KCYM Thumboor

KCYM Thumboor KCYM is the official State/Regional Organization under KCBC Commission for youth.The main aim of KCY

ഈശോയുടെ ദൈവത്വ പ്രഖ്യാപനത്തിന്റെ പുണ്യസ്മരണ ഉണർത്തുന്ന പുതുഞായർ തിരുനാൾ.ഉയിർപ്പ് തിരുന്നാളിന് ശേഷം വരുന്ന ഞായറാഴ്ച പുരാത...
11/04/2021

ഈശോയുടെ ദൈവത്വ പ്രഖ്യാപനത്തിന്റെ പുണ്യസ്മരണ ഉണർത്തുന്ന പുതുഞായർ തിരുനാൾ.

ഉയിർപ്പ് തിരുന്നാളിന് ശേഷം വരുന്ന ഞായറാഴ്ച പുരാതന കാലം മുതലേ നസ്രാണികൾക്ക് പുതുഞായറാണ്. തോമാശ്ലീഹാ വിഖ്യാതമായ "എന്റെ കർത്താവും എന്റെ ദൈവവും" എന്ന വിശ്വാസപ്രഖ്യാപനം നടത്തുന്നതിന്റെയും ഓർമയാചരിക്കുന്ന ദിവസം. സുവിശേഷങ്ങളിൽ നാം കണ്ടുമുട്ടുന്ന വിശ്വാസ പ്രഖ്യാപനങ്ങളിൽ ഏറ്റവും അഴമുള്ളതും ശക്തമായതും തോമാശ്ലീഹായുടെ ഈ വിശ്വാസപ്രഖ്യാപനമാണ്. ഈശോയെ ദൈവമായി ഏറ്റു പറയുന്ന ആദ്യത്തെ വിശ്വാസ പ്രഖ്യാപനം. അതുകൊണ്ട് പുതുഞായർ ഈശോയുടെ ദൈവത്വം അനുസ്മരിക്കുന്ന ദിവസം കൂടിയാണ്. മലയാറ്റൂർ പോലുള്ള മാർത്തോമൻ തീർത്ഥാടന കേന്ദ്രങ്ങളിൽ അത്യാഘോഷപൂർവം കൊണ്ടാടുന്ന തിരുന്നാൾ. നസ്രാണികളുടെ എല്ലാ ദേവാലയങ്ങളിലും ആഘോഷിക്കപ്പെടുന്ന തിരുന്നാൾ. വിശ്വാസത്തിൽ തങ്ങളുടെ പിതാവായ മാർതോമാശ്ലീഹായുടെ മിശിഹാനുഭാവത്തിന്റെയും വിശ്വാസതീക്ഷ്ണതയുടെയും അനുസ്മരണമായ പുതുഞായർ നസ്രാണികൾക്ക് പിതൃസ്മരണയുടെ ദിനവുമാണ്.

ലത്തീൻ സഭ പുനരുദ്ധരിച്ചതും സിറോ മലബാറിലെ ലത്തീനീകരണ വാദികൾ അവഗണിച്ചതുമായ ആദിമ സഭയുടെ പുണ്യപൈതൃകമായ ഈസ്റ്റർ ജാഗരണത്തോടനുബന്ധിച്ചുള്ള മാമ്മോദീസ ക്രമത്തിൽനിന്നാണ് പുതുഞായർ എന്ന പേരിന്റെ ഉത്ഭവം. പുതുതായി മാമോദീസാ സ്വീകരിച്ച വിശ്വാസികൾ അതിനുശേഷം ആദ്യമായി കുർബാനക്ക് പള്ളിയിൽ വരുന്ന ഞായറാഴ്ച എന്ന അർത്ഥത്തിലാണ് ഈ ഞായർ പുതുഞായർ എന്ന് വിളിക്കപ്പെട്ടത്. തോമാശ്ലീഹായിൽ നിന്ന് ലഭിച്ചതും തലമുറകളിലൂടെ കൈമാറി വന്നതുമായ വിശ്വാസാനുഭവത്തിലേക്ക് മാമ്മോദീസയിലൂടെ ഒരു വ്യക്തി ചേർക്കപ്പെടുന്നു എന്നാണ് പുതുഞായർ ആചരണത്തിന്റെ അർഥം.

നിർഭാഗ്യമെന്നു പറയട്ടെ, ജോൺ പോൾ മാർപാപ്പ 2000 -ആം ആണ്ടിൽ ലത്തീൻ സഭക്ക് വേണ്ടി ഈസ്റ്റർ കഴിഞ്ഞ് വരുന്ന ഞായറാഴ്ച വിശുദ്ധ ഫൗസ്റ്റീന കൊവാൽസ്കായുടെ മൗതീകാനുഭവങ്ങളുമായി ബന്ധപ്പെടുത്തി ദൈവകരുണയുടെ തിരുന്നാളായി പ്രഖ്യാപിച്ചു. കേട്ട പാതി, കേൾക്കാത്ത പാതി സ്വന്തം സഭയെക്കുറിച്ച് തികഞ്ഞ അജ്ഞരായ നസ്രാണി പുരോഹിതർ രൂപക്കൂടും പണിത് ഓടി, തോമാശ്ലീഹായെ ചവിട്ടു പുറത്താക്കി വിശുദ്ധ ഫൗസ്റ്റീനയെ സ്ഥാപിക്കാൻ. പിതൃഹത്യ, അല്ലാതെന്ത് പറയാൻ. നൂറ്റാണ്ടുകളുടെയും തലമുറകളുടെ പാരമ്പര്യമുള്ള, സ്വന്തം സഭാ സ്ഥാപകന്റെ തിരുന്നാൾ 19 വര്ഷം പഴക്കമുള്ള ഒരു ലത്തീൻ തിരുന്നാളിനുവേണ്ടി ഒഴിവാക്കാനുള്ള ആ "ആഗോളകത്തോലിക്കാ വിശാല മനസ്സ്" ആരും കാണാതെ പോകരുത്. എല്ലാ സഭകളുടെയും പൊതു പൈതൃകമായ ഈസ്റ്റർ ജാഗരണത്തിലെ മാമോദീസ ലത്തീൻ സഭ പുനരുദ്ധരിച്ചത് കണ്ടില്ലെന്ന് നടിച്ച നസ്രാണി പുരോഹിതന്മാർ ലത്തീൻ അനുകരണത്തിനായി യാതൊരു ഉളുപ്പുമില്ലാതെ തോമാശ്ലീഹായെ ആട്ടിപ്പുറത്താക്കി. വിശുദ്ധ ഫൗസ്റ്റീനയെയും ദൈവകരുണയെയും അനുസ്മരിക്കരുതെന്നൊന്നും പറയുന്നില്ല. അതിനുവേണ്ടി സ്വന്തം അപ്പനെ തള്ളിപ്പറയരുത്; പിത്രുശൂന്യത കാണിക്കരുത്, അത്രതന്നെ. നിര്ബന്ധമാണെങ്കിൽ നമ്മുടെ സഭയിൽ മറ്റൊരു ദിവസം (പുതുഞായർ കഴിഞ്ഞ് വരുന്ന വെള്ളിയാഴ്ചയോ ഞായറാഴ്ചയോ) ദൈവകരുണയുടെ തിരുന്നാൾ ആഘോഷിക്കാമല്ലോ?

