളും ചെയ്യിക്കുമായിരുന്നു. കൂലിക്കു പകരം ഭക്ഷണം കൊടുക്കുന്ന ആ ഏര്പ്പാടാണ് ഊഴിയം. ഇതിനെതിരെ ചാവറയച്ചന് ശക്തമായാണ് രംഗത്തിറങ്ങിയത്. സഭാംഗങ്ങളെ നിര്ബന്ധിച്ച് തൊഴിലാളികള്ക്ക് കൂലി നല്കിക്കുകയും ഊഴിയം അവസാനിപ്പിക്കുകയും ചെയ്തു. ഊഴിയത്തിനെതിരായ ചാവറയച്ചന്റെ പോരാട്ടം കേരളത്തിലെ ആദ്യ തൊഴിലാളി പ്രസ്ഥാനമായി വിലയിരുത്തപ്പെടുന്നു

ആദ്യമായി പലതും: ആദ്യത്തെ അനാഥാലയം കൈനകരിയില് സ്ഥാപിച്ചു. ആദ്യത്തെ മരണസഹായ സംഘം സ്ഥാപിച്ചു. വരുമാനത്തിന്റെ അഞ്ചു ശതമാനം സാധുക്കള്ക്ക് എന്ന സന്ദേശത്തോടെ നൂറ്റിക്ക് അഞ്ച് പദ്ധതി ചാവറ അച്ഛന് എന്ന പാതിരി തുടങ്ങി. ദേവാലയ ചെലവിനായി കെട്ട് തെങ്ങ് പദ്ധതിക്ക് തുടക്കമിട്ടതെന്നും വിലയിരുത്തപ്പെടുന്നു

