KCBC Jagratha Commission

KCBC Jagratha Commission Social Harmony and Vigilance Commission is an official body of the Kerala Catholic Bishops’ Council

29/01/2026

മത സ്ഥാപനങ്ങളിലുള്ള കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് ലഭിക്കുന്ന സാമൂഹിക സുരക്ഷാ ആനുകൂല്യത്തെകുറിച്ചുള്ള മന്ത്രിസഭായോഗ തീരുമാനത്തെക്കുറിച്ച്:

28/1/26 ന് കൂടിയ മന്ത്രി സഭായോഗം, 50 വയസിനു മേൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്ക് നൽകുന്ന പെൻഷൻ, മഠങ്ങൾ, ഉപവിശാലകൾ, ആശ്രമങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ നീക്കാനുള്ള തീരുമാനം സ്വീകരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

50 വയസിനു മേൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്ക് നൽകുന്ന പെൻഷന്റെ മാനദണ്ഡങ്ങളായി,
GO (MS) 14/2001 എന്ന നമ്പറിൽ 31/03/2011 ൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം താഴെ പറയുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയിരുന്നു:
1. അപേക്ഷയുടെ പ്രായം 50 വയസിനു മുകളിൽ ആയിരിക്കണം.
2. ⁠അപേക്ഷക അവിവാഹിത ആയിരിക്കണം.
3. ഏതെങ്കിലും സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിന്നും ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവരാകരുത്.
4. ⁠അപേക്ഷകയെ സംരക്ഷിക്കാൻ ആരും ഉണ്ടാകരുത്. (No one of their to look after him/her).
5. No person shall be eligible if he/she resorts to habitual begging.
6. ⁠കെയറിങ് സ്ഥാപനങ്ങളിൽ (poor homes) വസിക്കുന്നവർക്ക് ഈ പെൻഷന് അർഹതയില്ല.
7. ⁠വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാൻ പാടില്ല.
8. ⁠അപേക്ഷക വസിക്കുന്ന പ്രദേശത്തെ തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളിലാണ് അപേക്ഷ നൽകേണ്ടത്.

മുകളിൽ സൂചിപ്പിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് വിവിധ മതങ്ങളിലെ സന്യസ്തരായ സ്ത്രീകളെയും ഉപവിശാലകളിൽ കഴിയുന്ന വിവിധ മതങ്ങളിൽപ്പെടുന്ന സ്ത്രീകളെയും മറ്റും ഈ പെൻഷൻ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നില്ല. സന്യസ്ത ജീവിതം ഒരു സമൂഹ ജീവിതമാകയാൽ പരിചരണത്തിന് ആരെങ്കിലും ഉണ്ടാകും, സന്യാസ ഭവനങ്ങൾ ഉപവി സ്ഥാപനങ്ങൾ ആണ്, സാധാരണയായി സന്യാസ സമൂഹത്തിലെ ആരെങ്കിലുമൊക്കെ ഗവർമെന്റ് ശമ്പളം കൈപ്പറ്റുന്നവരാണ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ഈ സ്കീമിൽ നിന്നും സന്യസ്തരെ ഇതുവരെ ഒഴിവാക്കിയിരുന്നത്.

മാത്രവുമല്ല,
2021 ജൂലൈ 28 നും 2023 ഫെബ്രുവരി 27 നും ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച് (5171/2021/Fin; G0. No. 30/2023/Fin) മിഷണറികൾ, മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്ന സന്യാസിമാർ, പുരോഹിതർ, വൈദീകർ, കോൺവെന്റുകളിലെ കന്യാസ്തികൾ, മഠങ്ങളിലെ / മത സ്ഥാപനങ്ങളിലെ അന്തേവാസികൾ എന്നിവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ലായെന്നും ആരെങ്കിലും പെൻഷൻ കൈപ്പറ്റുന്നുവെങ്കിൽ അവരെ ഗുണഭോക്തൃ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും നീഷ്കർഷിച്ചിരുന്നു.

തങ്ങളുടെ അന്യായമായ മുൻഉത്തരവുകൾ റദ്ദാക്കാനും ന്യായമായ അവകാശങ്ങൾ അർഹർക്ക് ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു എന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത് സ്വാഗതാർഹമാണ്. കേവലമൊരു പ്രഖ്യാപനം എന്നതിലുപരി, തടസങ്ങൾ നീക്കുന്ന പ്രായോഗിക നടപടികൾ സർക്കാർ വരുംദിവസങ്ങളിൽ പ്രാബല്യത്തിൽ വരുത്തേണ്ടതാണ്.

സമർപ്പിത ജീവിതം നയിക്കുന്നു എന്ന കാരണത്താൽ പൗരന്മാർക്ക് അർഹമായ പല ആനുകൂല്യങ്ങളും സന്യസ്തർക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ട്. റേഷൻ കാർഡ് പോലും ഈ അടുത്തകാലത്താണ് ലഭ്യമായി തുടങ്ങിയത്. മതം, ജീവിതാന്തസ് തുടങ്ങിയവ പരിഗണിക്കാതെ എല്ലാ സർക്കാർ ആനുകൂല്യങ്ങളും അർഹതയുള്ള എല്ലാ പൗരന്മാർക്കും ലഭ്യമാക്കുക എന്നത് സർക്കാർ ഉറപ്പാക്കേണ്ട ഒരു നയമാണ്. അത്തരം ഒരാവശ്യം നിരന്തരമായി സർക്കാരിന് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളതുമാണ്.

സ്ഥിരവരുമാനം ഇല്ലാത്ത, സർക്കാർ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ സ്വീകരിക്കാത്ത അവിവാഹിതരായ ഏതൊരു സ്ത്രീക്കും അർഹതയുള്ള ഒരു പദ്ധതിയാണിത്. അതിൽ അനർഹമായി കന്യാസ്ത്രീകളെയും ഉൾപ്പെടുത്തി എന്ന തരത്തിലുള്ള വ്യാപക പ്രചാരണം ചില തലങ്ങളിൽ നടന്നുവരുന്നത് ഗൂഢലക്ഷ്യങ്ങളോടുള്ളതാണ് എന്ന് ഇതോടൊപ്പം സംശയിക്കേണ്ടിയിരിക്കുന്നു.
എല്ലാ മതങ്ങളിലുമുള്ള അർഹരായ സന്യസ്തർക്കുകൂടി ലഭ്യമാകുന്ന രീതിയിൽ പുനഃക്രമീകരണം നടത്തപ്പെടുന്ന അവിവാഹിത സ്ത്രീകൾക്കുള്ള പെൻഷൻ പദ്ധതിയെ - കന്യാസ്ത്രീകൾക്ക് അനർഹമായി സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നു - എന്ന തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രചാരണങ്ങളും അവകാശവാദങ്ങളും ബാലിശവും ജനാധിപത്യ ചൈതന്യത്തിന് വിരുദ്ധവുമാണ്. മാത്രവുമല്ല, ക്രൈസ്തവ സമർപ്പിതരുടെ സാമൂഹിക സേവനങ്ങളെ തമസ്കരിച്ച്, അവരെ കേവലം മത പ്രവർത്തകരായി മാത്രം ചിത്രീകരിക്കാനുള്ള നീക്കങ്ങളും, സഭ സന്യസ്തരെ സംരക്ഷിക്കുന്നില്ല എന്നുള്ള അടിസ്ഥാനരഹിതമായ വാദങ്ങളും ഈ വിവാദങ്ങൾക്കിടയിൽ ചിലർ പ്രചരിപ്പിക്കുന്നതും വാസ്തവവിരുദ്ധമാണ്.

