Karimuttam Vadakkekara Hyndava Karayogam ॐ കരിമുട്ടം വടക്കേകര ഹൈന്ദവ കരയോഗം

  • Home
  • India
  • Kayamkulam
  • Karimuttam Vadakkekara Hyndava Karayogam ॐ കരിമുട്ടം വടക്കേകര ഹൈന്ദവ കരയോഗം

Karimuttam Vadakkekara Hyndava Karayogam ॐ കരിമുട്ടം വടക്കേകര ഹൈന്ദവ കരയോഗം കരിമുട്ടം വടക്കേകര ഹൈന്ദവ കരയോഗം

 #ചെട്ടികുളങ്ങര_അമ്മയുടെ_13_കരകളിലൂടെ  ്ഞിലിപ്രചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഒന്‍പതാമത്തെ കരയാണ് ആഞ്ഞിലിപ്ര. തേരാണ് കരയുടെ...
27/02/2020

#ചെട്ടികുളങ്ങര_അമ്മയുടെ_13_കരകളിലൂടെ

്ഞിലിപ്ര

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഒന്‍പതാമത്തെ കരയാണ് ആഞ്ഞിലിപ്ര. തേരാണ് കരയുടെ കെട്ടുകാഴ്ച.ചെട്ടികുളങ്ങര ക്ഷേത്ര മതില്ക്കകത്ത് തന്നെയാണ് ആഞ്ഞിലിപ്ര കരയുടെ കെട്ടുകാഴ്ച്ച നിര്‍മ്മാണം നടത്തുന്നത്. ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ ഐതീഹ്യവുമായി ബന്ധപെട്ടുകിടക്കുന്ന ഒരു കരയാണ് ആഞ്ഞിലിപ്ര.

‍ ഈ കരയിലേ ''പുതുശ്ശരി''യിലുള്ള കരിമ്പനയും പാലയും ആലും ഒക്കെയുണ്ടായിരുന്ന ഒരു തറയില്‍ ചെട്ടികുളങ്ങര അമ്മ ആദ്യം കുടികൊണ്ടിരുന്നതായി വിശ്വാസം...മാവേലിക്കര നങ്ങ്യാര്‍കുളങ്ങര റോഡ് സൈഡിലാണ് ഈ ക്ഷേത്രവും കരയും സ്ഥിതി ചെയ്യുന്നത്...

അമ്മേ ശരണം...ദേവീ ശരണം...
ചെട്ടികുളങ്ങര അമ്മേ ശരണം...

 #ചെട്ടികുളങ്ങര_അമ്മയുടെ_13_കരകളിലൂടെ.. ൂര്‍''വന്നൂ  കരിപ്പുഴെ തോടുകടക്കുവാന്‍ ഇണ്ടലോടെ വഞ്ചീലേറിടുമ്പോള്‍..കണ്ടു വഞ്ചിക...
27/02/2020

#ചെട്ടികുളങ്ങര_അമ്മയുടെ_13_കരകളിലൂടെ..

ൂര്‍

''വന്നൂ കരിപ്പുഴെ തോടുകടക്കുവാന്‍
ഇണ്ടലോടെ വഞ്ചീലേറിടുമ്പോള്‍..
കണ്ടു വഞ്ചിക്കാരന്‍ മണ്ണിലും
വിണ്ണിലും കൊണ്ടിടാതുള്ളൊരു ദിവ്യരൂപം.''

ദേവിയുടെ പാദസ്പര്‍ശം ആദ്യമായി പതിഞ്ഞ് മോടി പെരുത്ത പാടവും ചൊല്ലി ഓളം കലർന്ന വാചിയോടെ തേജസ്സാ പ്രഭാപൂരം തൂകി അൽത്തറ വലം വെച്ച് ദർശനം നടത്തുന്നത് അഷ്ടമനായ കടവൂർ കരക്കാരുടെ തേരാണ്..

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ എട്ടാമത്തെ കരയാണ് കടവൂര്‍. ക്ഷേത്രത്തിനു വടക്ക് പടിഞ്ഞാറാണ് കരയുടെ സ്ഥാനം. തേരാണ് കരയുടെ കെട്ടുകാഴ്ച.

