Sree Guruvayoorappan

Sree Guruvayoorappan World of Krishna

Page Dedicated to Guruvayoorappan Devotees
By: Suresh S Nair
(614)

Devotee of Krishna

This Page is dedicated to Devotees of Lord Krishna...Page dedicates sharing Everything about Guruvayur and informations of Temple related in and around Kerala, India and around the world. The purpose of this page to promote Sanathana Dharma it is eternal and obsolute it is vital path to reach god
Please Note:This page is managed by devotee of Krishna not official page of Guruvayur Temple

ഗുരുവായൂർ വിശേഷം... Guruvayur Temple News Sree Guruvayoorappan
04/05/2026

ഗുരുവായൂർ വിശേഷം... Guruvayur Temple News
Sree Guruvayoorappan

ഇന്നത്തെ ദിവസം... Today's PanchangamSree Guruvayoorappan
04/05/2026

ഇന്നത്തെ ദിവസം... Today's Panchangam
Sree Guruvayoorappan

എല്ലാ ഗുരുവായൂരപ്പൻ ഭക്തർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.Wishing all Guruvayurappan Devotees  a great day.      Sree G...
04/05/2026

എല്ലാ ഗുരുവായൂരപ്പൻ ഭക്തർക്കും
നല്ലൊരു ദിവസം ആശംസിക്കുന്നു.
Wishing all Guruvayurappan Devotees
a great day.
Sree Guruvayoorappan

ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി. *ശ്രീപരമശിവന്റേയും പാർവതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി. '' ഗണപതിയെ സിദ്ധിയുടേയും ...
03/05/2026

ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി.

*ശ്രീപരമശിവന്റേയും പാർവതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി.
'' ഗണപതിയെ സിദ്ധിയുടേയും ബുദ്ധിയുടെയും ഇരിപ്പിടമായാണ് ഹിന്ദുക്കള്‍ കണക്കാക്കുന്നത്''.*

*ലോക വ്യവഹാരങ്ങളിലും അധ്യാത്മിക മാർഗ്ഗത്തിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിക്കുന്നതോടെ ഇല്ലാതെയാകുമെന്നാണ് വിശ്വാസം.*

*എലിയാണ് ഗണപതിയുടെ വാഹനം. മനുഷ്യന്റെ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വര്‍ണ്ണിച്ചിരിയ്ക്കുന്നത്.* *ഒരു കൊമ്പ് ഒടിഞ്ഞാണിരിക്കുന്നത്. രണ്ടു കൈകളില്‍ താമരയും മറ്റു രണ്ട് കൈകള്‍ അഭയമുദ്രയിലും വരദമുദ്രയിലുമാണുള്ളത്.*

*ശിവ ശക്തി സംഗമത്തിലൂടെ ആദ്യം പ്രണവവും പിന്നീട് തേജോരൂപിയായ സ്കന്ദനുമുണ്ടായെന്നാണ് കല്‍പ്പന.
ഗണേശന്‍, വിനായകന്‍, ബാലാജി, വിഘ്നേശ്വരന്‍ തുടങ്ങിയ പേരുകളിലും ഗണപതി അറിയപ്പെടുന്നു.*

*സാധാരണയായി വിഘ്നങ്ങള്‍ അകറ്റുന്നവനായാണ് മഹാഗണപതിയെ കണക്കാക്കുന്നത്.* *ഏതൊരു കാര്യം ആരംഭിക്കുന്നതിനു മുമ്പും ഗണേശ സ്മൃതി നല്ലതാണെന്നാണ് വിശ്വാസം.*

*കർണ്ണാടകസംഗീതകച്ചേരികളും മറ്റും ഗണപതിസ്തുതിയോടെയാണ് ആരംഭിയ്ക്കുക.*

*ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ എന്ന സ്തുതിയാണ് വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വേളയില്‍ ആദ്യമായി എഴുതിക്കാറുള്ളത്.*