തോമാശ്ലീഹായുടെ പേരിലുള്ള പള്ളികളിൽ പോലും (ഉദാ: പാലാ സൈന്റ്റ് തോമസ് കത്തീദ്രൽ) കഴിഞ്ഞ വർഷങ്ങളിൽ യാതൊരു ഉളുപ്പിമില്ലാതെ പുതുഞായർ ഒഴിവാക്കിയോ പരിമിതപ്പെടുത്തിയോ ദൈവകരുണയുടെ തിരുന്നാൾ അതീവ പ്രാധാന്യത്തോടെ ആചരിക്കുന്നത് കണ്ടപ്പോൾ മനസ്സിൽ ഒരു വിങ്ങൽ ഉണ്ടായതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. റോമനീകരിക്കപ്പെട്ട വൈദികർക്ക് തോമാശ്ലീഹായുടെ പുതുഞായർ തിരുന്നാളിനോട് അവമാനമായിരിക്കാമെങ്കിലും നസ്രാണികളായ നമുക്ക് വിശ്വാസത്തിൽ നമ്മുടെ പിതാവും ശ്ലീഹയുമായ മാർത്തോമ്മായെ മറക്കാനാവില്ലല്ലോ?

എന്റെ കർത്താവും എന്റെ ദൈവവും : മാർത്തോമ്മാ ക്രിസ്ത്യാനികളും  പുതുഞായറും. മാർത്തോമ്മാ ക്രിസ്ത്യാനികൾക്ക് ദുക്റാന തിരുന്നാ...
11/04/2021

എന്റെ കർത്താവും എന്റെ ദൈവവും : മാർത്തോമ്മാ ക്രിസ്ത്യാനികളും പുതുഞായറും.

മാർത്തോമ്മാ ക്രിസ്ത്യാനികൾക്ക് ദുക്റാന തിരുന്നാൾ പോലെ തന്നെ പ്രാധാന്യമുള്ളതാണ് ഉയിർപ്പു തിരുന്നാളിന് ശേഷമുള്ള പുതുഞായർ. ഭാരതത്തിന്റെ അപ്പസ്തോലനായ മാർത്തോമ്മാ ശ്ലീഹ ഉത്ഥിതനായ മിശിഹായെ നേരിട്ട് കണ്ട് വിശ്വസിച്ച് ആ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞതിന്റെ ഓർമ്മ ദിനമാണത് . ഉയിർപ്പുതിരുന്നാൾ ആഘോഷം, പുതുഞായർ വരെ ഒരാഴ്ച നീളുന്ന ആഘോഷമാണ് . അതുകൊണ്ടു തന്നെയാണ് ഈ ആഴ്ചയേ ആഴ്ചകളുടെ ആഴ്ച എന്ന് വിശേഷിപ്പിക്കുന്നത് . പൗര്യസ്ത്യ സഭകളെ പോലെ തന്നെ പാശ്ചാത്യ സഭകളും ഈസ്റ്റർ കഴിഞ്ഞു വരുന്ന ഞായറാഴ്ച തോമ്മാ ശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനം തന്നെയാണ് അനുസ്മരിച്ചു വരുന്നത് . എന്നാൽ ഈയിടുത്തകാലത്തായി ദൈവ കരുണയുടെ ഞായർ എന്ന തിരുന്നാളിന് പ്രാധാന്യം നൽകിവരുന്നു.

മനുഷ്യനായ ഈശോ മിശിഹാ പൂർണ്ണ ദൈവമാണ് എന്ന സത്യത്തിന്റെ ആദ്യ പരസ്യ പ്രഘോഷണമാണ് മാർത്തോമ്മാ ശ്ലീഹായുടെത് . സുവിശേഷങ്ങളിൽ നാം കണ്ടുമുട്ടുന്ന വിശ്വാസ പ്രഖ്യാപനങ്ങളിൽ ഏറ്റവും ആഴമുള്ളതും ശക്തമായതും തോമാശ്ലീഹായുടെ ഈ വിശ്വാസപ്രഖ്യാപനമാണ്. ഈശോയെ ദൈവമായി ഏറ്റു പറയുന്ന ആദ്യത്തെ വിശ്വാസ പ്രഖ്യാപനം- അതുകൊണ്ട് പുതുഞായർ ഈശോയുടെ ദൈവത്വം അനുസ്മരിക്കുന്ന ദിവസം കൂടിയാണ്. മലയാറ്റൂർ പോലുള്ള മാർത്തോമൻ തീർത്ഥാടന കേന്ദ്രങ്ങളിൽ അത്യാഘോഷപൂർവം കൊണ്ടാടുന്ന തിരുന്നാളാണിത്. വിശ്വാസത്തിൽ തങ്ങളുടെ പിതാവായ മാർതോമാശ്ലീഹായുടെ മിശിഹാനുഭവത്തിന്റെയും വിശ്വാസതീക്ഷ്ണതയുടെയും അനുസ്മരണമായ പുതുഞായർ നസ്രാണികൾക്ക് പിതൃസ്മരണയുടെ ദിനവുമാണ്.

ആദിമ സഭയുടെ പൈതൃകമായ ഈസ്റ്റർ ജാഗരണത്തോടനുബന്ധിച്ചുള്ള മാമ്മോദീസ ക്രമത്തിൽനിന്നാണ് പുതുഞായർ എന്ന പേരിന്റെ ഉത്ഭവം. പുതുതായി മാമോദീസാ സ്വീകരിച്ച വിശ്വാസികൾ അതിനുശേഷം ആദ്യമായി കുർബാനക്കായി പള്ളിയിൽ വരുന്ന ഞായറാഴ്ച എന്ന അർത്ഥത്തിലാണ് ഈ ഞായർ പുതുഞായർ എന്ന് വിളിക്കപ്പെട്ടത്. മിശിഹായിൽ നിന്ന് ലഭിച്ചതും തലമുറകളിലൂടെ കൈമാറി വന്നതുമായ വിശ്വാസാനുഭവത്തിലേക്ക് മാമ്മോദീസയിലൂടെ ഒരു വ്യക്തി ചേർക്കപ്പെടുന്നു എന്നാണ് പുതുഞായർ ആചരണത്തിന്റെ അർഥം.

വിശുദ്ധ യോഹന്നാൻ സുവിശേഷകൻ തോമ്മാ ശ്ലീഹായെ ദിദിമോസ് എന്ന പേര് വിളിക്കുന്നതായിക്കാണാം .എന്നാൽ തോമ്മാശ്ലീഹായുടെ ഇരട്ട സഹോദരനെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിൽ ഒരിടത്തും പ്രതിപാദിക്കുന്നുമില്ല . ഈശോയുമായി തോമസിനുള്ള സാമ്യമാകാം കർത്താവിന്റെ ഇരട്ട എന്ന വിളിപ്പേര് വീഴുവാൻ ഇടയായത് എന്ന് ബൈബിൾ പണ്ഡിതർ കരുതുന്നു . മാർ വാലാഹ് എന്ന പ്രഖ്യാപനം പല പരിഭാഷകളും രേഖപ്പെടുത്തുന്നതുപോലെ എന്റെ കർത്താവെ എന്റെ ദൈവമേ എന്ന അഭിസംബോധന അല്ല മറിച്ച് നീ എന്റെ കർത്താവും എന്റെ ദൈവവും എന്ന പ്രഖ്യാപനമാണ് അവിടെ നടക്കുന്നത് . പൗര്യസ്ത്യ സഭകളുടെ ആരാധനാക്രമത്തിൽ കർത്താവായ ദൈവമേ എന്ന് തുടങ്ങുന്ന പ്രാർത്ഥനകൾ നമ്മെ ഓർമ്മിപ്പിക്കുന്നതും തോമ്മാശ്ലീഹായുടെ ഈ വിശ്വാസ പ്രഖ്യാപനം തന്നെയാണ് .