കരിപ്പുഴത്തോട് കടന്നെത്തിയ ദേവിയുടെ ആദ്യ പാദസ്​പര്‍ശമേറ്റത് കടവൂര്‍ കരയിലാണെന്നാണ് വിശ്വാസം.മീനത്തിലെ ഉതൃട്ടാതി നാളാണ് പറയും കാഴ്ച്ചയും..കരയ്ക്ക് വെളിയില്‍ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന് പടിഞ്ഞാറുള്ള ചാലേത്ത് ജങ്ഷനിലാണ് കടവൂര്‍ കരയുടെ കെട്ടുകാഴ്ച അണിയിച്ചൊരുക്കുന്നത്.

അമ്മേ ശരണം...ദേവീ ശരണം... ചെട്ടികുളങ്ങര അമ്മേ ശരണം...

 #ചെട്ടികുളങ്ങര_അമ്മയുടെ_13_കരകളിലൂടെ േള...ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഏഴാമത്തെ കരയാണ് പേള. ക്ഷേത്രത്തിന് വടക്കു പടിഞ്ഞാ...
26/02/2020

#ചെട്ടികുളങ്ങര_അമ്മയുടെ_13_കരകളിലൂടെ

േള...

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഏഴാമത്തെ കരയാണ് പേള. ക്ഷേത്രത്തിന് വടക്കു പടിഞ്ഞാറായാണ് കര സ്ഥിതിചെയ്യുന്നത്.ദേഹചിന്തയും ഗേഹചിന്തയും മറന്ന് കർണ്ണപീയൂഷമാം ദേവിമന്ത്രമുരുവിട്ട് പേലമരത്തിന്റെ ഗന്ധവും പേറി ദാരുശില്പത്തിൽ തീർത്ത പടയണിരൂപവും വഹിച്ച് ആർത്തമോദരായി കുംഭീമുഖസഹജയുടെ മുന്നിലെത്തുന്നത് ഏഴാം കരയായ പേള കരയുടെ ഏററവും കുതിരയാണ്. മണ്ഡപത്തറയില്‍ ഭദ്രകാളിമുടി സ്ഥാപിച്ചിരിക്കുന്നുവെന്ന പ്രത്യേകത ഈ കുതിരയ്ക്കുണ്ട്. പ്രഭടയില്‍ കൃഷ്ണലീലയും അനന്തശയനവും പ്രതിഷ്ഠിച്ചിട്ടുണ്ട്.
തട്ടാരമ്പലം-ചെട്ടികുളങ്ങര റോഡില്‍ പനച്ചമൂട് ജങ്ഷനിലാണ് പേള കരയുടെ കെട്ടുകാഴ്ച ഒരുങ്ങുന്നത്.

അമ്മേ ശരണം...ദേവീ ശരണം...
ചെട്ടികുളങ്ങര അമ്മേ ശരണം...

 #ചെട്ടികുളങ്ങര_അമ്മയുടെ_13_കരകളിലൂടെ ്ണമംഗലംവടക്ക്ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ആറാമത്തെ കരയാണ് കണ്ണമംഗലം വടക്ക്. ക്ഷേത്ര...
26/02/2020

#ചെട്ടികുളങ്ങര_അമ്മയുടെ_13_കരകളിലൂടെ

്ണമംഗലംവടക്ക്

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ആറാമത്തെ കരയാണ് കണ്ണമംഗലം വടക്ക്. ക്ഷേത്രത്തിന് പടിഞ്ഞാറാണ് കരയുടെ സ്ഥാനം. പുഷ്ക്കരത്തോളം പൊക്കമാർജ്ജിച്ച വിണ്ണവർനാഥന്റെ വജ്രായുധത്തെ വെല്ലുന്ന പ്രഭാപുരമായി പുഷ്ക്കരപുത്രിയുടെ മണ്ണില്‍ എത്തുന്നത് ആറാമത്തെ കരയായ കണ്ണമംഗലം വടക്കരുടെ തേരാണ്

ചെട്ടികുളങ്ങര പടിഞ്ഞാറെ നടയില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാറിയാണ് കെട്ടുകാഴ്ച ഒരുക്കുന്ന മൂലയ്ക്കാട്ടുചിറ. ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ തുടക്കം മുതല്‍ പൂജാദികര്‍മങ്ങള്‍ നിര്‍വഹിച്ചിരുന്ന ഏലംപാട്ടില്‍ ഇല്ലവും, രേവതിനാളില്‍ ഇറക്കിപ്പൂജ നടത്തുന്ന കോളശ്ശേരിൽ ക്ഷേത്രവും കണ്ണമംഗലം വടക്ക് കരയിലാണ്.

