Thrissileri Mahadeva Temple തൃശ്ശിലേരി മഹാദേവ ക്ഷേത്രം

  • Home
  • India
  • Kalpetta
  • Thrissileri Mahadeva Temple തൃശ്ശിലേരി മഹാദേവ ക്ഷേത്രം

Thrissileri Mahadeva Temple തൃശ്ശിലേരി മഹാദേവ ക്ഷേത്രം We should follow some basic rules of the group Members are supposed to post good Article

28/10/2024

*🔥🐚 തന്ത്രശാസ്ത്രം* 🔥🐚*

പൂജയുടെ പൊരുള്‍
(ഭാഗം ഒന്ന്)
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
പുരാണ ഹിന്ദുമതഗ്രന്ഥങ്ങളിൽ അഞ്ച് പഞ്ചോപചാരങ്ങളേയും പത്ത് ദശോപചാരങ്ങളേയും പതിനാറ് ഷഡോപചാരങ്ങളേയും പറ്റി വിവരിച്ചിട്ടുണ്ട്.ഇതിന് പുറമെ നൂറ്റിയെട്ട് തരം ഉപചാരക്രമങ്ങളും ഉണ്ട്. ഇതില്‍ ഇവിടെ പ്രതിപാദിക്കുന്നത് സാധാരണയായി ആചരിച്ചു പോരുന്ന ഷഡോപചാരത്തെ കുറിച്ചാണ്.

ഷഡോപചാരപൂജയില്‍ പതിനാറ് പടികളാണുള്ളത്. സമയവും സന്ദര്‍ഭവും അനുസരിച്ചും വ്യക്തിഹിതമനുസരിച്ചും ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കാമെങ്കിലും താഴെ കൊടുത്തിരിക്കുന്ന ക്രമത്തിലാണ് അതു് ആചരിച്ചു പോരുന്നത്

*ആചാരക്രമം*
--------------------------

01. ആവാഹനം - ക്ഷണിക്കുക

02. ആസനം - ഇരിപ്പിടം നല്‍കുക

03. പദ്യം - പാദസ്നാനം

04. അര്‍ഘ്യം - കൈ കഴുകാന്‍ ജലം

05. ആചമനം - ചുണ്ട് നനക്കാന്‍ തെളിഞ്ഞ ജലം

06. സ്നാനം - കുളി

07. വസ്ത്രം - ശരീരം പൊതിയുക

08. യജ്ഞോപവീതം - പൂണൂല്‍ ധരിപ്പിക്കുക

09. ഗന്ധം - ചന്ദനലേപനം

10. പുഷ്പം - പൂവിടീല്‍

11. ധൂപം - ചന്ദനത്തിരി

12. ദീപം - വിളക്കു കൊളുത്തല്‍

13. നൈവേദ്യം - ഭക്ഷണം

14. താമ്പൂലം - വെറ്റിലയും പാക്കും

15. നീരാജനം - കര്‍പ്പൂരം

16. ആത്മപ്രദക്ഷിണനമസ്ക്കാരം - സാഷ്ടാഗപ്രണാമം

*01. ആവാഹനം*
-----------------------------

(മൂലാധാരത്തിൽ സ്ഥിതി ചെയ്യുന്ന ജീവചൈതന്യത്തിലൊരംശം സങ്കൽപശക്തിയാൽ പ്രണവ ജപത്തോട്കൂടി സുഷുമ്ന നാഡിവഴി വിഗ്രഹത്തിൽ സമർപ്പിക്കുന്നു )
മുന്നിലിരിക്കുന്ന പ്രതിമയിലോ പടത്തിലോ ഈശ്വരചൈതന്യമുണ്ടെന്ന് സങ്കല്പിച്ച് ആ മാധ്യമം വഴി ഈശ്വരനു പ്രാര്‍ത്ഥന അര്‍പ്പിക്കുന്നു. പ്രാര്‍ത്ഥന ഈശ്വരന്‍ സ്വീകരിക്കുന്നുവെന്നും അതു വഴി അനുഗ്രഹങ്ങള്‍ ചൊരിയുന്നുവെന്നും വിശ്വസിക്കുന്നു.

*02. ആസനം/സിംഹാസനം* --------------------------------------------

സര്‍വ്വജീവചരാചരങ്ങള്‍ക്കും അധിപനായ ഈശ്വരനു അവനവന്റെ നിലയില്‍ ഇരിക്കാന്‍ പീഠം ഒരുക്കി അതില്‍ ഈശ്വരന്‍ വന്ന് ഉപവിഷ്ഠനാവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

*03. പദ്യം*
-----------------

വാഹന സൗകര്യമൊന്നുമില്ലാതിരുന്ന മനുഷ്യന്‍ കാല്‍നടയായി യാത്രചെയ്തിരുന്ന കാലത്ത് ഉത്ഭവിച്ച ഈ ആചാരപ്രകാരം ഈശ്വര ചൈതന്യത്തിനു മനുഷ്യരൂപം സങ്കല്‍പ്പിച്ച് മുന്നിലെത്തിയ വിശിഷ്ഠ വ്യക്തിയെ ബഹുമാനസൂചകമായ് കാല്‍ കഴുകി സ്വീകരിക്കുന്നു.

*04. അര്‍ഘ്യം*
-----------------------

ആരാധിക്കുന്നവര്‍ നല്‍കുന്നവ സ്വീകരിക്കുന്നതിന് ഒരുക്കമായി കൈ കഴുകാന്‍ ജലം നല്‍കുന്നു.

*05. ആചമനം‍*
--------------------------

ബാഹ്യമായി ശുദ്ധിയാവാന്‍ കുളിക്കുന്നത് പോലെ മൂന്നു പ്രാവശ്യം മന്ത്രജപത്തോടൊപ്പം ജലം കൊണ്ട് ചുണ്ട് നനച്ച് ഉള്ളം ശുദ്ധിവരുത്തുന്നത് പോലെ ആഗതനായ ദൈവത്തിന് ജലം അര്‍പ്പിക്കുന്നു.

*06. സ്നാനം*
-----------------------

വിഗ്രഹത്തിനെ ഗംഗാജലം, പാല്‍, തേന്‍, പനിനീര്‍ എന്നിവ കൊണ്ട് കുളിപ്പിക്കുന്നു.

*07. വസ്ത്രം*
-----------------------

വിഗ്രഹത്തെ അണിയിച്ചൊരുക്കുന്നു.

*08. യജ്ഞോപവീതം*
----------------------------------

വിഗ്രഹത്തിനെ പൂണുനൂല്‍ ധരിപ്പിക്കുന്നു.

*09. ഗന്ധകം*
-----------------------

അണിയിച്ചൊരുക്കല്‍. കുളിര്‍മ്മ നല്‍കാന്‍ ചന്ദനം പൂശി, തിലകം അണിയിച്ച്, ആഭരണങ്ങളണിയിച്ച്.

*10. പുഷ്പാര്‍ച്ചന*
------------------------------

സ്നേഹഭക്തി ബഹുമാനാദരവോടെ ഈശ്വര നാമങ്ങള്‍ ഉരുവിട്ട് കൊണ്ട് പുഷ്പമെടുത്ത് ആദ്യം നെഞ്ചോട് ചേര്‍ത്തു ഈശ്വരനെ മനസ്സില്‍ ധ്യാനിച്ച് ഈശ്വരന്റെ പാദത്തില്‍ അര്‍പ്പിച്ചു ഇവ സ്വീകരിച്ചു സര്‍വ്വദോഷങ്ങളും അകറ്റുവാന്‍ ദൈവത്തോടു അഭ്യര്‍ത്ഥിക്കുന്നു.

*11. ധൂപം*
--------------------

സുഗന്ധദ്രവ്യങ്ങള്‍ അര്‍പ്പിക്കുന്നത്

*12. ദീപം*
------------------
ഈശ്വരരൂപം വ്യക്തമായി ദര്‍ശിക്കാനും ആ ദിവ്യരൂപത്തിന്റെ സകല ഭംഗി ആസ്വദിക്കാനും മാത്രമല്ല, അജ്ഞത നീക്കി വെളിച്ചം പകരുക, മംഗളം സൂചിപ്പിക്കുക, ശുഭകര ലക്ഷണം എന്നും അര്‍ത്ഥം.

*13. നൈവേദ്യം*
-------------------------

പഞ്ചേന്ദ്രിയങ്ങളില്‍ രുചിയെ സ്വാധിനിക്കുന്ന രീതി. യശോദ കൃഷ്ണനെ ഊട്ടുന്നത് പോലെ. ശബരി രാമനു കായ്കനികള്‍ നല്‍കുന്നതു പോലെ. അതിഥിക്കു ആദിഥേയന്‍ അന്നം നല്‍കുന്നത് പോലെ. അന്നദാനം സര്‍വ്വ ദാനാല്‍ പ്രധാനം എന്നാണല്ലോ ശാസ്ത്രം.

*14. താമ്പൂലം*
--------------------

ഭക്ഷണം കഴിഞ്ഞാല്‍ അടുത്തത് ഈശ്വരനു മുറുക്കാന്‍ കൊടുക്കുന്നു.

*15. നീരാജനം*
------------------------

ധൂപദീപാദികള്‍ കൊണ്ടുള്ള ഉഴിയല്‍. പൂജാകര്‍മ്മങ്ങളിലാചരിക്കുന്നവ കഴിഞ്ഞാല്‍ ഭഗവാന്റെ അലങ്കരിച്ച ബിംബത്തിന് ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണിതത്.

*16. ആത്മപ്രദക്ഷിണം*
------------------------------------

സാഷ്ടാംഗപ്രണാമം.
ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നു.
കര്‍മ്മദോഷങ്ങള്‍ പൊറുക്കാന്‍.
അനുഗ്രഹിക്കാന്‍.
ഇവിടെ സ്വന്തമായ ഈശ്വരാംശം തിരിച്ചറിഞ്ഞ് ഈശ്വരനില്‍ ലയിക്കുന്നു. അഹം ബ്രഹ്മാസ്മി എന്ന തത്വം തിരിച്ചറിഞ്ഞ് അത് തുടര്‍ന്നു പോകാനും ഈശ്വരചൈതന്യത്താല്‍ കര്‍മ്മങ്ങളെല്ലാം മംഗളമായി ഭവിക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു.

