12/02/2026
ഇന്നത്തെ പണിമുടക്ക് ആവശ്യമെന്ത്?
ഭാരത് ബന്ദിന് ഇടത്പക്ഷം ഇത്രയും ആക്കം കൂട്ടുന്നത് എന്തിനാണ്?
ഭാരതത്തിലെ പുതിയ ലേബർ കോഡുകൾ എന്നത് നിലവിലുള്ള 29 നിയമങ്ങളെ നാല് കാര്യക്ഷമമായ കോഡുകളായി ഏകീകരിക്കുന്ന ഒന്നാണ്. തൊഴിലാളികൾക്ക് നിരവധി ആനുകൂല്യങ്ങൾ പുതിയ നിയമത്തിലൂടെ ലഭ്യമാക്കുന്നു. യഥാർത്ഥത്തിൽ താത്ക്കാലിക ജീവനക്കാർക്കും ദിവസവേതനക്കാർക്കും ഒരു "സുരക്ഷാ വല" ഒരുക്കുന്നു എന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത.
നാല് പുതിയ കോഡുകളായി വിഭജിച്ചിരിക്കുന്ന പുതിയ നിയമത്തിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ കാണുക..
1.*വേതന കോഡ്*:
സാർവത്രിക മിനിമം വേതനം: എല്ലാ തൊഴിലാളികൾക്കും (സംഘടിതവും അസംഘടിതവുമായ) മിനിമം വേതനം ബാധകമാണ്. മുമ്പ്,നിർദ്ദിഷ്ട "ഷെഡ്യൂൾഡ്" വ്യവസായങ്ങളുടെ ഏകദേശം 30% മാത്രമേ ഇവർക്ക് ലഭിച്ചിരുന്നുള്ളൂ.
• ദേശീയ ഫ്ലോർ വേതനം: കേന്ദ്ര സർക്കാർ ഒരു "ഫ്ലോർ വേതനം" നിശ്ചയിക്കും. സംസ്ഥാനങ്ങൾക്ക് വേണമെങ്കിൽ അതിലും ഉയർന്ന നിരക്കുകൾ നിശ്ചയിക്കാൻ അധികാരമുണ്ട്. പക്ഷേ കേന്ദ്ര സർക്കാർ നിശ്ചയിച്ച ഫ്ലോർ വേതനത്തിലും താഴെ ഒരു കാരണവശാലും നിശ്ചയിക്കാൻ കഴിയില്ല. ഈ നിയമം സത്യത്തിൽ പ്രാദേശിക തലത്തിൽ ശമ്പളത്തിലുള്ള അസമത്വം കുറയ്ക്കുന്ന ഒന്നാണ്.
• 2-ദിവസത്തെ സെറ്റിൽമെന്റ്: ഒരു തൊഴിലാളിയെ പിരിച്ചുവിടുകയോ, രാജിവയ്ക്കുകയോ, ചെയ്താൽ, തൊഴിലുടമ രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ എല്ലാ കുടിശ്ശികകളും പൂർണ്ണവും അന്തിമവുമായി തീർത്തിരിക്കണം.
• ഇരട്ട ഓവർടൈം: സാധാരണ 8 മണിക്കൂറിൽ കൂടുതൽ ഒരു ദിവസം ചെയ്യുന്ന ഏതൊരു ജോലിക്കും സാധാരണ വേതന നിരക്കിന്റെ ഇരട്ടി വേതനം നൽകണം എന്ന് പുതിയ നിയമം നിഷ്‌ക്കർഷിക്കുന്നു.
2. *സാമൂഹിക സുരക്ഷാ കോഡ്:* തൊഴിലാളികൾക്കുള്ള കവറേജ്
• റിഗ് & പ്ലാറ്റ്‌ഫോം തൊഴിലാളികൾ: ഡെലിവറി പങ്കാളികൾ (സൊമാറ്റോ, സ്വിഗ്ഗി) ഡ്രൈവർമാർ (യൂബർ, ഓല) ഇതെല്ലാം ഇപ്പോൾ നിയമപരമായി തൊഴിലാളികളായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. കമ്പനികൾ അവരുടെ വിറ്റുവരവിന്റെ 1-2% ഈ തൊഴിലാളികൾക്കുള്ള സാമൂഹിക സുരക്ഷാ ഫണ്ടിലേക്ക് സംഭാവന ചെയ്യണം എന്നതാണ് പുതിയ നിയമത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന മറ്റൊരു പരിഷ്ക്കാരം.