09/01/2026

ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ ശിപാർശകൾ നടപ്പാക്കപ്പെട്ടോ?

കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെകുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ 2023 മെയ്മാസത്തിൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽനിന്നും, സർക്കാർ ക്രോഡീകരിച്ച ഉപശിപാർശകൾ ഉൾപ്പെടെയുള്ള 328 ശിപാർശകളിൽ 220 ശിപാർശകൾ പൂർണ്ണമായും നടപ്പാക്കിയെന്ന് ബഹു. മുഖ്യമന്ത്രി ജനുവരി 6 ലെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള ശിപാർശകൾ ഉടനടി പൂർത്തീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും എന്നുകൂടി മുഖ്യമന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. കേരള ക്രൈസ്തവസമൂഹം ശക്തിയുക്തം ഉന്നയിച്ചിരുന്ന ആവശ്യങ്ങളിൽമേൽ സർക്കാർ നടപടി ഉണ്ടായി എന്നുള്ളത് വാസ്തവമെങ്കിൽ തീർച്ചയായും പ്രശംസനീയമാണ്.

വാസ്തവം എന്ത്?

മുഖ്യമന്ത്രിയുടെ വാക്കുകൾ മേൽപ്പറഞ്ഞ വിധത്തിലാണെങ്കിലും വിവിധ വകുപ്പുകൾ അവകാശപ്പെടുന്നതുപോലെ ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ഏതെങ്കിലും ശിപാർശകൾ നടപ്പാക്കിയതിന്റെ ലക്ഷണമോ ഫലമോ ക്രൈസ്തവ സമൂഹത്തിൽ കാണാനില്ല. മാത്രവുമല്ല, ഇവിടുത്തെ ക്രൈസ്തവ സമൂഹത്തിന് തങ്ങളുടെ പിന്നോക്കാവസ്ഥയുടെ മേഖലകൾ പരിഹരിക്കാൻ സർക്കാർ നടപ്പാക്കിയ പദ്ധതികളെ കുറിച്ച് ഒരു ധാരണയുമില്ല. ഏതൊക്കെ ശിപാർശകൾ എപ്പോൾ, എപ്രകാരം, എവിടെ നടപ്പാക്കി എന്ന് സർക്കാരും വിശദീകരിക്കുന്നില്ല. ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടിനോട് ബന്ധപ്പെട്ട് മുൻ കാലങ്ങളിൽ ഉണ്ടായിട്ടുള്ള വസ്തുതാപരമല്ലാത്ത പ്രസ്താവനകളിൽ ഒന്നായി ഇതും കരുതണമോ എന്ന് ന്യായമായും സംശയിക്കാവുന്നതാണ്.

പ്രസ്താവനകൾ മാത്രം

2020 നവംബറിൽ ജസ്റ്റിസ് ജെ. ബി. കോശി അധ്യക്ഷനും ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസ്, ജേക്കബ് പുന്നൂസ് ഐപിഎസ് തുടങ്ങിയവർ അംഗങ്ങളുമായി ഒരു കമ്മീഷൻ നിയോഗിക്കപ്പെട്ട കാലം മുതലുള്ള അഞ്ച് വർഷത്തിനിടയിൽ സർക്കാർ പലവിധത്തിൽ നൽകിയ വാഗ്ദാനങ്ങളും ഉറപ്പുകളും ആത്മാർത്ഥതയില്ലാത്തവയായിരുന്നു എന്ന സംശയം മാസങ്ങൾ കഴിയുംതോറും ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. കമ്മീഷന്റെ രൂപീകരണ കാലം മുതൽ പലവിധത്തിലുള്ള അലംഭാവങ്ങൾ പ്രകടമായിരുന്നു. ഓഫീസ് സൗകര്യം പോലുമില്ലാതെ കമ്മീഷന്റെ പ്രവർത്തനങ്ങൾ തുടങ്ങേണ്ടിവന്നത് ഉദാഹരണം മാത്രം.

രണ്ടര വർഷം നീണ്ട വിശദമായ പഠനത്തിൽ 4.87 ലക്ഷം പരാതികളും വിവിധ ക്രൈസ്തവസഭകളും സംഘടനകളും സമർപ്പിച്ച റിപ്പോർട്ടുകളും അപഗ്രഥിച്ച് കമ്മീഷൻ തയ്യാറാക്കിയ വിശദമായ റിപ്പോർട്ടും മുന്നൂറോളം നിർദ്ദേശങ്ങളും 2023 മെയ്മാസത്തിൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ചതാണ്. റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാർ സമീപനത്തിനെതിരെ ക്രൈസ്തവ സംഘടനകൾ വ്യാപക പ്രതിഷേധം തുടങ്ങി. ഈ സാഹചര്യത്തിലാണ്, 2023 ഡിസംബർ 27 ന് ന്യൂനപക്ഷ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവ്വഹിച്ചുകൊണ്ട് ന്യൂനപക്ഷ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ഉടൻ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.

വീണ്ടും ഏതാനും മാസങ്ങൾക്ക് ശേഷം 2024 മാർച്ചിൽ കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായും പൊതുഭരണവകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളായുമുള്ള മൂന്നംഗ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. എല്ലാ രണ്ടാഴ്ചകളിലും കമ്മിറ്റി യോഗം ചേരുമെന്നും ആവശ്യമുള്ള ഘട്ടങ്ങളിൽ മറ്റു വകുപ്പ് സെക്രട്ടറിമാരെയും യോഗത്തിൽ പങ്കെടുപ്പിക്കുമെന്നും അന്ന് അറിയിച്ചിരുന്നു. ഫിഷറീസ്, പൊതു വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം എന്നീ വകുപ്പുകൾക്ക് മുൻഗണന നൽകണമെന്നും കുറഞ്ഞ സമയത്തിനുള്ളിൽ നടപ്പാക്കാൻ കഴിയുന്ന നിർദ്ദേശങ്ങൾ കണ്ടെത്തി ഒരു മാസത്തിനുള്ളിൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് പ്രസ്തുത കമ്മറ്റി നല്കുമെന്നും അറിയിച്ചിരുന്നു. പിന്നീട് 21 മാസങ്ങൾക്ക് ശേഷം 2026 ജനുവരി 6 നു നല്കിയ ഫേസ്ബുക്ക് പോസ്റ്റിൽ 2024 മാർച്ചിൽ ഒരുമാസത്തിനുള്ളിൽ എന്താണോ ചെയ്യുമെന്ന് പ്രഖ്യാപിച്ചത് അതുതന്നെ ആവർത്തിക്കുകയാണ് ചെയ്തിട്ടുള്ളത്.