*തുടരും ......*

*⚜മംഗല്യ സൂത്രം മനസിലാക്കാം⚜* താലി മംഗല്യസൂത്രമാണ്. മംഗളം എന്നാല്‍ വളരെയധികം നന്മയെന്നര്‍ത്ഥം. മംഗളത്തില്‍ നിന്നാണ് ‘മംഗ...
20/10/2024

*⚜മംഗല്യ സൂത്രം മനസിലാക്കാം⚜*

താലി മംഗല്യസൂത്രമാണ്. മംഗളം എന്നാല്‍ വളരെയധികം നന്മയെന്നര്‍ത്ഥം. മംഗളത്തില്‍ നിന്നാണ് ‘മംഗല്യം’ (വിവാഹം) എന്ന അര്‍ത്ഥമുണ്ടായത്. സൂത്രമെന്നാല്‍ ‘ചരട്’ എന്നര്‍ത്ഥം.

പുരുഷന്‍ ഒരു സ്ത്രീയുടെ കഴുത്തില്‍ ചരട് കെട്ടുമ്പോള്‍ ചരട് കെട്ടുന്ന ആളും (വരനും) കെട്ടപ്പെടുന്നവളും (വധു) പരസ്പരം ഒരു ധാരണാ ബലത്തോടെ ബന്ധിക്കപ്പെടുകയാണ് ചെയ്യുന്നത്. അതോടെ സ്ത്രീ തന്നെ ചരടുകെട്ടിയ പുരുഷനോട് വിധേയപ്പെടുകയാണ്. ആലിലയുടെ ആകൃതിയിലുള്ള ഒരു ത്രികോണത്തിന്റെ പരിഷ്‌കൃത രൂപമാണ് സ്വര്‍ണനിര്‍മ്മിതമായ ഈ താലി. താലിയുടെ തുമ്പില്‍ ബ്രഹ്മാവും, താലിമദ്ധ്യത്തില്‍ വിഷ്ണുവും താലിമൂലത്തില്‍ (തുമ്പില്‍) മഹേശ്വരിയും സ്ഥിതി ചെയ്യുന്നുവെന്നാണ് സങ്കല്പം.
സത്വം, രജസ്സ്, തമസ്സ് എന്നീ ഗുണങ്ങളുടെ പ്രതീകമാണ് താലിച്ചരട് . താലിയുടെ കെട്ടില്‍ (കൊളുത്തില്‍) സര്‍വ്വ ലോകത്തിനും ആധാരമായ ‘മഹാശക്തി സ്ഥിതി ചെയ്യുന്നു. കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്. അപ്പോള്‍ താലിച്ചരട് (ചെയിന്‍) കഴുത്തിനെ ചുറ്റി വലയം ചെയ്യുമ്പോള്‍ മേല്‍പ്പറഞ്ഞ മൂന്നു ഗുണങ്ങളും ത്രിമൂര്‍ത്തികള്‍ (താലി’ മായാശക്തി (കെട്ട്) ഒന്നിച്ചു ചേരുമ്പോഴാണ് താലിച്ചരട് പ്രപഞ്ചത്തിന്റെ സ്വരൂപമായി മാറുന്നത്.

ഈ തലിച്ചരടിനെ ബന്ധിക്കുന്നവന്‍ ജീവാത്മാവിനെ ബന്ധിക്കുന്ന പരമാത്മാവിന് തുല്യമാകയാല്‍ പുരുഷനെ പരമാത്മാവായും ഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനില്‍ നിക്ഷിപ്തമാകുന്നത്. വിവാഹബന്ധം മനസ്സിലാണ്. മോതിരം പ്രതീകാത്മകവും രണ്ടു സംസ്‌ക്കാരങ്ങളേയും പഠിച്ച് സംസ്‌ക്കാരപരമായി പൊരുത്തപ്പെടാന്‍ കഴിയണം.

നാളെ ഒക്ടോബർ 20.ഞായറാഴ്ച. സങ്കടഹരണ ചതുർത്ഥി. പകൽ ഉപവാസം. വൈകീട്ട് അവനവന് സാധിക്കും പോലെ ഗണപതി പൂജ ചെയ്യുക. അപ്പം, അട, മോ...
19/10/2024

നാളെ ഒക്ടോബർ 20.ഞായറാഴ്ച. സങ്കടഹരണ ചതുർത്ഥി. പകൽ ഉപവാസം. വൈകീട്ട് അവനവന് സാധിക്കും പോലെ ഗണപതി പൂജ ചെയ്യുക. അപ്പം, അട, മോദകം എന്നിവ നിവേദിച്ച് സങ്കടങ്ങൾ പരിഹരിക്കാൻ പ്രാർത്ഥിക്കൂ.
[കറുത്ത ചതുർത്ഥി രാത്രിയിൽ ഉള്ളപ്പോൾ സങ്കടഹരണ ചതുർത്ഥി ആചരിക്കാം. ]

19/10/2024

കോയമ്പത്തൂർ ഇഷാ യോഗയ്ക്ക് 150 ഏക്കറേ ഉള്ളൂ.. തൊട്ടപ്പുറത്തുള്ള കാരുണ്യ എന്ന ക്രിസ്ത്യൻ മിഷണറിയ്ക്ക് 600 ഏക്കർ ഉണ്ട്. അതിനെതിരെ ഒരു എൻജിഒ കൾക്കും പരാതിയില്ല, ആ വഴി ആന വരാറുമില്ല

സദ്ഗുരുവിനേയും, ഈശായോഗയേയും തകർക്കാൻ കാലങ്ങളായി പല ഭാഗത്തു നിന്നും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിൽ പ്രധാനികൾ തമിഴ്നാട്ടിലെ ക്രിസ്ത്യൻ മിഷണറികൾ തന്നെയാണ്.

ആദ്യം അവർ കോയമ്പത്തൂരിൽ ഈശാ യോഗ സ്ഥിതി ചെയ്യുന്ന സ്ഥലം വനമേഖലയാണെന്നും, ആനകളുടെ സഞ്ചാരപാതയാണെന്നും പരാതി നൽകി. എന്നാൽ ഒരിഞ്ചു വനഭൂമി താൻ അനധികൃതമായി കയ്യേറിയതാണെന്ന് തെളിയിക്കാൻ സദ്ഗുരു തൻ്റെ ആ അദൃശ്യ ശത്രുക്കളെ വെല്ലുവിളിച്ചു.

[ഈശാ യോഗയ്ക്ക് 150 ഏക്കറേ ഉള്ളൂ.. തൊട്ടപ്പുറത്തുള്ള കാരുണ്യ എന്ന ക്രിസ്ത്യൻ മിഷണറിയ്ക്ക് 600 ഏക്കർ ഉണ്ട്. ആ വഴി ആന വരാറില്ല 😂 ]

കേന്ദ്ര-സംസ്ഥാന സർക്കാരുകളുട റെക്കോർഡുകളിൽ ഈശാ യോഗയുടെ സ്ഥലം വനഭൂമിയല്ലെന്നും, അത് ഈശാ യോഗ നിയമപരമായി പണം കൊടുത്ത് വാങ്ങിയതാണെന്നും തെളിഞ്ഞു. ശത്രുക്കൾ കുറച്ചു കാലത്തേയ്ക്ക് മുങ്ങി.

അവർ വീണ്ടും പൊങ്ങി വന്നത് സദ്ഗുരു സ്വന്തം ഭാര്യയെ കൊന്നവനാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു. എന്നാൽ തൻ്റെ അമ്മയുടെ മരണം എങ്ങനെയായിരുന്നുവെന്ന് സദ്ഗുരുവിൻ്റെ മകൾ തന്നെ വിശദീകരിക്കുകയും ചെയ്തതോടെ ആ ഗോസിപ്പും നിന്നു.

പിന്നീട് ഈ അദൃശ്യ ശത്രുക്കൾ വന്നത്, ഈശയോഗയിൽ നിന്ന് സന്യാസം സ്വീകരിച്ച രണ്ട് സന്യാസിനികളുടെ പൂർവ്വാശ്രമത്തിലെ അച്ഛനെ വിലയ്ക്കെടുത്തിട്ടാണ്.

തൻ്റെ പെൺ മക്കളെ സദ്ഗുരു അനധികൃതമായി പിടിച്ചു വെച്ച്, സന്യാസികളാക്കി തന്നിൽ നിന്ന് അകറ്റി. തൻ്റെ മക്കളെ കാണാനില്ല എന്നു പറഞ്ഞ് ഹേബിയസ് കോർപസ് ഫയൽ ചെയ്തു.

എന്നാൽ ഇയാൾ 30 വയസ്സ് കഴിഞ്ഞതിന് ശേഷവും തൻ്റെ മക്കൾക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കാതിരുന്ന അച്ഛനാണെന്നും, ഇയാളുടെ പെൺമക്കൾക്ക് ഇന്ന് 40ഉം, 42ഉം വയസ്സുണ്ടെന്നും, നിരാശാപൂർണ്ണമായ ഭൗതിക ജീവിതത്തിൽ നിന്ന് ആനന്ദപൂർണ്ണമായ സന്യാസജീവിതത്തിലേയ്ക്ക് ആ സ്ത്രീകൾ സ്വയമേവ വന്നതാണെന്നും, ഈശായോഗയിൽ ചേർന്ന് 8 വർഷങ്ങൾക്ക് ശേഷം പെട്ടെന്ന് തങ്ങളുടെ അച്ഛൻ തങ്ങളെ കാണാനില്ല എന്നു പറഞ്ഞ്‌ കേസ് കൊടുത്തതിൽ ദുരൂഹതയുണ്ടെന്നും ആ സന്യാസിനികൾ തന്നെ കോടതിയിൽ പറഞ്ഞു.

ഈ പിതാവ് പറയുന്നത് നുണയാണെന്നും, ഈശാ യോഗ ആരേയും പിടിച്ചു വച്ചിട്ടില്ലെന്നും, ഇയാൾ ആഴ്ച്ചയിൽ ഒരു ദിവസം വന്ന് തൻ്റെ മക്കളെ കാണാറുണ്ടെന്നും ഈശാ യോഗ കോടതിയിൽ പറഞ്ഞു. CCTV തെളിവുകളും സമർപ്പിച്ചു. സമാനമായ കേസ് ഇയാൾ രണ്ട് വർഷം മുമ്പ് നൽകി തള്ളിപ്പോയതാണെന്നും ഈശാ യോഗ കോടതിയിൽ പറഞ്ഞു. ഇതോടെ കേസ് തീരേണ്ടതാണ്.