*ഏതൊരു ശുഭ കാര്യത്തിനു മുമ്പും ഗണപതിഹോമം നടത്തുക എന്നത് സാധാരണമാണ്.*
*ഗൃഹപ്രവേശം, കച്ചവട ആരംഭം, വിഘ്ന നിവാരണം, ദോഷ പരിഹാരം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കെല്ലാം മുഖ്യ ഇനമായാണ് ഗണപതിഹോമം നടത്തുക. കൂടാതെ ഉദ്ദിഷ്ടകാര്യ സിദ്ധിക്കായും ചില പ്രത്യേക തരത്തില്‍ ഗണപതി ഹോമം നടത്താറുണ്ട്. പ്രത്യേക ദ്രവ്യങ്ങൾ ചേർത്ത്‌ ഇത്തരത്തിൽ നടത്തുന്ന ഹോമം വളരെ ഉത്തമമാണെന്നാണ് തന്ത്രഗ്രന്ഥങ്ങളില്‍ പോലും സൂചിപ്പിക്കുന്നത്.* *വിശേഷാൽ പതിനാറു കൊട്ട തേങ്ങ, മുപ്പത്തിരണ്ട്‌ കദളിപ്പഴം, പതിനാറുപലം ശർക്കര, നാഴിതേൻ, ഉരിയ നെയ്യ് എന്നിവയാണ് ഹോമിക്കാനായി ഉപയോഗിക്കാറുള്ളത്.*

*വിഘ്നങ്ങൾ ഇല്ലാതിരിക്കാനും ശുഭാരംഭത്തിനും ഗണപതിയെ ആദ്യം പൂജിക്കുന്നതുകൊണ്ട് പ്രഥമ പൂജ്യൻ എന്ന നാമത്തിലും ഗണപതി അറിയപ്പെടുന്നു.

ഓം ശ്രീ ഗണേശായ നമഃ എന്നമന്ത്രവും
ഓം ഗം ഗണപതയേ നമഃ എന്ന മന്ത്രവുമാണ് ഗണേശ ഭഗവാന്റേത്.
Sree Guruvayoorappan

ഇന്നത്തെ ഗുരുവായൂർ ക്ഷേത്രത്തിൽ ഉച്ചപൂജ അലങ്കാരം Today's UchaPoojaAlankaram in Guruvayur Temple Sree Guruvayoorappan
03/05/2026

ഇന്നത്തെ ഗുരുവായൂർ ക്ഷേത്രത്തിൽ ഉച്ചപൂജ അലങ്കാരം
Today's UchaPoojaAlankaram in Guruvayur Temple
Sree Guruvayoorappan

ഗുരുവായൂർ ക്ഷേത്രത്തിലെ തൃപ്പുക പൂജ ഗുരുവായൂർ ക്ഷേത്രത്തിലെ നിത്യേനയുള്ള പൂജകളിൽ ഏറ്റവും അവസാനത്തേതാണ് തൃപ്പുക. രാത്രിയി...
03/05/2026

ഗുരുവായൂർ ക്ഷേത്രത്തിലെ തൃപ്പുക പൂജ

ഗുരുവായൂർ ക്ഷേത്രത്തിലെ നിത്യേനയുള്ള പൂജകളിൽ ഏറ്റവും അവസാനത്തേതാണ് തൃപ്പുക. രാത്രിയിൽ ഭഗവാനെ ഉറക്കുന്നതിന് മുന്നോടിയായി നടത്തുന്ന സുഗന്ധപൂരിതമായ ഈ ചടങ്ങ് ഭക്തർക്ക് അതീവ നിർവൃതി നൽകുന്ന ഒന്നാണ്.
​തൃപ്പുകയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:
​ചടങ്ങിന്റെ പ്രത്യേകതകൾ
​സമയം: സാധാരണയായി രാത്രി എട്ടരയോടെ (അത്താഴപൂജയ്ക്ക് ശേഷം) ഈ ചടങ്ങ് നടക്കുന്നു.
​രീതി: അഷ്ടഗന്ധം തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ കനലിലിട്ട് പുകയ്ക്കുന്നു. ഈ പുക ഭഗവാന്റെ ശ്രീലകം മുഴുവൻ നിറയുകയും ക്ഷേത്രപരിസരത്ത് സുഗന്ധം പടരുകയും ചെയ്യുന്നു.
​സങ്കല്പം: പകൽ സമയത്തെ പൂജകളും ആഘോഷങ്ങളും കഴിഞ്ഞ് ഭഗവാൻ വിശ്രമിക്കുന്നതിന് മുൻപുള്ള ഒരു സുഗന്ധ ശുദ്ധീകരണമായാണ് ഇതിനെ കണക്കാക്കുന്നത്.
​പ്രാധാന്യം
​തൃപ്പുക കഴിഞ്ഞ് നട അടച്ചാൽ പിന്നെ പിറ്റേന്ന് പുലർച്ചെ നിർമ്മാല്യ ദർശനത്തിന് മാത്രമേ നട തുറക്കൂ.
​"തൃപ്പുക തൊഴുതാൽ മോക്ഷം ലഭിക്കും" എന്നാണ് വിശ്വാസം. തൃപ്പുക സമയത്ത് ദർശനം നടത്തുന്നത് മനസ്സിലെ പാപങ്ങളെയും അശുദ്ധിയെയും മായ്ക്കുമെന്നും ഭക്തർ കരുതുന്നു.
​ഈ സമയത്ത് ക്ഷേത്രത്തിൽ നാമജപങ്ങളും വാദ്യഘോഷങ്ങളും ഉണ്ടാകാറില്ല; അങ്ങേയറ്റം ശാന്തമായ അന്തരീക്ഷത്തിലാണ് ചടങ്ങ് നടക്കുക.
​ഗുരുവായൂരപ്പനെ ദർശിക്കാൻ എത്തുന്ന ഭക്തർ വളരെ പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ് ഈ സായംസന്ധ്യയിലെ തൃപ്പുക ദർശനം.
#ഗുരുവായൂർ #തൃപ്പുക
Sree Guruvayoorappan