• ഒരു വർഷത്തിനുള്ളിൽ ഗ്രാറ്റുവിറ്റി: "സ്ഥിരകാല തൊഴിൽ" (കരാർ തൊഴിലാളികൾ) ക്ക്, ഗ്രാറ്റുവിറ്റിക്കുള്ള യോഗ്യത അഞ്ച് വർഷത്തിൽ നിന്ന് ഒരു വർഷത്തെ സേവനമായി കുറച്ചു.
• ഇ-ശ്രാം സംയോജനം: എല്ലാ അസംഘടിത തൊഴിലാളികൾക്കും ആധാറുമായി ബന്ധിപ്പിച്ച ഒരു "യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ" (UAN) ഇനി മുതൽ ലഭിക്കുന്നു. ഇത് ജോലിയോ സ്ഥാപനങ്ങളോ സംസ്ഥാനങ്ങൾ പോലും മാറിയാലും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന തരത്തിൽ പോർട്ടബിൾ ആക്കി മാറ്റിയിരിക്കുന്നു.
3. *തൊഴിൽ സുരക്ഷയും ആരോഗ്യവും അന്തസ്സും സുരക്ഷയും*
• നിർബന്ധിത നിയമന കത്തുകൾ: ഓരോ തൊഴിലാളിക്കും നിർബന്ധമായും ഒരു ഔപചാരിക നിയമന കത്ത് നൽകാൻ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇത് താത്ക്കാലിക തൊഴിലാളികളുടെയും തൊഴിൽ നില ഔപചാരികമാക്കാൻ സഹായിക്കുന്നു.
• സൗജന്യ വാർഷിക ആരോഗ്യ പരിശോധനകൾ: സ്ഥാപനങ്ങളിലെ തൊഴിലുടമകൾ ഒരു നിശ്ചിത പ്രായത്തിന് മുകളിലുള്ള തൊഴിലാളികൾക്ക് സൗജന്യ വാർഷിക ആരോഗ്യ പരിശോധനകൾ നൽകാൻ പുതിയ നിയമം നിർബന്ധിതരാക്കുന്നു.
• ലിംഗ നിഷ്പക്ഷത: സ്ത്രീകൾക്ക് നിയമപരമായി എല്ലാ മേഖലകളിലും ജോലി ചെയ്യാൻ പുതിയ നിയമം അനുവാദം നൽകുന്നു. രാത്രി ഷിഫ്റ്റുകളും അപകടകരമായ ജോലികളും ഉൾപ്പെടെ അവരുടെ സമ്മതത്തോടെയും ഉറപ്പാക്കിയ സുരക്ഷാ നടപടികളോടെയും നടപ്പാക്കാം.
4. *വ്യാവസായിക ബന്ധങ്ങൾ:*
അംഗീകൃത യൂണിയനുകൾ: ഓരോ സ്ഥാപനത്തിലും ഒരു "നെഗോഷ്യേറ്റിംഗ് യൂണിയൻ" അല്ലെങ്കിൽ "നെഗോഷ്യേറ്റിംഗ് കൗൺസിൽ" പുതിയ നിയമം നിർബന്ധമാക്കുന്നു. ഒരു യൂണിയന് 51% ൽ കൂടുതൽ തൊഴിലാളി പിന്തുണയുണ്ടെങ്കിൽ, അത് മാനേജ്മെന്റുമായി തൊഴിലാളികളുടെ ശമ്പളവർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സംസാരിക്കുന്നതിനുള്ള ഏക ശബ്ദമായി മാറുന്നു.
• റീ സ്കില്ലിംഗ് ഫണ്ട്: പിരിച്ചുവിടപ്പെടുന്ന തൊഴിലാളികളെ മറ്റെവിടെങ്കിലും അവരുടെ തൊഴിലിന്റെയും പരിചയത്തിന്റെയും അടിസ്ഥാനത്തിൽ വീണ്ടും ജോലി ലഭിക്കുന്നതിനായി ഒരു റീ സ്ക്കില്ലിംഗ്ഫണ്ട് പുതിയതായി സൃഷ്ടിക്കും. ഇതിൽ തൊഴിലാളി അവസാനമാസത്തിൽ ലഭിച്ചിരുന്ന വേതനത്തിന്റെ പകുതി തൊഴിലുടമ നൽകണം. ഭാവിയിൽ ഉണ്ടാകുന്ന ജോലികൾ കണ്ടെത്തുന്നതിനും അതിലേക്ക് ആൾക്കാരെ നിയോഗിക്കുന്നതിനും ഈ ഫണ്ട് ഉപയോഗിക്കും.