എന്നാൽ, ഹൈക്കോടതി ജഡ്ജി ചില ദുരുദ്ദേശത്തോടെ, ഒരു കോടതിയും ചെയ്യാൻ പാടില്ലാത്ത, അന്യായമായ ചില പ്രസ്ഥാവനകൾ നടത്തി.

സദ്ഗുരു സ്വന്തം മകളെ കല്ല്യാണം കഴിപ്പിച്ചു കൊടുത്ത് സെറ്റിൽഡ് ലൈഫ് ഉറപ്പാക്കി മറ്റുള്ളവരുടെ മക്കളെ സന്യാസികളാക്കുന്നു എന്നതായിരുന്നു അത്.

സദ്ഗുരുവിൻ്റെ ശത്രുക്കൾക്ക് ആഘോഷിക്കാൻ ഇതിൽ പരം മറ്റൊന്ന് കിട്ടാനുണ്ടോ? അവർ കോടതി പറഞ്ഞതിനെ സോഷ്യൽ മീഢികളിലും, TV ചാനലുകളിലും ആഘോഷമാക്കി.

എന്നാൽ സദ്ഗുരുവിൻ്റെ മകൾ കല്ല്യാണം കഴിക്കുന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യവും, സന്യാസിനികളായ സ്ത്രീകൾ ആ പാത തെരഞ്ഞെടുത്തത് അവരുടെ വ്യക്തിസ്വാതന്ത്ര്യവുമാണെന്ന് മനസ്സിലാക്കാൻ ഈ ജഡ്ജിയ്ക്ക് വിവരമില്ല? മകളായാലും, മറ്റുള്ളവരായാലും അവരുടെ പാത തെരഞ്ഞെടുക്കുന്നതിൽ സദ്ഗുരുവോ, ഈശാ യോഗയോ ഇടപെട്ടിട്ടില്ല.

ഈ ജഡ്ജിയുടെ മകൾ MBBS പഠിക്കുകയാണെന്നും, ഇയാളുടെ കീഴിൽ രണ്ടു പെൺകുട്ടികൾ ജൂനിയർ അഡ്വക്കേറ്റായി ട്രയിനിംഗ് എടുക്കുന്നുണ്ടെന്നും കരുതുക. അതുകണ്ട് ജഡ്ജി സ്വന്തം മകളെ മാത്രം ഡോക്ടറാക്കി മറ്റുള്ളവരുടെ മക്കളെ കേവലം ജൂനിയർ അഡ്വക്കേറ്റാവാൻ പരിശീലിപ്പിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ എത്ര വിഢ്ഢിത്തമായിരിക്കും അത്? ഒരു കോടതി തന്നെ ഇതുപോലൊരു വിഢ്ഢിത്തമാണ് പറഞ്ഞിരിക്കുന്നത്.

കൂടാതെ, വിവാഹം കഴിക്കുന്നത് ഉയർന്ന കാര്യവും, സന്യാസിയാകുന്നത് മോശം കാര്യവുമാണ് എന്ന ചിന്താഗതിയാണ് എല്ലാവരേയും ഒരുപോലെ കാണേണ്ട കോടതി തന്നെ പറയുന്നത്? അപ്പോൾ സന്യാസിമാരായിരുന്ന സ്വാമി വിവേകാനന്ദനും, ശ്രീബുദ്ധനുമെല്ലാം മോശം പാത തെരഞ്ഞെടുത്തവരാണെന്നാണോ ഈ ജഡ്ജി പറഞ്ഞു വെയ്ക്കുന്നത്?

തീർന്നില്ല ജഡ്ജി ഏമാൻ്റെ പരാമർശം ഇങ്ങനെ തുടർന്നു. "നിങ്ങളിങ്ങനെ തല മൊട്ടയടിച്ച് സന്യാസിയായി നടന്നാൽ നിങ്ങളുടെ അച്ഛനത് വേദനയുണ്ടാക്കില്ലേ?'' എന്ന് സന്യാസ പരമ്പരകളെ മുഴുവനും ആക്ഷേപിക്കുന്ന പരാമർശം ആ ജഡ്ജി നടത്തി.

ക്രിസ്തുമതത്തിൽ സന്യാസം സ്വീകരിച്ച് സിസ്റ്റർമാരാകുന്ന സ്ത്രീകളോടും ഇങ്ങനെ പറയാൻ ഈ ജഡ്ജിയ്ക്ക് ധൈര്യമുണ്ടാകുമോ? ഹിജാബ് ധരിക്കുന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്ന് വാദിച്ച കോടതിയ്ക്ക്, ഒരു സ്ത്രീ തലമുണ്ഡനം ചെയ്യുന്നത് അച്ഛന് വേദനയുണ്ടാക്കുമെന്ന ചേതോവികാരം എന്തിനാണ്?

ഇതുകൊണ്ടൊന്നും കലിയടങ്ങാത്ത ജഡ്ജി, ഈശായോഗയിൽ പോയി റെയ്ഡ് നടത്തി അന്തേവാസികളോട് സംസാരിച്ച് വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടു. അതുപ്രകാരം പത്തു നൂറ്റമ്പത് പോലീസുകാരുടെ ഒരു പടയെ സ്റ്റാലിൻ സർക്കാർ ഈശായോഗയിലേയ്ക്ക് അയച്ചു.

ക്ഷേത്രങ്ങൾ ഹിന്ദുക്കൾക്ക് വിട്ടു കൊടുക്കണം എന്ന് സദ്ഗുരു പറഞ്ഞതിനെതിരെയുള്ള സർക്കാരിൻ്റെ ഭീഷണിയായി വേണം ഇതിനെ കാണാൻ.

എന്തായാലും ഹൈക്കോടതി ജഡ്ജിയും, സംസ്ഥാന സർക്കാരും, ഹിന്ദു വിരുദ്ധരും ചേർത്ത് നടത്തിയ ഈ പേക്കുത്ത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പത്തുനൂറ്റമ്പത് പോലീസുകാരൊന്നും വേണ്ട, ഒരൊറ്റ അന്വേഷണ ഉദ്യോഗസ്ഥനെ വിട്ട് കാര്യങ്ങൾ അറിഞ്ഞു വന്നാൽ മതി എന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഹൈക്കോടതി പറഞ്ഞതൊക്കെ റദ്ദാക്കുകയും ചെയ്തു.

ഹൈന്ദവ ഗുരുക്കന്മാരെ തകർക്കാൻ എത്ര തീവ്രമായാണ് ദുഷ്ടശക്തികൾ പ്രവർത്തിക്കുന്നതെന്ന് ഹിന്ദുക്കൾ മനസ്സിലാക്കാനാണ് മെനക്കെട്ട് ഇത്രയും വലിയ പോസ്റ്റ് എഴുതിയത്.

ഉത്തിഷ്ഠത ! ജാഗ്രത !

ക്ഷേത്രങ്ങളിൽ പാവക്ക ജ്യൂസ് നിവേദിക്കേണ്ടി വരുമോ ?🛑🛑🛑🛑🛑🛑🛑🛑🛑ഹൈന്ദവരുടെ ഇപ്പോഴത്തെ ഒരു പൊതുസ്വഭാവം വെച്ചാണ് ഈ കാര്യം എഴുതു...
23/09/2024

ക്ഷേത്രങ്ങളിൽ പാവക്ക ജ്യൂസ് നിവേദിക്കേണ്ടി വരുമോ ?
🛑🛑🛑🛑🛑🛑🛑🛑🛑

ഹൈന്ദവരുടെ ഇപ്പോഴത്തെ ഒരു പൊതുസ്വഭാവം വെച്ചാണ് ഈ കാര്യം എഴുതുന്നത് . ഓർമ്മ വയ്ക്കുന്ന കാലം മുതൽ ഹൈന്ദവ കുട്ടികൾ ക്ഷേത്രദർശനത്തിൽ നിന്ന് പതുക്കെപ്പതുക്കെ പിന്നോട്ട് പോകുന്ന ഒരു പ്രവണത കാണുന്നു . അതേപോലെതന്നെ നവരാത്രിയുടെ 9 ദിനം , മണ്ഡലത്തിന്റെ 41 ദിനം , മറ്റ് ഒരിക്കലുകൾ , ബലികർമ്മ അനുസാരി ആയിട്ടുള്ള വ്രതങ്ങൾ ഇതൊന്നും നോൽക്കാതെ ലോഡ് കണക്കിന് മാംസം കലർന്നിട്ടുള്ളതും വൃത്തിഹീനമായിട്ടുള്ളതും ശരീര ശാസ്ത്രത്തിന് ഒരു തരത്തിലും യോജിക്കാത്തതുമായ ഷവർമ മുതലായ ഭക്ഷണങ്ങൾ നിരന്തരമായി കഴിക്കുകയും ചെയ്യുന്നു.

തിരുവോണം , വിഷു, സ്വന്തം ജന്മദിനം നാളുകളിൽ വരെ മാംസമില്ലാതെ തൊണ്ടയിൽ നിന്ന് ഭക്ഷണം ഇറങ്ങുകയില്ല എന്ന ഗതികേടിലേക്ക് ഓരോ ഹൈന്ദവനും എത്തിച്ചേരുന്നു . ശ്രദ്ധിച്ചു തന്നെ വായിക്കണം .

ഏകദേശം 45 വയസ്സ് കഴിയുന്നതോടുകൂടി പിടുത്തം വിട്ട ഷുഗർ, ബ്ലഡ് പ്രഷർ ,കൊളസ്ട്രോൾ, എന്നിവ അവരെ പിടികൂടുന്നു . ഇത്തരം ജീവിതശൈലീ രോഗങ്ങൾ നിരന്തരമായി ദേഹത്തെ ആക്രമിക്കുന്നതോടു കൂടി മനസ്സ് വല്ലാതെ ആർദ്രം ആവുകയും പിന്നീട് പതുക്കെ പതുക്കെ മറ്റുള്ളവർ പറയുന്നത് കേട്ടും സ്വയം തോന്നിയും ക്ഷേത്രങ്ങളിൽ എത്തിച്ചേരുകയും ചെയ്യുന്നു .

തീർച്ചയായും ഔഷധസേവ ചെയ്യുന്നവർക്ക് ഔഷധം ദേഹത്ത് ഫലിക്കാൻ ക്ഷേത്രദർശനവും ചില പ്രത്യേക രീതിയിലുള്ള അർച്ചനകളും , ക്ഷേത്രത്തിലെ മൂർത്തിയുടെ കൂടെ അപ്രത്യക്ഷ ഭാവത്തിൽ ഇരിക്കുന്ന ധന്വന്തരീ മൂർത്തിയുടെ കടാക്ഷം വളരെ നല്ലതാണ് .