പുതുഞായർ തിരുനാൾ മംഗളങ്ങൾ. ⚜️സുവിശേഷം⚜️ആഴ്‌ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട്‌ ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന്‌ കതകടച്ചിരിക്കെ...
11/04/2021

പുതുഞായർ തിരുനാൾ മംഗളങ്ങൾ.

⚜️സുവിശേഷം⚜️

ആഴ്‌ചയുടെ ആദ്യദിവസമായ അന്നു വൈകിട്ട്‌ ശിഷ്യന്‍മാര്‍ യഹൂദരെ ഭയന്ന്‌ കതകടച്ചിരിക്കെ, യേശു വന്ന്‌ അവരുടെ മധ്യേ നിന്ന്‌ അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!
ഇപ്രകാരം പറഞ്ഞുകൊണ്ട്‌ അവന്‍ തന്‍റ കൈകളും പാര്‍ശ്വവും അവരെ കാണിച്ചു. കര്‍ത്താവിനെ കണ്ട്‌ ശിഷ്യന്‍മാര്‍ സന്തോഷിച്ചു.
യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ്‌ എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്‌ക്കുന്നു.
ഇതു പറഞ്ഞിട്ട്‌ അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട്‌ അവരോട്‌ അരുളിച്ചെയ്‌തു: നിങ്ങള്‍ പരിശുദ്‌ധാത്‌മാവിനെ സ്വീകരിക്കുവിന്‍.
നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്‌ഷമിക്കുന്നുവോ അവ അവരോടു ക്‌ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്‌ധിക്കുന്നുവോ അവ ബന്‌ധിക്കപ്പെട്ടിരിക്കും.
പന്ത്രണ്ടുപേരിലൊരുവനും ദിദിമോസ്‌ എന്നു വിളിക്കപ്പെടുന്നവനുമായ തോമസ്‌ യേശു വന്നപ്പോള്‍ അവരോടുകൂടെ ഉണ്ടായിരുന്നില്ല.
അതുകൊണ്ടു മറ്റു ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു. എന്നാല്‍, അവന്‍ പറഞ്ഞു: അവന്‍െറ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്‍റ വിരല്‍ ഇടുകയും അവന്‍റ പാര്‍ശ്വത്തില്‍ എന്‍റ കൈ വയ്‌ക്കുകയും ചെയ്‌തല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല.
എട്ടു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും അവന്‍റ ശിഷ്യന്‍മാര്‍ വീട്ടില്‍ ആയിരുന്നപ്പോള്‍ തോമസും അവരോടുകൂടെയുണ്ടായിരുന്നു. വാതിലുകള്‍ അടച്ചിരുന്നു. യേശു വന്ന്‌ അവരുടെ മധ്യത്തില്‍ നിന്നുകൊണ്ടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം!
അവന്‍ തോമസിനോടു പറഞ്ഞു: നിന്‍റ വിരല്‍ ഇവിടെ കൊണ്ടുവരുക; എന്‍റ കൈകള്‍ കാണുക; നിന്‍റ കൈ നീട്ടി എന്‍റ പാര്‍ശ്വത്തില്‍ വയ്‌ക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.
തോമസ്‌ പറഞ്ഞു: എന്‍റ കര്‍ത്താവേ, എന്‍റ ദൈവമേ!
യേശു അവനോടു പറഞ്ഞു: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.
ഈ ഗ്രന്‌ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും യേശു ശിഷ്യരുടെ സാന്നിധ്യത്തില്‍ പ്രവര്‍ത്തിച്ചു.
എന്നാല്‍, ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്‌, യേശു ദൈവപുത്രനായ ക്രിസ്‌തുവാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക്‌ അവന്‍റ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്‌.
യോഹന്നാന്‍ 20 : 19-31

പുലരിപ്രഭയിൽ കർത്താവേസാമോദം നിൻ ദാസരിതാസൃഷ്ടിക്കഖിലം രക്ഷകനാംനിൻസ്തുതിഗീതം പാടുന്നുസകലേശാ, നിൻകൃപയാലേശാന്തിനിറഞ്ഞൊരു ദിന...
10/04/2021

പുലരിപ്രഭയിൽ കർത്താവേ
സാമോദം നിൻ ദാസരിതാ
സൃഷ്ടിക്കഖിലം രക്ഷകനാം
നിൻസ്തുതിഗീതം പാടുന്നു

സകലേശാ, നിൻകൃപയാലേ
ശാന്തിനിറഞ്ഞൊരു ദിനവും നീ
പാപപ്പൊറുതിയുമരുളണമേ
നൻമയിലൂടെ നയിക്കണമേ.

ശരണം പൊലിയാതെന്നാളും
സുതരെക്കാത്തരുളീടണമേ
ഞങ്ങൾക്കെതിരായൊരുനാളും
വാതിലടക്കരുതഖിലേശാ.

നരവംശത്തിൻ വൈകല്യം
അറിയും താതാ, കനിയണമേ
അർഹത നോക്കാതവികലമായ്
പ്രതിസമ്മാനം നൽകണമേ

സ്നേഹവുമൈക്യവുമന്യൂനം
ശാന്തിയുമിവിടെ വിതയ്ക്കണമേ
അജപാലനമൊരു കുറവന്യേ
ഫലമേകാനിടയാക്കണമേ

ആരോഗ്യം നരനേകണമേ
രോഗികളെ സുഖമാക്കണമേ
മർത്യഗണത്തിൻ പാപങ്ങൾ
കഴുകി വിശുദ്ധി വളർത്തണമേ

ശാവോലിൽനിന്നെളിയവനാം
ദാവീദിനെയെന്നതുപോലെ
വഴികളിലെല്ലാം നിൻകരതാർ
ഞങ്ങളെ രക്ഷിച്ചരുളട്ടെ

നിൻഹിതമൊത്തിവരീനാളിൽ
വയ്ക്കും ചുവടുകളോരോന്നും
ശാന്തതയോടെ വിജയത്തിൽ
ചെന്നെത്താനിടയാക്കണമേ

മൂശെയ്ക്കും നിൻ ജനതയ്ക്കും
കടലിൽ രക്ഷകൊടുത്തവനേ,
സിംഹക്കുഴിയിലടിഞ്ഞവനിൽ
രക്ഷകനിഞ്ഞുപൊഴിച്ചവനേ

അഗ്നിയിലന്നാ ബാലകരേ
കാത്തുസുരക്ഷിതരാക്കിയ നീ
ദുഷ്ടപിശാചിൽ നിന്നിവരെ
സദയം രക്ഷിച്ചരുളണമേ

