Eph"phatha Ministries, Nilambur-Kerala

Eph"phatha Ministries, Nilambur-Kerala "For Christ , and His Church". Minister the Church

Permanently closed.
12/08/2024

"ഇനി താജ് മഹലിനും ചെങ്കോട്ടയ്ക്കും ഇന്ത്യ മുഴുവനും വേണ്ടിവഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുമോ ?"

വഖഫ് നിയമഭേദഗതിയുടെ പ്രസക്തിയെക്കുറിച്ച് ഫാ. ജോഷി മയ്യാറ്റിൽ എഴുതിയ ലേഖനം.

🔶 2024 ജൂലൈ 26 ന് മധ്യപ്രദേശ് ഹൈക്കോടതി ജസ്റ്റിസ് ഗുർബാൻ സിങ് അഹ്ലുവാലിയ ചോദിച്ച ചോദ്യമാണിത്. ആർക്കിയളോജിക്കൽ സർവേ ഓഫ് ഇന്ത്യക്കെതിരേ (ASI) മൂന്നു ചരിത്രസ്മാരകങ്ങളും അവയുൾക്കൊള്ളുന്ന പറമ്പുകളും തങ്ങളുടേതാണെന്ന വഖഫ് ബോർഡിൻ്റെ 19.07.2013-ലെ വിധിതീർപ്പു തള്ളിക്കൊണ്ടുള്ള പ്രഖ്യാപനത്തിലാണ് ഈ ചോദ്യം ഉയർന്നത്. നമ്മുടെ മാധ്യമങ്ങളെല്ലാം ഈ വിധി മറച്ചുവയ്ക്കുന്നതിൽ പ്രത്യേകം നിഷ്കർഷ പുലർത്തി എന്നത് എടുത്തുപറയണം!

🔷നിയമപരിരക്ഷയുള്ള കൊള്ളസംഘം !

32 വഖഫ് ബോർഡുകളാണ് 1995 മുതൽ ഇന്ത്യയിൽ നിലവിലുള്ളത്. ഇന്ന് ഇന്ത്യയിൽ വഖഫിനു കീഴിൽ എട്ടു ലക്ഷം ഏക്കർ ഭൂമിയിലായി 872,292 രജിസ്റ്റേർഡ് സ്ഥാവരജംഗമ വസ്തുക്കളാണുള്ളത്. ഇന്ത്യൻ സൈന്യത്തിനും റെയിൽവേക്കും ശേഷം ഏറ്റവും കൂടുതൽ വസ്തുവകകളുള്ളത് വഖഫ് ബോർഡിനാണ്. 1995-ൽ പാസാക്കിയ നിയമമനുസരിച്ച്, യാതൊരു രേഖയുമില്ലാതെ വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്ന പ്രദേശങ്ങളിൽ ഉള്ള വസ്തുവകകളുടെ രേഖകൾ ഹാജരാക്കാൻ ബാധ്യതയുള്ളത് ആ പ്രദേശവാസികൾക്കാണ്. അവർ തെളിവുകളുമായി പോകേണ്ടത് കോടതിയിലേക്കല്ല, വഖഫ് ട്രിബ്യൂണൽ കോർട്ടിലേക്കാണ്! അത്തരം ജനദ്രോഹപരമായ നിയമനിർമ്മാണമാണ് മുസ്ലീം പ്രീണനത്തിൽ അതിവൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ള കോൺഗ്രസ്സ് സർക്കാർ നടത്തിയത്.

🔷 വഖഫ് ചരിത്രം

'വഖഫ്' എന്ന അറബി പദത്തിൻ്റെ അർത്ഥം 'നിയന്ത്രണം', 'നിരോധനം' എന്നൊക്കെയാണ്. വില്ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലാത്ത വിധം അല്ലാഹുവിന് നല്കപ്പെട്ടത് എന്നർത്ഥം. ശരി അത്ത് നിയമം അനുസരിച്ച്, വഖഫ് ഒരിക്കൽ പ്രഖ്യാപിക്കപ്പെട്ടാൽ അത് എന്നന്നേക്കുമായി വഖഫ് ആണ്.