അവർ ക്ഷേത്രത്തിൽ ദർശനം നടത്തി അരച്ച ചന്ദനവും പനിനീരും പൂവും തുളസീ പത്രവും സ്വീകരിക്കുന്നു . പക്ഷേ സ്വന്തം ശരീരത്തിൽ ഷുഗർ കണ്ടെന്റ് വല്ലാതെ ഉള്ളതുകൊണ്ട് നിവേദിച്ച പായസം പോലും കഴിക്കാൻ സാധിക്കാതെ അവർ മറ്റുള്ളവർ കാണാതെ മനസ്സിനുള്ളിൽ കണ്ണീർ വാർക്കുന്നു .

ഹൈന്ദവ സമാജത്തിലുള്ള പുരോഹിതരും രക്ഷിതാക്കളും ഓരോ ചെറിയ കുട്ടികളോടും തന്നെ പറഞ്ഞു കൊടുക്കുക : നമ്മുടെ സമാജത്തിൽ പറഞ്ഞിട്ടുള്ള വ്രതങ്ങൾ അത് ആരോഗ്യപരിപാലനത്തിൽ ബാലൻസ് കിട്ടുന്നതിനുവേണ്ടി കൃത്യമായ ആയുർവേദ വിധിപ്രകാരം നിശ്ചയിച്ചിട്ടുള്ളതാണ് . വ്രതങ്ങൾ കൃത്യമായ രീതിയിൽ അനുഷ്ഠിക്കപ്പെടുക തന്നെ വേണം . അല്ലെങ്കിൽ കുറച്ചു കാലം കഴിയുമ്പോൾ ക്ഷേത്രങ്ങളിൽ പാവക്ക ജ്യൂസ് നേദിക്കാൻ സംവിധാനം ഉണ്ടാക്കണമെന്ന് പുരോഹിത സമാജത്തിൽ നിർബന്ധം ചെലുത്തുകയും അത്തരം വിചിത്ര ആചാരങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്ന അവസ്ഥ വന്നുചേർന്നേക്കാം .
എന്തായാലും ആ ഗതികേട് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വരാതിരിക്കട്ടെ ♥️♥️♥️♥️

( കടപ്പാട് തമ്പുരാനോട്)

06/09/2024

എല്ലാ പൂജകളുടെയും സമയത്ത് പൂജാരിമാർ ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ എന്ന് തുടങ്ങി അവസാനം പൂജക്കിരിക്കുന്ന ആളുടെ വീട്ടുപേരും നക്ഷത്രവും പേരും വരെ പറഞ്ഞതിന് ശേഷമാണ് പൂജ തുടങ്ങുന്നത് വിശ്വാസികളായ ഹിന്ദുക്കൾ ശ്രദ്ധിച്ചിട്ടുണ്ടാകും.

ഇതിനെ സങ്കല്പം ചൊല്ലുക എന്നാണ് പറയുന്നത്. .
എന്നലെന്താണീ ജംബുദ്വീപവും ഭാരതവർഷവും ഭാരതഖണ്ഡവും....?

മഹാസങ്കൽപ്പം

അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ ശ്വേതവരാഹകല്പേ
വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ
കലിയുഗേ പ്രഥമ പാദേ ജംബുദ്വീപേ ഭാരതവർഷേ
ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ
അസ്മിൻ വർത്തമാനേ വ്യവഹാരികേ
പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ
നമ സംവത്സരേ അയനേ ദക്ഷിണായനേ/ഉത്തരായനേ
ഋതേ, മാസേ, പക്ഷേ, ശുഭതിഥൗ, വാസര യുക്തായാം നക്ഷത്ര യുക്തായാം...

സങ്കല്പത്തിലെ കാലഗണന
കൃതയുഗം,
ത്രേതായുഗം,
ദ്വാപരയുഗം,
കലിയുഗം എന്നിവ ചേർന്നുള്ള 43,20,000 വർഷങ്ങൾ ചേർന്നതാണ് ഒരു മഹായുഗം.

ഇങ്ങനെയുള്ള 1000 മഹായുഗങ്ങൾ ചേർന്നതാണ് ഒരു കല്പം അല്ലെങ്കിൽ ബ്രഹ്മാവിന്റെ ഒരു പകൽ.

ഒരു കല്പത്തിൽ 14 മനുക്കളാണ് അധികാരികളായിട്ടുള്ളത്.

ഓരോ മനുവിന്റെയും കാലയളവ് 71.42 മഹായുഗങ്ങൾ ചേർന്ന ഒരു മന്വന്തരമാണ്.

ഇത് പോലെ തന്നെ 43,20,000 വർഷങ്ങളുള്ള ബ്രഹ്മാവിന്റെ ഒരു രാത്രിയുമുണ്ട്.

അങ്ങനെ 43,20,000 വർഷങ്ങൾ വീതമുള്ള ഒരു രാത്രിയും ഒരു പകലും ചേരുമ്പോൾ ഒരു ബ്രഹ്മദിവസമാകും.....
അതായത് 8.64 ബില്ല്യൻ വർഷങ്ങൾ.

ഇത് പോലെയുള്ള 360 ബ്രഹ്മ ദിവസങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മവർഷവും....
360 വർഷങ്ങൾ ചേരുമ്പോൾ ഒരു ബ്രഹ്മ ആയുസും പൂർണ്ണമാകുന്നു.

അതായത് 360 ബ്രഹ്മ വർഷങ്ങളാണ് (311 ട്രില്ലിയൻ വർഷങ്ങൾ) ഈ പ്രപഞ്ചത്തിന്റെ ഒരായുസ് എന്നർത്ഥം.

എട്ടാമത്തെ മഹായുഗത്തിലെ ശ്വേതവരാഹ കല്പത്തിൽ
സ്വയംഭൂവൻ,
സ്വാരോചിഷൻ,
ഔത്തമി,
താപസൻ,
രൈവതൻ,
ചാക്ഷുകൻ,
വൈവസ്വതൻ,
സാവർണി,
ദക്ഷസാവർണി,
ബ്രഹ്മസാവർണി,
ധർമ്മസാവർണി,
രുദ്രസാവർണി,
രൗച്യ-ദൈവസാവർണി,
ഇന്ദ്രസാവർണി എന്നിങ്ങനെയുള്ള 14 മനുക്കളിൽ ഏഴാമത്തെ മനുവായ വൈവസ്വത മനുവിന്റെ കാലഘട്ടത്തിലാണ് നാമിപ്പോഴുള്ളത്.

ഭാരതീയ കാലശാസ്ത്രപ്രകാരം ബ്രഹ്മാവ് ഇത് വരെയായി 50 ബ്രഹ്മവർഷങ്ങൾ പൂർത്തിയാക്കി,
51 ൽ നടക്കുകയാണിപ്പോൾ.

അത് കൊണ്ടാണ് ബ്രഹ്മാവിനെ രണ്ട് പരാർദ്ധങ്ങളിൽ ജീവിക്കുന്നത് എന്നർത്ഥത്തിൽ പരാർദ്ധദ്വയജിവിൻ എന്ന് വിശേഷിപ്പിക്കുന്നത്. ഒരു പരാർദ്ധം എന്ന് പറഞ്ഞാൽ പകുതി. രണ്ട് പകുതികൾ ചേരുമ്പോൾ ഒന്ന് ഉണ്ടാകും.
അങ്ങനെ ബ്രഹ്മാവിന്റെ സമ്പൂർണ്ണ കാലഘട്ടത്തിന്റെ ഒരു പകുതി കഴിഞ്ഞിരിക്കുന്നു.

ദേശവർണ്ണന പൗരാണിക ഭാരതീയ ഹൈന്ദവ ഭൂമിശാസ്ത്രം ലോകത്തെ
ജംബുദ്വീപം (ഏഷ്യ),
പ്ലക്ഷദ്വീപം (തെക്കേ അമേരിക്ക),
പുഷ്കരദ്വീപം (വടക്കെ അമേരിക്ക),
ക്രൌഞ്ചദ്വീപം (ആഫ്രിക്ക),
ശാകദ്വീപം (യുറോപ്),
ശാല്‍മലദ്വീപം (ആസ്ട്രേലിയ),
കുശദ്വീപം (ഓഷ്യാന)
എന്നിങ്ങനെ ഏഴു ദ്വീപുകളായി തിരിച്ചിരുന്നു.

ജംബുദ്വീപത്തെ (ഏഷ്യയെ) വർഷങ്ങളായും (ഭൂപ്രദേശങ്ങൾ) തിരിച്ചിരുന്നു.

ഭാരതവർഷ
കേതുമൂലവർഷ
ഹരിവർഷ
ഇളാവൃതവർഷ (ആർടിക് റീജിയൻ - നോർത്ത് പോൾ - ഉൾപ്പെടുന്ന ഭാഗം) !!!
കുരു വർഷ,
ഹിരണ്യക വർഷ,
രമ്യകവർഷ,
കിമ്പുരുഷ വർഷ,
ഭദ്രസ്വ വർഷ
ഭാരതവർഷം എന്ന ഭൂപ്രദേശം, ഭാരതം എന്ന ഉപദ്വീപ് (ഭാരതഖണ്ഡം) ഈജിപ്ത്ത്, അഫ്ഘാനിസ്ഥാൻ, ബലൂചിസ്ഥാൻ, ഇറാൻ, സുമേറിയ, കാസ്പിയൻ കടൽ (കാശ്യപസമു ദ്രം) എന്നിവ ഉൾപ്പെടുന്നതായിരുന്നു.

ഈ ഭാരതഖണ്ഡത്തെ 55 രാജസ്ഥാനങ്ങളായും തിരിച്ചിരുന്നു.