കതിരവനൊത്തിവരുണരുന്നൂ
താതനെയാരാധിക്കുന്നു
തനയനു സ്തോത്രമണയ്ക്കുന്നു
റൂഹയെ ഞങ്ങൾ വാഴ്ത്തുന്നു

ദൈവപിതാവിൻ കൃപയും തൻ
വത്സലസുതനുടെ കരളലിനും
റൂഹാതൻ ദിവ്യാഗമവും
നിത്യം തുണയരുളീടട്ടെ

നാഥാ, ദിവ്യഭിഷഗ്വരനേ
നരനിഹ ശരണം നീയല്ലോ
നാശം വന്നു ഭവിക്കായ്‌ വാൻ
കരുണയൊടൗഷധമേകണമേ

അനുതാപികളെ കൈക്കൊൾവാൻ
വാതിൽതുറന്നു പ്രതീക്ഷിക്കും
കരുണാമയനൊടു പാപത്തിൻ
പൊറുതി നമുക്കുമിരന്നീടാം

നിൻ കല്പനകൾ കാത്തിടുവാൻ
ശക്തിയശേഷമവർക്കില്ല
ആരാധകരാം ഞങ്ങളെ നീ
കാത്തുതുണയ്ക്കുക മിശിഹായേ

ദിനമനു ഞങ്ങൾ വാഗ്ദാനം
ചെയ്യുന്നെങ്കിലുമപരാധം
പെരുകിവരുന്നു കർത്താവേ,
കനിവിൻ കിരണം ചൊരിയണമ.

ശുശ്രൂ; നമുക്കു പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

കാർമ്മി; നീതിമാനും നല്ലവനും കരുണാനിധിയുമായ കർത്താവേ, അങ്ങയുടെ നാമം പരിശുദ്ധമാകുന്നു. അങ്ങയെ വിളിച്ചപേക്ഷിക്കുന്ന ആരാധകരായ ഞങ്ങളിൽ അങ്ങയുടെ സ്നേഹമാധുര്യം വർഷിക്കണമേ. ആപത്തുകളിൽനിന്നു ഞങ്ങളെ കാത്തുരക്ഷിക്കുകയും സ്നേഹം നിറഞ്ഞ പരിപാലനയുടെ തണലിൽ ഞങ്ങളെ സംരക്ഷിക്കുകയും ചെയ്യണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ
ആമ്മേൻ.

കർത്താവേ, അനുഗ്രഹിക്കണമേ

കാർമ്മി; കർത്താവേ, അങ്ങേ മഹത്വമേറിയ ത്രീത്വത്തിൻറെ നിഗൂഢമായ ശക്തിയും അനന്തമായ അനുഗ്രഹവും, നിരന്തരമായ സഹായവും ഞങ്ങൾക്കു ലഭിക്കുമാറാകട്ടെ. പരിശുദ്ധ കന്യകാമറിയത്തിൻറെ അപേക്ഷയും മാർ യൗസേപ്പിൻറേയും വിശുദ്ധ ശ്ലീഹന്മാരുടേയും പ്രാർത്ഥനകളും മാർ തോമ്മാശ്ലീഹായുടേയും മാർ ഗീവർഗീസിന്റേയും മറ്റു വേദസാക്ഷികളുടേയും മല്പാന്മാരുടേയും എന്റെ പേരിന്റെ മദ്ധ്യസ്ഥനായ (പേര്)...യും മറ്റു സകല വിശുദ്ധരുടേയും മദ്ധ്യസ്ഥതയും ഞങ്ങളെ സഹായിക്കുമാറാകട്ടെ. അവ ഞങ്ങൾക്ക് അഭയവും സഹായവും ദുഷ്ടപിശാചിലും അവന്റെ സൈന്യങ്ങളിലും നിന്നു സംരക്ഷണവും നൽകി നിത്യഭാഗ്യത്തിലേക്കു ഞങ്ങളെ നയിക്കുമാറാകട്ടെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ
ആമ്മേൻ.

കർത്താവേ, അനുഗ്രഹിക്കണമേ

കാർമ്മി; ഞങ്ങളുടെ ദൈവമായ കർത്താവേ, പീഢയനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും രോഗികൾക്കു സുഖം നൽകുകയും ദരിദ്രരെ സംരക്ഷിക്കുകയും ചെയ്യണമേ. പാപികൾക്കു പശ്ചാത്താപവും മരിച്ചവർക്കു സ്വർഗ്ഗഭാഗ്യവും നീതിമാൻമാർക്കു സന്തോഷവും പ്രദാനം ചെയ്യണമേ. ഒരിക്കൽകൂടി പ്രഭാതം കാണുവാൻ ഭാഗ്യം ലഭിച്ച ഞങ്ങളെ എല്ലാവരേയും അനുഗ്രഹിക്കണമേ. ഇപ്പോഴും എപ്പോഴും എന്നേക്കും
ആമ്മേൻ.

#ദൈവകൃപയാൽ
#പ്രാത്ഥനയോടെ
#സ്നേഹപൂർവ്വം

#നമ്മുടെ_നാട്





**
*_
**-
***
*
...

ുരിശ്

#ജയ്_ജയ്_കെ_സി_വൈ_എം

ആഴ്ചകളുടെ ആഴ്ചയിലെശനി.🕯സുവിശേഷം 🕯സാബത്ത്‌ കഴിഞ്ഞപ്പോള്‍ മഗ്‌ദലേന മറിയവും യാക്കോബിന്‍െറ അമ്മയായ മറിയവും സലോമിയും അവനെ ...
10/04/2021

ആഴ്ചകളുടെ ആഴ്ചയിലെശനി.

🕯സുവിശേഷം 🕯

സാബത്ത്‌ കഴിഞ്ഞപ്പോള്‍ മഗ്‌ദലേന മറിയവും യാക്കോബിന്‍െറ അമ്മയായ മറിയവും സലോമിയും അവനെ അഭിഷേകം ചെയ്യുന്നതിനുവേണ്ടി സുഗന്‌ധദ്രവ്യങ്ങള്‍ വാങ്ങി.
ആഴ്‌ചയുടെ ആദ്യദിവസം അതി രാവിലെ, സൂര്യനുദിച്ചപ്പോള്‍ത്തന്നെ, അവര്‍ ശവകുടീരത്തിങ്കലേക്കു പോയി.
അവര്‍ തമ്മില്‍ പറഞ്ഞു: ആരാണ്‌ നമുക്കുവേണ്ടി ശവകുടീരത്തിന്‍െറ വാതില്‍ക്കല്‍നിന്ന്‌ കല്ല്‌ ഉരുട്ടിമാറ്റുക?
എന്നാല്‍, അവര്‍ നോക്കിയപ്പോള്‍ ആ കല്ല്‌ ഉരുട്ടിമാറ്റിയിരിക്കുന്നു! അതു വളരെ വലുതായിരുന്നുതാനും.
അവര്‍ ശവകുടീരത്തിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ വെള്ള വസ്‌ത്രം ധരി ച്ചഒരുയുവാവ്‌ വലത്തുഭാഗത്തിരിക്കുന്നതുകണ്ടു.
അവര്‍ വിസ്‌മയിച്ചുപോയി. അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ അദ്‌ഭുതപ്പെടേണ്ടാ. കുരിശില്‍ തറയ്‌ക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു. അവന്‍ ഉയിര്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവന്‍ ഇവിടെയില്ല. നോക്കൂ, അവര്‍ അവ നെ സംസ്‌കരി ച്ചസ്‌ഥലം.
നിങ്ങള്‍ പോയി, അവന്‍െറ ശിഷ്യന്‍മാരോടും പത്രോ സിനോടും പറയുക: അവന്‍ നിങ്ങള്‍ക്കുമുമ്പേഗലീലിയിലേക്കു പോകുന്നു. അവന്‍ നിങ്ങളോടു പറഞ്ഞിരുന്നതുപോലെ അവിടെവച്ച്‌ നിങ്ങള്‍ അവനെ കാണും.
അവര്‍ ശവകുടീരത്തില്‍നിന്നു പുറത്തിറങ്ങി ഓടി. എന്തെന്നാല്‍, അവര്‍ പേടിച്ചു വിറയ്‌ക്കുകയും ആശ്‌ചര്യപ്പെടുകയും ചെയ്‌തിരുന്നു. അവര്‍ ആരോടും ഒന്നും പറഞ്ഞില്ല. അവര്‍ അത്യന്തം ഭയപ്പെട്ടിരുന്നു.
മര്‍ക്കോസ്‌ 16 : 1-8