Guruvayur Thrippuka

Thrippuka is the final daily ritual performed at the Guruvayur Temple. Conducted just before the Lord is put to rest for the night, this fragrant ceremony offers a sense of profound spiritual fulfillment to devotees.
​The key details regarding Thrippuka are as follows:
​Ritual Characteristics
​Timing: The ceremony typically takes place around 8:30 PM, immediately following the Athazha Pooja (Night Pooja).
​Procedure: A blend of sacred incense, including Ashtagandham, is placed on glowing coals. The resulting fragrant smoke fills the entire Sreekovil (sanctum sanctorum) and spreads throughout the temple premises.
​Symbolism: It is considered a divine purification through fragrance, preparing the Lord for rest after the day’s various poojas and festivities.
​Significance
​Once the Thrippuka ceremony is complete, the temple doors are closed and will not reopen until the Nirmalya Darshanam early the next morning.
​It is a popular belief that "witnessing Thrippuka leads to salvation (Moksha)." Devotees believe that participating in this ritual cleanses the mind of sins and impurities.
​The ritual is performed in a deeply serene atmosphere; no chanting or temple percussion (Vadyam) is performed during this time, maintaining absolute silence.
​For devotees visiting Guruvayur, witnessing the Thrippuka in the quiet of the evening is considered a highly significant and soul-stirring experience.

ഇന്നത്തെ ദിവസം... Today's PanchangamSree Guruvayoorappan
03/05/2026

ഇന്നത്തെ ദിവസം... Today's Panchangam
Sree Guruvayoorappan

എല്ലാ ഗുരുവായൂരപ്പൻ ഭക്തർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.Wishing all Guruvayurappan Devotees  a great day.      Sree G...
03/05/2026

എല്ലാ ഗുരുവായൂരപ്പൻ ഭക്തർക്കും
നല്ലൊരു ദിവസം ആശംസിക്കുന്നു.
Wishing all Guruvayurappan Devotees
a great day.
Sree Guruvayoorappan

.. ശിവ ഗുണങ്ങൾ ..1) ശിവരൂപം : മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ. തൃശ്ശൂലം ശിവന...
02/05/2026

