28/06/2026
#അകപ്പൊരുളുകൾ_തെളിഞ്ഞ_അടച്ചുപൂട്ടൽ
15 വലിയ ഡയറികൾ, 15 മാസം, മൂന്ന് റഫറൻസ് ഡയറികൾ മലയാളത്തിലും ഇംഗ്ലീഷിലും ഗ്രീക്കിലും മൂലഭാഷാ ബൈബിളുകള്‍. എണ്ണമറ്റ ബൈബിള്‍ വിവർത്തനങ്ങൾ കമന്ററികൾ. ഒരൊറ്റ പേന…
പിന്നെ പിറന്നത് വലിയൊരു ചരിത്രം!
ഒരു പേന കൊണ്ട് തന്നെ എഴുതി തീർക്കണം എന്നുള്ള ആഗ്രഹം കൊണ്ട് ആ പേനയിൽ മാറിമാറി റീഫില്ലറുകൾ ഉപയോഗിച്ചു. രചയിതാവായ ജേക്കബ് കുര്യനച്ചൻ വളരെ ലളിതമായി പറഞ്ഞു നിർത്തി.
കൊവിഡ് കാലത്ത് തുടങ്ങിവച്ച സംരംഭമാണ് ബൈബിൾ ഭാഷാ പരിഷ്കരണം. അതിനൊരു കാരണവുമുണ്ട്. പഴയ മലയാളം ബൈബിളില്‍ സാരം ഗ്രഹിക്കാൻ സാധിക്കാത്ത ഒട്ടേറെ ഇടങ്ങളും അർത്ഥമറിയാനാകാത്ത ഒട്ടേറെ വാക്കുകളും ക്രമരഹിതമായ വാക്യങ്ങളും കടന്നു കൂടിയിട്ടുണ്ട് എന്ന് അറിവാണ് (അനുബന്ധം ആദ്യകമന്‍റില്‍).
മൂലഭാഷ കണ്ടെത്തി അതിനോട് സമമായ മലയാളപദം എഴുതുക എന്നത് ഒരല്പം ദുഷ്കരമായ പ്രവർത്തിയാണ്. അതോടൊപ്പം തന്നെ ഓരോ പദവും അതിൻ്റെ ഘടനയും(Syntax) കൃത്യമാക്കുക എന്നതും.
ഏതൊക്കെ അധ്യായങ്ങളിൽ എന്തൊക്കെ തിരുത്തലുകളാണ് വരുത്തിയിട്ടുള്ളത് എന്നറിയാനായി അതിൻ്റെ ഒരു ഇൻഡക്സ് ബുക്ക് വേറെയും സൂക്ഷിച്ചിട്ടുണ്ട്.
വിശുദ്ധ ഗ്രന്ഥത്തിൻ്റെ മൂലകൃതിയായ സെപ്റ്റ്വജിന്‍റില്‍ ഉണ്ടായിരുന്നതും മലയാള വിവർത്തനത്തിൽ ഇല്ലാതിരിക്കുന്നതും ക്രൈസ്തവ ലോകത്തിലെ സഭകൾ പിന്തുടരുന്നതുമായ ഉത്തരകാനോനിക ഗ്രന്ഥങ്ങൾ (അപ്പോക്രിഫൽ ടെക്സ്റ്റ്) കൂടി ഈ രചനയിലുണ്ട് എന്ന് പറയുമ്പോഴാണ് ഈ അധ്വാനത്തിന്റെ മഹത്വം നാം തിരിച്ചറിയുന്നത്.
മലയാളത്തിൽ പോലും രണ്ട് മക്കാബിയർ വരെ മാത്രമേ മുദ്രണം ചെയ്തിട്ടുള്ളൂ. പെരിങ്ങനാട് മര്‍ത്തശ്മൂനി പള്ളി മക്കാബിയ ഗ്രന്ഥങ്ങളുടെ ഒരു സമാഹാരം കഴിഞ്ഞവർഷം പുറത്തിറക്കിയിരുന്നു, അതിനും മുമ്പ് തന്നെ മൂന്ന് മക്കാബിയര്‍ ഓർത്തഡോക്സ് സ്റ്റഡി ബൈബിളിൽ നിന്നും ഈ വന്ദ്യ വൈദികൻ വിവർത്തനം ചെയ്തു ഈ സമാഹാരത്തോട് ചേർത്തിരുന്നു.
മലയാളികളുടെ മനസ്സിൽ പതിഞ്ഞ ബൈബിൾ സൊസൈറ്റിയുടെ ഭാഷാശൈലിയാണ് പ്രാഥമികമായി അവലംബിച്ചിരിക്കുന്നത് പക്ഷേ സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാക്രമങ്ങളിൽ ഉള്ളതും നേരത്തെ വിവർത്തനം ചെയ്യപ്പെട്ടതുമായ സങ്കീർത്തനങ്ങൾ തനതു ശൈലിയില്‍ നിലനിര്‍ത്തിയിരിക്കുന്നു (പ്ശീത്താ ബൈബിള്‍ പ്രകാരം) ഓർത്തഡോക്സ് കാനോനില്‍പ്പെട്ട മനശ്ശയുടെ പ്രാർത്ഥന സോളമന്‍റെ സങ്കീര്‍ത്തനം മൂന്ന് മക്കാബിയര്‍ എന്നീ പുസ്തകങ്ങളും ചേർത്ത് പൂർണ്ണത വരുത്തിയിരിക്കുന്നു.
കാലങ്ങൾക്കു മുമ്പ് മാർത്തോമാ തി