#ദൈവകൃപയാൽ
#പ്രാത്ഥനയോടെ
#സ്നേഹപൂർവ്വം

#നമ്മുടെ_നാട്





**
*_
**-
***
*
...

ുരിശ്

#ജയ്_ജയ്_കെ_സി_വൈ_എം

സകല വിശുദ്ധരുടെയും തിരുനാൾ.(പൗരസ്ത്യ സുറിയാനി ക്രമത്തിൽ ഉയിർപ്പുകാലം ഒന്നാം വെള്ളി)ഉയിർപ്പ് കാലത്തെ ആദ്യവെള്ളിയാഴ്ച്ച ആണ...
09/04/2021

സകല വിശുദ്ധരുടെയും തിരുനാൾ.
(പൗരസ്ത്യ സുറിയാനി ക്രമത്തിൽ ഉയിർപ്പുകാലം ഒന്നാം വെള്ളി)

ഉയിർപ്പ് കാലത്തെ ആദ്യവെള്ളിയാഴ്ച്ച ആണ് സീറോ മലബാർ സഭ സകല വിശുദ്ധരുടെയും തിരുനാൾ ആചരിക്കുന്നത്. അതിന് ചരിത്രപരമായ ഒരു പശ്ചാത്തലം കൂടിയുണ്ട്. പൗരസ്ത്യ സുറിയാനി സഭയുടെ കാതോലിക്ക(പാത്രീയർക്കീസ്) ആയിരുന്ന മാർ ശെമയോൻ ബർസബായും മറ്റു പല മെത്രാന്മാരും വിശ്വാസത്തെപ്രതി AD 341 ൽ ദുഃഖവെള്ളിയാഴ്ച്ച ദിവസം രക്തസാക്ഷിത്വം വരിച്ചു.അവർ മരിച്ചത് ദുഃഖവെള്ളിയാഴ്ച്ച ആയതിനാൽ അതിനുശേഷം വരുന്ന വെള്ളിയാഴ്ച അവരുടെ ഓർമ്മ ആചരിച്ചു തുടങ്ങി.കാലക്രമത്തിൽ സകല വിശുദ്ധരുടെയും ഓർമ്മയായി ഈ ദിവസം മാറി.ഉയിർപ്പു തിരുനാൾ കഴിഞ്ഞുള്ള വെള്ളിയാഴ്ച്ച കർത്താവിനോട് കൂടെ വിജയം പ്രാപിച്ചവരായ വിശുദ്ധരെ അനുസ്മരിക്കുന്നത് കൂടുതൽ യുക്തിസഹമാണല്ലോ.

ആരാധനാക്രമവത്സരത്തെ കേന്ദ്രമാക്കി മുൻപോട്ട് പോകുന്ന പൗരസ്ത്യ സുറിയാനി ക്രമം പാലിക്കുന്ന സീറോ മലബാർ സഭ അതിന്റെ തനതായ ആചാരണങ്ങൾ വഴി സാർവത്രിക സഭാ കൂട്ടായ്മയ്ക് തന്നെ വലിയ നിക്ഷേപം ആണ് സമ്മാനിക്കുന്നത്. തിരുനാളുകളെ മിശിഹായുടെ രക്ഷാകര ദൗത്യങ്ങളോട് ചേർത്തു വച്ച് ആഘോഷിക്കാനും ധ്യാനിക്കാനും ആണ് പൗരസ്ത്യ സുറിയാനി പിതാക്കന്മാർ എന്നും ശ്രമിച്ചിട്ടുള്ളത്. കർത്താവിന്റെ ഉയിർപ്പിൽ പങ്കാളികൾ ആയ സകല വിശുദ്ധരോട് നമുക്ക് മാദ്ധ്യസ്ഥ്യം യാചിക്കാം.അവരുടെ മാതൃക അനുകരിക്കാം.

കടപ്പാട്: മാർത്തോമാ മാർഗം

#ദൈവകൃപയാൽ
#പ്രാത്ഥനയോടെ
#സ്നേഹപൂർവ്വം

#നമ്മുടെ_നാട്





**
*_
**-
***
*
...

ുരിശ്

#ജയ്_ജയ്_കെ_സി_വൈ_എം

ആഴ്ചകളുടെ ആഴ്ചയിലെവെള്ളിഉയിർപ്പിനുശേഷം ഒന്നാം വെള്ളി സകല വിശുദ്ധരുടെയും ഓർമ്മതിരുനാൾ.ദൈവത്തിന്‍െറ വചനത്താല്‍ ലോകം സൃഷ്‌...
09/04/2021

ആഴ്ചകളുടെ ആഴ്ചയിലെവെള്ളി

ഉയിർപ്പിനുശേഷം ഒന്നാം വെള്ളി സകല വിശുദ്ധരുടെയും ഓർമ്മതിരുനാൾ.