ഡൽഹി സുൽത്താനേറ്റിൻ്റെ ആദ്യകാലത്തോടു ബന്ധപ്പെട്ട ചരിത്രമാണ് അതിനുള്ളത്. സുൽത്താൻ മുയിസുദ്ദീൻ സാം ഗാവോർ മുൽതാനിലെ ജമാ മസ്ജിദിനു വേണ്ടി രണ്ടു ഗ്രാമങ്ങൾ വിട്ടുകൊടുത്തു. തുടർന്ന് ഇസ്ലാമിക ഭരണത്തിൻ കീഴിൽ വഖഫ് ഭൂമികൾ വർധിച്ചു. 19-ാം നൂറ്റാണ്ടിൽ ഒരു തർക്കത്തിൽ ബ്രിട്ടിഷ് ന്യായാധിപന്മാർ വഖഫിനെ "ഏറ്റവും മോശമായതും വിനാശകരവുമായ ഏർപ്പാട്" എന്നു വിശേഷിപ്പിച്ചു കൊണ്ടാണ് അസാധുവാക്കിയത്. എന്നാൽ 1913-ലെ മുസൽമാൻ വഖഫ് സാധൂകരണ നിയമത്തിലൂടെ വഖഫ് പുന:സ്ഥാപിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിനു ശേഷം 1954ൽ നെഹ്രു സർക്കാർ പാസാക്കിയ വഖഫ് ആക്റ്റ് വഖഫുകളുടെ കേന്ദ്രീകരണം സാധ്യമാക്കി. 1964-ൽ സെൻട്രൽ വഖഫ് കൗൺസിൽ ഓഫ് ഇന്ത്യ എന്ന നൈയാ മിക സംവിധാനം നിലവിൽ വന്നു. 1995-ലെ നിയമ ഭേദഗതി വഖഫ് ബോർഡിൻ്റെ കടന്നുകയറ്റത്തിന് പച്ചപ്പരവതാനി വിരിച്ചു കൊടുത്തു. നവംബർ 22-ന് പാസാക്കിയ ഈ ആക്റ്റ് വഖഫ് കൗൺസിലിൻ്റെയും സ്റ്റേറ്റ് വഖഫ് ബോർഡുകളുടെയും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുടെയും മുതവല്ലിയുടെയും (മാനേജർ) അധികാരവും പ്രവർത്തനങ്ങളും വ്യക്തമാക്കുകയും വഖഫ് ട്രൈബ്യൂണലിന്, സാധാരണ സിവിൽ കോടതികളിൽ ചോദ്യം ചെയ്യാനാവാത്ത, വിധിതീർപ്പവകാശം അനുവദിച്ചു കൊടുക്കുകയും ചെയ്തു. 2013-ലെ വഖഫ് ആക്ട് വഖഫ് വസ്തുവകകളുടെ ആഭ്യന്തര ഭരണവും നടത്തിപ്പും കൂടുതൽ സുതാര്യവും ഉത്തരവാദിത്വപൂർണവും ആക്കി. സുന്നി സെൻട്രൽ വഖഫ് ബോർഡ്, ഷിയ സെൻട്രൽ വഖഫ് ബോർഡ് എന്നിവ നിലവിലുണ്ട്.

തുർക്കി, ലിബിയ, ഈജിപ്ത്, സുഡാൻ, ലെബനോൻ, സിറിയ, ജോർദാൻ, ടുനീഷ്യ, ഇറാഖ് എന്നിവിടങ്ങളിലൊന്നും ഇല്ലാത്ത വഖഫ് ഇന്ത്യയിൽ ഇത്ര സംഭവമായിത്തീർന്നതിനു പിന്നിലുള്ളത് ചീഞ്ഞളിഞ്ഞ വോട്ടു ബാങ്ക് രാഷ്ട്രീയം മാത്രമാണ്. ഇന്ത്യൻ മതേതര ഭരണഘടനയെ ശരി അത്തു നിയമത്തിൽ അടിത്തറയിട്ട ഒരു നിയമനിർമാണം കൊണ്ട് ദുർബലമാക്കിയിരിക്കുന്ന ഏർപ്പാടാണിത്. ഇന്ത്യൻ പൗരന്മാരുടെയും വിവിധ മതസ്ഥരുടെയും ഇന്ത്യൻ സർക്കാരിൻ്റെ മേൽ പോലും കുതിര കയറാൻ ഇടയാക്കുന്ന ഈ കാടൻ നിയമം പരിശോധനയ്ക്കു വിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

🔷 ആരും ചോദിക്കാത്ത ചോദ്യങ്ങൾ

സുൽത്താൻ ഒരിക്കൽ വഖഫ് ആക്കിയത് എന്നന്നേക്കും വഖഫ് എന്ന കാഴ്ചപ്പാടിൽ അടങ്ങിയിരിക്കുന്ന അനീതിയും അക്രമവും കണ്ടില്ലെന്നു നമ്മൾ നടിക്കുന്നത് എന്തുകൊണ്ടാണ്? സുൽത്താൻ വരുന്നതിനു മുമ്പ് ആ ഭൂമി ആരുടേതായിരുന്നു എന്ന ചോദ്യം എന്തേ ആരും ചോദിക്കാത്തത്?