ആദ്യ സാഹിത്യം: മലയാളിയെക്കുറിച്ച് മലയാളി എഴുതിയ ആദ്യ ജീവചരിത്രം (പാലായക്കല് തോമ കത്തനാരുടെ ജീവചരിത്രം), മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യം (അനസ്താസ്യയുടെ രക്തസാക്ഷ്യം), ഇന്ത്യയിലെ തന്നെ ആദ്യ നാടക ശ്രമങ്ങളായി വിലയിരുത്തപ്പെടുന്ന ഇടയനാടകങ്ങള് എന്നിവയടക്കം നിരവധി കൃതികള് അദ്ദേഹം രചിച്ചു.സാഹിത്യത്തിലും പ്രാര്ത്ഥനകളിലും അദ്ദേഹം നടത്തിയ ആദ്യകാല ശ്രമങ്ങള് അതീവ ശ്രദ്ധേയമാണ്- ചാവറ തുടങ്ങുകയും കാലമേറ്റെടുക്കുകയും ചെയ്തവയുടെ പട്ടിക നീളുകയാണ്. കുഞ്ഞുപെണ്കുട്ടിയുടെ കോങ്കണ്ണ് നേരെയാക്കിയതിനെക്കാള് വലിയ അല്ഭുത പ്രവൃത്തികളാണ് അദ്ദേഹം ചരിത്രത്തില് ചെയ്തത്. ചരിത്രത്തില് അദ്ദേഹം ചെയ്ത അല്ഭുതങ്ങളാണ് കേരളത്തെ ഇക്കാണുന്ന കേരളമാക്കിയതിന്റെ ഒരു കാരണം. “ഞാന് ചാവറ”, ഡോ. മാത്യുമാമ്പ്ര) രേഖപ്പെടുന്നു.
ഇത്രമാത്രം പ്രസക്തനായ നവോത്ഥാന നായകനായിട്ടും ചാവറ അച്ഛന് എന്ന പാതിരി എന്തുകൊണ്ട് കേരളീയ നവോത്ഥാന പിതാക്കന്മാരുടെ പട്ടികയില് പ്രഥമസ്ഥാനീയനായില്ലെന്നത് നില്ക്കട്ടെ, ആ പട്ടികയില് ഒരു പേരുകാരന് പോലുമായില്ല
തിരസ്ക്കാരങ്ങള് യാദൃശ്ചികമല്ല- ഗൂഢാലോചനയാണത്!
കേരള നവോത്ഥാനനായകരായി തിരുവനന്തപുരത്തിന്റെ പ്രാന്ത പ്രദേശങ്ങളില് ജനിച്ച മൂന്നുപേരെ ഉയര്ത്തി കാട്ടുകയാണ്സാധാരണ രാഷ്ട്രീയക്കാരും സാഹിത്യകാരന്മാരും ചരിത്രകാരന്മാരും മറ്റും .ചെയ്യുന്നത്. രാഷ്ട്രീയ യുവജനപ്രസ്ഥാനങ്ങളും ഈ “അനന്തപുരിത്രയ”ങ്ങളെ ആണ് ഫ്ലക്സ് ബോര്ഡുകളില് വരച്ചു കാട്ടുന്നത് . .ജനന വര്ഷമനുസരിച്ചു സ്ഥാനം നിര്ണ്ണയിച്ചാല്, കൊല്ലൂര് ഉള്ളൂര്കോട്ട്കാരന് ചട്ടമ്പി സ്വാമികള് (1854-1924 ), ചെമ്പഴന്തിക്കാരന് ശ്രീനാരായണ ഗുരു (1856-1928 ),വെങ്ങാനൂര്ക്കാരന് അയ്യങ്കാളി( 1863-1911 ) എന്നിവരാണ് കേരള നവോത്ഥാന നായകത്രയങ്ങള്.
എന്നാല് അവര്ക്ക് മുമ്പും അവര്ക്ക് ശേഷവും മദ്ധ്യതിരുവിതാകൂറില് ജനിച്ച ചില മഹാന്മാര് കേരള നവോത്ഥാനത്തില് ഗണ്യമായ പങ്കു വഹിച്ചു എന്നതാണ് വാസ്തവം .
അവരില് പ്രായം കൊണ്ട് പ്രാതസ്മരണീയനാണ് വിശുദ്ധ ചാവറ അച്ഛന്.
“ജീവിതം തന്നെ സന്ദേശം” (പ്രൊഫ എം.കെ സാനു ആ പേരില് അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതിയിട്ടുണ്ട് ,മനോരമ ബുക്സ് 2014) ആക്കി മാറ്റിയ വിശുദ്ധ ചാവറ അച്ഛന് (1805-1871). കൈനകരി ചാവറ വീട്ടിലെ കുര്യാക്കോസ്, കോട്ടയം തോട്ടയ്ക്കാട്ട് ചോതിരകുന്നേല് വീട്ടില് മറിയം എന്നിവരുടെ ആറാമത്തെ സന്താനം കുര്യാ ക്കോസ് .ഇന്ന് വിശുദ്ധ ചാവറ അച്ചന് എന്നറിയപ്പെടുന്ന ആണ് ആദ്യകാല കേരള നവോത്ഥാന നായകന്.
ചട്ടമ്പി സ്വാമികളെ പോലുള്ള സമകാലിക /പിന്ഗാമികള്ക്ക് മാതൃക ആക്കാമായിരുന്ന , നിരവധി സമുദായ പരിഷ്കരണ പരിപാടികള് ആദ്യമായി ആവിഷ്കരിച്ചു വിജയത്തിലെത്തിച്ച, മദ്ധ്യതിരുവിതാം കൂറിലെ
സന്യാസി ശ്രേഷ്ടന് ആയിരുന്നു ചാവറ അച്ഛന് എന്ന പാതിരി .പള്ളിക്കൂടവും അച്ചടിശ്ശാലയും ,ശൂദ്രര്ക്കും സംസ്കൃത സ്കൂള്,
അഗതിമന്ദിരവും ഉച്ചക്കഞ്ഞിയും ദളിതര്ക്കും, സ്ത്രീകള്ക്കും സ്കൂള്, മുദ്രണ വിദ്യ, ബയന്റിംഗ് ,തയ്യല് എന്നിവയില് അച്ഛന് തൊഴില് പരിശീലന ശാലകള് തുടങ്ങി - ശ്രീനാരായണ ഗുരു ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നതിനും മുന്പ് ചരിത്രത്തില് നവോത്ഥാന മൂല്യങ്ങളുള്ള അത്ഭുതങ്ങള് ചെയ്തിട്ടും ചാവറ കുര്യാക്കോസ് ഏലിയാസ് മലയാളിക്ക് ചരിത്രപുരുഷനാകാതെ പോയത് എന്തുകൊണ്ട്?
മിഷണറിമാരുടെ പ്രവര്ത്തനങ്ങള് സമൂഹത്തിന്റെ അടിത്തട്ടിലുള്ള ജനങ്ങളെ ആകര്ഷിക്കുന്ന വിധത്തിലുള്ളതായിരുന്നു. ജാതിഭേദം നോക്കാതെ എല്ലാവരേയും വിദ്യാഭ്യാസം ചെയ്യിക്കാനുള്ള അവരുടെ സംരഭവും താഴ്ത്തപ്പെട്ടവരോടുള്ള സൗഹാര്ദ്ദപരമായ പെരുമാറ്റവും നല്ലൊരു വിഭാഗം അധ:സ്ഥിതരെ അവരിലേയ്ക്കാകര്ഷിച്ചു. (കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രം- പി.കെ ഗോപാലകൃഷ്ണന്).
1885-1856 കാലഘട്ടത്തില് പത്ത് ഇടയ നാടകങ്ങള് (Eclogues ) രചിച്ചു .1862 –ല് മലയാളത്തിലെ ആദ്യ ഖണ്ഡകാവ്യം “(അനസ്താസ്യയുടെ രക്തസാക്ഷിത്വം”) രചിച്ചു . ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ് ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്. 1986 ഫെബ്രുവരി 8-ന് രണ്ടാം ജോൺ പോൾ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവൻ ആയി പ്രഖ്യാപിച്ചു. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ചാവറയച്ചനെ വിശുദ്ധൻ എന്ന് നാമകരണം ചെയ്തു.
തിരസ്ക്കാരങ്ങള് യാദൃശ്ചികമല്ല- ഗൂഢാലോചനയാണത്!.