കാശ്മീർ
നേപ്പാൾ
കോസലം
കംബോജം
പാഞ്ചാലം
സിംഹളം
അംഗം
കലിംഗം
കാമരൂപം
സൗവീരം
കുരു
ഭോജം
വിദേഹം
വാത്മീകം
ഹേഹയം
വംഗം
സൗരാഷ്ട്രം
പുന്നാഗം
ചപർപരം
കുലന്ത
സൗരസേനം
ദൻഗന
മാർത്താ
സൈന്ധവം
പുരുഷാരം
പാന്തരം
സലിവം
കുടക്
നിഷധം
ദുർഗ
മർദ
പൗണ്ഡ്രം
മഗധം
ഛേദി
മഹാരാഷ്ട്രം
ഗുൻഡ്ര
കർണാടകം
ദ്രവിഡം
കുക്കുടം
;ലാടം
മാളവം
മാഗരം
ദെശാർണം
ഒഡിയ
ബാക്കു
യവന
ഗുവാനി
കൊങ്കണം
കാശ്യപം
ദുങ്ങുണ
കഛം
ചോള
പാണ്ഡ്യ
ചേര
കേരള

(അതായത് ഈ ഭൂലോകത്തിലെ ഏഴ് ദ്വീപുകളിൽ ഒന്നായ ജംബുദ്വീപം എന്ന ദ്വീപിലുള്ള ഭാരതവർഷം എന്ന ഭൂപ്രദേശത്തിലെ ഭാരത ഖണ്ഡം എന്ന ഉപദ്വീപിലെ 55 രാജസ്ഥാനങ്ങളിലൊന്നായ കേരളത്തിലാണ് നാമിപ്പോഴുള്ളത് എന്നർത്ഥം).

ഇനി സങ്കല്പത്തെ പൂർണ്ണമായി മനസിലാക്കാം..

അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ ശ്വേതവരാഹകല്പേ
വൈവസ്വതമന്വന്തരേ അഷ്ടാവിംശതി തമേ
കലിയുഗേ പ്രഥമ പാദേ ജംബുദ്വീപേ ഭാരതവർഷേ
ഭാരതഖണ്ഡേ മേരോ ദക്ഷിണേ ദിഖ്ഭാഗേ
അസ്മിൻ വർത്തമാനേ വ്യവഹാരികേ
പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ
നമ സംവത്സരേ അയനേ ദക്ഷിണായനേ/ഉത്തരായനേ
ഋതേ, മാസേ, പക്ഷേ, ശുഭതിഥൗ, വാസര യുക്തായാം നക്ഷത്ര യുക്തായാം...

അദ്യബ്രഹ്മണ: ദ്വിതീയ പരാർദ്ധേ -
ബ്രഹ്മാവിന്റെ ആയുസിന്റെ രണ്ടാം പകുതിയിലുള്ള

ശ്വേതവരാഹകല്പേ - ശ്വേതവരാഹകല്പത്തിലുള്ള

വൈവസ്വതമന്വന്തരേ - വൈവസ്വതമനുവിന്റെ ഭരണകാലത്തുള്ള

അഷ്ടാവിംശതി തമേ - ഇപ്പോഴത്തെ മനുവിന്റെ കാലത്തുള്ള ഇരുപത്തെട്ടാമത്തെ മഹായുഗത്തിലുള്ള

കലിയുഗേ - കലിയുഗത്തിലെ
പ്രഥമ പാദേ - പ്രഥമപാദത്തിൽ
ജംബുദ്വീപേ - ജംബുദ്വീപിലുള്ള
ഭാരതവർഷേ - ഭാരതവർഷത്തിലുള്ള
ഭാരതഖണ്ഡേ - ഭാരതഖണ്ഡത്തിലുള്ള

മേരോ ദക്ഷിണേ ദിഖ്ഭാഗേ - മേരുപർവതത്തിന്റെ തെക്ക് ഭാഗത്തുള്ള

അസ്മിൻ വർത്തമാനേ വ്യവഹാരികേ - ഇപ്പോൾ പ്രാബല്യത്തിലിരിക്കുന്ന കാലത്തിൽ

പ്രഭാവതി ഷഷ്ഠി സംവത്സരണം മധ്യ - പ്രഭവ മുതൽ തുടങ്ങുന്ന 60 വർഷത്തെ കാലചക്രത്തിൽ
നമ സംവത്സരേ - (60 വർഷത്തെ ഹിന്ദു കലണ്ടറിലെ ഇപ്പോഴത്തെ വർഷം ആണ് ഇവിടെ പറയേണ്ടത്)

അയനേ ദക്ഷിണായനേ/ഉത്തരായനേ - ഉത്തരായനത്തിൽ അല്ലെങ്കിൽ ദക്ഷിണായനത്തിൽ
ഋതേ - ഋതുവിൽ (6 ഋതുക്കൾ വാസന്ത, ഗ്രീഷ്മം, വർഷ, ശാരദ, ഹേമന്ത, ശിശിര)

മാസേ - മാസത്തിൽ (12 മാസത്തിലെ ഒരു മാസത്തിൽ)

പക്ഷേ - പക്ഷത്തിൽ (ശുക്ല പക്ഷം അല്ലെങ്കിൽ കൃഷ്ണപക്ഷം)

ശുഭതിഥൗ - 15 തിഥികളിൽ ഒരു തിഥിയിൽ (പൗർണമിക്കും അമാവാസിക്കും ഇടയിലുള്ള പതിനഞ്ച് തിഥികളിൽ ഒന്നിൽ - പ്രഥമ, ദ്വിതീയ, ത്രിതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, പൗർണമി അല്ലെങ്കിൽ അമാവാസി)

വാസര യുക്തായാം - ആഴ്ചയിലെ ഏഴ് ദിവസത്തിലെ ഒരു ദിവസത്തിൽ (ഭാനു, സോമ, ഭൗമ, സൗമ്യ, ഗുരു, ഭൃഗു, സ്ഥിര)

നക്ഷത്ര യുക്തായാം - ആ ദിവസത്തെ നക്ഷത്രത്തിൽ
ശുഭ നക്ഷത്ര, ശുഭ യോഗ, ശുഭ കരണ, ഏവംഗുണ, വിശേഷണ, വിശിഷ്ഠായാം, ശുഭ തിഥൗ, ശ്രീമാന്, … ഗോത്രഃ, … നാമധേയഃ, … ഗോത്രസ്യ എന്നിങ്ങനെ ഗുണഗണങ്ങളുമായി നീളും സങ്കല്പം.

ഈ ഭൂലോകത്തിന്റെ സ്രഷ്ടാവായ ബ്രഹ്മാ വിന്റെ കാലഗണനയിൽ തുടങ്ങി ഭൂഖണ്ഡവും ദേശവും കുലവും ഗോത്രവുമെല്ലാം കടന്ന് ഞാനെന്ന ഒരു നിസാരനിലെത്തി നിൽക്കുന്ന ഈ മഹാസങ്കല്പത്തിൽ മഹത്തായ ഒരു ആശയവും മനശാസ്ത്രവുമുണ്ട് എന്നതാണ് യാഥാർത്ഥ്യം.

അതായത് 311 ട്രില്ലിയൻ വർഷങ്ങൾ ആയു സുള്ള അചിന്ത്യവും, അപരിമേയവുമായ ഈ പ്രപഞ്ചത്തിലെ ഒരു ചെറു അണു മാത്രമാണ് നാമോരോരുത്തരും എന്നോർമ്മിപ്പിക്കുക കൂടിയാണ് ഈ സങ്കല്പം കൊണ്ട് ചെയ്യുന്നത്.

അതിനാൽ ഇനിമുതൽ പൂജകൾക്ക് മുമ്പായി മഹാസങ്കല്പം ചെയ്യുന്ന വേളയിൽ ഈ അർത്ഥവും ഇതിന്റെ പിന്നിലെ മനശാസ്ത്ര വും ഓർമ്മയിൽ വച്ച് കൊണ്ട് വേണം പ്രാർത്ഥിക്കുവാൻ.

Say something.......😄
17/08/2024

Say something.......😄

11/08/2024

*നാഴികക്ക് നാപ്പത് വട്ടം നാം കേള്‍ക്കുന്ന ഒരു വാക്കാണല്ലോ സനാതന ധര്‍മ്മം. എന്താണീ ധര്‍മ്മം? കേട്ടതില്‍ വച്ച് തൃപ്തികരമായ ഒരു ഉത്തരം പറയാം*
ഇത് ഏതെങ്കിലുമൊരു പുസ്തകത്തില്‍ എഴുതി വച്ചിട്ടുള്ള കുറേ നിയമങ്ങളല്ല. മറിച്ച് ഒരു ആത്മാന്വേഷണത്തില്‍ നിന്ന് കണ്ടെടുത്ത് ഋഷികള്‍ ഭാരതത്തിന് സമ്മാനിച്ച സന്ദേശമാണിത്. ഇത് ഓരോ മനുഷ്യനും അനുഭവിച്ചറിയേണ്ട ഒരു അനുഭൂതിയാണ്. ഈ അനുഭൂതിയെ എങ്ങനെ അറിയണം ? എങ്ങനെ അനുഭവിക്കണം? അതും പറയാം.

ഇത് അറിയാന്‍ നിങ്ങളൊരു യാത്ര പോകേണ്ടതുണ്ട്. അതെ. നാം എവിടെ നിന്ന് വന്നുവോ അവിടേക്ക് ഒരു മടക്കയാത്ര. നിങ്ങളുടെ എല്ലാ ചിന്തകളും ആകുലതകളും വെടിഞ്ഞ് ശാന്തനായി ഈ യാത്ര പുറപ്പെടാം. വരൂ..

കണ്ണടച്ചു. മനസ്സില്‍ വരുന്ന ആദ്യത്തെ ചോദ്യം. ഞാന്‍ എവിടെ നിന്ന് വന്നു? മനസ്സ് ഉത്തരം പറഞ്ഞു. അമ്മയുടെ വയറ്റില്‍ നിന്ന്. വരൂ നമുക്ക് അങ്ങോട്ട് പോകാം. യാത്രയുടെ തുടക്കം അമ്മയുടെ വയറ്റില്‍ നിന്നാണ്. അമ്മയുടെ പൂര്‍ണ്ണ ഗര്‍ഭാവസ്ഥയില്‍ ഞാനനുഭവിച്ച വേദനകളും, എങ്ങിനെയെങ്കിലും പുറത്തു വരാനുള്ള തത്രപ്പാടുകളും ഞാനിതാ ഇന്ന് അനുഭവിക്കുന്നു.

ശരി. ഇതിന് മുമ്പ് ഞാന്‍ എവിടെയായിരുന്നു? അമ്മയുടെ വയറ്റിലേക്ക് ഞാന്‍ എങ്ങനെയാണ് എത്തിപ്പെട്ടത്? മനസ്സ് അതിനും ഉത്തരം നല്‍കി. നീ നിന്‍റെ പിതാവിന്‍റെ ശരീരത്തിലായിരുന്നു. ജലരൂപേന ശുക്ലമായി മാതാവിന്‍റെ ഉദരത്തില്‍ പതിച്ചു. അത് വളര്‍ന്നാണ് നീ ഇന്ന് മാതാവിന്‍റെ പൂര്‍ണ്ണ ഗര്‍ഭത്തിലിരിക്കുന്നു.