അമ്മേ ശരണം...ദേവീ ശരണം...
ചെട്ടികുളങ്ങര അമ്മേ ശരണം...

 #ചെട്ടികുളങ്ങര_അമ്മയുടെ_13_കരകളിലൂടെ ്ണമംഗലംതെക്ക് ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അഞ്ചാമത്തെ കരയാണ് കണ്ണമംഗലം തെക്ക്. കണ്വ...
25/02/2020

#ചെട്ടികുളങ്ങര_അമ്മയുടെ_13_കരകളിലൂടെ

്ണമംഗലംതെക്ക്

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അഞ്ചാമത്തെ കരയാണ് കണ്ണമംഗലം തെക്ക്. കണ്വമഹർഷിയുടെ പാദങ്ങള്‍ പതിഞ്ഞ കൈലാസനാദന്റെ മണ്ണിൽ നിന്നും അമ്മയ്ക്കുള്ള തിരുമുൽക്കാഴ്ചയുമായി എത്തുന്നത് കണ്ണമംഗലം തെക്ക് കരയുടെ അഞ്ചാമനായുള്ള തേരാണ്..

ക്ഷേത്രത്തിന് തെക്ക് പടിഞ്ഞാറായാണ് കരയുടെ സ്ഥാനം. കണ്ണമംഗലം മഹാദേവര്‍ ക്ഷേത്രത്തിന് മുന്നിലായാണ് കരയുടെ കെട്ടുകാഴ്ച ഒരുക്കുന്നത്.

പ്രസിദ്ധമായ കണ്ണമംഗലം മഹാദേവക്ഷേത്രം ഈ കരയില്‍ സ്ഥിതിചെയ്യുന്നു. ചിരപുരാതനമായ ഈ ക്ഷേത്രത്തിന്റെ പഴക്കം അതിന്റെ വട്ടശ്രീകോവിൽ തന്നെ വിളിച്ചോതുന്നു.

ശിവരാത്രിനാളില്‍ കണ്ണമംഗലം മഹാദേവര്‍ക്ഷേത്രത്തില്‍ നടക്കുന്ന ചെട്ടികുളങ്ങര ഭഗവതിയുടെയും പിതൃസ്ഥാനീയനായ മഹാദേവരുടെയും കൂടിയെഴുന്നള്ളത്ത് പ്രസിദ്ധമാണ്.

അമ്മേ ശരണം....ദേവീ ശരണം...
ചെട്ടികുളങ്ങര അമ്മേ ശരണം...

 #ചെട്ടികുളങ്ങര_അമ്മയുടെ_13_കരകളിലൂടെ ൈതവടക്ക്‌ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ നാലാമത്തെ കരയാണ് കൈത വടക്ക്. കൈതപ്പൂമണം പേറി...
25/02/2020

#ചെട്ടികുളങ്ങര_അമ്മയുടെ_13_കരകളിലൂടെ

ൈതവടക്ക്‌

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ നാലാമത്തെ കരയാണ് കൈത വടക്ക്. കൈതപ്പൂമണം പേറിവരുന്ന മന്ദമാരുതൻ കൈത്തലം കൊണ്ട് കപോലത്തെ തഴുകുമ്പോൾ കണ്ണുകൾക്കാനന്തമായി പ്രഭാപൂരം പേറി എത്തുന്നത് നാലാമനായ കൈതവടക്കാണ്..
കുതിരയാണ് കെട്ടുകാഴ്ച. ഇന്ദ്രപുരിയെ വെല്ലുന്ന മണ്ഡപത്തറ ഈ കുതിരയുടെ പ്രത്യേകതയാണ്.

തട്ടാരമ്പലം-ചെട്ടികുളങ്ങര റോഡില്‍ തട്ടയ്ക്കാട്ടുപടി ജങ്ഷനില്‍ കരയുടെ ആസ്ഥാനത്താണ് കെട്ടുകാഴ്ച ഒരുക്കുന്നത്. ഇവിടെ റോഡരികിലെ കൂറ്റന്‍ മാവിന്റെ കൊമ്പില്‍ വലിയ വടം കെട്ടിയായിരുന്നു കുതിരയുടെ കൂടാരം ഉയര്‍ത്തിയിരുന്നത്. ഏതാനും വര്‍ഷം മുന്‍പ്
പുതിയ് ടവറിന് പണികഴിപ്പിച്ചു..