തിരഞ്ഞെടുപ്പ് തന്ത്രമോ?

2024 മാർച്ച് മാസത്തിൽ ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരമൊരു കമ്മിറ്റിയെ ജെ. ബി. കോശി കമ്മീഷൻ ശിപാർശകളുടെ നടത്തിപ്പിനായി നിയോഗിച്ചത് ഒരു രാഷ്ട്രീയ തന്ത്രം മാത്രമായിരുന്നു എന്ന സംശയം ന്യായമാണ്. ഇനി വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ടുള്ള രാഷ്ട്രീയ നീക്കമായിരിക്കാം ഇപ്പോഴത്തെ പ്രസ്താവനയ്ക്ക് പിന്നിലെന്ന് ആരെങ്കിലും ചിന്തിക്കുന്നതിലും തെറ്റു പറയാനാവില്ല. ഇതിനകം കമ്മീഷൻ റിപ്പോർട്ടിൻമേൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന നടപടികളെല്ലാം തന്നെ ഇത്തരത്തിൽ സംശയത്തിന്റെ നിഴലിലാണ്.

രണ്ട് വർഷം മുമ്പുതന്നെ ബന്ധപ്പെട്ട ഭരണവകുപ്പുകൾക്ക് നിർദ്ദേശങ്ങൾ കൈമാറുകയും തീരുമാനമെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. വീണ്ടും രണ്ടുമാസങ്ങൾക്ക് ശേഷം ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ച് ഉടനടി നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവ് നൽകി. സർക്കാർ മുൻപ് സ്വീകരിച്ച ഈ രണ്ട് നടപടികൾക്കും എന്തുകൊണ്ട് പ്രായോഗികമായ ഫലമുണ്ടായില്ല എന്ന ആരോപണത്തെ അതിജീവിക്കുന്നതിനാണോ 220 ശിപാർശകൾ നടപ്പാക്കി എന്ന അവകാശവാദം ഇപ്പോൾ ഉയർത്തിയിട്ടുള്ളത് എന്നതും ചിന്തനീയമാണ്.

ഇനിയും പ്രസിദ്ധീകരിക്കാത്ത റിപ്പോർട്ട്

കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നും കമ്മീഷൻ ശിപാർശകളിൽമേലുള്ള നടപടികളിൽ ക്രൈസ്തവ വിഭാഗങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുമായി ചർച്ച നടത്തി തീരുമാനമെടുക്കണം എന്നും ക്രൈസ്തവ സമൂഹം നിരന്തരം സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിവിധ സഭാ വിഭാഗങ്ങൾ ന്യായമായി ഉയർത്തിയ ഈ ആവശ്യങ്ങൾ സർക്കാർ ഇനിയും പരിഗണിച്ചിട്ടില്ല. ഈ അടുത്ത നാളുകളിൽ സംഘടിപ്പിക്കപ്പെട്ട ക്ഷേമനിധി സംബന്ധമായ ഒരു ചർച്ചയിൽ ക്രൈസ്തവ പ്രതിനിധികളെ ഉൾപ്പെടുത്തിയിരുന്നെങ്കിലും സർക്കാർ നടപ്പാക്കിയതായി അവകാശപ്പെടുന്ന ശിപാർശകളെക്കുറിച്ചും നടപടികളെക്കുറിച്ചും ക്രൈസ്തവ സമൂഹം തീർത്തും അജ്ഞരാണ്. കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാകാത്തതിനാൽ റിപ്പോർട്ടിലെ ഉള്ളടക്കത്തെകുറിച്ചും ക്രൈസ്തവ സമൂഹത്തിന് അറിവില്ല.

കെസിബിസി പത്രകുറിപ്പിൽ വ്യക്തമാക്കിയതുപോലെ, കമ്മീഷൻ റിപ്പോർട്ട് പൂർണമായി പ്രസിദ്ധീകരിക്കുകയും ഇതിനകം സ്വീകരിച്ച നടപടികളെ കുറിച്ച് ക്രൈസ്തവ സമൂഹത്തെ വ്യക്തമായി അറിയിക്കുകയും ചെയ്യാത്തിടത്തോളം, മുൻവർഷങ്ങളിൽ ആവർത്തിച്ച അവാസ്തവമായ അവകാശവാദങ്ങളാണ് ഇപ്പോഴും സർക്കാർ ആവർത്തിക്കുന്നതെന്ന് കരുതേണ്ടി വരും. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഇത്തരം താൽക്കാലിക നീക്കങ്ങൾക്ക് ഉപരിയായി ആത്മാർത്ഥമായ സമീപനം സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. വ്യക്തതയില്ലാത്ത അവകാശ വാദങ്ങൾ ഉപേക്ഷിച്ച് സത്വരമായ പ്രായോഗികനടപടികൾക്ക് ബന്ധപ്പെട്ട ഭരണ വകുപ്പുകൾക്ക് നിർദ്ദേശം നല്കാൻ ഭരണ നേതൃത്വത്തിന് സാധിക്കുകയും വേണം.
Fr Michael Pulickal
Secretary, KCBC Jagratha Commission

ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട്: സർക്കാർ ആത്മാർത്ഥ  സമീപനം സ്വീകരിക്കണം - കെസിബിസികേരളത്തിലെ ക്രൈസ്തവ സമൂഹത്ത...
07/01/2026

ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട്: സർക്കാർ ആത്മാർത്ഥ സമീപനം സ്വീകരിക്കണം - കെസിബിസി

കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നോക്കാവസ്ഥയെകുറിച്ച് പഠിച്ച് സമർപ്പിച്ച ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി, സർക്കാർ ക്രോഡീകരിച്ച ഉപശിപാർശകൾ ഉൾപ്പെടെയുള്ള 328 ശിപാർശകളിൽ നിന്നും 220 ശിപാർശകൾ പൂർണ്ണമായും നടപ്പാക്കിയെന്ന ബഹു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിനെ സ്വാഗതം ചെയ്യുന്നു.