ആദ്യത്തെ അധിനിവേശ ശക്തികളായ പേർഷ്യൻ സുൽത്താനും മുഗൾ വംശവുമൊക്കെ കാലഹരണപ്പെട്ടപ്പോൾ പുതിയ അധിനിവേശ ശക്തികളായ യൂറോപ്യന്മാർ ഇവിടെ അധികാരം പിടിച്ചല്ലോ. ബ്രിട്ടീഷ് ഭരണം നടന്നപ്പോൾ അവർ അത് തങ്ങളുടെ ദൈവത്തിന് നേർച്ചയായി സമർപ്പിച്ചിരുന്നെങ്കിൽ അത് എന്നേക്കുമായി അങ്ങനെ നിലനിറുത്തേണ്ടി വരുമായിരുന്നോ? ഇന്ത്യ സ്വതന്ത്രയായി സ്വയംഭരണാവകാശമുള്ള രാജ്യമായി മാറുകയും ഭരണഘടന നമ്മുടെ വിശുദ്ധ ഗ്രന്ഥമാവുകയും ചെയ്തപ്പോൾ അധിനിവേശശക്തികൾ സമ്മാനിച്ച മതഭരണാവശിഷ്ടങ്ങൾ നിലനിറുത്താനും അത് വിപുലീകരിക്കാനും അവസരമൊരുക്കുന്നത് പരിഹാസ്യമല്ലേ?

മതത്തിൻ്റെ അവകാശവാദങ്ങൾക്ക് പൊതുസമൂഹത്തിൽ അനുവദിച്ചു നല്കാവുന്ന ഇടത്തിന് ഒരു പരിധിയില്ലേ? പൗരസമൂഹത്തിന് ദ്രോഹകരമാവുകയും മറ്റു മതസ്ഥർക്ക് ഭീഷണിയാവുകയും ക്രമസമാധാനത്തിന് ഭംഗം വരുത്തുകയും ചെയ്യുന്ന അവകാശവാദങ്ങൾ, ഏതു മതത്തിൽ നിന്നാണെങ്കിലും, എതിർക്കപ്പെടേണ്ടതാണ്.

🔷അതിക്രമത്തിൻ്റെ ഏതാനും ഉദാഹരണങ്ങൾ

2014-ൽ ഡൽഹിയിൽ ഏറ്റവും മുന്തിയ 123 പ്രോപ്പർട്ടികളാണ് ആണ് കേന്ദ്ര സർക്കാർ വഖഫ് ബോർഡിന് കൊടുത്തത്.

ചെറായി-മുനമ്പം തീരദേശത്ത് താമസിക്കുന്ന 600-ഓളം വരുന്ന കുടുംബങ്ങളുടെ ജീവിതം 2019 മുതൽ നിശ്ചലമാക്കിയിട്ടിരിക്കുകയാണ് കേരള വഖഫ് ബോർഡ്. മുനമ്പം വേളാങ്കണ്ണി മാതാ ഇടവക ദേവാലയത്തിനു മേലും പാഷനിസ്റ്റ് ആശ്രമത്തിനു മേലും വഖഫ് ബോർഡിൻ്റെ അവകാശവാദമെന്ന ഡമോക്ലിയൻ വാൾ തൂങ്ങിക്കിടക്കുകയാണ്.

കാവേരി നദീതീരത്തുള്ള തിരുചെന്തുറൈ ഗ്രാമത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് 2022-ൽ തമിഴ്നാട് വഖഫ് ബോർഡ് ആ ഗ്രാമം മുഴുവൻ തങ്ങളുടേതാണെന്ന അവകാശവാദം ഉന്നയിച്ചു. 1500 വർഷം പഴക്കമുള്ള സുന്ദരേശ്വരർ അമ്പലവും അവിടെയുണ്ടെന്നോർക്കണം!

ഹൈദരാബാദിൽ മാരിയറ്റ് ഫൈവ് സ്റ്റാർ ഹോട്ടലിനുമേലാണ് തെലുങ്കാന വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചത്. തെലുങ്കാന ഹൈക്കോടതി വഖഫ് ബോർഡിൻ്റെ ആർത്തിയെ പിടിച്ചുകെട്ടി.

ഇപ്പോൾ ഇന്ത്യയിലാകമാനം വഖഫ് ബോർഡ് അവകാശമുന്നയിച്ച് തർക്കത്തിൽ കിടക്കുന്ന 194 സ്ഥലങ്ങളുണ്ടത്രേ!

വഖഫ് വസ്തുക്കളും വഖഫ് ഭൂമിയും സംബന്ധിച്ച അഴിമതി വിവാദങ്ങളും നിരവധി ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരുടെ വസ്തുക്കളുടെയും ഭൂമിയുടെയും മേൽ അവകാശാധികാരങ്ങൾ ഉന്നയിച്ചു കൊണ്ടും വഖഫ് പ്രോപ്പർട്ടികൾ ദുരുപയോഗം ചെയ്തുകൊണ്ടും അതിരില്ലാത്ത അധികാരപ്രയോഗം നടത്തിക്കൊണ്ടും തുടരെത്തുടരെ വിവാദത്തിലാകുന്ന വഖഫ് ബോർഡിനെ വേണ്ടവിധം ഭരണഘടനയുടെ വരുതിക്കു നിറുത്തേണ്ടതിൻ്റെ ആവശ്യകത ഇസ്ലാം വിശ്വാസികളിൽ പോലും പലർക്കും ബോധ്യപ്പെട്ടിട്ടുണ്ട്.