ദൈവത്തിന്‍െറ വചനത്താല്‍ ലോകം സൃഷ്‌ടിക്കപ്പെട്ടെന്നും കാണപ്പെടുന്നവ കാണപ്പെടാത്തവയില്‍ നിന്നുണ്ടായി എന്നും വിശ്വാസംമൂലം നാം അറിയുന്നു.
വിശ്വാസം മൂലം ആബേല്‍ കായേന്‍േറതിനെക്കാള്‍ ശ്രഷ്‌ഠമായ ബലി ദൈവത്തിനു സമര്‍പ്പിച്ചു. അതിനാല്‍, അവന്‍ നീതിമാനായി അംഗീകരിക്കപ്പെട്ടു. അവന്‍ സമര്‍പ്പി ച്ചകാഴ്‌ചകളെക്കുറിച്ചു ദൈവം തന്നെ സാക്‌ഷ്യം നല്‍കി.
അവന്‍ മരിച്ചെങ്കിലും തന്‍െറ വിശ്വാസത്തിലൂടെ ഇന്നും സംസാരിക്കുന്നു. വിശ്വാസംമൂലം ഹെനോക്ക്‌ മരണം കാണാതെ സംവഹിക്കപ്പെട്ടു. ദൈവം അവനെ സംവഹിച്ചതുകൊണ്ട്‌ പിന്നീട്‌ അവന്‍ കാണപ്പെട്ടുമില്ല.
അപ്രകാരം എടുക്കപ്പെടുന്നതിനു മുന്‍പ്‌ താന്‍ ദൈവത്തെപ്രസാദിപ്പിച്ചുവെന്ന്‌ അവനു സാക്‌ഷ്യം ലഭിച്ചു. വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയില്‍ ശരണംപ്രാപിക്കുന്നവര്‍ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക്‌ അവിടുന്നുപ്രതിഫലം നല്‍കുമെന്നും വിശ്വസിക്കണം.
വിശ്വാസം മൂലമാണ്‌ നോഹ അന്നുവരെ കാണപ്പെടാതിരുന്നവയെപ്പറ്റി ദൈവം മുന്ന റിയിപ്പുകൊടുത്തപ്പോള്‍, തന്‍െറ വീട്ടുകാരുടെ രക്‌ഷയ്‌ക്കുവേണ്ടി ഭയഭക്‌തിയോടെപെട്ടകം നിര്‍മിച്ചത്‌. ഇതുമൂലം അവന്‍ ലോകത്തെ കുറ്റം വിധിക്കുകയും വിശ്വാസത്തില്‍ നിന്നുളവാകുന്ന നീതിയുടെ അവകാശിയാവുകയും ചെയ്‌തു.
വിശ്വാസംമൂലം അബ്രാഹം തനിക്ക്‌ അവകാശമായി ലഭിക്കാനുള്ള സ്‌ഥലത്തേക്കു പോകാന്‍ വിളിക്കപ്പെട്ടപ്പോള്‍ അനുസരിച്ചു. എവിടേക്കാണു പോകേണ്ടതെന്നറിയാതെതന്നെയാണ്‌ അവന്‍ പുറപ്പെട്ടത്‌.
വിശ്വാസത്തോടെ അവന്‍ വാഗ്‌ദത്തഭൂമിയില്‍ വിദേശിയെപ്പോലെ കഴിഞ്ഞു. അതേ വാഗ്‌ദാനത്തിന്‍െറ അവകാശികളായ ഇസഹാക്കിനോടും യാക്കോബിനോടുമൊത്ത്‌ അവന്‍ കൂടാരങ്ങളില്‍ താമസിച്ചു.
ദൈവം സംവിധാനം ചെയ്‌തതും നിര്‍മിച്ചതും അടിസ്‌ഥാനമുറപ്പിച്ചതുമായ ഒരു നഗരത്തെ അവന്‍ പ്രതീക്‌ഷിച്ചിരുന്നു.
ഹെബ്രായര്‍ 11 : 3-10

#ദൈവകൃപയാൽ
#പ്രാത്ഥനയോടെ
#സ്നേഹപൂർവ്വം

#നമ്മുടെ_നാട്





**
*_
**-
***
*
...

ുരിശ്

#ജയ്_ജയ്_കെ_സി_വൈ_എം

മലയാറ്റൂർ കുരിശുമുടി.ഭാരതത്തിന്റെ ശ്ലീഹയായ മാർത്തോമ്മായുടെ നാമത്തിലുള്ള ,ഏഷ്യയിലെത്തന്നെ ഏക അന്തർദേശീയ തീർത്ഥാടന കേന്ദ്ര...
09/04/2021

മലയാറ്റൂർ കുരിശുമുടി.
ഭാരതത്തിന്റെ ശ്ലീഹയായ മാർത്തോമ്മായുടെ നാമത്തിലുള്ള ,ഏഷ്യയിലെത്തന്നെ ഏക അന്തർദേശീയ തീർത്ഥാടന കേന്ദ്രമാണ് മലയാറ്റൂർ കുരിശുമുടി.ഭാരത ക്രൈസ്തവ സഭയുടെ ചരിത്രഭൂമിയായ അങ്കമാലി പട്ടണത്തിനടുത്തെ കാലടിയിൽ നിന്നും പത്ത് കിലോമീറ്റർ മാറിയാണ് സമുദ്രനിരപ്പിൽനിന്നും 386.7 മീറ്റർ ഉയരത്തിൽ ഈ പുണ്യഭൂമി സ്ഥിതിചെയ്യുന്നത്.മാർതോമാശ്ലീഹാ സുവിശേഷം അറിയിച്ചുകൊണ്ട് ഏഴ് വിശ്വാസസമൂഹങ്ങൾ സ്ഥാപിച്ചതിനുശേഷം പാണ്ട്യരാജ്യത്തിലേക്ക് പോയി ,തിരികെ മലയാളത്തിലേക്ക് വരുവാനുള്ള കുറുക്കുവഴിയെ അദ്ദേഹം ക്രിസ്തുവർഷം അറുപത്തിരണ്ടിൽ മലയാറ്റൂർകരയിൽ എത്തി.അക്കാലത്തു മലയുടെ ചുവട്ടിലുള്ള മണപ്പാട്ടുചിറയുടെ തീരം(വാണിഭ തടം) പ്രമുഖ വാണിജ്യകേന്ദ്രമായിരുന്നു. രണ്ടുമാസം അവിടെത്താമസിച്ചുകൊണ്ടു സുവിശേഷം അറിയിക്കുകയും ഇരുനൂറ്റി ഇരുപതില്പരംപേരെ മാമ്മോദീസായും മുക്കി അരപ്പള്ളി സ്ഥാപിച്ചുകൊണ്ട് ഒരു ക്രൈസ്തവസമൂഹത്തിനു അവിടെ രൂപംകൊടുത്തു.ഇക്കാര്യങ്ങൾ പുരാതന ഈരടികളായ റമ്പാൻ പാട്ടിന്റെ വരികളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിനാൽ തന്നെ കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളും അക്രൈസ്തവ സമൂഹങ്ങളും ഈ പ്രദേശത്തെ ഒരു വിശുദ്ധ സ്ഥലമായി കരുതിപ്പോരുന്നു.
ധ്യാനത്തിനായി ശ്ലീഹ തിരഞ്ഞെടുത്ത മലമുകളിലെ പാറയിൽ കുരിശ് മുദ്രവരച്ചു അവിടെ പ്രാർത്ഥനയിൽ മുഴുകിയപ്പോൾ കുരിശടയായാളം രക്തംവിയർത്തുവെന്നും ,പരിശുദ്ധ മറിയം അദ്ദേഹത്തിന് ദർശനം നൽകിയെന്നും വാമൊഴിയായി വിശ്വസിച്ചുപോരുന്നു.ആ സ്ഥാനത്താണ് ഇന്നുകാണുന്ന പൊൻകുരിശു സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ ഈ പ്രദേശം കുരിശുമുടി എന്നറിയപ്പെടുകയും സർക്കാർ രേഖകളിൽ അങ്ങനെ എഴുതുവാനും ആരംഭിച്ചു. മലമുകളിൽ വിശുദ്ധന്റെ കാലിന്റെ അടയാളം പതിഞ്ഞതായും കരുതിപ്പോരുന്നു, അതിനാൽ കുരിശുമുടിയുടെ അടുത്തപട്ടണം 'കാലടി' എന്നനാമത്തിലും ഈ രണ്ട് പ്രദേശങ്ങൾക്ക് ഇടയിലുള്ളതായ മലയും ആറും ചേരുന്നഇടം മലയാറ്റൂർ എന്നും അറിയപ്പെട്ടു.മലമുകളിൽ വിശുദ്ധൻ സ്വന്തം കൈകൊണ്ട് നിർമിച്ചതെന്ന് വിശ്വസിക്കുന്ന ഒരു ഉറവയും സംരക്ഷിച്ചുപോരുന്നു.
മലമുകളിൽ ആനകുത്തിയപള്ളി ,വലിയപള്ളി എന്നീ രണ്ട് ദൈവാലയങ്ങൾ സ്ഥിതിചെയ്യുന്നു.കൂടാതെ മാർത്തോമാ മണ്ഡപം ,പൊന്നുംകുരിശു മണ്ഡപം ,കാൽപാടുകൾ കണ്ടയിടത്തെ കപ്പേള എന്നിവയും സംരക്ഷിച്ചുപോരുന്നു. സാധുക്കൾക്ക് ധർമ്മം കൊടുക്കലും ,എള്ളും ,കുരുമുളകുമാണ് പ്രധാന വഴിപാട്. മലമുകളിൽ വനത്തിനാൽ ചുറ്റപ്പെട്ടിരുന്നതിനാൽ ക്രിസ്തുവർഷം 900ൽ പെരിയാറിന്റെകരയിൽ ഒരുദൈവാലയം സ്ഥാപിച്ചു.
വലിയ നൊയമ്പുകാലം തീർത്ഥാടനമായി ,പുതുഞായർ തിരുനാൾ പ്രധാനത്തിരുനാളായികൂടാതെ ദനഹാ ,ദുക്റാന ,ശ്ലീവായുടെ പുകഴ്ച എന്നിവയാണ് മറ്റ് തിരുനാളുകൾ.നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റർ ദൂരെയാണ് മലയാറ്റൂർ.
വിവരങ്ങൾക്ക് കടപ്പാട് : ഫാദർ ബിജു തേയ്ക്കാനത്തിന്റെ 'വിശുദ്ധ തോമാശ്ലീഹാ പ്രേഷിതയാവേലയും രക്തസാക്ഷിത്വവും'എന്ന ഗ്രന്ഥം.