എന്നാൽ, കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നും കമ്മീഷൻ ശിപാർശകളിൽമേലുള്ള നടപടികളിൽ ക്രൈസ്തവ വിഭാഗങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുമായി ചർച്ച നടത്തി തീരുമാനമെടുക്കണം എന്നും ക്രൈസ്തവ സമൂഹം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിവിധ സഭാ വിഭാഗങ്ങൾ ന്യായമായി ഉയർത്തിയ ഈ ആവശ്യങ്ങൾ സർക്കാർ ഇനിയും പരിഗണിച്ചിട്ടില്ല. ഈ അടുത്ത നാളുകളിൽ സംഘടിപ്പിക്കപ്പെട്ട ഒരു ചർച്ചയിൽ ക്രൈസ്തവ പ്രതിനിധികളെ ഉൾപ്പെടുത്തിയിരുന്നെങ്കിലും സർക്കാർ നടപ്പാക്കിയതായി അവകാശപ്പെടുന്ന ശിപാർശകളെക്കുറിച്ചും നടപടികളെക്കുറിച്ചും ക്രൈസ്തവ സമൂഹം അജ്ഞരാണ്. എന്തെങ്കിലും ശിപാർശകൾ നടപ്പാക്കിയതിന്റെ അനുഭവം ക്രൈസ്തവ സമൂഹത്തിലുണ്ടായിട്ടില്ല.

റിപ്പോർട്ട് പൂർണമായി പ്രസിദ്ധീകരിക്കുകയും ഇതിനകം സ്വീകരിച്ച നടപടികളെ കുറിച്ച് ക്രൈസ്തവ സമൂഹത്തെ വ്യക്തമായി അറിയിക്കുകയും ചെയ്യാത്തിടത്തോളം, മുൻവർഷങ്ങളിൽ ആവർത്തിച്ച അവകാശവാദങ്ങളാണ് ഇപ്പോഴും ആവർത്തിക്കുന്നതെന്ന് കരുതേണ്ടി വരും. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഇത്തരം താൽക്കാലിക നീക്കങ്ങൾക്ക് ഉപരിയായി ആത്മാർത്ഥമായ സമീപനം സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം.
ഫാ തോമസ് തറയിൽ
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ
കെസിബിസി
07/01/2026

ക്രൈസ്തവർക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ സത്വരമായ സർക്കാർ നടപടികൾ അനിവാര്യം: കെസിബിസി ജാഗ്രത കമ്മീഷൻ രാജ്യത്തി...
28/12/2025

ക്രൈസ്തവർക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ സത്വരമായ സർക്കാർ നടപടികൾ അനിവാര്യം: കെസിബിസി ജാഗ്രത കമ്മീഷൻ

രാജ്യത്തിന്റെ പലഭാഗത്തും ക്രൈസ്തവർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് ദേശീയ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിശിഷ്യാ ക്രിസ്തുമസ്, വിശുദ്ധവാരം പോലെയുള്ള ക്രൈസ്തവ വിശേഷ ദിനങ്ങളിൽ കൂടുതൽ സംഘടിതമായുള്ള അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഭാരത സംസ്കാരത്തിന്റെ അനന്യതയായ മതസൗഹാർദത്തിനും സഹവർത്തിത്വത്തിനും കളങ്കമാകുന്ന ഇത്തരം വർഗീയ അതിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കണ്ടെത്തി നിയമ നടപടികൾക്ക് വിധേയരാക്കാൻ സർക്കാരുകൾ തയ്യാറാകണം. രാജ്യത്തിന്റെ പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കുചേർന്നതിലൂടെ ഇത്തവണ നൽകിയത് പരസ്പര ബഹുമാനത്തിന്റെയും ആദരവിന്റെയും സന്ദേശമായിരുന്നു. എങ്കിലും ക്രിസ്തുമസിനോട് അനുബന്ധിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിലും ക്രൈസ്തവർ അതിക്രമങ്ങൾ നേരിടുകയും അവരുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്തത് ഒരു വിഭാഗത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയും ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയുമാണ് വെളിപ്പെടുത്തുന്നത്. നിരവധി അതിക്രമങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിൽ, വർഗീയ ധ്രുവീകരണത്തിന്റെ എല്ലാ നീക്കങ്ങളെയും പരസ്യമായി തള്ളിപ്പറയാനും നിയമം അനുശാസിക്കുന്ന നടപടികൾ കുറ്റവാളികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കാനും കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.

ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ


fans

കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് 21/1/2022 ലെ ഉത്തരവ് (G.O. (rt) No. 199/2022/Home) പ്രകാരം സ്റ്റുഡൻറ് പോലീസ് കേഡറ്റിലെ അംഗ...
15/10/2025

കേരള സംസ്ഥാന ആഭ്യന്തര വകുപ്പ് 21/1/2022 ലെ ഉത്തരവ് (G.O. (rt) No. 199/2022/Home) പ്രകാരം സ്റ്റുഡൻറ് പോലീസ് കേഡറ്റിലെ അംഗങ്ങൾ ആയ വിദ്യാർഥികൾ ഹിജാബ് പോലെയുള്ള മതപരമായ വസ്ത്രങ്ങൾ യൂണിഫോമിനൊപ്പം ധരിക്കുന്നത് വിലക്കിയിരിക്കുന്നു. ഉത്തരവിൽ ഇപ്രകാരം പറയുന്നു: "The uniforms should ensure the dignity of dress code of police force and is envisioned so that children can work towards gender justice and also non-racial and non-religious discrimination among children. Combining religious matters with uniforms in the present situation would raise the same demands in other similarly functioning forces, which would question the discipline and secular survival of the forces." അപ്പോൾ യൂണിഫോം എന്തിനാണ് എന്ന് - കുട്ടികൾക്കിടയിൽ ജാതി-മത വേർതിരിവുകൾ ഇല്ലാതാക്കാനാണ് എന്നും അച്ചടക്കത്തിന്റെയും മതേതരത്വത്തിന്റെയും ഭാഗമാണ് എന്നും - 2022 -ൽ ഇതേ സർക്കാരിന് അറിയാം. സർ, പിന്നെ എന്തിനാണ്, എന്ത് കാരണത്താലാണ് ഇപ്പോൾ നേർവിപരീതമായ നിലപാട് സ്വീകരിക്കുന്നത്?

14/10/2025

ബഹു. ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള കേസിൽ വിദ്യാഭ്യാസ മന്ത്രി സാമൂഹിക മാധ്യമത്തിൽ നടത്തിയ പരാമർശങ്ങൾ അപക്വവും നിയമ സംവിധാനങ്ങൾക്ക് വിരുദ്ധവുമാണ്. മന്ത്രിയുടെതായി വന്ന കുറിപ്പിലുള്ളത് തെറ്റായ വ്യാഖ്യാനങ്ങളാണ്.

ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ ചില കോണുകളിൽ നിന്ന് നിരന്തരം സൃഷ്ടിക്കപ്പെടുന്ന അതിക്രമങ്ങൾ അന്വേഷിക്കുന്നതിന് പകരം, വേട്ടക്കാരെ സഹായിക്കുന്ന ഇത്തരം രാഷ്ട്രീയ നിലപാട് ഒരു ജനാധിപത്യ രാജ്യത്തിൽ അഭികാമ്യമല്ല.

