29/12/2025
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തിൻ്റെ ഭാഗമായി പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്ര സമാപിച്ചു. തമിഴ്നാട്ടിലെ നാഗർകോവിൽ നിന്നാരംഭിച്ച് കേരളത്തിലെ പതിനാല് ജില്ലകളും പിന്നിട്ട് കർണാടകയിലെ അഡ്യാർ കണ്ണൂരിൽ ആയിരങ്ങൾ പങ്കെടുത്ത പൊതു സമ്മേളനത്തോടെയാണ് യാത്രക്ക് പരിസമാപ്തി കുറിച്ചത്.
● എല്ലാ പ്രമുഖ രാഷ്ടീയ പാർട്ടികളുടേയും ഉന്നത നേതാക്കൾ സംബന്ധിച്ചു. അവർ മനസ്സ് തുറന്ന് സംവദിച്ചു.
● നൂറു കണക്കിന് ജനപ്രതിനിധികളുടെ മഹനീയ സാന്നിധ്യം.
● സമയനിഷ്ഠ പാലിച്ച, ചിട്ടയാർന്ന സ്വീകരണ പരിപാടികൾ.
● സംഘടനാ പ്രവർത്തകർക്ക് പുറമെ വൻ ബഹുജന പങ്കാളിത്തം.
● വലിയ തോതിലുള്ള മാധ്യമ കവറേജ്.
● എല്ലാ കേന്ദ്രങ്ങളിലും വിഷയാധിഷ്ഠിതമായ മൂന്ന് വീതം പ്രഭാഷണങ്ങൾ.
● സമസ്ത മുശാവറ അംഗങ്ങൾ, സാദാത്തുക്കൾ, പ്രമുഖ പണ്ഡിതർ, പൗരപ്രമുഖർ, സംഘടനാ നേതാക്കൾ ഉൾപ്പടെ സ്ഥിരാംഗങ്ങൾ.
● ആകർഷകമായ സാമൂഹ്യ മാധ്യമ പ്രചാരണങ്ങൾ.
● കാലിക വിഷയങ്ങളിൽ നിലപാട് പറയുന്ന ജാഥാ നായകൻ്റെ വാർത്താ സമ്മേളനങ്ങൾ.
● ഓരോ കേന്ദ്രങ്ങളിലും ജാഥാ നായകൻ്റെ പണ്ഡിതോചിമായ പ്രഭാഷണങ്ങൾ.
● എല്ലാ വിഭാഗം ജനങ്ങളേയും ആകർഷിക്കുന്ന, അവരെ ഉൾക്കൊള്ളുന്ന സ്നേഹ സന്ദേശങ്ങൾ.
● മത ജാതി വ്യത്യാസങ്ങൾ മറന്ന് ജഥാ നായകനെ കാണാൻ വഴിയോരങ്ങളിൽ കാത്ത് നിന്ന ആയിരങ്ങൾ.
● സമസ്തയുടെ ബഹുജനാടിത്തറ ഭദ്രമാണെന്ന് തെളിയിക്കുന്ന സ്വീകരണ മഹാസമ്മേളനങ്ങൾ.
● ഏത് പ്രതിസന്ധിയേയും അതിജീവിക്കാൻ സമസ്ത ശക്തമാണന്ന് ഏവരേയും ബോധ്യപ്പെടുത്തിയ ചരിത്രത്തിൻ്റെ ആവർത്തനം.
● സംഘാടക മികവ് പ്രകടമാക്കിയ ശതാബ്ദി സന്ദേശ യാത്ര ... നന്ദി. നന്ദി. നന്ദി; തഖബ്ബലല്ലാഹ്...