🔷ലോക്സഭയിലെ ബിൽ

2024 ആഗസ്റ്റ് എട്ടാം തീയതി ന്യൂനപക്ഷകാര്യ വകുപ്പുമന്ത്രി കിരൺ റിജിജു ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ഇപ്പോൾ ചൂടേറിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഒരു വസ്തു അഥവാ ഭൂമി വഖഫിൻ്റേതാണോ എന്നു വ്യവച്ഛേദിക്കാൻ വഖഫ് ബോർഡിന് അധികാരം നല്കുന്ന 1995 വഖഫ് ആക്ടിലെ 40-ാം അനുച്ഛേദം അധികാര ദുർവിനിയോഗത്തിന് വഴിയൊരുക്കുന്നു എന്ന ആരോപണം പണ്ടേ ഉള്ളതാണ്. കൂടാതെ, സൂക്ഷിപ്പുകാരൻ്റെയും (മുത്തവാലി) കാര്യസ്ഥൻ്റെയും നിയമനത്തിലുള്ള അഴിമതിയാരോപണങ്ങളും നിലവിലുണ്ട്. അതിനാൽ, 40-ാം അനുച്ഛേദം പൂർണമായും ഒഴിവാക്കാനും ജില്ലാ കളക്ടർമാരിൽ ആ ദൗത്യം നിക്ഷിപ്തമാക്കാനുമുള്ള ഭേദഗതികളാണ് ബില്ലിലുള്ളത്. ആ നിർദേശം രാഷ്ട്രീയ കൈകടത്തലുകൾക്ക് വഴിവച്ചേക്കാം എന്ന് നിഷ്പക്ഷമനസ്സുകൾ ചിന്തിക്കുന്നു.

സുതാര്യത ഉറപ്പാക്കുന്ന തരത്തിൽ, വഖഫ് ബോർഡുകളുടെ എല്ലാത്തരം അവകാശവാദങ്ങളും സ്ഥിരീകരിക്കൽ, വഖഫ് ബോർഡുകളിലെ അംഗത്വവും അതിൻ്റെ പ്രവർത്തനങ്ങളും വിവരിക്കുന്ന 9, 14 എന്നീ അനുച്ഛേദങ്ങളിൽ മാറ്റംവരുത്തൽ, വനിതാപ്രാതിനിധ്യം നിർബന്ധമാക്കൽ എന്നിവയും ഭേദഗതിയിലുണ്ട്. വഖഫ് ഭൂമി പുതുതായി അളന്നു തിട്ടപ്പെടുത്താനും വസ്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കാനും ജില്ലാ ജഡ്ജിമാരുടെ മേൽനോട്ടം ഉറപ്പാക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.

അധിനിവേശത്തിൻ്റെ ആവേശം സ്ഥിരമായി പ്രകടമാക്കുകയും സാധാരണക്കാരുടെ ജീവിതം അനിശ്ചിതത്വത്തിലാക്കുകയും ക്രമസമാധാനനിലയ്ക്ക് ഭംഗം വരുത്തുകയും ചെയ്യുന്ന വഖഫ് ബോർഡു ശൈലികൾക്ക് കടിഞ്ഞാണിടാൻ സ്വതന്ത്ര ജുഡീഷ്യറിയുടെ സാന്നിധ്യം വഖഫ് ട്രൈബ്യൂണലിൽ അനിവാര്യമാണ്. മതത്തിൻ്റെ അടിസ്ഥാനത്തിൽ വ്യവഹാരങ്ങൾ തീർപ്പു കല്പിക്കാൻ ഇന്ത്യ ഒരു മതരാഷ്ട്രം അല്ലല്ലോ. ബില്ലിനെക്കുറിച്ച് ഉയർന്നിട്ടുള്ള അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാൻ സംയുക്ത പാർലിമെൻ്ററി സമിതിയുടെ പരിഗണനയിലൂടെ കഴിയും എന്നാണ് എൻ്റെ വിചാരം.

ഫാദർ ജോഷി മയ്യാറ്റിൽ

17/04/2024

തെലുങ്കാനയിലെ മദർ തെരേസ സ്കൂളിന് നേരെ ഉണ്ടായ ആക്രമണം.സ്കൂൾ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടു....