സംയമനത്തോടെ പഠിച്ച് പ്രശ്നങ്ങളെ പരിഹാരത്തിലേക്ക് നയിക്കേണ്ടതിന് പകരം രാഷ്ട്രീയ നേട്ടങ്ങൾക്കായി നിലപാടുകൾ സ്വീകരിക്കുന്നത് അഭികാമ്യമല്ല. സമൂഹത്തെ ഒന്നിപ്പിച്ച് നിർത്തേണ്ട ജനപ്രതിനിധി വിഭാഗീയതയുടെ വക്താവ് ആകരുത്.

10/10/2025

എറണാകുളം പള്ളുരുത്തിയിലെ St Rita’s Public സ്കൂളിൽ യൂണിഫോമിനുമുപരിയായി പ്രത്യേകമായ വസ്ത്രം ധരിക്കാനുള്ള അവകാശവാദവും പ്രകടനങ്ങളും ഒരു വിദ്യാർത്ഥിനിയെ മുൻനിർത്തി ചില സമുദായ സംഘടനകൾ തുടങ്ങിയിട്ടുണ്ട്.

PTA പ്രസിഡന്റ് നൽകിയ കുറിപ്പ് ശ്രദ്ധേയമാണ്:

യൂണിഫോം:
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം എന്നത് കേവലം വസ്ത്രധാരണം മാത്രമല്ല, അത് സമത്വത്തിൻ്റെയും അച്ചടക്കത്തിൻ്റെയും പ്രതീകമാണ്. സാമ്പത്തിക-സാമൂഹിക വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാ വിദ്യാർത്ഥികളെയും ഒറ്റക്കെട്ടായി നിർത്താൻ ഇത് സഹായിക്കുന്നു. എല്ലാ മത വിഭാഗങ്ങളുടെയും മാനേജ്മെൻ്റിന് കീഴിലുള്ളതുൾപ്പെടെയുള്ള വിദ്യാലയങ്ങൾ അവരുടെ അച്ചടക്കത്തിൻ്റെ ഭാഗമായി ഈ രീതി കർശനമായി പാലിക്കാറുണ്ട്.
ഒരു വിദ്യാർത്ഥി സ്കൂൾ തുറന്നതുമുതൽ ഇന്നലെവരെ കൃത്യമായി സ്ഥാപനത്തിൻ്റെ യൂണിഫോം ധരിച്ച് ക്ലാസിൽ വന്നശേഷം, പെട്ടെന്ന് ഒരു പ്രത്യേക മതപരമായ വസ്ത്രധാരണ രീതി (ഹിജാബ്) നിർബന്ധമായും ധരിക്കണം എന്ന് ആവശ്യപ്പെടുന്നതിനെ, സ്ഥാപനപരമായ അച്ചടക്കത്തിൻ്റെ വീക്ഷണകോണിൽ നിന്ന് ചോദ്യം ചെയ്യേണ്ടതുണ്ട്.

ചോദ്യം ചെയ്യപ്പെടുന്ന ഉദ്ദേശ്യശുദ്ധി

- സമയബന്ധിതമായ മാറ്റം: സ്കൂളിൽ പ്രവേശനം നേടുന്ന സമയത്ത് സ്ഥാപനത്തിൻ്റെ എല്ലാ നിയമങ്ങളും വിദ്യാർത്ഥിയും രക്ഷിതാവും അംഗീകരിച്ചിരിക്കണം. പഠനവർഷം പകുതിയാകുമ്പോഴോ അതിന് ശേഷമോ ഉണ്ടാകുന്ന ഈ "പെട്ടെന്നുള്ള" ആവശ്യം, വ്യക്തിപരമായ വിശ്വാസപരമായ ബോധ്യം മുൻപ് ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്നോ, അതോ പുറത്തുനിന്നുള്ള സ്വാധീനം ഇതിനുപിന്നിൽ ഉണ്ടോയെന്നോ സംശയിക്കാൻ ഇടനൽകുന്നു.

- സ്ഥാപനപരമായ നിയമങ്ങൾ: സ്കൂളിൻ്റെ അച്ചടക്കപരമായ അന്തരീക്ഷം നിലനിർത്തുന്നതിൽ യൂണിഫോം വലിയ പങ്ക് വഹിക്കുന്നു. ഏതെങ്കിലും ഒരു ഘട്ടത്തിൽ ഒരു വിദ്യാർത്ഥിക്ക് മാത്രം ഇളവ് അനുവദിച്ചാൽ, അത് മറ്റ് വിദ്യാർത്ഥികൾക്കും മറ്റ് ആവശ്യങ്ങൾ ഉന്നയിക്കാൻ പ്രേരണ നൽകുകയും, സ്കൂളിൻ്റെ പൊതുവായ അച്ചടക്ക സംവിധാനം തകരാറിലാകുകയും ചെയ്യും.

- വിശ്വാസപരമായ സ്വാതന്ത്ര്യവും സ്ഥാപനപരമായ ചിട്ടയും: ഭരണഘടനാപരമായ മതസ്വാതന്ത്ര്യം നിലനിൽക്കുമ്പോൾ തന്നെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അച്ചടക്കവും യൂണിഫോമിറ്റിയും ഉറപ്പാക്കാൻ ന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മാനേജ്മെൻ്റിന് അവകാശമുണ്ട്.

ഈ ആവശ്യം വ്യക്തിയുടെ വിശ്വാസപരമായ സ്വാതന്ത്ര്യത്തെയാണോ അതോ സ്ഥാപിത നിയമങ്ങളോടുള്ള വെല്ലുവിളിയെയാണോ പ്രതിനിധീകരിക്കുന്നത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്.

സ്കൂളിൽ ഒരുമിച്ചിരുന്ന് പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഒരുപോലെ ബാധകമാകുന്ന യൂണിഫോം നിയമം പാലിക്കുന്നതിൽ വീഴ്ച വരുത്തുമ്പോൾ, അതിൻ്റെ ഉദ്ദേശ്യശുദ്ധി സ്ഥാപനത്തിൻ്റെ അച്ചടക്കത്തിന് മുൻഗണന നൽകുന്നവരുടെ ഭാഗത്തുനിന്ന് ചോദ്യം ചെയ്യപ്പെടുന്നത് സ്വാഭാവികമാണ്. ഈ വിഷയം, വിശ്വാസം, നിയമം, വിദ്യാഭ്യാസം എന്നീ മൂന്ന് ഘടകങ്ങളെ സന്തുലിതമായി സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം അടിവരയിടുന്നു.

ജോഷി കൈതവളപ്പിൽ,
പ്രസിഡൻറ്, പിടിഎ,
സെൻ്റ് .റീത്താസ് പബ്ലിക് സ്കൂൾ. പള്ളുരുത്തി .