വിശുദ്ധ ചാവറ പിതാവിന്റെ ഓർമ്മകൾക്ക് മുൻപിൽ കേരള ജനതയ്ക്ക് വേണ്ടി ഞങ്ങളുടെ പ്രണാമം.

CASA KOTTAYAM TEAM

12/12/2021
09/12/2021

ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ.🙏

TEAM CASA KOTTAYAM

08/12/2021

General Bipin Rawat,Outstanding soldier,true patriot(16 March 1958 – 8 December 2021) was a four star general of the Indian Army.He was the first Chief of Defence Staff (CDS) of India. On 30 December 2019, he was appointed as the first CDS of India and assumed office from 1 January 2020.Prior to taking over as the CDS, he served as 57th and last Chairman of the Chiefs of Staff Committee as well as 26th Chief of Army Staff of the Indian Army.

Rawat was born in Pauri,Rawat attended Cambrian Hall School in Dehradun and the St. Edward's School, Shimla He then joined the National Defence Academy, Khadakwasla and the Indian Military Academy, Dehradun, where he was awarded the 'Sword of Honour'.

Rawat was also a graduate of the Defence Services Staff College (DSSC),Wellington and the Higher Command Course at the United States Army Command and General Staff College at Fort Leavenworth, Kansas.From his tenure at the DSSC, he has a MPhil degree in Defence Studies as well as diplomas in Management and Computer Studies from University of Madras. In 2011, he was awarded a Doctorate of Philosophy by Chaudhary Charan Singh University, Meerut for his research on military-media strategic studies.Uttarakhand,on 16 March 1958,into a Hindu Garhwali Rajput family.His family had been serving in the Indian Army for multiple generations. His father Laxman Singh Rawat was from Sainj village of the Pauri Garhwal district and rose to the rank of Lieutenant General.His mother was from the Uttarkashi district and was the daughter of Kishan Singh Parmar, the ex-Member of the Legislative Assembly (MLA) from Uttarkashi.

Rawat was commissioned into the 5th battalion of 11 Gorkha Rifles on 16 December 1978, the same unit as his father.He has much experience in high-altitude warfare and spent ten years conducting counter-insurgency operations.

He commanded a company in Uri,Jammu and Kashmir as a Major. As a Colonel, he commanded his battalion, the 5th battalion 11 Gorkha Rifles, in the Eastern sector along the Line of Actual Control at Kibithu. Promoted to the rank of Brigadier, he commanded 5 Sector of Rashtriya Rifles in Sopore. He then commanded a multinational Brigade in a Chapter VII mission in the Democratic Republic of the Congo (MONUSCO) where he was twice awarded the Force Commander’s Commendation.