അപ്പോള്‍ യാത്ര വീണ്ടും പുറകോട്ട് പോകണം. അച്ഛന്‍റെ ശരീരത്തില്‍ ഞാന്‍ എങ്ങനെ വന്നു? ഈ യാത്ര നല്ല സുഖമാണ്. അന്വേഷിച്ച് കണ്ടെത്താം വരൂ…

അച്ഛന്‍ കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഞാന്‍ അച്ഛന്‍റെ രക്തത്തിലും ശുക്ലത്തിലും പ്രവേശിച്ചത്. അപ്പോള്‍ അതുവരെ ഞാന്‍ വസിച്ചിരുന്നത് അച്ഛന്‍ കഴിച്ച ഏതോ ഒരു ഭക്ഷണപദാര്‍ത്ഥത്തിലാണ്. ശരി. അതൊരു പഴമാണെന്ന് നമുക്ക് സങ്കല്പ്പിക്കാം. അച്ഛന്‍ കഴിച്ച ആ പഴത്തിനുള്ളില്‍ ഞാന്‍ ഉണ്ടായിരുന്നിരിക്കണം.

അങ്ങനെയെങ്കില് ഞാന്‍ അതിനും മുമ്പ് പഴം കായ്ച മരത്തിലാവണം വസിച്ചിരുന്നത്. അതെയോ? ഞാനോരു മരമായിരുന്നോ? അപ്പോള്‍ ആ മരത്തിലേക്ക് ഞാന്‍ എങ്ങനെയാണ് പ്രവേശിച്ചത്? ആ മരം വലിച്ചെടുത്ത ജല-ലവണകണികകളില്‍ ഞാനുണ്ടായിരുന്നോ? അങ്ങനെ നോക്കുമ്പോള്‍ ഞാന്‍ വെള്ളമായിരുന്നോ?

വെള്ളം ഭൂമിയില്‍ നിന്നും ഭൂമി പഞ്ചഭൂതങ്ങളില്‍ നിന്നുമല്ലേ ഉണ്ടായത്? അങ്ങനെയെങ്കില്‍ ഞാന്‍ പഞ്ചഭൂതങ്ങളിലും വസിച്ചിരുന്നോ? ഈ ലോകത്ത് ഉള്ളതൊക്കയും പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടതല്ലേ? അപ്പോള്‍ എന്‍റെ ഈ യാത്രയില്‍ ഞാന്‍ പലപല ശരീരങ്ങളില്‍ വസിച്ചിട്ടുണ്ടാവണം. കല്ലായും, പുല്ലായും, നായായും, നരിയായും, എത്രയെത്ര ജന്മങ്ങളെടുത്തിട്ടുണ്ടാവും ഈ മനുഷ്യ ശരീരം ലഭിക്കുന്നതിന് മുമ്പ്.

ഒരു ശരീരത്തില്‍ ജനിച്ച് അത് ചത്ത് പഞ്ചഭൂതത്തില്‍ ലയിക്കുമ്പോള്‍ വീണ്ടും അവിടെ നിന്ന് മറ്റൊരു ശരീരത്തിലേക്ക്. അയ്യോ ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നു. ഈ ജന്മാന്തരങ്ങളായുള്ള യാത്രക്കൊടുവില്‍ പുണ്യം പോലെ കിട്ടിയ ഈ മനുഷ്യജന്മത്തിലാണോ ഞാനീ ക്രൂരതകളും പാപങ്ങളും ചെയ്ത് കൂട്ടുന്നത്? (- സനാതന ധര്‍മ്മം 1 അനുഭവിച്ചിരിക്കുന്നു.)

ഇന്നീ ലോകത്ത് കാണപ്പെടുന്ന ജീവജാലങ്ങളൊക്കെ ഒരുകാലത്ത് എന്‍റെ വാസസ്ഥലങ്ങളായിരുന്നില്ലേ. ഞാന്‍ അവക്ക് അന്നവും അവ എനിക്ക് അന്നവും നല്‍കിയിട്ടില്ലേ… ഒരു നേരത്തെ ഭക്ഷണവും കിടക്കാന്‍ ഒരിത്തിരി സ്ഥലവും തന്ന ഒരാളോട് നിങ്ങള്‍ക്ക് എത്രമാത്രം ഭക്തിയും സ്നേഹവുമുണ്ടാകണം അല്ലേ . അതുകൊണ്ടാവണം എന്‍റെ ഋഷിവര്യന്മാര്‍ കണ്ണില്‍ കാണുന്ന സകലജീവജീലങ്ങളേയും, പുഴകളേയും, മരങ്ങളേയും, മലകളേയുമൊക്കെ കൈകൂപ്പി വന്ദിക്കാനും ആരാധിക്കാനും പഠിപ്പിച്ചത്. (- സനാതന ധര്‍മ്മം 2 അനുഭവിച്ചിരിക്കുന്നു.)

ഈ ലോകത്ത് വേര്‍തിരിവുകളോന്നുമില്ല. ഇവിടെയുള്ളതൊക്കയും ഞാന്‍ തന്നെയല്ലേ.. എല്ലാം എന്‍റേത് തന്നെയല്ലേ.. ഞാന്‍ നാളെ ഈ പഞ്ചഭൂതങ്ങളില്‍ തന്നെ ലയിക്കില്ലേ..പിന്നെ എന്തിന് ഞാന്‍ എല്ലാം വെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നു? അയ്യോ! കഷ്ടം തന്നെ ഈ അറിവില്ലായ്മ!(- സനാതന ധര്‍മ്മം 3 അനുഭവിച്ചിരിക്കുന്നു.)

ഇവിടെ ജാതിയുണ്ടോ, മതമുണ്ടോ എന്തിന് മനുഷ്യനെന്നുള്ള വേര്‍തിരിവുപോലുമില്ലല്ലോ.. ഒരു മനുഷ്യനുള്ള അതേ അവകാശമല്ലേ ഇവിടെ ഒരു ഉറുമ്പിനുമുള്ളത്. ഇതൊക്കയും എനിക്ക് സുഖിക്കാന്‍ വേണ്ടിയാണ് എന്ന ചിന്ത എത്ര വൈകൃതവും അപദ്ധവുമാണ്. (- സനാതന ധര്‍മ്മം 4 അനുഭവിച്ചിരിക്കുന്നു.)

ഞാന്‍ ജനനമരണക്കുരുക്കില്‍ നിന്ന് രക്ഷതേടി സ്വര്‍ഗ്ഗത്തില്‍ പോകേണ്ടതുണ്ടോ? അല്ല. ഇവിടെ സ്വര്‍ഗ്ഗം എന്നൊന്നുണ്ടോ? ഇല്ല. അങ്ങിനൊന്ന് ഇല്ലെന്ന് ഞാനിന്ന് അറിഞ്ഞു. ഞാന്‍ ബന്ധിതനാണെന്ന് കരുതുന്നവന്‍ ബന്ധനത്തില്‍ തന്നെ ഇരിക്കുന്നു. എന്നാല്‍ ബന്ധനസ്ഥനല്ലെന്ന് ഞാന്‍ അറിയുന്നു. ഞാന്‍ എല്ലാമാണ്. ഞാനാണ് പഞ്ചഭൂതങ്ങള്‍ക്കും സാക്ഷിയായവന്‍. ഞാന്‍ ഉള്ളത് കൊണ്ടാണ് ഈ ലോകത്ത് എല്ലാം ചലിക്കുന്നത്. ഞാനാണ് ഈ ലോകത്തിന്‍റെ സ്പന്ദനം. ഞാനാണ് ഈ ലോകത്തിന്‍റെ ഊര്‍ജ്ജം. സകലചരാചരങ്ങളും ഞാനാണ്. ഞാന്‍ ഈ ബ്രഹ്മം തന്നെയാണ്. അതെ അഹം ബ്രഹ്മാസ്മി !!!

അഹം ബ്രഹ്മാസ്മി !!!

അഹം ബ്രഹ്മാസ്മി !!!

അഹം ബ്രഹ്മാസ്മി !!!

(- സനാതന ധര്‍മ്മം മുഴുവനും അനുഭവിച്ചിരിക്കുന്നു.)

ഇനി കണ്ണ് തുറന്ന് പ്രവര്‍ത്തിച്ചു കൊള്ളുക…

10/05/2024

പൂജാ പുഷ്പങ്ങൾ
____________________________🚩

വൈഷ്ണവം
വിഷ്ണു അല്ലെങ്കിൽ വൈഷ്ണവമൂർത്തികൾ എന്ന് കേട്ടാൽ തുളസിയും താമരയും മാത്രമായിരിക്കും പലരുടേയും മനസ്സിലേക്ക് കടന്നു വരിക.
എന്നാൽ വൈഷ്ണവ പുഷ്പങ്ങൾ എത്രയുണ്ട്..?

ശസ്തേ ദ്വേ തുളസീ സിതാംബുജ
മഥോ രക്താബ്ജ പാലാശകേ
ജാതീ കുബ്ജക മാധവീ ദമനകൈ
പുന്നാഗ നാഗാസനൈ
നന്ദ്യാവർത്ത ശമീസ്ഥലാബ്ജ
വിജയാ സന്മല്ലികാ ചമ്പകൈർ
ബില്വം ച ഉല്പല കേതകാനി ച
നവം കുന്ദം തഥാ പാടലം
ലക്ഷ്മീദേവി സഹാസ ഭൃംഗ
മുസലീ ഭീതേന്ദ്രവല്ലി സദാ
ഭദ്രം ശ്രീപതി ലംഘിക ച ദശമീ
ദുർവ്വാ/ഥ ജംബുച്ഛദം
കൽഹാരം കരവീരമേക ദളകം
പത്മം കുശാഃ കൈരവം
രക്തഞ്ചേതി വിലോമതോ/ധികഫലം
പുഷ്പം ഭവേത് വൈഷ്ണവം.