20/03/2024
നൈജീരിയയിലെ ക്രൈസ്തവ വംശഹത്യ: ഉണരാത്ത ലോക മന:സാക്ഷി ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ (സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മ...
07/06/2022

നൈജീരിയയിലെ ക്രൈസ്തവ വംശഹത്യ: ഉണരാത്ത ലോക മന:സാക്ഷി

ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ (സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ)

ദിനംപ്രതി വർധിക്കുന്ന ക്രിസ്തീയ വംശഹത്യയുടെ അവസാന ഉദാഹരണമാണ് ഞായറാഴ്ച പന്തക്കുസ്താ തിരുനാൾ ദിനത്തിൽ നൈജീരിയയിലെ ഓവോ നഗരത്തിലെ സെന്‍റ് ഫ്രാൻസിസ് ദേവാലയത്തിൽ ഇസ്‌ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ അമ്പതിലധികം വിശ്വാസികൾ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവം. ക്രൈസ്തവരാണെന്നതിന്‍റെ പേരിൽ മാത്രം രക്തസാക്ഷികളാകേണ്ടി വന്നവരാണ് അവർ. നൈജീരിയയിലെ ആദ്യ സംഭവമല്ല ഇത്. വർഷങ്ങളായി അവിടെ ക്രൈസ്തവരെ തെരഞ്ഞുപിടിച്ച് ഇസ്‌ലാമിക തീവ്രവാദികൾ കൂട്ടക്കൊല ചെയ്യുന്നു. ഇത്തരം സംഭവങ്ങളെ ലോകശ്രദ്ധയിൽ കൊണ്ടുവരാൻ ഇനിയും മുഖ്യധാരാ മാധ്യമങ്ങൾ വേണ്ടവിധം ശ്രമിച്ചിട്ടില്ല. ഇതുപോലുള്ള കിരാത സംഭവങ്ങളോട് ഇനിയും ലോകമനഃസാക്ഷി വേണ്ട രീതിയിൽ ഉണരുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല എന്നതു പരിതാപകരമാണ്.

നൈജീരിയയിലെ രക്തസാക്ഷികൾ

2015 ഫെബ്രുവരിയിൽ ലിബിയയിൽ 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യാനികൾ കഴുത്തറത്തു കൊല്ലപ്പെട്ട വീഡിയോ ഇസ്‌ലാമിക്‌ സ്റ്റേറ്റ് ഭീകരർ പുറത്തുവിട്ടപ്പോഴാണ് ആധുനികലോകം ഇസ്‌ലാമിക ഭീകരതയുടെ ക്രൂരമുഖം കണ്ടു നടുങ്ങിയത്. തങ്ങളുടെ വിശ്വാസം തള്ളിപ്പറയാൻ തയാറാകാതിരുന്ന അവരുടെ കഴുത്തു മുറിച്ചു മാറ്റി രക്തം മെഡിറ്ററേനിയൻ കടലിൽ കലർത്തിയാണ് അന്നു ഭീകരർ തങ്ങളുടെ കൊലവിളി ലോകത്തിനു മുമ്പിൽ പ്രദർശിപ്പിച്ചത്. ആ കിരാത സംഭവം നടന്നു വർഷങ്ങൾ കഴിയുമ്പോഴും നൈജീരിയയിൽ സമാനമായ കൂട്ടക്കൊല ആവർത്തിക്കുന്നതു ലോകം കാണുകയാണ്.

സഹപാഠികളും കൊലയാളികൾ ആകുമ്പോൾ

ഒരു പെൺകുട്ടിയെ സഹപാഠികൾ കല്ലെറിഞ്ഞും മർദിച്ചും തീയിൽ ചുട്ടെരിച്ചും മതമുദ്രാ വാക്യങ്ങൾ വിളിച്ചുകൊണ്ടു നിഷ്ഠുരമായി കൊലചെയ്യുന്ന വീഡിയോ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതാണ്. നൈജീരിയയുടെ വടക്കു പടിഞ്ഞാറുള്ള സോകോറ്റോയിൽ ഡബോറ സാമുവൽ എന്ന വിദ്യാർഥിനിയാണ് മതനിന്ദ ആരോപിക്കപ്പെട്ട് ദാരുണമായി കൊലചെയ്യപ്പെട്ടത്.

ഈ കൊല നടത്തിയത് ഇസ്‌ലാമിക തീവ്രവാദ സംഘടനയിൽപ്പെട്ടവരായിരുന്നില്ല, മറിച്ച് മുസ്‌ലിംകളായ സഹപാഠികളായിരുന്നു. അതുവരെ കരുതിയിരുന്നത് നൈജീരിയയിലെ ക്രൈസ്തവഹത്യകൾ ചെയ്തിരുന്നത് ഇസ്‌ലാമിക തീവ്രവാദികളാണെന്നാണ്. പ്രധാനമായും ഇസ്‌ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, ഫുലാനി തുടങ്ങിയ തീവ്ര ഇസ്‌ലാമിക ഭീകര ഗ്രൂപ്പുകളിൽപ്പെട്ടവരാണ് സാധാരണക്കാരും സമാധാനകാംക്ഷികളുമായ ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നത് എന്നായിരുന്നു പൊതുവെയുള്ള ധാരണ. എന്നാൽ, ആ ധാരണ തെറ്റാണെന്നും സാധാരണക്കാരായ മുസ്‌ലിം വിശ്വാസികളിൽ, വിശിഷ്യാ, യുവാക്കളിലും വിദ്യാർഥികളിലുംപോലും തീവ്രവാദം കുത്തിവയ്ക്കുന്നതിൽ തീവ്രവാദികൾ വിജയിച്ചിരിക്കുന്നു എന്നുമുള്ള വസ്തുത ഡാബോറ സാമുവലിന്‍റെ നിഷ്ഠുര കൊലപാതകം ലോകത്തിനു മുമ്പിൽ അനാവൃതമാക്കി.