പ്രഭടയിലെ കൃഷ്ണലീലയും ദക്ഷയാഗവും കുതിരയുടെ പ്രത്യേകതയാണ്. ദേവിയെ പറക്ക് എഴുന്നള്ളിക്കുന്നതിനുള്ള ജീവതയുടെ നിര്‍മാണം കൈതവടക്ക് കരയിലെ ചെമ്പോലില്‍ കുടുംബത്തിന് അവകാശപ്പെട്ടതാണ്.

അമ്മേ ശരണം....ദേവീ ശരണം... ചെട്ടികുളങ്ങര അമ്മേ ശരണം...

24/02/2020

കരിമുട്ടം പടിഞ്ഞാറേകരക്കാർ കരിമുട്ടത്തമ്മയ്ക്ക് നൽകിയ വിളക്ക് വെച്ച് അൻപൊലി....

 #ചെട്ടികുളങ്ങര_അമ്മയുടെ_13_കരകളിലൂടെ  ൈതതെക്ക്‌ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറെ കോണില്‍ സ്ഥിതിചെയ്യുന്ന, ഒരു കിലോമീറ്ററ...
24/02/2020

#ചെട്ടികുളങ്ങര_അമ്മയുടെ_13_കരകളിലൂടെ

ൈതതെക്ക്

ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറെ കോണില്‍ സ്ഥിതിചെയ്യുന്ന, ഒരു കിലോമീറ്ററോളം ചുറ്റളവുള്ള കരയാണിത്‌. ദേവിയുടെ ആഗമനവുമായി ബന്ധപ്പെട്ട്‌ കൊടുങ്ങല്ലൂരില്‍ തപസനുഷ്ഠിച്ചു ദേവിയെ പ്രത്യക്ഷപ്പെടുത്തിയ യോഗീശ്വരന്മാരില്‍ പ്രധാനിയായ ഒരാള്‍ എന്നു വിശ്വസിക്കുന്ന മങ്ങാട്ടേത്ത്‌ വല്യച്ഛന്റെ ക്ഷേത്രം, കളരി, കാവ്‌ എന്നിവ കരയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു.കായംകുളം രാജാവിന്റെ ദര്‍ബാറിലെ അംഗമായിരുന്ന മങ്ങാട്ടേത്ത്‌ വല്യച്ഛനെ അമ്പലപ്പുഴ പുതുമന ഇല്ലത്ത്‌ തന്ത്രിയാല്‍ പുനപ്രതിഷ്ഠ നടത്തി ആരാധിച്ചുവരുന്നു. ദേവസ്വം ബോര്‍ഡിന്റെ
അംഗീകാരത്തോടെ മങ്ങാട്ടേത്ത്‌, മുടുവമ്പുഴേത്ത്‌ എന്നീ കളരികളില്‍ (കൊട്ടാരങ്ങള്‍) ഇറക്കിപ്പൂജ നടത്തുന്നു.

ചെറുകരവീട്ടില്‍ നിന്നാണു കൈനീട്ടപ്പറ വഴിപാടു എടുക്കുന്നത്‌. ചെറുകരയിലെ കുടുംബനാഥന്‍ ചെട്ടികുളങ്ങര അമ്മയുടെ ഉപാസകനും കായംകുളം രാജാവിന്റെ ഉപദേഷ്ടാവും ആയിരുന്നുവെന്നു ഐതിഹ്യങ്ങള്‍ പറയുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട കോമലേഴത്ത്‌ കുടുംബത്തിലെയും ക്ഷേത്രത്തിലെയും പറവഴിപാടു ശിവരാത്രി ദിനത്തിലാണു സ്വീകരിക്കുന്നത്‌.