1. കൃഷ്ണതുളസി
2. രാമതുളസി
3. വെള്ളത്താമര
4. ചെന്താമര
5. പ്ലാശ്
6. പിച്ചകം
7. വെങ്കരിങ്ങാലി /മുള്ളുചേമന്തി
8. മുല്ല
9. കുരുക്കുത്തി മുല്ല
10. പുന്നാഗം
11. കാട്ടുചെമ്പകം
12. നന്ത്യാർവട്ടം
13. മുക്കുറ്റി
14. ചെമ്പരത്തി
15. നൊച്ചി
16. മല്ലിക
17. ചെമ്പകം
18. കൂവളം
19. നീലത്താമര
20. കൈത
21. പുതുമുല്ല
22. ചുവന്ന മുല്ല
23. കരിങ്കൂവളം
24. ഹാസം
25. കഞ്ഞുണ്ണി
26. നിലപ്പന
27. ഭീതി
28. പാരിജാതം
29. കറുത്ത ആമ്പൽ
30. മഴമുല്ല
31. ലംഘിക
32. മുളച്ചമി
33. കറുക
34. ഞാവൽപ്പൂവ്
35. ചെങ്ങഴനീർപ്പൂവ്
36. കരവീരം
37. ഏകദളം
38. കുശ
39. ചുവന്ന ആമ്പൽ

വിഷ്ണുവിന് കൂവളം എടുക്കാം എന്നത് പലർക്കും ആദ്യ അറിവായിരിക്കും.
പക്ഷേ അതിൽ ചെറിയൊരു വിശേഷമുണ്ട്. കൂവള പൂവാണ് വിഷ്ണുവിന്. ഇലയാണ് ശിവനു പ്രധാനം.

ശൈവം
എരിക്കിൻ പൂവും കൂവളവും.
ശൈവ പുഷ്പങ്ങൾ കഴിഞ്ഞു എന്ന മട്ടിലാണ് ഇന്നത്തെ അവസ്ഥ.
എന്നാൽ സംഗതി അങ്ങനെയല്ല.

'ശ്വേതാർക്കം കരവീരകം ച കമലം
ധുർധൂരകാരഗ്വധേ
രാജാർക്കം ച സിതാംബുജം ച തുളസീ
സാശോക സത്ചമ്പകേ
കൽഹാരം ബകപാടലേ ബകുളകം
ദ്വേ മല്ലികേ മാലതീ
പാലാശ സ്ഥലപത്മ ദർഭ മദനാ
അപാമാർഗ്ഗ ദുർവ്വാങ്കുരൈഃ
തദ്വദ് ഗ്രന്ഥിശമീ ബൃഹന്മരുവകൈ
പുന്നാഗ നാഗാസനൈ
നന്ദ്യാവർത്ത തമാല കുബ്ജവിജയാ
മന്ദാര കാശ്മീരകൈ
ശസ്താന്യുല്പല കർണ്ണികാരകുസുമൈ
കാദംബബൈല്വാദ്യഥോ
നീലഞ്ചോല്പലം ഇത്യമൂനി കുസുമാനി
ഉക്താനി ശൈവാന്യലം

1. വെള്ളെരുക്കിൻ പൂവ്
2. കരവീരം
3. ചെന്താമര
4. ഉമ്മത്തിൻപ്പൂവ്
5. വൻകൊന്ന
6. ചുവന്ന മന്ദാരം
7. വെള്ളത്താമര
8. തുളസി
9. അശോകം
10. ചെമ്പകം
11. ചെങ്ങഴനീർപ്പൂവ്
12. കൊക്കു മന്ദാരം
13. ഇലഞ്ഞി
14. മുല്ല
15. കുരുക്കുത്തി മുല്ല
16. പ്ലാശിൻപൂവ്
17. പിച്ചകം
18. ഓരിലത്താമര
19. ദർഭ
20. മക്കിപ്പൂവ്
21. കടലാടി
22. കറുകക്കൂമ്പ്
23. മുക്കുറ്റി
24. വലിയ കർപ്പൂര തുളസി
25. പുന്നാഗം
26. കാട്ടുചെമ്പകം
27. നന്ത്യാർവട്ടം
28. നീർമാതളം
29. മുള്ളുചേമന്തി
30. കരിങ്കറുക
31. മന്ദാരം
32. കുങ്കുമപ്പൂവ്
33. കരിങ്കൂവളപ്പൂവ്
34. കണിക്കൊന്നപ്പൂ
35. കടമ്പ്
36. കൂവളം
37. നീലത്താമര

ശാക്തേയം
തെറ്റിയും മുല്ലയും പിച്ചിയും മാത്രമല്ല ശാക്തേയ പുഷ്പങ്ങൾ.

അംഭോജോത്പല ബന്ധു ജീവ വിജയാ
പുന്നാഗ നാഗാന്യഥോ
ജാതീകുന്ദകരണ്ഡ ചമ്പകജലാ
യൂഥീരമാപാടലൈ
ബില്വാശോക ഹയാരി കുബ്ജ മദനൈർ
മന്ദാര ദൂർവ്വാദളൈർ
നന്ദ്യാഹ്വാപ്യപരാജിതേ ച കുസുമാനി
ഉക്താനി ശാക്താന്യലം

1. വെള്ളത്താമര
2. ചുവന്ന താമര
3. ചെങ്ങഴനീർപ്പൂവ്
4. കരിങ്കൂവളപ്പൂവ്
5. ഉച്ചമലരി
6. കാട്ടുമുല്ല
7. പുന്നപ്പൂവ്
8. നാഗപ്പൂവ്
9. പിച്ചകം
10. കുരുകുത്തിമുല്ല
11. ഇരുവാച്ചി മുല്ല
12. മഞ്ഞക്കുറുഞ്ഞി
13. തിരുതാളി
14. പാതിരാപ്പൂവ്
15. കൂവളത്തില
16. അശോകപ്പൂവ്
17. സ്വർണ്ണമലരി
18. മുഞ്ഞ
19. ഉമ്മത്തിൻപ്പൂവ്
20. മന്ദാരം
21. കറുക
22. നന്ത്യാർവട്ടം
23. ശംഖ്പുഷ്പം

തുളസി, തെറ്റി, താമര, അശോകം, ചെമ്പകം, പിച്ചി, മുല്ല, നന്ത്യാർവട്ടം എന്നിവ സകലർക്കും സ്വീകാര്യം.

കൂവളത്തില- ശിവന് പ്രധാനം,
സൂര്യനും ഉപയോഗിക്കാറുണ്ട്.
മറ്റു ദേവതമാരിൽ അധികം ഉപയോഗിച്ച് കണ്ടിട്ടില്ല.

ചെമ്പരത്തി- ഗണപതിയ്ക്കും ഭദ്രകാളിയ്ക്കും നവഗ്രഹങ്ങളിൽ ചൊവ്വയ്ക്കും പ്രധാനമാണ്.

കുങ്കുമപ്പൂവ്വ്- ഭദ്രകാളിയ്ക്കും വീരഭദ്രൻ, കാലഭൈരവൻ തുടങ്ങിയ ഉഗ്രമൂർത്തികൾക്കും വിശേഷമാണ്.

എന്നാൽ വർജ്ജിക്കേണ്ട പുഷ്പങ്ങൾ ഏതു വിധമുള്ളവയാണ് എന്നത് ഈശാന ഗുരുദേവ പദ്ധതിയിൽ പറയുന്നുണ്ട്.

നിർഗന്ധാ നിതഥോഗ്രഗന്ധ കടുകാനി
അസ്പൃഷ്ട ദുഷ്ടാനിവാ
അന്യായോ/പഹൃതാനി
നഖകൃമീച്ഛന്നാനി ഭിന്നാ നിവാ
ഊർണ്ണാ സൂത്ര ശിരോരുഹാഭ്യംപഗതാ
മാല്യാൻ പുരാണാനിവാ
കാലാതീത വിലംഘിതാനി ച തഥാ പുഷ്പാണ്യഥോ വർജ്ജയേത്

-ഗന്ധമില്ലാത്തതും, ഉഗ്രഗന്ധം ഉള്ളതും, തീക്ഷ്ണമായതും, ആരും തൊടാത്തതും, വിഷമുള്ളതും [ദുഷ്ടാനി], ഉടമസ്ഥന്റെ സമ്മതം കൂടാതെ ശേഖരിച്ചതും, കട്ടെടുത്തതും, നഖം കൊണ്ട് മുറിച്ചതും, കൃമികീടങ്ങൾ അടങ്ങിയതും, എട്ടുകാലി കൂട്കെട്ടിയതും, തലമുടിയുള്ളതും, നിർമ്മാല്യമായതും [ഒരിക്കൽ ഉപയോഗിച്ചത്], പഴകിയതും, കാലം കഴിഞ്ഞതും അഥവാ വാടിയതുമായ പുഷ്പങ്ങൾ എല്ലാം തന്നെ വർജ്ജിക്കപ്പെടേണ്ടവയാണ്.

50~60 പൂക്കൾ ആചാര്യന്മാർ എടുത്തു പറഞ്ഞിട്ടുള്ളപ്പോൾ, അതിൽ തന്നെ 10~15 എണ്ണം ഏകദേശം എല്ലാ ദേശത്തും ലഭ്യമാണ്,, വിഷാശം ഉള്ള പുഷ്പങ്ങൾ പൂജക്ക്‌ എടുക്കരുത്,, ഇനി കൂവളക്കായ ഇതിനെ പലരും വിഷ ഫലമായി കാണുന്നു , എന്നാൽ ഏറ്റവും ഔഷധ ഗുണമുള്ള ഒരു സസ്യം ആണ് കൂവളം സമൂലം ഔഷധം ആണ് , കൂവളക്കായ പൊട്ടിച്ചു അതിന്റെ അകത്തുള്ള കൊഴുപ്പുള്ള ദ്രാവകം ഒരു പാത്രത്തിൽ ആക്കി , അതിനെ അരിമാവും ശർക്കര പാനി കാച്ചിയതും ചേർത്ത് നന്നായിട്ട് കുഴച്ചു, അതിൽ നാളികേരം അല്പം വറുത്തത് ചേർത്ത് ഇളക്കി ,,എള്ളുണ്ട പോലെ ഉരുളകൾ ആക്കി എടുത്ത് അതിരാവിലെ കഴിച്ചാൽ ശരീരത്തിന്റെ അകത്തുള്ള സർവ്വ മാലിന്യവും മാറി സുഗന്തിമ്‌ പുഷ്ടി വർദ്ധനം ആയിതീരും,,,, ഹരേ കൃഷ്ണ, ശുഭദിനം 🙏🚩