പഴയതും പുതിയതുമായ നിയമങ്ങൾ നിങ്ങൾ തന്നെ താരതമ്യം ചെയ്യുക..എന്നിട്ട് സ്വയം ചോദിക്കുക..പുതിയ നിയമം തൊഴിലാളിക്ക് ഗുണകരമോ അല്ലയോ എന്ന്?
എന്തിനാണ് ഇന്നത്തെ ഈ പണിമുടക്ക്??? ദേശീയ മിനിമം വേതനം എല്ലാ തൊഴിലാളികൾക്കും ( സംഘടിതരും അസംഘടിതരുമായ എല്ലാ തൊഴിലാളികൾക്കും) ലഭിക്കുന്നതിനെയാണോ ഇടത്പക്ഷ തൊഴിലാളി സംഘടനകൾ എതിർക്കുന്നത്?
സംഘടിത ട്രേഡ് യൂണിയനിസത്തിന്റെ ഗുണ്ടായിസം മൂലമാണ് കേരളം ഇന്നത്തെ ദുരവസ്ഥയിൽ എത്തിയതെന്നതിൽ ആർക്കും സംശയമില്ലല്ലോ? കോടിക്കണക്കിനു പണം നഷ്ടപ്പെടുത്തി അതിലും ഉപരിയായി മനുഷ്യപ്രയത്നവും സമയവും നഷ്ടപ്പെടുത്തി നടത്തുന്ന ഈ കാടത്ത സമരമുറ അവസാനിപ്പിച്ചാലേ നമ്മുടെ കേരളം ഗതി പിടിക്കുകയുള്ളൂ. അല്ലെങ്കിൽ "കടം വാങ്ങൽ" ഒരു അവകാശമായി കാണുന്ന അവസ്ഥയിൽ ഇനിയുള്ള കാലവും തുടരും.
ട്രേഡ് യൂനിയൻ കീഴിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെ മാത്രം പരിഗണിക്കുന്ന നിലവിലുണ്ടായിരുന്ന നിയമങ്ങളെ പരിഷ്ക്കരിച്ച് സംഘടിതവും അസംഘടിതവുമായ തൊഴിലാളികളെ ഒരുമിപ്പിച്ച് തൊഴിലിനും അത് ചെയ്യുന്ന തതൊഴിലാളിയേയും പരിഗണിക്കുന്ന നിയമ പരിഷ്ക്കാരമാണ് പുതിയ തൊഴിൽ കോഡുകൾ. അവ എതിർക്കുന്നതിൻ്റെ പിന്നിലേ രഹസ്യം തൊഴിലാളി സംഘടനകളുടെ ഗുണ്ടായിസം അവസാനിക്കും എന്ന ആശങ്കയാണ്. CAA, NRC, SIR, Article 370, EVM എന്നിവ വളച്ചൊടിച്ചു എതിർത്തത് പോലെ രാഷ്ട്രിയ ലാഭം കൊയ്യാൻ തൊഴിൽ നിയമ പരിഷ്കാരങ്ങളെയും ഇവർ എതിർക്കുന്നു എന്ന് മാത്രം. അടുത്ത അസംബ്ലി ഇലക്ഷനിൽ തൊഴിലാളികളുടെ പേരും പറഞ്ഞ് ഇടത്പക്ഷത്തിന് വോട്ട് ചെയ്യിപ്പിക്കാനുള്ള ഒരു ചെപ്പടി വിദ്യമാത്രമാണ് ഈ സമരം. വോട് ചെയ്യുമ്പോൾ ഓരോ മലയാളിയുടെയും തൊഴിലാളിയുടെയും മനസ്സിൽ ഇക്കാര്യം തെളിഞ്ഞു നിൽക്കട്ടെ...
തൊഴിലാളി ഗുണ്ടായിസത്തിന്റെ അന്ത്യം സംഭവിക്കുക തന്നെ ചെയ്യും.