23 മീറ്ററോളം പൊക്കമുള്ള കുതിരയാണു കരയുടെ കെട്ടുകാഴ്ച. ശിവരാത്രി ദിവസം കെട്ടുകാഴ്ചകളുടെ ഉരുപ്പടികള്‍ പുറത്തെടുക്കുന്നതിനു മുന്‍പായി ക്ഷേത്രത്തിലെ വഴിപാടുകള്‍ക്കുശേഷം; മങ്ങാട്ടേത്ത്‌ വല്യച്ഛന്റെ ക്ഷേത്രസങ്കേതത്തില്‍ വഴിപാടു നടത്തി, വിളക്കു കത്തിച്ച്‌ അനുവാദം വാങ്ങിയാണു കെട്ടുകാഴ്ച നിര്‍മാണം ആരംഭിക്കുന്നത്‌.

പണ്ട് വലിയ ഒരു മാവിന്റെ സഹായത്തോടെയാണു കെട്ടുകാഴ്ച ഒരുക്കിയിരിക്കുന്നത്‌. പിന്നീടു മാവു വെട്ടിമാറ്റി ഹൈന്ദവ കരയോഗം ടവര്‍ സ്ഥാപിച്ചു. മാവില്‍ നിലനിന്നിരുന്ന ദേവീചൈതന്യം ക്ഷേത്രതന്ത്രി ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ആവാഹിച്ചു ടവറില്‍ ലയിപ്പിച്ചു.കരയിലെ ആദ്യത്തെ പ്രധാനചടങ്ങ്‌ ദേവിയുടെ പറയ്ക്കെഴുന്നള്ളത്തും മറ്റൊരു പ്രധാനചടങ്ങ്‌ മങ്ങാട്ടേത്തു കളരിയിലെ ഇറക്കിപൂജയുമാണ്‌. ഇറക്കിപൂജ ദിവസം ഉച്ചയ്ക്കുശേഷം ദേവി മങ്ങാട്ടേത്ത്‌ കളരിയിലേക്ക്‌ എഴുന്നള്ളുന്നു. ഇറക്കിപൂജ, വെള്ള നിവേദ്യസദ്യ എന്നിവ നടത്തിയശേഷം വല്യച്ഛന്‍ ക്ഷേത്രസങ്കേതത്തില്‍ എഴുന്നള്ളത്തു നടക്കും.
തുടര്‍ന്നു ചെട്ടികുളങ്ങര ക്ഷേത്രത്തിലേക്ക്‌ ദീപാരാധനയ്ക്കായി തിരിച്ചെഴുന്നള്ളിക്കും. അന്നേദിവസം മറ്റുപറകളോ പുറത്തു ചടങ്ങുകളോ ഉണ്ടാകില്ല. കായംകുളം അവറയകുല മടുവമ്പുഴത്തു കളരിയിലെ ഇറക്കിപൂജയാണ്‌ കരയിലെ മറ്റൊരു പ്രധാനചടങ്ങ്‌.

അമ്മേ ശരണം... ദേവീ ശരണം...
ചെട്ടികുളങ്ങര അമ്മേ ശരണം....

 #ചെട്ടികുളങ്ങര_അമ്മയുടെ_13_കരകളിലൂടെ േഴവടക്ക്‌ചെട്ടികുളങ്ങരയിലെ രജിസ്റ്റര്‍ ചെയ്‌ത ആദ്യ ഹൈന്ദവ കരയോഗമാണ്‌  13 കരകളില്‍ ...
24/02/2020

#ചെട്ടികുളങ്ങര_അമ്മയുടെ_13_കരകളിലൂടെ

േഴവടക്ക്

ചെട്ടികുളങ്ങരയിലെ രജിസ്റ്റര്‍ ചെയ്‌ത ആദ്യ ഹൈന്ദവ കരയോഗമാണ്‌ 13 കരകളില്‍ രണ്ടാം സ്ഥാനത്തുള്ള ഈരേഴ വടക്ക്‌ 41-ാ‍ം നമ്പര്‍ ഹൈന്ദവ കരയോഗം.