10/05/2024

അരളി പൂവ്
പൂജക്ക് എടുക്കാമോ..
_______________
ഒറ്റവാക്കിൽ പറഞ്ഞാൽ അരളിപൂവ് പൂജക്ക് നിഷിദ്ധമാണ്.. ക്ഷേത്രത്തിലെ ശാന്തിക്കാർ ആരും ഇത് പൂജക്ക് ഒരു സമയത്ത് എടുക്കാറില്ലായിരുന്നു ഇതിൽ വിഷാംശം ഉണ്ടെന്ന് പണ്ട് തന്നെ എല്ലാവർക്കും അറിയാവുന്നതാണ് പൂക്കളുടെ ഇല്ലായ്മ കൊണ്ട് പൂവ് പറിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൊണ്ടും പൈസ കൊടുത്ത് പൂവ് വാങ്ങിച്ചു കൊണ്ടുവരുന്ന അവസ്ഥ ക്ഷേത്രങ്ങളിൽ ഏറിയത് കൊണ്ടാണ് അരളിപൂവ് പൂജയ്ക്ക് എടുത്തു തുടങ്ങിയത് എളുപ്പവുമാണ് വൃത്തിയാക്കേണ്ട കാര്യമില്ല പാക്കറ്റ് പൊട്ടിച്ചു കഴിഞ്ഞാൽ പൂജയ്ക്ക് അപ്പോൾ തന്നെ ഉപയോഗിക്കുകയും ആവാം .. ഇതാണ് അരളി പൂവിൻ്റെ ഉപയോഗം കൂടുവാനുള്ള കാരണമായി വന്നത്.. എന്നിരുന്നാലും അല്പം അറിവുള്ള ശാന്തിക്കാരാരും ഇത് നിവേദ്യത്തിൽ ഇടാറില്ലായിരുന്നു.. അതുപോലെതന്നെ നിവേദ്യത്തിൽ കിടക്കുന്ന പൂക്കൾ ആരും കഴിക്കുകയും ചെയ്യരുത്. തുളസിയിലയാണെങ്കിൽ കുഴപ്പമില്ല മറ്റൊരു പുഷ്പവും എടുത്തു കഴിക്കരുത് പൂക്കൾ മാറ്റിയതിനുശേഷം നിവേദ്യം മാത്രം കഴിക്കുക..
ശ്രദ്ധിക്കേണ്ടവ..ഇപ്പോൾ അന്യ സംസ്ഥാന ങ്ങളിൽനിന്നുംവരുന്നപുഷ്പങ്ങളിൽഅവകേടാവാതിരിക്കുന്നതിന് വിവിധതരത്തിലുള്ള കെമിക്കലുകൾ തളിക്കുന്നത് ആയി കേട്ടിരിക്കുന്നു (ശരിയാണോ എന്ന് സംശയമുണ്ട്..) അതുകൊണ്ട് ഇത്തരം പുഷ്പങ്ങൾ നിവേദ്യങ്ങളിൽ ഇടുന്നതിൽ നിന്നും ശാന്തിക്കാർ ഒഴിവാകുക നമ്മുടെ നാട്ടിലെ പുഷ്പങ്ങൾ മാത്രം നിവേദത്തിൽ ഇടുക
നമ്മുടെ നാട്ടിലുള്ള പുഷ്പങ്ങൾ മാത്രം പൂജയ്ക്കെടുക്കുവാൻ എല്ലാ ക്ഷേത്രക്കാരും ശ്രദ്ധിക്കുക.
പൂജക്ക് പുഷ്പങ്ങളെക്കാൾ പ്രാധാന്യം പത്രങ്ങൾക്കാണ് പത്രങ്ങൾ എന്നു പറഞ്ഞാൽ ഇലകളാണ് .. അതായത് തുളസിയില കൂവളത്തില തുടങ്ങിയ പുഷ്പങ്ങൾക്കാണ് ഏറ്റവും വലിയ പ്രാധാന്യം പൂജാവിധാനങ്ങളിൽ ഉള്ളത്.. ഇതിനൊരു പ്രമാണം തന്നെ ഉണ്ട്..
,,,തുളസി വത്സരചൈവ,,
വില്ല്വ പത്രം തദർദ്ധകം..
ചെത്തി താമര സപ്താഹം.
അന്യ പുഷ്പം ദിനേദിനെ.. അതായത് തുളസി ഒരു വർഷം പഴകിയാലും കുഴപ്പമില്ല.. കൂവളത്തില ആറുമാസം പഴകിയാലും കുഴപ്പമില്ല. ചെത്തിയും താമരയും ഏഴു ദിവസം പഴകിയാലും കുഴപ്പമില്ല . മറ്റുള്ള പുഷ്പങ്ങളെല്ലാം തന്നെ എല്ലാ ദിവസവും എടുക്കേണ്ട വയാണ്. അതായത് ഇതിൻ്റെസാരം എന്നു പറയുന്നത് ഒരു വർഷം പഴകിയാലും പൂജയ്ക്കെടുക്കാം എന്നല്ല അത്രയും തന്നെ അതിനു പ്രാധാന്യമുണ്ട് എന്നുള്ളതാണ് ഇവിടെ പറയുന്നത്.
ഇനി മറ്റൊന്ന് പറയുന്നത്
'''''ഇരിയവന സംഭൂതം നാനാ ഗുണ മനോഹരം അമന്ദ :സൗരഭം പുഷ്പം..
നല്ല പൂങ്കാവനങ്ങളിൽ ഉണ്ടാകുന്നതും വിശേഷ ഔഷധ ഗുണങ്ങൾ ഉള്ളതും നല്ല ഗന്ധം ഉള്ളതും ആയ പുഷ്പങ്ങൾ മാത്രമേ പൂജയ്ക്ക് ഉപയോഗിക്കാവൂ.. """"നിർഗന്ധ കേശ : കീടാദി ദൂഷിദ: ചോഗ്ര ഗന്ധകം മലിനം തുഷ്ട സംവൃഷ്ഠം മക്രാന്തം സ്വവികാസിതം"""
ഇതിനർത്ഥം
നല്ല ഗന്ധം ഇല്ലാത്തത് അതായത് ഒരുതരം മത്ത് മണം ഉണ്ടാകുന്ന പുഷ്പങ്ങളും. മുടി മറ്റ് കീടങ്ങൾ പുഴുക്കൾ കൂടുകൂട്ടിയതും വസിക്കുന്നതുമായ പുഷ്പങ്ങളും മലിനമായ സ്ഥലങ്ങളിലുള്ള പുഷ്പങ്ങളും ശുദ്ധമല്ലാത്തയാൾ കൊണ്ടുവരുന്ന പുഷ്പങ്ങളും പൂർണ്ണമായി ചെടിയിൽ നിന്നും വിടരാത്ത പുഷ്പങ്ങളും. അതായത് മൊട്ടുകൾ .. അത് മുല്ല ആയാലും വേണ്ടില്ല.. ചെടിയിൽനിന്നും മൊട്ട് പറിച്ച് വിടർത്തി എടുക്കുകയും ചെയ്യരുത്.. എന്നാണ് നിയമം ..
ഇനി ഓരോ ദേവന്മാർക്കും അവർക്ക് ഇഷ്ടപ്പെട്ട പുഷ്പങ്ങളും ഉണ്ട്. ശൈവ വൈഷ്ണവ ശാക്തേയമായി അതിനെ തരം തിരിച്ചിരിക്കുന്നു
""""ന അ ക്ഷതൈരർച്ചയെദ്വിർക്ഷണം..
നതുളസ്യാ ഗണാധിപം.. നദൂർവ്വയായ ചെ
ദുർഗ്ഗാം.
വില്ല്വ പത്രേ ച ഭാസ്കരം..ഉന്മത്ത്വമർക്ക പുഷ്പം ശ്ച വിഷ്ണോ വർജ്ജ്യം തഥാ ഗധി.. ഈ പ്രമാണം അനുസരിച്ച് തുളസിയില കൊണ്ട് ഗണപതിയെയും കൂവളത്തില കൊണ്ട് വിഷ്ണുവിനെയും എരിക്കിൻ പൂവ് കൊണ്ട് സൂര്യനെയും വിഷ്ണുവിനെയും പൂജിക്കാൻ പാടില്ല എന്നാണ് പറയുന്നത്.. എന്നുവെച്ച് ഇത് എടുക്കുവാൻ തീരെ പാടില്ല എന്നല്ല.. ഓരോ ദേവന്മാർക്കും കൂടുതൽ ഇഷ്ടപ്രദമായ പുഷ്പങ്ങൾ ഇതാണ്.. ഇഷ്ടമുള്ള പുഷ്പങ്ങൾ ഉണ്ടെങ്കിൽ അതുകൊണ്ട് മാത്രം പൂജിക്കുക .. അല്ലെങ്കിൽ എന്തു ചെയ്യണം എന്നതിനും പ്രമാണം ഉണ്ട് .. എല്ലാ പുഷ്പങ്ങളെയും കൊണ്ട് എല്ലാ ദേവന്മാരെയും പൂജിക്കാമെന്നും ഋഷീശ്വരന്മാർ പറഞ്ഞിരിക്കുന്നു...
"""""സർവ്വൈ പുഷ്പൈ സദാപൂജ്യൈ""അതായത് നല്ലതായിരിക്കുന്നഎല്ലാ പുഷ്പങ്ങളും എല്ലാ ദേവന്മാരെയും പൂജിക്കുന്നതിൽ തെറ്റില്ല എന്നും പറഞ്ഞുവയ്ക്കുന്നു.. അതുകൊണ്ട് ഇനിമുതൽ എല്ലാ ക്ഷേത്രഭരണാധികാരികളും ശാന്തിക്കാരും ഈ പറഞ്ഞ രീതിയിലുള്ള പുഷ്പങ്ങൾ ഉപയോഗിച്ചുകൊണ്ട് അർച്ചനകളും പൂജകളും ചെയ്യുക.. നമ്മുടെ ക്ഷേത്ര ചൈതന്യവും ദേവതയുടെ ചൈതന്യവും വാനോളം ഉയരട്ടെ എന്ന് ആശംസിക്കുന്നു... ടൈപ്പ് ചെയ്തതിൽ അക്ഷരപ്പിശകുകൾ ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക നന്ദിയോടെ..

Address

Kottavayal
Kalpetta
673577

Telephone

+919961482228

Website

Alerts

Be the first to know and let us send you an email when Thrissileri Mahadeva Temple തൃശ്ശിലേരി മഹാദേവ ക്ഷേത്രം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thrissileri Mahadeva Temple തൃശ്ശിലേരി മഹാദേവ ക്ഷേത്രം:

Share

Category