.. ശിവ ഗുണങ്ങൾ ..
1) ശിവരൂപം : മറ്റുദേവന്മാരിൽനിന്നും വ്യത്യസ്തമായി ജടാധാരിയും ശ്മശാനവാസിയുമാണ് ഭഗവാൻ ശിവൻ. തൃശ്ശൂലം ശിവന്റെകയ്യിലെപ്പോഴും ഉണ്ടാകുന്നു. കൂടാതെ ചന്ദ്രകല ജടയിൽ വിരാജിക്കുന്നു. ശരീരത്തിൽ രുദ്രാക്ഷമാലയും നാഗങ്ങളും ചേർന്നതാണ് ഭഗവാൻ ശിവന്റെ രൂപം.
2) തൃക്കണ്ണ് : ശിവഭഗവാന്റെ മറ്റൊരുപ്രത്യേകതയാണ് നെറ്റിയിലുള്ള മൂന്നാമത്തെ നേത്രം. തൃക്കണ്ണിൽനിന്നുള്ള അഗ്നികൊണ്ടാണ് ഭഗവാൻ ശിവൻ കാമദേവനെ ഭസ്മീകരിച്ചത്. മൂന്നുകണ്ണുകളുള്ളതിനാൽ ശിവൻ ത്രിലോചനൻ(ത്രി= മൂന്ന്; ലോചനം= കണ്ണ്), എന്ന നാമത്തിലും അറിയപ്പെടുന്നു.
3) ചന്ദ്രകല : ശിവന്റെ ജടാമൗലിയിൽ എപ്പോഴും ചന്ദ്രദേവൻ വിരാജിക്കുന്നു എന്നാണ് വിശ്വാസം. അതിനാൽതന്നെ ചന്ദ്രശേഖരൻ , ചന്ദ്രമൗലി, കലാധരൻ തുടങ്ങിയനാമങ്ങൾ ശിവന്റെ പര്യായങ്ങളാണ്.
4) ഭസ്മം : ശിവന്റെ ശരീരത്തിൽ ശവഭസ്മം ലേപനം ചെയ്തിരിക്കുന്നു. മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും. എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ഭസ്മധാരിയും ശ്മശാനവാസിയുമായ ശിവന്റെ ഒരു രൂപമാണ് ഭൈരവൻ.
5) ജട : ശിവന്റെ കേശം ജടപിടിച്ചതും കപർദ്ദത്തെപോലെ കെട്ടിവെച്ചിരിക്കുന്നതുമാണ്. ജടാധാരി, വ്യോമകേശൻ എന്നീ നാമങ്ങളും ശിവന്റെ പര്യായങ്ങളാണ്.
6) നീലകണ്ഠം : സമുദ്ര മഥനത്തിന്റെ ഫലമായി കാളകൂടം എന്ന മാരകവിഷം പുറത്തേക്കു വന്നു. മൂന്നുലോകത്തേയും സംഹരിക്കാൻ ശക്തിയുള്ള വിഷമായിരുന്നു കാളകൂടം. കാളകൂടത്തെ ഉൾക്കൊള്ളാൻ മൃത്യുഞ്ജയനായ ശിവനു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. ഹാലാഹലം അഥവാ കാളകൂടവിഷം പാനം ചെയ്ത ഭഗവാന്റെ കഴുത്ത് നീലനിറമായി മാറി. അന്നുമുതൽ ശിവൻ നീലകണ്ഠൻ എന്ന നാമത്തിൽ അറിയപ്പെടാൻ തുടങ്ങി.
7) ഗംഗാനദി : സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് ഋഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനേക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്തയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം.
ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.
8) നാഗങ്ങൾ : നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്ന ദേവനായാണ് ശിവനെ വർണ്ണിക്കുന്നത്.
വാസുകി എന്ന നാഗത്തെ ശിവൻ എപ്പോഴും കഴുത്തിലണിയുന്നു.
9) മാൻ : കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും ശിവനെ വർണ്ണിക്കാറുണ്ട്. ചഞ്ചലചിത്തത്തിൽനിന്നും ശിവൻ മോചിതനാണ് എന്നാണ് ഇത് പ്രതീകവൽക്കരിക്കുന്നത്. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. എന്നാൽ ശിവൻ സർവ്വജ്ഞാനിയും നിർവികാരനും നിർവികല്പവുമാണ്.
10) തൃശൂലം : ശിവന്റെ സവിശേഷമായ ആയുധമാണ് തൃശൂലം. ശിവന്റെ വലതുകയ്യിലേന്തിയ സത്ഗുണം തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെയാണ് തൃശ്ശൂലം പ്രതീകവൽക്കരിക്കുന്നത്. പരമാധികാരത്തിന്റെ ചിഹ്നമായും തൃശൂലത്തെ കണക്കാക്കുന്നു.
11) ഢമരു : ശിവന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. ഢമരു നാദത്തിൽ നിന്നാണ് സംസ്കൃതഭാഷൗദ്ഭവിച്ചത് എന്നൊരു വിശ്വാസവും നിലനിൽക്കുന്നു.
12) നന്ദികേശ്വരൻ : ശിവന്റെ വാഹനമായ വൃഷഭമാണ് നന്ദി. പശുപതി എന്നൊരു നാമവും ശിവനുണ്ട്. മൃഗങ്ങളുടെയെല്ലാം പാലകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം. മനുഷ്യരൂപത്തിലും നന്ദിയെ ചിലപ്പോൾ ചിത്രീകരിക്കാറുണ്ട്. ശിവന്റെ ഒരു പരമഭക്തനാണ് നന്ദി
Sree Guruvayoorappan

ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കു കിഴക്കേ മൂലയിലെത്തുമ്പോൾ വടക്കു പടിഞ്ഞാ...
02/05/2026

ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കു കിഴക്കേ മൂലയിലെത്തുമ്പോൾ വടക്കു പടിഞ്ഞാറു ഭാഗത്തേയ്ക്ക് നോക്കിത്തൊഴുന്നതിന്റെ ഐതീഹ്യം...