കുംഭഭരണിനാളില്‍ ഈരേഴ വടക്ക് കരക്കാര്‍ ആനയിക്കുന്ന കുതിര, ക്ഷേത്രത്തില്‍ എത്തുന്ന കുതിരകളില്‍ ഏറ്റവും വലിയവയില്‍ ഒന്നാണ്‌. ഈ കെട്ടുകാഴ്ചയുടെ മേൽക്കൂടാരത്തിന്റെ നാമ്പിൽ വിഷ്ണു ഭഗവാന്‍റെ വാഹനമായ ഗരുഡനെ സ്ഥാപിച്ചിരിക്കുന്നു വിരിഞ്ഞാടുന്ന താമരയും സർപ്പ പത്തിയും ഈ കുതിരയുടെ പ്രത്യേകതയാണ്..ഈരേഴതെക്ക് കുതിരയുടെ വലതുവശത്താണ് ഈ കുതിരയുടെ സ്ഥാനം. താമര, സരസ്വതീദേവീ, അരയന്നം എന്നിവ ഈ കെട്ടുകാഴ്ചയുടെ പ്രത്യേകതയാണ്‌. 1500 ഹൈന്ദവ ഭവനങ്ങള്‍ ഉള്ള കരയില്‍ എതിരേല്‍പ്പുദിനത്തില്‍ കരചുറ്റി ഉരുളിച്ച വരവു നടക്കുന്ന ഏക കര ഈരേഴ വടക്കാണ്‌. പ്രശസ്‌തരായ കലാകാരന്മാരെ അണിനിരത്തി കരക്കാര്‍ ഒരുക്കുന്ന സേവ പ്രശസ്‌തമാണ്‌.

ഏറ്റവും കൂടുതല്‍ കുത്തിയോട്ട കഥകള്‍ രചിച്ചതും മധുരമായ കുമ്മികള്‍ രചിച്ച്‌ ചെട്ടികുളങ്ങരക്കാര്‍ക്കു കീര്‍ത്തി നല്‍കിയ കുത്തിയോട്ട ആശാന്‍ പരമേശ്വരന്‍പിള്ള എന്ന പാച്ചൻആശാന്‍ ഈ കരക്കാരനാണ്‌. ക്ഷേത്രം തന്ത്രിയുടെ കുടുംബമായ പ്ലാക്കുടി ഇല്ലം ഈരേഴ വടക്കാണ്‌.

ചെട്ടികുളങ്ങര ഭഗവതിയുടെ ആഗമനവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ മേച്ചേരില്‍ കുടുംബം ഈ കരയിലാണ്‌.
കരയിലെ പറയ്ക്കെഴുന്നള്ളത്ത്‌
ദിനം മേച്ചേരില്‍ കളരിയില്‍ ഇറക്കിപ്പൂജയും സദ്യയും നടക്കുന്നു.ക്ഷേത്രത്തിലെ സംബന്ധി അധികാരം ഈ കുടുംബത്തില്‍
നിക്ഷിപ്‌തമാണ്‌. ക്ഷേത്ര ഐതതിഹ്യവുമായി ബന്ധപ്പെട്ട ഏക ക്രിസ്‌ത്യന്‍ കുടുംബമായ നടേവീട്ടില്‍ കുടുംബവും ഈ കരയിലാണ്‌.

അമ്മേ ശരണം....ദേവീ ശരണം... ചെട്ടികുളങ്ങര അമ്മേ ശരണം...

 #ചെട്ടികുളങ്ങര_അമ്മയുടെ_13_കരകളിലൂടെ േഴതെക്ക്‌ ചെട്ടികുളങ്ങര ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളില്‍ ആദ്യത്തേതാണ്‌ ഈര...
23/02/2020

#ചെട്ടികുളങ്ങര_അമ്മയുടെ_13_കരകളിലൂടെ

േഴതെക്ക്‌

ചെട്ടികുളങ്ങര ദേവീക്ഷേത്രവുമായി ബന്ധപ്പെട്ട 13 കരകളില്‍ ആദ്യത്തേതാണ്‌ ഈരേഴ തെക്ക്‌. ഈരേഴ തെക്കു കരയിലെ ചെമ്പോലില്‍ വീട്ടില്‍ വട്ടകയിലാണു കൈനീട്ടപ്പറയ്‌ ക്കായി ദേവിയെ എഴുന്നള്ളിക്കുന്നത്‌.കൊടുങ്ങല്ലൂി‍ല്‍നിന്നു ദേവിയെ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതിന്റെ സ്മരണയ്ക്കാണു കൈനീട്ടപ്പറ അവിടെ നിന്നെടുക്കുന്നത്‌. പിന്നീടുള്ള ദിവസങ്ങളില്‍ ജീവതയിലാണു പറയെടുക്കുന്നത്‌.