10/10/2025

മതവിശ്വാസത്തിന്റെ പേരിൽ ദളിത് ക്രൈസ്തവരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടനാ ലംഘനം.
മാർ തോമസ് തറയിൽ

കോട്ടയം: മതേതരത്വം അടിസ്ഥാനമാക്കി ഭരണം നടത്തുന്ന ഇന്ത്യയിൽ മതവിശ്വാസത്തിന്റെ പേരിൽ പൗരന്റെ അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടനയോടുള്ള ലംഘനം ആണെന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് മാർ മാർ തോമസ് തറയിൽ അഭിപ്രായപ്പെട്ടു.
കെ സി ബി സി എസ് സി എസ് ടി സി കമ്മീഷനിൽ നേതൃത്വം പങ്കെടുപ്പിച്ചുകൊണ്ട് സന്ദേശം നിലയം ഹാളിൽ ചേർന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കായിരുന്നു അഭിവന്ദ്യ പിതാവ്.
കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം അധ്യക്ഷത വഹിച്ചു. കേരള മെത്രാൻ സമതി ( കെ സി ബി സി ) അംഗീകരിച്ച ഡിസിഎംഎസ് സംഘടനയുടെ പരിഷ്കരിച്ച നിയമാവലി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പ്രകാശന കർമ്മം നിർവഹിച്ചു
കെ സി ബി സി എസ് സി/ എസ് ടി /ബി സി കമ്മീഷൻ സെക്രട്ടറി ഫ ജോസുകുട്ടി ഇടത്തിനകം, തിരുവനന്തപുരം അതിരൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ ജോൺ അരീക്കൽ, ചങ്ങനാശ്ശേരി അതിരൂപത ഡി സി എം എസ് ഡയറക്ടർ ഫ അഡ്വ ബെന്നി കുഴിയടി,
ഡി സി എം സംസ്ഥാന പ്രസിഡണ്ട് ജെയിംസ് ഇലവുങ്കൽ, കോതമംഗലം ഡിസിഎംഎസ് രൂപത ഡയറക്ടർ ഫാ സെബാസ്റ്റ്യൻ കണിമറ്റം,
വിജയപുരം രൂപത ഡിസിഎംഎസ് ഡയറക്ടർ ജോസഫ് തറയിൽ, ഡി സി എം എസ് കൊല്ലം രൂപത ഡയറക്ടർഫാ അരുൺ ആറാടൻ, ടി സി എം എസ് കണ്ണൂർ രൂപത ഡയറക്ടർ, ഫാ സുദീപ് മുണ്ടക്കൽ, പാലാ രൂപത ഡിസിഎംഎസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ മാണി കൊഴുപ്പ കുറ്റി. എന്നിവർ പ്രസംഗിച്ചു.

ഫാ ജോസുകുട്ടി ഇടത്തിനകം
സെക്രട്ടറി കെ സി ബി സി കമ്മീഷൻ

പ്രസിദ്ധീകരണത്തിന് - 28/9/25വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവനകൾ വസ്തുതാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവും നീതി ...
10/10/2025

പ്രസിദ്ധീകരണത്തിന് - 28/9/25

വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവനകൾ വസ്തുതാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവും നീതി നിഷേധവുമാണ്: KCBC വിദ്യാഭ്യാസ കമ്മീഷൻ

സംസ്ഥാന സ്‌കൂൾ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി തൃശൂരിൽ നടത്തിയ പത്രസമ്മേളനത്തിലെ പ്രസ്താവനകൾ വസ്തുതാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവും നീതി നിഷേധവുമാണെന്നു KCBC വിദ്യാഭ്യാസ കമ്മീഷൻ കുറ്റപ്പെടുത്തി. NSS മാനേജ്‌മന്റ് മാത്രമാണ് ഭിന്നശേഷി സംബന്ധമായ നിയമങ്ങൾ പാലിക്കുന്നത് എന്ന മന്ത്രിയുടെ പ്രസ്താവന നീതി നിഷേധവും സത്യവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നു KCBC വിദ്യാഭ്യാസ കമ്മീഷൻ വിലയിരുത്തി.

കേരള ഗവണ്മെന്റ് ഭിന്നശേഷി മേഖലയിൽ സംവരണം തുടങ്ങുന്നതിനു മുൻപേ ഭിന്നശേഷി മക്കളെ ചേർത്തുനിർത്തുന്ന കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ സ്കൂളിലും ഭിന്നശേഷി സംവരണത്തിനായുള്ള എല്ലാ ഒഴിവുകളും മാറ്റി വച്ചുകൊണ്ടു സത്യവാങ്മൂലം നല്കിയിട്ടുള്ളതാണ്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും ക്രിസ്ത്യൻ മാനേജ്മെന്റുകൾ പാലിച്ച് പോരുന്നുണ്ട്.

വസ്തുതകൾ ഇതായിരിക്കെ പൊതുജന സമക്ഷം ഈ വസ്തുതകൾക്കു വിരുദ്ധമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്താവന അപക്വവും രാഷ്ട്രീയ പ്രേരിതവും സാമൂഹിക, സാമൂദായിക ചേരിതിരിവ് ഉണ്ടാക്കുവാൻ ലക്‌ഷ്യം വച്ച് നടത്തുന്നതുമാണെന്നു KCBC വിദ്യാഭ്യാസ കമ്മീഷൻ കുറ്റപ്പെടുത്തി.

ഈ വിഷയത്തിൽ NSS നു ലഭിച്ച സുപ്രീം കോടതി വിധിയിൽ സമാന സ്വഭാവമുള്ള മറ്റു മാനേജ്മെന്റുകളുടെ കാര്യത്തിലും ഈ വിധി ബാധകമാക്കാം എന്നിരിക്കെ മറ്റുള്ളവരും സുപ്രീം കോടതിയിൽ നിന്നും സമാന വിധി വാങ്ങണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പിടിവാശി നീതി നിഷേധവും സത്യവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണ്.

മേൽ പറഞ്ഞ സുപ്രീം കോടതി വിധിയോടെ കേരള സർക്കാരിന് തീരുമാന മെടുക്കാം എന്നിരിക്കെ വീണ്ടും കോടതിയിൽ പോകണമെന്ന് ശഠിക്കുന്ന വിദ്യാഭ്യാസ മന്ത്രി ഫലത്തിൽ കേരള ഗവൺമെന്റിന്റെ കഴിവുകേടിനെയാണ് സൂചിപ്പിക്കുന്നത്.

മാത്രമല്ല ഇക്കാര്യത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ നിന്നും ക്രിസ്ത്യൻ മാനേജ്‌മന്റ് കൺസോർഷ്യവും സമാനമായ വിധി നേടിയിട്ടുള്ളതാണ്. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചു കൊണ്ട് വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്താവന ദുഷ്ടലാക്കോടെയാണെന്നു പറയാതെ വയ്യ.