After promotion to Major General, Rawat took over as the General Officer Commanding 19th Infantry Division (Uri). As a Lieutenant General, he commanded III Corps, headquartered in Dimapur before taking over the Southern Army in Pune.

He also held staff assignments which included an instructional tenure at the Indian Military Academy (Dehradun), General Staff Officer Grade 2 at the Military Operations Directorate, logistics staff officer of a Re-organised Army Plains Infantry Division (RAPID) in central India, Colonel Military Secretary and Deputy Military Secretary in the Military Secretary’s Branch and Senior Instructor in the Junior Command Wing. He also served as the Major General General Staff (MGGS) of the Eastern Command.

After being promoted to the Army Commander grade, Rawat assumed the post of General Officer Commanding-in-Chief (GOC-in-C) Southern Command on 1 January 2016. After a short stint, he assumed the post of Vice Chief of Army Staff on 1 September 2016.

On 17 December 2016, the Government of India appointed him as the 27th Chief of the Army Staff, superseding two more senior Lieutenant Generals, Praveen Bakshi and P. M. Hariz.He took office of Chief of Army Staff as the 27th COAS on 31 December 2016, after retirement of General Dalbir Singh Suhag.

He is the third officer from the Gorkha Brigade to become the Chief of the Army Staff, after Field Marshal Sam Manekshaw and General Dalbir Singh Suhag. On his visit to the United States in 2019, General Rawat was inducted to the United States Army Command and General Staff College International Hall of Fame.He is also the honorary General of Nepalese Army. It has been a tradition between the Indian and Nepali armies to confer the honorary rank of General to each other's chiefs to signify their close and special military ties.

During his career of nearly 43 years,he was awarded for gallantry and distinguished service with the Param Vishisht Seva Medal, Uttam Yudh Seva Medal, Ati Vishisht Seva Medal, Yudh Seva Medal, Sena Medal, Vishisht Seva Medal, the COAS Commendation on two occasions and the Army Commander’s Commendation.

Rawat was married to Madhulika Raje Singh. The couple had two daughters, Kritika and Tarini.

Irrepparable loss to indian forces and huge loss to our nation.

TEAM CASA KOTTAYAM

30/11/2021

ഇതാണ് സ്റ്റാർ ഓഫ് ഡേവിഡ്. നമ്മുടെ ക്രൈസ്തവ സമൂഹം ഉപയോഗിച്ചിരുന്ന 6 കാലുള്ള ക്രിസ്തുമസ് സ്റ്റാർ. എപ്പോഴോ അത് നമുക്കിടയിൽ നിന്ന് അന്യം നിന്നു പോയി. ഇപ്പൊൾ കാസ അതിനെ തിരികെ കൊണ്ട് വരാൻ ശ്രമിക്കുകയാണ്. നമ്മുടെ ലോഗോ പ്രിൻ്റ് ചെയ്ത ഈ മനോഹര സ്റ്റാർ ആവശ്യമുള്ള Kottayam ജില്ലക്കാർ msg അയക്കുക. വില ₹100. നമ്മുടെ പാരമ്പര്യത്തിലെക്കു മറ്റുള്ളവരെയും തിരികെ കൊണ്ട് വരാൻ അവരോടും ഈ സ്റ്റാർ വാങ്ങാൻ നിർബന്ധിക്കുക. December 10ന് മുമ്പ് ലഭിക്കുന്നത് ആയിരിക്കും.✝️

For booking contact Able : 9995696857

TEAM CASA KOTTAYAM

21/11/2021

കാസയെക്കുറിച്ച് കൂടുതൽ അറിയുവാനും,നമ്മുടെ സഹോദരി സഹോദരങ്ങൾക്ക് എന്ത് ആവശ്യത്തിനും താഴെക്കാണിച്ചിരിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുമായി ബന്ധപ്പെടുക.നമ്മുടെ സഹോദരി സഹോദരങ്ങളുടെ എന്തു സഹായത്തിനും ഈ ഹെൽപ്പ്‌ലൈൻ നമ്പറിൽ നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.നന്ദി.

കാസ🧡കോട്ടയം🙏

Address

Kochi

Website

Alerts

Be the first to know and let us send you an email when ഇന്ത്യൻ യൂണിയൻ ക്രിസ്ത്യൻ ലീഗ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ഇന്ത്യൻ യൂണിയൻ ക്രിസ്ത്യൻ ലീഗ്:

Share