അടിച്ചട്ടം, കതിരുകാല്‍, ഇടക്കൂടാരം,
പ്രഭട, തൊപ്പിക്കൂടാരം എന്നീ പ്രധാന ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഏകദേശം 55 മീറ്റര്‍ ഉയരമുള്ള കുതിരയെയാണ്‌ ഈരേഴ തെക്ക്‌ കരക്കാര്‍ അണിയിച്ചൊരുക്കി കുംഭഭരണിനാളില്‍ ആനയിക്കുന്നത്‌. അനന്തശയനം, പാലാഴിമഥനം, കുരുക്ഷേത്രയുദ്ധം, ശ്രീകൃഷ്ണലീല, ഇരുവശത്തും ഓടക്കുഴല്‍ വായിക്കുന്ന ശ്രീകൃഷ്ണന്‍, ഭീമന്‍, അര്‍ജുനന്‍, നടുവില്‍ നാഗപ്പത്തി, പൂവ്‌, വള്ളി മുതലായ കലാരൂപങ്ങള്‍. പ്രഭടയ്ക്കു നടുവില്‍ ദാരികവധം നടത്തി ഘോര രൂപിണിയായി വരുന്ന ഭദ്രകാളി രൂപമുള്ള ഭദ്രകാളിമുടി അതിനു താഴെയായി തലേക്കെട്ട്‌.
ഈരേഴ തെക്കരുടെ കുതിരയില്‍ ഏറ്റവും പ്രധാനമായുള്ളത്

മറ്റു കെട്ടുകാഴ്ചകളിലില്ലാത്ത തത്തിക്കളിക്കുന്ന രണ്ടു പാവക്കുട്ടികള്‍.ഇലഞ്ഞീലേത്ത്‌ വീട്ടുകാര്‍ വഴിപാടായി കുതിരയ്ക്ക്‌ സമര്‍പ്പിച്ചതാണു പാവക്കുട്ടികള്‍. ഇലഞ്ഞീലേത്ത്‌ ഗൃഹനാഥന്‍ മക്കളില്ലാത്ത ദുഃഖം പേറുമ്പോള്‍ വഴിപാടായി കുതിരയ്ക്കു പാവയെ സമര്‍പ്പിക്കാമെന്നു നേര്‍ന്ന്‌ അധികം വൈകാതെ കുടുംബത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ പിറന്നു. അങ്ങനെ രണ്ടു പാവക്കുട്ടികളെ വഴിപാടായി നല്‍കി. കുതിരയില്‍ ഇടക്കൂടാരത്തിനു തൊട്ടു താഴെയായിട്ടാണു പാവകളുടെ സ്ഥാനം സന്താനലബ്ധിക്കായി പാവക്കുട്ടിക്ക്‌ ഉടയാട ചാര്‍ത്തുന്നത്‌ പ്രധാന വഴിപാടാണ്‌.

ഈരേഴ തെക്കു കരക്കാര്‍ നടത്തുന്ന
ഒന്നാം എതിരേല്‍പ്‌ ഉല്‍സവദിനം ഉരുളിച്ച വരവിനു ശേഷം ഭദ്രകാളി മുടി എഴുന്നള്ളിച്ചു ക്ഷേത്രത്തില്‍ കൊണ്ടുവന്നു പാട്ടമ്പലത്തില്‍ ആചാരപൂര്‍വം എഴുന്നള്ളിച്ചിരുന്നു. ആവശ്യം വേണ്ട ഒരുക്കുകള്‍ അതിനുമുന്‍പില്‍ തയാറാക്കിയശേഷം കുറപ്പന്മാര്‍ തോറ്റം പാട്ടു നടത്തുന്നു.

അമ്മേ ശരണം....ദേവീ ശരണം... ചെട്ടികുളങ്ങര അമ്മേ ശരണം...

ചെട്ടികുളങ്ങര പൊന്നുതമ്പുരാട്ടി...
23/02/2020

ചെട്ടികുളങ്ങര പൊന്നുതമ്പുരാട്ടി...

Address

Kayamkulam
690559

Website

Alerts

Be the first to know and let us send you an email when Karimuttam Vadakkekara Hyndava Karayogam ॐ കരിമുട്ടം വടക്കേകര ഹൈന്ദവ കരയോഗം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category