നൂറുകണക്കിന് ദിവസവേതനക്കാരായ അദ്ധ്യാപകർക്ക് വേതനം ലഭിക്കാത്തതു പ്രധാന അദ്ധ്യാപകരുടെ കൃത്യവിലോപമാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പ്രധാന അദ്ധ്യാപകാർക്കെതിരെ നടത്തിയ പച്ചക്കള്ളമാണെന്നും വിദ്യാഭ്യാസ മന്ത്രി മാപ്പു പറയണമെന്നും KCBC വിദ്യാഭ്യാസ കമ്മീഷൻ ആവശ്യപ്പെട്ടു.


Bishop Joshua Mar Ignathios
Chairman, KCBC Education Commission

Fr. Antony Vacko Arackal Secretary, KCBC Education Commission

27/09/2025 - കളമശേരി മാര്‍ത്തോമ ഭവനത്തിന്റെ ഭൂമിയിലെ കൈയേറ്റം:സുരക്ഷയും നീതിയും ഉറപ്പാക്കണം. കെസിബിസികൊച്ചി: 45 വര്‍ഷമായ...
10/10/2025

27/09/2025 - കളമശേരി മാര്‍ത്തോമ ഭവനത്തിന്റെ ഭൂമിയിലെ കൈയേറ്റം:
സുരക്ഷയും നീതിയും ഉറപ്പാക്കണം. കെസിബിസി

കൊച്ചി: 45 വര്‍ഷമായി കളമശേരി മാര്‍ത്തോമ ഭവനത്തിന്റെ കൈവശമുള്ള ഭൂമിയില്‍, കോടതി വിധിയെ മറികടന്ന് 2025 സെപ്തംബര്‍ 4-ന് അര്‍ധരാത്രിക്കുശേഷം ചില സാമൂഹ്യവിരുദ്ധര്‍ ആസൂത്രിതമായി ചുറ്റുമതില്‍ തകര്‍ത്ത് അതിക്രമിച്ചു കയറുകയും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വൈദികരെയും സന്യാസിനികളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം തികച്ചും അപലപനീയവും രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് കളങ്കവുമാണ്. വൃദ്ധരും രോഗികളുമുള്‍പ്പടെയുള്ള സന്യാസിനിമാര്‍ താമസിക്കുന്ന മഠത്തിലേക്കുള്ള വഴി തടഞ്ഞ് സഞ്ചാരസ്വാതന്ത്രം നിഷേധിച്ചിരിക്കുകയാണ്. ഗൗരവമേറിയ വിഷയമായിരുന്നിട്ടും മാര്‍ത്തോമ ഭവനാധികാരികളും കത്തോലിക്കാ സഭാ നേതൃത്വവും ഇതുവരെ പരസ്യമായി പ്രതികരിക്കാതിരുന്നത് പോലീസ് സത്വര നടപടികള്‍ ഉടനടി കൈക്കൊള്ളും എന്നുള്ള പ്രതീക്ഷയില്‍ ആയിരുന്നു. അതോടൊപ്പം ഈ വിഷയം കേരളത്തിന്റെ സാമുദായിക സാമൂഹ്യ ഐക്യത്തിനു വിഘാതം സൃഷ്ടിക്കാതിരിക്കാന്‍ സഭാ നേതൃത്വം പ്രത്യേക കരുതലെടുത്തു. എന്നിട്ടും, മൂന്നാഴ്ചകള്‍ക്ക് ശേഷവും അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുകയോ, കൈയ്യേറ്റത്തിന് പിന്നിലുള്ള 70 പേരോളം വരുന്ന സംഘത്തെകുറിച്ച് കൃത്യമായ അന്വേഷണം നടത്തുകയോ, കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്ത പോലീസ്, വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ മുഖം രക്ഷിക്കാനായി 4 പേരെ അറസ്റ്റ് ചെയ്ത് ഉടന്‍ ജാമ്യത്തില്‍ വിട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സാമൂഹിക ഐക്യം ലക്ഷ്യമാക്കി സഭ പുലര്‍ത്തുന്ന സഹിഷ്ണുതയെ മുതലെടുക്കുന്ന നിലപാടുകള്‍ക്ക്് അധികാരികള്‍ കൂട്ടുനില്‍ക്കരുത്. മാര്‍ത്തോമ ഭവനത്തിന്റെമേല്‍ നടന്ന ഈ അതിക്രമത്തിന് കാരണക്കാരായവരെയെല്ലാം നിയമത്തിന് മുമ്പില്‍ കൊണ്ടുവരികയും എല്ലാ കയ്യേറ്റങ്ങളും പൂര്‍ണ്ണമായി ഒഴിപ്പിക്കുകയും വേണം. അതോടൊപ്പം, മാര്‍ത്തോമ ഭവനത്തിലെ അന്തേവാസികള്‍ക്ക് സുരക്ഷയും നീതിയും സര്‍ക്കാര്‍ ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ആവശ്യപ്പെട്ടു.

ഫാ. തോമസ് തറയില്‍
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി.

ക്രൈസ്തവർക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളും വിദ്വേഷപ്രചാരണങ്ങളും അതീവ ആശങ്കാജനകം: കെസിബിസി ജാഗ്രത കമ്മീഷൻ   ഛത്തീസ്ഗഡി...
08/08/2025

ക്രൈസ്തവർക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളും വിദ്വേഷപ്രചാരണങ്ങളും അതീവ ആശങ്കാജനകം: കെസിബിസി ജാഗ്രത കമ്മീഷൻ

ഛത്തീസ്ഗഡിൽ രണ്ട് സന്യാസിനിമാർ അതിക്രമങ്ങൾക്കിരയായതിന് പിന്നാലെ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒഡീഷയിൽ വൈദികരും സന്യസ്തരും ഉൾപ്പെടുന്ന സംഘം ആൾക്കൂട്ട അക്രമത്തിന് ഇരയായ സംഭവം ആശങ്കാജനകവും അങ്ങേയറ്റം അപലപനീയവുമാണ്. ഇരുസംഭവങ്ങൾക്കും പിന്നിൽ സംഘപരിവാർ സംഘടനയായ ബജ്‌രംഗ്ദൾ ആണെന്ന റിപ്പോർട്ട് നടുക്കമുളവാക്കുന്നതാണ്.

ക്രൈസ്തവ സമൂഹത്തിനെതിരെ തീവ്രനിലപാടുകളുള്ള ചില മതസംഘടനകളുടെ നേതൃത്വത്തിൽ വ്യാപകമായി നടന്നുവരുന്ന വിദ്വേഷപ്രചാരണങ്ങളാണ് ഇത്തരം അക്രമസംഭവങ്ങളിലേക്ക് നയിക്കുന്നതെന്ന് നിരവധി അനുഭവങ്ങളിൽനിന്ന് വ്യക്തമാണ്. ഇത്തരം സംഘടനകളുടെ നേതൃത്വത്തിലുള്ള വിദ്വേഷപ്രചാരണങ്ങളും വ്യാജ ആരോപണങ്ങളും കേരളത്തിലും സമീപദിവസങ്ങളിലായി വ്യാപകമായി പ്രകടമാണ്. കടുത്ത വർഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്ന ഇത്തരം വ്യാജപ്രചാരണങ്ങൾ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.