ഇയർപ്പുകാലം ഒന്നാം വെള്ളി സകല വിശുദ്ധരുടെയും തിരുനാൾ(സിറോമലബാർ ആരാധനക്രമം)
09/04/2021

ഇയർപ്പുകാലം ഒന്നാം വെള്ളി സകല വിശുദ്ധരുടെയും തിരുനാൾ
(സിറോമലബാർ ആരാധനക്രമം)

റൂഹാദ്ഖുദീശയുടെ കിന്നരമായ മാർ അപ്രേം രചിച്ച ഒരു കീർത്തനം"മാർ സ്ലീവാ മരിച്ചവരുടെ പുനരുത്ഥാനമാണ്.ക്രിസ്ത്യാനികളുടെ പ്രത്യാ...
09/04/2021

റൂഹാദ്ഖുദീശയുടെ കിന്നരമായ മാർ അപ്രേം രചിച്ച ഒരു കീർത്തനം
"മാർ സ്ലീവാ മരിച്ചവരുടെ പുനരുത്ഥാനമാണ്.
ക്രിസ്ത്യാനികളുടെ പ്രത്യാശയാണ് സ്ലീവാ.
മുടന്തർക്ക് ഊന്നുവടിയാകുന്നു സ്ലീവാ.
സ്ലീവാ ദരിദ്രനും അഗതിക്കും ആശ്വാസമാണ്.
മാർ സ്ലീവാ നമ്മുടെ അഭിമാനത്തിന്റെ ഭണ്ഡാരമാണ്‌
നിരാശപ്പെടുന്നവർക്ക് പ്രത്യാശയുടെ കേദാരമാണ് സ്ലീവാ.
കടലിൽ ചരിക്കുന്ന നാവികരുടെ പാഥേയമാണ് സ്ലീവാ.
മാർ സ്ലീവായുടെ വെളിച്ചത്തിൽ നീതിമാന്മാർ സങ്കേതം കണ്ടെത്തി.
അനാഥരുടെ പിതാവാണ് മാർ സ്ലീവാ.
ആശ്രയമില്ലാതെ വിലപിക്കുന്നവർക്ക് വലിയ ആശ്വാസമാണ് സ്ലീവാ.
ബാലന്മാർക്ക് കാവൽക്കാരനും ബാലികകൾക്ക് സംരക്ഷകനുമാണ് സ്ലീവാ.
മാനവരാശി ചൂടിയിരിക്കുന്ന മഹത്വമാണ് ശുദ്ധ സ്ലീവാ.
മൂപ്പന്മാരുടെയും ഗോത്രപിതാക്കന്മാരുടെയും ശിരസ്സിനെ അലങ്കരിച്ച കിരീടമാണ് സ്ലീവാ.
ഇരുട്ടിൽ ഇരിക്കുന്നവർക്ക് സ്ലീവായുടെ വെളിച്ചം കണ്ണ്തെളിയിക്കുന്നു .
മാർ സ്ലീവാ അടിമകൾക്ക് സ്വാതന്ത്ര്യവും അറിവില്ലാത്തവന്റെ വെളിവുമാണ്.
ശ്ലീഹന്മാരുടെ സഹയാത്രികനും കഷ്ടതയുടെ നടുവിൽ നങ്കൂരമായതും സ്ലീവാതന്നെ
പ്രവാചകന്മാരുടെ നാവിനു ബലമേകി പ്രവചിപ്പിച്ചത് സ്ലീവായാകുന്നു.
ശുദ്ധിമതികളുടെടെ പവിത്രത വിജയം വരിച്ച സ്ലീവായിലാകുന്നു.
പട്ടക്കാരുടെ നല്ലസന്തോഷം ഈ സ്ലീവാ തന്നെ.
സഭയുടെ അടിസ്ഥാനവും പ്രപഞ്ചത്തിന്റെ സ്ഥാപനവും മാർ സ്ലീവായിലാണ്.
വിഗ്രഹാരാധനയുള്ള ക്ഷേത്രങ്ങളുടെ നാശമാണ് മാർ സ്ലീവ.
കുഷ്ഠരോഗികൾക്ക് ശുദ്ധതയാണ് സ്ലീവാ
അശക്തരായി ചിതരിക്കപ്പെട്ടവരുടെ പുനരധിവാസമാണ് സ്ലീവാ.
മാർ സ്ലീവാ വിശപ്പുള്ളവർക്കുള്ള അപ്പവും ദാഹിക്കുന്നവർക്കുള്ള ഉറവയുമാണ്.
സന്യാസിമാരുടെ നല്ല പ്രത്യാശയാണ് മാർ സ്ലീവാ,
ഉടുക്കാനില്ലാത്തവർക്കോ വസ്ത്രമാണ് മാർ സ്ലീവാ".
മാർ സ്ലീവാ = ഈശോ മ്ശിഹാ

യേശു വീണ്ടും ശിഷ്യന്മാാര്ക്കു പ്രത്യക്ഷപ്പെടുന്നു.ഇതിനുശേഷം യേശു തിബേരിയാസ് കടല്ത്തീരരത്തുവച്ച് ശിഷ്യന്മാെര്ക്കു വീണ്ടും...
08/04/2021