ക്രിസ്തീയ വംശഹത്യയിൽ ഒന്നാമത്

അടുത്ത ചില വർഷങ്ങളിൽ ലോകത്ത് ഏറ്റവുമധികം ക്രൈസ്തവർ അവരുടെ വിശ്വാസത്തെ പ്രതി വധിക്കപ്പെടുന്നത് നൈജീരിയയിലാണ്. 2021ൽ ആറായിരത്തോളം ക്രൈസ്തവർ വിശ്വാസത്തെപ്രതി മാത്രം കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. അതിൽ എൺപത് ശതമാനത്തോളം പേർ കൊല്ലപ്പെട്ടത് ഇസ്‌ലാമിക ഭീകരരാൽ നൈജീരിയയിലാണ്. 2009 മുതലുള്ള കണക്കുകളനുസരിച്ച് 40,000ത്തോളം ക്രൈസ്തവർ ബൊക്കോ ഹറാമിന്‍റെ ആക്രമണങ്ങളിൽ മാത്രം കൊല്ലപ്പെട്ടിട്ടുണ്ട്. വർഷംതോറും ആക്രമണങ്ങൾ വർധിച്ചുവരികയാണ്. 2022 ജനുവരിക്കും മാർച്ചിനും ഇടയിൽ മാത്രം 531 ക്രൈസ്തവരാണ് ഇത്തരത്തിൽ ഇസ്‌ലാമിക ഭീകരരുടെ ഇരകളായിത്തീർന്നത്.

എന്തുകൊണ്ട് ഈ ആക്രമണങ്ങൾ?

ഈ ആക്രമണങ്ങൾക്കെല്ലാം ഒരേയൊരു കാരണമേയുള്ളൂ; അതു സന്പൂർണ ഇസ്‌ലാമിക രാഷ്‌ട്രത്തിന്‍റെ നിർമിതിയുടെ ഭാഗമാണ്. ലോകം മുഴുവന്‍ ഒറ്റ ഇസ്‌ലാമിക രാഷ്‌ട്രമാക്കുക എന്ന ലക്ഷ്യം ഇത്തരം തീവ്രസംഘടനകൾ പലപ്പോഴും പരസ്യമായി പ്രസ്താവിച്ചിട്ടുള്ളതാണ്. മാത്രവുമല്ല, ഓരോ കൊലപാതകത്തിലൂടെയും ക്രൂരകൃത്യത്തിലൂടെയും പൊതുസമൂഹത്തെ ഭയചകിതരാക്കാനും മനോവീര്യം തകർക്കാനും അവർ ലക്ഷ്യമിടുന്നു. ഇസ്‌ലാമിസ്റ്റുകൾ വിഭാവനം ചെയ്യുന്നത് ഇസ്‌ലാം മതം മാത്രമുള്ള ലോകമാണ്, ആ വിശ്വാസമനുസരിച്ചുള്ള ലോകക്രമമാണ്. അതിനായി അവിശ്വാസികളെ മുഴുവന്‍ കൊന്നൊടുക്കണം എന്ന ആശയമാണ് ഇസ്‌ലാമിസ്റ്റുകളും ജിഹാദികളും പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നത്.

തീവ്രവാദികൾ പിടിമുറുക്കുന്ന മതം അസമാധാനത്തിന്‍റേത്

തീവ്രവാദചിന്തകളിൽ പെടാത്ത, മിതവാദികളായ മുസ്‌ലിം വിശ്വാസികളും നൈജീരിയയിൽ ഇസ്‌ലാമിക മതതീവ്രവാദികളാൽ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. അതായത്, അവരുടെ രീതികളോടും വിശ്വാസ-നിയമ വാഖ്യാനങ്ങളോടും സമരസപ്പെടാത്തവരെല്ലാം തുടച്ചുനീക്കപ്പെടേണ്ടതാണ് എന്ന ആശയമാണ് ഇവരുടേതെന്ന് സാരം. അസമാധാനം ബോധപൂർവം ഇവിടെ നിർമിച്ചെടുത്തുകൊണ്ട് സമാധാനത്തിന്‍റെ മതം വളർത്താമെന്നു കരുതുന്ന ഈ വൈരുദ്ധ്യം പൊതുസമൂഹം ഇനിയും തിരിച്ചറിയേണ്ടതുണ്ട്.