പണ്ട്,പദ്മകല്പത്തിന്റെ ആദിയിൽ, സൃഷ്ടി കർമ്മത്തിലേർപ്പെട്ടു കൊണ്ടിരിയ്ക്കുകയായിരുന്ന ബ്രഹ്മാവിനു മുന്നിൽ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവമുണ്ടാകാൻ ഒരു അവസരം വേണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതുതന്നെയായ ഒരു വിഗ്രഹം തീർത്ത് അദ്ദേഹത്തിന് സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തിൽ സന്താനസൗഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചുവന്ന സുതപസ്സ് എന്ന രാജാവും പത്നിയായ പ്രശ്നിയും ബ്രഹ്മാവിൽനിന്ന് ഈ വിഗ്രഹം കരസ്ഥമാക്കി. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായി അവർക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ടു. പുത്രൻ വേണമെന്ന് മൂന്നു പ്രാവശ്യം പ്രാർത്ഥിച്ചു .തഥാസ്തു എന്ന് പറഞ്ഞു ഭഗവൻ അവരെ അനുഗ്രഹിച്ചു. ഭഗവാൻ താൻ തന്നെ മൂന്നു ജന്മങ്ങളിൽ അവരുടെ മകനായി അവതരിയ്ക്കാമെന്ന് അരുൾ ചെയ്തു. തുടർന്ന് സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി പ്രശ്നിഗർഭൻ എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ അവരുടെ പുത്രനായി വാമനൻ എന്ന പേരിൽ അവതരിച്ചു. തുടർന്ന് ദ്വാപരയുഗത്തിൽ അവർ വസുദേവരും ദേവകിയുമായി പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടെ പുത്രനായി ശ്രീകൃഷ്ണൻ എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.

തുടർന്ന് അവതാരമൂർത്തി തന്നെയായ ശ്രീകൃഷ്ണഭഗവാൻ ഈ വിഗ്രഹം മഥുരയിൽ നിന്ന് ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം പണിത് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. എന്നും രാവിലെ അദ്ദേഹം പത്നിമാരായ രുഗ്മണിയ്ക്കും സത്യഭാമയ്ക്കുമൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു. ഒടുവിൽ ദ്വാപരയുഗം കഴിഞ്ഞ് ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ തന്റെ ഭക്തനായ ഉദ്ധവരോട് താൻ പൂജിച്ച വിഗ്രഹമൊഴികെ മറ്റെല്ലാം നശിയ്ക്കുന്ന ഒരു പ്രളയം ഏഴുദിവസം കഴിഞ്ഞുണ്ടാകുമെന്നും അതിൽ രക്ഷപ്പെടുന്ന വിഗ്രഹം ദേവഗുരുവായ ബൃഹസ്പതിയെയും വായുദേവനെയുംഏല്പിയ്ക്കണമെന്നും അറിയിച്ചു. ഉദ്ധവർ പറഞ്ഞതുപോലെത്തന്നെ ചെയ്തു. കടലിൽനിന്ന് പൊക്കിയെടുത്ത വിഗ്രഹവുമായി ബൃഹസ്പതിയും വായുദേവനും സഞ്ചരിയ്ക്കുന്ന വഴിയിൽ ഭാർഗ്ഗവക്ഷേത്രത്തിൽ ഒരിടത്തെത്തിയപ്പോൾ പാർവ്വതീപരമേശ്വരന്മാരുടെ താണ്ഡവനൃത്തം ദർശിച്ചു. തുടർന്ന് അവരുടെ അനുമതിയോടെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് മഹാവിഷ്ണുപ്രതിഷ്ഠ നടത്തിയ സ്ഥലം ഗുരുവായൂരും അവിടത്തെ പ്രതിഷ്ഠ ഗുരുവായൂരപ്പനുമായി മാറി. ഈ പുണ്യമുഹൂർത്തത്തിൽ പങ്കെടുത്ത പാർവ്വതീപരമേശ്വരന്മാർ പിന്നീട് ശക്തിപഞ്ചാക്ഷരീധ്യാനരൂപത്തോടെ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് ഗുരുവായൂരിൽ പോകുന്ന ഭക്തർ മമ്മിയൂരിലും പോയാലേ യാത്ര പൂർണ്ണമാകൂ എന്ന് പറയുന്നതിന് കാരണം ഇതുതന്നെ. ഇതിന് കഴിയാത്തവർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുന്നു.
Sree Guruvayoorappan

Address

Guruvayur
680101

Telephone

+919483506132

Website

Alerts

Be the first to know and let us send you an email when Sree Guruvayoorappan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Guruvayoorappan:

Share

Category