ഇന്ത്യൻ ഭരണഘടന എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും അവകാശം നൽകുന്നുണ്ട്. എന്നാൽ, നിലവിലെ സാഹചര്യങ്ങൾ ഈ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കുന്നു. ഭയരഹിതമായി ജീവിക്കാനും പൗരന്മാരുടെ മതപരമായ അവകാശങ്ങൾ സംരക്ഷിക്കാനും സർക്കാരും നിയമ സംവിധാനങ്ങളും ശക്തമായ നടപടികൾ സ്വീകരിക്കണം.

ഫാ. ഡോ. മൈക്കിൾ പുളിക്കൽ
(സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ)

കന്യാസ്ത്രീകളുടെ അറസ്റ്റ്: മതസ്വാതന്ത്ര്യം അപകടത്തിലെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻകൊച്ചി: ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സ...
27/07/2025

കന്യാസ്ത്രീകളുടെ അറസ്റ്റ്: മതസ്വാതന്ത്ര്യം അപകടത്തിലെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ

കൊച്ചി: ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സന്യാസിനിമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ കെസിബിസി ജാഗ്രതാ കമ്മീഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ഈ നടപടി അങ്ങേയറ്റം വേദനാജനകവും അപലപനീയവുമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.

ഈ ദൗർഭാഗ്യകരമായ സംഭവം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കും മിഷനറിമാർക്കും നേരെയുള്ള വർദ്ധിച്ചുവരുന്ന ശത്രുതാപരമായ സമീപനത്തിന്റെ ഭാഗമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. തീവ്രവാദ ഗ്രൂപ്പുകൾ മതപരിവർത്തന നിരോധന നിയമങ്ങളെ ആയുധമാക്കുന്നത് നീതിയല്ലെന്നും, ഇത് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് ഗുരുതരമായ ഭീഷണിയാണെന്നും പ്രസ്താവനയിൽ പറയുന്നു.

കത്തോലിക്കാ മിഷനറിമാർ നിർബന്ധിത മതപരിവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക ക്ഷേമ മേഖലകളിലെ സഭയുടെ സേവനങ്ങൾ കാരുണ്യത്തിലും പൊതുനന്മയിലുമുള്ള പ്രതിബദ്ധതയിലൂന്നിയതാണെന്നും കമ്മീഷൻ വ്യക്തമാക്കി.

മതം തിരഞ്ഞെടുക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിൽ പറയുന്ന മൗലികാവകാശമാണ്. ഈ അവകാശത്തെ ക്രിമിനൽവൽക്കരിക്കാനോ അടിച്ചമർത്താനോ ഉള്ള ഏതൊരു ശ്രമവും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്നും, ഇന്ത്യയുടെ മതേതര ജനാധിപത്യ തത്വങ്ങളെ ഇത് ദുർബലപ്പെടുത്തുമെന്നും കമ്മീഷൻ കൂട്ടിച്ചേർത്തു.

വ്യാജ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെയും കന്യാസ്ത്രീകളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കണമെന്നും, ഭാവിയിൽ ഇത്തരം അധികാര ദുർവിനിയോഗം തടയാൻ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ കൈക്കൊള്ളണമെന്നും കെസിബിസി ജാഗ്രതാ കമ്മീഷൻ ആവശ്യപ്പെട്ടു.

ക്രൈസ്തവർക്കെതിരെയുള്ള വർദ്ധിച്ചുവരുന്ന അക്രമസംഭവങ്ങൾ, ലക്ഷ്യം വെച്ചുള്ള ഉപദ്രവങ്ങൾ, ആരാധനാലയങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ എന്നിവ കണക്കിലെടുത്ത്, ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രിയോടും ന്യൂനപക്ഷകാര്യ മന്ത്രിയോടും അടിയന്തരവും നിർണ്ണായകവുമായ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ അഭ്യർത്ഥിച്ചു. മതപരമായ പശ്ചാത്തലം പരിഗണിക്കാതെ എല്ലാ പൗരന്മാരുടെയും ഭരണഘടനാപരമായ അവകാശങ്ങൾക്കും സാമുദായിക സൗഹാർദ്ദത്തിനും നീതിക്കും വേണ്ടി കേന്ദ്രസർക്കാർ മൗനം വെടിയാതെ കാവൽക്കാരായി വർത്തിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

മതഭ്രാന്ത് തടയാനും ആൾക്കൂട്ട ആക്രമണങ്ങൾ തടയാനും ഇന്ത്യ അതിന്റെ ജനാധിപത്യ, മതേതര, ഉൾക്കൊള്ളുന്ന സ്വത്വം കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാനും സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ ആഹ്വാനം ചെയ്തു.

PRESS RELEASE:

KCBC Vigilance (Jagratha) Commission Strongly Condemns the Arrest of Nuns and Alarming Rise in Religious Intolerance

The KCBC Vigilance Commission expresses deep anguish and strongly condemns the unjust arrest of two Catholic religious sisters from Kerala - Sr. Vandhana Francis and Sr. Preethi Mary - by the police in Durg, Chhattisgarh, on July 25, 2025. This action was reportedly prompted by false and baseless allegations of religious conversion and human trafficking made by members of the Bajrang Dal.

This distressing incident is part of a broader and deeply troubling pattern of increasing hostility toward Christians and missionary personnel across various Indian states. The weaponization of anti-conversion laws by extremist groups is not only unjust but poses a serious threat to the constitutional rights of religious minorities in the country.

We affirm that Catholic missionaries do not engage in forced conversions. Our service to society - particularly in the fields of education, healthcare, and social welfare - is driven by compassion and a commitment to the common good.

Furthermore, the freedom to choose and practice one’s religion is a fundamental right enshrined in Article 25 of the Constitution of India. Any attempt to criminalize or suppress this right is a direct violation of constitutional values and undermines the very principles of India’s secular democracy.

We demand that those responsible for these false accusations and the arbitrary arrest of the sisters be held accountable under the law, and that necessary legal and administrative action be taken to prevent such misuse of power in the future.

In light of the growing number of violent incidents, targeted harassment, and vandalism against Christians, we urge the Hon’ble Prime Minister, the Union Minister of Home Affairs, and the Union Minister of Minority Affairs to act swiftly and decisively. The Central Government must not remain silent but must act as a guardian of constitutional rights, communal harmony, and justice for all citizens, regardless of their religious background.

We call upon the Government to adopt firm measures to curb religious fanaticism, prevent mob violence, and ensure that India remains true to its democratic, secular, and inclusive identity.

For the Commission:

Rev. Dr. Michael Pulickal
(Secretary, KCBC Commission for Social Harmony and Vigilance)

Address

Palarivattom
Kochi
25

Alerts

Be the first to know and let us send you an email when KCBC Jagratha Commission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KCBC Jagratha Commission:

Share