കണ്ണടച്ച് ഇരുട്ടാക്കുന്നവർ

ക്രൈസ്തവർ കൊല ചെയ്യപ്പെടുമ്പോൾ അത് ഒറ്റപ്പെട്ട സംഭവമാക്കാനും നിസാരവത്കരിക്കാനും വിവിധ ലോകരാഷ്‌ട്രങ്ങളും മുഖ്യധാരാ മാധ്യമങ്ങളും നിരന്തരം ശ്രമിക്കുന്നതായിട്ടാണു കണ്ടുവരുന്നത്. ചില മാധ്യമങ്ങൾക്ക് ഈ കൊലപാതകങ്ങൾ വെറും ഭീകര ആക്രമണങ്ങളും കൊലപാതകികൾ ഐഡന്‍റിറ്റിയില്ലാത്ത ഭീകരരുമാണ്.

ലോകത്തിൽ പലയിടത്തും നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവപീഡനങ്ങളും ക്രിസ്തീയ വംശഹത്യകളും യാദൃച്ഛിക സംഭവങ്ങളായി കാണുന്ന റിപ്പോർട്ടുകൾക്കപ്പുറം ആർജവമുള്ള സത്യസന്ധമായ പഠനങ്ങളും നിലപാടുകളും സ്വീകരിക്കാൻ ആധുനിക സമൂഹം കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ, തിരികെ ഇരുണ്ട യുഗങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങൾ നാംതന്നെ നിർമിച്ചെടുക്കുകയാണ് എന്നു പറയേണ്ടിവരും.

കേരളത്തിലും തീവ്രവാദം പിടിമുറുക്കുന്നുവോ?

ഒരു കുട്ടിയുടെ കൊലവിളിമുദ്രാവാക്യം കേരളം കേട്ടിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. ഉറങ്ങിയും ഉണർന്നുമൊക്കെയുള്ള തീവ്രവാദികളുടെ സാന്നിധ്യമുള്ള നാടാണ് ഇവിടമെന്ന് ഐക്യരാഷ്‌ട്രസഭയും പോലീസ് മേധാവികളും വിവിധ അന്വേഷണ ഏജൻസികളും വെളിപ്പെടുത്തിയിട്ടുണ്ട്. എന്തിനേറെ, ഇവിടെ ഡി-റാഡിക്കലൈസേഷൻ പ്രക്രിയകൾക്ക് ഗവർമെന്‍റ് തന്നെ നേതൃത്വം കൊടുക്കുന്നു എന്നു മുഖ്യമന്ത്രിയും വെളിപ്പെടുത്തിയിട്ടുണ്ട്.

പക്ഷേ, റാഡിക്കൽ സംഘടനകളും പ്രസ്ഥാനങ്ങളും ഇവിടെ പുഷ്ടിപ്പെടുകയാണോ എന്ന സംശയം ബലപ്പെടുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഭാരതം മുഴുവന്‍ ഇസ്‌ലാമിക രാജ്യമാക്കും എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒട്ടനവധി സംഘടനകൾ നമ്മുടെ രാജ്യത്തു പ്രവർത്തിക്കുന്നു എന്നതു വ്യക്തമാണ്. രാഷ്‌ട്രീയ നേട്ടങ്ങൾക്കപ്പുറം ഈ നാട്ടിൽ ഐക്യവും സമാധാനവും നഷ്ടപ്പെടുത്തുന്ന എല്ലാറ്റിനോടും സന്ധിയില്ലാത്ത നിലപാട് ഭരണകൂടങ്ങൾ സ്വീകരിച്ചേ മതിയാകൂ.

നൂറ്റാണ്ടുകളായി സാമൂഹികവും സാംസ്കാരികവുമായ ക്രിയാത്മക ഇടപെടലുകൾ നടത്തി, രാഷ്‌ട്ര പുനർനിർമാണത്തിനു സർക്കാരുകൾക്കൊപ്പം നിന്നും, സമാധാനവും സന്തോഷവും നിലനിൽക്കുന്ന ഒരു സമൂഹത്തെ പടുത്തുയർത്താൻ പ്രതിജ്ഞാബദ്ധമായ ഒരു സമൂഹമാണ് കേരളത്തിലെ ക്രൈസ്തവർ.

ഇരുണ്ട യുഗങ്ങളുടെ തെറ്റുകളെ തിരുത്തിയും ഏറ്റുപറഞ്ഞും, സമാനതകളില്ലാത്ത കരുതലും മാനവിക സ്നേഹവും ലോകത്തു വളർത്തിയെടുക്കാനുള്ള നയമാണ് ക്രൈസ്തവസമൂഹം ഒന്നടങ്കം പിൻചെല്ലുന്നത്. ഈ ആധുനിക ലോകത്തിൽ, മാനവികതയിൽ അടിയുറച്ച ഒരു സമൂഹനിർമിതി മുന്നിൽ കാണുന്ന ക്രൈസ്തവരെയും കത്തോലിക്കാ സഭയെയുമാണ് ഇന്നു മതമൗലികവാദികൾ ശത്രുക്കളായി കാണുന്നത് എന്നുള്ളത് ഒരു വൈരുദ്ധ്യമാണ്.