യേശു വീണ്ടും ശിഷ്യന്മാാര്ക്കു പ്രത്യക്ഷപ്പെടുന്നു.
ഇതിനുശേഷം യേശു തിബേരിയാസ് കടല്ത്തീരരത്തുവച്ച് ശിഷ്യന്മാെര്ക്കു വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി. അവന്‍ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്: ശിമയോന്‍ പത്രോസ്, ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്, ഗലീലിയിലെ കാനായില്നിുന്നുള്ള നഥാനയേല്‍, സെബദിയുടെ പുത്രന്മാ്ര്‍ എന്നിവരും വേറെ രണ്ടു ശിഷ്യന്മാുരും ഒരുമിച്ചിരിക്കുകയായിരുന്നു. ശിമയോന്‍ പത്രോസ് പറഞ്ഞു: ഞാന്‍ മീന്‍ പിടിക്കാന്‍ പോകുകയാണ്. അവര്‍ പറഞ്ഞു: ഞങ്ങളും നിന്നോടുകൂടെ വരുന്നു. അവര്‍ പോയി വള്ളത്തില്‍ കയറി. എന്നാല്‍, ആ രാത്രിയില്‍ അവര്ക്ക് ഒന്നും കിട്ടിയില്ല. ഉഷസ്‌സായപ്പോള്‍ യേശു ക ടല്ക്ക രയില്‍ വന്നു നിന്നു. എന്നാല്‍, അതു യേശുവാണെന്നു ശിഷ്യന്മാംര്‍ അറിഞ്ഞില്ല. യേശു അവരോടു ചോദിച്ചു: കുഞ്ഞുങ്ങളേ, നിങ്ങളുടെ അടുക്കല്‍ മീന്‍ വല്ലതുമുണ്ടോ? ഇല്ല എന്ന് അവര്‍ ഉത്തരം പറഞ്ഞു. അവന്‍ പറഞ്ഞു: വള്ളത്തിന്റെ വലത്തു വശത്തു വലയിടുക. അപ്പോള്‍ നിങ്ങള്ക്കുപ കിട്ടും. അവര്‍ വലയിട്ടു. അപ്പോള്‍ വലയിലകപ്പെട്ട മത്‌സ്യത്തിന്റെ ആധിക്യം നിമിത്തം അതു വലിച്ചു കയറ്റാന്‍ അവര്ക്കു കഴിഞ്ഞില്ല. യേശു സ്‌നേഹിച്ചിരുന്ന ആ ശിഷ്യന്‍ പത്രോസിനോടു പറഞ്ഞു: അതു കര്ത്താഞവാണ്. അതു കര്ത്താവവാണെന്നുകേട്ടപ്പോള്‍ ശിമയോന്‍ പത്രോസ് താന്‍ നഗ്‌നനായിരുന്നതുകൊണ്ടു പുറങ്കുപ്പായം എടുത്തു ധരിച്ചു കടലിലേക്കു ചാടി. എന്നാല്‍, മറ്റു ശിഷ്യന്മാ‌ര്‍ മീന്‍ നിറഞ്ഞവലയും വലിച്ചുകൊണ്ടു വള്ളത്തില്ത്തുന്നെ വന്നു. അവര്‍ കരയില്നി്ന്ന് ഏകദേശം ഇരുനൂറു മുഴത്തിലധികം അകലെയല്ലായിരുന്നു. കരയ്ക്കിറങ്ങിയപ്പോള്‍ തീകൂട്ടിയിരിക്കുന്നതും അതില്‍ മീന്‍ വച്ചിരിക്കുന്നതും അപ്പവും അവര്‍ കണ്ടു. യേശു പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍ പിടിച്ച മത്‌സ്യത്തില്‍ കുറെ കൊണ്ടുവരുവിന്‍. ഉടനെ ശിമയോന്പ്ത്രോസ് വള്ളത്തില്‍ കയറി വലിയ മത്‌സ്യങ്ങള്കൊ്ണ്ടു നിറഞ്ഞവല വലിച്ചു കരയ്ക്കു കയറ്റി. അതില്‍ നൂറ്റിയ മ്പത്തിമൂന്നു മത്‌സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല. യേശു പറഞ്ഞു: വന്നു പ്രാതല്‍ കഴിക്കുവിന്‍. ശിഷ്യന്മാടരിലാരും അവനോട് നീ ആരാണ് എന്നു ചോദിക്കാന്മു:തിര്ന്നിതല്ല; അതു കര്ത്താണവാണെന്ന് അവര്‍ അറിഞ്ഞിരുന്നു. യേശു വന്ന് അപ്പമെടുത്ത് അവര്ക്കു കൊടുത്തു; അതുപോലെതന്നെ മത്‌സ്യവും. യേശു മരിച്ചവരില്നി്ന്ന് ഉയിര്പ്പി ക്കപ്പെട്ടശേഷം ശിഷ്യന്മാ;ര്ക്കു പ്രത്യക്ഷപ്പെടുന്നത് ഇതു മൂന്നാം പ്രാവശ്യമാണ്.

#ദൈവകൃപയാൽ
#പ്രാത്ഥനയോടെ
#സ്നേഹപൂർവ്വം

#നമ്മുടെ_നാട്





**
*_
**-
***
*
...

ുരിശ്

#ജയ്_ജയ്_കെ_സി_വൈ_എം

ആഴ്ചകളുടെ ആഴ്ചയിലെവ്യാഴം.മാർ മാർക്കോസ് സുവിശേഷകന്റെ തിരുനാൾ (25/04)🕯സുവിശേഷം 🕯അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും...
08/04/2021

ആഴ്ചകളുടെ ആഴ്ചയിലെവ്യാഴം.

മാർ മാർക്കോസ് സുവിശേഷകന്റെ തിരുനാൾ (25/04)

🕯സുവിശേഷം 🕯

അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.
വിശ്വസിച്ച്‌ സ്‌നാനം സ്വീകരിക്കുന്നവന്‍ രക്‌ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്‌ഷിക്കപ്പെടും.
വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്‍െറ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും.
അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത്‌ അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്‌ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും.
കര്‍ത്താവായ യേശു അവരോടു സം സാരിച്ചതിനുശേഷം, സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു. അവന്‍ ദൈവത്തിന്‍െറ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനായി.
അവര്‍ എല്ലായിടത്തും പോയി പ്രസംഗിച്ചു. കര്‍ത്താവ്‌ അവരോടുകൂടെ പ്രവര്‍ത്തിക്കുകയും അടയാളങ്ങള്‍കൊണ്ടു വചനം സ്‌ഥിരീകരിക്കുകയും ചെയ്‌തിരുന്നു.
മര്‍ക്കോസ്‌ 16 : 15-20

#ദൈവകൃപയാൽ
#പ്രാത്ഥനയോടെ
#സ്നേഹപൂർവ്വം

#നമ്മുടെ_നാട്





**
*_
**-
***
*
...

ുരിശ്

#ജയ്_ജയ്_കെ_സി_വൈ_എം

Address

Irinjalakuda
680662

Alerts

Be the first to know and let us send you an email when KCYM Thumboor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KCYM Thumboor:

Share