ഇത്തരം വൈരുദ്ധ്യങ്ങൾ മൂലം രൂപപ്പെടുന്ന ആശയക്കുഴപ്പങ്ങൾ ഈ കാലഘട്ടത്തിൽ കൂടുതൽ പ്രതിസന്ധികൾക്കു വഴിയൊരുക്കുന്നു. മതമൗലികവാദവും തീവ്രവാദ പ്രവണതകളും ഏതു പ്രത്യയശാസ്ത്രത്തിന്‍റെ മറവിൽ രൂപംകൊള്ളുന്നതായാലും ചെറുക്കപ്പടേണ്ടതുതന്നെ യാണ്. മാനവികതയ്ക്കാണ് ഇവിടെ പ്രാമുഖ്യം ലഭിക്കേണ്ടത്.

മതേതര സമൂഹം ഒരേ മനസോടെ ഐക്യത്തിനും സഹവർത്തിത്വത്തിനുമായി മുന്നോട്ടുവരുകയും എല്ലാവിധ മൗലികവാദങ്ങളെയും അകറ്റിനിർത്തുകയുമാണ് ഈ കാലഘട്ടത്തിലെ സങ്കീർണ പ്രശ്നങ്ങൾക്കും തീവ്രവാദ ഭീഷണികൾക്കുമുള്ള പ്രതിവിധി. ഈ ലക്ഷ‍്യം മുന്നിൽക്കണ്ട് ഭരണകൂടങ്ങൾ നിലപാടുകൾ സ്വീകരിക്കുന്നതോടൊപ്പം ഓരോ സമുദായവും വ്യക്തമായ നയരൂപീകരണങ്ങൾ നടത്തി തങ്ങൾക്കൊപ്പമുള്ളവരെ ബോധവത്കരിക്കാനും തയാറാകണം. അല്ലാത്തപക്ഷം, ഈ കാലഘട്ടത്തിലെ നൈജീരിയയായി നാളത്തെ കേരളം മാറിയേക്കാം.

സാബത്തിനുശേഷം ആഴ്‌ചയുടെ ഒന്നാം ദിവസം രാവിലെ മഗ്‌ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്‌ദര്‍ശിക്കാന്‍ വന്നു.അപ്പോള്‍ വലി...
17/04/2022

സാബത്തിനുശേഷം ആഴ്‌ചയുടെ ഒന്നാം ദിവസം രാവിലെ മഗ്‌ദലേനമറിയവും മറ്റേ മറിയവും ശവകുടീരം സന്‌ദര്‍ശിക്കാന്‍ വന്നു.
അപ്പോള്‍ വലിയ ഒരു ഭൂകമ്പം ഉണ്ടായി. കര്‍ത്താവിന്‍െറ ദൂതന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങിവന്ന്‌, കല്ലുരുട്ടിമാറ്റി, അതിന്‍മേല്‍ ഇരുന്നു.
അവന്‍െറ രൂപം മിന്നല്‍പ്പിണര്‍പോലെ ആയിരുന്നു, വസ്‌ത്രം മഞ്ഞുപോലെ വെളുത്തതും.
അവനെക്കുറിച്ചുള്ള ഭയം നിമിത്തം കാവല്‍ക്കാര്‍ വിറപൂണ്ട്‌ മരിച്ചവരെപ്പോലെയായി.
ദൂതന്‍ സ്‌ത്രീകളോടു പറഞ്ഞു: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങള്‍ അന്വേഷിക്കുന്നതെന്ന്‌ എനിക്കറിയാം.
അവന്‍ ഇവിടെയില്ല; താന്‍ അരുളിച്ചെയ്‌തതുപേലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു.
മത്തായി 28 : 1-6

Now after the sabbath, toward the dawn of the first day of the week, Mary Mag'dalene and the other Mary went to see the tomb.
And behold, there was a great earthquake; for an angel of the Lord descended from heaven and came and rolled back the stone, and sat upon it.
His appearance was like lightning, and his clothing white as snow.
And for fear of him the guards trembled and became like dead men.
But the angel said to the women, "Do not be afraid; for I know that you seek Jesus who was crucified.
He is not here; for he has risen, as he said. Come, see the place where helay.
Matthew 28 : 1-6

Address

Edakkara

Telephone

+919497741700

Website

Alerts

Be the first to know and let us send you an email when Eph"phatha Ministries, Nilambur-Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Eph"phatha Ministries, Nilambur-Kerala:

Share